Connect with us

Culture

അഞ്ജുമന്‍-ഇ-ഇസ്‌ലാം 150-ാം വര്‍ഷത്തിലേക്ക്; വേറിട്ട ആഘോഷവുമായി വിജ്ഞാനകേന്ദ്രം

ഉര്‍ദുവിലും ഇംഗ്ലീഷിലും പഠനമാധ്യമമുണ്ടിവിടെ. രണ്ട് അനാഥാലയങ്ങളും അഞ്ജുമന് കീഴിലുണ്ട്. 100 ശതമാനം വരെ സൗജന്യനിരക്കില്‍ പഠനസൗകര്യമുണ്ടിവിടെ. സംഭാവനയായും സക്കാത്തായുമാണ് ഫണ്ട് കണ്ടെത്തുന്നത്.

Published

on

150 വര്‍ഷം മുമ്പ് 1874 ഫെബ്രുവരി 21നാണ് അഞ്ജുമന്‍-ഇ.ഇസ്‌ലാം എന്ന വിദ്യാഭ്യാസസ്ഥാപനത്തിന് തുടക്കമിടുന്നത്. അലിഗഡ് മുസ്‌ലിം സര്‍വകലാശാല ആരംഭിക്കുന്നതിന് ഒരുവര്‍ഷം മുമ്പ്. മുസ്‌ലിംകളില്‍ ആധുനിക വിദ്യാഭ്യാസം എന്നതായിരുന്നു സ്ഥാപനത്തിന് പിന്നിലെ മഹത്തുക്കളുടെ ലക്ഷ്യം. മുംബൈ ഉമര്‍ഖാദിയിലെ ബാബുലടാങ്കില്‍ ചെറിയൊരു കെട്ടിടത്തോടെയായിരുന്നു തുടക്കം. ഇപ്പോള്‍ മുംബൈ സി.എസ്.ടി റെയില്‍വെ സ്‌റ്റേഷന് സമീപത്തെ വിശാലമായ വളപ്പിലും കെട്ടിടങ്ങളിലുമായാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. 1893ലാണ ്പുതിയ സ്ഥലത്തേക്ക് മാറുന്നത്. ഒന്നരശതാബ്ദിയാഘോഷത്തിന് ഒരുങ്ങുന്ന സ്ഥാപനത്തിന് പക്ഷേ ഒരുക്കുന്നത് സ്റ്റേഡിയം മുഴുവനായും. അത്രക്കുണ്ട് അതില്‍നിന്ന് പഠിച്ച് ഉന്നതസ്ഥാനങ്ങളിലെത്തിയവരുടെ നീണ്ടനിര. മുംബൈ വാങ്കഡേ സ്റ്റേഡിയത്തിലാണ് ആഘോഷപരിപാടികള്‍ നടക്കുകയെന്ന് അഞ്ജുമന്‍ പ്രസിഡന്റ് ഡോ. സാക്കിര്‍ ഖാസി അറിയിച്ചു. 1,10,000 വിദ്യാര്‍ത്ഥികളാണ് 97 വിഭാഗങ്ങളുള്ള ഈ സ്ഥാപനത്തിലുള്ളത്. കെ.ജി മുതല്‍ പി.എച്ച്.ഡി വരെ..
മൂന്നാമത്തെ കോണ്‍ഗ്രസ് പ്രസിഡന്റായിരുന്ന ബദറുദ്ദീന്‍ ത്വയ്യിബ്ജിയും സഹോദരന്‍ ഖമറുദ്ദീന്‍ ത്വയ്യ്ബ്ജിയുമായിരുന്നു അഞ്ജുമന്റെ സ്ഥാപകര്‍. ഗുലാം മുഹമ്മദ് റോഗെ, ഗുലാം മുഹമ്മദ് മുന്‍ഷി എന്നിവരും ഒപ്പമുണ്ടായിരുന്നു. മുംബൈ ഹൈക്കോടതിയില്‍ ബാരിസ്റ്ററായിരുന്നു ബദറുദ്ദീന്‍ അക്കാലത്ത് ബദറുദ്ദീന്‍ ത്വയ്യബ്ജി. ഇന്ത്യയിലാദ്യമായി സ്‌കൂള്‍ ഉച്ചഭക്ഷണപദ്ധതി ആരംഭിച്ചത് 1890ല്‍ ഇവിടെയായിരുന്നുവെന്നാണ ്ചരിത്രം. 1923ല്‍ പെണ്‍കുട്ടികള്‍ക്കും പ്രത്യേകസ്‌കൂള്‍ സ്ഥാപിതമായി. ഉര്‍ദുവിലും ഇംഗ്ലീഷിലും പഠനമാധ്യമമുണ്ടിവിടെ. രണ്ട് അനാഥാലയങ്ങളും അഞ്ജുമന് കീഴിലുണ്ട്. 100 ശതമാനം വരെ സൗജന്യനിരക്കില്‍ പഠനസൗകര്യമുണ്ടിവിടെ. സംഭാവനയായും സക്കാത്തായുമാണ് ഫണ്ട് കണ്ടെത്തുന്നത്.

 

Film

തിയറ്ററിലിരുന്ന് കരയുകയായിരുന്നു, എന്‍റെ ജീവിതമാണത്’: നജീബ്

നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു

Published

on

കൊച്ചി: ‘ആടുജീവിതം’ സിനിമ കണ്ടപ്പോൾ ചില രംഗങ്ങൾ കണ്ട് തിയേറ്ററിനുള്ളിൽ ഇരുന്ന് കരയുകയായിരുന്നു താനെന്ന് നജീബ്. തന്റെ ജീവിതമാണ് സ്ക്രീനിലൂടെ കണ്ടതെന്നും നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ‘ആടുജീവിതം’ ആദ്യ ഷോ കണ്ടിറങ്ങിയപ്പോഴായിരുന്നു നജീബിന്‍റെ പ്രതികരണം.

പൃഥ്വിരാജ് വളരെ നന്നായി അഭിനയിച്ചിട്ടുണ്ട്. സിനിമ തിയേറ്ററിൽ എത്തുന്നത് കുടുംബം കാത്തിരിക്കുകയായിരുന്നു. എന്നാൽ മകന്റെ കുഞ്ഞ് മരിച്ചതോടെ എല്ലാവരും ദുഃഖത്തിലാണ്. എല്ലാവരും നിർബന്ധിച്ചത് കൊണ്ടാണ് ഇന്ന് സിനിമ കാണാൻ എത്തിയത്. ഇന്ന് തന്നെ സിനിമ കാണുമെന്ന് പറഞ്ഞ് നിരവധി പേരാണ് തന്നെ വിളിക്കുന്നത് -നജീബ് പറഞ്ഞു.

അതേസമയം, ഇന്ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള സിനിമയെന്നും, ബ്ലെസ്സി എന്ന സംവിധായകന്‍റെ 16 വർഷത്തെ കഠിനാധ്വാനം ഫലം കണ്ടിരിക്കുന്നുവെന്നുമെല്ലാം പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

Continue Reading

Art

സ്റ്റാൻഡപ്പ് കോമഡി വേദികളിൽ നിന്നും ചലച്ചിത്ര അരങ്ങിലേക്ക്

ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്.

Published

on

മലയാളത്തിലെ ആദ്യത്തെ സ്റ്റാൻഡപ്പ് കോമഡി റിയാലിറ്റി ഷോ ആയ ഫൺസ് അപ്പോൺ എ ടൈം സീസൺ 3 യുടെ മത്സരാർത്ഥികൾ ചലച്ചിത്ര അരങ്ങിലേക്ക്. ഷോയിലൂടെ ശ്രദ്ധേയരായ അൻസിൽ, ധരൻ, സംഗീത് റാം, സോബിൻ കുര്യൻ എന്നീ 4 കോമേഡിയന്മാരാണ് ആദ്യ സിനിമയിലേക്ക് ചുവട് വെച്ചത്. ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്. വയലുങ്കൽ ഫിലംസ്ന്റെ ബാന്നറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് വൈകാതെ പ്രഖ്യാപിക്കും.

സംവിധായകനൊപ്പം ധരൻ ചിത്രത്തിന്റെ കഥ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നു. മറ്റുള്ളവർ പ്രധാനപ്പെട്ട വേഷങ്ങളും കൈകാര്യം ചെയ്തിരിക്കുന്നു. വിഷ്ണു പ്രസാദ്, ബോബൻ ആലുമ്മൂടൻ, സജി വെഞ്ഞാറമൂട്, കൊല്ലം തുളസി, യവനിക ഗോപാലകൃഷ്ണൻ, ഹരിശ്രീ മാർട്ടിൻ, ഷാജി മാവേലിക്കര, വിനോദ്, ഭാസി, അരുൺ വെഞ്ഞാറമൂട് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.

ക്യാമറ: എ കെ ശ്രീകുമാർ, എഡിറ്റ്‌: ബിനോയ്‌ ടി വർഗീസ്, കൺട്രോളർ: രാജേഷ് നെയ്യാറ്റിൻകര. സംഗീതം: ജസീർ, ആലാപനം: അരവിന്ദ് വേണുഗോപാൽ, വൈക്കം വിജയലക്ഷ്മി, തൊടുപുഴയിൽ ചിത്രീകരണം പൂർത്തിയായ ചിത്രം വൈകാതെ തീയേറ്ററുകളിൽ എത്തും.

Continue Reading

Film

നടി നേഹ ശർമ്മ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും; സൂചന നൽകി പിതാവ്

ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ.

Published

on

ബോളിവുഡ് താരം നേഹ ശര്‍മ്മ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി മത്സരിച്ചേക്കുമെന്ന സൂചന നല്‍കി പിതാവ്. ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ. സഖ്യകക്ഷികളുമായുള്ള ധാരണയ്‌ക്കൊടുവില്‍ ഭഗല്‍പൂര്‍ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുകയാണെങ്കില്‍ മകളെ നാമനിര്‍ദേശം ചെയ്യുമെന്ന് അജയ് അറിയിച്ചു.

‘കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിക്കണം, ഞങ്ങള്‍ മത്സരിച്ച് സീറ്റ് നേടും. കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിച്ചാല്‍, എന്റെ മകള്‍ നേഹ ശര്‍മ്മ മത്സരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ പാര്‍ട്ടിക്ക് ഞാന്‍ മത്സരിക്കണമെന്നാണ് ആഗ്രഹിമെങ്കില്‍ അത് ചെയ്യും’ അജയ് ശര്‍മ്മ പറഞ്ഞു.

Continue Reading

Trending