Connect with us

Video Stories

മോദിയുടെ പുത്തന്‍ വ്യാമോഹങ്ങള്‍

Published

on

അഡ്വ. കെ.എന്‍.എ ഖാദര്‍

തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി കേന്ദ്ര സര്‍ക്കാര്‍ പുത്തന്‍ പദ്ധതികളുമായി രംഗത്തുവന്നിരിക്കുന്നു. ഈയിടെ പാസാക്കിയ പൗരത്വ നിയമം അതിലൊന്നാണ്. അഫ്ഗാനിസ്ഥാന്‍, പാക്കിസ്താന്‍, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളില്‍നിന്ന് കുടിയേറി ഇന്ത്യയില്‍ താമസിക്കുന്ന എല്ലാവര്‍ക്കും ഇന്ത്യന്‍ പൗരത്വം നല്‍കുകയാണ് നിയമത്തിന്റെ കാതല്‍. ഹിന്ദുക്കള്‍, ബുദ്ധമതക്കാര്‍, ജൈനമതക്കാര്‍, സിക്കുകാര്‍, ക്രൈസ്തവര്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്ക് മാത്രമേ പൗരത്വം ലഭിക്കാന്‍ അര്‍ഹതയുള്ളുവത്രെ. മുസ്‌ലിംകള്‍ ഒരിക്കലും ഇന്ത്യയില്‍ തുടരാന്‍ പാടില്ല, അവര്‍ക്ക് പൗരത്വം നല്‍കുകയുമില്ലെന്നാണ് പുതിയ നിയമം അനുശാസിക്കുന്നത്. ഭരണഘടനയുടെ നഗ്‌നമായ ലംഘനം, പൗരത്വ നിയമത്തിലെ വിവേചനം, മതപരമായ വേര്‍തിരിവുകള്‍ തുടങ്ങിയവയാണീ നിയമത്തിന്റെ അടിത്തറ.അന്യ രാഷ്ട്രങ്ങളില്‍നിന്നു വന്ന ആര്‍ക്കും പൗരത്വം നല്‍കാതിരിക്കുകയോ, എല്ലാവര്‍ക്കും നല്‍കുകയോ ആണ് വേണ്ടത്. പൗരത്വത്തിന് അര്‍ഹരായിതീരാന്‍ ചില നിബന്ധനകള്‍ നിശ്ചയിക്കുന്നതില്‍ തെറ്റില്ല. അവ എല്ലാവര്‍ക്കും ഒരേ രീതി പ്രദാനം ചെയ്യണം. മോദി സര്‍ക്കാറിന്റെ ലക്ഷ്യം വര്‍ഗീയ ധ്രുവീകരണവും തെരഞ്ഞെടുപ്പ് വിജയവും മാത്രമാണെന്ന് വളരെ വ്യക്തം.

മുത്തലാഖ് ബില്ലാണ് കേന്ദ്ര സര്‍ക്കാര്‍ ത്വരിതഗതിയില്‍ പാസാക്കിയെടുത്ത മറ്റൊരു നിയമം. മുത്തലാഖ് സമ്പ്രദായത്തെ അസാധുവാക്കുകയും അപ്രകാരം ചെയ്യുന്ന ഭര്‍ത്താക്കന്മാര്‍ക്ക് ജയില്‍ ശിക്ഷ ഉറപ്പുവരുത്തുകയും ചെയ്യുന്ന നിയമമാണിത്. വിവാഹം ഇസ്‌ലാമിക ദൃഷ്ട്യാ ഒരു സിവില്‍ കരാര്‍ ആണ്. അതിന്റെ ലംഘനം ലംഘിച്ചവരുടെമേല്‍ കൊണ്ടുവരുന്നതും സിവില്‍ ലയബിലിറ്റിയാണ്. അങ്ങനെയിരിക്കെ അതിനെ ക്രിമിനല്‍വത്കരിക്കുക ശരിയല്ല. മുന്‍ ഭര്‍ത്താക്കന്മാര്‍ ജയില്‍വാസം അനുഭവിച്ചാല്‍ വിവാഹമോചിതയായ സ്ത്രീകള്‍ക്ക് അതില്‍നിന്ന് യാതൊരുവിധ നേട്ടവും ലഭ്യമാവുകയില്ലല്ലോ.

സ്ത്രീകളോടുള്ള ആഭിമുഖ്യമായിരുന്നുവെങ്കില്‍ മറ്റൊരുരീതിയില്‍ നിയമ വ്യവസ്ഥകള്‍ മാറ്റിയെഴുതാമായിരുന്നു. മുസ്‌ലിം പുരുഷനോ, സ്ത്രീക്കോ യാതൊരുവിധ നേട്ടവും ലഭ്യമാകാതിരിക്കാന്‍കൂടിയാണ് നിയമം ഇപ്പോഴത്തെ രീതിയില്‍ രചിക്കപ്പെട്ടത്. മുത്തലാഖ് എന്ന പേരിലല്ലെങ്കിലും ഇന്ത്യയില്‍ എല്ലാ മതസ്ഥരിലും വിവാഹ മോചനങ്ങള്‍ നടക്കാറുണ്ട്. അത്തരം വിഷയങ്ങളില്‍ ഇതുപോലൊരു നിയമം ആരെയും തേടിയെത്താറില്ല.
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മുന്നോക്ക സമുദായക്കാര്‍ക്ക് സംവരണം നല്‍കാനുള്ള മറ്റൊരു ബില്ലും കേന്ദ്ര സര്‍ക്കാര്‍ ചുട്ടെടുക്കുകയുണ്ടായി. തീര്‍ത്തും ഭരണഘടനാവിരുദ്ധമായ നടപടിയാണിത്. സംവരണം സാമൂഹ്യമായ പിന്നാക്കാവസ്ഥയെ മറികടക്കാനായി അധസ്ഥിതരായ ജനവിഭാഗങ്ങള്‍ക്ക് ഭരണഘടന വാഗ്ദാനം ചെയ്ത സുരക്ഷാസംവിധാനമാണ്.

രണ്ടര ലക്ഷം രൂപ വാര്‍ഷിക വരുമാനമുള്ളവരില്‍നിന്ന് സര്‍ക്കാര്‍ ആദായ നികുതി ഈടാക്കുന്നു. എന്നാല്‍ എട്ട് ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ളവര്‍ ദരിദ്രനാകയാല്‍ അവന് സംവരണം ലഭിക്കാന്‍ അര്‍ഹതയുണ്ടെന്ന വിരോധാഭാസമാണ് സര്‍ക്കാര്‍ സാമ്പത്തിക സംവരണത്തില്‍ മുന്നോട്ടുവെച്ചത്. ദാരിദ്ര നിര്‍മ്മാര്‍ജന പദ്ധതികളില്‍ അതും ഉള്‍പ്പെടുന്നില്ല. ദരിദ്ര ജനതക്ക് ജാതിയോ മതമോ നോക്കാതെ ഭവനം, തൊഴില്‍, വിദ്യാഭ്യാസം, ആരോഗ്യം, ആഹാരം എന്നിവ ലഭ്യമാക്കാന്‍ ഒട്ടേറെ പദ്ധതികള്‍ ഇപ്പോള്‍ തന്നെ നിലവിലുണ്ട്. ഇനിയും കൂടുതല്‍ മികച്ച പദ്ധതികള്‍ ദാരിദ്ര്യ നിര്‍മ്മാര്‍ജനത്തിനായി ആവിഷ്‌ക്കരിക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ക്ക് ഒരു തടസ്സവുമില്ല. അങ്ങനെയിരിക്കെ സമൂഹത്തിലെ ചരിത്രപരമായ കാരണങ്ങളാലുണ്ടായ പിന്നാക്കാവസ്ഥയില്‍നിന്ന് മോചനം നേടാന്‍ താഴ്ന്ന സമുദായങ്ങള്‍ക്കായി നീക്കിവെച്ച സംവരണാനുകൂല്യങ്ങള്‍ അട്ടിമറിക്കുന്ന ഈ നിയമം ഭരണഘടനയുടെ അന്തസത്ത ചോര്‍ത്തിക്കളയുന്നതാണ്. മുന്നോക്കക്കാരെ സഹായിക്കാന്‍ സംവരണമല്ലാത്ത ഏതു മാര്‍ഗവും സ്വീകരിക്കാവുന്നതേയുള്ളു.

