Video Stories
താമരക്കാരുടെ നക്കാപ്പിച്ചയും അരിവാള്‍ വീഴേണ്ട കുടവും

കൂപ്പുകൈയ്യുമായി എത്തി ഒടുവില്‍ മണ്‍കുടത്തിലടച്ച ചരിത്രമാണ് സാക്ഷാല്‍ നടേശഗുരുക്കളുടെ ബി.ഡി.ജെ.എസ് എന്ന സംഘ്പരിവാര്‍ ബി ടീമിന്റേത്. ഹണിമൂണ്‍ തീരും മുമ്പേ ഇപ്പോള്‍ കുടത്തില്‍ നിന്നും താമര പുറത്തിട്ട് അരിവാള്‍ കയറ്റണമെന്നാണ് സാക്ഷാല്‍ വെള്ളാപ്പള്ളിയുടെ പൂതി. സംഗതി കേരള കാസ്‌ട്രോ എന്ന പാര്‍ട്ടിക്കും സര്‍ക്കാറിനും വേണ്ടാത്ത പരിഷ്‌കാര ചെയര്‍മാന്‍ മൈക്രോ ഫിനാന്‍സെന്ന പേരില്‍ കിട്ടുന്ന വേദിയിലെല്ലാം പൂട്ടാന്‍ നടന്നിരുന്നെങ്കിലും നാളിതുവരെ ചങ്കന്‍മാരുടെ വിരലനങ്ങാതിരുന്നത് എന്തു കൊണ്ടെന്നത് ഏതാണ്ടൊക്കെ ദേശീയ പാതയിലെ കുഴി പോലെ തെളിഞ്ഞുവന്നുകൊണ്ടിരിക്കയാണ്.
നിലനില്‍പിനായി അപ്പോഴപ്പോള്‍ കാണുന്നവനെയെല്ലാം അപ്പാ എന്നു വിളിക്കുന്ന ടീംസ് ആയതിനാല്‍ ഇനിയിപ്പോ ചെങ്കൊടിക്കു കീഴില്‍ കുടം കമിഴ്ത്തിയാലും അല്‍ഭുതപ്പെടേണ്ട. പാര്‍ട്ടി രൂപീകരിക്കും മുമ്പേ കാസര്‍കോട് നിന്നും പ്രചാരണ ജാഥ തുടങ്ങി തിരുവനന്തപുരം എത്തും മുമ്പേ സംഘികളേക്കാളും വലിയ വര്‍ഗീയതയുമായി കലക്കാനിറങ്ങിവരായതിനാല്‍ കൂടെക്കൂട്ടാന്‍ മുണ്ടുടുത്ത മോദി ടീംസിന് വലിയ പ്രശ്‌നമൊന്നുമില്ല താനും. ന്യൂനപക്ഷങ്ങള്‍ ഏതാണ്ടൊക്കെ വിഴുങ്ങുന്നുവെന്നാരോപിച്ച് മാന്‍ഹോളില്‍ ഇതര സംസ്ഥാനക്കാരന്റെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മരിച്ചയാളെ പോലും വര്‍ഗീയത പുരട്ടി എരിവ് പകര്‍ന്നത് ടിയാനായിരുന്നു. പിന്നൊന്നുണ്ട് കേരളം മുഴുവന്‍ വല്യക്കാട്ട് സ്വാധീനുമുള്ള പാര്‍ട്ടിയായതിനാല്‍ എങ്ങോട്ട് ചാഞ്ഞാലും ആര്‍ക്കും പ്രത്യേകിച്ച് ഒന്നും സംഭവിക്കില്ലെന്നുള്ളത് പച്ചപരമാര്‍ത്ഥം. എങ്കിലും കുടം കൈവിട്ടാല്‍ താമര സ്വല്‍പം വാടുമെന്നത് മൂന്നു തരം.
അധികാരത്തിന്റെ ചക്കരക്കുടത്തില്‍ ഏതാണ്ടൊക്കെ നക്കാന്‍ കിട്ടുമെന്ന് കരുതി തന്നെയാണ് ഒരു തട്ടിക്കൂട്ട് പാര്‍ട്ടിയുമായി താമരക്ക് വെള്ളമൊഴിക്കാന്‍ വെള്ളാപ്പള്ളിയും സംഘവും കുടം നിറച്ചത്. എന്നാല്‍ അമ്മാത്തിന്ന് പോരുകയും ചെയ്തു, ഇല്ലത്ത് എത്തിയതുമില്ലെന്ന മട്ടില്‍ കയ്യാലപ്പുറത്തായതോടെ പാര്‍ട്ടിയിലിപ്പോ നടേശ ഗുരുവിന്റെ മകന്‍ ഗുരു മാത്രമേ കാര്യമായിട്ടുള്ളൂ.
അതു കൊണ്ടാവണം മെഡിക്കല്‍ കോഴയില്‍ മുഖം നഷ്ടപ്പെട്ട് കക്കൂസുണ്ടാക്കാന്‍ പെട്രോള്‍ വില കൂട്ടിയ താമരക്കാര്‍ സ്വന്തം രക്ഷ തേടി നടത്തുന്ന ജനരക്ഷാ യാത്രയില്‍ പേരിനൊരു സ്റ്റാമ്പ് സൈസില്‍ പോലും ഘടക കക്ഷിയായിട്ടു പോലും ബി.ഡി.ജെ.എസുകാരെ അടുപ്പിച്ചിട്ടില്ല. ഇനിയിപ്പോ ഏറെ പക്വത (?) കാണിച്ച് ചരിത്രമിട്ടയാളായതോണ്ട് മുഖ്യനൊപ്പം ചേരാനാണ് നടേശ ഗുരുക്കളുടെ ആഗ്രഹം.
ഇക്കാര്യം ഏതാണ്ട് പരസ്യമായ രഹസ്യമാക്കി പലവുരു അടിയന്‍ അടിയന്‍ എന്ന് പറഞ്ഞ് അങ്ങോട്ടു ചെന്ന് മുഖം കാണിക്കയും ചെയ്തു. തന്നെ ഒപ്പം കൂട്ടിയാല്‍ ഭരണത്തുടര്‍ച്ചയാണെന്ന് കോഴി കൂവും പോലെ ദിനേന വിളംബരം ചെയ്യുന്നുമുണ്ട്. മൈക്രോ ഫിനാന്‍സുമായി ബന്ധപ്പെട്ട് വെള്ളാപ്പള്ളി 2000 കോടി രൂപയുടെ ഉഡായിപ്പ് നടത്തിയെന്നാണ് കാസ്‌ട്രോ സഖാവ് മുമ്പ് പറഞ്ഞിട്ടുള്ളത്. പക്ഷേ ടിയാന് പാര്‍ട്ടിയിലോ, എല്‍ഡിഎഫിലോ ശക്തിയില്ലെന്നാണ് വെള്ളാപ്പള്ളി ഇപ്പോള്‍ പറയുന്നത്.
പോരാത്തതിന് കേറിവാ മക്കളെ എന്നും പറഞ്ഞ് കാനം ചേട്ടന്‍ മാടി വിളിക്കുന്നുമുണ്ട്. എന്തിനേയും ഏതിനേയും എതിര്‍ക്കുന്നവരാണെങ്കിലും അല്‍പസ്വല്‍പം വര്‍ഗീയതയൊക്കെ ഉണ്ടെങ്കില്‍ പോന്നോട്ടെയന്ന മട്ടാണ് സാക്ഷാല്‍ സി.പി.ഐക്കാര്‍ക്കു പോലുമിപ്പോള്‍. പക്ഷേ പിള്ളയും പുള്ളയും പോലെ തന്നെ പറയുന്നതത്രയും അനുസരിക്കുന്നതാണ് പാര്‍ട്ടിയിലെ യുവ കേസരികളുടെ രീതിയെന്നതിനാല്‍ നടേശന്‍ ജി പറഞ്ഞിട്ടും കുമ്മനം ജിയും അമിട്ട് ഷാജി ജിയും അവസാന കാലത്ത് വല്ല നക്കാപ്പിച്ചയും തന്നാല്‍ അതുമതി ജി എന്നാണ് മകനും പാര്‍ട്ടിയുടെ എല്ലാമെല്ലാമായ തുഷാര്‍ജി പറയുന്നത്. ഞാന്‍ ജി എന്റെ ചുറ്റുമുള്ള കോര്‍പറേറ്റുകള്‍ ജി എന്നു മാത്രം ചിന്തിക്കുന്ന ഭരണക്കാര്‍ക്കുണ്ടോ ഇവിടെ കാലങ്ങളായി താമര നനക്കാന്‍ മണ്‍കലം ചുമന്നു നടക്കുന്നവന്റെ രോദനമറിയുന്നു.
ഭരണം തുടങ്ങി ഏതാണ്ട് എല്ലാ കോര്‍പറേഷനുകളെയും കുളം തോണ്ടി പരിപ്പെടുത്തിട്ടുണ്ടെങ്കിലും ഇനി രണ്ടു കൊല്ലം കഷ്ടിച്ചുള്ളപ്പോള്‍ ഏതാവത് ബോര്‍ഡ് കോര്‍പറേഷന്‍ ചൂണ്ടയില്‍ കുരുക്കി എറിഞ്ഞാലും കലത്തില്‍ കൊളുത്തുമെന്ന് അമിട്ട് ജിക്ക് വ്യക്തമായി അറിയാം. ബിഡിജെഎസ് ആവശ്യമുന്നയിച്ച ബോര്‍ഡ്, കോര്‍പ്പറേഷന്‍ സ്ഥാനങ്ങളില്‍ 15 ദിവസത്തിനകം തീരുമാനമെടുക്കാമെന്ന ഉറപ്പാണ് വിമാനത്തില്‍ വെച്ച് കണ്ണന്താനവുമായി റബ്ബര്‍ വില ചര്‍ച്ച ചെയ്യാറുള്ള ബി.ജെ.പിയുടെ അഖിലേന്ത്യാ അധ്യക്ഷന്‍ ഷാജിജി നല്‍കിയിരിക്കുന്ന വാഗ്ദാനം.
എല്ലാ മാസവും ഈ പറഞ്ഞ 15 ദിവസങ്ങളുണ്ടെന്നതിനാല്‍ തുഷാര്‍ജി കാത്തിരിക്കാന്‍ തയാറാണ് താനും. കണ്ണന്താനത്തിനെ മന്ത്രിയാക്കാമെങ്കില്‍ തനിക്ക് നാളികേര വികസനമെങ്കിലും സാധ്യമാക്കാമെന്നാണ് ടിയാന്‍ പറയുന്നത്.
വാഗ്ദാനങ്ങള്‍ പതിവു പോലെ ലഭിക്കുന്നതിനാല്‍ അച്ഛനെ തള്ളി ബിജെപിക്കുള്ള പിന്തുണ തുഷാര്‍ജി പ്രഖ്യാപിച്ചതായാണ് പാപ്പരാസികള്‍ പറയുന്നത്. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വേങ്ങരയിലെ ബിജെപി സ്ഥാനാര്‍ത്ഥിയെ ബിഡിജെഎസ് പിന്തുണയ്ക്കുമെന്ന് തുഷാര്‍ജി പറയുന്നു. ഇല്ലെന്നും 5000ത്തിനു അപ്പുറം താമരയില്‍ പതിയില്ലെന്നും അച്ഛന്‍ജി പറയുന്നു. ഇതില്‍ ഏത് ജി വിജയിക്കുമെന്നത് കാത്തിരുന്നു കാണുക തന്നെ വേണം.
കാരണം മെഡിക്കല്‍ കോഴ കഴുകാനായി യാത്രക്ക് കോപ്പുകൂട്ടുന്ന കുമ്മനം ജിക്ക് ഇതൊന്നും നോക്കാന്‍ സമയമില്ല. രാജ്യത്ത് സാമ്പത്തിക മാന്ദ്യമുണ്ടെന്ന് സര്‍ക്കാര്‍ തന്നെ സമ്മതിച്ച സ്ഥിതിക്ക് ഇനി മാന്ദ്യമില്ലെന്ന പ്രചരണം നടത്തണം. മറിച്ചുള്ള വാര്‍ത്തകള്‍ എല്ലാം മുക്കണം അതിനെന്ത് വഴിയെന്ന് ആരായണം. പുതിയ മേഗാ പദ്ധതി കേന്ദ്രം ഉടന്‍ പ്രഖ്യാപിക്കുമെന്ന് പറയണം. പുതിയ ഫോട്ടോഷോപ്പ് വര്‍ക്കുകള്‍ ഇറക്കണം, പോരാത്തതിന് യശ്വന്ത് സിന്‍ഹ പറഞ്ഞതിനെ തടയണം, പോരാത്തതിന് കേരളത്തില്‍ നടക്കുന്നതത്രയും ജിഹാദാണെന്ന് കൗസ്വാമി ചാനല്‍ മുതല്‍ സകല ദേശസ്‌നേഹി ചാനലുകളിലും ചര്‍ച്ച നടത്തണം.
ചര്‍ച്ചിച്ച് ചര്‍ച്ചിച്ച് കേരളത്തില്‍ 2019ല്‍ താമര പൂത്തുലഞ്ഞു നില്‍ക്കുന്ന സമ്പന്നമായ സ്വ പ്നം കണ്ട് യാത്ര തീരുന്നതു വരെ ഒപ്പിക്കണം. ഇത്രയും ഭാരിച്ച ചുമതലയുള്ളപ്പോള്‍ ഘ ടക കക്ഷിയെന്ന് പറയുന്നവര്‍ക്ക് നക്കാപിച്ച തന്നെ ധാരാളം. അല്ലേലും ഈ എന്‍.ഡി.എ എ ന്നൊ ക്കെ പറയുന്നത് സ്ഥാനമാനങ്ങള്‍ മോഹിച്ച് നടക്കുന്നവര്‍ക്ക് ചുമ്മാ ഒരു പദവിയിരിക്കട്ടെ എന്നു കരുതി തട്ടിക്കൂട്ടിയ സംവിധാനമാണ് കേരളത്തിലെന്ന് കൊച്ചു കുട്ടികള്‍ക്കു പോലും അറിയാവുന്നതാണല്ലോ.
യാത്രക്കു മുമ്പേ തന്നെ കേന്ദ്ര സര്‍ക്കാറിന്റെ തൊപ്പിയില്‍ ഒരു കാക്കത്തൂവല്‍ കൂടി കൂട്ടിച്ചേര്‍ത്തു കൊണ്ട് പാചക വാതക വിലയും കുത്തനെ കൂട്ടിയിട്ടുണ്ട്. പെട്രോള്‍, ഡീസല്‍ വില വര്‍ധനവ് കക്കൂസുണ്ടാക്കാനാണെങ്കില്‍ പാചക വാതക വില വര്‍ധനവ് നാടു മുഴുവന്‍ കമ്പോസ്റ്റ് കുഴി ഉണ്ടാക്കാനാവാനും സാധ്യതയുണ്ട്.
