Connect with us

GULF

ശിഹാബ് ചോറ്റൂര്‍ പുണ്യഭൂമിയില്‍

Published

on

ഹജ്ജ് നിര്‍വഹിക്കാനായി മലപ്പുറത്തുനിന്ന് കാല്‍നടയായി യാത്രതിരിച്ച ശിഹാബ് ചോറ്റൂര്‍ മദീനയിലെത്തി. ശിഹാബ് തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്. മദീനയിലെ പ്രവാചകന്റെ പള്ളിക്കു മുമ്പില്‍ നിന്നുള്ള ചിത്രങ്ങള്‍ അദ്ദേഹം പങ്കുവെച്ചു.

കഴിഞ്ഞ മാസം രണ്ടാം വാരമാണ് ശിഹാബ് സഊദി അതിര്‍ത്തി കടക്കുന്നത്. കുവൈത്ത് അതിര്‍ത്തി വഴിയായിരുന്നു സഊദിയിലേക്കെത്തിയത്. പിന്നീട് മദീന ലക്ഷ്യമാക്കിയായിരുന്നു യാത്ര. മദീന സന്ദര്‍ശിച്ച ശേഷം ഹജ്ജിന്റെ തൊട്ട് മുമ്പ് മക്കയിലെത്താനാണ് ലക്ഷ്യമിടുന്നത്. നോമ്പുകാലത്തായിരുന്നു ശിഹാബ് ചോറ്റൂര്‍ സഊദിയിലെത്തിയത്. ഇതിനാല്‍ മിക്ക ദിവസങ്ങളിലും രാത്രി യാത്ര ചെയ്ത് പകല്‍ നേരങ്ങളില്‍ വിശ്രമിക്കുകയായിരുന്നു.

യാത്രയില്‍ മിക്കയിടത്തും സഊദി പൊലീസ് സുരക്ഷയൊരുക്കുന്നുണ്ട്. ചിലയിടങ്ങളില്‍ മലയാളികളും വാഹനങ്ങളിലും കാല്‍നടയായും അനുഗമിക്കുന്നുണ്ട്. കഴിഞ്ഞ ജൂണ്‍ രണ്ടിനാണ് ശിഹാബ് വീട്ടില്‍നിന്ന് യാത്രയ്ക്ക് ഇറങ്ങിയത്.

വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ച ശേഷം പാകിസ്താന്‍ അതിര്‍ത്തി കടക്കുകയായിരുന്നു. ഇന്ത്യയിലുടനീളം തീര്‍ത്ഥയാത്രയ്ക്ക് വമ്പന്‍ വരവേല്‍പ്പ് ലഭിച്ചു ശിഹാബിന്.

നിയമതടസം നേരിട്ടതിനെ തുടര്‍ന്ന് പാക് അതിര്‍ത്തിയില്‍ ഏതാനും ദിവസം തങ്ങേണ്ടി വന്നു. ഇത് മാറ്റിനിര്‍ത്തിയാല്‍ യാത്ര പുറപ്പെട്ട ശേഷം മിക്ക ദിവസങ്ങളിലും ശിഹാബ് കാല്‍നട യാത്ര തുടര്‍ന്നു.
പാക് കടന്ന് ഇറാന്‍, ഇറാഖ്, കുവൈത്ത്് വഴിയാണ് സഊദിയിലെത്തിയത്.

FOREIGN

ഹാജിമാർക്ക് താങ്ങായി കെഎംസിസി ഹജ്ജ് സെൽ

Published

on

അഷ്‌റഫ് വേങ്ങാട്ട്

റിയാദ് : കർമ്മ വീഥിയിൽ മൂന്ന് പതിറ്റാണ്ടിലധികം പിന്നിടുന്ന സഊദി കെഎംസിസി നാഷണൽ കമ്മിറ്റിയുടെ ഹജ്ജ് സെൽ ഇക്കൊല്ലവും ശാസ്ത്രീയമായ സേവന പദ്ധതികളുമായി രംഗത്ത്. വിശുദ്ധ ഹജ്ജ് കർമ്മത്തിനനെത്തുന്ന അല്ലാഹുവിന്റെ അതിഥികൾക്ക് താങ്ങും തണലുമായി സഊദി കെഎംസിസി ഹജ്ജ് സെൽ വളണ്ടിയർമാർ വിശുദ്ധ ഭൂമിയിലുണ്ടാകും . കഴിഞ്ഞ ദിവസം മദീനയിലിറങ്ങിയ ഇന്ത്യൻ ഹാജിമാരെ സ്വീകരിച്ചതോടെ ഇക്കൊല്ലത്തെ സേവന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചതായി കെഎംസിസി ഹജ്ജ് സെൽ ചെയർമാൻ അഹമ്മദ് പാളയാട്ടും ജനറൽ കൺവീനർ മുജീബ് പൂക്കോട്ടൂരും കോ ഓർഡിനേറ്റർ അബൂബക്കർ അരിമ്പ്രയും ട്രഷറർ കുഞ്ഞിമോൻ കാക്കിയയും അറിയിച്ചു.

മുൻവർഷങ്ങളിൽ രണ്ടായിരത്തി അഞ്ഞൂറിലധികം വളണ്ടിയർമാരെ അണിനിരത്തിയാണ് ഹജ്ജ് സേവനത്തിൽ കെഎംസിസി രംഗത്ത് ഉണ്ടായിരുന്നെതെങ്കിൽ ഇത്തവണ മുവ്വായിരത്തി അഞ്ഞൂറോളം പേരായിരിക്കും വിശുദ്ധ താഴ്‌വരകളിൽ കർമ്മനിരതരാവുക.
സഊദിയുടെ വിവിധ ഭാഗങ്ങളിലുള്ള സെൻട്രൽ കമ്മിറ്റികളിൽ നിന്നാണ് പരിചയ സമ്പന്നരായ വളണ്ടീയർമാരെത്തുക. ആവശ്യമായ പരിശീലനവും നൽകി പൂർണ്ണമായും സേവന സജ്ജരായ സന്നദ്ധ സേനയെയാണ് ഹജ്ജ് സെൽ രംഗത്തിറക്കുന്നത്. നിലവിൽ മദീനയിലും മക്കയിലും ജിദ്ദയിലും ഇതിനകം പരിശീലനവും തീര്ഥാടകർക്കുള്ള സേവന പ്രവർത്തനങ്ങൾക്കും തുടക്കമിട്ടിട്ടുണ്ട്. ഇരു ഹറം പരിസരങ്ങളിലും ഹജ്ജ് ടെർമിനലിലും ഹാജിമാരുടെ താമസ കേന്ദ്രങ്ങളിലും കർമ്മങ്ങൾ നടക്കുന്ന ഭാഗങ്ങളിലും രാപകലില്ലാതെ കെഎംസിസി വളണ്ടിയർമാരുടെ സേവനമുണ്ടാകും.

കഴിഞ്ഞ ദിവസം മദീനയിലെത്തിയ ഇന്ത്യയിൽ നിന്നുള്ള ആദ്യ തീർത്ഥാടക സംഘത്തിന് കെഎംസിസി ഹജ്ജ് സെൽ ഊഷ്മള സ്വീകരണമാണ് നൽകിയത് . തൽബിയത്തിന്റെ മാസ്മരിക ധ്വനികളുമായി പ്രവാചക നഗരിയിലറങ്ങിയ തീർത്ഥാടകരെ കെഎംസിസി ഹജ്ജ് സെൽ നേതാക്കളും മദീന കെഎംസിസി ഭാരവാഹികളും ഭക്ഷണമുൾപ്പടെയുള്ള വെൽകം കിറ്റുകൾ നൽകിയാണ് സ്വീകരിച്ചത്.
കൊൽക്കത്ത, ലക്നൗ, ജയ്പൂർ എന്നിവടങ്ങളിൽ നിന്നുള്ള തീർത്ഥാടകരെ സ്വീകരിച്ചു കൊണ്ടാണ് മദീനയിൽ വെച്ച് സഊദി കെഎംസിസി ഹജ്ജ് സെല്ലിന്റെ ഇക്കൊല്ലത്തെ സന്നദ്ധ പ്രവർത്തനത്തിന് ആരംഭം കുറിച്ചത്.