നരേന്ദ്രമോദിയും പിണറായിയുമൊക്കെ സാമ്പത്തിക സംവരണത്തിന്റെ വക്താക്കളാണെന്ന് നേരത്തെ എല്ലാവര്‍ക്കും അറിവുള്ളതാണ്. സാമുദായിക സംവരണം കാലക്രമത്തില്‍ അവസാനിപ്പിക്കുമെന്ന സൂചനയും ഇതില്‍ അന്തര്‍ലീനമാണ്. യൂണിയന്‍ പബ്ലിക്ക് സര്‍വീസ് കമ്മീഷന്റെയും യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്റെയും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെയും സി.ബി.ഐയുടെയും മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെയുമൊക്കെ സ്വതന്ത്രമായ അസ്തിത്വം തകര്‍ത്തും കേന്ദ്ര സര്‍ക്കാറിന്റെ വരുതിയില്‍ അവയെ നിര്‍ത്താനുള്ള നടപടികള്‍ ഫലപ്രദമായി മോദി സര്‍ക്കാര്‍ സ്വീകരിച്ചുകഴിഞ്ഞു. ആസൂത്രണ കമ്മീഷനെ ഇല്ലാതെയാക്കി നീതി ആയോഗ് എന്ന സ്ഥാപനം വഴി നേരിട്ട് ഈ സര്‍ക്കാര്‍ പദ്ധതികള്‍ ആസൂത്രണം ചെയ്തു തുടങ്ങുകയാണ് ആദ്യം ചെയ്തത്. ജുഡീഷ്യറിയെ തങ്ങളുടെ താല്‍പര്യങ്ങള്‍ക്കായി പ്രയോജനപ്പെടുത്താന്‍ തുടങ്ങിയിട്ടും കാലമേറെയായി. ഇത്തരം ജനാധിപത്യ വിരുദ്ധവും ഭരണഘടനാവിരുദ്ധവുമായ നടപടികള്‍ ആരംഭിച്ചപ്പോഴെല്ലാം ശകതമായ എതിര്‍പ്പുകള്‍ ഈ ഗവര്‍മെന്റിന് നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും അവയെല്ലാം കെട്ടടങ്ങുന്നതാണ് കണ്ടത്.

നോട്ട് നിരോധനവും ബാങ്കുകളുടെ ലയനവും ക്യാഷ്‌ലസ്സ് ട്രാന്‍സക്ഷനും എല്ലാ പൗരന്മാര്‍ക്കും അക്കൗണ്ടും തുടങ്ങാന്‍ നിര്‍ദ്ദേശം നല്‍കിയ നടപടികളുമൊക്കെ സമ്പദ് വ്യവസ്ഥയെ തകര്‍ക്കുകയുണ്ടായി. ഇന്ത്യന്‍ രൂപയുടെ വില മറ്റൊരു കാലത്തുമില്ലാത്തവിധം കുറഞ്ഞു. നിത്യോപയോഗ സാധനങ്ങളുടെ വില ക്രമാതീതായി ഉയര്‍ന്നു. തൊഴില്‍രഹിതരുടെ എണ്ണം പെരുകി. കോര്‍പറേറ്റ് ഭീമന്മാര്‍ക്ക് അടിമവേല ചെയ്യുന്നവരായി ഭരണകൂടം പാടെ മാറി.
പ്രധാനമന്ത്രിയുടെ വിദേശയാത്രക്ക് 9000 കോടിയും പട്ടേലിന്റെ പ്രതിമക്ക് 3000 കോടിയും മോദിയുടെ പ്രതിഛായ മികച്ചതാക്കാനുള്ള പരസ്യങ്ങള്‍ക്ക് 4000 കോടിയും ചെലവാക്കി. പൊതുഖജനാവില്‍നിന്നും കടം വാങ്ങിയ കോടികള്‍ തിരിച്ചടക്കാതെ രാജ്യംവിട്ട കുത്തക മുതലാളിമാരുടെ 3 ലക്ഷം കോടിയിലേറെ വരുന്ന കടങ്ങള്‍ ഈ സര്‍ക്കാര്‍ എഴുതിത്തള്ളി. രണ്ടര ലക്ഷം ചെറുകിട വ്യവസായ ശാലകള്‍ പൂട്ടി. 11000 കര്‍ഷകര്‍ ആത്മഹത്യ ചെയ്തു. ലാഭത്തില്‍ പ്രവര്‍ത്തിച്ചകൊണ്ടിരുന്ന പൊതുമേഖലാസ്ഥാപനങ്ങള്‍ ചുളുവിലക്ക് ബഹുരാഷ്ട്ര കമ്പനികള്‍ക്ക് വിറ്റുതുലച്ചു.

