Connect with us

Video Stories

ഇതാ വീണ്ടും മലപ്പുറം മാതൃക

Published

on

ഇതാദ്യമായാണ് സംസ്ഥാന സ്‌കൂള്‍ കായിക മേളക്ക് മലപ്പുറം ആതിഥേയത്വം വഹിച്ചത്. നാല് ദിവസത്തെ കായികോത്‌സവം അവസാനിച്ചപ്പോള്‍ സമ്പൂര്‍ണ പരാതി രഹിതമായി മേള നടത്തി എല്ലാവരുടെയും കൈയ്യടി നേടിയിരിക്കുന്നു മലപ്പുറത്തെ സംഘാടകര്‍. പതിനാല് ജില്ലകളില്‍ നിന്നായി മൂവായിരത്തോളം കായിക താരങ്ങളും ഒഫീഷ്യലുകളും അധ്യാപകരും മാധ്യമ പ്രവര്‍ത്തകരും. പരിമിതമായ സൗകര്യങ്ങളെ പ്രയോജനപ്പെടുത്താന്‍ ഇവര്‍ക്കാവുമോ എന്നതായിരുന്നു തുടക്കത്തിലെ ആശങ്ക.

 

കൂനിന്മേല്‍ കുരു എന്നത് പോലെ നോട്ട് പ്രതിസന്ധിയും വന്നപ്പോള്‍ സ്‌പോണ്‍സര്‍മാരുടെ പിന്മാറ്റമുണ്ടായി. പക്ഷേ പി. അബ്ദുല്‍ ഹമീദ് എം. എല്‍.എ ചെയര്‍മാനായ സംഘാടക സമിതി പ്രതിസന്ധികളെ ആത്മവിശ്വാസത്തോടെ തരണം ചെയ്തു. പതിനെട്ട് സബ് കമ്മിറ്റികള്‍-കക്ഷി രാഷ്ട്രീയ ഭേദമന്യേ എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിച്ചു. കാലിക്കറ്റ് വാഴ്‌സിറ്റിയെന്ന ഇന്ത്യയുടെ കലാശാലാ കായിക ആസ്ഥാനത്തെ സി.എച്ച് മുഹമ്മദ് കോയ മെമ്മോറിയല്‍ സ്‌റ്റേഡിയത്തിലെ പുത്തന്‍ സിന്തറ്റിക് ട്രാക്ക് പ്രയോജനപ്പെടുത്തി എല്ലാവരും ഒന്നിനൊന്ന് കരുത്തരായപ്പോള്‍ എല്ലാം ശുഭമായി അവസാനിച്ചു.

 

ഇന്ത്യന്‍ ട്രാക്കിലെ റാണിയും ഉഷാ സ്‌കൂള്‍ ഓഫ് അത്‌ലറ്റിക്‌സിന്റെ മേധാവിയുമായ ഒളിംപ്യന്‍ പി.ടി ഉഷ, സീനിയര്‍ പരിശീലകര്‍, അനുഭവ സമ്പന്നരായ ആദ്യകാല കായിക താരങ്ങള്‍, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകര്‍-എല്ലാവരും കായിക മേള നടത്തിപ്പിന് പൂര്‍ണ മാര്‍ക്ക് നല്‍കിയെങ്കില്‍ അത് മലപ്പുറത്തിന്റെ സന്മനസ്സിനും സ്‌നേഹത്തിനും ആതിഥേയത്വത്തിനുമുള്ള അംഗീകാരമാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് തിരൂരില്‍ സ്‌കൂള്‍ കലോത്‌സവം നടന്നപ്പോള്‍ ജനം അത് നെഞ്ചിലേറ്റി വിജയിപ്പിച്ചത് പോലെ കായികോത്‌സവ നാളുകളിലും സ്‌റ്റേഡിയം നിറയെ ജനമായിരുന്നു. എല്ലാ ദിവസങ്ങളിലും അവര്‍ കൂട്ടമായി ഒഴുകിയെത്തി- താരങ്ങളെ പ്രോല്‍സാഹിപ്പിച്ചു.

 

സമാപന ചടങ്ങ് നടക്കാത്തതില്‍ എല്ലാവരേക്കാളും വേദനിപ്പിച്ചത് മലപ്പുറത്തുകാരെയായിരുന്നു. തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ നിര്യാണം കാരണം പ്രഖ്യാപിച്ച ദു:ഖാചരണം കാരണമായിരുന്നു സമാപനചടങ്ങ് മാറ്റിയത്. പക്ഷേ സമാപന ചടങ്ങും ട്രോഫി കൈമാറ്റവും കേമമായി നടത്താനും മലപ്പുറം തീരുമാനിച്ചത് അവരുടെ സ്‌പോര്‍ട്‌സ്മാന്‍ഷിപ്പിന്റെ തെളിവാണ്.
പ്രതിസന്ധികളായിരുന്നു ഇത്തവണ കായികോത്‌സവത്തിന് മുമ്പുള്ള അവസ്ഥ. നോട്ട് പിന്മാറ്റ വിഷയത്തില്‍ സ്‌പോണ്‍സര്‍മാരെ ലഭിക്കുക സാഹസിക ജോലിയായിരുന്നു. സാധാരണ ഗതിയില്‍ കായികോത്‌സവത്തിന് പിന്തുണ നല്‍കാന്‍ കോര്‍പറേറ്റുകള്‍ താല്‍പര്യം പ്രകടിപ്പിക്കാറുണ്ടെങ്കില്‍ ഇത്തവണ ആരും ശക്തമായി മുന്നോട്ട് വന്നില്ല.

