Culture
പോരാട്ടം തുടങ്ങുകയാണെന്ന് കെ.എം ഷാജി

ന്യൂഡല്‍ഹി: സാധാരണ തെരഞ്ഞെടുപ്പ് കേസുകളെ സമീപിക്കാറുള്ള രീതിയലല്ലാതെ രാഷ്ട്രീയ താല്‍പര്യത്തോടെയാണ് സംസ്ഥാന സര്‍ക്കാര്‍ തന്റെ കേസിനെ സമീപിച്ചതെന്ന് കെഎം ഷാജി. എംഎല്‍എയെ അയോഗ്യനാക്കാനുള്ള അവകാശം കോടതിക്കില്ല.
ഇത് കോടതിയില്‍ ചൂണ്ടിക്കാണിച്ചെന്നും കെഎം ഷാജി മാധ്യമങ്ങളോട് പറഞ്ഞു. അയോഗ്യത കല്‍പ്പിച്ച ഹൈക്കോടതി വിധിക്ക് ഉപാധികളോടെ സ്‌റ്റേ അനുവദിച്ച സുപ്രീംകോടതി നടപടിയില്‍ പ്രതികരിക്കുകയായിരുന്നു കെഎം ഷാജി. സ്പീക്കര്‍ നിയമസഭയില്‍ കയറ്റില്ലെന്ന് പറയുകയും, നിയമസഭാ സെക്രട്ടറി തിരക്കുപിടിച്ച് തന്നെ അയോഗ്യനാക്കി പ്രഖ്യാപിക്കുകയും ചെയ്തു. സുപ്രീം കോടതി ഉത്തരവിന്റെ പശ്ചാത്തലത്തി ല്‍ നാളെ നിയമസഭയില്‍ പോയാല്‍ സെക്രട്ടറി പുതിയ ഉത്തരവ് ഇറക്കുമോ എന്നും കെഎം ഷാജി ചോദിച്ചു. എംഎല്‍എ അല്ലെന്ന് സെക്രട്ടറി പ്രഖ്യാപിച്ചതോടെ ഇനി സത്യപ്രതിജ്ഞ ചെയ്യാതെ നിയമസഭയില്‍ പ്രവേശിക്കാന്‍ കഴിയുമോ എന്നും ഷാജി വിമര്‍ശനമുന്നയിച്ചു.
കേസ് അവസാനിച്ചെന്നാണ് നികേഷ് കുമാര്‍ കരുതുന്നതെങ്കില്‍ കേസ് തങ്ങള്‍ തുടങ്ങുകയാണെന്നും കെഎം ഷാജി പറഞ്ഞു. ഒരു നോട്ടീസിന്റെ ബലത്തിലാണ് കേസ് വന്നിരിക്കുന്നത്. ആ നോട്ടീസ് ഇറക്കിയത് താനല്ലെന്ന് ഉറപ്പുണ്ടെന്നും ഷാജി പറഞ്ഞു. സമുദായങ്ങള്‍ക്കിടയില്‍ സ്പര്‍ധയുണ്ടാക്കുന്ന നോട്ടീസിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ആരെന്ന് സമൂഹം അറിയണം. അത് താനാണെന്ന് തെളിയുകയാണെങ്കില്‍ തന്നെ അയോഗ്യനാക്കട്ടെയെന്നും കെഎം ഷാജി പറഞ്ഞു. സ്‌റ്റേയുടെ ബലത്തില്‍ എംഎല്‍എ ആയി തുടരാന്‍ താല്‍പര്യമില്ല. കേസിന്റെ വിചാരണ നടക്കട്ടെയെന്നും ഷാജി കൂട്ടിച്ചേര്‍ത്തു. നോട്ടീസിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെയും അതിന് കൂട്ടുനിന്ന ഉദ്യോഗസ്ഥരെയും പുറത്തുകൊണ്ടുവരാന്‍ പോരാട്ടം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എംഎല്‍എയെ അയോഗ്യനാക്കുന്ന കേസ് പരിഗണിക്കാന്‍ ഹൈക്കോടതികളെ പോലും നിയമം അനുവദിക്കുന്നില്ല. അത്തരമൊരു സാഹചര്യത്തില്‍ അയോഗ്യനാക്കി പ്രഖ്യാപിക്കാന്‍ നിയമസഭാ സെക്രട്ടറിക്ക് കൊമ്പുണ്ടോ എന്നും കെഎം ഷാജി ചോദിച്ചു. കേസില്‍ അനാവശ്യ രാഷ്ട്രീയക്കളി നടന്നിട്ടുണ്ട്. അതടക്കം പുറത്തുകൊണ്ടുവരുമെന്നും ഷാജി പറഞ്ഞു.
Film
വാഹനാപകടം; നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു
മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും.

തമിഴ്നാട്ടിലെ വാഹനാപകടത്തില്‍ മരിച്ച നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ മൃതദേഹം തൃശൂര്‍ മുണ്ടൂരിലെ വീട്ടിലെത്തിച്ചു. മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. നാളെ മുണ്ടൂര്‍ പരികര്‍മ്മല മാതാ പള്ളിയിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക.
വെള്ളിയാഴ്ച ധര്‍മപുരിയെയും ഹൊസൂറിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പുതുതായി നിര്‍മിച്ച അതിവേഗ ദേശീയപാത 844ലൂടെ കാറില്‍ ബെംഗളുരുവിലേക്ക് സഞ്ചരിക്കവെയായിരുന്നു ഇവര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ നടന്റെ ഷോള്‍ഡറിന് താഴെ മൂന്ന് പൊട്ടലുകള്‍, നട്ടെല്ലിനും ചെറിയ പൊട്ടല്‍ സംഭവിച്ചു. ശസ്ത്രക്രിയ അനിവാര്യമെങ്കിലും സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം തിങ്കളാഴ്ച ശസ്ത്രക്രിയ നടത്താനാണ് തീരുമാനം.
അപകടത്തില്‍ കൂടുതല്‍ പരുക്ക് മാതാവിനാണെങ്കിലും ഇരുവരുടെയും ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
Film
സാന്ദ്ര തോമസിനെതിരെ വധഭീഷണി; പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുത്തില്ല
പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം.

നിര്‍മാതാവ് സാന്ദ്ര തോമസിനെതിരായ വധഭീഷണിയില്‍ പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപണം. പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം. പാലാരിവട്ടം പൊലീസിനെതിരെ ഡിജിപിക്ക് പരാതി നല്‍കുമെന്നും നിര്‍മാതാവ് വ്യക്തമാക്കി.
പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ ആണ് വധഭീഷണി സന്ദേശമെത്തിയത്. ഭീഷണിയുടെ ശബ്ദസന്ദേശമടക്കം പരാതി നല്‍കിയിട്ടും പൊലീസിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടായില്ലെന്ന് സാന്ദ്ര ആരോപിച്ചു. സാന്ദ്രയുടെ പിതാവിനെതിരെയും വധഭീഷണി മുഴക്കിയിരുന്നു.
പൊലീസിനെതിരെ ഡിജിപിക്കും വിജിലന്‍സിനും പരാതി നല്‍കുമെന്നും ഉദ്യോഗസ്ഥരുടെ ഫോണ്‍ പരിശോധിക്കണമെന്നും സാന്ദ്ര ആവശ്യപ്പെടുന്നു.
സാന്ദ്രയെ ‘തല്ലിക്കൊന്ന് കാട്ടിലെറിയും’ എന്നാണ് ശബ്ദസന്ദേശത്തിലുള്ള ഭീഷണി. സാന്ദ്രയുടെ പിതാവ് തോമസിനെ കൊല്ലുമെന്നും ഓഡിയോ സന്ദേശത്തിലുണ്ട്.
‘എന്തുകൊണ്ടാണ് ഹേമാ കമ്മിറ്റിയിലെ പരാതിക്കാര്‍ മുന്നോട്ട് വന്നില്ലായെന്നത് ഇപ്പോള്‍ മനസ്സിലായില്ലേ. ആരെങ്കിലും ശബ്ദമുയര്‍ത്തിയാല്‍ അവരെ നിശബ്ദമാക്കുന്നതാണ് രീതി. സംഭവത്തില്‍ തൊട്ടടുത്ത ദിവസം പരാതി നല്‍കിയിരുന്നു. സ്ത്രീ ആയതുകൊണ്ടാണ് ഇത്തരത്തില്‍ ആക്രമിക്കുന്നത്. ഇവര്‍ക്കെല്ലാം സ്വാധീനമുള്ളവരുടെ പിന്തുണയുണ്ട്. ഔദ്യോഗിക ഗ്രൂപ്പില്‍ സന്ദേശം എത്തിയിട്ടും ഫെഫ്ക ജനറല്‍ സെക്രട്ടറി നടപടിയെടുത്തില്ല. രണ്ട് മാസമായി പൊലീസിന്റെ ഭാഗത്ത് നിന്നും നടപടിയുണ്ടായിട്ടില്ല. വേദനാജനകമാണ്. ഇതില്‍ നിന്നും പിന്നോട്ടില്ല’, എന്നായിരുന്നു സാന്ദ്രാ തോമസിന്റെ പ്രതികരണം.
രണ്ടുമാസം മുന്‍പ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്കെതിരെ സാന്ദ്ര തോമസ് രംഗത്തെത്തിയത്.
Art
ഇന്നുവീണ മുറിവ് നാളെ അറിവല്ലേ… ‘തെരുവിന്റെ മോൻ’ മ്യൂസിക് വീഡിയോയുമായി വേടൻ

-
kerala3 days ago
തീര്‍ത്ഥാടകര്‍ക്ക് കേരള ഹജ്ജ് കമ്മിറ്റി സര്‍പ്രൈസ് ഗിഫ്റ്റ് കൊടുക്കുന്നതായി വ്യാജ പ്രചരണം
-
india3 days ago
ചിന്ന സ്വാമി സ്റ്റേഡിയം അപകടം; ആര്‍സിബി മാര്‍ക്കറ്റിംങ് ഹെഡ് അറസ്റ്റില്‍
-
film3 days ago
അന്ന് മുതല്‍ ഇന്ന് വരെ ചിരിപ്പിച്ചു ബൈജു സന്തോഷ് ; ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’ ജൂണ്‍ 13ന്
-
india3 days ago
തപാല്‍ വകുപ്പും ഇനി ഡിജിറ്റലാവും; പിന്‍കോഡിന് പകരം ഇനി ഡിജിപിന്‍
-
india2 days ago
‘അന്വേഷണത്തിന് ഉത്തരവിട്ടു, കേസെടുത്തു സര്‍ക്കാര്‍ ഇതില്‍ക്കൂടുതല്‍ എന്താണ് ചെയ്യേണ്ടത്’: ഡി.കെ ശിവകുമാര്‍
-
kerala3 days ago
ലവ് ജിഹാദ് എന്ന പദം കേരളത്തില്‍ ആദ്യം ഉപയോഗിച്ചത് സിപിഎം: പിഎംഎ സലാം
-
kerala2 days ago
ബിജെപി നേതാവ് ജി.കൃഷ്ണകുമാറിനെതിരെ തട്ടിക്കൊണ്ടുപോകലിന് കേസ്
-
More2 days ago
ബലി പെരുന്നാള്‍ ദിനത്തിലും ഗസ്സയില്‍ നരഹത്യ തുടര്‍ന്ന് ഇസ്രായേല്‍; ഇന്നലെ കൊല്ലപ്പെട്ടത് 42 പേര്