അഴിമതിയുടെ ചെളിയില്‍ കഴുത്തറ്റം മുങ്ങിയ സര്‍ക്കാറാണ് കേന്ദ്രം ഭരിക്കുന്നത്. റഫേല്‍ വിമാന ഇടപാടുകള്‍ വഴി 30000 കോടിരൂപ അടിച്ചെടുക്കാന്‍ അംബാനിക്ക് സൗകര്യം ചെയ്തുകൊടുത്തു. 526 കോടി രൂപ വെച്ച് വാങ്ങാന്‍ നിശ്ചയിച്ചിരുന്ന റഫേല്‍ പ്രതിരോധ വിമാനങ്ങള്‍ക്ക് 1370 കോടി രൂപ വീതം നല്‍കുന്ന പുത്തന്‍ കരാറുണ്ടാക്കി കോടികള്‍ വെട്ടിച്ചു. ക്രൂരമായ വംശീയഹത്യയിലും വ്യാജ ഏറ്റുമുട്ടലുകളിലും പ്രതികളായ മുതിര്‍ന്ന പൊലീസ് ഓഫീസര്‍മാര്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കും പൂര്‍ണ്ണ സംരക്ഷണവും പ്രമോഷനും നല്‍കി രക്ഷപ്പെടുത്തി. സര്‍ക്കാറിനെ എതിര്‍ക്കുന്ന ആരെയും വെച്ചുപൊറുപ്പിക്കാതെയായി. എഴുത്തുകാരെയും കലാകാരന്മാരെയും വിമര്‍ശനങ്ങള്‍ ശക്തമായി ഉന്നയിച്ച രാഷ്ട്രീയ നേതാക്കളെയും പീഡിപ്പിച്ചും ഉന്മൂലനം ചെയ്തും പകവീട്ടുന്നു. വര്‍ഗീയമായ ചേരിതിരിവുകള്‍ സൃഷ്ടിക്കാന്‍ കൃത്രിമമായ കലാപങ്ങള്‍ സൃഷ്ടിക്കുന്നു. ഹേമന്ദ് കര്‍ക്കാരെ മുതല്‍ സുധീര്‍കുമാര്‍ സിംഗ് വരെയുള്ള പൊലീസ് ഓഫീസര്‍മാരെ വേട്ടയാടി. ഗൗരി ലങ്കേഷ്, ധാബോല്‍ക്കര്‍, ഗോവിന്ദ് പന്‍സാരെ, കല്‍ബുര്‍ഗി തുടങ്ങിയവരെ ആസൂത്രിതമായി നശിപ്പിച്ചു. ജനാധിപത്യവും മതേതരത്വവും ബഹുസ്വരതയും വെല്ലുവിളിക്കപ്പെട്ടുകൊണ്ടേയിരിക്കുന്നു. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിജയസാധ്യതയുള്ള മതേതര പ്രതിബന്ധതയും പ്രതിഛായയുമുള്ള എല്ലാ പാര്‍ട്ടികളും ഇന്ത്യയില്‍ എവിടെയായിരുന്നാലും ഒരുമിച്ചു നില്‍ക്കണം. തെരഞ്ഞെടുപ്പില്‍ വിശാലമായ മഹാസഖ്യത്തിനുപകരം ഒന്നിലേറെ സഖ്യങ്ങള്‍ വന്നാലും ഇപ്പോഴത്തെ സര്‍ക്കാറിനെ മാറ്റി തല്‍സ്ഥാനത്ത് മതേതര സര്‍ക്കാറിനെ പ്രതിഷ്ഠിക്കേണ്ടതുണ്ട്. ചെറുതും വലുതുമായ പ്രാദേശിക സഖ്യങ്ങളോ, കക്ഷികളോ ചേര്‍ന്നൊരു മുന്നണി ഇന്ത്യയില്‍ അനിവാര്യമാണ്. മോദി സര്‍ക്കാറിനെ മാറ്റുക എന്ന ലക്ഷ്യത്തില്‍ അവ ഏകീകരിക്കപ്പെടണം. സഹസ്രാബ്ദങ്ങളായി സമാധാനപരമായ സഹവര്‍ത്തിത്വത്തില്‍ കഴിയുന്ന ഭാരതീയര്‍ 1427 ജാതികളില്‍പെടുന്നവരും 1300 മൊഴികള്‍ സംസാരിക്കുന്നവരുമാണെങ്കിലും ഈ ബഹുസ്വരതയുടെ സൗന്ദര്യം അവര്‍ ആസ്വദിക്കുന്നു. അധികാരമോഹത്തിന്റെ ലഹരിബാധിച്ച കേന്ദ്ര സര്‍ക്കാറിന്റെ പുത്തന്‍ വ്യാമോഹങ്ങള്‍ സാക്ഷാത്ക്കരിക്കാന്‍ ഈ മഹാരാജ്യത്തെ തകര്‍ത്തുകൂടാ.

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending