Connect with us

kerala

കെഎസ്ആര്‍ടിസിക്കെതിരെ പരാതി; യുവാവിന് നഷ്ടപരിഹാരം നല്‍കണമെന്ന് ജില്ലാ ഉപഭോക്തൃ കമ്മീഷന്‍

യാത്രക്കാരന് കാഴ്ചാപരിമിതിയുള്ളതിനാല്‍ വലിയ ബുദ്ധിമുട്ടും പ്രയാസവും അനുഭവിക്കാനിടയായതിനെ തുടര്‍ന്നാണ് പരാതിയുമായി ഉപഭോക്തൃ കമ്മീഷനെ സമീപിച്ചത്

Published

on

മലപ്പുറം: കെഎസ്ആര്‍ടിസിക്കെതിരെ പരാതിയുമായി യുവാവ്. ബസിന്റെ ഷെഡ്യൂള്‍ റദ്ദാക്കിയത് അറിയിക്കാത്തതിനെതിരെയാണ് പരാതി.വെളിമുക്ക് പാലക്കല്‍ സ്വദേശി അഭിനവ് ദാസാണ് പരാതി നല്‍കിയത്. സംഭവത്തില്‍ യുവാവിന് 20,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ജില്ലാ ഉപഭോക്തൃ കമ്മീഷന്‍ തീരുമാനിച്ചു.

ഫെബ്രുവരി 25ന് രാവിലെ പത്തിന് കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയില്‍ നിന്ന്  മൂവാറ്റുപുഴയിലേക്ക് പോകാന്‍ അഭിനവ് ദാസ് ലോഫളോര്‍ ബസില്‍ 358 രൂപ നല്‍കി ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. രാവിലെ 9.30ന് ബസ് സ്റ്റോപ്പില്‍ എത്തിയ പരാതിക്കാരന്‍ ഉച്ചക്ക് ഒരു മണി വരെ കാത്തിരുന്നെങ്കിലും ബസ് വന്നില്ല. ലഭ്യമായ നമ്പറിലെല്ലാം വിളിച്ച് അന്വേഷിച്ചെങ്കിലും കൃത്യമായ മറുപടി ലഭിച്ചിരുന്നില്ല.

യാത്രക്കാരന് കാഴ്ചാപരിമിതിയുള്ളതിനാല്‍ വലിയ ബുദ്ധിമുട്ടും പ്രയാസവും അനുഭവിക്കാനിടയായതിനെ തുടര്‍ന്നാണ് പരാതിയുമായി ഉപഭോക്തൃ കമ്മീഷനെ സമീപിച്ചത്. ആറ്റുകാല്‍ പൊങ്കാല കാരണം വലിയ തിരക്കായതിനാല്‍ ചില ട്രിപ്പുകള്‍ റദ്ദാക്കേണ്ടി വന്നുവെന്നും ബുക്ക് ചെയ്തവരെ വിവരം അറിയിക്കാന്‍ ഉത്തരവാദപ്പെട്ടവരെ ചുമതലപ്പെടുത്തിയെന്നും കെഎസ്ആര്‍ടിസി കമ്മീഷന്‍ മുമ്പാകെ ബോധിപ്പിച്ചിരുന്നു. ടിക്കറ്റ് തിരിച്ചുനല്‍കാന്‍ നടപടിയെടുത്തിട്ടുണ്ടെന്നും ബോധപൂര്‍വം വീഴ്ച വരുത്തിയിട്ടില്ലെന്നും കെഎസ്ആര്‍ടിസി വാദിച്ചു.

എന്നാല്‍ ഷെഡ്യൂള്‍ റദ്ദ് ചെയ്ത വിവരം പരാതിക്കാരനെ അറിയിക്കുകയോ പകരം യാത്രാസംവിധാനം ഏര്‍പ്പെടുത്തുകയോ ചെത്രിരുന്നില്ല. കമ്മീഷന്‍ മുമ്പാകെ പരാതി നല്‍കും വരെയും ടിക്കറ്റ് തുക കെഎസ്ആര്‍ടിസി തിരിച്ചുനല്‍കയില്ലെന്ന് കമ്മീഷന്‍ നിരീക്ഷിച്ചു. തുടര്‍ന്ന്, പരാതിക്കാരന് നഷ്ടപരിഹാരമായി 15000 രൂപയും കോടതി ചെലവായി 5000 രൂപയും നല്‍കാന്‍ കമ്മീഷന്‍ ഉത്തരവിട്ടു. ഒരു മാസത്തിനകം നഷ്ടപരിഹാരം നല്‍കാത്ത പക്ഷം തുകക്ക് 12 ശതമാനം പലിശയും നല്‍കണമെന്നാണ് കെ മോഹന്‍ദാസ് പ്രസിഡന്റും പ്രീതി ശിവരാമന്‍, സി വി മുഹമ്മദ് ഇസ്മായില്‍ എന്നിവര്‍ അംഗങ്ങളുമായ കമ്മീഷന്റെ ഉത്തരവ്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാര്‍ത്ഥികളെ കാണാനില്ലെന്ന് പരാതി

പള്ളിത്തുറ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളായനിധിന്‍, ഭുവിന്‍, വിഷ്ണു എന്നിവരെയാണ് കാണാതായത്

Published

on

തിരുവനന്തപുരത്ത് മൂന്ന് പ്ലസ് ടു വിദ്യാര്‍ത്ഥികളെ കാണാനില്ലെന്ന് പരാതി. തിരുവനന്തപുരം പള്ളിത്തുറ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളായനിധിന്‍, ഭുവിന്‍, വിഷ്ണു എന്നിവരെയാണ് കാണാതായത്. സംഭവത്തില്‍ തുമ്പ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇന്നലെ ഉച്ചയ്ക്ക് മൂന്നു മണി മുതലാണ് വിദ്യാര്‍ത്ഥികളെ കാണാതായത്.

Continue Reading

kerala

കൊല്ലത്തെ സ്ത്രീധന പീഡനക്കേസ്; വനിത എസ്ഐക്ക് സ്ഥലം മാറ്റം

കേസിലെ ഒന്നാം പ്രതിയായൂും പരാതിക്കാരിയുടെ ഭര്‍ത്താവുമായ വര്‍ക്കല എസ്‌ഐ അഭിഷേക് അവധിയിലാണ്

Published

on

കൊല്ലത്ത് സ്ത്രീധന പീഡനക്കേസില്‍ ആരോപണ വിധേയയായ രണ്ട് എസ്‌ഐമാര്‍ പ്രതികളായ സംഭവത്തില്‍ വനിത എസ്ഐക്ക് സ്ഥലം മാറ്റം. കൊല്ലം എസ്എസ്ബി യൂണിറ്റിലെ എസ്‌ഐ ഐ.വി ആശയെ പത്തനംതിട്ടയിലേക്കാണ് സ്ഥലം മാറ്റിയത്. കേസിലെ ഒന്നാം പ്രതിയായൂും പരാതിക്കാരിയുടെ ഭര്‍ത്താവുമായ വര്‍ക്കല എസ്‌ഐ അഭിഷേക് അവധിയിലാണ്. സംഭവത്തില്‍ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് യുവധി അപേക്ഷ നല്‍കിയിട്ടുണ്ട്.

യുവതിയുടെ പരാതിയില്‍ പരവൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് നിലവില്‍ ക്രൈംബ്രാഞ്ച് ആണ് അന്വേഷിക്കുന്നത്. സംഭവത്തില്‍ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തിരുന്നു. എന്നാല്‍ ആരോപണ വിധേയര്‍ക്കെതിരെ നടപടി ഉണ്ടാകാതെ വന്നതോടെ യുവതി മുഖ്യമന്ത്രിക്ക് ഉള്‍പ്പെടെ പരാതി നല്‍കുകയായിരുന്നു. ഇതിന് പിന്നാലെ തിരുവനന്തപുരം റേഞ്ച് ഡിഐജി അജിതാബീഗത്തിന്റെ നിര്‍ദേശപ്രകാരം യുവതിയെ മര്‍ദിച്ചു എന്നതുള്‍പ്പെടെ ആരോപണം നേരിടുന്ന വനിത എസ്‌ഐയെ സ്ഥലം മാറ്റിയത്.

പത്തനംതിട്ടയിലേക്ക് ആണ് എസ്‌ഐ ആശയെ സ്ഥലം മാറ്റിയത്. കേസിലെ ഒന്നാംപ്രതിയും പരാതിക്കാരിയുടെ ഭര്‍ത്താവുമായ വര്‍ക്കല എസ്‌ഐ അഭിഷേക് അവധിയിലാണെങ്കിലും ഇപ്പോഴും ചുമതലയില്‍ തുടരുകയാണ്.ആരോപണ വിധേയരായ രണ്ട് എസ്‌ഐമാര്‍ക്കെതിരെയും വകുപ്പ് തല നടപടി ഉടന്‍ ഉണ്ടാകുമെന്നാണ് വിവരം.

Continue Reading

kerala

കഠിനംകുളം കൊലപാതകം; കത്തി വാങ്ങിയത് ചിറയിന്‍കീഴില്‍ നിന്ന്, യുവതിയെ കാണാനെത്തിയത് ബൈക്ക് വിറ്റിട്ട്

കുട്ടിയുമായി കൂടെ വരാന്‍ പല തവണ പറഞ്ഞിട്ടും തയാറാകാത്തതു കൊണ്ടാണ് യുവതിയെ കൊലപ്പെടുത്തിയതെന്നും പ്രതി മൊഴി നല്‍കി.

Published

on

കഠിനംകുളത്ത് വീടിനുള്ളില്‍ യുവതിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി ജോണ്‍സണ്‍ ഔസേപ്പിന്റെ കൂടുതല്‍ മൊഴികള്‍ പുറത്തുവരുന്നു. യുവതിയെ കാണാനെത്തിയത് ബൈക്ക് വിറ്റിട്ടാണെന്നും പ്രതി പൊലീസിന് മൊഴി നല്‍കി. കുട്ടിയുമായി കൂടെ വരാന്‍ പല തവണ പറഞ്ഞിട്ടും തയാറാകാത്തതു കൊണ്ടാണ് യുവതിയെ കൊലപ്പെടുത്തിയതെന്നും പ്രതി മൊഴി നല്‍കി. യുവതിയെ കൊലപ്പെടുത്താനായി കത്തി വാങ്ങിയത് ചിറയിന്‍കീഴില്‍ നിന്നാണന്നും പൊലീസ് അന്വേഷണ സംഘത്തിനു ജോണ്‍സണ്‍ മൊഴി നല്‍കി.

ജനുവരി ഏഴിന് പരസ്പരം കണ്ടതായും അന്ന് ബുള്ളറ്റില്‍ ഒരുമിച്ചു യാത്ര ചെയ്തിരുന്നതായും പ്രതി മൊഴി നല്‍കി. കൊലപാതകം നടന്ന ദിവസം പെരുമാതുറയിലെ മുറിയില്‍ നിന്ന് രാവിലെ 6.30 ഓടെ യുവതി താമസിക്കുന്ന വീടിന് സമീപം പ്രതി എത്തുകയായിരുന്നു. കുട്ടി സ്‌കൂളില്‍ പോകുന്നതുവരെ അവിടെ നിന്നെന്നും അതിനിടെ ഇരുവരും ഫോണില്‍ സംസാരിച്ചതായും പ്രതിയുടെ മൊഴിയില്‍ പറയുന്നു.

വീട്ടിനുള്ളിലെത്തിയ ശേഷം ജോണ്‍സന് യുവതി ചായ നല്‍കിയെന്നും ഇതിനോടകം കൈയില്‍ കരുതിയിരുന്ന കത്തി പ്രതി മുറിയിലെ മെത്തയ്ക്കുള്ളില്‍ ഒളിപ്പിച്ചെന്നും പറയുന്നു.

ശേഷം മെത്തക്കുള്ളില്‍ സൂക്ഷിച്ചിരുന്ന കത്തിയെടുത്ത് യുവതിയുടെ കൊലപ്പെടുത്തിയെന്നും രക്തംപുരണ്ട ഷര്‍ട്ട് അവിടെ ഉപേക്ഷിച്ച് യുവതിയുടെ ഭര്‍ത്താവിന്റെ ഷര്‍ട്ടെടുത്ത് സ്‌കൂട്ടറില്‍ രക്ഷപ്പെട്ടെന്നും പറയുന്നു. തുടര്‍ന്ന് ചിറയിന്‍കീഴ് റെയില്‍വേ സ്റ്റേഷനിലെത്തി ട്രെയിനില്‍ കോട്ടയത്തേക്ക് പോയെന്നും പ്രതിയുടെ മൊഴിയില്‍ പറയുന്നു.

ജോണ്‍സണെ കോട്ടയം ചിങ്ങവനം പൊലീസാണ് അറസ്റ്റ് ചെയ്തത്. ജനുവരി ഏഴിനുശേഷം ഇയാള്‍ ഹോംനഴ്‌സായി ചെയ്തിരുന്ന സ്ഥലത്തേക്ക് പോയിട്ടില്ല. എന്നാല്‍ വ്യാഴാഴ്ച സാധനങ്ങള്‍ എടുക്കാനെത്തിയപ്പോള്‍ വീട്ടുകാര്‍ക്കു സംശയം തോന്നിയപ്പോള്‍ പൊലീസിനെ അറിയിക്കുകയുമായിരുന്നു.

വിഷം കഴിച്ചതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് ഇയാളെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തിയാണ് മജിസ്ട്രേറ്റ് മൊഴി രേഖപ്പെടുത്തിയത്.

 

 

 

Continue Reading

Trending