Connect with us

kerala

പിണറായി സര്‍ക്കാര്‍ ബിജെപിയുടെ വിരട്ടലില്‍ വീണു; തുടര്‍ഭരണം കിട്ടിയത് അവിഹിത കൂട്ടുകെട്ടില്‍; പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍

എന്‍.ഡി.എ മുന്നണിയുടെ ഭാഗമായ പാര്‍ട്ടിയുടെ പ്രതിനിധിയായ മന്ത്രിയെ 24 മണിക്കൂറിനകം പുറത്താക്കണമെന്ന് പിണറായി വിജയനോട് പ്രതിപക്ഷം ആവശ്യപ്പെട്ടു

Published

on

മുഖ്യമന്ത്രി പിണറായി വിജയന്റെ സമ്മതത്തോടെയാണ് ജെ.ഡി.എസ് ബി.ജെ.പിയിലേക്ക് ചേക്കേറിയതെന്ന മുന്‍ പ്രധാനമന്ത്രി ദേവഗൗഡയുടെ വെളിപ്പെടുത്തല്‍ അതീവ ഗുരുതരമാണ്. എല്‍.ഡി.എഫ് മന്ത്രിസഭയിലെ മന്ത്രിയും ജെ.ഡി.എസ് എന്‍.ഡി.എ മുന്നണിയില്‍ ചേരുന്നതിന് സമ്മതം നല്‍കിയെന്നാണ് വെളിപ്പെടുത്തല്‍. എന്‍.ഡി.എ മുന്നണിയില്‍ അംഗമായ പാര്‍ട്ടിയുടെ പ്രതിനിധി പിണറായി വിജയന്റെ എല്‍.ഡി.എഫ് സര്‍ക്കാരില്‍ അംഗമാണെന്നത് വിചിത്രമാണ്. ഇതു സംബന്ധിച്ച് ഒരു പ്രതികരണവും ഇതുവരെ മുഖ്യമന്ത്രി നടത്തിയിട്ടില്ല.

എന്‍.ഡി.എ മുന്നണിയുടെ ഭാഗമായ പാര്‍ട്ടിയുടെ പ്രതിനിധിയായ മന്ത്രിയെ 24 മണിക്കൂറിനകം പുറത്താക്കണമെന്ന് പിണറായി വിജയനോട് പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്‍.ഡി.എ പ്ലസ് എല്‍.ഡി.എഫാണെന്ന പരിഹാസത്തിലും മുഖ്യമന്ത്രിക്ക് പ്രതികരമില്ല. കേരള മുഖ്യമന്ത്രിയുമായും ജെ.ഡി.എസുമായും ബന്ധപ്പെടുത്തിയത് ബി.ജെ.പി നേതാക്കളാണെന്ന് ദേവഗൗഡയുടെ വെളിപ്പെടുത്തലോടെ വ്യക്തമായിരിക്കുകയാണ്. പിണറായി വിജയനും സി.പി.എമ്മിനും ബി.ജെ.പിയുമായി അവിഹിത ബന്ധമുണ്ടെന്ന പ്രതിപക്ഷ ആരോപണം അടിവരയിടുന്നതാണ് ദേവഗൗഡയുടെ വെളിപ്പെടുത്തല്‍.

പിണറായിയുടെ തുടര്‍ ഭരണത്തിന് കാരണമായതും ബി.ജെ.പി- സി.പി.എം അവിഹിത കൂട്ടുകെട്ടാണ്. സ്വര്‍ണക്കടത്ത്, ലൈഫ് മിഷന്‍ അഴിമതികളിലെ അന്വേഷണം അവസാനിപ്പിക്കാന്‍ കാരണവും ഈ കൂട്ടുകെട്ടാണ്. ദേശീയതലത്തില്‍ വര്‍ഗീയതയ്ക്കും ഫാസിസത്തിനും എതിരെ രൂപീകരിച്ച ഇന്ത്യ മുന്നണിയിലേക്ക് സി.പി.എം പ്രതിനിധിയെ അയയ്‌ക്കേണ്ടെന്ന തീരുമനം പാര്‍ട്ടി കേന്ദ്ര നേതൃത്വത്തെക്കൊണ്ട് എടുപ്പിച്ചതും സി.പി.എം കേരള നേതൃത്വമാണ്. ബി.ജെ.പി പിണറായി സര്‍ക്കാരിനെയും സി.പി.എമ്മിനെയും വിരട്ടി നിര്‍ത്തിയിരിക്കുകയാണ്. ബി.ജെ.പിയും സംഘപരിവാറുമാണ് കേരളത്തിലെ ഭരണകൂടത്തെ നിയന്ത്രിക്കുന്നത്.

കരുവന്നൂര്‍ ബാങ്ക് കൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണവും ഒത്തുതീര്‍പ്പിലേക്ക് പോകുകയാണ്. ഒത്തുതീര്‍പ്പിന്റെ ഭാഗമായി തൃശൂര്‍ പാര്‍ലമെന്റ് സീറ്റിലും നീക്കുപോക്കുണ്ടാകുമോയെന്ന് ഞങ്ങള്‍ ഭയപ്പെടുകയാണ്. ആ രീതിയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. എല്‍.ഡി.എഫ് മന്ത്രിസഭയില്‍ ബി.ജെ.പി മുന്നണിയിലെ പ്രതിനിധി ഇരിക്കുന്നത് എത്ര അപമാനകരമാണ്. ബി.ജെ.പിയില്‍ ചേരാന്‍ പാടില്ലെന്ന് നിലാപാടെടുത്ത കാര്‍ണാടകത്തിലെ ജെ.ഡി.എസ് അധ്യക്ഷനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. പക്ഷെ കേരള ഘടകത്തിലെ ആരെയും പുറത്താക്കിജെ.ഡി.എസ് പ്രതിനിധിയെ മന്ത്രിസഭയില്‍ ഉറപ്പിച്ച് നിര്‍ത്താമെന്ന് പിണറായി വിജയന്‍ ദേവഗൗഡയ്ക്ക് വാക്കു കൊടുത്തു. സി.പി.എമ്മിന്റെ യാഥാര്‍ത്ഥ മുഖമാണ് ഇതിലൂടെ വെളിപ്പെട്ടിരിക്കുന്നത്.

പ്രായാധിക്യമുള്ള ദേവഗൗഡ പ്രസിഡന്റായിരിക്കുന്ന പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റല്ലേ മാത്യു ടി. തോമസ്? ഒരു മാസം കൊണ്ട് ദേവഗൗഡയ്ക്ക് പ്രായം കൂടുമോ? ഇവരെല്ലാം അറിഞ്ഞു കൊണ്ടാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. സംസ്ഥാന ഘടകമോ മുഖ്യമന്ത്രിയോ ദേവഗൗഡ എന്‍.ഡി.എയില്‍ ചേര്‍ന്നതിനെ തള്ളിപ്പറഞ്ഞോ? സംസ്ഥാന ഘടകത്തിന്റെ കൂടി സമ്മതത്തിലാണ് ദേവഗൗഡ എന്‍.ഡി.എയിലേക്ക് പോയത്. അതുകൊണ്ടാണ് ജെ.ഡി.എസ് സംസ്ഥാന കമ്മിറ്റി യോഗം പോലും ചേരാത്തത്. നിങ്ങള്‍ ഒരു തീരുമാനം എടുക്കണമെന്ന് ജെ.ഡി.എസിനോട് ആവശ്യപ്പെടാന്‍ മുഖ്യമന്ത്രിക്ക് ധൈര്യമില്ലാതെ പോയത് എന്തുകൊണ്ടാണ്? എന്‍.ഡി.എ മുന്നണിയില്‍ അംഗമായ പാര്‍ട്ടിയിലെ അംഗം തന്റെ മന്ത്രിസഭയില്‍ ഇരിക്കുമ്പോള്‍ ആ പാര്‍ട്ടിയോടും മന്ത്രിയോടും ബി.ജി.പിക്ക് ഒപ്പമാണോയെന്ന് ചോദിക്കാന്‍ മുഖ്യമന്ത്രി തയാറാകാത്തത് ബി.ജെ.പിയെ ഭയക്കുന്നത് കൊണ്ടാണ്. സ്വര്‍ണക്കടത്തും ലൈഫ് മിഷന്‍ കോഴക്കേസും പോലെ കരുവന്നൂരിലും ഒത്തുതീര്‍പ്പ് ചര്‍ച്ച നടക്കുകയാണ്. അതുകൊണ്ടാണ് ജെ.ഡി.എസ് എന്‍.ഡി.എ കൂട്ടുകെട്ടിന് മുഖ്യമന്ത്രി കൂട്ടു നില്‍ക്കുന്നത്.

കോവിഡ് കാലത്ത് കുരങ്ങനും നായ്ക്കള്‍ക്കും ഭക്ഷണം കൊടുക്കണമെന്ന് മുഖ്യമന്ത്രി പറയുമ്പോള്‍ അണിയറയില്‍ കൊള്ളയാണ് നടന്നത്. കോവിഡ് കാലത്ത് മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ നടത്തിയ പര്‍ച്ചേസില്‍ കോടികളുടെ അഴിമതിയാണ് നടന്നത്. സി.എ.ജി പുറത്ത് വിട്ടിരിക്കുന്ന റിപ്പോര്‍ട്ട് പ്രതിപക്ഷത്തിന്റെ ഈ ആരോപണം ശരി വയ്ക്കുന്നതാണ്. 456 രൂപയ്ക്ക് പി.പി.ഇ കിറ്റ് കേരളത്തില്‍ കിട്ടുന്ന ദിവസമാണ് 1550 രൂപയ്ക്ക് പതിനായിരക്കണക്കിന് കിറ്റുകള്‍ വാങ്ങിയത്. ഏഴ് രൂപയ്ക്ക് ഗ്ലൗസ് കിട്ടുന്ന കാലത്താണ് 12 രൂപയ്ക്ക് കോടിക്കണക്കിന് രൂപയുടെ ഗ്ലൗസ് പച്ചക്കറി കമ്പനിയില്‍ നിന്നും വാങ്ങിയത്. ഇത്തരത്തില്‍ 1032 കോടി രൂപയുടെ പര്‍ച്ചേസാണ് കോവിഡ് കാലത്ത് നടന്നത്. യാഥാര്‍ത്ഥ വിലയുടെ 300 ശതമാനത്തില്‍ കൂടുതല്‍ വിലയ്ക്കാണ് കറക്ക് കമ്പനികളെ ഉപയോഗിച്ച് അഴിമതി നടത്തിയത്. ഇക്കാര്യം നിയമസഭയില്‍ പി.സി വിഷ്ണുനാഥ് അഴിമതി ആരോപണമായി ഉന്നയിച്ചിട്ടുണ്ട്. ഇത് ശരി വയ്ക്കുന്നതാണ് സി.എ.ജി റിപ്പോര്‍ട്ട്.

സ്വര്‍ണക്കടത്ത്, ലൈഫ് മിഷന്‍ കോഴ, എ.ഐ ക്യാമറ അഴിമതി, കെ ഫോണ്‍ അഴിമതി, മാസപ്പടി എന്നിവയ്ക്ക് പിന്നാലെ പിണറായി സര്‍ക്കാരിന്റെ അഴിമതിയുടെ പൊന്‍കിരീടത്തിലെ ആറാമത്തെ തൂവലാണ് മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ പര്‍ച്ചേസ് സംബന്ധിച്ച സി.എ.ജി റിപ്പോര്‍ട്ട്. ഗുരുതരമായ ആറ് അഴിമതി ആരോപണങ്ങളാണ് ഈ സര്‍ക്കാരിന്റെ കിരീടത്തിലെ പൊന്‍തൂവലുകളായുള്ളത്. ഇത് സര്‍ക്കാരല്ല കൊള്ളക്കാരാണ്. കമിഴ്ന്നു വീണാല്‍ കാല്‍പ്പണവുമായി പൊങ്ങുന്ന ആളുകളാണിത്. കോവിഡ് കാലത്ത് ജനങ്ങള്‍ ഭീതിയിലും ദുഖത്തിലും ജീവിക്കുന്ന കാലത്താണ് സര്‍ക്കാര്‍ കോടികളുടെ കൊള്ള നടത്തിയത്. കോവിഡ് കാലത്തെ പര്‍ച്ചേസ് സംബന്ധിച്ച് പ്രതിപക്ഷം നല്‍കിയ കേസ് ലോകായുക്തയുടെ പരിഗണനയിലാണ്. മുഖ്യമന്ത്രി അറിയാതെ ഞാന്‍ ഒന്നും ചെയ്തിട്ടില്ലെന്നാണ് അന്നത്തെ ആരോഗ്യമന്ത്രിയായിരുന്ന കെ.കെ ശൈലജ പറഞ്ഞിരിക്കുന്നത്. മുഖ്യമന്ത്രിയുടെ അറിവോടെയാണ് കോവിഡ് കാലത്തെ കൊള്ളകളെല്ലാം നടന്നത്.

എക്‌സാലോജിക് ജി.എസ്.ടി അടച്ചിട്ടുണ്ടോയെന്ന് അറിയാന്‍ പൗരന് അവകാശമുണ്ട്. അക്കാര്യത്തില്‍ എന്ത് രഹസ്യ സ്വഭാവമാണുള്ളത്? ഇത് രാജ്യത്തെ സംബന്ധിക്കുന്ന പ്രതിരോധ രഹസ്യമാണോ? ഭയപ്പെടുന്നത് കൊണ്ടാണ് മറുപടി നല്‍കാത്തത്.

ആളുകളെ അപമാനിക്കാന്‍ എം.എം മണിയെ പോലുള്ള വാ പോയ കോടാലികളെ അഴിച്ചു വിട്ടിരിക്കുകയാണ്. പി.ജെ ജോസഫിനെ പോലുള്ള മുതിര്‍ന്ന നേതാക്കളെ പോലും അപമാനിക്കുകയാണ്. ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളതുകൊണ്ടാണ് അദ്ദേഹം പരിപാടിയില്‍ പങ്കെടുക്കാതിരുന്നത്. അതിന്റെ പേരിലാണ് അപമാനിക്കുന്നത്. സി.പി.എമ്മിന് എം.എം മണിയെ നിയന്ത്രിക്കാന്‍ പറ്റുന്നില്ലേ? മനോനില തകരാറിലാണെങ്കില്‍ മണിയോട് വീട്ടില്‍ ഇരിക്കാന്‍ സി.പി.എം പറയണം. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെ അപമാനിക്കാന്‍ ഇയാള്‍ക്ക് ആരാണ് ലൈസന്‍സ് നല്‍കിയിരിക്കുന്നത്? സി.പി.ഐക്കാരെയും ഉദ്യോഗസ്ഥരെയും ഇയാള്‍ ചീത്ത വിളിക്കും. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ പ്രതിനിധിയായ കളക്ടറെ പോലും അയാള്‍ അസംഭ്യം പറഞ്ഞു. മുഖ്യമന്ത്രിക്ക് അഭിമാനബോധമുണ്ടോ? മുഖ്യമന്ത്രിയാണ് കളക്ടറെ സംരക്ഷിക്കേണ്ടത്. കളക്ടറെ അസഭ്യം പറയുന്ന ആളെ നിയന്ത്രിക്കാന്‍ മുഖ്യമന്ത്രിക്ക് കഴിയില്ലേ? സര്‍ക്കാരിന്റെ അറിവോടെയാണ് ഇതെല്ലാം ചെയ്യുന്നത്.

വി.എസ് അച്യുതാനന്ദന്റെ കാലത്തെ മൂന്നാര്‍ ദൗത്യം പൊളിക്കാന്‍ പിണറായി വിജയന്‍ ഇതേ എം.എം മണിയെയാണ് ഉപയോഗിച്ചത്. വി.എസ് അയച്ച മൂന്ന് പൂച്ചകളെ മണി ഉള്‍പ്പെടെയുള്ള പെരുച്ചാഴികളാണ് വിഴുങ്ങിയത്. ടോം ആന്‍ഡ് ജെറി കാര്‍ട്ടൂണാണ് ഇടുക്കിയില്‍ നടന്നത്. എവിടെ നോക്കിയാലും കയ്യേറ്റത്തില്‍ മണിയുടെ ബന്ധുവിന്റെ പേരുണ്ടാകും. അതുകൊണ്ടാണ് മുന്നില്‍ നിന്ന് ചെറുക്കുന്നത്. നിയമത്തെ അട്ടിമറിക്കുകയെന്നതാണ് സര്‍ക്കാര്‍ സമീപനം. യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസിന് ക്ലീന്‍ ചിറ്റ് നല്‍കിയ ഉദ്യോഗസ്ഥനെ സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തു. പ്രതിപക്ഷ നേതാക്കള്‍ക്കെതിരായ കേസുകള്‍ അന്വേഷിക്കുന്ന ഉദ്യോഗസ്ഥര്‍ക്കുള്ള സന്ദേശമാണ് ഈ നടപടിയിലൂടെ നല്‍കിയിരിക്കുന്നത്. അധികാരത്തെ എങ്ങനെയും ദുരുപയോഗം ചെയ്യുകയാണ് ഈ സര്‍ക്കാര്‍.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

സ്വകാര്യ ഹജ്ജ് യാത്രക്കാരുടെ വിസാ സ്റ്റാമ്പിങ് നീളുന്നു; 7000 ത്തോളം പേരുടെ യാത്ര പ്രതിസന്ധിയില്‍

ടിക്കറ്റ് ബുക്കിംഗും വാക്സീനേഷനും ഉള്‍പ്പെടെ പൂര്‍ത്തിയാക്കിയ തീര്‍ത്ഥാടകര്‍ ഇതോടെ ആശങ്കയിലായിരിക്കുയാണ്.

Published

on

കേരളത്തിനകത്തും പുറത്തുമായി സ്വകാര്യ ഹജ്ജ് ഗ്രപ്പു വഴി യാത്രക്കൊരുങ്ങിയിരിക്കുന്ന ആയിരക്കണക്കിന് തീര്‍ത്ഥാടകരുടെ യാത്ര പ്രതിസന്ധിയില്‍. സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകള്‍ വഴി യാത്ര തിരിക്കുന്ന ഹാജിമാരുടെ വിസ സ്റ്റാമ്പിംഗ് വൈകുന്നതായി റിപോര്‍ട്ട്. ടിക്കറ്റ് ബുക്കിംഗും വാക്സീനേഷനും ഉള്‍പ്പെടെ പൂര്‍ത്തിയാക്കിയ തീര്‍ത്ഥാടകര്‍ ഇതോടെ ആശങ്കയിലായിരിക്കുയാണ്.

യാത്രാ തീയതി ആയിട്ടും മുഥവ്വിഫ് ബുക്കിംഗ് പൂര്‍ത്തിയാകാത്തതിനാല്‍ നേരത്തേ നിശ്ചയിച്ച തീയതികള്‍ മാറ്റേണ്ടി വരുമോ എന്ന ആശങ്കയിലാണ് സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകള്‍.

കേരളത്തിനകത്തും പുറത്തും രജിസ്ട്രേഷനുള്ള ഹജ്ജ് ഗ്രൂപ്പുകള്‍ വഴി യാത്ര ചെയ്യുന്ന ഏഴായിരത്തോളം ഹാജിമാരുടെ വിസാ സ്റ്റാമ്പിങ് ഇനിയും പൂര്‍ത്തിയായിട്ടില്ല

നേരത്തേ ബുക്ക് ചെയ്ത ടിക്കറ്റുകള്‍ അവസാന നിമിഷം ക്യാന്‍സല്‍ ചെയ്യുമ്പോള്‍ വന്‍ സാമ്പത്തിക നഷ്ടമാണുണ്ടാവുക. സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകള്‍ക്ക് കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം മാര്‍ച്ച് ഒന്നിനു തന്നെ ലൈസന്‍സ് നല്‍കിയിരുന്നു. എന്നാല്‍ ഇതുവരെ ഇന്ത്യയില്‍ നിന്നുള്ള ഒരു സ്വകാര്യ ഹജ്ജ് ഗ്രൂപ്പിനും മുഥവ്വിഫ് ബുക്ക് ചെയ്യാന്‍ സാധിച്ചിട്ടില്ല. ഹജ്ജ് വിസ അടിക്കുന്നതിന് മുഥവ്വിഫ് ബുക്കിംഗ് നിര്‍ബന്ധമാണ്.

ഈ ആവശ്യത്തിനും സൗദിയിലെ താമസ സൗകര്യത്തിനും യാത്രകള്‍ക്കും മറ്റും പണമയക്കുന്ന നിലവിലെ സംവിധാനം അവസാനിപ്പിച്ച് ഈ വര്‍ഷം ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റി വഴി പണമയക്കുന്ന രീതി പ്രയാസം സൃഷ്ടിച്ചതായി സ്വകാര്യ ഹജ്ജ് ഗ്രൂപ്പ് അധികൃതര്‍ പറഞ്ഞു. ഒന്നോ രണ്ടോ ദിവസങ്ങളില്‍ സൗദിയിലെ അക്കൗണ്ടുകളില്‍ പണം ലഭിച്ചിരുന്ന സ്ഥാനത്ത്
പത്ത് ദിവസമായിട്ടും ലഭ്യമാകാത്ത സ്ഥിതിയാണ്. ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റിയുടെ ഒട്ടും വ്യവസ്ഥാപിതമല്ലാത്ത രീതിയിലാണ് പ്രവര്‍ത്തിക്കുന്നതെന്ന ആക്ഷേപവും ഉയരുന്നുണ്ട്.

സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകളിലൂടെ യാത്ര പോകുന്നവരുടെ മുഥവ്വിഫ് ബുക്കിംഗ് പൂര്‍ത്തിയാകാത്തതിനാല്‍ ഈ മാസം പത്ത് മുതല്‍ യാത്ര ചെയ്യാന്‍ ടിക്കറ്റ് ബുക്ക് ചെയ്ത് കാത്തിരിക്കുന്നവരുടെ മുഴുവന്‍ പണവും നഷ്്ടപ്പെടുമെന്നാണ് ആശങ്ക. ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ത്വരിതഗതിയില്‍ ഇടപെട്ടാല്‍ മാത്രമേ പ്രശ്നത്തിന് പരിഹാരം കാണാന്‍ കഴിയൂ.

കേന്ദ്ര ഹജ്ജ് കമ്മറ്റിക്ക് കീഴിലുള്ള ഈ വര്‍ഷത്തെ ആദ്യ ഇന്ത്യന്‍ സംഘം വ്യാഴാഴ്ച്ച മദീനയില്‍ വിമാനമിറങ്ങി. മദീനയിലെ അമീര്‍ മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ 283 അംഗ ഇന്ത്യന്‍ തീര്‍ത്ഥാട സംഘത്തിന് വിമാനത്താവളത്തില്‍ ലഭിച്ചത് ഉജ്വല സ്വീകരണം.

ഹൈദരാബാദില്‍ നിന്നുള്ള ആദ്യ സംഘത്തെ സ്വീകരിക്കാന്‍ സൗദി ഗതാഗത, ലോജിസ്റ്റിക് സര്‍വീസ് മന്ത്രി സാലിഹ് ബിന്‍ നാസര്‍ അല്‍ ജാസര്‍, ഹജ്ജ് ഉംറ ഡെപ്യൂട്ടി മന്ത്രി അബ്ദുള്‍ ഫത്താഹ് ബിന്‍ സുലൈമാന്‍ മഷാത്ത്, ഇന്ത്യന്‍ അംബാസിഡര്‍ ഡോ. സുഹൈല്‍ അജാസ് ഖാന്‍, കോണ്‍സുല്‍ ജനറല്‍ ഓഫ് ഇന്ത്യ മുഹമ്മദ് ഷാഹിദ് ആലം, മറ്റ് സൗദി, ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍, സാമൂഹിക സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ എത്തിയിരുന്നു.

മെയ് 26നാണ് കേരളത്തില്‍ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം.
ഈ വര്‍ഷം 1,75,025 തീര്‍ഥാടകരാണ് ഇന്ത്യയില്‍ നിന്നും ഹജ്ജിനെത്തുന്ന്ത്. ഇതില്‍ 1,40,20 പേര്‍ കേന്ദ്ര ഹജ്ജ് കമ്മറ്റി വഴിയും, 35,005 പേര്‍ സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകള്‍ വഴിയുമാണ് എത്തുക.

Continue Reading

EDUCATION

അറബിക്കിൽ 200 ൽ 200 മാർക്ക്: അരുന്ധതിയുടെ എപ്ലസ് നേട്ടത്തിന് തിളക്കമേറെ 

മലപ്പുറം കൂട്ടിലങ്ങാടി പള്ളിപ്പുറത്തെ ചീരക്കുഴി സുരേഷിൻ്റെയും സുമിത്രയുടെയും മകളായ അരുന്ധതി
അറബിക്കിൽ 200 മാർക്കുൾപ്പെടെ 1200 ൽ 1159 മാർക്ക് നേടിയാണ് വിജയിച്ചത്.

Published

on

റഹൂഫ് കൂട്ടിലങ്ങാടി

മലപ്പുറം: ഹയർ സെക്കണ്ടറി പരീക്ഷയിൽ ‘അറബിക്കിൽ 200 ൽ 200 മാർക്കോടെ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ മങ്കട പള്ളിപ്പുറം ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിനി സി.എസ്.അരുന്ധതിയുടെ വിജയത്തിന് തിളക്കമേറെ . മലപ്പുറം കൂട്ടിലങ്ങാടി പള്ളിപ്പുറത്തെ ചീരക്കുഴി സുരേഷിൻ്റെയും സുമിത്രയുടെയും മകളായ അരുന്ധതി
അറബിക്കിൽ 200 മാർക്കുൾപ്പെടെ 1200 ൽ 1159 മാർക്ക് നേടിയാണ് വിജയിച്ചത്.

പള്ളിപ്പുറം യു.പി.സ്കൂളിൽ ഒന്നാം ക്ലാസ് മുതൽ തന്നെ എല്ലാ വിഷയങ്ങളെയും പോലെ ഒരു ഭാഷ എന്ന നിലയിൽ അറബിക് കൂടി പഠിക്കണമെന്ന അച്ചൻ സുരേഷിൻ്റെ താൽപര്യപ്രകാരം അറബിക് പാഠപുസ്തകം കൂടി വാങ്ങി പഠിച്ച് തുടങ്ങിയ അരുന്ധതി എൽ.പി.തലത്തിൽ തന്നെ അറബിക് നന്നായി എഴുതാനും വായിക്കാനും പഠിച്ചു.അതോടെ ഒന്നാം ഭാഷയായി അറബിക് തുടർന്ന് പഠിക്കുവാൻ തീരുമാനിക്കുകയായിരുന്നു. ഏഴാം ക്ലാസിൽ നിന്ന് യു.എസ്.എസും എട്ടാം ക്ലാസിൽ നിന്ന് എൻ.എം.എം.എസും നേടിയതോടെ അറബിയിൽ കൂടുതൽ താൽപര്യമായി. രക്ഷിതാക്കളുടെ പൂർണ്ണ പിന്തുണയും അധ്യാപകരുടെ പ്രോത്സാഹനവും ഏറെ സഹായകരമായി.

എട്ടാം ക്ലാസ് മുതൽ പ്ലസ്ടു വരെ മങ്കട പള്ളിപ്പുറം ഹയർ സെക്കണ്ടറി സ്കൂളിലും പഠനം തുടർന്നത്.2022 ൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ അരുന്ധതി പാഠ്യേതര മേഖലയിലും മികവ് പുലർത്തി ഒട്ടേറെ നേട്ടങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട് .

അറബിക് കലാമേളകളിൽ സ്ഥിരമായി പങ്കെടുത്തു. യു.പി.തലം അറബിക് മോണോ ആക്ടിൽ സബ് ജില്ലയിൽ എ ഗ്രേഡോടെ രണ്ടാം സ്ഥാനവും, അറബിക് ഗ്രൂപ്പ് ഗാനത്തിൽ എ ഗ്രേഡോടെ മൂന്നാം സ്ഥാനവും നേടി.ശാസ്ത്രമേളയിൽ ജ്യോമട്രിക്കൽ ചാർട്ട് മത്സരത്തിൽ എൽ.പി. മുതൽ പ്ലസ്ടു വരെ സബ് ജില്ലാതലത്തിൽ എ.ഗ്രേഡോടെ ഒന്നാം സ്ഥാനവും സംസ്ഥാന ശാസ്ത്രമേളയിൽ യു.പി.തലത്തിൽ എ.ഗ്രേഡ്, ജില്ലാ സ്കൂൾ കലാമേളയിൽ ഭരതനാട്യം, മോഹിനിയാട്ടം എന്നിവയിൽ എ ഗ്രേഡ്, സംസ്ഥാന കേരളോൽസവത്തിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം എന്നിവ നേടിയിട്ടുണ്ട്.

യു പി.ഹൈസ്കൂൾ അറബി അധ്യാപകരായ ഹഫ്സത്ത്, ജമീല, സഫിയ, ജൗഹറ, റിയാസ് അൻവർ എന്നിവർ പ്രത്യേകം ശ്രദ്ധ പുലർത്തിയിരുന്നതായി അരുന്ധതി പറഞ്ഞു. മൂന്ന്, അഞ്ച് ക്ലാസുകളിൽ പഠിക്കുന്ന സഹോദരങ്ങളായ അന്വയ്, അനവദ്യ എന്നിവരും അറബി പഠിക്കുന്നുണ്ട്.

Continue Reading

kerala

സിപിഎം വര്‍ഗീയ പ്രചാരണം; വടകരയില്‍ ഇന്ന് യുഡിഎഫ്-ആര്‍എംപി ജനകീയ ക്യാമ്പയിന്‍

കോട്ടപ്പറമ്പ് മൈതാനത്ത് നടക്കുന്ന പൊതുസമ്മേളനം പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉദ്ഘാടനം ചെയ്യും.

Published

on

വടകര:വടകരയില്‍ വര്‍ഗീയ ധ്രുവീകരണ ശ്രമങ്ങള്‍ക്കെതിരെ യുഡിഎഫ്- ആര്‍എംപി ജനകീയ ക്യാമ്പയിന്‍ ഇന്ന്. കോട്ടപ്പറമ്പ് മൈതാനത്ത് നടക്കുന്ന പൊതുസമ്മേളനം പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉദ്ഘാടനം ചെയ്യും. വര്‍ഗീയതയ്ക്കെതി രെ നാട് ഒരുമിക്കണമെന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് യുഡിഎഫ് പരിപാടി സംഘടിപ്പിക്കുന്നത്. യുഡിഎഫിനൊപ്പം ആര്‍എംപിയും പരിപാടിയുടെ ഭാഗമാകും.

തിരഞ്ഞടുപ്പില്‍ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് മറുപടി പറയുന്നതിനൊപ്പം വര്‍ഗീയ പ്രചാരത്തിന് നേത്യത്വം നല്‍കിയത് സിപിഎമ്മാണെന്ന നിലപാടിലുറച്ച് നില്‍ക്കുകയാണ് യുഡിഎഫ്.

വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നവരെ അറസ്റ്റ് ചെയ്യാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ എസ്പി ഓഫീസ് മാര്‍ച്ചും നടത്തിയിരുന്നു.

Continue Reading

Trending