Connect with us

More

വര്‍ഗീയതയും മതവിശ്വാസവും കൂട്ടിക്കുഴക്കരുത്: യൂത്ത്ലീഗ്

Published

on

 

കണ്ണൂര്‍: മനുഷ്യന്റെ പുരോഗതിക്ക് തടസ്സം സൃഷ്ടിക്കുന്ന വര്‍ഗീയതക്ക് മത വിശ്വാസവുമായി ബന്ധമില്ലെന്നും അവ തമ്മില്‍ കൂട്ടിക്കെട്ടരുതെന്നും മുസ്്ലിം യൂത്ത്ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്, ട്രഷറര്‍ എം.എ സമദ്, സീനിയര്‍ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം, വൈസ് പ്രസിഡന്റ് പി.കെ സുബൈര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. യുവാക്കളുടെ തൊഴിലും കൂലിയും സാമൂഹ്യ പുരോഗതിയും തടയുന്ന വര്‍ഗീയതക്കും അക്രമത്തിനും എതിരായ ബദല്‍ രാഷ്ട്രീയം കാലഘട്ടത്തിന്റെ അനിവാര്യതയാണ്. ക്ഷേത്രങ്ങളും പള്ളികളും ചര്‍ച്ചുകളുമെല്ലാം നമ്മുടെ രാജ്യത്തിന്റെ സൗഹാര്‍ദ്ദ പ്രതീകങ്ങളാണ്.
പല ക്ഷേത്രങ്ങളിലെയും ആചാരങ്ങള്‍ പോലും മത മൈത്രിയുടേതാണ്. മഞ്ചേശ്വരം മുതല്‍ നിരവധി ക്ഷേത്രങ്ങളില്‍ ലഭിച്ച വരവേല്‍പ്പ് സഹിഷ്ണുതയുടെ സന്ദേശം ഊട്ടിയുറപ്പിക്കുന്നതിന് ഊര്‍ജ്ജം പകരുന്നതാണ്. അവിശ്വാസികളും വര്‍ഗീയ വാദികളും മത കേന്ദ്രങ്ങളില്‍ ആധിപത്യത്തിന് ശ്രമിക്കുന്നത് അപകടകരമാണ്. രാഷ്ട്രീയ ലാഭത്തിനായി മതത്തെയും മതവിരുദ്ധതയെയും ദുരുപയോഗം ചെയ്യുന്നതാണ് ശബരിമലയിലെ സംഘര്‍ഷത്തിന് കാരണം. ഇത്തരം പ്രവണതകള്‍ക്ക് എതിരെ പ്രബുദ്ധ കേരളം പ്രതികരിക്കും.
ജനം കൊതിക്കുന്നത് പുരോഗതിയും സമാധാനവുമാണ്. രാജ്യത്ത് ഏറ്റവുമധികം രാഷ്ട്രീയ അക്രമങ്ങളും കൊലപാതകങ്ങളും നടക്കുന്നത് കണ്ണൂരിലാണ്. മറ്റൊരു പ്രത്യയ ശാസ്ത്രത്തില്‍ വിശ്വസിക്കാനും പ്രവര്‍ത്തിക്കാനും അനുവദിക്കാതിരിക്കുന്നത് ജനാധിപത്യ വിരുദ്ധമാണ്.
ജനം കൊതിക്കുന്നത് പുരോഗതിയും സമാധാനവുമാണ്. ജാതി, മത, വര്‍ഗ ഭേദമന്യെ യുവജന യാത്രക്ക് ലഭിക്കുന്ന സ്വീകാര്യത അതിന്റെ ഭാഗമാണ്. ജനദ്രോഹത്തില്‍ മത്സരിക്കുന്ന കേന്ദ്ര, സംസ്ഥാന ഭരണകൂടങ്ങള്‍ക്ക് എതിരായ യുവജന മുന്നേറ്റം ലക്ഷ്യം കാണും വരെ മുന്നോട്ടു പോകുമെന്നും നേതാക്കള്‍ പറഞ്ഞു.

GULF

കുട്ടികളെ ഇറക്കുന്ന സ്കൂൾ ബസുകളുമായി മറ്റു വാഹനങ്ങൾ അഞ്ചു മീറ്റർ അകലം പാലിക്കണം

Published

on

അബുദാബി: സ്കൂൾ കുട്ടികളുടെ സുരക്ഷാ കാര്യത്തിൽ അബുദാബി പൊലീസ് കൂടുതൽ കർശന നടപടികൾ നടപ്പക്കുന്നു. ഏറ്റവും പുതിയ നിയമമനുസരിച്ചു
കുട്ടികളെ കയറ്റുവാനോ ഇറക്കുവാനോ നിറുത്തിയ സ്കൂൾ ബസുകളുമായി മറ്റു വാഹനങ്ങൾ ചുരുങ്ങിയത് അഞ്ചു മീറ്ററെങ്കിലും അകലം പാലിക്കണമെന്ന് അബുദാബി പൊലീസ് അറിയിച്ചു.

അകലം പാലിക്കാത്തവർക്ക് ആയിരം ദിർഹം പിഴയും ഡ്രൈവിങ് ലൈസൻസിൽ പത്ത് ബ്ലാക് പോയിന്റ് രേഖപ്പെടുത്തുകയും ചെയ്യുമെന്ന് അബുദാബി പൊലീസ് മുന്നറിയിപ്പ് നൽകി.

