Connect with us

News

ചൈന കോവിഡ് പേടിയില്‍; ബെയ്ജിങില്‍ കര്‍ശന ഗതാഗത നിയന്ത്രണം

വ്യാപാര മേഖലയായ ഷാങ്ഹായിലെ നിയന്ത്രണങ്ങള്‍ക്ക് പിന്നാലെയാണ് ബെയ്ജിങിലും നിയന്ത്രണങ്ങള്‍ വരുന്നത്.

Published

on

ബെയ്ജിങ്: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ബെയ്ജിങില്‍ ഗതാഗത മേഖലയില്‍ കര്‍ശന നിയന്ത്രണങ്ങള്‍. നിരവധി സബ്‌വേ സ്‌റ്റേഷനുകള്‍ അടച്ചൂപൂട്ടിയതായാണ് റിപ്പോര്‍ട്ടുകള്‍. 21 ദശലക്ഷത്തിലധികം പേരുള്ള ചൈനീസ് തലസ്ഥാനത്തെ ആളുകളുടെ യാത്രകള്‍ക്ക് സബ്‌വേ സ്‌റ്റേഷനുകള്‍ വലിയ പങ്കു വഹിക്കുന്നുണ്ട്. വ്യാപാര മേഖലയായ ഷാങ്ഹായിലെ നിയന്ത്രണങ്ങള്‍ക്ക് പിന്നാലെയാണ് ബെയ്ജിങിലും നിയന്ത്രണങ്ങള്‍ വരുന്നത്. ഷാങ്ഹായിയിലെ ബിസിനസ് ഹബ്ബില്‍ കോവിഡ് വീണ്ടും കണ്ടെത്തിയതിനെ തുടര്‍ന്ന് ഒരു മാസത്തിലേറെയായി ജനങ്ങള്‍ വീട്ടില്‍ കുടുങ്ങിയ അവസ്ഥയിലാണുള്ളത്. ബെയ്ജിങ്‌ലി#് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പാര്‍പ്പിട കേന്ദ്രങ്ങള്‍ നിലവില്‍ പൂട്ടിയിട്ടുണ്ട്.

സാധാരണയായി തിരക്കേറിയതാണ് മെയ് മാസത്തിലെ അവധിക്കാലം. എന്നാല്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായതോടെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ പലതും അടക്കുകയും റെസ്‌റ്റോറന്റുകളില്‍ ഭക്ഷണം കഴിക്കുന്നത് നിരോധിക്കുകയും ചെയ്തിട്ടുണ്ട്. 40 ലധികം സബ്‌വേ സ്റ്റേഷനുകളിലേക്കും 158 ബസ് റൂട്ടുകളിലേക്കുമുള്ള പ്രവേശന കവാടങ്ങള്‍ അടച്ചിട്ടിരിക്കുകയാണ്. നഗരത്തിലെ നിരവധി സിനിമാശാലകളും മാളുകളും ജിമ്മുകളും കഴിഞ്ഞ മാസം അവസാനത്തോടെ അടച്ചിട്ടിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Cricket

പാകിസ്ഥാന്‍ ലോകകപ്പ് ബഹിഷ്‌കരിച്ചാല്‍ ബംഗ്ലാദേശിനെ തിരിച്ച് വിളിക്കാന്‍ ഐസിസി; ക്രിക്കറ്റ് ലോകം ആകാംക്ഷയില്‍

സുരക്ഷാ കാരണങ്ങള്‍ പറഞ്ഞ് ഇന്ത്യയില്‍ കളിക്കാന്‍ വിസമ്മതിച്ച ബംഗ്ലാദേശിനെ ഐസിസി ടൂര്‍ണമെന്റില്‍ നിന്ന് കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു.

Published

on

2026 ഫെബ്രുവരിയില്‍ ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കാനിരിക്കുന്ന ഐസിസി പുരുഷ ടി20 ലോകകപ്പില്‍ നാടകീയമായ നീക്കങ്ങളാണ് നടക്കുന്നത്. സുരക്ഷാ കാരണങ്ങള്‍ പറഞ്ഞ് ഇന്ത്യയില്‍ കളിക്കാന്‍ വിസമ്മതിച്ച ബംഗ്ലാദേശിനെ ഐസിസി ടൂര്‍ണമെന്റില്‍ നിന്ന് കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു. പകരം സ്‌കോട്ട്ലന്‍ഡിനെ ഉള്‍പ്പെടുത്തുകയും ചെയ്തു. എന്നാല്‍ ഈ വിഷയത്തില്‍ ബംഗ്ലാദേശിന് പിന്തുണയുമായി പാകിസ്ഥാന്‍ രംഗത്തെത്തിയതോടെയാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്.

ഇന്ത്യയില്‍ കളിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും മത്സരങ്ങള്‍ ശ്രീലങ്കയിലേക്ക് മാറ്റണമെന്നുമുള്ള ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന്റെ (BCB) ആവശ്യം ഐസിസി തള്ളിയിരുന്നു. തുടര്‍ന്നാണ് അവരെ ഒഴിവാക്കി സ്‌കോട്ട്ലന്‍ഡിനെ ഗ്രൂപ്പ് സി-യില്‍ ഉള്‍പ്പെടുത്തിയത്. അതേസമയം ബംഗ്ലാദേശിനോടുള്ള ഐസിസിയുടെ നടപടി അനീതിയതാണെന്ന് പിസിബി (PCB) ചെയര്‍മാന്‍ മൊഹ്‌സിന്‍ നഖ്വി ആരോപിച്ചു. ബംഗ്ലാദേശ് ഇല്ലെങ്കില്‍ തങ്ങളും ടൂര്‍ണമെന്റ് ബഹിഷ്‌കരിക്കുമെന്ന സൂചനയാണ് പാകിസ്ഥാന്‍ നല്‍കുന്നത്.

പാകിസ്ഥാന്‍ പിന്മാറുകയാണെങ്കില്‍, അവര്‍ കളിക്കേണ്ടിയിരുന്ന ഗ്രൂപ്പിലെ മത്സരങ്ങള്‍ ശ്രീലങ്കയിലാണ് നടക്കുന്നത്. ബംഗ്ലാദേശ് നേരത്തെ ആവശ്യപ്പെട്ടതും ശ്രീലങ്കയില്‍ കളിക്കാനായിരുന്നു. അതിനാല്‍ പാകിസ്ഥാന് പകരം ബംഗ്ലാദേശിനെ ടൂര്‍ണമെന്റിലേക്ക് തിരിച്ചുവിളിക്കാനുള്ള സാധ്യതയെക്കുറിച്ച് ഐസിസി ചര്‍ച്ച ചെയ്യുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

ലോകകപ്പില്‍ നിന്ന് പിന്മാറിയാല്‍ പാകിസ്ഥാന് കടുത്ത വിലക്കുകള്‍ നേരിടേണ്ടി വരുമെന്ന് ഐസിസി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ബിസിനസ് പരമ്പരകള്‍ക്കും പിഎസ്എല്ലിനും (PSL) ഇത് തിരിച്ചടിയായേക്കാം.

 

Continue Reading

News

കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി മാര്‍ച്ചില്‍ ഇന്ത്യ സന്ദര്‍ശിച്ചേക്കും

2023-ല്‍ സിഖ് വിഘടനവാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളെത്തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മോശമായിരുന്നു.

Published

on

ന്യൂഡല്‍ഹി: കാനഡയുടെ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി മാര്‍ച്ച് ആദ്യവാരത്തില്‍ ഇന്ത്യ സന്ദര്‍ശിക്കുമെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ കുറച്ചു കാലമായി ഇന്ത്യയും കാനഡയും തമ്മില്‍ നിലനിന്നിരുന്ന നയതന്ത്ര തര്‍ക്കങ്ങള്‍ പരിഹരിക്കാനും സാമ്പത്തിക സഹകരണം പുനഃസ്ഥാപിക്കാനുമുള്ള നീക്കമായാണ് ഈ സന്ദര്‍ശനം വിലയിരുത്തപ്പെടുന്നത്.

കേന്ദ്ര ബജറ്റ് അവതരണത്തിന് പിന്നാലെയായിരിക്കും മാര്‍ക്ക് കാര്‍ണിയുടെ വരവ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയില്‍ താഴെ പറയുന്ന മേഖലകളില്‍ നിര്‍ണ്ണായക കരാറുകള്‍ ഒപ്പിടുമെന്ന് കാനഡയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ദിനേഷ് പട്നായിക് സൂചന നല്‍കി:

ഊര്‍ജ്ജം: യുറേനിയം വിതരണം, എണ്ണ, പ്രകൃതിവാതകം.
സാങ്കേതികവിദ്യ: നിര്‍മിതബുദ്ധി (AI), ക്വാണ്ടം കമ്പ്യൂട്ടിംഗ്.
സാമ്പത്തികം: സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ (CEPA) സംബന്ധിച്ച ചര്‍ച്ചകള്‍.

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചേക്കാവുന്ന അമിതമായ വ്യാപാര തീരുവ (Tariff) ഭീഷണികള്‍ നേരിടാന്‍ പുതിയ സഖ്യങ്ങള്‍ രൂപീകരിക്കേണ്ടത് ഇന്ത്യയ്ക്കും കാനഡയ്ക്കും അനിവാര്യമായിരിക്കുകയാണ്.

പഴയ നിയമങ്ങള്‍ അപ്രസക്തമായെന്നും ഇടത്തരം രാജ്യങ്ങള്‍ ഒന്നിച്ചുനില്‍ക്കണമെന്നും കാര്‍ണി അടുത്തിടെ ദാവോസില്‍ നടത്തിയ പ്രസംഗം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

2023-ല്‍ സിഖ് വിഘടനവാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളെത്തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മോശമായിരുന്നു. മാര്‍ക്ക് കാര്‍ണിയുടെ സന്ദര്‍ശനത്തോടെ ഈ ബന്ധം വീണ്ടും ഊഷ്മളമാകുമെന്നാണ് പ്രതീക്ഷ.

Continue Reading

News

ഫലസ്തീനില്‍ ഇനി ബന്ദികളില്ല; അവസാന ബന്ദിയുടെയും മൃതദേഹ കൈമാറ്റം നടന്നെന്ന് ഇസ്രാഈല്‍

ഇസ്രാഈല്‍ പോലീസ് ഉദ്യോഗസ്ഥന്‍ റാന്‍ ഗ്വിലി (Ran Gvili) എന്ന 24-കാരന്റെ മൃതദേഹമാണ് തിങ്കളാഴ്ച സൈന്യം കണ്ടെടുത്തത്.

Published

on

ഫലസ്തീനില്‍ അവശേഷിക്കുന്ന അവസാന ബന്ദിയുടെ മൃതദേഹ കൈമാറ്റവും നടന്നതെന്ന് ഇസ്രാഈല്‍ പ്രതിരോധ സേന. 2023 ഒക്ടോബര്‍ 7-ലെ ആക്രമണത്തിനിടെ കൊല്ലപ്പെടുകയും മൃതദേഹം ഗസ്സയിലേക്ക് കൊണ്ടുപോവുകയും ചെയ്ത ഇസ്രാഈല്‍ പോലീസ് ഉദ്യോഗസ്ഥന്‍ റാന്‍ ഗ്വിലി (Ran Gvili) എന്ന 24-കാരന്റെ മൃതദേഹമാണ് തിങ്കളാഴ്ച സൈന്യം കണ്ടെടുത്തത്. ഇതോടെ ഗസ്സയില്‍ ബന്ദികളായി ഇനി ആരും അവശേഷിക്കുന്നില്ലെന്ന് ഇസ്രാഈല്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു.

നിര്‍ണ്ണായകമായ സൈനിക നീക്കം വടക്കന്‍ ഗസ്സയിലെ ഒരു സെമിത്തേരി കേന്ദ്രീകരിച്ച് ഇസ്രായേല്‍ സൈന്യം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നടത്തിവന്ന വിപുലമായ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. അത്യാധുനിക സാങ്കേതിക വിദ്യകളും ഇന്റലിജന്‍സ് വിവരങ്ങളും ഉപയോഗിച്ചായിരുന്നു ദൗത്യം. റാന്‍ ഗ്വിലിയുടെ മൃതദേഹം ഇസ്രാഈലിലെത്തിച്ചതായും ഡിഎന്‍എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞതായും അധികൃതര്‍ വ്യക്തമാക്കി.

അവസാന ബന്ദിയുടെയും മൃതദേഹം തിരികെ ലഭിച്ചതോടെ അമേരിക്കയുടെ മധ്യസ്ഥതയില്‍ നിലവില്‍ വന്ന വെടിനിര്‍ത്തല്‍ കരാറിന്റെ ഒന്നാം ഘട്ടം പൂര്‍ത്തിയായതായി ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രഖ്യാപിച്ചു.

ഈ സാഹചര്യത്തില്‍ വരും ദിവസങ്ങളില്‍ റഫ അതിര്‍ത്തി തുറന്നേക്കാം. മൃതദേഹം ലഭിച്ചാല്‍ ഈജിപ്റ്റിലേക്കുള്ള റഫ അതിര്‍ത്തി തുറക്കുമെന്ന് ഇസ്രാഈല്‍ നേരത്തെ ഉറപ്പുനല്‍കിയിരുന്നു. ഇത് ഉടന്‍ നടപ്പിലാക്കുമെന്നാണ് റിപ്പോര്‍ട്ട്. യുദ്ധം പൂര്‍ണ്ണമായി അവസാനിപ്പിക്കാനുള്ള രണ്ടാം ഘട്ട ചര്‍ച്ചകളിലേക്ക് ഇരുവിഭാഗങ്ങളും കടക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ഗസ്സയിലേക്കുള്ള മാനുഷിക സഹായങ്ങള്‍ കൂടുതല്‍ വിപുലമാക്കാന്‍ അന്താരാഷ്ട്ര സമ്മര്‍ദ്ദം ശക്തമാണ്.

Continue Reading

Trending