 

മേളയെ വരവേല്‍ക്കാനുള്ള കമാനങ്ങളും കവാടങ്ങളും കുറവായിരുന്നു. കുട്ടികള്‍ക്കും മീറ്റിനെത്തുന്നവര്‍ക്കും ഭക്ഷണവും താമസവും ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ സാമ്പത്തിക പ്രശ്‌നങ്ങള്‍ പ്രതിസന്ധിയായിരുന്നു. പക്ഷേ എല്ലാ കമ്മിറ്റികളും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കൂട്ടായി രംഗത്ത് വന്നു. ഇക്കാര്യത്തില്‍ അധ്യാപക സംഘടനകള്‍ പ്രകടിപ്പിച്ച മല്‍സര വീര്യം എല്ലാവര്‍ക്കും മാതൃകയാണ്. രാഷ്ട്രീയമായി അഭിപ്രായ വ്യത്യാസങ്ങളുണ്ടായിട്ടും എല്ലാ സംഘടനകളും പരസ്പരം സഹായിച്ച് രംഗത്ത് വന്നു.

 
കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയുടെ സജീവ പിന്തുണയും ശ്ലാഘനീയമാണ്. സ്വന്തം സ്‌റ്റേഡിയത്തില്‍ ഇതാദ്യമായി നടക്കുന്ന കൗമാര പ്രതിഭാ പോരാട്ടത്തിന്റെ വിജയത്തിനായി എല്ലാ സൗകര്യങ്ങളും സര്‍വകലാശാല നല്‍കി. സിന്തറ്റിക് ട്രാക്ക് വന്നതിന് ശേഷം സി.എച്ച് മുഹമ്മദ് കോയ സ്‌റ്റേഡിയത്തില്‍ ദേശീയ യൂത്ത് മീറ്റ് നടന്നിരുന്നു. അതിന് ശേഷം ജില്ലാ കായിക മേളയും സര്‍വകലാശാല തലത്തിലെ ചെറിയ മീറ്റുകളുമാണ് നടന്നിരുന്നത്. ഇതാദ്യമായാണ് വലിയ ഒരു മേള വലിയ ജനക്കൂട്ടത്തെ സാക്ഷ്യപ്പെടുത്തി നടത്തിയത്.

 

ഒരു പോരായ്മ മാത്രമാണ് സ്‌റ്റേഡിയത്തിനുള്ളത്- നല്ല ഗ്യാലറികളും പവലിയനും അനുബന്ധ സൗകര്യങ്ങളും. ആ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയാല്‍ കേരളത്തിലെ ഏറ്റവും മികച്ച സ്‌റ്റേഡിയമായി ഇത് മാറും. ഇതിനായി സര്‍വകലാശാല തന്നെ പലരെയും സമീപിച്ചിട്ടുണ്ട്.
കുട്ടികളുടെ പ്രകടനങ്ങളിലേക്ക് വന്നാല്‍ അവിടെയും മലപ്പുറം മാതൃകയാണ്-ധാരാളം മീറ്റ് റെക്കോര്‍ഡുകള്‍ പിറന്നു. ആണ്‍-പെണ്‍ ഗ്രൂപ്പുകളിലായി നല്ല താരങ്ങളുടെ ഉദയം കണ്ടു. ഇതുവരെ എറണാകുളത്തിന്റെ കുത്തകയായിരുന്നു സ്‌കൂള്‍ കായിക മാമാങ്ക വേദിയെങ്കില്‍ ഇത്തവണ പാലക്കാട് കരുത്ത് കാട്ടി.

 

സ്‌കൂളുകളില്‍ മാര്‍ബേസില്‍ ശക്തി ആവര്‍ത്തിച്ചപ്പോള്‍ പറളിയും കല്ലടി സ്‌കൂളുമെല്ലാം പാലക്കാടിന്റെ കരുത്തായി. മെഡല്‍ പട്ടികയില്‍ എല്ലാ ജില്ലകളുമെത്തി. സ്‌കൂള്‍ മീറ്റ് കഴിഞ്ഞാല്‍ വലിയ പ്രശ്‌നം മീറ്റില്‍ കരുത്ത് തെളിയിച്ചവര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുന്നില്ല എന്നതാണ്. ആ പ്രശ്‌നം പരിഹരിക്കാനും കുട്ടികള്‍ക്ക് കൂടുതല്‍ മല്‍സരങ്ങള്‍ ലഭിക്കാനുമായി സ്‌കൂള്‍ അധികൃതരും വിദ്യാഭ്യാസ വകുപ്പും രംഗത്ത് വരണം. ദേശീയ സ്‌കൂള്‍ മീറ്റിനായി ടീമിനെ ഒരുക്കണം. മലപ്പുറത്തിന്റെ കരുത്തിനെയും സംഘാടക മികവിനെയും അംഗീകരിക്കുമ്പോള്‍ കൂടുതല്‍ കായിക മാമാങ്കങ്ങള്‍ ജില്ലയിലേക്ക് നല്‍കാനുള്ള സന്മനസ്സും കായിക സംഘാടകര്‍ കാട്ടണം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending