Connect with us

Culture

‘മലപ്പുറത്ത് കടലേ ഇല്ല. ഉള്ള കടലാണെങ്കില്‍ ബിന്‍ലാദന്റെ വംശത്തില്‍പെട്ട അറബികടലാണ്’; ജയരാജനെ ട്രോളി കെ.എം ഷാജി എം.എല്‍.എ

Published

on

കോഴിക്കോട്: മന്ത്രി ഇ.പി ജയരാജന്റെ മലപ്പുറം പരാമര്‍ശത്തെ ട്രോളി കെ.എം ഷാജി എം.എല്‍.എ. നമുക്ക് അജ്ഞാതമായ ചരിത്രങ്ങള്‍ കൊണ്ട് മലപ്പുറത്ത് കടലേ ഇല്ല. ‘ഉള്ള കടലാണെങ്കില്‍ ബിന്‍ലാദന്റെ വംശത്തില്‍ പെട്ട അറബികടലാണ്. എന്നു വെച്ചാല്‍ അറബികടലിന്റെ വല്യപ്പയാണ് ബിന്‍ലാദന്‍ എന്നര്‍ത്ഥം. ചരിത്രത്തെ വിജ്രംഭിപ്പിച്ച കേരള രാഷ്ട്രീയത്തിലെ മഹാന്‍മാരില്‍ ഒരാളാണ് ഇ പി ജയരാജനെന്ന കാര്യത്തില്‍ ആര്‍ക്കെങ്കിലും ഡൗട്ട് ഉണ്ടാകുമെന്ന് തോന്നുന്നില്ല.’-കെ. എം ഷാജി ഫേസ്ബുക്കില്‍ കുറിച്ചു. ആലപ്പാട്ടെ ഖനത്തിനെതിരെയുള്ള സമരത്തിനു പിന്നില്‍ മലപ്പുറത്തുകാരാണെന്നായിരുന്നു ഇ.പി ജയരാജന്റെ പരാമര്‍ശം. പരാമര്‍ശത്തിനെതിരെ വ്യാപകമായ രീതിയില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

ബ്രസീലില്‍ പ്രസിഡന്റ് ജെയ്ര്‍ ബൊല്‍സൊനൊരോ ഉഷ്ണമേഖലയിലെ ട്രംപ് എന്നാണ് വംശവെറിയുടെ കാര്യത്തില്‍ അറിയപ്പെടുന്നത്. മൂപ്പര്‍ക്ക് അങ്ങനെ അറിയപ്പെടാമെങ്കില്‍ മിതോഷ്ണ മേഖലയിലെ സംഘാക്കളുടെ മോദിയായി എന്ത് കൊണ്ട് തനിക്ക് അറിയപ്പെട്ടു കൂടാ എന്നാണ് ജയരാജന്‍ ചോദിക്കുന്നത്. മുണ്ടുടുത്ത മോദി കൂടെയുള്ളപ്പോള്‍ ശക്തമായ കോംപറ്റീഷന്‍ നേരിടേണ്ടി വരുമെന്ന് ജയരാജനും അറിയാം. പക്ഷേ വയര്‍ നിറച്ചും വിവരമുള്ള ജയരാജന്‍ വിടുമോ?

ആലപ്പാട്ടെ ജനങ്ങളുടെ സമരം ജീവിക്കാന്‍ വേണ്ടിയുള്ളതാണ്. ആ സമരം വിജയിച്ചാല്‍ പ്രദേശത്തെ ജനങ്ങളുടെ ജീവിതം സുരക്ഷിതമാകും. പക്ഷേ ഖനനം വിജയിക്കാതിരുന്നാല്‍ ജയരാജന്റെ കാപ്പി കുടി മുട്ടും. അതു കൊണ്ട് തുട്ട് കിട്ടാന്‍ അഭംഗുരം/അനുസ്യൂതം ഖനനം തുടര്‍ന്നു കൊണ്ടേയിരിക്കും. നോ കോംപര്‍മൈസ്.അത് ഒരു ചെറിയ ടാസ്‌ക്കാണ്. സമരത്തിന് പിന്നില്‍ മലപ്പുറത്തുകാരെന്ന് അങ്ങ് വിളിച്ചു കൂവുക. മലപ്പുറത്ത് കടലേ ഇല്ല. ഉള്ള കടലാണെങ്കില്‍ ബിന്‍ലാദന്റെ വംശത്തില്‍ പെട്ട അറബികടലാണ്. എന്നു വെച്ചാല്‍ അറബികടലിന്റെ വല്യപ്പയാണ് ബിന്‍ലാദന്‍ എന്നര്‍ത്ഥം. നമുക്ക് അജ്ഞാതമായ ചരിത്രങ്ങള്‍ കൊണ്ട് ചരിത്രത്തെ വിജ്രംഭിപ്പിച്ച കേരള രാഷ്ട്രീയത്തിലെ മഹാന്‍മാരില്‍ ഒരാളാണ് ഇ പി ജയരാജനെന്ന കാര്യത്തില്‍ ആര്‍ക്കെങ്കിലും ഡൗട്ട് ഉണ്ടാകുമെന്ന് തോന്നുന്നില്ല.

മലപ്പുറമെന്നത്, മാപ്പിളയെന്നത്, വര്‍ണാശ്രമധര്‍മത്തില്‍ ശൂദ്രനെക്കാള്‍ താഴ്ന്നു നില്‍ക്കുന്ന സംജ്ഞയാണ് ഇപ്പോഴും മേലാള വെറിയുടെ വികൃതമായ മനസ്സ് പേറുന്ന ജയരാജ, വിജയരാഘവനെ പോലുള്ള ശിഖണ്ഡികള്‍ക്ക്. ഇന്ത്യയിലെ മാര്‍ക്കിസ്റ്റ് പാര്‍ട്ടി കാലാകാലങ്ങളിലായി തുടര്‍ന്നു വന്ന രീതിയും നീതിയും മറ്റൊന്നല്ല.അംബേദ്ക്കര്‍ എന്ത് കൊണ്ട് കമ്മ്യൂണിസ്റ്റായില്ല എന്ന ചോദ്യത്തിന്റെ ഉത്തരം മാത്രം മതിയാകും, തരാതരം വര്‍ഗ്ഗീയത വിളമ്പുന്ന സി പി എം, സംഘ് പരിവാറിന്റെ സഹോദര സ്ഥാപനമാണെന്ന് ബോധ്യപ്പെടാന്‍.

ഏതായാലും മലപ്പുറത്തെ കടലൊക്കെ ജയരാജന്‍ തീരുമാനമാക്കിയ സ്ഥിതിക്ക് സെക്രട്ടറിയേറ്റിലെ ചെകുത്താന്മാരെ ജനങ്ങള്‍ കൂടി തീരുമാനമാക്കിയാല്‍ ആലപ്പാട്ടുകാര്‍ക്കൊപ്പം കേരളവും രക്ഷപ്പെടാന്‍ സാധ്യതയുണ്ടായിരുന്നു.

Film

36 വർഷങ്ങൾക്ക് ശേഷം മണിരത്നത്തിന്റെ ‘ഗീതാഞ്ജലി’ വീണ്ടും തിയറ്ററുകളിലേക്ക്

ചെന്നൈ ഒഴികെയുള്ള പ്രദേശങ്ങളിലെ ചിത്രത്തിന്റെ ആഗോള റീ-റിലീസ് അവകാശം ശ്രീ പദ്മിനി സിനിമാസ് ചെയർമാൻ ബൂർലെ ശിവപ്രസാദ് സ്വന്തമാക്കി.

Published

on

ചെന്നൈ: മണിരത്നം സംവിധാനം ചെയ്ത് നാഗാർജുന അക്കിനേനിയെയും ഗിരിജ ഷെട്ടാറിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി 1989ൽ പുറത്തിറങ്ങിയ ക്ലാസിക് റൊമാന്റിക് ചിത്രം ‘ഗീതാഞ്ജലി’ 36 വർഷങ്ങൾക്ക് ശേഷം വീണ്ടും തിയറ്ററുകളിലെത്തുന്നു. ചെന്നൈ ഒഴികെയുള്ള പ്രദേശങ്ങളിലെ ചിത്രത്തിന്റെ ആഗോള റീ-റിലീസ് അവകാശം ശ്രീ പദ്മിനി സിനിമാസ് ചെയർമാൻ ബൂർലെ ശിവപ്രസാദ് സ്വന്തമാക്കി.

‘എനിക്ക് ഏറെ പ്രിയപ്പെട്ട ചിത്രമാണ് ഗീതാഞ്ജലി. അതിനാൽ തന്നെ ഈ ചിത്രത്തിന്റെ റീ-റിലീസ് അവകാശം ലഭിച്ചതിൽ അതിയായ സന്തോഷമുണ്ട്. പ്രേക്ഷകർ ഈ മനോഹരമായ ചിത്രം വീണ്ടും ഇരുകൈയ്യും നീട്ടി സ്വീകരിക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു,’ ശിവപ്രസാദ് പറഞ്ഞു. ചിത്രം 4K റസ്റ്റോർഡ് പതിപ്പിലാണ് വീണ്ടും പ്രദർശനത്തിനെത്തുന്നത്.

തെലുങ്കിൽ മണിരത്നം സംവിധാനം ചെയ്ത ഒരേയൊരു ചിത്രമാണ് ഗീതാഞ്ജലി. നാഗാർജുനയുമായി മണിരത്നം ഒന്നിച്ച ഏക ചിത്രമെന്ന പ്രത്യേകതയും ഇതിന് ഉണ്ട്. ഭാഗ്യലക്ഷ്മി എന്റർപ്രൈസസ് ബാനറിൽ സി. പദ്മജയും ചിറ്റമൂരു പ്രവീൺ കുമാർ റെഡ്ഡിയും ചേർന്നാണ് ചിത്രം നിർമിച്ചത്.

മരണാസന്നരായ രണ്ട് യുവാക്കളുടെ ഹൃദയസ്പർശിയായ പ്രണയകഥയാണ് ചിത്രം പറയുന്നത്. കാൻസർ ബാധിതനായ പ്രകാശ് (നാഗാർജുന) എന്ന യുവാവും ഹൃദ്രോഗിയായ ഗീതാഞ്ജലി (ഗിരിജ ഷെട്ടാർ) എന്ന പെൺകുട്ടിയും ഊട്ടിയിൽ വെച്ച് കണ്ടുമുട്ടുന്നതോടെയാണ് കഥ മുന്നേറുന്നത്. മരണം അടുത്തുണ്ടെന്ന ബോധ്യത്തിനിടയിലും ജീവിതത്തെ സ്നേഹിക്കാനും ആഘോഷിക്കാനും അവർ തീരുമാനിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം.

ഇളയരാജയുടെ സംഗീതം ചിത്രത്തിന് വേറിട്ട തിളക്കം നൽകി. ‘ഓ പ്രിയാ പ്രിയാ’, ‘ജല്ലന്ത കവിന്ത’ തുടങ്ങിയ ഗാനങ്ങൾ ഇന്നും വലിയ ആരാധകപിന്തുണ നേടുന്നവയാണ്. നാഗാർജുന, ഗിരിജ ഷെട്ടാർ, വിജയകുമാർ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രം, ആക്ഷൻ ഹീറോ ഇമേജിൽ നിന്നു മാറി നാഗാർജുനയുടെ കരിയറിലെ മികച്ച പ്രകടനങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു.

ചിത്രം മലയാളത്തിലും മൊഴിമാറ്റം ചെയ്ത് പുറത്തിറങ്ങിയിരുന്നു. ഗീതാഞ്ജലി റിലീസ് ചെയ്ത അതേ വർഷം പുറത്തിറങ്ങിയ നാഗാർജുനയുടെ മറ്റൊരു സൂപ്പർഹിറ്റ് ചിത്രം ‘ശിവ’ ഏതാനും ആഴ്ചകൾക്ക് മുൻപ് വിജയകരമായ റീ-റിലീസ് നടത്തിയിരുന്നു.

