Connect with us

Video Stories

കേരളത്തെ ഇരുട്ടിലാക്കുന്നവര്‍

Published

on

പ്രളയാനന്തര കേരളം ഉയര്‍ത്തെഴുന്നേല്‍പ്പിനായി കഠിനാദ്ധ്വാനം നടത്തുമ്പോള്‍ അതിന് മുന്നില്‍ നിന്ന് നേതൃത്വം നല്‍കേണ്ട സംസ്ഥാന സര്‍ക്കാര്‍ ഇരുട്ടില്‍ തപ്പുന്ന ദൃശ്യങ്ങള്‍ക്കാണ് വര്‍ത്തമാന കേരളം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. മുഖ്യമന്ത്രിയുടെ വിദേശയാത്രാ സമയത്ത് ഒരു പകരക്കാരനെ നിശ്ചയിക്കാന്‍ കഴിയാത്തത് മുതല്‍ ഈ ദുരിതകാലത്ത് ലോഡ് ഷെഡ്ഡിങ് ഏര്‍പ്പെടുത്തി ജനങ്ങളെ വെല്ലുവിളിക്കാനൊരുങ്ങി നില്‍ക്കുന്ന വൈദ്യുതി വകുപ്പിന്റെ നീക്കങ്ങള്‍ വരെ ഭരണകൂടത്തിന്റെ പിടിപ്പുകേടിന്റെ മകുടോദാഹരണങ്ങളായി നിലകൊള്ളുന്നു. മന്ത്രിമാര്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസം മറനീക്കി പുറത്തുവന്നു എന്ന് മാത്രമല്ല അതില്‍ ഉദ്യോഗസ്ഥന്മാര്‍ വരെ ഭാഗവാക്കാകുന്ന സാഹചര്യം സംജാതമായി. മുഖ്യമന്ത്രിയുടെ അഭാവത്തില്‍ പതിവു ബ്രീഫിങ് ആര് നടത്തും എന്ന അവ്യക്തതയുടെ പേരില്‍ മന്ത്രിസഭാ യോഗം തന്നെ ചേരാതിരിക്കുകയും ചെയ്യുകയുണ്ടായി.
ചെലവുചുരുക്കലിന്റെ ഭാഗമായി ഒരു വര്‍ഷത്തേക്ക് സര്‍ക്കാര്‍ ചെലവില്‍ ആഘോഷ പരിപാടികളൊന്നും വേണ്ടെന്ന പൊതുഭരണവകുപ്പിന്റെ ഉത്തരവ് പുറത്തുവന്നതോടെ അതിനെതിരെ മന്ത്രിമാരായ എ.കെ ബാലനും കടകംപള്ളി സുരേന്ദ്രനും രംഗത്തെത്തിക്കൊണ്ടാണ് തമ്മില്‍തല്ലിന്റെ തുടക്കം. ഉത്തരവുവഴി തങ്ങളുടെ വകുപ്പുകളില്‍ അനാവശ്യ ഇടപെടലിന് ശ്രമമുണ്ടാകുന്നു എന്നതാണ് ഇരുവരെയും പ്രകോപിപ്പിച്ചത്. വിഷയത്തിലുള്ള ഇരുവരുടെയും എതിര്‍പ്പ് കാര്യമാക്കേണ്ടതില്ലെന്ന് മന്ത്രി ഇ.പി ജയരാജനും പൊതു ഭരണ വകുപ്പും നിലപാടെടുത്തതോടെ രംഗം കൂടുതല്‍ വഷളായി. എന്നാല്‍ പൊതുഭരണവകുപ്പിന്റെ ഉത്തരവുകള്‍ തന്റെ വകുപ്പില്‍ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രിയും വിവാദത്തില്‍ പങ്കാളിയാവുകയുണ്ടായി.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെപോലും താളം തെറ്റിക്കുന്ന രീതിയിലാണ് നിലവില്‍ കാര്യങ്ങള്‍ നീങ്ങിക്കൊണ്ടിരിക്കുന്നത്. മന്ത്രിസഭ ചേരുന്നതിന് പകരം സര്‍ക്കാറിന്റെ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി രൂപീകരിച്ച ഉപസമിതിയാണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഈ ഉപസമിതിയിലാകട്ടെ ധനമന്ത്രി തോമസ് ഐസക്കിനെ ഉള്‍പ്പെടുത്തിയിട്ടുമില്ല. അതിനാല്‍ അദ്ദേഹം സ്വന്തം വഴിക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. കുട്ടനാട്ടിലെ പമ്പിങ്ങിന്റെ പേരില്‍ ധനമന്ത്രിയും മന്ത്രി ജി.സുധാകരനും തമ്മിലുണ്ടായ പരസ്യമായ വിഴുപ്പലക്കല്‍ ഈ അനൈക്യം പുറത്തുകൊണ്ടു വരികയുണ്ടായി. കൃഷി മന്ത്രി വി.എസ് സുനില്‍കുമാറും ഈ വിവാദത്തില്‍ പങ്കാളിയായി. കൃഷിമന്തിയേയും നിയമപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വി.എസ് അച്ചുതാനന്ദനേയും റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച് കുര്യന്‍ അധിക്ഷേപിക്കുകയും ഇടതുമുന്നണിയുടെ പ്രകടന പത്രികയെ തളളിപ്പറയുകയും ചെയ്തിട്ടുപോലും ആര്‍ക്കും അനങ്ങാന്‍ കഴിയാതിരിക്കുന്നത് മന്തിസഭയുടെ അഭിപ്രായ വ്യത്യാസത്തിന്റെ ആഴം വ്യക്തമാക്കിത്തരുന്നുണ്ട്.
കലുഷിത സാഹചര്യം മുതലെടുത്ത് മന്തി എം.എം മണി രംഗത്തെത്തിയത് സാഹചര്യങ്ങള്‍ കൂടുതല്‍ വഷളാക്കിയിരിക്കുകയാണ്. ഡാം മാനേജ്‌മെന്റിങ്ങിലുള്‍പ്പെടെ വീഴ്ച വരുത്തിയെന്ന് പഴി കേള്‍പ്പിച്ച മന്ത്രി മണി നിരന്തരം വിടുവായത്തങ്ങള്‍ പടച്ചുവിട്ടുകൊണ്ടിരിക്കുകയാണ്. ഇടുക്കി ഡാം തുറക്കുമെന്ന് പറഞ്ഞ് പിന്നീട് അതില്‍ നിന്ന് പിറകോട്ട് പോയതിനെകുറിച്ച് ചോദിച്ചപ്പോള്‍ അത് പത്രക്കാരെ കബളിക്കാന്‍ വേണ്ടി പറഞ്ഞതാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ആയിരക്കണക്കായ ജനങ്ങളുടെ ജീവന്‍ വെച്ച് പന്താടിയ ഒരു തീരുമാനത്തെ കുറിച്ച് വകുപ്പ് മന്ത്രി നടത്തിയ അതീവ ലാഘവത്തോടെയുള്ള പ്രസ്താവന കേരളത്തെ മുഴുവന്‍ ഞെട്ടിത്തരിപ്പിക്കുന്നതാണ്. നൂറ്റാണ്ടുകള്‍ കഴിയുമ്പോള്‍ പ്രളയമുണ്ടാകും. അതില്‍കുറേ പേര്‍ മരിക്കും. കുറേപേര്‍ ജീവിക്കുകയും കുറേപേര്‍ക്ക് നഷ്ടം സംഭവിക്കുകയും ചെയ്യും. നമ്മുടെ ജീവിത യാത്ര അങ്ങനെ തുടരും. എന്നായിരുന്നു മറ്റൊരു പ്രസ്താവന. പ്രളയ ദുരന്തം സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന ആവശ്യത്തോട് മഴ എങ്ങനെ പെയ്‌തെന്ന് അറിയാനാണോ അന്വേഷണമെന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. അണക്കെട്ട് തുറന്നുവിട്ടത് കൊണ്ട് ആരും മരിച്ചിട്ടില്ലെന്നും ഡാമുകളിലെ അമിതജലം മാത്രമാണ് തുറന്നുവിട്ടതുമെന്നായിരുന്നു ഏറ്റവും ഒടുവിലായി അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍.
സാഹചര്യങ്ങള്‍ ഈ നിലയില്‍ കലങ്ങി മറിഞ്ഞു നില്‍ക്കുമ്പോഴാണ് കൂനിന്‍മേല്‍ കുരുവെന്നവണ്ണം വൈദ്യുതി വകുപ്പിന്റെ ലോഡ് ഷെഡ്ഡിങ് സ്ഥാപിച്ചുകൊണ്ടുള്ള അടുത്ത അടി. നിലവിലെ സാഹചര്യത്തില്‍ സംസ്ഥാനത്തെ ജലവൈദ്യുത പദ്ധതികളില്‍ നിന്നും കേന്ദ്ര പൂളില്‍ നിന്നുമായി 750 മെഗാവാട്ട് വൈദ്യുതിയുടെ കുറവാണ് ലോഡ് ഷെഡ്ഡിങിന് വൈദ്യുതി വകുപ്പ് ന്യായീകരണമായി ചൂണ്ടിക്കാട്ടുന്നത്. പ്രളയത്തെ തുടര്‍ന്ന് ആറ് പവര്‍ സ്‌റ്റേഷനുകള്‍ തകരാറിലായതും കേന്ദ്രത്തില്‍ നിന്ന് ലഭിക്കുന്ന വൈദ്യുതിയില്‍ കുറവുണ്ടായതുമാണ് ഇതിന് കാരണമായി മന്ത്രി ചൂണ്ടിക്കാട്ടുന്നത്. പ്രളയ ദുരിതത്തില്‍ നിന്ന് കരകയറുന്നതിന്റെ മുമ്പുതന്നെ നടപ്പിലാക്കാന്‍ പോകുന്ന ലോഡ്ഷഡ്ഡിങ് കടുത്ത ദുരിതമായിരിക്കും കേരളീയര്‍ക്ക് സമ്മാനിക്കുക. പ്രളയാനന്തരകാലത്ത് ലോകത്ത് എല്ലായിടത്തുമുണ്ടായത് പോലെ കടുത്ത വരള്‍ച്ചയാണ് കേരളത്തേയും കാത്തിരിക്കുന്നത്. അതിന്റെ സൂചനകള്‍ ഇപ്പോള്‍ തന്നെ പ്രകടമാണ്. കനത്ത ചൂടിലേക്കാണ് സംസ്ഥാനം നീങ്ങിക്കൊണ്ടിരിക്കുന്നത്. ഈ മാസം മുപ്പതോടെയാണ് കാലവര്‍ഷം അവസാനിക്കേണ്ടത്. എന്നാല്‍ അതിനുമുമ്പ് തന്നെ കടുത്ത വേനല്‍ക്കാലത്ത് അനുഭവപ്പെടുന്ന ചൂടാണ് രേഖപ്പെടുത്തപ്പെടുന്നത്. കൂടാതെ ജല സ്രോതസ്സുകള്‍ വറ്റി വരളുകയും ഭൂമി വിണ്ടുകീറുകയും ചെയ്യുന്നു. സെപ്തംബര്‍ മാസത്തില്‍ 12 ശതമാനമാണ് മഴ ലഭിക്കേണ്ടത്. എന്നാല്‍ 20 ദിവസമായിട്ടും ഒറ്റപ്പെട്ട മഴപോലും ലഭ്യമായിട്ടില്ല. കാലാവസ്ഥയിലുണ്ടാകാന്‍ പോകുന്ന അതിഗുരുതരമായ മാറ്റങ്ങളാണ് ഇതെല്ലാം സൂചിപ്പിക്കുന്നത്.
എന്നാല്‍ യാതൊരു മുന്‍കരുതലുമില്ലാതെ പ്രളയകാലത്തും അതിനുമുമ്പും സ്വീകരിച്ചതുപോലെയുള്ള തീര്‍ത്തും നിരുത്തരവാദപരമായ സമീപനമാണ് വൈദ്യുതി വകുപ്പ് നിലവിലെ സാഹചര്യത്തോടും വെച്ചുപുലര്‍ത്തുന്നത്. ഡാമുകള്‍ ആവശ്യമായ സമയത്ത് തുറക്കാതെ, ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കുന്നതിനു പകരം വൈദ്യുതോല്‍പ്പാദനത്തിന്റെ ലാഭം വര്‍ധിപ്പിക്കാനുള്ള അത്യാര്‍ത്തിയുടെ ഫലമാണ് ദുരന്തത്തിന്റെ ആഴം ഇത്രമേല്‍ വര്‍ധിപ്പിച്ചത് എന്നത് ശാസ്ത്രീയമായി തെളിയക്കപ്പെട്ടതാണ്. ഇതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞ് മാറാന്‍ വകുപ്പ് നടത്തിയ ശ്രമങ്ങള്‍ പാഴ്‌വേലയായി മാറുകയും ചെയ്തതാണ്. മുന്‍ അനുഭവങ്ങളില്‍ നിന്നും ഒരു പാഠവും തങ്ങള്‍ പഠിച്ചിട്ടില്ലെന്നും വരാന്‍ പോകുന്ന സങ്കീര്‍ണ സാഹചര്യങ്ങളെ നേരിടാന്‍ തങ്ങളുടെ ഭാഗത്ത് നിന്ന് ഒരു മുന്നൊരുക്കവുമില്ലെന്നുമാണ് മന്ത്രിയുടെയും മറ്റു ഉദ്യോഗസ്ഥരുടെയും വാക്കുകളില്‍ പ്രകടമാകുന്നത്. പ്രളയാനന്തര കേരളത്തെ പുനസൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ നാടൊന്നാകെ ഒരുമിച്ചിരുന്ന് സ്വീകരിക്കുമ്പോള്‍ വൈദ്യുതി വകുപ്പിന്റെ നിലവിലെ നീക്കം അതിന് എത്രത്തോളം അനുഗുണമാണെന്ന് അധികാരികള്‍ വിലയിരുത്തേണ്ടതാണ്. ചുരുക്കത്തില്‍ നൂറ്റാണ്ടിലെ ഏറ്റവും വലിയ ദുരന്തത്തെ അല്‍ഭുതകരമായ ഇഛാശക്തിയോടെ ഒരു ജനത മറികടക്കുമ്പോള്‍ അവര്‍ക്ക് താങ്ങും തണലുമായി നിലകൊള്ളേണ്ട ഭരണകൂടം അവരെ നിരാശരാക്കുന്ന കാഴ്ച്ചയാണ് കാണുന്നത്.

Health

കൊവിഡ് വാക്സിന്‍ പിന്‍വലിച്ച് അസ്ട്രാസെനക; നടപടി പാർശ്വഫലമുണ്ടെന്ന റിപ്പോർട്ടിന് പിന്നാലെ

വാക്സിന് പാർശ്വഫലങ്ങളുണ്ടെന്ന സ്ഥിരീകരണത്തിനു പിന്നാലെ കൊവിഡ് വാക്സിന്‍ സർട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രിയുടെ ചിത്രവും പിന്‍വലിച്ചിരുന്നു.

Published

on

അസ്ട്രാസെനകയുടെ കൊവിഡ് വാക്സിനുകൾ വിപണിയിൽ നിന്നു പിൻവലിച്ചു. വ്യവസായ കാരണങ്ങളാലാണെന്നാണ് കമ്പനിയുടെ വിശദീകരണം. എന്നാല്‍ പാർശ്വഫലങ്ങളുണ്ടെന്ന റിപ്പോർട്ടിന് പിന്നാലെയാണ് വാക്സിൻ പിൻവലിക്കുന്നത്. മാര്‍ക്കറ്റില്‍ അവശേഷിക്കുന്ന സ്റ്റോക്ക് തിരിച്ചെടുക്കാനും തീരുമാനമായിട്ടുണ്ട്. വാക്സിന് പാർശ്വഫലങ്ങളുണ്ടെന്ന സ്ഥിരീകരണത്തിനു പിന്നാലെ കൊവിഡ് വാക്സിന്‍ സർട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രിയുടെ ചിത്രവും പിന്‍വലിച്ചിരുന്നു.

ഇന്ത്യയിൽ സിറം ഇൻസ്റ്റിറ്റ്യൂട്ട് കൊവിഷീൽഡ് എന്ന പേരിലാണ് വാക്സിന്‍ പുറത്തിറക്കിയത്. ഓക്സ്ഫഡ് സര്‍വകലാശാലയുമായി ചേര്‍ന്ന് അസ്ട്രാസെനക വികസിപ്പിച്ച വാക്സിനാണിത്. 51 പേര്‍ക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടായി എന്ന പരാതി യുകെയില്‍ നിന്നാണ് ആദ്യമായി ഉയര്‍ന്നുവന്നത്.

യുകെയിൽ നിന്നുള്ള ജാമി സ്കോട്ട് എന്നയാൾ കൊവിഷീൽഡ് സ്വീകരിച്ചപ്പോൾ തനിക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടായെന്ന് കാട്ടി കോടതിയെ സമീപിച്ചിരുന്നു. സ്കോട്ടിന്‍റെ പരാതിയില്‍ കഴമ്പുണ്ടെന്ന് മറുപടിയാണ് കമ്പനി കോടയില്‍ നല്‍കിയത്.  കൊവിഷീൽഡ് വാക്സിൻ എടുത്തവർക്ക് രക്തം കട്ടപിടിക്കുന്ന രോഗമുണ്ടാകാനും പ്ലേറ്റ്ലെറ്റിന്‍റെ എണ്ണം കുറയാനും സാധ്യതയുണ്ടെന്നും കമ്പനി കോടതിയെ അറിയിച്ചു. ഇതോടെയാണ് സംഭവം വിവാദമാകുന്നത്. ഇന്ത്യയില്‍ ഏറ്റവുമധികം പേര്‍ക്ക് നല്‍കിയതും കമ്പനിയുടെ കൊവിഷീല്‍ഡ് വാക്സിൻ ആണ്.

അതേസമയം പാര്‍ശ്വഫലങ്ങളെക്കുറിച്ച് അമിത ആശങ്ക വേണ്ടെന്നും കമ്പനി പറയുന്നുണ്ട്. രക്തം കട്ട പിടിക്കുന്ന, അല്ലെങ്കില്‍ പ്ലേറ്റ്‍ലെറ്റ് കൗണ്ട് കുറയ്ക്കുന്ന ടിടിഎസ് എന്ന അവസ്ഥയ്ക്ക് അപൂര്‍വം പേരില്‍ വാക്സിൻ സാധ്യതയുണ്ടാക്കുമെന്നാണ് കമ്പനി പറയുന്നത്. കൊവിഡ് സമയത്ത് നിരവധി പേർ വാക്സിനില്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നെങ്കിലും അന്ന് കൊവിഡ് വാക്സിനുകളെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് സർക്കാരുകള്‍ ഉള്‍പ്പെടെ സ്വീകരിച്ചത്. എന്നാല്‍ ഇപ്പോള്‍ കമ്പനിയുടെ ഏറ്റുപറച്ചിലോടെ വലിയ ആശങ്കയാണ് ഉടലെടുത്തിരിക്കുന്നത്.

Continue Reading

kerala

ഉഷ്ണതരംഗം മൂലം മരിച്ചവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കണം; മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

സംസ്ഥാനത്തെ കനത്ത ചൂടില്‍ ഉഷ്ണതരംഗം മൂലം മരണപ്പെട്ടവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ ആവിശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുഖ്യമന്ത്രക്ക് കത്തയച്ചു.

Published

on

തിരുവനന്തപുരം: സംസ്ഥാനത്തെ കനത്ത ചൂടില്‍ ഉഷ്ണതരംഗം മൂലം മരണപ്പെട്ടവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ ആവിശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുഖ്യമന്ത്രക്ക് കത്തയച്ചു.

കടുത്ത ചൂട് കാര്‍ഷിക-ക്ഷീര മേഖലകളിലും കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. വിളകള്‍ കരിഞ്ഞു പോവുകയും ഉദ്പാദനം കുറയുകയും ചെയ്തതോടെ കര്‍ഷര്‍ പ്രതിസന്ധിയിലാണ്. തോട്ടം മേഖലയില്‍ ഉദ്പാദനത്തില്‍ 25-50 ശതമാനം വരെയാണ്
കുറവ് സംഭവിച്ചിരിക്കുന്നത്. ഈ പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ കര്‍ഷകര്‍ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നും കത്തില്‍ പ്രതിപക്ഷ നേതാവ് ആവിശ്യപ്പെട്ടു.

കത്തിന്റെ പൂര്‍ണ രൂപം

നമ്മുടെ സംസ്ഥാനം ഏറ്റവും കഠിനമായ ഉഷ്ണതരംഗം നേരിടുകയാണ്. ചരിത്രത്തില്‍ ആദ്യമായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഉഷ്ണ തരംഗ മാപ്പില്‍ കേരളവും ഉള്‍പ്പെട്ടിരിക്കുന്നു. വേനല്‍ച്ചൂടില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി പേരാണ് മരണമടഞ്ഞത്. ഉഷ്ണതരംഗത്തെ പ്രകൃതി ദുരന്തമായി പരിഗണിച്ച് മരിച്ചവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണം.

ദിവസ വേതനത്തിന് ജോലി ചെയ്ത് അന്നന്നത്തെ അന്നം നേടുന്ന നിരവധി പേര്‍ നമുക്കിടയിലുണ്ട്. നിര്‍മാണത്തൊഴിലാളികള്‍, കര്‍ഷകത്തൊഴിലാളികള്‍, വഴിയോരക്കച്ചവടക്കാര്‍, മത്സ്യത്തൊഴിലാളികള്‍ അടക്കമുള്ളവര്‍ പൊള്ളുന്ന വെയിലില്‍ ജോലി ചെയ്യണ്ട അവസ്ഥയിലാണ്. ഇതില്‍ അതിഥി തൊഴിലാളികളും ഉള്‍പ്പെടുന്നു. ഇവരുടെ ജീവനോപാധിക്ക് കോട്ടം തട്ടാത്ത രീതിയില്‍ ജോലി സമയത്തില്‍ ക്രമീകരണം ഏര്‍പ്പെടുത്തുകയും ആവശ്യമുള്ളവര്‍ക്ക് സര്‍ക്കാര്‍ സഹായം എത്തിക്കുകയും വേണം.

അതോടൊപ്പം കടുത്ത ചൂട് കാര്‍ഷിക-ക്ഷീര മേഖലകളിലും കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. വിളകള്‍ കരിഞ്ഞു പോവുകയും ഉദ്പാദനം കുറയുകയും ചെയ്തതോടെ കര്‍ഷകര്‍ പ്രതിസന്ധിയിലാണ്. തോട്ടം മേഖലയില്‍ ഉദ്പാദനത്തില്‍ 25-50 ശതമാനം വരെയാണ് കുറവ് സംഭവിച്ചിരിക്കുന്നത്. ഈ പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ കര്‍ഷകര്‍ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം.

കുടിവെള്ള ക്ഷാമവും സംസ്ഥാനത്ത് രൂക്ഷമാണ്. ഇത് പരിഹരിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഗ്രാമീണ മേഖലകളില്‍ ഉള്‍പ്പെടെ സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും അടിയന്തര ഇടപെടലുണ്ടാകണം.

Continue Reading

india

പ്രജ്വലിനെ തിരഞ്ഞ് കര്‍ണാടക പൊലീസ് ജര്‍മനിയിലേക്ക്

ലൈംഗിക പീഡനക്കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് രാജ്യംവിട്ട ജനതാദള്‍ എംപി പ്രജ്വല്‍ രേവണ്ണയെ കണ്ടത്താന്‍ കര്‍ണാടക പൊലീസ് ജര്‍മനിയിലേക്ക്.

Published

on

ബെംഗളൂര്‍; ലൈംഗിക പീഡനക്കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് രാജ്യംവിട്ട ജനതാദള്‍ എംപി പ്രജ്വല്‍ രേവണ്ണയെ കണ്ടത്താന്‍ കര്‍ണാടക പൊലീസ് ജര്‍മനിയിലേക്ക്.ഇതിന് മുന്നോടിയായി കര്‍ണാടക പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം വിമാനത്താവളത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി. ഞായറാഴ്ച വൈകിട്ടോ, തിങ്കാളാഴ്ച രാവിലെയോ പ്രജ്വല്‍ പൊലീസിന് മുന്നില്‍ കീഴടങ്ങിയേക്കുമെന്നായിരുന്നു പൊലീസിന്റെ നിഗമനം.

ബംഗളൂരു, മംഗളൂരു, ഗോവ വിമാനത്താവളങ്ങളില്‍ പൊലീസ് ജാഗ്രത കര്‍ശനമാക്കിയിട്ടുണ്ട്.അശ്ലീല വിഡിയോകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് നയതന്ത്ര പാസ്‌പോര്‍ട്ട് ഉപയോഗിച്ച് പ്രജ്വല്‍ രാജ്യം വിട്ടത്.തുടര്‍ന്ന് രണ്ട് തവണ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിട്ടും പ്രജ്വല്‍ കീഴടങ്ങാത്ത സാഹചര്യത്തിലാണ് ഇത്തരത്തിലുളള നടപടികല്‍ പൊലീസ് സ്വകരിച്ചത്.ബ്ലൂകോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിച്ച ഇന്റര്‍പോളിന്റെ സഹായത്തോടെയാണ് എട്ടംഗ അന്വേഷണ സംഘം വിദേശത്തേക്കു പോകുക.

പ്രജ്വലിനെ സ്ഥാനാര്‍ഥിയാക്കും മുന്‍പു തന്നെ അശ്ലീല വിഡിയോകളെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ആഭ്യന്തരമന്ത്രി അമിത്ഷായ്ക്കും അറിയാമെന്ന് മുന്‍എംപിയും ബിജെപി നേതാവുമായ എല്‍.ആര്‍.ശിവരാമെഗൗഡ വെളിപ്പെടുത്തി.പ്രജ്വലിന്റെ ഹമാസിലെ വീടായ എംപി ക്വാര്‍ട്ടേഴ്‌സ് പൊലീസ് മുദ്രവച്ചു.വിവാദ വിഡിയോയിലുള്ള സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസില്‍ അറസ്റ്റിലായ പിതാവും ദള്‍ എംഎല്‍എയുമായ രേവണ്ണയുടെ ബെംഗളൂരുവിലെ വീട്ടിലും ഇന്നലെ പരിശോധന നടത്തി.

Continue Reading

Trending