Connect with us

Video Stories

വാഹന പരിശോധനക്കിടെ കോഴിക്കോട് വന്‍ കവര്‍ച്ചാ സംഘം വലയില്‍

Published

on

കോഴിക്കോട്: വാഹന പരിശോധനക്കിടെ പൊലീസിനെ വെട്ടിച്ച് കടക്കുമ്പോള്‍ നാടകീയമായി കീഴ്‌പ്പെടുത്തിയ യുവാവിന്റെ വെളിപ്പെടുത്തലില്‍ വലയിലായത് വന്‍ കവര്‍ച്ചാ സംഘം. താമരശ്ശേരി അമ്പായിത്തോട് കമ്പിക്കുന്നുമ്മല്‍ ആഷിക്കാണ് (27) ആദ്യം പിടിയിലായത്. ഇയാളില്‍ നിന്ന് ലഭിച്ച തെളിവിന്റെ അടിസ്ഥാനത്തില്‍ ശാസ്ത്രീയമായ രീതിയില്‍ അന്വേഷണം നടത്തിയപ്പോഴാണ് മറ്റു പ്രതികള്‍ പിടിയിലായത്.

വെസ്റ്റ് മാങ്കാവ് ഷബീര്‍ അലി, ചെലവൂര്‍ കോരക്കുന്നുമ്മല്‍ സനുഷഹല്‍ എന്നിവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കവര്‍ച്ചാ സംഘത്തിലെ പ്രധാനികളായ പൊക്കുന്ന് മേച്ചേരി അക്ഷയ് സജീവ്, അതുല്‍, കൊമ്മേരി പൂതാന്‍ അതുല്‍, രാഘവ് എന്നിവരെ പിടികൂടിയത്. തുടര്‍ന്ന് കോഴിക്കോട് താമരശ്ശേരി എന്നിവിടങ്ങളില്‍ നിന്ന് കളവ് ചെയ്ത ഒമ്പത് ബൈക്കുകളും രണ്ടു കമ്പ്യൂട്ടറുകളും ഒരു ടെലിവിഷന്‍, രണ്ട് ടാബുകള്‍, എട്ട് ബാറ്ററി, മൂന്ന് മോട്ടോര്‍, നാലു സ്‌പോട്ട് ലൈറ്റ് തുടങ്ങി നിരവധി കളവ് മുതലുകള്‍ പൊലിസ് പിടിച്ചെടുത്തു.
പൊലീസ് പറയുന്നത്: നഗരത്തില്‍ രാത്രി സമയങ്ങളിലുള്ള പിടിച്ചുപറിയും കളവും അനാശ്യാസ പ്രവര്‍ത്തനങ്ങളും വര്‍ധിച്ചുവരുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ സിറ്റി കമ്മീഷണര്‍ കാളിരാജ് മഹേഷ്‌കുമാറിന്റെ നിര്‍ദ്ദേശ പ്രകാരം പൊലിസ് നടപടി ശക്തമാക്കിയതിന്റെ ഭാഗമായി വാഹന പരിശോധന നടത്തുമ്പോഴാണ് നാടകീയമായി പിടിയിലായത്.

വാഹനം നിര്‍ത്താതെ പോയതിനെ തുടര്‍ന്ന് പിന്‍തുടര്‍ന്ന് ജില്ലാ ജയിലിന് മുന്‍വശം വെച്ച് പൊലീസ് വാഹനം കൊണ്ട് ബ്ലോക്ക് ചെയ്ത് പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ കുതറിയോടിയപ്പോള്‍ മല്‍പ്പിടുത്തത്തിലൂടെ എസ്.ഐ സിജിത്തും പൊലിസുകാരായ സന്ദീപും, അനുജും ചേര്‍ന്ന് അതി സാഹസികമായി പ്രതിയെ കീഴ്‌പ്പെടുത്തി. കസബ സി.ഐ ഹരിപ്രസാദിന്റെ നേതൃത്വത്തില്‍ എസ് ഐ സിജിത്തും സൗത്ത് അസിസ്റ്റന്റ് കമ്മീഷണര്‍ അബ്ദുള്‍ റസാഖിന്റെ കീഴിലുള്ള സപെഷ്യല്‍ സ്‌ക്വാഡും ചേര്‍ന്ന് പ്രതികളെ പിടികൂടുകയായിരുന്നു.

പ്രതികളെ അറസ്റ്റ് ചെയ്ത സംഘത്തില്‍ ക്രൈംം സ്‌ക്വാഡ് അംഗങ്ങളായ ഒ. മോഹന്‍ദാസ്, അബ്ദുള്‍റഹ്മാന്‍ കെ, മനോജ് ഇ രണ്‍ദീര്‍, രമേഷ് ബാബു, സുജിത്ത് സി.കെ, ഷാഫി, കസബ പൊലിസ് സ്റ്റേഷനിലെ എസ്.ഐ ഇസ്മയില്‍, എ.എസ്.ഐ ദിനേശന്‍, പൊലീസുകാരായ ജിനീഷ്, മഹേഷ് ബാബു, ശ്രിജേഷ് എന്നിവരുമുണ്ടായിരുന്നു.

പിടിയിലായത് നഗരത്തിലെ പേടി സ്വപ്‌നങ്ങള്‍

കോഴിക്കോട്: വാഹന പരിശോധനക്കിടെ രക്ഷപ്പെടുമ്പോള്‍ പൊലീസ് പിന്തുടര്‍ന്ന് കീഴ്‌പ്പെടുത്തിയ പ്രതിയില്‍ നിന്ന് പൊലീസ് വലയില്‍ കുടുക്കിയത് നഗരത്തിലെ പേടി സ്വപ്‌നങ്ങളായ കവര്‍ച്ചാ സംഘത്തെ. കൊള്ള, പിടിച്ചുപറി, മയക്കുമരുന്ന് വ്യാപാരം, അനാശാസ്യം, ബ്ലാക്ക് മെയിലിംഗ് എന്നിവയെല്ലാം ആസൂത്രണം ചെയ്ത് നടപ്പാക്കുന്ന സ്ഥിരം പ്രശ്‌നക്കാര്‍ ജാമ്യം നേടി വീണ്ടും സജീവമാകുമോയെന്നതും കണ്ടറിയണം. പ്രതികളെല്ലാം ലഹരിക്കും മയക്കമരുന്നിനും മറ്റും അടിമകളാണെന്ന് പൊലീസ് പറഞ്ഞു. രാത്രികാലങ്ങളില്‍ റെയില്‍വെ സ്‌റ്റേഷനില്‍ ട്രെയിന്‍ ഇറങ്ങി കാല്‍നടയായി സ്റ്റാന്റിലേക്ക് പോകുന്ന യാത്രക്കാര്‍ക്ക് വലിയ ഭീഷണിയായിരുന്നു ഇവര്‍. സംഘത്തിന്റെ നേതാവായ അമ്പായിയോട് ആദിക്ക് സിറ്റിയില്‍ നിരവധി കേസ്സുകളിലെ പ്രതിയാണ്.

മയക്കുമരുന്നിന് അടിമയായ ഇയാള്‍ ചെറുപ്പത്തിലെ കോഴിക്കോട് നഗരത്തില്‍ എത്തിയതാണ്. അനാശാസ്യം നടത്തുന്ന സ്ത്രീകളെ ഉപയോഗിച്ച് കഞ്ചാവ് കച്ചവടം നടത്തുകയും അസമയത്ത് യാത്ര ചെയ്യുന്നവരെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയും ഉപദ്രവിച്ചും പണവും മൊബൈലും മറ്റം കവര്‍ന്നിട്ടുണ്ട്. പലപ്പോഴും പലരും മാനഹാനി ഭയന്ന് പരാതിപ്പെടാറില്ല.
ഇതു മുതലെടുത്ത് ഇയാള്‍ വിണ്ടും വീണ്ടും ഇങ്ങനെ പ്രവര്‍ത്തിച്ചിരുന്നു. കയ്യില്‍ കത്തിയുമായി കറങ്ങുന്ന ഇയാള്‍ പലപ്പോഴും പൊലിസിനെ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. പൊലിസിന്റെ പിടിയിലായാല്‍ തന്നെ സ്വയം മുറിവേല്‍പ്പിച്ചും പരിക്കേല്‍പ്പിച്ചും രക്ഷപ്പെടുകയാണ് പതിവ്. ഇയാളുടെ ശരീരത്തില്‍ സ്വയം കീറിമുറിച്ച 150 ഓളം ഉണങ്ങിയ മുറിപ്പാടുകളുണ്ട്. ഇത്തരത്തില്‍ ആക്രമണം നടത്തുന്ന ഇയാളെ പലര്‍ക്കും പേടിയാണ്.

