Connect with us

Video Stories

എസ്.ബി.ടി-എസ്.ബി.ഐ ലയനം 47 ശതമാനം എസ്.ബി.ടി ഓഫീസുകള്‍ക്ക് പൂട്ട് വീഴും

Published

on

ന്യൂഡല്‍ഹി: എസ്.ബി.ടി-എസ്.ബി.ഐ ലയനം ഏപ്രില്‍ ഒന്നിന് യാഥാര്‍ത്ഥ്യമാവുന്നതോടെ എസ്.ബി.ഐയുടെ 47 ശതമാനം അസോസിയേറ്റ് ബാങ്ക് ഓഫീസുകള്‍ക്കും താഴ് വീഴും. അസോസിയേറ്റ് ബാങ്കുകളുടെ അഞ്ച് ഹെഡ് ഓഫീസുകളില്‍ മൂന്നെണ്ണം അടച്ചു പൂട്ടും. 27 മേഖലാ ഓഫീസുകള്‍, 81 റീജ്യണല്‍ ഓഫീസുകള്‍, 11 നെറ്റ്‌വര്‍ക്ക് ഓഫീസുകള്‍ എന്നിവയും പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് എസ്.ബി. ഐ മാനേജിങ് ഡയരക്ടര്‍ ദിനേഷ് കുമാര്‍ ഖാര അറിയിച്ചു.

ഏപ്രില്‍ 24 മുതല്‍ ശാഖകള്‍, ഓഫീസുകള്‍ എന്നിവ പൂട്ടുന്നതിനായുള്ള നടപടികള്‍ ആരംഭിക്കും. സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനീര്‍ ആന്റ് ജയ്പൂര്‍, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ്, സ്റ്റേറ്റ് ബാങ്ക് ഓഫ് പട്യാല, സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂ ര്‍ എന്നിവയാണ് എസ്. ബി. ഐയില്‍ ലയിക്കുന്നത്. അഞ്ചു ബാങ്കുകള്‍ എസ്.ബി.ഐയില്‍ ലയിക്കുന്നതോടെ എസ്.ബി.ഐയുടെ ആസ്തി 37 ലക്ഷം കോടിയായി വര്‍ധിക്കും. 50 കോടിയിലധികം ഉപഭോക്താക്കളാണ് എസ്.ബി.ഐക്കുണ്ടാവുക. 36 രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്നതാണ് എസ്.ബി. ഐയുടെ ബാങ്കിങ് മേഖല. ഇന്ത്യക്ക് പുറത്ത് 191 ഓഫീസുകളാണ് എസ്.ബി.ഐക്കുള്ളത്.എസ്.ബി. ഐക്ക് രാജ്യത്ത് 550 ഓഫീസുകളും അസോസിയേറ്റ് ബാങ്കുകള്‍ക്ക് 259 ഓഫീസുകളുമാണുള്ളത്. ലയനത്തിനു ശേഷം ഇത് 687 ആയി നിജപ്പെടുത്താനാണ് തീരുമാനം. ഓഫീസുകള്‍ അടച്ചു പൂട്ടുന്നതോടെ 1107 തൊഴിലാളികളെ പുനര്‍വിന്യസിക്കേണ്ടി വരും.
മറ്റിടങ്ങളിലേക്ക് മാറാന്‍ താല്‍പര്യമില്ലാത്ത ജീവനക്കാര്‍ക്ക് വേണ്ടി വി.ആര്‍. എസ് (സ്വയം പിരിഞ്ഞു പോകാനുള്ള അവസരം) അസോസിയേറ്റ് ബാങ്കുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എസ്.ബി.ഐയില്‍ ലയിക്കുന്നതിന്റെ ഭാഗമായി എസ്.ബി.ടി പുതിയ വായ്പകളൊന്നും നല്‍കുന്നില്ല. വായ്പകള്‍ക്കായുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നത് നിര്‍ത്തിവെച്ചിരിക്കുകയാണ്.

india

‘ഏകാധിപത്യത്തിനെതിരായ വിപ്ലവത്തിന്റെ പേരാണ് രാഹുല്‍ ഗാന്ധിയെന്ന്’ നവ്‌ജ്യോത് സിങ് സിദ്ദു

ഇന്ത്യയില്‍ ഏകാധിപത്യം വന്നപ്പോഴെല്ലാം വിപ്ലവവും ഉണ്ടായിട്ടുണ്ടെന്നും ഇത്തവണ ആ വിപ്ലവത്തിന്റെ പേര് രാഹുല്‍ ഗാന്ധിയാണെന്നും കോണ്‍ഗ്രസ് നേതാവ് നവ്‌ജ്യോത് സിങ് സിദ്ദു.

Published

on

ഇന്ത്യയില്‍ ഏകാധിപത്യം വന്നപ്പോഴെല്ലാം വിപ്ലവവും ഉണ്ടായിട്ടുണ്ടെന്നും ഇത്തവണ ആ വിപ്ലവത്തിന്റെ പേര് രാഹുല്‍ ഗാന്ധിയാണെന്നും കോണ്‍ഗ്രസ് നേതാവ് നവ്‌ജ്യോത് സിങ് സിദ്ദു. രാഹുല്‍ സര്‍ക്കാറിനെ വിമര്‍ശിക്കുമെന്നും സിദ്ദു. തടവുശിക്ഷ പൂര്‍ത്തിയാക്കി പട്യാല ജയിലില്‍ നിന്നും മോചിതനായ സിദ്ദു മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

ഇപ്പോള്‍ ജനാധിപത്യം എന്നൊന്നുമില്ല. പഞ്ചാബില്‍ രാഷ്ട്രപതി ഭരണം കൊണ്ടുവരാനുള്ള ഗൂഢാലോചന നടക്കുകയാണ്. ന്യൂനപക്ഷങ്ങളെ വേട്ടയാടുന്നു. പഞ്ചാബിനെ തളര്‍ത്താന്‍ ശ്രമിക്കുന്നവര്‍ ദുര്‍ബലമാകുമെന്നും സിദ്ദു പറഞ്ഞു.

ഇന്ന് ഉച്ചയോടെ ഞാന്‍ ജയില്‍ മോചിതനാക്കേണ്ടതായിരുന്നു. പക്ഷേ അവര്‍ മനപ്പൂര്‍വ്വം വൈകിപ്പിച്ചു. മാധ്യമപ്രവര്‍ത്തകര്‍ പിരിഞ്ഞു പോകണമെന്നായിരുന്നു അവരുടെ ആവശ്യമെന്നും സിദ്ദു ചൂണ്ടിക്കാട്ടി.

Continue Reading

Culture

മാഞ്ചസ്റ്ററിലെ കത്തീഡ്രലില്‍ ആദ്യമായി ബാങ്ക് വിളിച്ചു: ഇഫ്താറിനായി ഒത്തുകൂടിയത് നിരവധി പേര്‍

അപൂര്‍വ്വമായൊരു സൗഹൃദ കൂട്ടായ്മയ്ക്ക് നേതൃത്വം നല്‍കി ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റര്‍ പ്രദേശമായ കത്തീഡ്രല്‍.

Published

on

അപൂര്‍വ്വമായൊരു സൗഹൃദ കൂട്ടായ്മയ്ക്ക് നേതൃത്വം നല്‍കി ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റര്‍ പ്രദേശമായ കത്തീഡ്രല്‍. റമസാന്‍ മാസത്തില്‍ കത്തീഡ്രലില്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിക്കുകയായിരുന്നു. 600 വര്‍ഷത്തെ പാരമ്പര്യമുള്ള ക്രൈസ്തവ ദേവാലയമായ മാഞ്ചസ്റ്റര്‍ കത്തീഡ്രലില്‍ ചരിത്രത്തിലാദ്യമായി ബാങ്കുവിളിക്കുകയും ചെയ്തു. നൂറുക്കണക്കിന് പേരാണ്് ഇഫ്താറില്‍ പങ്കെടുത്തത്.

ബ്രിട്ടനിലെ ഓപണ്‍ ഇഫ്താര്‍ ഫൗണ്ടേഷനാണ് മാഞ്ചസ്റ്റര്‍ കത്തീഡ്രല്‍ ചര്‍ച്ചില്‍ ഇഫ്താര്‍ സംഘടിപ്പിച്ചത്. ചര്‍ച്ചില്‍ മഗ്‌രിബ് ബാങ്ക് വിളിക്കുന്ന വീഡിയോ ഓപണ്‍ ഇഫ്താര്‍ ഫൗണ്ടേഷന്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചു. അതിഥികള്‍ക്കും ഭക്ഷണത്തിനും പാനീയത്തിനും ഇടമൊരുക്കാന്‍ ആംഗ്ലിക്കന്‍ സഭ പള്ളിക്കുള്ളിലെ പീഠങ്ങള്‍ മാറ്റിയിരുന്നു.

Continue Reading

india

ആദായ നികുതി ഇന്ന് മുതല്‍ പുതിയ സ്കീമില്‍

പുതിയ നികുതി സ്‌കീം തിരഞ്ഞെടുക്കുന്നവർക്ക് ഏഴ് ലക്ഷം രൂപക്ക് വരെ നികുതി ഇളവുണ്ട്

Published

on

കേന്ദ്ര ബജറ്റിലെ പ്രഖ്യാപനങ്ങൾ ഇന്ന് മുതല്‍ നടപ്പില്‍ വരും. ഇതിൽ പ്രധാനപ്പെട്ട പുതിയ ആദായ നികുതി സ്കീം എല്ലാവർക്കും ബാധകമാകുന്നതും ഇന്ന് മുതല്‍ പ്രാബല്യത്തിലാകും. പഴയ നികുതി രീതി പിന്തുടരണമെന്ന് താല്‍പ്പര്യപ്പെടുന്നവർ അത് പ്രത്യേകം തെരഞ്ഞെടുക്കണം. പുതിയ നികുതി സ്‌കീം തിരഞ്ഞെടുക്കുന്നവർക്ക് ഏഴ് ലക്ഷം രൂപക്ക് വരെ നികുതി ഇളവുണ്ട്.

Continue Reading

Trending