ഇന്ത്യൻ കോൺസൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം, മദീന ഹജ്ജ് മിഷൻ ഇൻചാർജ് സയ്യിദ് തബീഷ് എന്നിവരോടൊപ്പമാണ് സഊദി കെഎംസിസി ഹജ്ജ് സെൽ നേതാക്കളായ അഹമ്മദ് പാളയാട്ട്, കുഞ്ഞിമോൻ കാക്കിയ, വി പി മുസ്തഫ, നാസർ കിൻസാറ,ശരീഫ് കാസർഗോഡ്, സൈദ് മൂന്നിയൂർ, ഗഫൂർ പട്ടാമ്പി, ജലീൽ നഹാസ് മദീന, വി പി മുസ്തഫ, അഷ്‌റഫ് അഴിഞ്ഞിലം, നഫ്‌സൽ മാസ്റ്റർ തുടങ്ങിയവർ തീർത്ഥാടകരെ സ്വീകരിച്ചത്. ചേർന്ന് സ്വീകരിച്ചു. കെഎംസിസിയുടെ വെൽക്കം കിറ്റുകൾ തീർത്ഥാടകർക്ക് വിതരണം ചെയ്തു. മദീന കെഎംസിസി സെൻട്രൽ കമ്മിറ്റി നേതാക്കളായ ജലീൽ കുറ്റ്യാടി, അഷ്‌റഫ്‌ തില്ലങ്കേരി, ഇബ്രാഹിം ഫൈസി, ഫസലുറഹ്‌മാൻ പുറങ്ങ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

ഫോട്ടോ : മദീനയിലെത്തിയ ഇന്ത്യൻ തീർത്ഥാടകരെ സഊദി കെഎംസിസി ഹജ്ജ് സെൽ ചെയർമാൻ അഹമ്മദ് പാളയാട്ട് മദീന വിമാനത്താവളത്തിൽ വെൽക്കം കിറ്റ് നൽകി സ്വീകരിക്കുന്നു. ഹജ്ജ് സെൽ നേതാക്കൾ സമീപം.

Continue Reading

GULF

സഊദി തൊഴിൽ വിസ: വിരലടയാളം വേണമെന്ന നിബന്ധന ഒരു മാസത്തേക്ക് നീട്ടി

വിസിറ്റിംഗ് വിസക്കാർക്ക് ഇന്ന് മുതൽ നിയമം ബാധകം

Published

on

അഷ്‌റഫ് വേങ്ങാട്ട്

റിയാദ് : സഊദിയിലേക്ക് തൊഴിൽ വിസയടിക്കാൻ നൽകിയവർക്ക് ഒരു മാസത്തേക്ക് താൽക്കാലിക ആശ്വാസം. തൊഴിൽ വിസ പാസ്‌പോർട്ടിൽ സ്റ്റാമ്പ് ചെയ്യാൻ ആദ്യം വിരലടയാളം നൽകി ബയോമെട്രിക് നടപടികൾ പൂർത്തിയാക്കണമെന്ന തീരുമാനം നടപ്പിലാക്കുന്നത് ജൂൺ 28 വരെ നീട്ടിവെച്ചു. അതേസമയം വിസിറ്റിംഗ് വിസക്കാർക്ക് നീട്ടിയ ഈ ആനുകൂല്യം ലഭിക്കില്ല. വിസിറ്റിംഗ് വിസക്ക് അപേക്ഷിച്ചവർ സ്റ്റാമ്പിങ്ങിന് മുമ്പായി വിരലടയാളം നിർബന്ധമായും പൂർത്തിയാക്കണമെന്നും മുംബൈയിലെ സഊദി കോൺസുലേറ്റ് അറിയിച്ചു. ഇന്ന് മുതൽ വിരലടയാളം നൽകാത്തവർക്ക് തൊഴിൽ വിസയുൾപ്പടെ സ്റ്റാമ്പ് ചെയ്തു നൽകില്ലെന്നായിരുന്നു നേരത്തെ കോൺസുലേറ്റ് ട്രാവൽ ഏജൻസികളെ അറിയിച്ചിരുന്നത്.

എന്നാൽ സന്ദർശക വിസക്കാർ നിർബന്ധമായും വി എഫ് എസ് കേന്ദ്രങ്ങളിലെത്തി ഈ നടപടികൾ പൂർത്തിയാക്കണം. എങ്കിൽ മാത്രമേ വിസ സ്റ്റാമ്പ് ചെയ്തു നൽകുകയുള്ളൂവെന്ന് കോൺസുലേറ്റ് വ്യക്തമാക്കി.

ഇനിയൊരു മാസം കഴിഞ്ഞായാലും ഈ നിബന്ധന നടപ്പിലാകുന്നതോടെ സഊദിയിലേക്ക് തൊഴിൽ തേടി പോകുന്നവർ വിസയടിക്കാൻ ഏറെ പ്രയാസം നേരിടേണ്ടി വരും. രാജ്യത്ത് ഓരോ സംസ്ഥാനങ്ങളിലും ഓരോ വി എഫ് എസ് സെന്റർ മാത്രമാണ് നിലവിലുള്ളതെന്നിരിക്കെ ആ സംസ്ഥാനത്തുള്ള ആയിരങ്ങൾ ഈയൊരു സെന്ററിനെ മാത്രം ആശ്രയിക്കേണ്ട സാഹചര്യമാണുള്ളത്. കേരളത്തിൽ കൊച്ചിയിൽ മാത്രമാണ് നിലവിൽ വി എഫ് എസ് സെന്റർ പ്രവർത്തിക്കുന്നത്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ നിന്നാണ് സഊദിയിലേക്ക് കൂടുതൽ പേർ തൊഴിൽ തേടി പോകുന്നത് എന്നത് കൊണ്ട് തന്നെ വി എഫ് എസ് സെന്ററിന്റെ ശാഖകൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ തുറക്കണമെന്നാണ് പ്രവാസികൾ ഉൾപ്പെടെയുളളവരുടെ ആവശ്യം. അല്ലാത്ത പക്ഷം സഊദിയെ തേടിപോകുന്നവർ കനത്ത പ്രതിസന്ധിയിലാകും.

രാജ്യത്തേക്ക് വിസയടിക്കുന്നതിന് മുമ്പായി ബയോമെട്രിക് നടപടികൾ പൂർത്തിയാക്കാനുള്ള ആലോചന സഊദി തുടങ്ങിയിട്ട് വർഷങ്ങളായി. ഈ സംവിധാനം നടപ്പിലാക്കുന്നതിന്റെ മുന്നോടിയായുള്ള ക്രമീകരണങ്ങൾ നേരത്തെ തന്നെ തുടക്കമിട്ടിരുന്നു. നിലവിൽ വിസയുമായി സഊദിയിലെ വിമാനത്താവളങ്ങളിൽ എത്തുന്ന മുറക്കാണ് ബയോമെട്രിക് നടപടികൾ പൂർത്തിയാക്കുന്നത്. ഇതുമൂലം വിമാനത്താവളങ്ങളിലെ സേവനങ്ങൾക്കും ചെറിയൊരു കാലതാമസം നേരിടുന്ന സാഹചര്യമുണ്ട്. ഇതൊഴിവാക്കി യാത്രക്കാർക്ക് നിമിഷങ്ങൾക്കകം നടപടികള പൂർത്തിയാക്കി രാജ്യത്തിറങ്ങാനുള്ള പദ്ധതി കൂടിയാണ് പുതിയ തീരുമാനത്തിന് പിന്നിലെന്ന് കരുതുന്നു . അതോടൊപ്പം ഓരോ രാജ്യത്തെയും പൗരന്മാരുടെ വിരലടയാളം അതാത് രാജ്യത്ത് വെച്ച് തന്നെ ശേഖരിക്കുന്നതോടെ ക്രിമിനൽ പശ്ചാത്തലമുള്ളവർക്ക് വിസ നൽകുന്നത് തടയാൻ സാധിക്കുമെന്നതാണ് ഇതുമൂലമുള്ള നേട്ടമായി വിലയിരുത്തിയിരുന്നത് .

Continue Reading

FOREIGN

കോട്ടയം ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റിന്റെ ഏഴാമത് വാർഷികാഘോഷമായ കോട്ടയം ഫെസ്റ്റ് 2023 അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിൽ വച്ച് നടന്നു

Published

on

കുവൈറ്റ് സിറ്റി: കോട്ടയം ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റിന്റെ ഏഴാമത് വാർഷികാഘോഷമായ കോട്ടയം ഫെസ്റ്റ് 2023 അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിൽ വച്ച് വർണാഭമായ പരിപാടികളോടെ നടന്നു. പ്രസിഡന്റ് ശ്രീ.അനൂപ് സോമൻ അധ്യക്ഷത വഹിച്ച യോഗത്തിൽ കോട്ടയം എംഎൽഎയും മുൻ ആഭ്യന്തര മന്ത്രിയുമായ ശ്രീ.തിരുവഞ്ചൂർ രാധാകൃഷ്‌ണൻ ഭദ്രദീപം തെളിയിച്ചു ഉദ്ഘാടനം നിർവഹിച്ചു. സംഘടന കുവൈറ്റിലും നാട്ടിലും നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളെ അദ്ദേഹം ശ്ലാഘിക്കുകയും സംഘടനയുടെ ജനോപകാരപ്രദമായ പ്രവർത്തനങ്ങൾ കൂടുതൽ പേരിലേക്കും ഭാവിയിൽ ലഭിക്കട്ടെ എന്ന് ആശംസിക്കുകയും ചെയ്തു.

ഏഴു വർഷങ്ങളായി സംഘടന കൂടുതൽ ജീവ കാരുണ്യ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുകയാണെന്ന് അധ്യക്ഷ പ്രസംഗത്തിൽ പ്രസിഡന്റ് ശ്രീ.അനൂപ് സോമൻ പറഞ്ഞു. ജനറൽ സെക്രട്ടറി ശ്രീ.ജസ്റ്റിൻ ജെയിംസ് സ്വാഗതം പറഞ്ഞ ചടങ്ങിൽ , മെഡ്‌സ് മെഡിക്കൽ ഗ്രൂപ്പ് സി.ഇ.ഒ ശ്രീ. മുഹമ്മദ് അലി, രക്ഷാധികാരി ശ്രീ.ജിയോ തോമസ്, അഡ്വൈസറി ബോർഡ് ചെയർമാൻ ശ്രീ.സി.എസ്. ബത്തർ,പ്രോഗ്രാം കൺവീനർ ശ്രീ.ഡോജി മാത്യു, വനിതാ ചെയർപേയ്സൺ ശ്രീമതി. സിനി നിജിൻ, ബാലവേദി ചെയർപേഴ്സൺ കുമാരി.നക്ഷത്ര ബിനു എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പ്രസ്തുത ചടങ്ങിൽ BEC എക്സ്ചേഞ്ച് ജനറൽ മാനേജർ ശ്രീ.മാത്യു വർഗീസ്, ബിസിനസ് ഹെഡ് ശ്രീ.രാംദാസ് നായർ,എന്നിവരുടെ സാന്നിധ്യം വളരെ ശ്രദ്ധ നേടി.കോവിഡ് കാലത്ത് സ്വന്തം ജീവൻ പണയം വെച്ച് നിസ്വാർത്ഥ സേവനം അനുഷ്ഠിച്ച കോട്ടയം ജില്ലയിൽ നിന്നുള്ള ആരോഗ്യപ്രവർത്തകരെ ചടങ്ങിൽ ആദരിച്ചു. പ്രസിഡന്റ് ശ്രീ.അനൂപ്‌ സോമൻ ശ്രീ.തിരുവഞ്ചൂർ രാധാകൃഷ്ണനെ പൊന്നാട അണിയിച്ചും മൊമെന്റോ നൽകിയും ആദരിക്കുകയും ചെയ്തു. സുവനീയർ കൺവീനർ ശ്രീ.ജിത്തു തോമസ് സുവനീയരിന്റെ ആദ്യ കോപ്പി ശ്രീ.തിരുവഞ്ചൂർ രാധാകൃഷ്ണന് നൽകി പ്രകാശനം ചെയ്തു. പൊതുസമ്മേളനത്തിൽ വച്ച് വിശിഷ്ട വ്യക്തികൾക്കും, സംഘടനയുടെ മികച്ച പ്രവർത്തകർക്ക് മൊമെന്റോ നൽകുകയും ട്രഷറർ ശ്രീ.സുമേഷ് ടി സുരേഷ് എല്ലാവർക്കും നന്ദിയർപ്പിച്ചു സംസാരിച്ചു. ഇതേതുടർന്ന് പ്രശസ്ത ചലച്ചിത്ര പിന്നണി ഗായിക ദിവ്യ എസ് മേനോൻ, അരുൺ ഗോപൻ , പ്രശസ്ത കീ ബോർഡിസ്റ് ഗൗതം വിൻസെന്റ് , വയലിനിസ്റ്റ് ഷിമോൺ ജാസ്മിൻ എന്നിവരുടെ നേതൃത്വത്തിൽ ഉള്ള മ്യൂസിക് ലൈവ് ഷോ, സിനിമ കോമഡി താരം സംക്രാന്തി നസീർ അവതരിപ്പിച്ച കോമഡിഷോ, അവതാരകയായി സിന്ധു സുരേന്ദ്രനും കുവൈത്തിലെ അറിയപ്പെടുന്ന ഡാൻസ് സ്കൂളായ ഡി കെ ഡാൻസിന്റെയും , നൂരുപധ്വനി ഡാൻസ് സ്കൂൾ എന്നിവരുടെ നൃത്താവിഷ്കാരം, മെഡ്‌സ് മെഡിക്കൽ ഗ്രൂപ്പ് അവതരിപ്പിച്ച ഡാൻസ് എന്നിവ ഈ പരിപാടിക്ക് മാറ്റ് കൂട്ടി അഡ്വെർടൈസ്‌മെന്റ് കൺവീനർ അരുൺ രവി, വൈസ് പ്രസിഡന്റ്മാരായ രതീഷ് കുമ്പളത്ത് , സുബിൻ ജോർജ് , ജോയിന്റ് സെക്രട്ടറിമാരായ നിജിൻ ബേബി,വിജോ കെവി ,ജോ.ട്രഷറർ ജോസഫ് കെ.ജെ, ചാരിറ്റി കോർഡിനേറ്റർ ഭൂപേഷ് തുളസീധരൻ, ജോ. ചാരിറ്റി കോർഡിനേറ്റർ പ്രിയ ജാഗ്രത്, അഡ്വൈസറി ബോർഡ്‌ മെമ്പർമാരായ ശ്രീ ജിജോ കുര്യൻ,പ്രസാദ് നായർ,മീഡിയ കൺവീനർ ജിത്തു തോമസ് ,ജോ.വനിതാ ചെയർപേഴ്സൺ ബീന വർഗീസ്,‌ മെമ്പർഷിപ്പ് കോർഡിനേറ്റർ സിറിൽ ജോസഫ് ,ഏരിയ കോർഡിനേറ്റർമാരായ അനിൽ കുറവിലങ്ങാട് , പ്രജിത്ത് പ്രസാദ് , റോബിൻ ലൂയിസ് എക്സിക്യൂട്ടീവ് മെമ്പർമാരായ ജോജോ ജോർജ് ,ഷൈജു എബ്രഹാം, ഷൈൻ ജോർജ്, പ്രദീപ് കുമാർ,ആയിഷ ഗോപിനാഥ്, രജിത വിനോദ് ,ശ്രീകാന്ത് സോമൻ, സിജോ കുര്യൻ,സിബി പീറ്റർ, അക്ഷയ് രാജ്, ദീപു ഗോപാലകൃഷ്ണൻ,ബിനിൽ എബ്രഹാം,ബിജു കെ ജോൺ , ബിജു കാലായിൽ,വിപിൻ നായർ ,എന്നിവർ നേതൃത്വം നൽകി.

Continue Reading

Trending