രാത്രികാലങ്ങളില്‍ കോഴിക്കോട് നഗരത്തില്‍ അരങ്ങേറ്റന്ന പല അനാശാസ്യ പ്രവര്‍ത്തനത്തിനും ചുക്കാന്‍ പിടിക്കുന്നത് ആഷിക്കാണ്. കോഴിക്കോട് നഗരത്തെപറ്റി ശരിക്കും മനസ്സിലാക്കിയ ഇയാള്‍ തെരുവ് വിളക്കോ സി.സി ടി.വിയോ ഇല്ലാത്ത സ്ഥലങ്ങളെയാണ് വിഹാര കേന്ദ്രമാക്കുന്നത്. ജില്ലയില്‍ നിരവധി സ്‌റ്റേഷനില്‍ കേസുള്ള ഇയാള്‍ താമരശ്ശേരി പൊലിസ് വാറണ്ട് കേസില്‍ പിടികൂടാനെത്തിയപ്പോള്‍ കത്തി കാട്ടി രക്ഷപ്പെട്ടിട്ടുണ്ട്.
സംഘത്തിലെ മറ്റൊരു പ്രതിയായ ഷബീര്‍ അലി എന്ന വെള്ളയില്‍ അലി എന്ന പേരിലാണ് അറിയപ്പെടുന്നത്. ഇയാള്‍ മുന്‍പ് മയക്കുമരുന്ന് കേസില്‍ കുവൈത്ത് ജയിലിലും കിടന്നിട്ടുണ്ട്. രാത്രികാലങ്ങളില്‍ അസമയത്ത് മദ്യപിച്ചും ലഹരി ഉപയോഗിച്ചം ബോധമില്ലാകെ കിടക്കുന്ന ആളുകളുടെ മൊബൈല്‍ ഫോണും പണവും കവര്‍ച്ച ചെയ്യുന്ന രീതി ‘മേച്ചില്‍’ എന്ന ഓമനപ്പേരിലാണ് അറിയപ്പെടുന്നത്. ഇനി പിടികിട്ടാനുള്ള മുടിക്കല്‍ സ്വദേശിയായ അക്ഷയ് സജിവ് കോഴിക്കോട് നഗരത്തിലെ മയക്കു മരുന്ന് ശൃംഖലയിലെ പ്രധാന കണ്ണിയും മോഷ്ടിച്ച ബൈക്കുകള്‍ പൊളിച്ച വില്‍ക്കുന്നതില്‍ വിദഗ്ധനുമാണ്.

kerala

തൃശൂരില്‍ കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; സവാദ് വീണ്ടും അറസ്റ്റില്‍

2023ല്‍ നെടുമ്പാശേരിയില്‍ വെച്ച് സമാന കേസില്‍ ഇയാള്‍ അറസ്റ്റിലായിരുന്നു.

Published

on

തൃശൂരില്‍ കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. വടകര സ്വദേശി സവാദ് ആണ് തൃശൂരില്‍ അറസ്റ്റിലായത്. തൃശൂര്‍ ഈസ്റ്റ് പൊലീസില്‍ യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.

ഇക്കഴിഞ്ഞ 14ന് മലപ്പുറത്തേക്കുള്ള കെഎസ്ആര്‍ടിസി ബസില്‍ വെച്ചായിരുന്നു യുവാവ് ലൈംഗികാതിക്രമം നടത്തിയത്. സവാദിനെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.

2023ല്‍ നെടുമ്പാശേരിയില്‍ വെച്ച് സമാന കേസില്‍ ഇയാള്‍ അറസ്റ്റിലായിരുന്നു. ജാമ്യത്തിലിറങ്ങിയ സവാദിന് ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ സ്വീകരണം നല്‍കിയ സംഭവം ഏറെ വിവാദമായിരുന്നു.

മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് കുമാറിന്റെ നേതൃത്വത്തിലായിരുന്നു ആലുവ സബ് ജയിലിനു പുറത്ത് സവാദിന് സ്വീകരണം നല്‍കിയത്. ജയിലിന് പുറത്തിറങ്ങിയ സവാദിനെ അജിത് കുമാറിന്റെ നേതൃത്വത്തില്‍ പൂമാലയണിയിച്ചാണ് സ്വീകരിച്ചത്.

Continue Reading

GULF

ദുബൈ കെഎംസിസി കോട്ടക്കല്‍ മണ്ഡലം എക്‌സലന്‍സ് സമ്മിറ്റ്-2025 ശ്രദ്ധേയമായി

Published

on

ദുബൈ കെഎംസിസി കോട്ടക്കല്‍ മണ്ഡലം കമ്മിറ്റി അബുഹൈല്‍ ഹാളില്‍ സംഘടിപ്പിച്ച എക്‌സലന്‍സ് സമ്മിറ്റില്‍ മണ്ഡലം പ്രസിഡന്റ് ഇസ്മാഈല്‍ എറയസ്സന്‍ അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം ഉദ്ഘാടനം ചെയ്തു. ദുബൈ കെഎംസിസി സംസ്ഥാന നേതാക്കളായ അബ്ദുല്‍ ഖാദര്‍ അരിപ്രാമ്പ്ര, പിവി നാസര്‍, ഹംസ തൊട്ടി, ആര്‍ ഷുക്കൂര്‍. മലപ്പുറം ജില്ലാ നേതകളായ സിദ്ധിഖ് കലോടി, നൗഫല്‍ വേങ്ങര, സിവി അഷറഫ്, മുജീബ് കോട്ടക്കല്‍, ലത്തീഫ് കുറ്റിപ്പുറം, സക്കീര്‍ പാലത്തിങ്ങല്‍, കരീം കാലടി, ഇബ്രാഹീം വട്ടംകുളം, ബഷീര്‍ കരാട്, സഹീര്‍ ഹസ്സന്‍, ഉസ്മാന്‍ എടയൂര്‍, ഫുആദ് കുരിക്കള്‍,
ജില്ല വനിത കെഎംസിസി ഭാരവാഹികളായ മുബഷിറ മുസ്തഫ, ഷഹല റാഷിദ്, ഷബ്‌ന മാറാക്കര, സ്റ്റുഡന്റ് കെഎംസിസി ഭാരവാഹികളായ ഷാമില്‍ വേളേരി, മുഹമ്മദ് നിഹാല്‍ എറയസ്സന്‍, ഫാത്തിമ റഷ പി ടി, ആയിഷ നദ്‌വ തുടങ്ങിയവരും പങ്കെടുത്തു.

ചടങ്ങില്‍ ദുബൈ കെഎംസിസി ഇഫ്താര്‍ ടെന്റില്‍ സേവനം ചെയ്ത മണ്ഡലത്തിലെ വളണ്ടിയര്‍ ഹാപ്പിനെസ് ടീമിനും, എസ് എസ് എല്‍ സി, പ്ലസ് ടു,സി ബി എസ് ഇ, മദ്രസ്സ പൊതു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെയും, മജ്ദൂല്‍ ഈത്തപ്പഴ, പെര്‍ഫ്യൂം ചലഞ്ചുകളില്‍ ഫസ്റ്റ്, സെക്കന്റ്, തേര്‍ഡ് നേടിയവര്‍ക്കും, എഐ സ്റ്റാര്‍ട്ടപ്പ് മത്സര വിജയികകളെയും, മതകാര്യ വിഭാഗം നടത്തിയ ക്വിസ്സ് മത്സരം, സര്‍ഗധാര വിങ് നടത്തിയ ഇശല്‍ വിരുന്നിലെയും വിജയികള്‍ക്കും അവാര്‍ഡ് ദാനവും നടന്നു, കോട്ടക്കല്‍ മണ്ഡലത്തിന് പ്രഥമ വനിത കെഎംസിസി കമ്മിറ്റിയും, സ്റ്റുഡന്റ് കെഎംസിസി കമ്മിറ്റിയും രൂപീകരിച്ചു,

ജനറല്‍ സെക്രട്ടറി പിടി അഷറഫ് വിഷയവതരണം നടത്തി , സെക്രട്ടറി ഷരീഫ് പിവി കരേക്കാട് സ്വാഗതവും, അസീസ് വെളേരി നന്ദിയും പറഞ്ഞു. മണ്ഡലം ഭാരവാഹികളായ അബൂബക്കര്‍ തലകാപ്പ്, സൈദ് വരിക്കോട്ടില്‍, അബ്ദുസലാം ഇരിമ്പിളിയം, ഷെരീഫ് ടിപി, റാഷിദ് കെകെ, മുസ്തഫ സികെ, റസാഖ് വളാഞ്ചേരി, അഷറഫ് എടയൂര്‍, എന്നിവര്‍ എക്‌സലന്‍സ് സമ്മിറ്റിന് നേതൃത്വം നല്‍കി.

Continue Reading

News

ഇറാനെ ആക്രമിക്കരുതെന്ന് അമേരിക്കയോട് റഷ്യ; ആണവ ദുരന്തത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി

മിഡില്‍ ഈസ്റ്റിനെ സമൂലമായി അസ്ഥിരപ്പെടുത്തുമെന്നതിനാല്‍ ഇറാനെ ആക്രമിക്കരുതെന്ന് റഷ്യ അമേരിക്കയോട് പറഞ്ഞതായി റഷ്യന്‍ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി സെര്‍ജി റിയാബ്‌കോവ് ബുധനാഴ്ച പറഞ്ഞു.

Published

on

മിഡില്‍ ഈസ്റ്റിനെ സമൂലമായി അസ്ഥിരപ്പെടുത്തുമെന്നതിനാല്‍ ഇറാനെ ആക്രമിക്കരുതെന്ന് റഷ്യ അമേരിക്കയോട് പറഞ്ഞതായി റഷ്യന്‍ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി സെര്‍ജി റിയാബ്‌കോവ് ബുധനാഴ്ച പറഞ്ഞു. ഇസ്രാഈല്‍ ആക്രമണങ്ങള്‍ ആണവ ദുരന്തത്തിന് കാരണമാകുമെന്ന് മോസ്‌കോ പറഞ്ഞു.

ഇസ്രാഈല്‍-ഇറാന്‍ സംഘര്‍ഷത്തില്‍ മധ്യസ്ഥത വഹിക്കാനുള്ള റഷ്യയുടെ സന്നദ്ധത യുഎസ് തള്ളി.

ഇറാനും ഇസ്രാഈലും തമ്മിലുള്ള സ്ഥിതി ഗുരുതരമാണെന്ന് റഷ്യയുടെ എസ്വിആര്‍ വിദേശ രഹസ്യാന്വേഷണ വിഭാഗം മേധാവി സെര്‍ജി നരിഷ്‌കിന്‍ പറഞ്ഞു, ഇറാന്റെ ആണവ ഇന്‍ഫ്രാസ്ട്രക്ചറില്‍ ഇസ്രാഈല്‍ നടത്തിയ ആക്രമണം ലോകം ‘മില്ലിമീറ്റര്‍’ ദുരന്തത്തില്‍ നിന്ന് അകന്നുവെന്നാണ് അര്‍ത്ഥമാക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖരോവ പറഞ്ഞു.

‘ആണവ കേന്ദ്രങ്ങള്‍ ആക്രമിക്കപ്പെടുകയാണ്,” യുഎന്‍ ആണവ സുരക്ഷാ വാച്ച്‌ഡോഗ് ഇതിനകം തന്നെ പ്രത്യേക നാശനഷ്ടങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും അവര്‍ ന്യൂസ് ഏജന്‍സിയോട് പറഞ്ഞു.

Continue Reading

Trending