Connect with us

Video Stories

വിഷന്‍ 2030 സമ്പദ് ഘടനക്ക് കരുത്ത് പകരും: സല്‍മാന്‍ രാജാവ്

Published

on

ദമ്മാം: എണ്ണ വരുമാനം ആശ്രയിക്കാതെ വരുമാന സ്രോതസ്സുകളുടെ വൈവിധ്യവല്‍ക്കരണം ലക്ഷ്യമാക്കി സഊദി അറേബ്യ അംഗീകരിച്ച വിഷന്‍ 2030 പദ്ധതി ദേശീയ സമ്പദ്‌വ്യവസ്ഥക്ക് ശക്തി പകരുമെന്ന് ഭരണാധികാരി സല്‍മാന്‍ രാജാവ്. അശ്ശര്‍ഖിയ ഗവര്‍ണറേറ്റില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു രാജാവ്. വിവിധ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുന്നതിന് കിഴക്കന്‍ പ്രവിശ്യയിലെത്തിയ രാജാവിന് അമീര്‍ സഊദ് ബിന്‍ നായിഫിന്റെ നേതൃത്വത്തില്‍ ഗവര്‍ണറേറ്റില്‍ ഹൃദ്യമായ വരവേല്പ് നല്‍കി. വിഷന്‍ 2030 പദ്ധതി വിജയിപ്പിക്കുന്നതിന് സമൂഹം ഒറ്റക്കെട്ടായി പ്രയത്‌നിക്കണം.

രാജ്യത്തെ പൗരന്മാര്‍ എക്കാലവും ഉയര്‍ന്ന ഉത്തരവാദിത്വബോധം പ്രകടിപ്പിച്ചിട്ടുണ്ട്. ശത്രുക്കളെ തടയുന്നതിന് പൗരന്മാര്‍ ഭരണാധികാരികള്‍ക്കൊപ്പം നിലയുറപ്പിച്ചു. സ്വദേശി യുവാക്കളെയും രാജ്യത്തിന്റെ ആര്‍ജിത നേട്ടങ്ങളും തകര്‍ക്കാന്‍ ശത്രുക്കളുടെ നിരവധി ഗൂഢാലോചനകള്‍ തകര്‍ക്കുന്നതില്‍ സമൂഹം ഒരുമിച്ച് നിന്നു. അല്ലാഹുവിന്റെ ഗ്രന്ഥത്തിലും പ്രവാചകചര്യയും മാതൃകയാക്കി സുദൃഢ മൂല്യങ്ങളിലാണ് സഊദി അറേബ്യ സ്ഥാപിച്ചത്. ഇരു ഹറമുകളുടെയും സാന്നിധ്യം സഊദി അറേബ്യക്ക് അല്ലാഹു നല്‍കിയ ആദരവും അനുഗ്രഹവുമാണ്.
ഹജ്ജ്, ഉംറ തീര്‍ഥാടകര്‍ക്കും സിയാറത്തിന് എത്തുന്നവര്‍ക്കും സേവനങ്ങള്‍ നല്‍കുന്നതും വിശുദ്ധ ഹറമും മസ്ജിദുന്നബവിയും പരിചരിക്കുന്നതും ഏറ്റവും വലിയ ബഹുമതിയായാണ് രാജ്യം കാണുന്നത്. ഇസ്‌ലാമിനെയും രാഷ്ട്രത്തെയും സേവിക്കുന്നതില്‍ സഊദിയിലെ ഭരണാധികാരികളും ഭരണീയരും ഒരു കുടുംബമായാണ് മുന്നോട്ട് പോകുന്നത്. രാജ്യത്തെ എല്ലാ പ്രവിശ്യകളിലും സന്തുലിതവും സമഗ്രവുമായ വികസനത്തിനും എല്ലാവര്‍ക്കും അവസരങ്ങള്‍ ഒരുക്കുന്നതിനുമുള്ള ശ്രമങ്ങളുമായി ഉറച്ച കാല്‍വെപ്പുകളോടെ മുന്നോട്ട് പോകുമെന്നും സല്‍മാന്‍ രാജാവ് പറഞ്ഞു.
കിഴക്കന്‍ പ്രവിശ്യ ഗവര്‍ണര്‍ അമീര്‍ സഊദ് ബിന്‍ നായിഫും കിഴക്കന്‍ പ്രവിശ്യാ പൗരാവലിയെ പ്രതിനിധീകരിച്ച് ഡോ. അബ്ദുറഹ്മാന്‍ അല്‍ ജഅ്ഫരിയും ചടങ്ങില്‍ സംസാരിച്ചു. കിരീടാവകാശിയും ആഭ്യന്തര മന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ നായിഫ്, അമീര്‍ മുഖ്‌രിന്‍ ബിന്‍ അബ്ദുല്‍ അസീസ്, നാഷണല്‍ ഗാര്‍ഡ് മന്ത്രി അമീര്‍ മിത്അബ് ബിന്‍ അബ്ദുല്ല, അല്‍ഹസ ഗവര്‍ണര്‍ അമീര്‍ ബദ്ര്‍ ബിന്‍ മുഹമ്മദ് ബിന്‍ ജലവി, സല്‍മാന്‍ രാജാവിന്റെ പുത്രന്മാരായ മദീന ഗവര്‍ണര്‍ അമീര്‍ ഫൈസല്‍, അമീര്‍ റാകാന്‍ എന്നിവര്‍ ഉള്‍പ്പെടെ നിരവധി രാജകുടുംബാംഗങ്ങളും മുതിര്‍ന്ന ഉദ്യോഗസ്ഥരും പൗരപ്രമുഖരും ചടങ്ങില്‍ സംബന്ധിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending