Connect with us

Video Stories

സിറിയയില്‍നിന്ന് ഓസ്‌ട്രേലിയ പിന്മാറി

Published

on

 

സിഡ്‌നി: അമേരിക്കന്‍ സഖ്യസേന സിറിയിയല്‍ തുടരുന്ന സൈനിക നടപടിയില്‍നിന്ന് ഓസ്‌ട്രേലിയ പിന്മാറി. സിറിയന്‍ യുദ്ധവിമാനം യു.എസ് വെടിവെച്ചു വീഴ്ത്തിയതില്‍ പ്രതിഷേധിച്ചാണ് ഓസ്‌ട്രേലിയയുടെ നടപടിയെന്ന് വിശ്വസനീയ കേന്ദ്രങ്ങളെ ഉദ്ധരിച്ച് ഓസ്‌ട്രേലിയന്‍ പത്രങ്ങള്‍ പറയുന്നു.
വിമാനം വെടിവെച്ചിട്ടതിനെ ചൊല്ലി റഷ്യക്കും യു.എസിനുമിടയില്‍ സംഘര്‍ഷം മൂര്‍ച്ഛിച്ച സാഹചര്യത്തില്‍ കൂടിയാണ് ഓസ്‌ട്രേലിയയുടെ സുപ്രധാന തീരുമാനം. സിറിയയില്‍ സഖ്യസേനയുടെ വിമാനങ്ങളെ തങ്ങളും ലക്ഷ്യംവെക്കുമെന്ന് റഷ്യ അമേരിക്കക്ക് മുന്നറിയിപ്പുനല്‍കിയിട്ടുണ്ട്.
സിറിയയില്‍ ഏറ്റുമുട്ടല്‍ ഒഴിവാക്കുന്നതിന് മുന്‍കൂട്ടി വിവരങ്ങള്‍ കൈമാറാന്‍ സ്ഥാപിച്ച ഹോട്ട്‌ലൈന്‍ ഉപയോഗിക്കുന്നതില്‍ അമേരിക്ക പരാജയപ്പെട്ടതായി റഷ്യ ആരോപിച്ചു.
ഈ സാഹചര്യത്തില്‍ യൂഫ്രട്ടീസ് നദിക്ക് പടിഞ്ഞാറ് വിമാനമടക്കം പറക്കുന്ന ഏത് വസ്തു കണ്ടാലും വെടിവെച്ചിടുമെന്നാണ് റഷ്യയുടെ ഭീഷണി. ഐ.എസ് തീവ്രവാദികളുടെ നിയന്ത്രണത്തിലുള്ള മേഖലയില്‍ തകര്‍ന്നു വീണ സിറിയന്‍ യുദ്ധവിമാനത്തിന്റെ പൈലറ്റിന് എന്തു സംഭവിച്ചുവെന്ന് വ്യക്തമല്ല. യു.എസ് പോര്‍വിമാനം സിറിയന്‍ വിമാനത്തെ വെടിവെച്ചിട്ടത് തങ്ങള്‍ക്ക് അപകടം ചെയ്യുമെന്ന് മുന്നില്‍ കണ്ടായിരിക്കാം ഓസ്‌ട്രേലിയ സൈനിക നടപടിയില്‍നിന്ന് പിന്മാറുന്നതെന്ന് റിപ്പോര്‍ട്ടുണ്ട്. ഓസ്‌ട്രേലിയന്‍ സേന ഔദ്യോഗികമായി കാരണമൊന്നും പറഞ്ഞിട്ടില്ലെങ്കിലും സിറിയയിലെ പുതിയ സംഭവവികാസങ്ങളില്‍ അവര്‍ക്ക് അതൃപ്തിയുണ്ടെന്നാണ് സൂചന. സിറിയയില്‍നിന്ന് താല്‍ക്കാലികമായി പിന്മാറുമെങ്കിലും ഇറാഖില്‍ ആക്രമണം തുടരുമെന്ന് ഓസ്‌ട്രേലിയ അറിയിച്ചു.
ഐ.എസുമായി യുദ്ധം ചെയ്യുന്ന കുര്‍ദിഷ്, അറബ് പോരാളികള്‍ക്കുനേരെ ബോംബു വര്‍ഷിച്ചതുകൊണ്ടാണ് സിറിയന്‍ യുദ്ധവിമാനം വെടിവെച്ചിട്ടതെന്ന് യു.എസ് അവകാശപ്പെടുന്നു. ആഭ്യന്തരയുദ്ധം തുടരുന്ന സിറിയയില്‍ ഐ.എസിനെതിരെ എന്ന പേരില്‍ അമേരിക്കയും റഷ്യയും വ്യോമാക്രമണം നടത്തുന്നുണ്ട്. പ്രസിഡന്റ് ബഷാറുല്‍ അസദിനെ സഹായിക്കാനാണ് റഷ്യ സിറിയയില്‍ എത്തിയിരിക്കുന്നത്. അസദിന്റെ എതിരാളികളായ വിമത പോരാളികളെ അമേരിക്കയും സഹായിക്കുന്നുണ്ട്.

india

രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; മൂല്യം 89.48 ആയി ഇടിഞ്ഞു

സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി

Published

on

ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നലെ വ്യാപാരത്തിനിടെ മൂല്യം ഇതാദ്യമായി രൂപ 89.48 വരെ ഇടിഞ്ഞു. സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഇന്നലെ ഒറ്റദിവസം രൂപ ഡോളറിനെതിരെ താഴ്ന്നത് 80 പൈസയാണ്. രാവിലെ ഡോളറിനെതിരെ 3 പൈസ ഉയര്‍ന്ന് വ്യാപാരം തുടങ്ങിയ ശേഷമായിരുന്നു രൂപയുടെ വന്‍ വീഴ്ച്ച. കഴിഞ്ഞ മേയ് 8നു ശേഷം രൂപ ഒറ്റദിവസം ഇത്രയും താഴുന്നത് ആദ്യം. മേയ് 8ന് 89 പൈസ ഇടിഞ്ഞിരുന്നു. യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതിനാല്‍ ഡോളര്‍ നടത്തുന്ന മുന്നറ്റത്തിലാണ് രൂപയ്ക്ക് അടിപതറിയത്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ യു.എസ് ഡോളര്‍ ഇന്‍ഡക്‌സ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ 98ല്‍ ആയിരുന്നത് ഇപ്പോള്‍ 100ന് മുകളിലെത്തി. കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബറിലെ പണനയ നിര്‍ണയയോഗത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത ഇല്ല. ഇന്ത്യന്‍ ഓഹരി വിപണികള്‍ നേരിട്ട തളര്‍ച്ചയും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) വന്‍ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് ആഘാതമായിട്ടുണ്ട്. 2025ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര ക്കരാറില്‍ അനിശ്ചിതത്വം വി ട്ടൊഴിയാത്തതും രൂപയ്ക്ക് കനത്ത സമ്മര്‍ദമായി. യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്ക മേല്‍ ചുമത്തിയ 50% തീരുവ കയറ്റുമതി മേഖലയെ ഉലച്ചതും വിദേശനാണയ വരുമാനം ഇടിഞ്ഞതും രൂപയുടെ മുല്യം ഇടിയാന്‍ കാരണമായി.

Continue Reading

kerala

വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.

Published

on

കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന്‍ എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്‍കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

Continue Reading

Video Stories

ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

Published

on

ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.

Continue Reading

Trending