Connect with us

More

ലാലീഗയില്‍ ശനിവാര്‍

Published

on

ടേബിളില്‍ മൂന്നാം സ്ഥാനത്തുള്ള അത്‌ലറ്റികോ ഐബറിനെ സ്വന്തം മൈതാനത്ത് നേരിടുകയാണ്. ടേബിളില്‍ ഇപ്പോള്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ബാര്‍സിലോണക്കുമുണ്ട് ഇന്ന് പോരാട്ടം-പ്രതിയോഗികള്‍ ശക്തരായ വില്ലാ റയലാണ്. പോയന്റ് ടേബിളില്‍ നോക്കു-35 മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കിയ നിലവിലെ ചാമ്പ്യന്മാരായ ബാര്‍സ 81 ല്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നു. 34 മല്‍സരങ്ങള്‍ കളിച്ച റയലിന് അതേ പോയന്റുണ്ട്-ഗോള്‍ ശരാരിയുടെ കണക്കില്‍ അവര്‍ രണ്ടാമത് നില്‍ക്കുന്നു. 35 മല്‍സരങ്ങള്‍ പിന്നിട്ട അത്‌ലറ്റിക്കോക്ക് 71 പോയന്റുണ്ട്. ഇന്ന് ബാര്‍സയുമായി കലിക്കുന്ന വില്ലാ റയല്‍ 35 മല്‍സരങ്ങളില്‍ നിന്ന് 63 പോയന്റുമായി അഞ്ചാം സ്ഥാനത്തുമുണ്ട്.

നിരന്തരമായ മല്‍സരങ്ങള്‍ ടീമിനെ തളര്‍ത്തുന്നില്ലെന്നാണ് റയല്‍ കോച്ച് സൈനുദ്ദീന്‍ സിദാന്റെ പക്ഷം. ഇന്നലെ വൈകീട്ടും ടീം കടുത്ത പരിശീലനത്തിലായിരുന്നു. കൃസ്റ്റിയാനോയും സിദാനുമെല്ലാം നല്ല ഹാപ്പി മൂഡിലുമായിരുന്നു. ചാമ്പ്യന്‍സ് ലീഗില്‍ ഫൈനല്‍ എറെക്കുറെ ഉറപ്പായ സാഹചര്യത്തില്‍ ലാലീഗയില്‍ ശ്രദ്ധിക്കാനാണ് ടീമിന്റെ തീരുമാനം. ഗ്രാനഡ ദുര്‍ബലരായതിനാല്‍ വലിയ ഗോള്‍ വിത്യാസത്തില്‍ ജയിക്കാനും അവര്‍ ആഗ്രഹിക്കുന്നു. ജെറാത്ത് ബെയില്‍ ഇന്നും കളിക്കില്ല. പക്ഷേ മുന്‍നിരയില്‍ ചെറിയ മാറ്റത്തിന് സിദാന്‍ തയ്യാറാവും. കരീം ബെന്‍സേമക്ക് പകരം ജെയിംസ് റോഡ്രിഗസ് കളിക്കും. പരുക്കിന്റെ പ്രശ്‌നങ്ങള്‍ അലട്ടാത്തതിനാല്‍ ആശങ്കയൊന്നുമില്ലെന്നാണ് നായകന്‍ സെര്‍ജി റാമോസിന്റെ പക്ഷം.
ബാര്‍സക്ക് ചെറിയ ടെന്‍ഷനുണ്ട്. ചാമ്പ്യന്‍സ് ലീഗ് സാധ്യത അവസാനിച്ച സാഹചര്യത്തില്‍ മാനം കാക്കാന്‍ ലാലീഗ കിരീടം മാത്രമാണുളളത്. പക്ഷേ വില്ലാ റയല്‍ ശക്തരാണ്. വമ്പന്മാരെയെല്ലാം അട്ടിമറിച്ചിട്ടുള്ളവര്‍. സൂപ്പര്‍ താരം മെസി സന്തോഷത്തിലാണ്. ദേശീയ മല്‍സരങ്ങളില്‍ അദ്ദേഹത്തിനെതിരായ വിലക്ക് ഫിഫ പിന്‍വലിച്ച് സാഹചര്യത്തില്‍ കൂടുതല്‍ ഉന്മേഷത്തോടെ കളിക്കാന്‍ അര്‍ജന്റീനക്കാരനാവും. നെയ്മറും സുവാരസും ഫോമില്‍ നില്‍ക്കുന്നു.
നാല് മല്‍സരങ്ങളാണ് ഇനി റയലിന് കളിക്കാനുള്ളത്. നാലും ജയിച്ചാല്‍ കിരീടം ഉറപ്പ്. ഇതില്‍ സെവിയെയുമായി അടുത്ത ഞായറാഴ്ച്ച കളിയുണ്ട്. ബാര്‍സക്ക് മൂന്ന് മല്‍സരങ്ങള്‍ ശേഷിക്കുന്നു.
മൂന്നും ജയിച്ച് സമ്മര്‍ദ്ദം തുടരുകയാണ് അവരുടെ ലക്ഷ്യം. രണ്ട് പ്രധാന കിരീടങ്ങളാണ് തന്റെ അജണ്ടയെന്ന് റയല്‍ കോച്ച് സിദാന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. പോയ വര്‍ഷം ചാമ്പ്യന്‍സ് ലീഗ് കിരീടമാണ് നേടാന്‍ കഴിഞ്ഞത്. ഒരു പോയന്റ് വിത്യാസത്തിലാണ് ലാലീഗ കിരീടം അകന്നത്. ഇത്തവണ ഒരു മല്‍സരത്തിന്റെ ആനുകൂല്യമുള്ളതിനാല്‍ കിരീടം നേടാമെന്നാണ് സിദാന്‍ വ്യക്തമാക്കുന്നത്. സെവിയെ, സെല്‍റ്റാ വിഗോ തുടങ്ങിയ പ്രതിയോഗികള്‍ പ്രബലരാണെന്ന് അദ്ദേഹം പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ജെസ്‌ന കേസ്: തെളിവുകള്‍ ഹാജരാക്കിയാല്‍ തുടരന്വേഷിക്കാമെന്ന് സിബിഐ

പുതിയ തെളിവുകളുണ്ടെന്നും 6 മാസം കൂടി സിബിഐ കേസ് തുടരന്വേഷിക്കണമെന്നും ജെസ്‌നയുടെ പിതാവ് നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കി

Published

on

തിരുവനന്തപുരം: 5 വര്‍ഷം മുന്‍പ് കാണാതായ ജെസ്‌ന മറിയ കേസ് തുടരന്വേഷിക്കണമെങ്കില്‍ പുതിയ തെളിവുകള്‍ ഹാജരാക്കണമെന്ന് സിബിഐ അറിയിച്ചു. പുതിയ തെളിവുകളുണ്ടെന്നും 6 മാസം കൂടി സിബിഐ കേസ് തുടരന്വേഷിക്കണമെന്നും ജെസ്‌നയുടെ പിതാവ് നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കി.

ജെസ്‌നയെ കണ്ടത്താനാവത്തതും മരിച്ചോ എന്നതിനുളള തെളിവുകള്‍ ലഭിക്കാത്തതുമാണ് കേസ് അവസാനിപ്പിക്കാന്‍ കാരണമെന്ന് സിബിഐ കോടതിയില്‍ വ്യക്തമാക്കി. ജെസ്‌നയെ കാണാതാവുന്നതിനു ദിവസങ്ങള്‍ക്ക് മുന്‍പ് രക്തസ്രവം ഉണ്ടായന്നും അതിന്റെ കാരണം സിബിഐ പരിശോധിച്ചില്ലന്നും പിതാവ് ഹര്‍ജിയില്‍ ആരോപിക്കുന്നു. മകളുടെ തിരോധാനത്തില്‍ ഒരാളെ സംശയമുണ്ടെന്നും ആദ്ദേഹം വ്യക്തമാക്കി. കേസ് മെയ് 3ന് വീണ്ടും പരിഗണിക്കും.

