Connect with us

Culture

‘മലപ്പുറത്ത് കടലേ ഇല്ല. ഉള്ള കടലാണെങ്കില്‍ ബിന്‍ലാദന്റെ വംശത്തില്‍പെട്ട അറബികടലാണ്’; ജയരാജനെ ട്രോളി കെ.എം ഷാജി എം.എല്‍.എ

Published

on

കോഴിക്കോട്: മന്ത്രി ഇ.പി ജയരാജന്റെ മലപ്പുറം പരാമര്‍ശത്തെ ട്രോളി കെ.എം ഷാജി എം.എല്‍.എ. നമുക്ക് അജ്ഞാതമായ ചരിത്രങ്ങള്‍ കൊണ്ട് മലപ്പുറത്ത് കടലേ ഇല്ല. ‘ഉള്ള കടലാണെങ്കില്‍ ബിന്‍ലാദന്റെ വംശത്തില്‍ പെട്ട അറബികടലാണ്. എന്നു വെച്ചാല്‍ അറബികടലിന്റെ വല്യപ്പയാണ് ബിന്‍ലാദന്‍ എന്നര്‍ത്ഥം. ചരിത്രത്തെ വിജ്രംഭിപ്പിച്ച കേരള രാഷ്ട്രീയത്തിലെ മഹാന്‍മാരില്‍ ഒരാളാണ് ഇ പി ജയരാജനെന്ന കാര്യത്തില്‍ ആര്‍ക്കെങ്കിലും ഡൗട്ട് ഉണ്ടാകുമെന്ന് തോന്നുന്നില്ല.’-കെ. എം ഷാജി ഫേസ്ബുക്കില്‍ കുറിച്ചു. ആലപ്പാട്ടെ ഖനത്തിനെതിരെയുള്ള സമരത്തിനു പിന്നില്‍ മലപ്പുറത്തുകാരാണെന്നായിരുന്നു ഇ.പി ജയരാജന്റെ പരാമര്‍ശം. പരാമര്‍ശത്തിനെതിരെ വ്യാപകമായ രീതിയില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

ബ്രസീലില്‍ പ്രസിഡന്റ് ജെയ്ര്‍ ബൊല്‍സൊനൊരോ ഉഷ്ണമേഖലയിലെ ട്രംപ് എന്നാണ് വംശവെറിയുടെ കാര്യത്തില്‍ അറിയപ്പെടുന്നത്. മൂപ്പര്‍ക്ക് അങ്ങനെ അറിയപ്പെടാമെങ്കില്‍ മിതോഷ്ണ മേഖലയിലെ സംഘാക്കളുടെ മോദിയായി എന്ത് കൊണ്ട് തനിക്ക് അറിയപ്പെട്ടു കൂടാ എന്നാണ് ജയരാജന്‍ ചോദിക്കുന്നത്. മുണ്ടുടുത്ത മോദി കൂടെയുള്ളപ്പോള്‍ ശക്തമായ കോംപറ്റീഷന്‍ നേരിടേണ്ടി വരുമെന്ന് ജയരാജനും അറിയാം. പക്ഷേ വയര്‍ നിറച്ചും വിവരമുള്ള ജയരാജന്‍ വിടുമോ?

ആലപ്പാട്ടെ ജനങ്ങളുടെ സമരം ജീവിക്കാന്‍ വേണ്ടിയുള്ളതാണ്. ആ സമരം വിജയിച്ചാല്‍ പ്രദേശത്തെ ജനങ്ങളുടെ ജീവിതം സുരക്ഷിതമാകും. പക്ഷേ ഖനനം വിജയിക്കാതിരുന്നാല്‍ ജയരാജന്റെ കാപ്പി കുടി മുട്ടും. അതു കൊണ്ട് തുട്ട് കിട്ടാന്‍ അഭംഗുരം/അനുസ്യൂതം ഖനനം തുടര്‍ന്നു കൊണ്ടേയിരിക്കും. നോ കോംപര്‍മൈസ്.അത് ഒരു ചെറിയ ടാസ്‌ക്കാണ്. സമരത്തിന് പിന്നില്‍ മലപ്പുറത്തുകാരെന്ന് അങ്ങ് വിളിച്ചു കൂവുക. മലപ്പുറത്ത് കടലേ ഇല്ല. ഉള്ള കടലാണെങ്കില്‍ ബിന്‍ലാദന്റെ വംശത്തില്‍ പെട്ട അറബികടലാണ്. എന്നു വെച്ചാല്‍ അറബികടലിന്റെ വല്യപ്പയാണ് ബിന്‍ലാദന്‍ എന്നര്‍ത്ഥം. നമുക്ക് അജ്ഞാതമായ ചരിത്രങ്ങള്‍ കൊണ്ട് ചരിത്രത്തെ വിജ്രംഭിപ്പിച്ച കേരള രാഷ്ട്രീയത്തിലെ മഹാന്‍മാരില്‍ ഒരാളാണ് ഇ പി ജയരാജനെന്ന കാര്യത്തില്‍ ആര്‍ക്കെങ്കിലും ഡൗട്ട് ഉണ്ടാകുമെന്ന് തോന്നുന്നില്ല.

മലപ്പുറമെന്നത്, മാപ്പിളയെന്നത്, വര്‍ണാശ്രമധര്‍മത്തില്‍ ശൂദ്രനെക്കാള്‍ താഴ്ന്നു നില്‍ക്കുന്ന സംജ്ഞയാണ് ഇപ്പോഴും മേലാള വെറിയുടെ വികൃതമായ മനസ്സ് പേറുന്ന ജയരാജ, വിജയരാഘവനെ പോലുള്ള ശിഖണ്ഡികള്‍ക്ക്. ഇന്ത്യയിലെ മാര്‍ക്കിസ്റ്റ് പാര്‍ട്ടി കാലാകാലങ്ങളിലായി തുടര്‍ന്നു വന്ന രീതിയും നീതിയും മറ്റൊന്നല്ല.അംബേദ്ക്കര്‍ എന്ത് കൊണ്ട് കമ്മ്യൂണിസ്റ്റായില്ല എന്ന ചോദ്യത്തിന്റെ ഉത്തരം മാത്രം മതിയാകും, തരാതരം വര്‍ഗ്ഗീയത വിളമ്പുന്ന സി പി എം, സംഘ് പരിവാറിന്റെ സഹോദര സ്ഥാപനമാണെന്ന് ബോധ്യപ്പെടാന്‍.

ഏതായാലും മലപ്പുറത്തെ കടലൊക്കെ ജയരാജന്‍ തീരുമാനമാക്കിയ സ്ഥിതിക്ക് സെക്രട്ടറിയേറ്റിലെ ചെകുത്താന്മാരെ ജനങ്ങള്‍ കൂടി തീരുമാനമാക്കിയാല്‍ ആലപ്പാട്ടുകാര്‍ക്കൊപ്പം കേരളവും രക്ഷപ്പെടാന്‍ സാധ്യതയുണ്ടായിരുന്നു.

Art

പാട്ടിന്റെ പാലാഴി ഇനി പടപ്പറമ്പിലും ഒഴുകും: എകെഎംഎസ്എയുടെ പുതിയ ബ്രാഞ്ച് ഉദ്ഘാടനം ചെയ്തു

Published

on

മലപ്പുറം: ഓൾ കേരള മാപ്പിള സംഗീത അക്കാദമിയുടെ പുതിയ ബ്രാഞ്ച് പടപ്പറമ്പിൽ കുറുവ പഞ്ചായത്ത് പ്രസിഡന്റ് നസീറ മോൾ ഉദ്ഘാടനം ചെയ്‌തു. ചടങ്ങിൽ എ കെ എം എസ് എ സംസ്ഥാന ജനറൽ സെക്രട്ടറിയും ആകാശവാണി മീഡിയ ആർട്ടിസ്റ്റുമായ കെ എം കെ വെള്ളയിൽ അദ്ധ്യക്ഷത വഹിച്ചു. എ കെ എം എസ് എയുടെ യു എ ഇ സെൻട്രൽ കമ്മറ്റി ജനറൽ സെക്രട്ടറി അഷറഫ് വെള്ളേങ്ങൽ വളാഞ്ചേരി മുഖ്യ പ്രഭാഷണം നിർവഹിച്ചു.

എ കെ എം എസ് എയുടെ പുതിയ ബ്രാഞ്ചിൻ്റെ പ്രചാരണ വിവരണ ഫ്ലയർ എ കെ എം എസ് എ സാരഥികളായ കെ എം കെ വെള്ളയിലും അഷറഫ് വെള്ളേങ്ങൽ വളാഞ്ചേരിയും ചേർന്ന് പഞ്ചായത്ത് പ്രസിഡന്റ് നസീറ മോൾക്കും മെമ്പർ സഹീറ ടീച്ചർക്കും നൽകി ഫ്ലയർ പ്രകാശനം ചെയ്തു.

അക്കാദമിയിലേക്കുള്ള പുതിയ അഡ്മിഷൻ എൻ എസ് എൻ എം പാലാണി (പോപുലർ ന്യൂസ് റിപ്പോർട്ടർ) നിർവ്വഹിച്ചു. വിദ്യാർത്ഥികൾക്ക് കൈ പുസ്‌തകം കുറുവ പഞ്ചായത്ത് മെമ്പർ സഹീറ ടീച്ചർ നൽകുകയും ആശംസകൾ നേർന്നു സംസാരിക്കുകയും ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി ഷാജഹാൻ ചീരങ്ങൻ സ്വാഗതം പറഞ്ഞു. മലപ്പുറം ജില്ലയിൽ മൂന്നാമത്തെ ബ്രാഞ്ചാണ് പടപ്പറമ്പിൽ ആരംഭിച്ചിരിക്കുന്നത്.

വിദേശത്ത് യുഎഇയിലും കേരളത്തിലെ എല്ലാ ജില്ലകളിലും പഠനകേന്ദ്രങ്ങളും, ചാപ്റ്ററുകളും, ഓൾ കേരള മാപ്പിള സംഗീത അക്കാദമി കേരള സർക്കാറിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്നുണ്ട്. പഠനം വിജയകരമായി പൂർത്തികരിച്ച വിദ്യാർത്ഥികൾക്ക് അംഗീകൃത സർട്ടിഫിക്കറ്റ് നൽകുന്ന അക്കാദമി പാവപെട്ട വിദ്യാർഥികൾക്ക് സാന്ത്വന സഹായ പ്രവർത്തനങ്ങൾ ചെയ്യുന്നുമുണ്ട്. എ കെ എം എസ് എ മലപ്പുറം ചാപ്റ്റർ ജനറൽ സെക്രട്ടറി മുസ്‌തഫ കൊടക്കാടൻ, മുഹമ്മദ് കുട്ടി കെ കെ, മൊയ്തീൻ കുട്ടി ഇരുങ്ങല്ലൂർ, അസ്ക്കർ തോപ്പിൽ, നൗഷാദ് കോട്ടക്കൽ, ഹുസൈൻ മൂർക്കനാട് എന്നിവർ ആശംസകൾ നേർന്നു. കുമാരി നാജിയ പരിപാടി ഏകോപനം ചെയ്തു. ആകാശവാണി മീഡിയ ആർട്ടിസ്റ്റ് കെ എം കെ വെള്ളയിൽ നേതൃത്വം നൽകിക്കൊണ്ട് എ കെ എം എസ് എ കോട്ടക്കൽ അക്കാദമിയിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഇമ്പമാർന്ന മാപ്പിള പാട്ടുകൾ പരിപാടിക്ക് നിറപ്പകിട്ടാർന്നു.

മാപ്പിളപ്പാട്ട്, ലളിതഗാനം, ഹിന്ദുസ്ഥാനി സംഗീതം, കർണാടക സംഗീതം, തബല, ദഫ് മുട്ട്, കോൽക്കളി, ഒപ്പന, എന്നിവ കുട്ടികൾക്കും, മുതിർന്നവർക്കും പഠിക്കാനുള്ള അവസരം എ കെ എം എസ് എ അക്കാദമി നൽകി വരുന്നുണ്ട്.

Continue Reading

award

വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌കാരം രമേഷ് പിഷാരടിക്ക്

പ്രശസ്ത സിനിമാ താരവും എഴുകത്തുകാരനുമായ രമേഷ് പിഷാരടിക്ക് മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌ക്കാരം.

Published

on

പ്രശസ്ത സിനിമാ താരവും എഴുകത്തുകാരനുമായ രമേഷ് പിഷാരടിക്ക് മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌ക്കാരം.അന്തരിച്ച കോണ്‍ഗ്രസ് നേതാവും,മുന്‍ മലപ്പുറം ഡിസിസി പ്രസിഡന്റുമായിരുന്ന വി.വി പ്രകാശിന്റെ ഓര്‍മ്മക്കായി ചര്‍ക്ക ഏര്‍പ്പെടുത്തിയ പുരസ്‌ക്കാരം രമേഷ് പിഷാരടിക്കാണെന്ന് ചര്‍ക്ക ചെയര്‍മാന്‍ റിയാസ് മുക്കോളി അറിയിച്ചു.ഈ വര്‍ഷം മുതല്‍ ഇരുപത്തി അയ്യായിരം രൂപയും പുരസ്‌കാരത്തോടൊപ്പം നല്‍കുന്നുണ്ട്.ആദ്യ പുരസ്‌ക്കാരം നജീബ് കാന്തപുരം എംഎല്‍എക്കും,രണ്ടാമത് എഴുത്തുകാരിയായ സുധാ മേനോനുമാണ് നല്‍കിയത്.

 

Continue Reading

Film

അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ എത്തുന്നു ! ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി…

പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

Published

on

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘അപ്പൻ’ ശേഷം മജു സംവിധാനം ചെയ്യുന്ന ‘പെരുമാനി’യുടെ ടീസർ പുറത്തുവിട്ടു. ‘പെരുമാനി’ എന്ന ഗ്രാമം, ഒന്നു പറഞ്ഞാ രണ്ടാമത്തതിന് ഒടിപ്പടച്ചെത്തുന്ന ഗ്രാമവാസികൾ, ഇനി കലഹത്തിനും പ്രശ്നങ്ങൾക്കുമാണെങ്കിലോ യാതൊരു കുറവൂല്ലാ, തനി നാടൻ മട്ടിൽ കളർഫുളായെത്തിയ ടീസർ പ്രേക്ഷകശ്രദ്ധ നേടുന്നു. ദുൽഖർ സൽമാനാണ് ടീസർ റിലീസ് ചെയ്തത്. പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

2022 ഒക്ടോബർ 28ന് റിലീസ് ചെയ്ത സണ്ണി വെയ്ൻ-അലൻസിയർ ചിത്രം ‘അപ്പൻ’ന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പെരുമാനി’. ചിത്രത്തിൽ വിനയ് ഫോർട്ട്‌ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് സോഷ്യൽ മീഡിയകളിൽ വലിയ രീതിയിൽ വൈറലായിരുന്നു. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കണ്ടതോടെ വലിയ പ്രത്യേകതയോടെ എത്തുന്ന സിനിമയാണ് ‘പെരുമാനി’ എന്ന നിഗമനത്തിലാണ് പ്രേക്ഷകർ എത്തിചേർന്നത്. അത് ശരിവെക്കുന്ന വിധത്തിലാണ് ടീസറും.

‘പെരുമാനി’ എന്ന ഗ്രാമവും അവിടുത്തെ മനുഷ്യരും അവർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും ഇതിവൃത്തമാക്കിയ ഈ ചിത്രം ഒരു ഫാന്റസി ഡ്രാമയാണ്. സംവിധായകൻ മജു തന്നെയാണ് തിരക്കഥ രചിച്ചത്. യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ സെഞ്ച്വറി ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിർമ്മാതാവ്. ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ്: സഞ്ജീവ് മേനോൻ, ശ്യാംധർ, ഛായാഗ്രഹണം: മനേഷ് മാധവൻ, ചിത്രസംയോജനം: ജോയൽ കവി, സംഗീതം: ഗോപി സുന്ദർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, ഗാനരചന: മുഹ്സിൻ പെരാരി, സുഹൈൽ കോയ, പ്രൊജക്ട് ഡിസൈനർ: ഷംസുദീൻ മങ്കരത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടേർസ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹാരിസ് റഹ്മാൻ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ: അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി, കലാസംവിധാനം: വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വി.എഫ്.എക്സ്: സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ്: രമേശ്‌ അയ്യർ, ആക്ഷൻ: മാഫിയ ശശി, സ്റ്റിൽസ്: സെറീൻ ബാബു, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്,ഡിസ്ട്രിബൂഷൻ – സെഞ്ചുറി ഫിലിംസ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Trending