Video Stories
മോദിയുടെ പുത്തന്‍ വ്യാമോഹങ്ങള്‍

അഡ്വ. കെ.എന്‍.എ ഖാദര്‍
തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി കേന്ദ്ര സര്‍ക്കാര്‍ പുത്തന്‍ പദ്ധതികളുമായി രംഗത്തുവന്നിരിക്കുന്നു. ഈയിടെ പാസാക്കിയ പൗരത്വ നിയമം അതിലൊന്നാണ്. അഫ്ഗാനിസ്ഥാന്, പാക്കിസ്താന്, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളില്‍നിന്ന് കുടിയേറി ഇന്ത്യയില്‍ താമസിക്കുന്ന എല്ലാവര്ക്കും ഇന്ത്യന്‍ പൗരത്വം നല്‍കുകയാണ് നിയമത്തിന്റെ കാതല്‍. ഹിന്ദുക്കള്‍, ബുദ്ധമതക്കാര്‍, ജൈനമതക്കാര്‍, സിക്കുകാര്‍, ക്രൈസ്തവര്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്ക് മാത്രമേ പൗരത്വം ലഭിക്കാന്‍ അര്‍ഹതയുള്ളുവത്രെ. മുസ്ലിംകള് ഒരിക്കലും ഇന്ത്യയില്‍ തുടരാന്‍ പാടില്ല, അവര്‍ക്ക് പൗരത്വം നല്‍കുകയുമില്ലെന്നാണ് പുതിയ നിയമം അനുശാസിക്കുന്നത്. ഭരണഘടനയുടെ നഗ്നമായ ലംഘനം, പൗരത്വ നിയമത്തിലെ വിവേചനം, മതപരമായ വേര്‍തിരിവുകള്‍ തുടങ്ങിയവയാണീ നിയമത്തിന്റെ അടിത്തറ.അന്യ രാഷ്ട്രങ്ങളില്‍നിന്നു വന്ന ആര്‍ക്കും പൗരത്വം നല്കാതിരിക്കുകയോ, എല്ലാവര്ക്കും നല്‍കുകയോ ആണ് വേണ്ടത്. പൗരത്വത്തിന് അര്‍ഹരായിതീരാന്‍ ചില നിബന്ധനകള്‍ നിശ്ചയിക്കുന്നതില്‍ തെറ്റില്ല. അവ എല്ലാവര്ക്കും ഒരേ രീതി പ്രദാനം ചെയ്യണം. മോദി സര്‍ക്കാറിന്റെ ലക്ഷ്യം വര്‍ഗീയ ധ്രുവീകരണവും തെരഞ്ഞെടുപ്പ് വിജയവും മാത്രമാണെന്ന് വളരെ വ്യക്തം.
മുത്തലാഖ് ബില്ലാണ് കേന്ദ്ര സര്‍ക്കാര്‍ ത്വരിതഗതിയില്‍ പാസാക്കിയെടുത്ത മറ്റൊരു നിയമം. മുത്തലാഖ് സമ്പ്രദായത്തെ അസാധുവാക്കുകയും അപ്രകാരം ചെയ്യുന്ന ഭര്ത്താക്കന്മാര്ക്ക് ജയില്‍ ശിക്ഷ ഉറപ്പുവരുത്തുകയും ചെയ്യുന്ന നിയമമാണിത്. വിവാഹം ഇസ്ലാമിക ദൃഷ്ട്യാ ഒരു സിവില്‍ കരാര്‍ ആണ്. അതിന്റെ ലംഘനം ലംഘിച്ചവരുടെമേല്‍ കൊണ്ടുവരുന്നതും സിവില്‍ ലയബിലിറ്റിയാണ്. അങ്ങനെയിരിക്കെ അതിനെ ക്രിമിനല്‍വത്കരിക്കുക ശരിയല്ല. മുന്‍ ഭര്ത്താക്കന്മാര് ജയില്‍വാസം അനുഭവിച്ചാല്‍ വിവാഹമോചിതയായ സ്ത്രീകള്‍ക്ക് അതില്‍നിന്ന് യാതൊരുവിധ നേട്ടവും ലഭ്യമാവുകയില്ലല്ലോ.
സ്ത്രീകളോടുള്ള ആഭിമുഖ്യമായിരുന്നുവെങ്കില്‍ മറ്റൊരുരീതിയില്‍ നിയമ വ്യവസ്ഥകള്‍ മാറ്റിയെഴുതാമായിരുന്നു. മുസ്ലിം പുരുഷനോ, സ്ത്രീക്കോ യാതൊരുവിധ നേട്ടവും ലഭ്യമാകാതിരിക്കാന്‍കൂടിയാണ് നിയമം ഇപ്പോഴത്തെ രീതിയില്‍ രചിക്കപ്പെട്ടത്. മുത്തലാഖ് എന്ന പേരിലല്ലെങ്കിലും ഇന്ത്യയില്‍ എല്ലാ മതസ്ഥരിലും വിവാഹ മോചനങ്ങള്‍ നടക്കാറുണ്ട്. അത്തരം വിഷയങ്ങളില്‍ ഇതുപോലൊരു നിയമം ആരെയും തേടിയെത്താറില്ല.
സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന മുന്നോക്ക സമുദായക്കാര്‍ക്ക് സംവരണം നല്‍കാനുള്ള മറ്റൊരു ബില്ലും കേന്ദ്ര സര്‍ക്കാര്‍ ചുട്ടെടുക്കുകയുണ്ടായി. തീര്‍ത്തും ഭരണഘടനാവിരുദ്ധമായ നടപടിയാണിത്. സംവരണം സാമൂഹ്യമായ പിന്നാക്കാവസ്ഥയെ മറികടക്കാനായി അധസ്ഥിതരായ ജനവിഭാഗങ്ങള്‍ക്ക് ഭരണഘടന വാഗ്ദാനം ചെയ്ത സുരക്ഷാസംവിധാനമാണ്.
രണ്ടര ലക്ഷം രൂപ വാര്‍ഷിക വരുമാനമുള്ളവരില്‍നിന്ന് സര്‍ക്കാര്‍ ആദായ നികുതി ഈടാക്കുന്നു. എന്നാല്‍ എട്ട് ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ളവര്‍ ദരിദ്രനാകയാല്‍ അവന് സംവരണം ലഭിക്കാന്‍ അര്‍ഹതയുണ്ടെന്ന വിരോധാഭാസമാണ് സര്‍ക്കാര്‍ സാമ്പത്തിക സംവരണത്തില്‍ മുന്നോട്ടുവെച്ചത്. ദാരിദ്ര നിര്‍മ്മാര്‍ജന പദ്ധതികളില്‍ അതും ഉള്‍പ്പെടുന്നില്ല. ദരിദ്ര ജനതക്ക് ജാതിയോ മതമോ നോക്കാതെ ഭവനം, തൊഴില്‍, വിദ്യാഭ്യാസം, ആരോഗ്യം, ആഹാരം എന്നിവ ലഭ്യമാക്കാന്‍ ഒട്ടേറെ പദ്ധതികള്‍ ഇപ്പോള്‍ തന്നെ നിലവിലുണ്ട്. ഇനിയും കൂടുതല്‍ മികച്ച പദ്ധതികള്‍ ദാരിദ്ര്യ നിര്‍മ്മാര്‍ജനത്തിനായി ആവിഷ്ക്കരിക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ക്ക് ഒരു തടസ്സവുമില്ല. അങ്ങനെയിരിക്കെ സമൂഹത്തിലെ ചരിത്രപരമായ കാരണങ്ങളാലുണ്ടായ പിന്നാക്കാവസ്ഥയില്‍നിന്ന് മോചനം നേടാന്‍ താഴ്ന്ന സമുദായങ്ങള്‍ക്കായി നീക്കിവെച്ച സംവരണാനുകൂല്യങ്ങള്‍ അട്ടിമറിക്കുന്ന ഈ നിയമം ഭരണഘടനയുടെ അന്തസത്ത ചോര്‍ത്തിക്കളയുന്നതാണ്. മുന്നോക്കക്കാരെ സഹായിക്കാന്‍ സംവരണമല്ലാത്ത ഏതു മാര്‍ഗവും സ്വീകരിക്കാവുന്നതേയുള്ളു.
നരേന്ദ്രമോദിയും പിണറായിയുമൊക്കെ സാമ്പത്തിക സംവരണത്തിന്റെ വക്താക്കളാണെന്ന് നേരത്തെ എല്ലാവര്ക്കും അറിവുള്ളതാണ്. സാമുദായിക സംവരണം കാലക്രമത്തില്‍ അവസാനിപ്പിക്കുമെന്ന സൂചനയും ഇതില്‍ അന്തര്‍ലീനമാണ്. യൂണിയന് പബ്ലിക്ക് സര്‍വീസ് കമ്മീഷന്റെയും യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന്റെയും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെയും സി.ബി.ഐയുടെയും മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെയുമൊക്കെ സ്വതന്ത്രമായ അസ്തിത്വം തകര്‍ത്തും കേന്ദ്ര സര്‍ക്കാറിന്റെ വരുതിയില്‍ അവയെ നിര്‍ത്താനുള്ള നടപടികള്‍ ഫലപ്രദമായി മോദി സര്‍ക്കാര്‍ സ്വീകരിച്ചുകഴിഞ്ഞു. ആസൂത്രണ കമ്മീഷനെ ഇല്ലാതെയാക്കി നീതി ആയോഗ് എന്ന സ്ഥാപനം വഴി നേരിട്ട് ഈ സര്‍ക്കാര്‍ പദ്ധതികള്‍ ആസൂത്രണം ചെയ്തു തുടങ്ങുകയാണ് ആദ്യം ചെയ്തത്. ജുഡീഷ്യറിയെ തങ്ങളുടെ താല്പര്യങ്ങള്ക്കായി പ്രയോജനപ്പെടുത്താന്‍ തുടങ്ങിയിട്ടും കാലമേറെയായി. ഇത്തരം ജനാധിപത്യ വിരുദ്ധവും ഭരണഘടനാവിരുദ്ധവുമായ നടപടികള്‍ ആരംഭിച്ചപ്പോഴെല്ലാം ശകതമായ എതിര്‍പ്പുകള്‍ ഈ ഗവര്മെന്റിന് നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും അവയെല്ലാം കെട്ടടങ്ങുന്നതാണ് കണ്ടത്.
നോട്ട് നിരോധനവും ബാങ്കുകളുടെ ലയനവും ക്യാഷ്ലസ്സ് ട്രാന്‍സക്ഷനും എല്ലാ പൗരന്മാര്ക്കും അക്കൗണ്ടും തുടങ്ങാന്‍ നിര്‍ദ്ദേശം നല്കിയ നടപടികളുമൊക്കെ സമ്പദ് വ്യവസ്ഥയെ തകര്‍ക്കുകയുണ്ടായി. ഇന്ത്യന്‍ രൂപയുടെ വില മറ്റൊരു കാലത്തുമില്ലാത്തവിധം കുറഞ്ഞു. നിത്യോപയോഗ സാധനങ്ങളുടെ വില ക്രമാതീതായി ഉയര്‍ന്നു. തൊഴില്‍രഹിതരുടെ എണ്ണം പെരുകി. കോര്‍പറേറ്റ് ഭീമന്മാര്ക്ക് അടിമവേല ചെയ്യുന്നവരായി ഭരണകൂടം പാടെ മാറി.
പ്രധാനമന്ത്രിയുടെ വിദേശയാത്രക്ക് 9000 കോടിയും പട്ടേലിന്റെ പ്രതിമക്ക് 3000 കോടിയും മോദിയുടെ പ്രതിഛായ മികച്ചതാക്കാനുള്ള പരസ്യങ്ങള്‍ക്ക് 4000 കോടിയും ചെലവാക്കി. പൊതുഖജനാവില്‍നിന്നും കടം വാങ്ങിയ കോടികള്‍ തിരിച്ചടക്കാതെ രാജ്യംവിട്ട കുത്തക മുതലാളിമാരുടെ 3 ലക്ഷം കോടിയിലേറെ വരുന്ന കടങ്ങള്‍ ഈ സര്‍ക്കാര്‍ എഴുതിത്തള്ളി. രണ്ടര ലക്ഷം ചെറുകിട വ്യവസായ ശാലകള്‍ പൂട്ടി. 11000 കര്‍ഷകര്‍ ആത്മഹത്യ ചെയ്തു. ലാഭത്തില്‍ പ്രവര്‍ത്തിച്ചകൊണ്ടിരുന്ന പൊതുമേഖലാസ്ഥാപനങ്ങള്‍ ചുളുവിലക്ക് ബഹുരാഷ്ട്ര കമ്പനികള്‍ക്ക് വിറ്റുതുലച്ചു.
അഴിമതിയുടെ ചെളിയില്‍ കഴുത്തറ്റം മുങ്ങിയ സര്‍ക്കാറാണ് കേന്ദ്രം ഭരിക്കുന്നത്. റഫേല്‍ വിമാന ഇടപാടുകള്‍ വഴി 30000 കോടിരൂപ അടിച്ചെടുക്കാന്‍ അംബാനിക്ക് സൗകര്യം ചെയ്തുകൊടുത്തു. 526 കോടി രൂപ വെച്ച് വാങ്ങാന്‍ നിശ്ചയിച്ചിരുന്ന റഫേല്‍ പ്രതിരോധ വിമാനങ്ങള്‍ക്ക് 1370 കോടി രൂപ വീതം നല്കുന്ന പുത്തന്‍ കരാറുണ്ടാക്കി കോടികള്‍ വെട്ടിച്ചു. ക്രൂരമായ വംശീയഹത്യയിലും വ്യാജ ഏറ്റുമുട്ടലുകളിലും പ്രതികളായ മുതിര്‍ന്ന പൊലീസ് ഓഫീസര്‍മാര്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കും പൂര്‍ണ്ണ സംരക്ഷണവും പ്രമോഷനും നല്കി രക്ഷപ്പെടുത്തി. സര്‍ക്കാറിനെ എതിര്‍ക്കുന്ന ആരെയും വെച്ചുപൊറുപ്പിക്കാതെയായി. എഴുത്തുകാരെയും കലാകാരന്മാരെയും വിമര്‍ശനങ്ങള്‍ ശക്തമായി ഉന്നയിച്ച രാഷ്ട്രീയ നേതാക്കളെയും പീഡിപ്പിച്ചും ഉന്മൂലനം ചെയ്തും പകവീട്ടുന്നു. വര്‍ഗീയമായ ചേരിതിരിവുകള്‍ സൃഷ്ടിക്കാന്‍ കൃത്രിമമായ കലാപങ്ങള്‍ സൃഷ്ടിക്കുന്നു. ഹേമന്ദ് കര്‍ക്കാരെ മുതല്‍ സുധീര്‍കുമാര്‍ സിംഗ് വരെയുള്ള പൊലീസ് ഓഫീസര്‍മാരെ വേട്ടയാടി. ഗൗരി ലങ്കേഷ്, ധാബോല്‍ക്കര്‍, ഗോവിന്ദ് പന്‍സാരെ, കല്‍ബുര്‍ഗി തുടങ്ങിയവരെ ആസൂത്രിതമായി നശിപ്പിച്ചു. ജനാധിപത്യവും മതേതരത്വവും ബഹുസ്വരതയും വെല്ലുവിളിക്കപ്പെട്ടുകൊണ്ടേയിരിക്കുന്നു. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ വിജയസാധ്യതയുള്ള മതേതര പ്രതിബന്ധതയും പ്രതിഛായയുമുള്ള എല്ലാ പാര്‍ട്ടികളും ഇന്ത്യയില്‍ എവിടെയായിരുന്നാലും ഒരുമിച്ചു നില്‍ക്കണം. തെരഞ്ഞെടുപ്പില്‍ വിശാലമായ മഹാസഖ്യത്തിനുപകരം ഒന്നിലേറെ സഖ്യങ്ങള്‍ വന്നാലും ഇപ്പോഴത്തെ സര്‍ക്കാറിനെ മാറ്റി തല്‍സ്ഥാനത്ത് മതേതര സര്‍ക്കാറിനെ പ്രതിഷ്ഠിക്കേണ്ടതുണ്ട്. ചെറുതും വലുതുമായ പ്രാദേശിക സഖ്യങ്ങളോ, കക്ഷികളോ ചേര്‍ന്നൊരു മുന്നണി ഇന്ത്യയില്‍ അനിവാര്യമാണ്. മോദി സര്‍ക്കാറിനെ മാറ്റുക എന്ന ലക്ഷ്യത്തില്‍ അവ ഏകീകരിക്കപ്പെടണം. സഹസ്രാബ്ദങ്ങളായി സമാധാനപരമായ സഹവര്‍ത്തിത്വത്തില്‍ കഴിയുന്ന ഭാരതീയര്‍ 1427 ജാതികളില്‍പെടുന്നവരും 1300 മൊഴികള്‍ സംസാരിക്കുന്നവരുമാണെങ്കിലും ഈ ബഹുസ്വരതയുടെ സൗന്ദര്യം അവര്‍ ആസ്വദിക്കുന്നു. അധികാരമോഹത്തിന്റെ ലഹരിബാധിച്ച കേന്ദ്ര സര്‍ക്കാറിന്റെ പുത്തന്‍ വ്യാമോഹങ്ങള്‍ സാക്ഷാത്ക്കരിക്കാന്‍ ഈ മഹാരാജ്യത്തെ തകര്‍ത്തുകൂടാ.
Celebrity
‘പാട്ടിലൂടെ തെറി വിളിക്കുന്നു എന്ന് പറയുന്നവരുണ്ട്, ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്’: വേടന്
ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്.

സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ് താന്‍ നടത്തുന്നതെന്നും വേടന് പറയുന്നു.’ നമ്മള് നടത്തുന്നത് വ്യക്തികള്‍ക്കെതിരായ പോരാട്ടമല്ല, സംഘടിതമായി നിലനില്‍ക്കുന്ന ചാതുര്‍വര്‍ണ്യത്തിന് എതിരായി, സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ്. ഞാന്‍ സമത്വവാദിയാണ് എന്ന് വിശ്വസിക്കുന്ന ആളാണ്. ഞാന്‍ വേദികളില്‍ കയറി തെറി വിളിക്കുന്നു, പാട്ടിലൂടെ തെറി വിളിക്കുന്നു എന്ന് പറയുന്നവരുണ്ട്. എന്നാല്‍ ഞ ഒരു വ്യക്തിയെ അല്ല തെറി വിളിക്കുന്നത്.
ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്. ഇത് ഇപ്പോഴുമുണ്ടോ എന്ന് ചോദിക്കുന്നിടത്ത് കൂടിയാണ് നമ്മള് ജീവിക്കുന്നത്. വളരെ വിസിബിളായി ജാതി പറയുന്നിടത്ത് വന്നു ഇവിടെ ജാതിയുണ്ടോ വേടാ എന്ന് പറയുന്ന ആളുകളുമുണ്ട്,’ എന്നും വേടൻ കൂട്ടിച്ചേർത്തു.
film
ഒ.ടി.ടി റിലീസിനൊരുങ്ങി ഈ മൂന്ന് ചിത്രങ്ങള്‍ പ്രേക്ഷകരുടെ മുന്നിലേക്ക്
കഴിഞ്ഞ ആഴ്ച തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായിയെത്തിയ തുടരും ഒ.ടി.ടിയില്‍ എത്തിയിരുന്നു.

സിനിമ പ്രേമികള്‍ ഏറെ നാളായി കാത്തിരുന്ന മൂന്ന് ചിത്രങ്ങളാണ് ഈ ആഴ്ച ഒ.ടി.ടിയില്‍ എത്തുന്നത്. കഴിഞ്ഞ ആഴ്ച തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായിയെത്തിയ തുടരും ഒ.ടി.ടിയില്‍ എത്തിയിരുന്നു.
ആലപ്പുഴ ജിംഖാന, പടക്കളം, കര്‍ണിക എന്നി ചിത്രങ്ങളാണ് ഈ ആഴ്ച കാണികളുടെ മുന്നിലേക്കെത്തുന്നത്.
ഖാലിദ് റഹ്മാന് സംവിധാനം ചെയ്ത ആലപ്പുഴ ജിംഖാന ഈ വര്‍ഷം വിഷു റിലീസായി തിയറ്ററുകളില്‍ എത്തിയിരുന്നു. ഖാലിദ് റാഹ്മാനും ശ്രീനി ശശീന്ദ്രനും ചേര്‍ന്ന് തിരക്കഥ രചിച്ച ചിത്രത്തിന് സംഭാഷണം തയ്യാറാക്കിയത് രതീഷ് രവിയാണ്. മുന്‍നിര താരങ്ങളായ നസ്ലിന്, ഗണപതി, ലുക്ക്മാന്‍, സന്ദീപ് പ്രദീപ്, അനഘ രവി, ഫ്രാങ്കോ ഫ്രാന്‍സിസ്, ബേബി ജീന്‍, ശിവ ഹരിഹരന്, ഷോണ്‍ ജോയ്, കാര്‍ത്തിക്, നന്ദ നിഷാന്ത്, നോയില ഫ്രാന്‍സി എന്നിവരാണ് ചിത്രത്തില്‍ പ്രാധാനവേഷത്തിലെത്തിയത്. ചിത്രത്തില്‍ ജിംഷി ഖാലിദ് ഛായഗ്രഹണവും നിഷാദ് യൂസഫ് എഡിറ്റിങ്ങുമാണ് നിര്‍വഹിച്ചിരിക്കുന്നത്. സോണിലൈവിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിക്കും.
സുരാജ് വെഞ്ഞാറാമൂട്,ഷറഫുദ്ദീന്,സന്ദീപ് പ്രദീപ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ മനു സ്വരാജ് സംവിധാനം ചെയ്ത ഫാന്റസി കോമഡി ചിത്രമായ ‘പടക്കളം’ ജൂണ്‍ പത്തിന് ജിയോ ഹോട്ട് സ്റ്റാറിലൂടെ സ്ട്രീമിംങ് ആരംഭിക്കും. ചിത്രത്തിന്റെ പേരുപോലെ ആദ്യവസാനം ഒരു ഗെയിം മോഡലിലാണ് പടക്കളം കഥ പറയുന്നത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പ്രാധാന അഭിനേതാക്കളായി സാഫ്, അരുണ്‍ അജികുമാര്‍, യൂട്യൂബര്‍ അരുണ്‍ പ്രദീപ്, നിരഞ്ജ അനൂപ്, ഇഷാന് ഷൗക്കത്ത്,പൂജ മോഹന്‍രാജ് എന്നിവരാണ് ഉള്ളത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവും വിജയ് സുബ്രഹ്മണ്യവുമാണ് നിര്‍മാണം വഹിച്ചത്.
അരുണ്‍ വെണ്‍പാല സംവിധാനം ചെയ്ത ചിത്രമായ ‘കര്‍ണികയാണ് ‘ അടുത്ത ചിത്രം. പയ്യാവൂര്‍ എന്ന ഗ്രാമത്തില്‍ ഒരു എഴുത്തുകാരന് ദുരൂഹ ആക്രമണത്തിനിരയാകുന്നതിനെ കേന്ദ്രീകരിച്ചുള്ള ഒരു ത്രിലര്‍ ചിത്രമാണിത്. പ്രിയങ്ക നായര്‍, വിയാന്‍ മംഗലശേരി, ടി.ജി രവി, ക്രിസ് വേണുഗോപാല്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി അവതരിപ്പിക്കുന്നത്. മനോരമ മാക്സിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിച്ചു കഴിഞ്ഞു.
Video Stories
നിലമ്പൂരിലെ വിദ്യാര്‍ഥിയുടെ മരണം’ സര്‍ക്കാറിന്റെ കഴിവുകേടിന്റെ ഫലം; പി.കെ കുഞ്ഞാലിക്കുട്ടി
ഇത്രയും വലിയ ഒരു പ്രശ്നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്.

സര്‍ക്കാറിന്റെ കഴിവുകേടിന്റെയും വനംവകുപ്പിന്റെ നിസ്സംഗതയുടെയും ഫലമാണ് നാട്ടില്‍ സംഭവിച്ച് കൊണ്ടിരിക്കുന്നതെന്നും വഴിക്കടവില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചത് ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണെന്നും മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മലയോര കര്‍ഷക ജനതയുടെ പ്രശ്നങ്ങള്‍ ഏറ്റവും ചര്‍ച്ചയായ പ്രദേശമാണ് നിലമ്പൂര്‍. അവിടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നു എന്നത് കൊണ്ട് ഇതൊന്നും ചര്‍ച്ചയാകാതെ പോകണം എന്നാണോ പറയുന്നത്? നിരുത്തരവാദപരമായ കമന്റുകളാണ് വനം മന്ത്രി നടത്തിയത്. തെരഞ്ഞെടുപ്പ് ഉള്ളത് കൊണ്ട് ഈ പ്രശ്നങ്ങള്‍ പ്രശ്നങ്ങളല്ലാതായി മാറുന്നില്ല.
ഇത്രയും വലിയ ഒരു പ്രശ്നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്. സര്‍ക്കാര്‍ ചെയ്യേണ്ടത് ചെയ്യാതെ ഉത്തരവാദിത്തമില്ലാതെ സംസാരിച്ചാല്‍ സര്‍ക്കാര്‍ കൂടുതല്‍ പരിഹാസ്യമാവുകയാണ് ചെയ്യുക. ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞ് മാറിയിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
-
kerala3 days ago
കാട്ടാന ആക്രമണത്തില്‍ വീണ്ടും മരണം; പീരുമേട് സ്ത്രീ കൊല്ലപ്പെട്ടു
-
Film3 days ago
ഇരുപതാം ദിവസം പിന്നിട്ട് പ്രേക്ഷകഹൃദയങ്ങൾ കവർന്ന് ‘നരിവേട്ട’ മുന്നോട്ട്
-
india3 days ago
ദേശീയപാത തകര്‍ന്ന സംഭവം; ദേശീയപാതാ അതോറിറ്റി ശരിയായ ദുരന്ത നിവാരണ പദ്ധതി തയ്യാറാക്കണം: അമികസ് ക്യൂറി
-
News3 days ago
ഇസ്രാഈല്‍ ആക്രമണം; ഇറാന് സൈനിക മേധാവി മുഹമ്മദ് ബഗേരി കൊല്ലപ്പെട്ടു
-
film3 days ago
കുടുംബസമേതം രസിപ്പിക്കാന്‍ പൊട്ടിച്ചിരിപ്പിക്കാന്‍ ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’
-
News3 days ago
‘ജാഗ്രത പാലിക്കുക’: ഇസ്രാഈല്‍ ആക്രമണത്തെ തുടര്‍ന്ന് ഇന്ത്യന്‍ പൗരന്മാര്ക്ക് ഇറാനിലെ ഇന്ത്യന്‍ എംബസ്സിയുടെ മുന്നറിയിപ്പ്
-
kerala3 days ago
രഞ്ജിതയ്ക്കെതിരെ അധിക്ഷേപം: ഡെപ്യൂട്ടി തഹസില്‍ദാര്‍ കസ്റ്റഡിയിൽ
-
crime3 days ago
ഷീല സണ്ണിയെ ലഹരിക്കേസിൽ കുടുക്കി; പ്രതി ലിവിയ അറസ്റ്റിൽ