Connect with us

Video Stories

മഴവില്ലഴക് മായുന്ന അതിരപ്പിള്ളി

Published

on

 
ഏറെ നാളായി ഉത്തരം കിട്ടാത്ത ചോദ്യമാണ് അതിരപ്പിള്ളി ജല വൈദ്യുത പദ്ധതി. 1979 ലാണ് ആദ്യമായി അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയെന്ന ആശയം ഉയര്‍ന്നുവന്നത്. 1998 ല്‍ കേരള സര്‍ക്കാറിന്റെ അനുമതി ലഭിച്ച പദ്ധതി റിപ്പോര്‍ട്ടിനായി എസ്.എന്‍.സി ലാവ്‌ലിന്‍ കമ്പനിയുടെ എനര്‍ജി ഇന്‍ഫ്രാസ്റ്റക്ചര്‍ സര്‍വീസിനെ ഏല്‍പ്പിച്ചു. എസ്.എന്‍.സി ലാവ്‌ലിന്‍ കമ്പനി അതിരപ്പിള്ളി സ്‌കാര്‍ടെപ്പ് ഡോക്‌മെന്റ് എന്ന പേരില്‍ പ്രൊജക്ട് റിപ്പോര്‍ട്ട് ഉണ്ടാക്കി സര്‍ക്കാറിന് നല്‍കി. വൈകുന്നേരം മാത്രം വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനാല്‍ പദ്ധതിക്ക് താഴെയുള്ള പുഴ അടക്കമുള്ള പ്രദേശത്തിനും മറ്റ് പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഉണ്ടാവും എന്നും സാമ്പത്തികമായി പദ്ധതി ലാഭകരമല്ലെന്നും പ്രൊജക്ട് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. എസ്.എന്‍.സി ലാവ്‌ലിന്‍ കമ്പനി പഠനം നടത്തി 2000 ത്തില്‍ ആണ് റിപ്പോര്‍ട്ട് നല്‍കിയത്. 2001 ല്‍ അതിരപ്പിള്ളി ജലവൈദ്യുതി പദ്ധതി സര്‍ക്കാര്‍ അനുമതി കേരള ഹൈക്കോടതി റദ്ദ് ചെയ്തു. 2005ല്‍ സര്‍ക്കാര്‍ വീണ്ടും അനുമതി നല്‍കി. 2006ല്‍ ഹൈക്കോടതി വീണ്ടും സര്‍ക്കാര്‍ അനുമതി റദ്ദ് ചെയ്തു. 2007 ല്‍ സര്‍ക്കാര്‍ വീണ്ടും ഈ പദ്ധതിക്ക് അനുമതി നല്‍കി. 2012 ല്‍ എല്ലാ അനുമതികളും കാലഹരണപ്പെട്ടു. 2015 ല്‍ ഇത് ചൂണ്ടികാട്ടി കേരള ഹൈക്കോടതി കേസ് തന്നെ അവസാനിപ്പിച്ച് ഉത്തരവായി. 2015 ഒക്‌ടോബറില്‍ കേന്ദ്ര സര്‍ക്കാര്‍ അതിരപ്പിള്ളി ജല വൈദ്യുതി പദ്ധതിയുടെ എല്ലാ അനുമതിയും മുന്‍കാല പ്രാബല്യത്തോടെ 2012 മുതല്‍ 2017 വരെ നീട്ടി കൊടുത്തു. 2017 ജൂലൈ 17ന് അതും അവസാനിപ്പിച്ചു. ഇതിനിടയിലാണ് പദ്ധതി പ്രദേശമായ കണ്ണംകുഴി കെ.എസ്.ഇ.ബി പ്രോജക്ട് ഓഫീസില്‍ നിന്നും ഒന്നര കിലോമീറ്റര്‍ അകലെയുള്ള പവര്‍ഹൗസ് സൈറ്റ് വഴിയില്‍ ഒരാ ട്രാന്‍സ്‌ഫോമര്‍ സ്ഥാപിച്ച് കെ.എസ്.ഇ.