Video Stories
അവസാനിക്കാതെ സി.പി.എം ധാര്‍ഷ്ട്യം
എന്‍.എസ്.എസിനെ അനുനയിപ്പിക്കേണ്ട സ്ഥിതിയോ മാടമ്പികളുടെ പിന്നാലെ പോകേണ്ട അവസ്ഥയോ സിപിഎമ്മിനുണ്ടായിട്ടില്ലെന്നും മാടമ്പിത്തരം കയ്യില്‍ വെച്ചാല്‍ മതിയെന്നും കഴിഞ്ഞ ദിവസം സി.പി.എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന് പ്രസ്താവന ഇറക്കിയിരിക്കുകയാണ്. സി.പി.എമ്മുമായുള്ള ചര്‍ച്ചക്കുള്ള ക്ഷണം എന്‍.എസ്.എസ് നിരസിച്ചതിനെ തുടര്‍ന്നുള്ള ജാള്യത മറച്ചുവെക്കാനാണ് സാംസ്കാരിക കേരളത്തിന് പരിചയമില്ലാത്ത രീതിയില്‍ ഒരു സാമുദായിക സംഘടനയെ ഇകഴ്ത്തിക്കാട്ടാനും ചെളിവാരിത്തേക്കാനും കൊടിയേരി ബാലകൃഷ്ണന് തയ്യാറായിരിക്കുന്നത്. തങ്ങളുടെ ചൊല്‍പ്പടിക്ക് നില്‍ക്കാത്തവര്‍ക്കുനേരെ എന്തു വൃത്തിക്കെട്ട സമീപനവും സ്വീകരിക്കാമെന്ന സി.പി.എം ധാര്‍ഷ്ട്യമാണ് ഇതിന് പിന്നില്‍ പ്രകടമാകുന്നത്. ബി.ജെ.പിയുടെ വര്‍ഗീയ ഫാസിസത്തിനെതിരെ ആയിരം നാക്കില്‍ സംസാരിക്കുന്ന കമ്മ്യൂണിസ്റ്റുകാര്‍ ഇത്തരം സമീപനങ്ങളിലൂടെ ഫാസിസത്തിന്റെ കേരളപ്പതിപ്പായി മാറിയിരിക്കുകയാണ്.
അഭിപ്രായ സ്വാതന്ത്ര്യമെന്ന ഭരണഘടനാപരമായി അവകാശത്തെയാണ് ഇത്തരം പ്രസ്താവനകളിലൂടെ സി.പി.എം ചോദ്യംചെയ്യുന്നത്. ഭരണകൂടങ്ങളുടെ നയസമീപനങ്ങളെ വിമര്‍ശിക്കാനുള്ള അവകാശം രാജ്യത്തെ ഏതൊരു പൗരനും ഏതൊരു പ്രസ്ഥാനത്തിനും നമ്മുടെ ഭരണഘടന നല്‍കുന്നുണ്ട്. അത് ഭരണാധികാരികളുടെ ഇഛകള്‍ക്ക് അനുകൂലമായോ പ്രതികൂലമായോ ആവാം. എന്നാല്‍ തങ്ങളുടെ നയസമീപനത്തെ വിമര്‍ശിക്കാന്‍ ഒരാളും തയ്യാറാവരുതെന്നും അങ്ങനെയുണ്ടായാല്‍ കനത്ത വില അവര്‍ നല്‍കേണ്ടി വരുമെന്നുമുള്ള സന്ദേശവുമാണ് ഇത്തരം പ്രവൃത്തി കളിലൂടെ സി.പി.എം സംസ്ഥാനത്തിന് നല്‍കുന്നത്. ശബരിമല വിഷയത്തിലെ സുപ്രീംകോടതി വിധിയുമായി ബന്ധപ്പെട്ടാണ് സി.പി.എം നായര്‍ സര്‍വീസ് സൊസൈറ്റിക്കെതിരെ കൊലവിളിയുമായി രംഗത്തെത്തിയത്. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച സമീപനം വിശ്വാസികളെ മുഖവിലക്കെടുക്കുന്ന രീതിയിലുള്ളതല്ല എന്നതായിരുന്ന ഒരു സാമുദായിക സംഘടനയെന്ന രീതിയില്‍ എന്‍.എസ്.എസിന്റെ നിലപാട്. ഒരു ഹൈന്ദവ സമുദായ സംഘടനയെന്ന നിലയില്‍ ഈ വിഷയത്തില്‍ സ്വാഭാവികമായും അവരുടെ ഭാഗത്തുനിന്നുണ്ടാകേണ്ട ഒരു നിലപാട് മാത്രമാണത്.