Continue Reading

kerala

‘റോഡ് നിന്റെ അച്ഛന്റെ വകയാണോ?’, ജോലി കളയിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് ഡ്രൈവർ യദു

തന്നോട് വളരെ മോശമായാണ് ഇരുവരും പെരുമാറിയതെന്നും ബലം പ്രയോഗിച്ചെന്നും യദു പറഞ്ഞു

Published

on

മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവും എംഎല്‍എയുമായ സച്ചിന്‍ ദേവും മോശമായി പെരുമാറിയെന്ന ആരോപണവുമായി തിരുവനന്തപുരത്തെ കെഎസ്ആര്‍ടിസി െ്രെഡവര്‍ യദു. മേയറുടെ കാര്‍ ഇടത് വശത്തൂടെ മറികടക്കാന്‍ ശ്രമിച്ചുവെന്ന് യദു പറയുന്നു. ബസ് തടഞ്ഞിട്ട് സച്ചിന്‍ ദേവ് എം എല്‍ എ അസഭ്യം പറഞ്ഞു. മേയര്‍ ആര്യ രാജേന്ദ്രനും മോശമായാണ് പെരുമാറിയത്. സച്ചിന്‍ ദേവ് എംഎല്‍എ ബസില്‍ കയറി യാത്രക്കാരെ ഇറക്കിവിട്ടു. തന്റെ ജോലി കളയുമെന്ന് ഇരുവരും ചേര്‍ന്ന് ഭീഷണിപ്പെടുത്തിയതായും യദു മാധ്യമങ്ങളോട് പറഞ്ഞു.

‘പട്ടം സ്‌റ്റോപ്പില്‍ ആളെ ഇറക്കിയ ശേഷം വണ്ടിയെടുക്കുകയായിരുന്നു ഞാന്‍. രണ്ടുകാറുകള്‍ പാസ് ചെയ്തുപോയെങ്കിലും മൂന്നാമതൊരു കാര്‍ പുറകെ ഹോണടിച്ച് വരികയായിരുന്നു. ഒതുക്കി കൊടുത്തിട്ടും കയറി പോയില്ല. പാളയം വരെയും പിന്നില്‍ ഹോണടിച്ച് വരികയായിരുന്നു. ആളെയിറക്കാന്‍ നിര്‍ത്തുമ്പോള്‍ പുറകില്‍ ബ്രെക്ക് ചെയ്ത നിര്‍ത്തുന്നതല്ലാതെ കയറിപ്പോയില്ല. സിഗ്‌നലില്‍ എത്തിയപ്പോള്‍ ആ കാര്‍ സീബ്രാ ക്രോസില്‍ കൊണ്ടിട്ട് ഒരാള്‍ ഇറങ്ങി വന്നു. നിന്റെ അച്ഛന്റെ വകയാണോടാ റോഡ് എന്നായിരുന്നു ആദ്യത്തെ ചോദ്യം. എംഎല്‍എ ആണെന്ന കാര്യം എനിക്കറിയില്ല. കയര്‍ത്ത് സംസാരിച്ചു. പിന്നാലെ ചുരിദാറിട്ട ഒരു ലേഡി ഇറങ്ങിവന്നു. അവരും മേയര്‍ ആണെന്ന് പിന്നീടാണ് അറിഞ്ഞത്. നീയെന്നെ മോശമായ ആംഗ്യം കാണിച്ചുവെന്നാണ് അവര്‍ പറഞ്ഞത്. ഡ്രൈവിങ്ങിനിടെ എന്ത് മോശം ആംഗ്യം കാണിക്കാനാണെന്ന് തിരിച്ച് ചോദിച്ചു. തുടര്‍ന്നായിരുന്നു ഭീഷണി.’; യദു പറയുന്നു.

തന്നോട് വളരെ മോശമായാണ് ഇരുവരും പെരുമാറിയതെന്നും ബലം പ്രയോഗിച്ചെന്നും യദു പറഞ്ഞു. കാര്‍ ബസിന് കുറുകെ ഇട്ട് ട്രിപ് മുടക്കിയെന്നും മോശമായി പെരുമാറിയെന്നും കാണിച്ച് യദു പൊലീസിന് പരാതി നല്‍കിയെങ്കിലും കേസെടുത്തിട്ടില്ല. അതേസമയം, കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ മോശമായി പെരുമാറിയെന്ന മേയറുടെ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

Continue Reading

kerala

സി.പി.എം ബ്രാഞ്ച് കമ്മിറ്റി ഓഫീസില്‍ പീഢനം; ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ ആറസ്റ്റില്‍

തെരഞ്ഞെടുപ്പ് ദിവസം രാവിലെ പത്രം പാര്‍ട്ടി ഓഫീസില്‍ ഇടാന്‍ വന്നപ്പോഴാണ് സംഭവം

Published

on

കൊയിലാണ്ടി മൂടാടി പഞ്ചായത്ത് ചിങ്ങപുരത്ത് സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസില്‍ വിദ്യാര്‍ത്ഥിക്ക് നേരെ പിഢനം. തെരഞ്ഞെടുപ്പ് ദിവസം രാവിലെ ദേശാഭിമാനി പത്രം പാര്‍ട്ടി ഓഫീസില്‍ ഇടാന്‍ വന്നപ്പോഴാണ് സംഭവം. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ചാക്കര വിഗീഷ് കിഴക്കേകുനിയെ കൊയിലണ്ടി പൊലീസ് അറസ്റ്റ് ചെയ്തു.

Continue Reading

Trending