Continue Reading

kerala

ആലുവയില്‍ തെരുവുനായ ആക്രമണം; കടിയേറ്റ വ്യക്തി പേവിഷബാധയെ തുടര്‍ന്ന് മരണപ്പെട്ടു

വിഷബാധ ഏല്‍ക്കുന്നവര്‍ക്ക് നല്‍കുന്ന വാക്‌സിന്‍ എടുത്തിരുന്നെങ്കിലും ഫലം കണ്ടില്ല

Published

on

കൊച്ചി: ആലുവ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപം രണ്ടാഴ്ച മുമ്പ് തെരുവ് നായയുടെ കടിയേറ്റ ആള്‍ ചികിത്സയിലിരിക്കെ മരിച്ചു. പത്രോസ് പോളച്ചന്‍(57) ആണ് ഇന്ന് പുലര്‍ച്ചെ എറണാകുളം ഗവണ്‍മെന്റ് ആശുപത്രുയില്‍ വെച്ച് പേവിശബാധയേറ്റ് മരണപ്പെട്ടത്.

ആലുവ സര്‍ക്കാര്‍ ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയനായ പോളച്ചന്‍ ഡോക്ട്‌റെ കാണാന്‍ വരുന്ന വഴിയില്‍ വെച്ചാണ് തെരുവ് നായ ആക്രമിച്ചത്. വിഷബാധ ഏല്‍ക്കുന്നവര്‍ക്ക് നല്‍കുന്ന വാക്‌സിന്‍ എടുത്തിരുന്നെങ്കിലും ഫലം കണ്ടില്ല. രണ്ടു ദിവസം മുമ്പാണ് പേവിഷബാധയുടെ ലക്ഷണങ്ങള്‍ പ്രത്യക്ഷമായത്.

 

 

Continue Reading

kerala

സോഷ്യലിസ്റ്റ് പാര്‍ട്ടി പിന്തുണ യു.ഡി.എഫിന്

Published

on

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി (ഇന്ത്യ) കേരളത്തില്‍ യു.ഡി.എഫിനെ പിന്തുണയ്ക്കും. രാജ്യത്ത് ജനങ്ങളും ജനാധിപത്യവും അപകടം നേരിടുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസിന്റെയും സഖ്യകക്ഷികളുടെയും വിജയം അനിവാര്യമാണെന്ന് പാര്‍ട്ടി സംസ്ഥാന കമ്മിറ്റി യോഗം വിലയിരുത്തി.

സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലും ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കാതിരിക്കാന്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് യോഗം അഭ്യര്‍ത്ഥിച്ചു.
അഴിമതിയിലൂടെ നേടിയ ഇലക്ട്രല്‍ ബോണ്ടുകള്‍ക്ക് ജനങ്ങളെ സ്വാധീനിക്കാന്‍ കഴിയില്ല. സോഷ്യലിസ്റ്റ് പാര്‍ട്ടി ഇന്ത്യ സംസ്ഥാന പ്രസിഡന്റ് കായിക്കര ബാബുവിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം ദേശീയ പ്രസിഡന്റ് തമ്പാന്‍ തോമസ് ഉദ്ഘാടനം ചെയ്തു.

പരമായ ഭീതി പൂണ്ട നരേന്ദ്രമോഡി നടത്തുന്ന വര്‍ഗീയ ജല്പനങ്ങള്‍ അപമാനകരമാണെന്നും വര്‍ഗീയ സ്പര്‍ദ്ധ ഉണര്‍ത്തി സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്ന മോഡിക്ക് എതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി എടുക്കണമെന്നെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇ.കെ ശ്രീനിവാസന്‍, സി.പി ജോണ്‍, മനോജ് ടി സാരംഗ്, എന്‍ റാം, ടോമി മാത്യു, കാട്ടുകുളം ബഷീര്‍ പട്ടയം രവീന്ദ്രന്‍, എ.ജെ വര്‍ക്കി, ജോര്‍ജ് സിറിയക്, പി കെ കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു

Continue Reading

Trending