എന്നാല്‍ എന്‍.എസ്.എസ് തീരുമാനം തിരുത്തണമെന്നും അവര്‍ സര്‍ക്കാറിന്റെ നിലപാടിനൊപ്പം നില്‍ക്കണമെന്നുമായിരുന്നു സി.പി.എമ്മിന്റെ ശാഠ്യം. സമ്മര്‍ദ്ദതന്ത്രമെന്ന നിലയില്‍ ഒരു വേള ആര്.എസ്.എസ് ബന്ധം വരെ അവര്‍ ഉപയോഗിച്ചു. എന്നാല്‍ അത്തരം സമ്മര്‍ദ്ദങ്ങള്‍ക്ക് മുന്നിലൊന്നും മുട്ടുമടക്കാന്‍ തയ്യാറാവാതെ എന്‍.എസ്.എസ് നിലപാടുകളില്‍ ആര്‍ജ്ജവത്തോടെ നിലയുറപ്പിക്കുകയും ചെയ്തതോടെയാണ് സി.പി.എം നേതൃത്വം പ്രകോപിതരായതും എന്‍.എസ്.എസിനെതിരെ കടന്നാക്രമണത്തിന് മുതിര്‍ന്നതും.
സാമുദായിക സംഘടനളോടുള്ള സമീപനത്തില്‍ സി.പി.എം സ്വീകരിക്കുന്ന നിലപാടാണ് സുകുമാരന്‍ നായരുമായുള്ള കൊടിയേരി ബലകൃഷ്ണന്റെ ഏറ്റുമുട്ടല്‍ വഴിപുറത്തുവരുന്നത്. സാമുദായിക സംഘടനകള്‍ തങ്ങള്‍ക്കൊപ്പം നില്ക്കുകയാണെങ്കില് അവ പുരോഗമന പ്രസ്ഥാനങ്ങളായി മാറുകയും തങ്ങളുടെ നിലപാടുകളുമായി വിയോജിക്കുമ്പോള്‍ അവരെ വര്‍ഗീയ പിന്തിരിപ്പന് മൂരാച്ചികളായി മാറ്റുകയും ചെയ്യുന്നു. കേരളപ്പിറവി മുതല്‍ സമകാലിക സാഹചര്യം വരെ ഈ ഇരട്ടത്താപ്പ് സാംസ്കാരിക കേരളത്തിന് നിരവധി തവണ ദര്‍ശിക്കാന്‍ സാധിച്ചിട്ടുണ്ട്. എസ്.എന്‍.ഡി.പിയോടുള്ള അവരുടെ സമീപനം ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്. കൃത്യമായ അജണ്ടയോടെ ബി.ജെ.പിയുമായി അടുപ്പം കാത്തുസൂക്ഷിക്കുന്ന നിലപാടാണ് കഴിഞ്ഞ കുറെ കാലങ്ങളായി എസ്.എന്‍.ഡി.പി സ്വീകരിച്ചുപോന്നിരുന്നത്. വെള്ളാപ്പള്ളിയുടെ മകന് തന്നെ പ്രസിഡന്റായി ബി.ഡി.ജെ.എസ് എന്ന രാഷ്ട്രീയപാര്‍ട്ടിക്ക് രൂപം നല്‍കുകയും അവര്‍ എന്‍.ഡി.എയുടെ ഭാഗമാവുകയും ചെയ്തു. ഇതോടെ അതിശക്തമായ വിമര്‍ശനങ്ങളാണ് എസ്.