Video Stories
റയലിന് ബൊറൂഷ്യ പൂട്ട്; ലെസ്റ്ററിനെ കളിപഠിപ്പിച്ച് പോര്‍ട്ടോ

മാഡ്രിഡ്: കരീം ബെന്‍സീമ നേടിയ ഇരട്ട ഗോളുകള്‍ക്കും ചാമ്പ്യന്‍സ് ലീഗില്‍ സ്പാനിഷ് ജയന്റ്സിനെ രക്ഷിക്കാനായില്ല. ജര്‍മ്മന്‍ ക്ലബ്ബ് ബറൂഷ്യ ഡോട്മണ്ട് റയലിനെ സ്വന്തം തട്ടകമായ സാന്റിയാഗോ ബെര്‍ണബ്യൂവില്‍ 2-2ന് തളച്ചു. അതേ സമയം കഴിഞ്ഞ വര്‍ഷത്തെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരായ ലീസസ്റ്റര്‍ സിറ്റിയെ എഫ്.സി പോര്‍ട്ടോ എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്ക് നാണം കെടുത്തി വിട്ടു. മറ്റൊരു ഇംഗ്ലീഷ് ടീമായ ടോട്ടന്‍ഹാം ഹോട്സ്പര്‍ സി.എസ്.കെ.എ മോസ്കോയെ 3-1ന് കീഴടക്കി. സാന്റിയാഗോ ബെര്‍ണബ്യൂവില്‍ റയലിനെ തളച്ചതോടെ ബറൂഷ്യ ഗ്രൂപ്പ് എഫില്‍ ഒന്നാം സ്ഥാനത്തെത്തുകയും ചെയ്തു.
മത്സരം അവസാനിക്കാന്‍ മൂന്നു മിനിറ്റ് ബാക്കിയുള്ളപ്പോള്‍ 2-1ന് മുന്നിട്ടു നിന്ന റയലിനെ ഞെട്ടിച്ചു കൊണ്ട് പിയറി എമറിക് ഓബയാങിന്റെ പാസില്‍ റിയസ് ആണ് ബറൂഷ്യയുടെ സമനില ഗോള്‍ നേടിയത്. ചാമ്പ്യന്‍സ് ലീഗ് നിലനിര്‍ത്താന്‍ ഏറെ സാധ്യതകള്‍ റയലിന് കല്‍പിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി റയല്‍ ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്തേക്കു താണത്. ഡോട്മണ്ട് സ്ട്രൈക്കര്‍ ഓബമെയാങ് കരീം ബെന്‍സീമയ്ക്കു പകരം റയലിലെത്തുമെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെയാണ് റയലിനു വേണ്ടി ബെന്‍സീമ ഇരട്ട ഗോളുകള്‍ നേടുന്നതും റയലിന്റെ വിധി നിര്‍ണയിച്ചു കൊണ്ട് ഒബയാങ് പന്ത് വലയിലാക്കുന്നതും.
സമനിലയോടെ തോല്‍വി അറിയാത്ത റയലിന്റെ പ്രയാണം 34 മത്സരങ്ങളായി വര്‍ധിച്ചു. ഇതോടെ റയല്‍ കോച്ച് സിനഡിന് സിദാന് ലിയോ ബീന്ഹാക്കറിന്റെ റെക്കോര്‍ഡിനൊപ്പമെത്തി. ആദ്യ പകുതി പൂര്‍ണമായും വരുതിയിലാക്കിയത് റയലായിരുന്നു. 28-ാം മിനിറ്റില്‍ ഡാനി കാര്‍വായലിന്റെ ക്രോസില്‍ നിന്നും ബെന്‍സീമ ആദ്യ ഗോള്‍ നേടി. പലപ്പോഴും ഡോര്‍ട്മണ്ടിന്റെ ഗോള്‍മുഖം വരെ റയല്‍ താരങ്ങള്‍ ഇരച്ചു കയറിയെങ്കിലും മഞ്ഞപ്പടയുടെ പ്രതിരോധം കീഴടക്കാനായില്ല. രണ്ടാം പകുതിയുടെ 53-ാം മിനിറ്റില്‍ ജെയിംസ് റോഡ്രിഗസിന്റെ പാസില്‍ നിന്നും ബെന്‍സീമ റയലിന്റെ രണ്ടാം ഗോള്‍ നേടി. സ്കോര്‍ 2-0. ബറൂഷ്യ രണ്ടു ഗോളിന് പിന്നിട്ടതോടെ പിന്നീട് കാര്യങ്ങള്‍ കീഴ്മേല്‍ മറിയുന്നതാണ് കണ്ടത്. 60-ാം മിനിറ്റില്‍ ഓബമെയാങ് ഡോര്ട്മണ്ടിനു വേണ്ടി ആദ്യ ഗോള്‍ നേടി. മത്സരം റയല്‍ കൈപിടിയിലൊതുക്കുമെന്ന ഘട്ടത്തിലാണ് അപ്രതീക്ഷിതമായി റിയസ് റയലിന്റെ വല ചലിപ്പിച്ചത്. ഇതോടെ ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് റൗണ്ടില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന ടീമെന്ന റെക്കോര്‍ഡ് ബറൂഷ്യ (21 ഗോളുകള്‍) സ്വന്തമാക്കി. മറ്റൊരു മത്സരത്തില്‍ ലെസ്റ്റര്‍സിറ്റി ആദ്യ അഞ്ച് കളികളില്‍ തോല്‍വിയറിയാതെ നോക്കൗട്ട് യോഗ്യത ഉറപ്പിച്ചിരുന്നു.