ബി കാലാവധി തീരുന്നതിന് മുമ്പ് തന്നെ അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി ആരംഭിച്ചിട്ടുണ്ട് എന്ന് കാണിക്കാനുള്ള തട്ടിപ്പ് നടത്തിയത്. അതിരപ്പിള്ളി വൈദ്യുത പദ്ധതി നഷ്ടമാണെന്നും പ്രകൃതിക്ക് തന്നെ അപകടകരമായി ബാധിക്കുമെന്നും മനുഷ്യന്റെയും മറ്റു ജീവജാലങ്ങളുടേയും നിലനില്‍പ്പ് ഈ പ്രദേശത്ത് അപകടമാവുമെന്നും അറിഞ്ഞിട്ടും അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി എന്ന് പറഞ്ഞ് മുറവിളി കൂട്ടുന്നത് എന്തിന് വേണ്ടിയാണ്. എന്ത് സമവായം ഉണ്ടായാലും ഇവിടെ പദ്ധതി കൊണ്ട് ഉണ്ടാകുന്ന നഷ്ടങ്ങള്‍ ചെറുതല്ലെന്ന് ചിന്തിക്കുന്നവര്‍ക്ക് മനസ്സിലാവും. അങ്ങനെ വരുമ്പോള്‍ പദ്ധതി നടപ്പാക്കിയാല്‍ ഒരു ഭാഗത്ത് വന്‍ നഷ്ടം ഉണ്ടാവുമെങ്കിലും കെ.എസ്.ഇ.ബി യിലെ ചിലര്‍ക്ക് ഉണ്ടാവുന്ന ലാഭം എന്താണ്. സര്‍ക്കാറിന് ഉണ്ടാവുന്ന നേട്ടം വ്യക്തിഗതമോ എന്നും പരിശോധിക്കണം. കാരണം ഇടത്പക്ഷ സര്‍ക്കാര്‍ വരുമ്പോഴാണ് ഏറ്റവും കൂടുതല്‍ തവണ സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് തന്നെ അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി അനിവാര്യമെന്ന് പ്രഖ്യാപിക്കുകയും അതിന് വേണ്ടി മുറവിളി കൂട്ടുകയും ചെയ്യുന്നത്. ലോകം മുഴുവനും ചര്‍ച്ചചെയ്ത് കൊണ്ടിരിക്കുന്ന പദ്ധതിയാണ് അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി. ടൂറിസ്റ്റുകള്‍ക്ക് ഏറെ ഇഷ്ടമുള്ള അതിരപ്പിള്ളി പ്രദേശത്ത് സര്‍ക്കാറിന്റെ നയങ്ങള്‍ക്കെതിരെ രാഷ്ട്രീയത്തിനതീതമായി ജനം ഒന്നടങ്കം ഈ പദ്ധതി അപകടം ചെയ്യുമെന്നും ചിലവ് ചെയ്യുന്ന പണം നഷ്ടമാണെന്നും പറഞ്ഞ് സമരം ചെയ്യുന്നത്.
ചാലക്കുടിപ്പുഴയില്‍ പ്രസിദ്ധമായ വാഴച്ചാല്‍ വെള്ളച്ചാട്ടത്തിന് തൊട്ടുമുകളില്‍ അണക്കെട്ട് നിര്‍മിച്ച് ഇവിടെ നിന്നും ടണല്‍വഴി പുഴയിലെ വെള്ളം കണ്ണന്‍കുഴി തോടിനരികിലുള്ള പവര്‍ഹൗസില്‍ എത്തിച്ച് 80 മെഗാവാട്ടിന്റെ രണ്ട് ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കാനാണ് പദ്ധതി. ഇതിന് പുറമേ മൂന്നു മെഗാവാട്ടിന്റെ ഒരു ജനറേറ്റര്‍ അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റെ മുകളില്‍ ഇട്ട്യാനി എന്ന സ്ഥലത്ത് പ്രവര്‍ത്തിപ്പിച്ച് വെള്ളച്ചാട്ടം പകല്‍ സമയങ്ങളില്‍ നിലനിര്‍ത്താനാണ് ഉദ്ദേശിക്കുന്നത്. എന്നാല്‍ ഈ അണക്കെട്ട് വരുന്നതോടുകൂടി 104.4 ഹെക്ടര്‍ കാട് റിസര്‍വോയറിനായി മുങ്ങിപ്പോകുമ്പോള്‍ 50,000ല്‍പരം വൃക്ഷങ്ങള്‍ മുറിച്ചുമാറ്റപ്പെടുമെന്ന് ചൂണ്ടിക്കാട്ടുന്നു.
28.4 ഹെക്ടര്‍ ചാലക്കുടിപ്പുഴയുടെ വൃഷ്ടി പ്രദേശത്തില്‍ അവശേഷിക്കുന്ന പുഴയോരങ്ങളില്‍ പദ്ധതിക്കായി മൊത്തം വെട്ടിമാറ്റുക 140 ഹെക്ടര്‍ കാടുകളാണ്. ഇതിനു പുറമേ ടണല്‍, റോഡുകള്‍, പവര്‍ഹൗസ്, പെന്‍സ്റ്റോക്ക്, കോളനി മുതലായവക്കുവേണ്ടി വാഴച്ചാല്‍ മുതല്‍ കണ്ണന്‍കുഴി വരെ വേറെയും വനഭൂമി നഷ്ടപ്പെടും.ചാലക്കുടിപ്പുഴയില്‍ ഏഴ് അണക്കെട്ടുകള്‍ നിലവിലുണ്ട്.പറമ്പിക്കുളം ഗ്രൂപ്പ് ഡാമുകളില്‍പ്പെട്ട പെരുവാരിപ്പള്ളം, തുണക്കടവ്, പറമ്പിക്കുളം അണക്കെട്ടുകളും അപ്പര്‍ ഷോളയാര്‍ അണക്കെട്ടും തമിഴ്‌നാട്ടിലേക്ക് വെള്ളം തിരിച്ചുകൊണ്ടുപോകുന്നു. ഷോളയാര്‍, പെരിങ്ങല്‍ക്കുത്ത് ജലവൈദ്യുത പദ്ധതികളും തുമ്പൂര്‍മുഴി ജലസേചന പദ്ധതിയും കൂടി കഴിയുമ്പോള്‍ പുഴയിലെ നീരൊഴുക്ക് കാലവര്‍ഷത്തിനുശേഷം നിലച്ചതുപോലെയാകുന്നു.ഇതിന് പുറമേയാണ് പെരിങ്ങല്‍ക്കുത്ത് റിസര്‍വോയറില്‍ നിന്നും ഇടമലയാര്‍ ജലാശയത്തിലേക്ക് വെള്ളം കൊണ്ടുപോകുന്ന ഓഗ്‌മെന്റേഷന്‍ പദ്ധതിയെന്നു ചൂണ്ടിക്കാട്ടുമ്പോള്‍ അതിരപ്പിള്ളി ജലവൈദ്യുതപദ്ധതി പൂര്‍ത്തിയായാല്‍ നിരവധി പാരിസ്ഥിതിക സാമൂഹിക ആഘാതങ്ങള്‍ സംഭവിക്കും എന്ന കാര്യത്തില്‍ തര്‍ക്കമില്ല.
കേരളത്തിലെ പശ്ചിമഘട്ട നിരകളില്‍ ഏറ്റവും വീതി കൂടിയ ഭാഗമായ പീച്ചി-വാഴിനി വന്യജീവി സങ്കേതം മുതല്‍ പറമ്പിക്കുളം-ഇന്ദിരാഗാന്ധി വന്യജീവി സങ്കേതം (തമിഴ്‌നാട്) വരെ നീണ്ടുകിടക്കുന്ന വനപ്രദേശം ഈ സംരക്ഷിത മേഖലയില്‍ അകപ്പെടാത്ത ഏറ്റവും നിര്‍ണ്ണായകമായ പ്രദേശമാണ്. കടുവ, പുള്ളിപ്പുലി, കാട്ടുപോത്ത്, ആന മുതലായവ വലിയ സസ്തനികള്‍ വിഹരിക്കുന്ന വാഴച്ചാല്‍ മേഖലയും മനുഷ്യനിര്‍മ്മിത പ്ലാന്റേഷനുകളും (തേക്ക്, യൂക്കാലി, അക്കേഷ്യ) അണക്കെട്ടുമൂലമുണ്ടാകുന്ന ആഘാതങ്ങളാലും റോഡുകള്‍ കാരണവും ഛിന്നഭിന്നമാക്കപ്പെട്ട ഈ വനമേഖലയെ ബന്ധിപ്പിക്കുന്ന വന്യജീവിഗമനം സുഗമമാക്കുന്ന പ്രധാന കണ്ണിയാണ് അണക്കെട്ട് വന്നാല്‍ മുങ്ങിപോകുന്ന പ്രദേശം. പശ്ചിമഘട്ടത്തിലെ ഉയരം കുറഞ്ഞ വനപ്രദേശങ്ങളില്‍ ആകെ അവശേഷിക്കുന്ന പുഴയോരക്കാടുകളുടെ തുരുത്തുകള്‍ അതിരപ്പിള്ളി അണക്കെട്ടുവന്നാല്‍ മുങ്ങിപ്പോകുമെന്ന ഭീഷണിയിലായിരിക്കും. ഇവ ഈ വനപ്രദേശത്തെ എല്ലാത്തരം വന്യജീവികളുടെയും നിലനില്‍പ്പിന്റെ തുരുത്തുകള്‍ കൂടിയാണെന്നു വ്യക്തം. വാഴച്ചാല്‍ മേഖലയില്‍ മാത്രം കാണപ്പെടുന്ന ചൂരലാമ, ചാലക്കുടി പുഴയില്‍ ശാസ്ത്രജ്ഞന്മാര്‍ കണ്ടെത്തിയ ഇവിടെ മാത്രമുള്ള അഞ്ച് സ്പീഷിസ് മത്സ്യങ്ങള്‍ അടക്കം 104 ഇനം മത്സ്യങ്ങള്‍ വംശനാശം നേരിട്ടുകൊണ്ടിരിക്കുന്ന മലമുഴക്കി വേഴാമ്പല്‍, നിരവധി ഔഷധ സസ്യങ്ങള്‍ എന്നിവയുടെ നിലനില്‍പ്പും അപകടത്തിലാവും.
കേരളത്തിലെ ഏറ്റവും കൂടുതല്‍ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതികള്‍ പ്രവര്‍ത്തിപ്പിക്കുന്ന ചാലക്കുടിപ്പുഴയില്‍ ജലലഭ്യത കുറഞ്ഞതു കാരണം ജലസേചനത്തിന് ബുദ്ധിമുട്ട് നിലവിലുണ്ടെന്നും അണക്കെട്ടുയരുമ്പോള്‍ ഇത് കൂടുതല്‍ ആവുമെന്നും വരള്‍ച്ചയിലേക്കും കൃഷിനാശത്തിലേക്കും നയിക്കുമെന്നുമുള്ള അഭിപ്രായം എല്ലാവരിലുമുണ്ട്. 1996ല്‍ ടി.ബി.ജി.ആര്‍.ഐ.(ട്രോപ്പില്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ആന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്) നടത്തിയ പരിസ്ഥിതി ആഘാത പഠനത്തിന്റെ വെളിച്ചത്തിലാണ് അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിക്ക് കേന്ദ്രാനുമതി നല്‍കിയത്. അണക്കെട്ടും പവര്‍ഹൗസും വരുന്ന പ്രദേശങ്ങളെ മാത്രം കേന്ദ്രീകരിച്ച് നടത്തിയ ആഘാതപഠനം, അവലോകനം നടത്തിയ വിദഗ്ധ സമിതിയുടെ ദീര്‍ഘവീക്ഷണമില്ലായ്മയും വെളിപ്പെടുത്തുന്നു. വളരെ സങ്കുചിതമായ, പക്ഷപാതപരമായ കാഴ്ചപ്പാടോടുകൂടി തയ്യാറാക്കിയ പഠനമാണെന്ന് ചൂണ്ടികാട്ടുന്നു.
163 മെഗാവാട്ട് സ്ഥാപിതശേഷിയുള്ള അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിക്കാവശ്യമായ ജലം ചാലക്കുടിപ്പുഴയില്‍ ലഭ്യമല്ല. പദ്ധതിക്കായുള്ള ശരാശരി വാര്‍ഷിക ജലലഭ്യത വൈദ്യുതി ബോര്‍ഡിന്റെ കണക്കുപ്രകാരം 1100 ദശലക്ഷം ഘനമീറ്ററും കേന്ദ്ര ജലകമ്മീഷന്റെ കണക്ക് പ്രകാരം 1055 ദശലക്ഷം ഘനമീറ്ററുമാണ്. ഇതില്‍ ശരാശരി 280 ദശലക്ഷം ഘനമീറ്റര്‍ നിലവില്‍ പെരിങ്ങല്‍ക്കുത്ത് ജലാശയത്തില്‍ ഇടമലയാറിലേക്ക് തിരിച്ചു കൊണ്ടുപോകുന്നുണ്ട്. അതിരപ്പിള്ളി, വാഴച്ചാല്‍ ജലപാതകള്‍ക്കായി പ്രതിവര്‍ഷം 241 ദശലക്ഷം ഘനമീറ്റര്‍ ജലം മാറ്റിവെക്കുമെന്നാണ് വൈദ്യുതി ബോര്‍ഡ് പറയുന്നത്. ബാക്കി ജലത്തില്‍ അതിരപ്പിള്ളി അണക്കെട്ടില്‍ നിന്നുണ്ടാവുന്ന പ്രളയജലം കൂടി കണക്കിലെടുത്താല്‍ 160 മെഗാവാട്ടിന്റെ പ്രധാന പവര്‍ഹൗസിന് ശരാശരി 500 ദശലക്ഷം ഘനമീറ്ററിനടുത്ത് ജലം മാത്രമാണ് ലഭ്യമാകുക. ഇതുപയോഗിച്ച് 12 ശതമാനത്തോളം സമയത്ത് മാത്രമേ വൈദ്യുതി ഉത്പാദനം സാധ്യമാകൂ. കെ.എസ്.ഇ.ബി പറയുന്നത് 15 ശതമാനത്തിന് താഴെയാണ്. 163 മെഗാവാട്ട് എന്ന് നിര്‍ദേശിച്ചത് തെറ്റായിപോയി എന്ന് അംഗീകരിക്കുന്നുവെങ്കിലും അത് തിരുത്താനും കെ.എസ്.ഇ.ബി തയ്യാറായിട്ടില്ല. ഇങ്ങനെ പല സംശയങ്ങളും നീളുകയാണ്.
(തുടരും)

india

ഹരിയാന പ്രതിസന്ധി: അവിശ്വാസ പ്രമേയം വന്നാല്‍ ബി.ജെ.പിക്കെതിരേ വോട്ട് ചെയ്യും- ദുഷ്യന്ത് ചൗട്ടാല

ബി.ജെ.പി. സര്‍ക്കാരിനെ പിന്തുണച്ചിരുന്ന 7 സ്വതന്ത്ര എം.എല്‍.എമാരില്‍ മൂന്നുപേര്‍ പിന്തുണ പിന്‍വലിച്ചതോടെയാണ് നയാബ് സിങ് സൈനി സര്‍ക്കാര്‍ പ്രതിസന്ധിയിലായത്.

Published

on

ഹരിയാനയിലെ ബി.ജെ.പി. സര്‍ക്കാര്‍ പ്രതിസന്ധിയിലായതിന് പിന്നാലെ പ്രതികരണവുമായി മുന്‍സഖ്യകക്ഷിയായ
ജെ.ജെ.പി (ജന്‍നായക് ജനതാ പാര്‍ട്ടി). പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവരുന്നപക്ഷം ബി.ജെ.പിക്കെതിരേ വോട്ട് ചെയ്യുമെന്ന് ജെ.ജെ.പി. നേതാവ് ദുഷ്യന്ത് ചൗട്ടാല പറഞ്ഞു. ബി.ജെ.പി. സര്‍ക്കാരിനെ പിന്തുണച്ചിരുന്ന 7 സ്വതന്ത്ര എം.എല്‍.എമാരില്‍ മൂന്നുപേര്‍ പിന്തുണ പിന്‍വലിച്ചതോടെയാണ് നയാബ് സിങ് സൈനി സര്‍ക്കാര്‍ പ്രതിസന്ധിയിലായത്.

