Video Stories
ഏകീകൃത സിവില്‍കോഡും ലിംഗ സമത്വവും
എം.ഐ തങ്ങള്‍
ഭരണഘടനയിലെ മാര്‍ഗനിര്‍ദ്ദേശക തത്വങ്ങളില്‍ 44-ാം ഖണ്ഡിക പറയുന്നതിപ്രകാരം ‘ഇന്ത്യയില്‍ മുഴുക്കെ ബാധകമാകുംവിധം പൗരന്മാര്ക്കു വേണ്ടി ഒരേകീകൃത സിവില്‍കോഡ് ഉറപ്പുവരുത്താന്‍ രാജ്യം പരിശ്രമിക്കുന്നതാണ്’. ഏകീകൃത സിവില്‍കോഡിന്റെ കഥ ആരംഭിക്കുന്നത് ഇവിടെ നിന്നാണ്, ഈ ഖണ്ഡിക മാര്‍ഗനിര്‍ദ്ദേശക തത്വങ്ങളില്‍ ഉള്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ഇതെങ്ങനെ ഭരണഘടനയില്‍ വന്നു? ഭരണഘടനയുടെ മൊത്തം സ്വഭാവത്തിനെതിരാണീ ഖണ്ഡിക. മൗലികാവകാശങ്ങളുടെ കാര്യത്തില്‍ ഇത്ര ഉദാരമായ ഒരു നിലപാട് സ്വീകരിച്ച ഭരണഘടനകള്‍ ലോകത്ത് വളരെയൊന്നും ഇല്ല.
ഒരുദാഹരണത്തിന് വേണമെങ്കില്‍ 25-ാം വകുപ്പ് എടുക്കാം. മൗലികാവകാശത്തിലെ വളരെ പ്രധാനപ്പെട്ട വകുപ്പാണിത്. പൗരന് ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാനും അതിന്നനുസൃതം അനുഷ്ഠാനകര്‍മ്മങ്ങള്‍ നിര്‍വഹിക്കാനും ഈ വകുപ്പ് സ്വാതന്ത്ര്യം നല്കുന്നു. ഇത്രയും കാര്യങ്ങള്‍ ലോകത്ത് മിക്ക ഭരണഘടനകളിലും കാണാം. എന്നാല്‍ ഈ വകുപ്പ് മതം പ്രചരിപ്പിക്കാന്‍ കൂടി സ്വാതന്ത്ര്യം നല്കുന്നു. അമേരിക്കന്‍ ഭരണഘടനയില്‍ പോലും പ്രചരിപ്പിക്കാനുള്ള സ്വാതന്ത്ര്യം മൗലികാവകാശത്തില്‍ ഉള്‍പ്പെടുന്നില്ല. ഇത് ഒരു വകുപ്പിന്റെ മാത്രം കാര്യമല്ല. ഭരണഘടനയുടെ മൊത്തം സ്വഭാവമാണിത്. പിന്നെ എങ്ങനെ ഇതിന് കടകവിരുദ്ധമായ ഒരു നിര്‍ദ്ദേശം ഭരണഘടനയില്‍ വന്നു?
സ്വാതന്ത്ര്യ സമരത്തിന്റെ ഏതെങ്കിലും ഒരു ഘട്ടത്തില്‍ ആരെങ്കിലും ഭാവി ഇന്ത്യന്‍ ഭരണഘടനയില്‍ സിവില്‍കോഡിലെ കുടുംബനിയമങ്ങള്‍ ഏകീകരിക്കും എന്നു പറഞ്ഞിട്ടില്ല. എന്നാല്‍ മറിച്ച് പറഞ്ഞിട്ടുണ്ട്താനും. 1933ലെ കല്‍ക്കത്താ സമ്മേളനത്തിലെ ഒരു പ്രമേയം തന്നെ മുസ്ലിംകള്ക്ക് അവരുടെ സംസ്കാരം പൂര്‍ണമായും സംരക്ഷിക്കാനുള്ള സ്വാതന്ത്ര്യം സ്വതന്ത്ര ഇന്ത്യയില്‍ ഉണ്ടായിരിക്കുമെന്ന് പറഞ്ഞുകൊണ്ടുള്ളതാണ്. വേറെയും സന്ദര്‍ഭങ്ങളില്‍ ഇത്തരം ഉറപ്പുകള്‍ കോണ്‍ഗ്രസ് മുസ്ലിംകള് നല്‍കിയിട്ടുണ്ട്. മുസ്ലിംകളെ സംബന്ധിച്ചിടത്തോളം അവരുടെ സംസ്കാരത്തിന്റെ ഭാഗമാണ് കുടുംബനിയമങ്ങള്‍. ഭരണഘടനയിലെ 29-ാം വകുപ്പും ഈ ഉറപ്പ് നല്‍കുന്നുണ്ട്.
മാര്‍ഗനിര്‍ദ്ദേശക തത്വങ്ങളില്‍ ഈ വകുപ്പ് വന്നതിന്റെ കഥ ഇപ്രകാരം: 1947 മാര്‍ച്ച് 28ന് ഭരണഘടനാ നിര്‍മ്മാണസമിതിയുടെ മൗലികാവകാശ ഉപസമിതി യോഗം നടക്കുമ്പോള്‍ അതില്‍ അംഗമായിരുന്ന എം.ആര് മസാനി ഏകസിവില്‍കോഡ് ഭരണഘടനയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ഉന്നയിച്ചു. അനുകൂലവും പ്രതികൂലവുമായ വാദപ്രതിവാദങ്ങള്‍ക്ക് ശേഷം വോട്ടിനിട്ട് മസാനിയുടെ ആവശ്യം സമിതി നിരാകരിച്ചു. മസാനി പിന്മാറിയില്ല. മാര്‍ച്ച് 30ന് വീണ്ടും യോഗം ചേര്‍ന്നപ്പോള്‍ തന്റെ ആവശ്യം മാര്‍ഗനിര്‍ദ്ദേശക തത്വങ്ങളില്‍ ഉള്‍പ്പെടുത്തണമെന്നദ്ദേഹം വാദിച്ചു. വീണ്ടും വോട്ടിനിട്ടു. നേരിയ ഭൂരിപക്ഷത്തിന് മസാനിയുടെ നിര്‍ദ്ദേശം സ്വീകരിക്കപ്പെട്ടു. അങ്ങനെ മാര്‍ഗനിര്‍ദ്ദേശക തത്വങ്ങളില്‍ 35-ാം വകുപ്പായി ഇതെഴുതിച്ചേര്‍ക്കപ്പെട്ടു. പിന്നീട് ഈ വകുപ്പ് 44-ാം വകുപ്പായി മാറുകയായിരുന്നു.
ഭരണഘടനാ അസംബ്ലിയില്‍ മാര്‍ഗനിര്‍ദ്ദേശക തത്വങ്ങളില്‍ ഇത് ഉള്‍പ്പെടുത്തിയത് പ്രതിഷേധത്തിനിടയാക്കി. മുസ്ലിം മെമ്പര്‍മാര്‍ പലരും ഇതിന് ഭേദഗതി ആവശ്യപ്പെട്ടു. 1948 നവംബര്‍ 28ന് മുസ്ലിംലീഗിന്റെ അഖിലേന്ത്യാ പ്രസിഡണ്ട് ഖാഇദെമില്ലത്ത് മുഹമ്മദ് ഇസ്മാഈല്‍ സാഹിബ് അവതരിപ്പിച്ച ഭേദഗതി ഇപ്രകാരമായിരുന്നു: ”സര്, വകുപ്പ് 35നോടൊപ്പം താഴെപറയുന്ന പ്രത്യേക വ്യവസ്ഥകൂടി കൂട്ടിച്ചേര്‍ക്കണമെന്നഭ്യര്‍ത്ഥിക്കുന്നു.
”സ്വന്തമായി വ്യക്തിനിയമങ്ങളുള്ള ഏതെങ്കിലും ഗ്രൂപ്പോ വിഭാഗമോ ആയ ജനസമൂഹത്തെ അവരുടെ വ്യക്തിനിയമം ഇതിനുവേണ്ടി കയ്യൊഴിക്കാന്‍ നിര്‍ബന്ധിച്ചുകൂടാത്തതാകുന്നു”
ഭേദഗതി അവതരിപ്പിച്ചുകൊണ്ട് ഖാഇദെമില്ലത്ത് നടത്തിയ പ്രസംഗത്തില്‍ പറഞ്ഞു: ”ഒരു ഗ്രൂപ്പിന് അല്ലെങ്കില്‍ സമുദായത്തിന് താന്താങ്ങളുടെ വ്യക്തിനിയമമനുസരിച്ച് ജീവിക്കാനുള്ള അവകാശം മൗലികാവകാശങ്ങള്‍പെട്ട ഒന്നാണ്. വ്യക്തിനിയമമനുസരിച്ച് ജീവിക്കാനുള്ള അവകാശം ജീവിതരീതിയുടെ ഭാഗമാകുന്നു. അതവരുടെ മതത്തിന്റെ ഭാഗമാണ്, സംസ്കാരത്തിന്റെ ഭാഗമാണ്. വ്യക്തി നിയമങ്ങളെ പ്രതികൂലമായി ബാധിക്കുന്ന ഏത് നിയമവും നൂറ്റാണ്ടുകളും തലമുറകളുമായി ഒരു ജനസമൂഹം സ്വീകരിക്കുന്ന ജീവിത രീതിക്ക് അവര്‍ ആധാരമാക്കിയിട്ടുള്ള നിയമങ്ങളിലുള്ള ഇടപെടലുകള്‍ക്ക് തുല്യമാകുന്നു. വ്യക്തിനിയമങ്ങള്‍ അനുവദിക്കുകയും നിലനിര്‍ത്തുകയും ചെയ്യുകയെന്നത് പുതിയ കാര്യമല്ല. യൂറോപ്യന്‍ നാടുകളില്‍ ഇതിന് കീഴ്വഴക്കങ്ങള് കാണാം. ഉദാഹരണത്തിന് യൂഗോസ്ലാവ്യ, സെര്‍ബുകളുടേയും ക്രോട്ടുകളുടേയും സ്ലോവുകളുടെയും നാടായ യൂഗോസ്ലാവ്യ ന്യൂനപക്ഷങ്ങളുമായുണ്ടാക്കിയ കരാറിന്റെ ബാധ്യതകള്‍ക്കനുസൃതം അവരുടെ അവകാശങ്ങള്‍ രേഖാമൂലം ഉറപ്പുവരുത്തുകയുണ്ടായി.
മുസ്ലിംകള്ക്ക് നല്കപ്പെട്ട ഉറപ്പ് ഇപ്രകാരമാണ്:
”സ്ലോവുകളുടേയും ക്രോട്ടുകളുടേയും സെര്‍ബുകളുടേയും ഈ രാജ്യം കുടുംബനിയമത്തിന്റെയും വ്യക്തിപര അവകാശങ്ങളുടേയും കാര്യത്തില്‍ മുസ്ലിംകള്ക്കിടയില് നടപ്പുള്ള നിയമങ്ങള്‍ക്കനുസൃതം ഇക്കാര്യങ്ങളെ ഭരിക്കുന്ന വകുപ്പുകള്‍ മുസ്ലിംകള്ക്ക് അനുവദിച്ചുനല്‍കാമെന്ന് അംഗീകരിക്കുന്നു”.
ഇതുപോലുള്ള വകുപ്പുകള്‍ ഇതരയൂറോപ്യന്‍ നാടുകളിലെ ഭരണഘടനകളിലും നമുക്ക് കാണാന്‍ കഴിയും. എന്റെ ഈ ഭേദഗതി ന്യൂനപക്ഷങ്ങളെ മാത്രം ഉദ്ദേശിച്ചുകൊണ്ടുള്ളതല്ല, ഭൂരിപക്ഷ സമുദായമുള്‍ക്കൊള്ളുന്ന എല്ലാ ജനവിഭാഗങ്ങള്‍ക്കും വേണ്ടി അവതരിപ്പിക്കപ്പെട്ടതാകുന്നു. ഇപ്പോള്‍ നിലവിലുള്ള എല്ലാവരുടേയും വ്യക്തിനിയമങ്ങള്‍ നിലനിര്‍ത്താനുള്ള അവകാശം എല്ലാവര്ക്കും ലഭിക്കണമെന്നാണിതാവശ്യപ്പെടുന്നത്”.
ഈ ഭേദഗതി പുതിയൊരു കൂട്ടം നിയമങ്ങളോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും പുതുമയോ ഉണ്ടാക്കണമെന്നും ആവശ്യപ്പെടുന്നില്ല. ജനങ്ങള്‍ക്കിടയില്‍ ഇപ്പോള്‍ നിലവിലുള്ള വ്യക്തിനിയമങ്ങള്‍ നിലനിര്‍ത്തണമെന്ന് മാത്രമാണിതാവശ്യപ്പെടുന്നത്. അല്ലെങ്കില്‍ ജനങ്ങള്‍ ഒരു പൊതുസിവില്‍കോഡ് വേണമെന്ന് എന്തിന്നാവശ്യപ്പെടുന്നു? തട്ടി നിരപ്പാക്കി ഏകരൂപം ആക്കുന്നതിലൂടെ പരസ്പര സൗഹാര്‍ദ്ദം ഉണ്ടാക്കാമെന്നാണ് ആശയമെന്ന് വ്യക്തം. എന്നാല്‍ എന്റെ അഭിപ്രായത്തില്‍ ഇത്തരം കൃത്രിമമാര്‍ഗങ്ങള്‍ കുഴപ്പവും അനൈക്യവും മാത്രമേ വരുത്തിവെക്കൂ. പരസ്പര സൗഹാര്‍ദ്ദം തകരുക മാത്രമായിരിക്കും ഇതിന്റെ ഫലം. മറിച്ച് ജനങ്ങളെ അവരുടെ വ്യക്തിനിയമങ്ങള്‍ക്കനുസരിച്ച് ജീവിക്കാനനുവദിക്കുകയാണെങ്കില്‍ അവിടെ അതൃപ്തിയുടേയോ കുഴപ്പത്തിന്റെയോ പ്രശ്നമുദിക്കുന്നില്ല. വ്യക്തിനിയമമനുസരിച്ചു ജീവിക്കാന്‍ അനുവദിക്കപ്പെട്ട ഒരു വിഭാഗവും ഇതര ജനവിഭാഗങ്ങളുമായി ഭിന്നിച്ചുനില്‍ക്കുകയില്ലെന്നതാണ് യാഥാര്‍ത്ഥ്യം”.
മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറി മഹ്ബൂബ് അലി ബേഗ് ബഹദൂറിന്റെ ഭേദഗതി:
”സര് വകുപ്പ് 35നോടൊപ്പം താഴെപറയുന്ന പ്രത്യേക വ്യവസ്ഥകൂടി കൂട്ടിച്ചേര്‍ക്കണമെന്നഭ്യര്‍ത്ഥിക്കുന്നു”:
”ഈ വകുപ്പിലുള്ള യാതൊന്നും പൗരന്റെ വ്യക്തിനിയമത്തെ ഒരു നിലക്കും ബാധിക്കുന്നതല്ല”. ഭേദഗതി വിശദീകരിച്ചുകൊണ്ടുള്ള പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു:
വകുപ്പ് 35നെകുറിച്ചുള്ള എന്റെ വീക്ഷണത്തില്‍ ‘സിവില്‍ നിയമം’ എന്ന പ്രയോഗം പൗരന്റെ വ്യക്തിനിയമത്തെ തീരെയും ബാധിക്കുന്ന ഒന്നല്ല. സിവില്‍നിയമമെന്നത് കൊണ്ടുദ്ദേശിച്ചിട്ടുള്ളതിവയാണ്” സ്വത്തുനിയമങ്ങള്‍, സ്വത്തു കൈമാറ്റ നിയമങ്ങള്‍, തെളിവു നിയമങ്ങള്‍, കരാര്‍ നിയമങ്ങള്‍ മുതലായവ. ഒരു മത സമുദായം അനുഷ്ഠിക്കുന്ന നിയമങ്ങള്‍ 35-ാം വകുപ്പ് ഉള്‍ക്കൊള്ളുന്നില്ല; ഇതാണെന്റെ അഭിപ്രായം. ഈ വകുപ്പിന് രൂപം കൊടുത്തവര്‍ ഏതെങ്കിലും കാരണത്താല്‍ സിവില്‍ നിയമമെന്ന പ്രയോഗത്തില്‍ പൗരന്റെ വ്യക്തിനിയമവും ഉള്‍ക്കൊള്ളുന്നുവെന്ന് ധരിച്ചിട്ടുണ്ടെങ്കില്‍ അവര്‍ ചില മതസമൂഹങ്ങളെ സംബന്ധിച്ചിടത്തോളം വ്യക്തിനിയമങ്ങള്‍ എത്രമാത്രം വിലപ്പെട്ടതും പ്രിയപ്പെട്ടതുമാണെന്ന സുപ്രധാനസത്യത്തെ അവഗണിക്കുകയാണ് ചെയ്തിട്ടുള്ളത്. മുസ്ലിംകളെ സംബന്ധിച്ചിടത്തോളം ദായം, അനന്തരാവകാശം, വിവാഹം, വിവാഹ മോചനം എന്നിവയുടെ നിയമങ്ങള്‍ പൂര്‍ണ്ണമായും അവരുടെ മതത്തെ ആശ്രയിച്ചുനില്‍ക്കുന്നവയാണ്.
”കഴിഞ്ഞ 1350 വര്‍ഷങ്ങളായി മുസ്ലിംകള് ഈ നിയമങ്ങള്‍ പിന്തുടര്ന്നുവരുന്നവരാണ്. മിക്ക രാജ്യങ്ങളിലും അധികാരികള്‍ ഇതംഗീകരിച്ചിട്ടുമുണ്ട്. വളരെ ലാഘവബുദ്ധിയോടെ കാണേണ്ടുന്ന പ്രശ്നമല്ലിത്. മറ്റു ചില സമുദായങ്ങളെ സംബന്ധിച്ചിടത്തോളവും ഇത് സത്യമാണെന്നെനിക്കറിയാം. അവരുടെയും വ്യക്തിനിയമങ്ങള്‍ പൂര്‍ണമായും മത തത്വങ്ങളെ ആശ്രയിച്ചാണ് നില്‍ക്കുന്നത്. ഏതെങ്കിലും മതവിഭാഗങ്ങള്‍ക്ക് അവരുടെ മതവിശ്വാസങ്ങളെയും ആചാരങ്ങളെയും ഇഷ്ടംപോലെ ഉപയോഗിക്കാമെന്നുണ്ടെങ്കില്‍ തന്നെയും അത് മത സിദ്ധാന്തങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് നിര്‍ബന്ധമുള്ള സമൂഹങ്ങളുടെമേലും കെട്ടിവെക്കാന്‍ ശ്രമിക്കുന്നത് ശരിയല്ല; അത് സാധ്യവുമല്ല.
മതേതര രാജ്യമെന്ന ആശയത്തെക്കുറിച്ച് ചിലര്‍ക്ക് വിചിത്രമായ ആശയങ്ങളുണ്ടെന്ന് തോന്നുന്നു. ഒരു മതേതര രാജ്യത്തിലെ പൗരന്മാര്ക്ക് നിത്യജീവിതത്തിന്റെ എല്ലാ കാര്യങ്ങളിലും ഭാഷയിലും സംസ്കാരത്തിലും വ്യക്തിനിയമത്തിലുമൊക്കെ ഐകരൂപ്യം വേണമെന്ന് ഇവര്‍ വിചാരിക്കുന്നപോലെ തോന്നുന്നു. എന്നാല്‍ ഈ മതേതര രാജ്യത്തെ സംബന്ധിച്ചിടത്തോളം ഇത് ശരിയല്ല. വ്യത്യസ്ത സംസ്കാരങ്ങളുള്ള ഇതുപോലുള്ള ഒരു രാജ്യത്ത് ഓരോരുത്തരുടേയും മതം, ജീവിതം, വ്യക്തിനിയമങ്ങള്‍ എന്നിവ അനുസരിച്ചു ജീവിക്കാനുള്ള സ്വാതന്ത്ര്യം എല്ലാവര്ക്കും നല്‍കേണ്ടതുണ്ട്”.
(അവസാനിക്കുന്നില്ല)
kerala
വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.
കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന് എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
Video Stories
ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.
News
എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി.
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.
-
india2 days agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF2 days agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News2 days agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india20 hours agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
kerala19 hours agoവാഹനാപകടത്തില്‍ കോമയിലായ ഒമ്പത് വയസ്സുകാരി ദൃഷാനക്ക് 1.15 കോടി നഷ്ടപരിഹാരം നല്കാന് കോടതി
-
kerala2 days agoശബരിമല സ്വര്‍ണ്ണക്കൊള്ള; സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി
-
Sports17 hours agoഎമേര്‍ജിങ് സ്റ്റാര്‍സ് ഏഷ്യ കപ്പില്‍ ഒമാനെ തകര്‍ത്ത് ഇന്ത്യ
-
india18 hours agoപോക്സോ കേസ്; ബിജെപി നേതാവ് ബി.എസ് യെദ്യൂരപ്പക്ക് സമന്‍സ് അയച്ച് പ്രത്യേക കോടതി