എന്നാല്‍, എഫ് സി പോര്‍ട്ടോക്ക് ലീസസ്റ്ററിനെതിരായ അവസാന ഗ്രൂപ്പ് മത്സരം ജയിച്ചേ തീരൂ എന്ന അവസ്ഥ. ഹോം ഗ്രൗണ്ടില്‍ 5-0ന് അവര്‍ തകര്‍പ്പന്‍ ജയവുമായി നോക്കൗട്ടിലേക്ക് കുതിച്ചപ്പോള്‍ ലീസസ്റ്ററിന്റെ ആത്മവിശ്വാസത്തിനേറ്റ വലിയ അടിയായി ഇത്.
ചാമ്പ്യന്‍സ് ലീഗ് ചരിത്രത്തില്‍ ഒരു ഇംഗ്ലീഷ് ക്ലബ്ബിന്റെ ഏറ്റവും വലിയ തോല്‍വിയാണ് ഇത്. ഗ്രൂപ്പ് ഇയില്‍ റഷ്യന്‍ ടീം സി എസ് കെ എ മോസ്കോയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ച ടോട്ടനം ഹോസ്പര്‍ യൂറോപ ലീഗ് ബെര്‍ത് സ്വന്തമാക്കി. ഗ്രൂപ്പ് റൗണ്ടിലെ മികച്ച നാല് മൂന്നാം സ്ഥാനക്കാര്‍ക്കുള്ള സമ്മാനമാണ് ചാമ്പ്യന്‍സ് ലീഗ് കഴിഞ്ഞാല്‍ യൂറോപ്പില്‍ രണ്ടാമത്തെ പ്രധാന ചാമ്പ്യന്‍ഷിപ്പായ യൂറോപലീഗയിലേക്കുള്ള ഈ ഡയറക്ട് എന്‍ട്രി. തുടരെ ആറാം സീസണിലാണ് ടോട്ടനം യൂറോപ ലീഗ് കളിക്കുന്നത്.
അതേ സമയം അഞ്ച് വര്‍ഷത്തെ ഇടവേളക്ക് ശേഷം ചാമ്പ്യന്‍സ് ലീഗ് കളിച്ച ടോട്ടനത്തിന് നോക്കൗട്ട് കാണാതെയുള്ള പുറത്താകല്‍ നിരാശ സമ്മാനിക്കുകയും ചെയ്തു. ഇതോടെ, 2016-17 സീസണിലെ ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടര്‍ ലൈനപ്പ് പൂര്‍ത്തിയായി. ഫെബ്രുവരി 14,15,21,22 തീയതികളില്‍ ആദ്യപാദവും മാര്‍ച്ച് 7,8,14,15 ന് രണ്ടാം പാദവും നടക്കും.
kerala
തൃശൂരില്‍ കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; സവാദ് വീണ്ടും അറസ്റ്റില്‍
2023ല്‍ നെടുമ്പാശേരിയില്‍ വെച്ച് സമാന കേസില്‍ ഇയാള്‍ അറസ്റ്റിലായിരുന്നു.

തൃശൂരില്‍ കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. വടകര സ്വദേശി സവാദ് ആണ് തൃശൂരില്‍ അറസ്റ്റിലായത്. തൃശൂര്‍ ഈസ്റ്റ് പൊലീസില്‍ യുവതി നല്കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.
ഇക്കഴിഞ്ഞ 14ന് മലപ്പുറത്തേക്കുള്ള കെഎസ്ആര്‍ടിസി ബസില്‍ വെച്ചായിരുന്നു യുവാവ് ലൈംഗികാതിക്രമം നടത്തിയത്. സവാദിനെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.
2023ല്‍ നെടുമ്പാശേരിയില്‍ വെച്ച് സമാന കേസില്‍ ഇയാള്‍ അറസ്റ്റിലായിരുന്നു. ജാമ്യത്തിലിറങ്ങിയ സവാദിന് ഓള് കേരള മെന്‍സ് അസോസിയേഷന് സ്വീകരണം നല്കിയ സംഭവം ഏറെ വിവാദമായിരുന്നു.
മെന്‍സ് അസോസിയേഷന് പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് കുമാറിന്റെ നേതൃത്വത്തിലായിരുന്നു ആലുവ സബ് ജയിലിനു പുറത്ത് സവാദിന് സ്വീകരണം നല്‍കിയത്. ജയിലിന് പുറത്തിറങ്ങിയ സവാദിനെ അജിത് കുമാറിന്റെ നേതൃത്വത്തില്‍ പൂമാലയണിയിച്ചാണ് സ്വീകരിച്ചത്.
GULF
ദുബൈ കെഎംസിസി കോട്ടക്കല്‍ മണ്ഡലം എക്സലന്‍സ് സമ്മിറ്റ്-2025 ശ്രദ്ധേയമായി

ദുബൈ കെഎംസിസി കോട്ടക്കല്‍ മണ്ഡലം കമ്മിറ്റി അബുഹൈല്‍ ഹാളില്‍ സംഘടിപ്പിച്ച എക്സലന്‍സ് സമ്മിറ്റില്‍ മണ്ഡലം പ്രസിഡന്റ് ഇസ്മാഈല്‍ എറയസ്സന്‍ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം ഉദ്ഘാടനം ചെയ്തു. ദുബൈ കെഎംസിസി സംസ്ഥാന നേതാക്കളായ അബ്ദുല്‍ ഖാദര്‍ അരിപ്രാമ്പ്ര, പിവി നാസര്‍, ഹംസ തൊട്ടി, ആര് ഷുക്കൂര്‍. മലപ്പുറം ജില്ലാ നേതകളായ സിദ്ധിഖ് കലോടി, നൗഫല്‍ വേങ്ങര, സിവി അഷറഫ്, മുജീബ് കോട്ടക്കല്‍, ലത്തീഫ് കുറ്റിപ്പുറം, സക്കീര്‍ പാലത്തിങ്ങല്‍, കരീം കാലടി, ഇബ്രാഹീം വട്ടംകുളം, ബഷീര്‍ കരാട്, സഹീര്‍ ഹസ്സന്, ഉസ്മാന് എടയൂര്‍, ഫുആദ് കുരിക്കള്‍,
ജില്ല വനിത കെഎംസിസി ഭാരവാഹികളായ മുബഷിറ മുസ്തഫ, ഷഹല റാഷിദ്, ഷബ്ന മാറാക്കര, സ്റ്റുഡന്റ് കെഎംസിസി ഭാരവാഹികളായ ഷാമില്‍ വേളേരി, മുഹമ്മദ് നിഹാല്‍ എറയസ്സന്‍, ഫാത്തിമ റഷ പി ടി, ആയിഷ നദ്വ തുടങ്ങിയവരും പങ്കെടുത്തു.
ചടങ്ങില്‍ ദുബൈ കെഎംസിസി ഇഫ്താര്‍ ടെന്റില്‍ സേവനം ചെയ്ത മണ്ഡലത്തിലെ വളണ്ടിയര്‍ ഹാപ്പിനെസ് ടീമിനും, എസ് എസ് എല്‍ സി, പ്ലസ് ടു,സി ബി എസ് ഇ, മദ്രസ്സ പൊതു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെയും, മജ്ദൂല്‍ ഈത്തപ്പഴ, പെര്‍ഫ്യൂം ചലഞ്ചുകളില്‍ ഫസ്റ്റ്, സെക്കന്റ്, തേര്‍ഡ് നേടിയവര്‍ക്കും, എഐ സ്റ്റാര്‍ട്ടപ്പ് മത്സര വിജയികകളെയും, മതകാര്യ വിഭാഗം നടത്തിയ ക്വിസ്സ് മത്സരം, സര്‍ഗധാര വിങ് നടത്തിയ ഇശല്‍ വിരുന്നിലെയും വിജയികള്‍ക്കും അവാര്‍ഡ് ദാനവും നടന്നു, കോട്ടക്കല്‍ മണ്ഡലത്തിന് പ്രഥമ വനിത കെഎംസിസി കമ്മിറ്റിയും, സ്റ്റുഡന്റ് കെഎംസിസി കമ്മിറ്റിയും രൂപീകരിച്ചു,
ജനറല്‍ സെക്രട്ടറി പിടി അഷറഫ് വിഷയവതരണം നടത്തി , സെക്രട്ടറി ഷരീഫ് പിവി കരേക്കാട് സ്വാഗതവും, അസീസ് വെളേരി നന്ദിയും പറഞ്ഞു. മണ്ഡലം ഭാരവാഹികളായ അബൂബക്കര്‍ തലകാപ്പ്, സൈദ് വരിക്കോട്ടില്‍, അബ്ദുസലാം ഇരിമ്പിളിയം, ഷെരീഫ് ടിപി, റാഷിദ് കെകെ, മുസ്തഫ സികെ, റസാഖ് വളാഞ്ചേരി, അഷറഫ് എടയൂര്‍, എന്നിവര്‍ എക്സലന്‍സ് സമ്മിറ്റിന് നേതൃത്വം നല്കി.
News
ഇറാനെ ആക്രമിക്കരുതെന്ന് അമേരിക്കയോട് റഷ്യ; ആണവ ദുരന്തത്തെക്കുറിച്ച് മുന്നറിയിപ്പ് നല്കി
മിഡില്‍ ഈസ്റ്റിനെ സമൂലമായി അസ്ഥിരപ്പെടുത്തുമെന്നതിനാല്‍ ഇറാനെ ആക്രമിക്കരുതെന്ന് റഷ്യ അമേരിക്കയോട് പറഞ്ഞതായി റഷ്യന്‍ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി സെര്‍ജി റിയാബ്കോവ് ബുധനാഴ്ച പറഞ്ഞു.

മിഡില്‍ ഈസ്റ്റിനെ സമൂലമായി അസ്ഥിരപ്പെടുത്തുമെന്നതിനാല്‍ ഇറാനെ ആക്രമിക്കരുതെന്ന് റഷ്യ അമേരിക്കയോട് പറഞ്ഞതായി റഷ്യന്‍ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി സെര്‍ജി റിയാബ്കോവ് ബുധനാഴ്ച പറഞ്ഞു. ഇസ്രാഈല്‍ ആക്രമണങ്ങള്‍ ആണവ ദുരന്തത്തിന് കാരണമാകുമെന്ന് മോസ്കോ പറഞ്ഞു.
ഇസ്രാഈല്‍-ഇറാന് സംഘര്‍ഷത്തില്‍ മധ്യസ്ഥത വഹിക്കാനുള്ള റഷ്യയുടെ സന്നദ്ധത യുഎസ് തള്ളി.
ഇറാനും ഇസ്രാഈലും തമ്മിലുള്ള സ്ഥിതി ഗുരുതരമാണെന്ന് റഷ്യയുടെ എസ്വിആര് വിദേശ രഹസ്യാന്വേഷണ വിഭാഗം മേധാവി സെര്‍ജി നരിഷ്കിന്‍ പറഞ്ഞു, ഇറാന്റെ ആണവ ഇന്‍ഫ്രാസ്ട്രക്ചറില്‍ ഇസ്രാഈല്‍ നടത്തിയ ആക്രമണം ലോകം ‘മില്ലിമീറ്റര്‍’ ദുരന്തത്തില്‍ നിന്ന് അകന്നുവെന്നാണ് അര്‍ത്ഥമാക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖരോവ പറഞ്ഞു.
‘ആണവ കേന്ദ്രങ്ങള്‍ ആക്രമിക്കപ്പെടുകയാണ്,” യുഎന്‍ ആണവ സുരക്ഷാ വാച്ച്ഡോഗ് ഇതിനകം തന്നെ പ്രത്യേക നാശനഷ്ടങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും അവര്‍ ന്യൂസ് ഏജന്‍സിയോട് പറഞ്ഞു.
-
kerala2 days ago
മാര്‍ഗദീപം സ്കോളര്‍ഷിപ്പില്‍ വിവേചനം; മുസ്ലിം അപേക്ഷകരില്‍ 1.56 ലക്ഷം പുറത്ത്
-
crime3 days ago
കൊല്ലത്ത് ഭര്‍ത്താവ് യുവതിയെ കത്രിക കൊണ്ട് കുത്തിക്കൊന്നു
-
kerala2 days ago
തിരുവനന്തപുരം കാര്യവട്ടത്ത് ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു
-
india3 days ago
എയര്‍ബസ് വിമാനങ്ങളിലെ സുരക്ഷാ പ്രോട്ടോക്കോളുകള്‍ ലംഘിച്ചതിന് എയര്‍ ഇന്ത്യയ്ക്ക് ഡിജിസിഎ മുന്നറിയിപ്പ് നല്‍കിയിരുന്നതായി റിപ്പോര്‍ട്ട്
-
Film3 days ago
സിനിമാപ്രവർത്തകർ ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം നൽകണം
-
Film3 days ago
മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്: സൗബിൻ ഷാഹിറിന് ഹാജരാകാനുള്ള തിയതി ഹൈക്കോടതി നീട്ടിനൽകി
-
News3 days ago
‘ഇസ്രാഈല്‍ കുറ്റകൃത്യങ്ങളില്‍ യുഎസ് പങ്കാളി’; ട്രംപ് ഭരണകൂടവുമായി ചര്‍ച്ച നടത്തില്ലെന്ന് ഇറാന്
-
kerala3 days ago
തൃശൂരില്‍ കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; സവാദ് വീണ്ടും അറസ്റ്റില്‍