Connect with us

Video Stories

മാന്നാര്‍ഗുഡി കഥകള്‍

Published

on

പ്രതിഛായ

മൂന്നാമതും തമിഴകത്തിന്റെ മുതലമൈച്ചറായി സത്യപ്രതിജ്ഞ ചെയ്ത ഒറ്റകര പനീര്‍ സെല്‍വം തേവര്‍ക്ക് സ്ഥാനം പിടിക്കാനായി കസേരയില്‍ ഇട്ട ടവ്വലിന്റെ വിലയേയുള്ളൂ. മൂന്നര പതിറ്റാണ്ട് കാലം ജയലളിതയുടെ കണ്ണും കാതും കരളുമായ തോഴി ശശികല തന്നെ അണ്ണാ ഡി.എം.കെ രാഷ്ട്രീയത്തിന്റെ ചരിത്രമെഴുതും എന്നും കരുതേണ്ടിയിരിക്കുന്നു. ഉരുക്കുവനിതയായ പുരട്ച്ചി തലൈവി ഡോ.ജെ ജയളിത എന്തുകൊണ്ട് ശശികലക്ക് മുമ്പില്‍ ഇങ്ങനെ തരളിതയാവുന്നുവെന്ന് മാത്രമാണ് സുബ്രഹ്മണ്യ സ്വാമിയുടെ കവടിക്കും കുരുട്ടു ബുദ്ധിക്കും ഇനിയും വഴങ്ങാത്തത്. വെറുമൊരു വീഡിയോ കട നടത്തിപ്പുകാരിയില്‍ നിന്ന് ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ അധികാര കേന്ദ്രമായി വളര്‍ന്ന ശശികല നടരാജന്റെ തലയില്‍ കൈവെച്ച് ജയലളിതയുടെ സംസ്‌കാരച്ചടങ്ങില്‍ ആശ്വസിപ്പിക്കുന്ന നരേന്ദ്ര മോദിക്ക് ചില കഥകള്‍ തീര്‍ച്ചയായും പറയാനുണ്ട്. കൃത്യം 15 വര്‍ഷം മുമ്പ് ശശികലയെയും ബന്ധുക്കളായ 13 പേരെയും എ.ഐ.ഡി.എം.കെയില്‍ നിന്ന് ജയലളിത നിഷ്‌കരുണം പുറത്താക്കി.

പോയസ് ഗാര്‍ഡനില്‍ തമ്പടിച്ച മാന്നാര്‍ഗുഡി മക്കളെയത്രയും നിഷ്‌കാസിതരാക്കി പിണ്ഡം വെച്ചത് 2011 ഡിസമ്പര്‍ 19ന്. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയായിരുന്നു ഇത്തരം ഒരു നടപടിക്ക് ജയലളിതയെ ഉപദേശിച്ചത്. മുഖ്യമന്ത്രിയുടെ അധികാരത്തിനപ്പുറത്തേക്ക് വളര്‍ന്ന ശശികലയുടെയും ബന്ധുക്കളുടെയും ഇടപെടല്‍ കാരണം പല നിക്ഷേപകരും തമിഴകം ഉപേക്ഷിക്കുന്നുവെന്നാണ് അന്നും പണക്കാരുടെ തേരാളിയായ മോദി ഉപദേശിച്ചത്. തൊട്ടു മുമ്പ് അതിനേക്കാള്‍ വലിയ വിവരങ്ങള്‍ ജയലളിത കേട്ടിരുന്നു. അധികാരം പിടിച്ചടക്കാനായി ശശികലയും മാന്നാര്‍ ഗുഡി ടീമും തന്നെ പതുക്കെ വിഷം കുത്തിവെച്ച് കൊല്ലുന്നുണ്ടെന്നായിരുന്നു കിട്ടിയ വിവരം. പരിശോധിച്ചപ്പോള്‍ ശരീരത്തില്‍ അനഭിലഷണീയമായ വിഷ വസ്തുക്കള്‍ കണ്ടെത്തുകയും ചെയ്തിരുന്നു. ശശികല നിയമിച്ച മാന്നാര്‍ ഗുഡിക്കാരായിരുന്നു ജയലളിതയുടെ വാസസ്ഥലമായ പോയസ് ഗാര്‍ഡനിലത്രയും. ജയലളിതയുടെ വിശ്വസ്ത നഴ്‌സ് പോലും ശശികല ടീമായിരുന്നു. അത് ഞെട്ടിച്ച സംഭവമായിരുന്നെങ്കിലും 2012 മാര്‍ച്ചില്‍ ശശികല തിരിച്ചുവരിക തന്നെ ചെയ്തു. എല്ലാത്തിനും മാപ്പ് ചോദിച്ച് ശശികല എഴുതി. തന്റെ കുടുംബക്കാരുടെ ഗൂഢാലോചനയെപറ്റി തനിക്ക് അറിയില്ലെന്ന ആണയിടല്‍ ജയലളിത വിശ്വസിക്കുകയും ചെയ്തു.

ഈ ചെറിയ ഇടവേള ഒഴിച്ചാല്‍ ജയക്കൊപ്പമുണ്ടായിരുന്നു ശശികല. ചെന്നൈയിലെ സാധാരണ കുടുംബത്തില്‍ ജനിച്ച ശശികലയെ വിവാഹം കഴിച്ചത് തമിഴ്‌നാട് സര്‍ക്കാറില്‍ പബ്ലിക് റിലേഷന്‍സ് ഓഫീസറായി താല്‍ക്കാലിക ജോലി നോക്കിയിരുന്ന എം. നടരാജനാണ്. അടിയന്തരാവസ്ഥക്കാലത്ത് നടരാജന് ഉള്ള ജോലിയും പോയി. അങ്ങനെയാണ് വലിയ സിനിമാ തല്‍പരയായ ശശികല വീഡിയോ കസെറ്റ് വാടകക്ക് നല്‍കുന്ന കട ആരംഭിച്ചത്. വൈകാതെ ഒരു വീഡിയോ ക്യാമറ വാങ്ങി വിവാഹച്ചടങ്ങുകളും മറ്റും പകര്‍ത്തുകയും വില്‍ക്കുകയും ചെയ്തു. 1980ല്‍ അടിയന്തരാവസ്ഥ പോയതോടെ നടരാജന് ജോലിയില്‍ തിരികെ കയറാനുമായി. പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ എന്ന നിലയില്‍ വി.എസ് ചന്ദ്രലേഖ ഐ.എ.എസുമായി നടരാജന് ബന്ധമുണ്ടാക്കാനും തമിഴ്‌നാട് മുഖ്യമന്ത്രി എം.ജി.ആറുമായി അടുത്ത ബന്ധം സൂക്ഷിച്ച ചന്ദ്രലേഖയിലൂടെ ജയലളിതയുമായി ഭാര്യയെ അടുപ്പിക്കാനുമായി. രണ്ട് സ്ത്രീകളുടെ ഈ കൂടിക്കാഴ്ച തമിഴ്‌നാടിന്റെ ചരിത്രത്തെ തന്നെ തിരുത്തിക്കുറിക്കുന്നതായി.

ജനങ്ങളെ ആകര്‍ഷിക്കുന്ന ജയലളിത അന്ന് എ.ഐ.എ.ഡി.എം.കെയുടെ പ്രചാരണ വിഭാഗം സെക്രട്ടറിയായിരുന്നു. എം.ജി.ആറിന്റെ മരണത്തോടെ ജയലളിതക്ക് കടുത്ത പരീക്ഷണങ്ങളായിരുന്നു. ജാനകിയമ്മയുടെ അനുകൂലികളായ പാര്‍ട്ടിക്കാരില്‍ നിന്ന് ജയക്ക് ദേഹോപദ്രവം ഏല്‍ക്കേണ്ടിവന്നു. അതു പക്ഷെ അവസരമായി ഉപയോഗിക്കുകയാണ് ജയ ചെയ്തത്. അങ്ങനെയാണ് 1991ല്‍ മുഖ്യമന്ത്രിയായി ചുമതലയേറ്റത്. സുബ്രഹ്മണ്യ സ്വാമി മാന്നാര്‍ ഗുഡി മാഫിയ എന്ന് പേരിട്ട ശശികല കമ്പനി ആരംഭിക്കുന്നത് ഈ സ്ഥാനാരോഹണത്തോടെയാണ്. ജയലളിതയുടെ വാസ സ്ഥലമായ പോയസ് ഗാര്‍ഡനിലേക്ക് 40 പേരെയാണ് ഒറ്റയടിക്ക് ശശികലയുടെ ജന്മനാടായ മാന്നാര്‍ഗുഡിയില്‍ നിന്ന് റിക്രൂട്ട് ചെയ്യുന്നത്. മുഖ്യമന്ത്രിയേക്കാള്‍ വലിയ അധികാര കേന്ദ്രമായി മാന്നാര്‍ ഗുഡി ടീം വളര്‍ന്നപ്പോഴാണ് 1996ല്‍ ഭരണം നഷ്ടപ്പെടേണ്ടിവന്നത്. എന്നാല്‍ 1998ല്‍ കേന്ദ്രത്തില്‍ എന്‍.ഡി.എയുടെ ഭാഗമെന്ന നിലയില്‍ ഭരണ കക്ഷിയായി. അന്ന് പ്രമോദ് മഹാജനും കൂട്ടരും ശശികലയെ പുകച്ചു പുറത്തുചാടിക്കാന്‍ പഠിച്ചതത്രയും ചെയ്‌തെങ്കിലും ഫലമുണ്ടായില്ലെന്ന് മാത്രമല്ല, അതാണ് വാജ്‌പേയി മന്ത്രിസഭയുടെ ആയുസ് നഷ്ടപ്പെടുത്തിയതും. അവിശ്വാസ പ്രമേയത്തിന് അനുകൂലമായി ജയ വോട്ട് ചെയ്തു. 1999ല്‍ ന്യൂഡല്‍ഹിയിലെ അശോക ഹോട്ടലില്‍ ശശികല സംഘടിപ്പിച്ച ചായപ്പാര്‍ട്ടിയാണ് വാജ്‌പേയി മന്ത്രിസഭയുടെ വിധി നിശ്ചയിച്ചത്. സോണിയയും ജയയും അന്നു ഒരുമിച്ചു. വാജ്‌പേയി മന്ത്രിസഭയില്‍ ക്യാബിനറ്റ് പദവി കിട്ടാത്തതില്‍ പ്രതിഷേധിച്ച സുബ്രഹ്മണ്യ സ്വാമി ഈ ചായപ്പാര്‍ട്ടിക്ക് ചരട് വലിച്ചു.

ഇതുപോലൊരു മഞ്ഞു പെയ്യുന്ന ഡിസംബര്‍ ഏഴിനാണ് ജയക്കൊപ്പം ശശികലയെയും അഴിമതിക്കേസില്‍ അറസ്റ്റ് ചെയ്തത്. മുപ്പത് ദിവസം ജയിലില്‍ കഴിയേണ്ടിവന്നു. കളര്‍ ടി.വി കുംഭകോണക്കേസിലായിരുന്നു അറസ്റ്റ്. സുപ്രീംകോടതി വെറുതെവിട്ടു. 2014 സെപ്തംബര്‍ 27ന് ബംഗളൂരുവിലെ കോടതി ജയക്കും ശശികലക്കും എതിരെ നാലു വര്‍ഷം തടവും പിഴയും വിധിച്ചു. 100 കോടി രൂപയുടെ പിഴയാണ് ന്യായാധിപന്‍ ജയലളിതക്ക് വിധിച്ചതെങ്കില്‍ 10 കോടി ശശികലയും കണ്ടെത്തേണ്ടിയിരുന്നു. ജയലളിതയുടെ വളര്‍ത്തുപുത്രിയുടെ വിവാഹത്തിലെ ധൂര്‍ത്തിനാണ് ആദ്യം മറുപടി പറയേണ്ടിവന്നത്. ചെന്നൈയില്‍ നിന്ന് മഹാബലിപുരത്തേക്ക് കാറില്‍ സഞ്ചരിക്കുക ശശികലയുടെ ഇഷ്ടമായിരുന്നുപോല്‍, വഴിയില്‍ ഒരു ഭൂമി കണ്ട് ഇഷ്ടപ്പെട്ടാല്‍ അപ്പോള്‍ തന്നെ അത് സ്വന്തമാക്കിയിരുന്നുപോല്‍, അങ്ങനെ ഒരു പാട് വീടുകള്‍ അവര്‍ക്ക് ഉണ്ടായിരുന്നു പോല്‍.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേക പ്രാര്‍ത്ഥന; ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ

അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു.

Published

on

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേകം പ്രാര്‍ത്ഥന നടത്താന്‍ ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ. ഭാരതത്തിനും, സൈനികര്‍ക്കും, അതിര്‍ത്തിയിലെ ജനസമൂഹത്തിനും വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു.

അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു. ഞായറാഴ്ച്ച വിശുദ്ധ കുര്‍ബാന മധ്യേ മലങ്കരസഭയിലെ മുഴുവന്‍ പള്ളികളിലും രാജ്യത്തിന് വേണ്ടി പ്രാര്‍ത്ഥന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഇന്ത്യയുടെ തിരിച്ചടിയില്‍ പാകിസ്താന് വന്‍ നാശനഷ്ടമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.

Continue Reading

kerala

താമരശ്ശേരി ഷഹബാസ് കൊലക്കേസ്: കുറ്റാരോപിതരായ വിദ്യാര്‍ത്ഥികളുടെ എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല

വിദ്യാര്‍ത്ഥികള്‍ കേസില്‍ പ്രതികളായ സാഹചര്യത്തിലാണ് പരീക്ഷാ ഫലം തടഞ്ഞുവെച്ചിരിക്കുന്നത്.

Published

on

താമരശ്ശേരി ഷഹബാസ് കൊലക്കേസില്‍ കുറ്റാരോപിതരായ ആറ് വിദ്യാര്‍ത്ഥികളുടെയും എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല. വിദ്യാര്‍ത്ഥികള്‍ കേസില്‍ പ്രതികളായ സാഹചര്യത്തിലാണ് പരീക്ഷാ ഫലം തടഞ്ഞുവെച്ചിരിക്കുന്നത്. അതേസമയം ഇവരുടെ ഫലം പ്രസിദ്ധീകരിക്കാത്തത് എന്തുകൊണ്ടെന്ന് അറിയില്ലെന്ന് താമരശ്ശേരി ജി വി എച്ച് എസ് എസ് അധികൃതര്‍ വ്യക്തമാക്കി.

കേസില്‍ കുറ്റാരോപിതരായ് വിദ്യാര്‍ത്ഥികള്‍ നിലവില്‍ വെള്ളിമാടുകുന്ന് ഒബ്‌സര്‍വേഷന്‍ ഹോമിലാണ്. വിദ്യാര്‍ത്ഥികളെ എസ്.എസ്.എല്‍.സി പരീക്ഷ എഴുതാന്‍ അനുവദിച്ചത് വലിയ വിവാദത്തിലേക്ക് നയിച്ചിരുന്നു. പരീക്ഷാ സെന്ററുകളിലേക്കടക്കം വിദ്യാര്‍ഥി -യുവജന സംഘടനകള്‍ കടുത്ത പ്രതിഷേധം നടത്തിയിരുന്നു.

എളേറ്റില്‍ വട്ടോളി എം.ജെ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു മരിച്ച മുഹമ്മദ് ഷഹബാസ്.

Continue Reading

Video Stories

പഞ്ചാബിലെ എസ്ബിഎസ് നഗറില്‍ നിന്ന് 2 ആര്‍പിജികളും 5 ഹാന്‍ഡ് ഗ്രനേഡുകളും കണ്ടെടുത്തു

Published

on

പഞ്ചാബിലെ എസ്ബിഎസ് നഗറില്‍ നിന്ന് 2 ആര്‍പിജികളും 5 ഹാന്‍ഡ് ഗ്രനേഡുകളും കണ്ടെടുത്തു. എസ്ബിഎസ് നഗറിലെ ടിബ്ബ നംഗല്‍ കുലാര്‍ റോഡിന് സമീപമുള്ള വനമേഖലയില്‍ നിന്ന് രണ്ട് റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡുകളും അഞ്ച് ഹാന്‍ഡ് ഗ്രനേഡുകളും ഉള്‍പ്പെടെ വെടിമരുന്ന് ശേഖരം കണ്ടെടുത്തതായി സംസ്ഥാന പോലീസ് മേധാവി ചൊവ്വാഴ്ച പറഞ്ഞു.

പഞ്ചാബിലെ സ്ലീപ്പര്‍ സെല്ലുകളെ പുനരുജ്ജീവിപ്പിക്കാന്‍ പാകിസ്ഥാനിലെ ഭീകരസംഘടനകള്‍ നടത്തിയ കോര്‍ഡിനേറ്റഡ് ഓപ്പറേഷനാണ് പ്രാഥമിക അന്വേഷണം സൂചിപ്പിക്കുന്നത്,” ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് ഗൗരവ് യാദവ് എക്സില്‍ ഒരു പോസ്റ്റില്‍ പറഞ്ഞു.

ഒരു കേന്ദ്ര ഏജന്‍സിയുമായി ചേര്‍ന്ന് നടത്തിയ സംയുക്ത ഓപ്പറേഷനില്‍, എസ്ബിഎസ് നഗറിലെ ടിബ്ബ നംഗല്‍ കുലാര്‍ റോഡിന് സമീപമുള്ള വനമേഖലയില്‍ നിന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ഓപ്പറേഷനില്‍ പഞ്ചാബ് പോലീസ് തീവ്രവാദ ഹാര്‍ഡ്വെയര്‍ ശേഖരം കണ്ടെടുത്തു.

രണ്ട് ആര്‍പിജികള്‍, രണ്ട് ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസുകള്‍ (ഐഇഡി), അഞ്ച് ഹാന്‍ഡ് ഗ്രനേഡുകള്‍, ഒരു വയര്‍ലെസ് കമ്മ്യൂണിക്കേഷന്‍ സെറ്റ് എന്നിവ കണ്ടെടുത്തതായി അദ്ദേഹം പറഞ്ഞു.

അമൃത്സറിലെ സ്റ്റേറ്റ് സ്പെഷ്യല്‍ ഓപ്പറേഷന്‍ സെല്ലിന്റെ പോലീസ് സ്റ്റേഷനില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Continue Reading

Trending