ലാസ്റ്റ്‌ലീഫ്:
ബി.ജെ.പി ദേശീയ വക്താവ് സംബിത് പത്രയെ പൊതുമേഖലാ സ്ഥാപനമായ ഒ.എന്‍.ജി.സിയുടെ സ്വതന്ത്ര്യ ഡയരക്ടറാക്കി. എല്ലാവര്‍ക്കുമൊപ്പം എല്ലാവര്‍ക്കും വികസനം എന്നു പറഞ്ഞാല്‍ ഏതാണ്ടിതുപോലെയൊക്കെയാണ്.
kerala
സംസ്ഥാനത്ത് ശക്തമായ മഴ തുടരും, ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. തെക്കന്‍ ജാര്‍ഖണ്ഡിന് മുകളിലായി ചക്രവാത ചുഴിയുടെ സ്വാധീന ഫലമായി വടക്കന്‍ കേരളത്തിലെ നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. കോഴിക്കോട്, വായനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പുള്ളത്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഈ ജില്ലകളില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.
കേരളത്തിന് മുകളില്‍ മണിക്കൂറില്‍ പരമാവധി 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് ശക്തമാകാനും സാധ്യതയുണ്ട്. ശനിയാഴ്ച വരെ സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ശനിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും, മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
News
മമദാനിയുടെ യുഎസ് പൗരത്വം എടുത്തുകളയാനുള്ള സാധ്യത തേടി ട്രംപ് ഭരണകൂടം
ഫെഡറല്‍ ഇമിഗ്രേഷന്‍ അധികാരികളെ വെല്ലുവിളിച്ചാല്‍ ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സ്ഥാനാര്‍ത്ഥി സൊഹ്‌റാന്‍ മമദാനിയെ അറസ്റ്റ് ചെയ്യുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണിപ്പെടുത്തി.

ന്യൂയോര്‍ക്ക് സിറ്റിയിലെ ഡെമോക്രാറ്റിക് മേയര്‍ സ്ഥാനാര്‍ത്ഥി സൊഹ്റാന്‍ മമദാനിയുടെ യുഎസ് പൗരത്വം നീക്കം ചെയ്യാനുള്ള സാധ്യത തേടി ട്രംപ് ഭരണകൂടം.
ഫെഡറല്‍ ഇമിഗ്രേഷന്‍ അധികാരികളെ വെല്ലുവിളിച്ചാല്‍ ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സ്ഥാനാര്‍ത്ഥി സൊഹ്‌റാന്‍ മമദാനിയെ അറസ്റ്റ് ചെയ്യുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണിപ്പെടുത്തി.
നഗരത്തിലെ രേഖകളില്ലാത്ത കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്യാന്‍ ഐസിഇ (ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ്) അനുവദിക്കാന്‍ മമദാനി വിസമ്മതിക്കുന്നത് നിയമപരമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്ന് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ട്രംപ് പറഞ്ഞു. ”ശരി, അപ്പോള്‍ നമുക്ക് അദ്ദേഹത്തെ അറസ്റ്റ് ചെയ്യേണ്ടിവരും,” മമദാനിയെക്കുറിച്ച് ചോദിച്ചപ്പോള്‍ ട്രംപ് പറഞ്ഞു. ‘നമുക്ക് ഈ രാജ്യത്ത് ഒരു കമ്മ്യൂണിസ്റ്റുകാരനെ ആവശ്യമില്ല, പക്ഷേ ഞങ്ങള്‍ക്ക് ഒരാളുണ്ടെങ്കില്‍, രാഷ്ട്രത്തിനുവേണ്ടി ഞാന്‍ അവനെ വളരെ ശ്രദ്ധാപൂര്‍വ്വം നിരീക്ഷിക്കും.’
മമദാനിയുടെ പൗരത്വത്തെക്കുറിച്ച് അന്വേഷണം നടത്താനുള്ള സാധ്യതയും ട്രംപ് ഭരണകൂടം സൂചിപ്പിച്ചിട്ടുണ്ട്. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ്, റിപ്പബ്ലിക്കന്‍ കോണ്‍ഗ്രസ് അംഗം ആന്‍ഡി ഓഗ്ലെസിനോട് പ്രതികരിച്ചു, മമദാനിയുടെ പൗരത്വം റദ്ദാക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു, അദ്ദേഹത്തിന്റെ സ്വാഭാവികവല്‍ക്കരണ പ്രക്രിയയില്‍ ‘ഭീകര’ സഹതാപം മറച്ചുവെച്ചെന്ന് ആരോപിച്ചു.
Video Stories
കഠിനം, തീവ്രം, അസഹ്യം..ഞാൻ വളരെ പരിഭ്രാന്തിയിലാണ്”, ഭീകര ലുക്കില്‍ രശ്‌മിക മന്ദാന; ‘മൈസ’ ഫസ്റ്റ് ലുക്ക് ട്രെൻഡിങ്
ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് ചെയ്തിട്ടുണ്ട്. ‘മൈസ’ എന്നാണ് ചിത്രത്തിന്റെ പേര്.

വെള്ളിത്തിരയിൽ എത്തി വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ സൗത്ത് ഇന്ത്യൻ സിനിമയിൽ ഒരു പ്രമുഖ സ്ഥാനം നേടിയെടുത്ത നടിയാണ് രശ്മിക മന്ദാന. നാഷണൽ ക്രഷ് എന്ന് ആരാധകർ വിളിക്കുന്ന രശ്മിക തന്റെ കരിയറിൽ ഇതുവരെ ചെയ്തതിൽ നിന്നും വ്യത്യസ്തമായൊരു വേഷത്തിലെത്തുന്നു. ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് ചെയ്തിട്ടുണ്ട്. ‘മൈസ’ എന്നാണ് ചിത്രത്തിന്റെ പേര്.
ദുൽഖർ സൽമാനാണ് മൈസയുടെ മലയാളം പോസ്റ്റർ റിലീസ് ചെയ്തതത്. വളരെ ബോൾഡ് ആയിട്ടുള്ള വേഷത്തിലാണ് പടത്തിൽ രശ്മിക എത്തുന്നതെന്നാണ് പോസ്റ്റർ സൂചിപ്പിക്കുന്നത്. ഫസ്റ്റ് ലുക്ക് ഇതിനകം ഏറെ ട്രെൻഡിങ് ആയി കഴിഞ്ഞു. മലയാളത്തിന് പുറമെ ഹിന്ദി, തെലുഗു, കന്നഡ, തമിഴ് ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. രവീന്ദ്ര പുല്ലെ സംവിധാനം ചെയ്യുന്ന ചിത്രം അജയ്, അനിൽ സയ്യാപുരെഡ്ഡി എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. സഹനിർമ്മാണം – സായി ഗോപ, ബാനർ- ആൺഫോർമുല ഫിലിംസ്, പി ആർ ഒ- വൈശാഖ് വടക്കേവീട് & ജിനു അനിൽകുമാർ
കഴിഞ്ഞ ദിവസമായിരുന്നു രശ്മിക മന്ദാനയുടെ പുതിയ സിനിമ വരുന്നുവെന്ന വിവരം പുറത്തുവന്നത്. “ഹണ്ടഡ്, വൂണ്ടഡ്, അൺബ്രോക്കൺ” എന്ന ടാഗ്‌ലൈനോട് കൂടിയായിരുന്നു പ്രഖ്യാപനം. അൺഫോർമുല ഫിലിംസിന്റെ ബാനറിലാണ് പുതിയ ചിത്രം നിര്‍മ്മിക്കുന്നത്. ‘പുഷ്പ 2: ദി റൂൾ’, ‘ഛാവ’, ‘സികന്ദർ’, ‘കുബേര’ തുടങ്ങിയ സിനിമകളുടെ വിജയത്തിനു ശേഷം എത്തുന്ന രശ്മികയുടെ ചിത്രമാണ് മൈസ. നൂറ് കോടിയിലധികം കളക്ഷൻ നേടി ധനുഷ് നായകനായി എത്തിയ കുബേരയാണ് രശ്‌മികയുടെ ഇപ്പോൾ പ്രദർശനത്തിലുള്ള ചിത്രം.
ഇതുവരെ താൻ കണ്ടിട്ടില്ലാത്ത ഒരു കഥാപാത്രത്തെയാണ് ഈ കഥാപാത്രം പ്രതിനിധീകരിക്കുന്നതെന്ന് നടി പങ്കുവെച്ചു. ‘ഞാൻ എപ്പോഴും നിങ്ങൾക്ക് പുതിയ എന്തെങ്കിലും, വ്യത്യസ്തമായ എന്തെങ്കിലും ആവേശകരമായ എന്തെങ്കിലും നൽകാൻ ശ്രമിക്കാറുണ്ട്. ഇതും അത്തരത്തിലൊന്നാണ്. ഞാൻ ഇതുവരെ അഭിനയിച്ചിട്ടില്ലാത്ത ഒരു കഥാപാത്രം. ഞാൻ ഒരിക്കലും കടന്നുചെന്നിട്ടില്ലാത്ത ഒരു ലോകത്തിലേക്ക്. ഇതുവരെ ഞാൻ കണ്ടിട്ടില്ലാത്ത എന്റെ ഒരു പതിപ്പ്. ഇത് കഠിനമാണ്. അത് തീവ്രവും അത്യധികം പരുക്കനുമാണ്. ഞാൻ വളരെ പരിഭ്രാന്തനും അതിയായ ആവേശഭരിതയുമാണ്. നമ്മൾ എന്താണ് സൃഷ്ടിക്കാൻ പോകുന്നതെന്ന് കാണാൻ ഞാൻ ശരിക്കും കാത്തിരിക്കുകയാണ്.. ഇത് ഒരു തുടക്കം മാത്രമാണ്..’ എന്നാണ് രശ്‌മിക കുറിച്ചത്.
-
Health3 days ago
നിപ: കോഴിക്കോട് മെഡിക്കൽ കോളേജിലെ വൈറോളജി ലാബ് നിര്‍മാണം അനിശ്ചിത്വത്തിൽ
-
kerala1 day ago
കൊച്ചി റിഫൈനറിയില്‍ അപകടം; 45ഓളം കുടുംബങ്ങളെ ഒഴിപ്പിച്ചു
-
kerala2 days ago
ലഹരിക്കെതിരെ റാലി നടത്തിയ സിപിഎം നേതാവ് എം.ഡി.എം.എയുമായി പിടിയില്‍
-
kerala2 days ago
ഉരുള്‍ ദുരന്തത്തില്‍ ഉറ്റബന്ധുക്കളെ നഷ്ടമായ നൗഫലിനെ ചേര്‍ത്തുപിടിച്ച് മസ്കറ്റ് കെഎംസിസി
-
kerala2 days ago
സാമ്പത്തിക തട്ടിപ്പ് കേസ്: സൗബിൻ ഷാഹിർ ചോദ്യം ചെയ്യലിന് ഹാജരായി
-
kerala2 days ago
കേരള സര്‍വകലാശാല രജിസ്ട്രാറുടെ സസ്പെന്ഷന്: സിന്‍ഡിക്കേറ്റ് നടപടി നിയമ വിരുദ്ധമെന്ന് വൈസ് ചാന്‍സലര്‍
-
kerala2 days ago
സര്‍ക്കാറിന് തിരിച്ചടി; സൂംബക്കെതിരെ അഭിപ്രായം പറഞ്ഞ അധ്യാപകന്റെ സസ്പെന്ഷന് ഹൈക്കോടതി റദ്ദാക്കി
-
film2 days ago
സാന്ദ്രാ തോമസിനെതിരെ മാനനഷ്ട കേസ് നല്കി നിര്‍മാതാവ് ലിസ്റ്റിന് സ്റ്റീഫന്‍