Connect with us

Video Stories

അഭയാര്‍ത്ഥി ക്യാമ്പില്‍നിന്ന് യൂനിസെഫ് തലപ്പത്തേക്ക്

Published

on

ന്യൂയോര്‍ക്ക്: സിറിയയിലെ യുദ്ധഭൂമിയില്‍നിന്ന് മുസൂന്‍ അല്‍മെല്ലഹാന്‍ എന്ന പെണ്‍കുട്ടി പ്രാണരക്ഷാര്‍ത്ഥം പുറത്തുകടക്കുമ്പോള്‍ സ്‌കൂള്‍ പാഠപാസ്തകങ്ങള്‍ മാത്രമാണ് കൈവശമുണ്ടായിരുന്നത്. ജീവിതം വെട്ടിപ്പിടിക്കുന്നതിനുള്ള ആയുധമാണ് അവയെന്ന് ബോധ്യമുണ്ടായിരുന്നു. അഭയാര്‍ത്ഥി ക്യാമ്പിലെ ഇരുള്‍വീണ വഴികളില്‍ അവള്‍ അതുമായി പൊരുതി. ഓരോഘട്ടത്തിലും പ്രതീക്ഷയുടെ വെളിച്ചം തുറന്നുകിട്ടി. ഒടുവില്‍ ആറുവര്‍ഷങ്ങള്‍ക്കിപ്പുറം യൂണിസെഫിന്റെ ഗുഡ്‌വില്‍ അംബാസിഡര്‍ പദവി മുസൂന്‍ എന്ന പത്തൊമ്പതുകാരിയെ തേടിയെത്തിയിരിക്കുന്നു.
യൂനിസെഫിന്റെ ഗുഡ്‌വില്‍ അബാസിഡറാകുന്ന ആദ്യ അഭയാര്‍ത്ഥിയും ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയുമാണ് മുസൂന്‍. കുട്ടികളുടെ വിദ്യാഭ്യാസ അവകാശങ്ങള്‍ക്കുവേണ്ടി നടത്തുന്ന പ്രവര്‍ത്തനങ്ങളാണ് ഈ സിറിയക്കാരിയെ ഗുഡ്‌വില്‍ അംബാസഡര്‍ പദവിയിലെത്തിച്ചത്. മുസൂനിന്റെ ധീരതയും മനക്കരുത്തും നമുക്കെല്ലാവര്‍ക്കും പ്രചോദനമാണെന്ന് യൂനിസെഫ് ഡെപ്യൂട്ടി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജസ്റ്റിന്‍ ഫോര്‍സിത്ത് പറഞ്ഞു.
1999 ഏപ്രില്‍ എട്ടിന് സിറിയയിലെ ദറഅ നഗരത്തിലായിരുന്നു ജനനം. സിറിയ ആഭ്യന്തര യുദ്ധത്തിന്റെ പിടിയിലമര്‍ന്നതോടെ 2013ല്‍ കുടുംബത്തോടൊപ്പം പലായനം ചെയ്തു. ജോര്‍ദാനിലെ സാതാരി അഭയാര്‍ത്ഥി ക്യാമ്പിലാണ് അവര്‍ എത്തിയത്. മൂന്നു വര്‍ഷത്തോളം അവിടെ കഴിഞ്ഞു. തുടര്‍ന്ന് ബ്രിട്ടനിലേക്ക് കുടിയേറി. അതോടെ മുസൂനിന്റെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ പുത്തന്‍ ഉണര്‍വ് കൈവരിച്ചു. വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട് നരകിക്കുന്ന അഭയാര്‍ത്ഥി ക്യാമ്പുകളിലെ കുട്ടികള്‍ക്കുവേണ്ടി ജീവിതം സമര്‍പ്പിക്കാന്‍ തീരുമാനിച്ചു.
‘അഭയാര്‍ത്ഥിയെന്ന നിലയില്‍ കുട്ടികള്‍ക്ക് എന്താണ് സംഭവിക്കുന്നതെന്ന് ഞാന്‍ നേരില്‍ കണ്ടിട്ടുണ്ട്. ശൈശവ വിവാഹം മുതല്‍ ബാലവേലക്കു വരെ അവര്‍ നിര്‍ബന്ധിതരാകുന്നു. വിദ്യാഭ്യാസം നഷ്ടപ്പെടുമ്പോള്‍ അവരുടെ ഭാവി സാധ്യതകളാണ് കളഞ്ഞുപോകുന്നത്. അത്തരത്തിലുള്ള കുട്ടികള്‍ക്ക് ശബ്ദം നല്‍കാന്‍ യൂനിസെഫിനോടൊപ്പം പ്രവര്‍ത്തിക്കുന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു’-മുസൂന്‍ പറഞ്ഞു. ഈയ്യിടെ ബോകോഹറം തീവ്രവാദികളുടെ ആക്രമണത്തെ തുടര്‍ന്ന് സ്‌കൂളില്‍ പോകാന്‍ സാധിക്കാത്ത കുട്ടികളെ കാണുന്നതിന് മുസൂന്‍ യൂനിസെഫിനോടൊപ്പം ഛാഡിലേക്ക് പോയിരുന്നു.
സമാധാന നൊബേല്‍ സമ്മാന ജേതാവ് മലാല യൂസുഫ്‌സായിയുടെ ഉറ്റസുഹൃത്തുകൂടിയാണ് മുസൂന്‍.

Video Stories

നിലമ്പൂരിലെ വിദ്യാര്‍ഥിയുടെ മരണം’ സര്‍ക്കാറിന്റെ കഴിവുകേടിന്റെ ഫലം; പി.കെ കുഞ്ഞാലിക്കുട്ടി

ഇത്രയും വലിയ ഒരു പ്രശ്‌നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്.

Published

on

സര്‍ക്കാറിന്റെ കഴിവുകേടിന്റെയും വനംവകുപ്പിന്റെ നിസ്സംഗതയുടെയും ഫലമാണ് നാട്ടില്‍ സംഭവിച്ച് കൊണ്ടിരിക്കുന്നതെന്നും വഴിക്കടവില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചത് ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണെന്നും മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മലയോര കര്‍ഷക ജനതയുടെ പ്രശ്‌നങ്ങള്‍ ഏറ്റവും ചര്‍ച്ചയായ പ്രദേശമാണ് നിലമ്പൂര്‍. അവിടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നു എന്നത് കൊണ്ട് ഇതൊന്നും ചര്‍ച്ചയാകാതെ പോകണം എന്നാണോ പറയുന്നത്? നിരുത്തരവാദപരമായ കമന്റുകളാണ് വനം മന്ത്രി നടത്തിയത്. തെരഞ്ഞെടുപ്പ് ഉള്ളത് കൊണ്ട് ഈ പ്രശ്‌നങ്ങള്‍ പ്രശ്‌നങ്ങളല്ലാതായി മാറുന്നില്ല.

ഇത്രയും വലിയ ഒരു പ്രശ്‌നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്. സര്‍ക്കാര്‍ ചെയ്യേണ്ടത് ചെയ്യാതെ ഉത്തരവാദിത്തമില്ലാതെ സംസാരിച്ചാല്‍ സര്‍ക്കാര്‍ കൂടുതല്‍ പരിഹാസ്യമാവുകയാണ് ചെയ്യുക. ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞ് മാറിയിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

kerala

ബസിന്റെ എയര്‍ ലീക്ക് പരിശോധിക്കുന്നതിനിടെ തല കുരുങ്ങി മെക്കാനിക്ക് മരിച്ചു

കണ്ണൂര്‍ പാട്യം പത്തായക്കുന്ന് സ്വദേശി സുകുമാരന്‍(60) ആണ് മരിച്ചത്.

Published

on

ബസിന്റെ എയര്‍ ലീക്ക് പരിശോധിക്കുന്നതിനിടെ തല മഡ്ഗാഡിനിടയില്‍ കുരുങ്ങി മെക്കാനിക്കിന് ദാരുണാന്ത്യം. കണ്ണൂര്‍ പാട്യം പത്തായക്കുന്ന് സ്വദേശി സുകുമാരന്‍(60) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടം സംഭവിച്ചത്.

വാഹനത്തിന്റെ പണി പൂര്‍ത്തിയാതോടെ കൈമാറുന്നതിന് മുമ്പ് എയര്‍ ബലൂണ്‍ ലീക്ക് ആകുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനിടെയാണ് അപകടം. മഡ്ഗാഡിനിടയിലൂടെ തലയിട്ട് എയര്‍ ബലൂണില്‍ സ്്രേപ ചെയ്ത് ലീക്ക് ആകുന്നുണ്ടോ എന്ന് പരിശോധിക്കുകയായിരുന്നു. എന്നാല്‍ എയര്‍ ബലൂണ്‍ താഴ്ന്നതോടെ വാഹനം തഴേക്ക് അമര്‍ന്നു. ഇതോടെ സുകുമാരന്റെ തല മഡ്ഗാഡിനിടെയില്‍ കുടുങ്ങി. സമീപവാസികള്‍ ഏറെ സമയം കഴിഞ്ഞാണ് അപകടം കണ്ടത്. പിന്നീട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Continue Reading

kerala

യുവ അഭിഭാഷകയെ മര്‍ദിച്ച കേസ്; പ്രതി ബെയ്‌ലിന്‍ ദാസിന് വഞ്ചിയൂര്‍ പരിധിയിലുള്ള വിലക്ക് തുടരും; ഹരജി തള്ളി

രണ്ടു മാസത്തേക്ക് വഞ്ചിയൂര്‍ പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കരുതെന്നായിരുന്നു ജാമ്യ വ്യവസ്ഥ.

Published

on

യുവ അഭിഭാഷകയെ മര്‍ദ്ദിച്ച കേസില്‍ പ്രതി ബെയിലിന്‍ ദാസിന് വഞ്ചിയൂര്‍ പരിധിയിലുള്ള വിലക്ക് തുടരും. വിലക്ക് നീക്കണമെന്ന ബെയിലിന്റെ ഹര്‍ജി കോടതി തള്ളി. രണ്ടു മാസത്തേക്ക് വഞ്ചിയൂര്‍ പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കരുതെന്നായിരുന്നു ജാമ്യ വ്യവസ്ഥ.

ഉപാധികളോടെയായിരുന്നു പ്രതി ബെയിലിന്‍ ദാസിന് കോടതി ജാമ്യം അനുവദിച്ചത്.

കഴിഞ്ഞ മാസമാണ് വഞ്ചിയൂര്‍ കോടതിയില്‍ യുവ അഭിഭാഷകയെ ബെയിലിന്‍ അതിക്രൂരമായി മര്‍ദിച്ചത്. യുവതിയുടെ ഇടതു കവിളില്‍ രണ്ടു തവണ ബെയ്ലിന്‍ അടിച്ചു ഗുരുതര പരിക്കേല്‍പ്പിച്ചിരുന്നു. അഭിഭാഷകന്‍ മോപ്സ്റ്റിക് കൊണ്ട് മര്‍ദിച്ചുവെന്നും അഭിഭാഷക പറഞ്ഞിരുന്നു.

ഇതിന് പിന്നാലെ ബെയിലിന്‍ ദാസിനെ പ്രാക്റ്റീസ് ചെയ്യാന്‍ അനുവദിക്കില്ലെന്ന് ബാര്‍ കൗണ്‍സില്‍ അറിയിച്ചിരുന്നു. അടിയന്തര ബാര്‍ കൗണ്‍സില്‍ യോഗം ചേര്‍ന്നാണ് നടപടി എടുത്തത്. പിന്നാലെ പ്രതിക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു.

Continue Reading

Trending