പ്രതിപക്ഷ നേതാവ് ഭൂപീന്ദര്‍ ഹൂഡ അവിശ്വാസ പ്രമേയം കൊണ്ടുവന്നാല്‍ ഞങ്ങളുടെ മുഴുവന്‍ എം.എല്‍.എമാരും ബി.ജെ.പി. സര്‍ക്കാരിനെതിരേ വോട്ട് ചെയ്യും, ദുഷ്യന്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 90 അംഗ ഹരിയാണ നിയമസഭയില്‍ 10 അംഗങ്ങളാണ് ജെ.ജെ.പിക്ക് ഉള്ളത്. 2019-ല്‍ ബി.ജെ.പിയുമായി ജെ.ജെ.പി. സഖ്യം ചേര്‍ന്ന് സര്‍ക്കാര്‍ രൂപവത്കരിച്ചിരുന്നു. അങ്ങനെ നിലവില്‍വന്ന മനോഹര്‍ ലാല്‍ ഘട്ടര്‍ മന്ത്രിസഭയിലെ ഉപമുഖ്യമന്ത്രിയായിരുന്നു ദുഷ്യന്ത്. എന്നാല്‍ ഇക്കൊല്ലം മാര്‍ച്ചില്‍ ഇരുകൂട്ടരും വഴി പിരിയുകയായിരുന്നു.

സൈനി സര്‍ക്കാരിനെ താഴെയിറക്കാന്‍ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നുവെങ്കില്‍ അതിനെ പിന്തുണയ്ക്കുമെന്നും ദുഷ്യന്ത് ചൗട്ടാല കൂട്ടിച്ചേര്‍ത്തു. മനോഹര്‍ ലാല്‍ ഘട്ടറിന് പിന്‍ഗാമിയായി എത്തിയ സൈനി, ദുര്‍ബലനായ മുഖ്യമന്ത്രിയാണെന്നും ദുഷ്യന്ത് വിമര്‍ശിച്ചു.

അതേസമയം ദുഷ്യന്തിന്റെ നിലപാടിനോട് പ്രതികരണവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. ബി.ജെ.പിയുടെ ബി ടീം അല്ല ജെ.ജെ.പി. എന്ന് തെളിയിക്കാന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍മുഖ്യമന്ത്രിയുമായ ഭൂപീന്ദര്‍ ഹൂഡ ആവശ്യപ്പെട്ടു. അവര്‍ ബി ടീം അല്ലെങ്കില്‍ ഉടന്‍ തന്നെ ഗവര്‍ണര്‍ക്ക് കത്തയക്കണം. ഞങ്ങള്‍ ആവശ്യപ്പെടുന്നത് രാഷ്ട്രപതിഭരണമാണ്. തിരഞ്ഞെടുപ്പ് നടത്തുകയും വേണം, ഹൂഡ കൂട്ടിച്ചേര്‍ത്തു. ഇക്കൊല്ലം ഒക്ടോബര്‍ വരെയാണ് ഹരിയാണയിലെ നിലവിലെ സര്‍ക്കാരിന്റെ കാലാവധി.

Continue Reading

Health

കൊവിഡ് വാക്സിന്‍ പിന്‍വലിച്ച് അസ്ട്രാസെനക; നടപടി പാർശ്വഫലമുണ്ടെന്ന റിപ്പോർട്ടിന് പിന്നാലെ

വാക്സിന് പാർശ്വഫലങ്ങളുണ്ടെന്ന സ്ഥിരീകരണത്തിനു പിന്നാലെ കൊവിഡ് വാക്സിന്‍ സർട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രിയുടെ ചിത്രവും പിന്‍വലിച്ചിരുന്നു.