എന്‍.ഡി.പിക്കും വെള്ളാപ്പള്ളി നടേശനും നേരെ സി.പി.എം സ്വീകരിച്ചത്. എന്നാല്‍ സ്വാര്‍ത്ഥ താല്പര്യങ്ങള്ക്ക് വേണ്ടി അഛന് ഇടതുപക്ഷത്തിനും മകന് എന്‍.ഡി.എക്കുമൊപ്പം നിന്ന് ഒരു സുപ്രഭാതത്തില്‍ മലക്കം മറിച്ചില്‍ നടത്തിയതോടെ വെള്ളാപ്പള്ളിയെ യാതൊരു മടിയും കൂടാതെ മഹത്വവല്‍ക്കരിക്കുന്നതാണ് കേരളത്തിന് കാണാന്‍ കഴിഞ്ഞത്. അത്രയും കാലം വര്‍ഗീയ വാദിയായി മുദ്രകുത്തപ്പെട്ട വെള്ളാപ്പള്ളി സി.പി.എം അനുകൂല നിലപാട് സ്വീകരിച്ചത് കൊണ്ട് മാത്രം നവോത്ഥാന നായകനായി മാറുകയും സര്‍ക്കാറിന്റെ നവോത്ഥാന പ്രവര്‍ത്തനങ്ങളുടെ അമരക്കാരനായി മാറുകയുമായിരുന്നു.
ഇതേപോലെയുള്ള സമീപനം തന്നെയാണ് മറ്റെല്ലാ സംഘടനകളോടും സി.പി.എം അനുവര്‍ത്തിച്ച് പോരുന്നത്. മതനിരപേക്ഷതയെ കുറിച്ചും മതസൗഹാര്‍ദത്തെക്കുറിച്ചുമെല്ലാം വലിയ വായില്‍ സംസാരിക്കുന്ന അവര്‍ രാഷ്ട്രീയ എതിരാളികളെ നേരിടുന്നതിനായി കല്ലു കരട് കാഞ്ഞിരക്കുറ്റി മുതല്‍ മുളള് മുരട് മൂര്‍ഖന്‍ പാമ്പിനെ വരെ കൂട്ടുപിടിക്കുന്നു. തങ്ങള്‍ക്കൊപ്പം നില്‍ക്കാത്ത ഏതു സംഘടനയുടെ മേലും വര്‍ഗീയതയുടെയും യാഥാസ്ഥികതയുടെയുമെല്ലാം മൂടുപടം പുതക്കാന്‍ ഒരു മടിയും കാണിക്കാത്ത അവര്‍ക്ക് തങ്ങള്‍ക്കനുകൂലമായ സമീപനം സ്വീകരിക്കുന്ന ഏതു വര്‍ഗീയ ശക്തികളെയും അവരുടെ പ്രവൃത്തിയോ പാരമ്പര്യമോ നോക്കാതെ വാരിപ്പുണരാന്‍ തയ്യാറാവുകയും ചെയ്യുന്നു. ഭൂരിപക്ഷ വര്‍ഗീയതയേയും ന്യൂനപക്ഷ വര്‍ഗീയതയേയും ഒരേ മാലയില്‍ കോര്‍ത്തിണക്കി അധികാരത്തിലേക്കുള്ള വഴി തുറന്ന പാരമ്പര്യം സി.പി.എമ്മിനല്ലാതെ മറ്റാര്‍ക്കും അവകാശപ്പെടാനാകില്ല.
വരാനിരിക്കുന്ന ലോകസഭാ തെരഞ്ഞടുപ്പിലും ഇത സമീപനം തന്നെയായിരിക്കും അവരുടെ ഭാഗത്തു നിന്നുണ്ടാവുക എന്നകാര്യത്തില്‍ സംശയമില്ല. മുട്ടനാടുകളെ തമ്മില്‍ തല്ലിച്ച് അവയുടെ ചോര ഊറ്റിക്കുടിക്കുന്ന പഞ്ചതന്ത്രം കഥയിലെ കുറുക്കന്റെ റോളാണ് അവര്‍ നിര്‍വഹിച്ചുകൊണ്ടിരിക്കുന്നതും ഇനി നിര്‍വഹിക്കാനിരിക്കുന്നതും. നാട്ടില്‍ എല്ലാ വിഭാഗം ജനങ്ങളും ഇടതു ഭരണത്തിന്റെ കെടുതികള്‍ അനുഭവിച്ച് സര്‍ക്കാറിന് ഒരു ഷോക്ക്ട്രീറ്റ്മെന്റ് നല്കാന് ഒരുങ്ങിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ജനങ്ങലെ സമീപിക്കാന്‍ അവരുടെ കൈയ്യില്‍ വികസനമോ രാഷ്ട്രീയമോ ഇല്ല. ആകെയുള്ളത് നിരപരാധികളായ ചെറുപ്പക്കാരുടെ രക്തംപുരണ്ട കൈകളും അവരുടെ അമ്മമാരുടെ കണ്ണീരില്‍ കുതിര്‍ന്ന ശാപവാക്കുകളുമാണ്. സ്വാഭാവികമായും കഴിഞ്ഞ കാലങ്ങളിലേതു പോലെ തന്നെ എന്‍.എസ്.എസിനെ ചീത്ത പറഞ്ഞ് എസ്.എന്‍.ഡി.പിയെയും മുസ്ലിം ക്രിസ്ത്യന്‍ അടക്കമുള്ള മറ്റു സമുദായങ്ങളിലെ വിരുദ്ധധ്രുവങ്ങളില്‍ നില്‍ക്കുന്നവരെ പരസ്പരം പോരടിപ്പിച്ചും അതിലൂടെ നേട്ടം കൊയ്യാനുള്ള ശ്രമമായിരിക്കും ഇനിയുള്ള നാളുകളില്‍ കാണുക. ടി.പി ചന്ദ്രശേഖരനെ അന്‍പത്തിയൊന്ന് വെട്ടുവെട്ടി വധിച്ചിട്ടും അരിയില്‍ ഷുക്കൂര്‍ എന്ന എം.എസ്.എഫ് നേതാവിനെ പാര്‍ട്ടി കോടതി വഴി വിചാരണ നടത്തി അരുംകൊല ചെയ്തിട്ടും നേതാക്കള്‍ ലാവ്ലിന് ഉള്‍പ്പെടെയുള്ള അഴിമതികളില്‍ മുങ്ങിക്കുളിച്ചിട്ടും പാര്‍ട്ടി നേതൃത്വം തന്‍പ്രമാണിത്തവും ധിക്കാരവും വഴി ജനങ്ങളെ വെല്ലു വിളിച്ചിട്ടും സി.പി.എം നേതൃത്വം കേരളത്തില്‍ വീണ്ടും അധികാരത്തിലെത്തിയിട്ടുണ്ടെങ്കില്‍ അതിന്റെ പിന്നില്‍ ഇത്തരം ധ്രുവീകരണങ്ങള്‍ മാത്രമാണ്. ഈ കുത്സിത ശ്രമങ്ങളെ തിരിച്ചറിഞ്ഞ് പ്രതിരോധിക്കാന്‍ ഇനിയും നമുക്ക് വൈകിക്കൂടാ എന്ന സന്ദേശമാണ് പുതിയ സംഭവങ്ങള്‍ നല്‍കുന്നത്.
kerala
കൊച്ചി കപ്പലപകടം: ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍
കപ്പലില്‍ നിന്നും കടലിലേക്ക് വീണ 56 കണ്ടെയ്നറുകള്‍ തീരത്ത് കണ്ടെത്തിയതായി റവന്യു വകുപ്പ് അറിയിച്ചു.

കൊച്ചി തീരത്ത് അറബിക്കടലിലുണ്ടായ കപ്പലപകടവുമായി ബന്ധപ്പെട്ട് ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍. ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയില്‍ നഷ്ടപരിഹാരം, കപ്പലപകടം ഉണ്ടാക്കാന്‍ ഇടയുള്ള മലിനീകരണം, കപ്പലപകടം ഉണ്ടാക്കാനിടയുള്ള ആഘാതം എന്നിവ പഠിക്കാനാണ് സമിതികള്‍ രൂപീകരിച്ചത്. പരിസ്ഥിതി വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി, ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി എന്നിവര്‍ അധ്യക്ഷന്മാരായ സമിതികളാണ് രൂപീകരിച്ചത്.
പരിസ്ഥിതി വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറിയാണ് പ്രിന്‍സിപ്പല്‍ ഇംപാക്ട് അസെസ്മെന്റ് ഓഫീസര്‍. ഇദ്ദേഹമാണ് കപ്പല്‍ കമ്പനിയുമായി ചര്‍ച്ച നടത്തുന്ന നോഡല്‍ ഓഫീസര്‍. നഷ്ടപരിപരിഹാരം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി ചര്‍ച്ച ചെയ്യും. മലിനീകരണം പഠിക്കാനാണ് ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി അധ്യക്ഷനായ സമിതി.
അതേസമയം കപ്പലില്‍ നിന്നും കടലിലേക്ക് വീണ 56 കണ്ടെയ്നറുകള്‍ തീരത്ത് കണ്ടെത്തിയതായി റവന്യു വകുപ്പ് അറിയിച്ചു. മെയ് 29ന് വൈകിട്ട് 5.30 വരെയുള്ള കണക്കനുസരിച്ച് കൊല്ലത്ത് നിന്ന് 43 എണ്ണവും ആലപ്പുഴ തീരത്ത് നിന്ന് രണ്ടെണ്ണവും തിരുവനതപുരംത്ത് നിന്ന് 13 എണ്ണവുമാണ് കണ്ടെത്തിയത്.
നിലവില്‍ അപകടകാരിയായ കാല്‍സ്യം കാര്‍ബൈഡ് അടങ്ങിയ കണ്ടെയ്നറുകള്‍ കണ്ടെത്താനായിട്ടില്ല.
india
ഫുഡ് ലേബലിംഗിലും പ്രമോഷനുകളിലും ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന ‘100%’ ക്ലെയിമുകള്‍ ഉപയോഗിക്കരുത്: എഫ്എസ്എസ്എഐ
ഫുഡ് ലേബലുകള്‍, പാക്കേജിംഗ്, പ്രൊമോഷണല്‍ ഉള്ളടക്കം എന്നിവയില്‍ ഈ പദം ഉപയോഗിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അപെക്സ് ഫുഡ് റെഗുലേറ്റര്‍ എല്ലാ ഫുഡ് ബിസിനസ്സ് ഓപ്പറേറ്റര്‍മാരോടും (FBOs) നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്

ന്യൂഡല്‍ഹി: ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) ഫുഡ് ലേബലിംഗിലും പ്രൊമോഷണല്‍ മെറ്റീരിയലുകളിലും ‘100%” എന്ന പദം ഉപയോഗിക്കുന്നതിനെതിരെ ശക്തമായ ഉപദേശം നല്കി, ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കാനുള്ള സാധ്യത ചൂണ്ടിക്കാട്ടി.
ഫുഡ് ലേബലുകള്‍, പാക്കേജിംഗ്, പ്രൊമോഷണല്‍ ഉള്ളടക്കം എന്നിവയില്‍ ഈ പദം ഉപയോഗിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അപെക്സ് ഫുഡ് റെഗുലേറ്റര്‍ എല്ലാ ഫുഡ് ബിസിനസ്സ് ഓപ്പറേറ്റര്‍മാരോടും (FBOs) നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്, നിലവിലുള്ള റെഗുലേറ്ററി വ്യവസ്ഥകള്‍ക്ക് കീഴിലുള്ള അവ്യക്തതയും തെറ്റായ വ്യാഖ്യാനത്തിനുള്ള സാധ്യതയും കാരണം.
ഭക്ഷ്യ ഉല്പന്ന ലേബലുകളിലും പരസ്യ പ്ലാറ്റ്ഫോമുകളിലും ‘100%” ഉപയോഗത്തില്‍ ശ്രദ്ധേയമായ വര്‍ദ്ധനവ് എഫ്എസ്എസ്എഐ വ്യാഴാഴ്ച പുറത്തിറക്കിയ ഒരു ഉപദേശത്തില്‍ എടുത്തുകാട്ടി. നിലവിലെ നിയന്ത്രണങ്ങള്‍ പ്രകാരം ഈ പദം നിര്‍വചിക്കപ്പെട്ടിട്ടില്ലെന്നും ഉപഭോക്താക്കള്‍ക്കിടയില്‍ തെറ്റിദ്ധരിപ്പിക്കുന്ന മതിപ്പ് സൃഷ്ടിക്കാന്‍ കഴിയുമെന്നും അതോറിറ്റി ഊന്നിപ്പറഞ്ഞു.
2018ലെ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്സ് (പരസ്യവും ക്ലെയിമുകളും) റെഗുലേഷന്‍സ് അനുസരിച്ച്, 2006ലെ ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ് ആക്ട് പ്രകാരമോ അതിന് കീഴിലുള്ള ഏതെങ്കിലും നിയമങ്ങളും നിയന്ത്രണങ്ങളും പ്രകാരം ‘100%” എന്ന പദം നിര്‍വചിക്കുകയോ പരാമര്‍ശിക്കുകയോ ചെയ്തിട്ടില്ല.
കൂടാതെ, മേല്‍പ്പറഞ്ഞ നിയന്ത്രണങ്ങളുടെ ഉപനിയന്ത്രണം 10(7) മറ്റ് നിര്‍മ്മാതാക്കളെ ഇകഴ്ത്തുന്നതോ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ ഏതെങ്കിലും പരസ്യമോ ??അവകാശവാദമോ വ്യക്തമായി നിരോധിക്കുന്നു. സബ്-റെഗുലേഷന് 4(1) പ്രകാരം, എല്ലാ ക്ലെയിമുകളും സത്യസന്ധവും അവ്യക്തവും അര്‍ത്ഥവത്തായതും തെറ്റിദ്ധരിപ്പിക്കുന്നതും അല്ലാത്തതും ഉപഭോക്താക്കള്‍ക്ക് നല്‍കിയിരിക്കുന്ന വിവരങ്ങള്‍ മനസ്സിലാക്കാന്‍ സഹായിക്കുന്നതുമായിരിക്കണം.
‘100%’ എന്ന പദം സ്വന്തമായോ മറ്റ് വിവരണങ്ങളുമായി സംയോജിപ്പിച്ചോ ഉപയോഗിക്കുന്നത് കേവലമായ പരിശുദ്ധിയോ ശ്രേഷ്ഠതയോ തെറ്റായി നിര്‍ദ്ദേശിക്കാന്‍ സാധ്യതയുണ്ടെന്ന് FSSAI അഭിപ്രായപ്പെട്ടു. ”ഇത് വിപണിയില്‍ ലഭ്യമായ മറ്റ് താരതമ്യപ്പെടുത്താവുന്ന ഉല്‍പ്പന്നങ്ങള്‍ നിലവാരം കുറഞ്ഞതോ അല്ലെങ്കില്‍ റെഗുലേറ്ററി മാനദണ്ഡങ്ങള്‍ പാലിക്കാത്തതോ ആണെന്ന് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കും,” പ്രസ്താവനയില്‍ പറയുന്നു.
ഈ ആശങ്കകളുടെ വെളിച്ചത്തില്‍, ഭക്ഷ്യ ഉല്‍പ്പന്ന ലേബലുകള്‍, പാക്കേജിംഗ്, ഏതെങ്കിലും തരത്തിലുള്ള പ്രമോഷണല്‍ ഉള്ളടക്കം എന്നിവയില്‍ ‘100%’ ഉപയോഗിക്കുന്നത് ഒഴിവാക്കാന്‍ എല്ലാ FBO-കളോടും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഉപഭോക്തൃ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും അറിവോടെയുള്ള തീരുമാനമെടുക്കല്‍ പ്രോത്സാഹിപ്പിക്കുന്നതിനുമായി ഫുഡ് ലേബലിംഗില്‍ സുതാര്യതയും നീതിയും ഉറപ്പാക്കുന്നതിനുള്ള പ്രതിബദ്ധത FSSAI ആവര്‍ത്തിച്ചു.
Video Stories
എറണാകുളത്ത് കോണ്‍ക്രീറ്റ്കട്ട തലയില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

സംസ്ഥാനത്ത് മഴക്കെടുതിയില്‍ വീണ്ടും മരണം. ജോലി കഴിഞ്ഞു മടങ്ങവെ വൈകീട്ട് കെട്ടിടത്തിന്റെ മുകളില്‍ നിന്നും കോണ്‍ക്രിറ്റ് കട്ട തലയില്‍ വീണ് യുവതിക്ക് ദാരൂണാന്ത്യം. വടക്കേക്കര സത്താര്‍ ഐലന്റ് സ്വദേശിനി ആര്യാ ശ്യാംമോനാണ് മരിച്ചത്. മൂന്നാം നിലയില്‍ നിന്നും കോണ്‍ക്രീറ്റ് കട്ട യുവതിയുടെ തലയിലേക്ക് പതിക്കുകയായിരുന്നു.
തുടര്‍ന്ന് ആര്യയെ നാട്ടുക്കാര് ആശുപത്രിയിലെത്തിച്ചു. എന്നാല്‍ ഇന്ന് രാവിലെ ചികിത്സയിലിരിക്കെ മരണം സംഭവിച്ചു. മകള്‍ക്കൊപ്പമാണ് ആര്യ ബസ് സ്റ്റോപ്പില്‍ പോയിരുന്നത്. എന്നാല്‍ അപകടത്തില്‍ പരുക്കേല്‍ക്കാതെ കുട്ടി രക്ഷപ്പെടുകയായിരുന്നു. സംസ്ഥാനത്തെ മഴക്കെടുതിയില്‍ ഇന്ന് മാത്രം മൂന്ന് പേരാണ് മരണപ്പെട്ടത്.
എറണാകുളത്ത് മഴക്കെടുതിയില്‍ വ്യാപകനഷ്ടമാണ് ഉണ്ടായത്. കണ്ണമാലി, നായരമ്പലം എന്നീ ഭാഗങ്ങളിലും കനത്ത മഴയിലും കാറ്റിലും വ്യാപക നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. തെക്കന്‍ കേരളത്തിലും ശക്തമായ മഴ തുടരുകയാണ്. തിരുവനന്തപുരത്തും കൊല്ലത്തും നിരവധി വീടുകള്‍ തകര്‍ന്നു. പത്തനംതിട്ടയില്‍ വിവിധ നദികളില്‍ ജലനിരപ്പ് ഉയര്‍ന്നു.
-
india3 days ago
അണ്ണാ യൂണിവേഴ്സിറ്റിയിലെ ലൈംഗികാതിക്രമക്കേസ്; പ്രതി ജ്ഞാനശേഖരന് കുറ്റക്കാരനെന്ന് ചെന്നൈ കോടതി
-
kerala13 hours ago
കൊച്ചി കപ്പലപകടം: ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍
-
kerala3 days ago
സര്‍വകലാശാല ഭേദഗതി ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പിട്ടേക്കില്ല; രാഷ്ട്രപതിക്ക് അയക്കാന്‍ ആലോചന
-
News3 days ago
യുഎസിന്റെ 51-ാമത് സംസ്ഥാനമാകട്ടെ, ഗോള്‍ഡന്‍ ഡോം ഫ്രീയെന്ന് ട്രംപ്; ഓഫര്‍ നിരസിച്ച് കാനഡ
-
film3 days ago
രാജ്യസഭയിലേക്ക് കമല്‍ ഹാസന്; സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് എംഎന്‍എം
-
kerala3 days ago
കണ്ണൂരില്‍ ദമ്പതികളെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
-
GULF13 hours ago
ഇന്ന് നാട്ടിൽ വരാനിരുന്ന പ്രവാസി അബുദാബിയിൽ മരണപ്പെട്ടു
-
india3 days ago
സ്പേസ് എക്സ് സ്റ്റാര്‍ഷിപ്പിന്റെ പരീക്ഷണ വിക്ഷേപണം വീണ്ടും പരാജയം