Continue Reading

Film

‘ജയിലര്‍ 2’യില്‍ വിദ്യാ ബാലനും

ലോകമെമ്പാടുമായി ഏകദേശം 650 കോടി രൂപ കളക്ഷന്‍ നേടിയ ആദ്യഭാഗത്തിന് ശേഷം ‘ജയിലര്‍ 2’ തിയറ്ററുകള്‍ കീഴടക്കാനൊരുങ്ങുന്നതിനിടെയാണ് ആരാധകരെ ആവേശത്തിലാഴ്ത്തുന്ന പുതിയ റിപ്പോര്‍ട്ട് പുറത്തുവന്നത്.

Published

on

നെല്‍സണ്‍ ദിലീപ്കുമാറിന്റെ സംവിധാനത്തില്‍ രജനീകാന്ത് നായകനായെത്തിയ സൂപ്പര്‍ഹിറ്റ് ചിത്രം ‘ജയിലര്‍’ നേടിയ വന്‍ വിജയത്തിന് പിന്നാലെ രണ്ടാം ഭാഗം ഒരുങ്ങുന്നു. ലോകമെമ്പാടുമായി ഏകദേശം 650 കോടി രൂപ കളക്ഷന്‍ നേടിയ ആദ്യഭാഗത്തിന് ശേഷം ‘ജയിലര്‍ 2’ തിയറ്ററുകള്‍ കീഴടക്കാനൊരുങ്ങുന്നതിനിടെയാണ് ആരാധകരെ ആവേശത്തിലാഴ്ത്തുന്ന പുതിയ റിപ്പോര്‍ട്ട് പുറത്തുവന്നത്. ബോളിവുഡ് സൂപ്പര്‍ നായിക വിദ്യാ ബാലന്‍ ചിത്രത്തിന്റെ ഭാഗമാകുമെന്നാണ് സൂചന.

പിങ്ക് വില്ലയ്ക്ക് ലഭിച്ച റിപ്പോര്‍ട്ട് പ്രകാരം, ‘വിദ്യാ ബാലന്‍ ജയിലര്‍ 2’യില്‍ അഭിനയിക്കാന്‍ ഒപ്പുവെച്ചിട്ടുണ്ട്. തിരക്കഥയില്‍ പൂര്‍ണ്ണമായി സന്തുഷ്ടയായ താരം ശക്തമായ ഒരു കഥാപാത്രത്തിലൂടെയാണ് എത്തുക. സിനിമയുടെ തീവ്രത വര്‍ധിപ്പിക്കുന്നതില്‍ വിദ്യയുടെ സാന്നിധ്യം നിര്‍ണായകമാകുമെന്നാണ് വിലയിരുത്തല്‍.

സണ്‍ പിക്‌ചേഴ്‌സ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ രജനീകാന്ത് ‘ടൈഗര്‍ മുത്തുവേല്‍ പാണ്ഡ്യന്‍’ എന്ന തന്റെ ഐക്കണിക് വേഷം വീണ്ടും അവതരിപ്പിക്കും. മോഹന്‍ലാല്‍, ശിവ രാജ്കുമാര്‍, നന്ദമുരി ബാലകൃഷ്ണ, മിഥുന്‍ ചക്രവര്‍ത്തി എന്നിവരുടെ അതിഥി വേഷങ്ങള്‍ ഉണ്ടാകുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. ആദ്യഭാഗത്തില്‍ മരിച്ച വിനായകന്റെ കഥാപാത്രം രണ്ടാം ഭാഗത്തില്‍ ഉണ്ടാകുമെന്ന പ്രഖ്യാപനവും നേരത്തെ കൗതുകമുണര്‍ത്തിയിരുന്നു.

‘ജയിലര്‍ 2’ 2026 ഓഗസ്റ്റ് 14ന് തിയറ്ററുകളില്‍ എത്തും. ആദ്യ ഭാഗം റിലീസ് ചെയ്ത അതേ മാസത്തില്‍ തന്നെ രണ്ടാം ഭാഗവും എത്തുന്നതോടെ സമാന വിജയം പ്രതീക്ഷിക്കുന്നതായി നിര്‍മ്മാതാക്കള്‍ അറിയിച്ചു.

 

Continue Reading

kerala

തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍; തൃശ്ശൂര്‍ എടുത്ത് യുഡിഎഫ്

ജില്ലാ പഞ്ചായത്തിലെ 46 വാര്‍ഡുകളില്‍ യുഡിഎഫ് മുന്നേറുന്നു.

Published

on

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ ത്യശ്ശൂര്‍ കോര്‍പ്പറേഷന്‍ എടുത്ത് യുഡിഎഫ് . മുനിസിപ്പാലിറ്റികളില്‍ 41 ന്നും ബ്ലോക്ക് പഞ്ചായത്തുകളില്‍ യുഡിഎഫ് 60. ഗ്രാമപഞ്ചായത്തുകളില്‍ യുഡിഎഫ് 261. ഗ്രാമപഞ്ചായത്തുകളില്‍ യുഡിഎഫ് 709 മുന്നേറുന്നു. ബ്ലോക്ക് പഞ്ചായത്തില്‍ 144 വാര്‍ഡുകളില്‍ യുഡിഎഫ് ലീഡ് ചെയ്യുന്നു. ജില്ലാ പഞ്ചായത്തിലെ 46 വാര്‍ഡുകളില്‍ യുഡിഎഫ് മുന്നേറുന്നു. മുനിസിപ്പാലിറ്റികളില്‍ 316 സീറ്റുകളില്‍ യൂഡിഎഫും മുന്നേറുന്നു.

തിരുവനന്തപുരം കോര്‍പറേഷനില്‍ യുഡിഎഫ് സ്ഥാനാര്‍ഥി കെ.എസ് ശബരീനാഥ് ലീഡ് ചെയ്യുകയാണ്. കൂത്താട്ടുകുളം നഗരസഭയില്‍ യുഡിഎഫ് മുന്നേറ്റമാണ്. പന്തളം നഗരസഭയില്‍ യുഡിഎഫ് ലീഡ് ചെയ്യുന്നു. കോതമംഗലം നഗരസഭയില്‍ യുഡിഎഫാണ് മുന്നില്‍. നാല് കോര്‍പറേഷനിലുകളിലും യുഡിഎഫ് മുന്നേറ്റമാണ്.

ഏറ്റുമാനൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ജയിച്ചു. നഗരസഭ ഒന്നാം വാര്‍ഡ് സ്ഥാനാര്‍ഥി പുഷ്പ വിജയകുമാറാണ് 70 വോട്ടിന് വിജയിച്ചത്. കൊട്ടാരക്കര നഗരസഭയില്‍ നാല് ഡിവിഷനുകളില്‍ യുഡിഎഫ് ലീഡ് ചെയ്യുന്നു. കാസര്‍കോട് നഗരസഭയില്‍ യുഡിഎഫും എന്‍ഡിഎയും ഒപ്പത്തിനൊപ്പമാണ്. കൊട്ടാരക്കര നഗരസഭയില്‍ നാല് ഡിവിഷനുകളില്‍ യുഡിഎഫ് ലീഡ് ചെയ്യുന്നു. പരപ്പനങ്ങാടി നഗരസഭയില്‍ 5 ഡിവിഷനില്‍ യുഡിഎഫിന് വിജയം. തൊടുപുഴ നഗരസഭ ഇരുപതാം വാര്‍ഡില്‍ യുഡിഎഫ് ജയിച്ചു. 20, 21 വാര്‍ഡുകള്‍ യുഡിഎഫ് നിലനിര്‍ത്തി.

 

Continue Reading

Trending