Published

on

അസ്ട്രാസെനകയുടെ കൊവിഡ് വാക്സിനുകൾ വിപണിയിൽ നിന്നു പിൻവലിച്ചു. വ്യവസായ കാരണങ്ങളാലാണെന്നാണ് കമ്പനിയുടെ വിശദീകരണം. എന്നാല്‍ പാർശ്വഫലങ്ങളുണ്ടെന്ന റിപ്പോർട്ടിന് പിന്നാലെയാണ് വാക്സിൻ പിൻവലിക്കുന്നത്. മാര്‍ക്കറ്റില്‍ അവശേഷിക്കുന്ന സ്റ്റോക്ക് തിരിച്ചെടുക്കാനും തീരുമാനമായിട്ടുണ്ട്. വാക്സിന് പാർശ്വഫലങ്ങളുണ്ടെന്ന സ്ഥിരീകരണത്തിനു പിന്നാലെ കൊവിഡ് വാക്സിന്‍ സർട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രിയുടെ ചിത്രവും പിന്‍വലിച്ചിരുന്നു.

ഇന്ത്യയിൽ സിറം ഇൻസ്റ്റിറ്റ്യൂട്ട് കൊവിഷീൽഡ് എന്ന പേരിലാണ് വാക്സിന്‍ പുറത്തിറക്കിയത്. ഓക്സ്ഫഡ് സര്‍വകലാശാലയുമായി ചേര്‍ന്ന് അസ്ട്രാസെനക വികസിപ്പിച്ച വാക്സിനാണിത്. 51 പേര്‍ക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടായി എന്ന പരാതി യുകെയില്‍ നിന്നാണ് ആദ്യമായി ഉയര്‍ന്നുവന്നത്.

യുകെയിൽ നിന്നുള്ള ജാമി സ്കോട്ട് എന്നയാൾ കൊവിഷീൽഡ് സ്വീകരിച്ചപ്പോൾ തനിക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടായെന്ന് കാട്ടി കോടതിയെ സമീപിച്ചിരുന്നു. സ്കോട്ടിന്‍റെ പരാതിയില്‍ കഴമ്പുണ്ടെന്ന് മറുപടിയാണ് കമ്പനി കോടയില്‍ നല്‍കിയത്.  കൊവിഷീൽഡ് വാക്സിൻ എടുത്തവർക്ക് രക്തം കട്ടപിടിക്കുന്ന രോഗമുണ്ടാകാനും പ്ലേറ്റ്ലെറ്റിന്‍റെ എണ്ണം കുറയാനും സാധ്യതയുണ്ടെന്നും കമ്പനി കോടതിയെ അറിയിച്ചു. ഇതോടെയാണ് സംഭവം വിവാദമാകുന്നത്. ഇന്ത്യയില്‍ ഏറ്റവുമധികം പേര്‍ക്ക് നല്‍കിയതും കമ്പനിയുടെ കൊവിഷീല്‍ഡ് വാക്സിൻ ആണ്.

അതേസമയം പാര്‍ശ്വഫലങ്ങളെക്കുറിച്ച് അമിത ആശങ്ക വേണ്ടെന്നും കമ്പനി പറയുന്നുണ്ട്. രക്തം കട്ട പിടിക്കുന്ന, അല്ലെങ്കില്‍ പ്ലേറ്റ്‍ലെറ്റ് കൗണ്ട് കുറയ്ക്കുന്ന ടിടിഎസ് എന്ന അവസ്ഥയ്ക്ക് അപൂര്‍വം പേരില്‍ വാക്സിൻ സാധ്യതയുണ്ടാക്കുമെന്നാണ് കമ്പനി പറയുന്നത്. കൊവിഡ് സമയത്ത് നിരവധി പേർ വാക്സിനില്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നെങ്കിലും അന്ന് കൊവിഡ് വാക്സിനുകളെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് സർക്കാരുകള്‍ ഉള്‍പ്പെടെ സ്വീകരിച്ചത്. എന്നാല്‍ ഇപ്പോള്‍ കമ്പനിയുടെ ഏറ്റുപറച്ചിലോടെ വലിയ ആശങ്കയാണ് ഉടലെടുത്തിരിക്കുന്നത്.

Continue Reading

kerala

ഉഷ്ണതരംഗം മൂലം മരിച്ചവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കണം; മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

സംസ്ഥാനത്തെ കനത്ത ചൂടില്‍ ഉഷ്ണതരംഗം മൂലം മരണപ്പെട്ടവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ ആവിശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുഖ്യമന്ത്രക്ക് കത്തയച്ചു.

Published

on

തിരുവനന്തപുരം: സംസ്ഥാനത്തെ കനത്ത ചൂടില്‍ ഉഷ്ണതരംഗം മൂലം മരണപ്പെട്ടവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ ആവിശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുഖ്യമന്ത്രക്ക് കത്തയച്ചു.

കടുത്ത ചൂട് കാര്‍ഷിക-ക്ഷീര മേഖലകളിലും കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. വിളകള്‍ കരിഞ്ഞു പോവുകയും ഉദ്പാദനം കുറയുകയും ചെയ്തതോടെ കര്‍ഷര്‍ പ്രതിസന്ധിയിലാണ്. തോട്ടം മേഖലയില്‍ ഉദ്പാദനത്തില്‍ 25-50 ശതമാനം വരെയാണ്
കുറവ് സംഭവിച്ചിരിക്കുന്നത്. ഈ പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ കര്‍ഷകര്‍ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നും കത്തില്‍ പ്രതിപക്ഷ നേതാവ് ആവിശ്യപ്പെട്ടു.

കത്തിന്റെ പൂര്‍ണ രൂപം

നമ്മുടെ സംസ്ഥാനം ഏറ്റവും കഠിനമായ ഉഷ്ണതരംഗം നേരിടുകയാണ്. ചരിത്രത്തില്‍ ആദ്യമായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഉഷ്ണ തരംഗ മാപ്പില്‍ കേരളവും ഉള്‍പ്പെട്ടിരിക്കുന്നു. വേനല്‍ച്ചൂടില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി പേരാണ് മരണമടഞ്ഞത്. ഉഷ്ണതരംഗത്തെ പ്രകൃതി ദുരന്തമായി പരിഗണിച്ച് മരിച്ചവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണം.

ദിവസ വേതനത്തിന് ജോലി ചെയ്ത് അന്നന്നത്തെ അന്നം നേടുന്ന നിരവധി പേര്‍ നമുക്കിടയിലുണ്ട്. നിര്‍മാണത്തൊഴിലാളികള്‍, കര്‍ഷകത്തൊഴിലാളികള്‍, വഴിയോരക്കച്ചവടക്കാര്‍, മത്സ്യത്തൊഴിലാളികള്‍ അടക്കമുള്ളവര്‍ പൊള്ളുന്ന വെയിലില്‍ ജോലി ചെയ്യണ്ട അവസ്ഥയിലാണ്. ഇതില്‍ അതിഥി തൊഴിലാളികളും ഉള്‍പ്പെടുന്നു. ഇവരുടെ ജീവനോപാധിക്ക് കോട്ടം തട്ടാത്ത രീതിയില്‍ ജോലി സമയത്തില്‍ ക്രമീകരണം ഏര്‍പ്പെടുത്തുകയും ആവശ്യമുള്ളവര്‍ക്ക് സര്‍ക്കാര്‍ സഹായം എത്തിക്കുകയും വേണം.

അതോടൊപ്പം കടുത്ത ചൂട് കാര്‍ഷിക-ക്ഷീര മേഖലകളിലും കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. വിളകള്‍ കരിഞ്ഞു പോവുകയും ഉദ്പാദനം കുറയുകയും ചെയ്തതോടെ കര്‍ഷകര്‍ പ്രതിസന്ധിയിലാണ്. തോട്ടം മേഖലയില്‍ ഉദ്പാദനത്തില്‍ 25-50 ശതമാനം വരെയാണ് കുറവ് സംഭവിച്ചിരിക്കുന്നത്. ഈ പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ കര്‍ഷകര്‍ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം.

കുടിവെള്ള ക്ഷാമവും സംസ്ഥാനത്ത് രൂക്ഷമാണ്. ഇത് പരിഹരിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഗ്രാമീണ മേഖലകളില്‍ ഉള്‍പ്പെടെ സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും അടിയന്തര ഇടപെടലുണ്ടാകണം.

Continue Reading

Trending