Connect with us

Culture

ന്യൂസിലാന്‍ഡേ നിങ്ങള്‍ക്ക് നന്ദി, ന്യൂസിലാന്‍ഡ് ഭീകരാക്രമണത്തിന് സാക്ഷിയായ ഇമാം ജമാല്‍ ഫൗദ ഇന്നലെ നടത്തിയ ജുമുഅ പ്രഭാഷണം

Published

on

മുസ്‌ലിം സഹോദരീ സഹോദരന്മാരെ, മാനവ സമൂഹത്തിലെ സഹോദരീ സഹോദരന്മാരെ, ന്യൂസിലാന്‍ഡിലെ സഹോദരീ സഹോദരന്മാരെ- കഴിഞ്ഞ വെള്ളിയാഴ്ച ഇതേ പള്ളിയില്‍നിന്ന് ഞാന്‍ ആ ഭീകരന്റെ കണ്ണുകളിലെ വിദ്വേഷവും വെറുപ്പും നോക്കിക്കണ്ടു. അന്‍പതു പേരെ കൊന്ന് രക്തസാക്ഷികളാക്കുകയും 42 പേരെ മുറിവേല്‍പ്പിക്കുകയും ലോകത്തുടനീളമുള്ള ലക്ഷക്കണക്കിന് മനുഷ്യരുടെ ഹൃദയം തകര്‍ത്തുകളയുകയും ചെയ്തത് അയാളാണ്. ഇന്ന് അതേ സ്ഥലത്ത് നിന്ന് ന്യൂസിലാന്‍ഡിലെയും ഒപ്പം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുമുള്ള ആയിരക്കണക്കിന് മനുഷ്യരുടെയും കണ്ണുകളില്‍ സ്‌നേഹവും ആര്‍ദ്രതയും നോക്കിക്കാണുകയാണ് ഞാന്‍. ശരീരം കൊണ്ട് ഇവിടെ ഇല്ലെങ്കിലും മനസ്സുകൊണ്ട് നമ്മോടൊപ്പമുള്ള ലക്ഷക്കണക്കിന് മനുഷ്യരുടെ ഹൃദയങ്ങളും നിറഞ്ഞിരിക്കുന്നു.
ലോകത്തെ കീറിമുറിച്ച പൈശാചിക ആശയംകൊണ്ട് നമ്മുടെ രാജ്യത്തെയും കീറിമുറിക്കാം എന്നാണ് ആ ഭീകരന്‍ കരുതിയത്. പക്ഷേ ന്യൂസിലാന്‍ഡിനെ ഒരിക്കലും തകര്‍ക്കാനാവില്ലെന്ന് നാം കാണിച്ചുകൊടുത്തിരിക്കുന്നു. ലോകത്തിനുമുമ്പില്‍ സ്‌നേഹത്തിന്റെയും ഐക്യത്തിന്റെയും മാതൃകയായി നാം മാറിയിരിക്കുന്നു. നമ്മുടെ ഹൃദയങ്ങള്‍ തകര്‍ന്നിട്ടുണ്ട്, പക്ഷേ നമൊരിക്കലും തകര്‍ന്നുപോയിട്ടില്ല. നാം ഇപ്പോഴും സജീവമായിത്തന്നെ ജീവിക്കുന്നു. നാം ഒറ്റക്കെട്ടാണ്. നമ്മെ ഭിന്നിപ്പിക്കാന്‍ ആരെയും സമ്മതിക്കില്ലെന്ന് നാം തീരുമാനിച്ചിരിക്കുന്നു. നാം ഓരോരുത്തരും പരസ്പരം സ്‌നേഹിക്കാനും പിന്തുണക്കാനും നിശ്ചയിച്ചുറപ്പിച്ചിരിക്കുന്നു.
വെള്ള മേധാവിത്വത്തിന്റെ പൈശാചിക ആശയം നമുക്ക് ആഘാതം ഏല്‍പ്പിക്കുന്നത് ആദ്യമായല്ലെങ്കിലും ഇത്തവണത്തേത് കടുത്ത രീതിയില്‍ തന്നെയാണ്. കൊല്ലപ്പെട്ട ആളുകളുടെ എണ്ണം അത്ര അസാധാരണം അല്ലായിരിക്കാം. പക്ഷേ ന്യൂസിലാന്‍ഡ് കാണിച്ച ഐക്യദാര്‍ഢ്യം തികച്ചും അസാധാരണമാണ്, വിസ്മയകരമാണ്. മരിച്ചവരുടെയും പരിക്കേറ്റവരുടെയും ബന്ധുക്കളോട് ഞാന്‍ പറയട്ടെ നിങ്ങളുടെ പ്രിയപ്പെട്ടവരുടെ മരണം വെറുതെയാവില്ല തന്നെ. പ്രതീക്ഷയുടെ ഒരുപാട് വിത്തുകള്‍ അവര്‍ അവരുടെ ചോര കൊണ്ട് നനച്ചിരിക്കുന്നു. ഐക്യത്തിന്റെയും ഇസ്‌ലാമിന്റെയും മനോഹാരിത ലോകം അവരിലൂടെ ദര്‍ശിച്ചറിയും. സ്ഥലങ്ങളില്‍വെച്ച് ഏറ്റവും മികച്ച ഒരിടത്ത് വെച്ച്, നാളുകളില്‍ ഏറ്റവും മികച്ച ഒരു നാളില്‍ തന്നെ നമ്മുടെ കൂട്ടത്തിലെ ഏറ്റവും നല്ലവരെ തന്നെയാണ് തിരിച്ചുവിളിക്കപ്പെട്ടിരിക്കുന്നത്. അതും കര്‍മ്മങ്ങളില്‍ ഏറ്റവും മനോഹരമായ ഒരു കര്‍മ്മം ചെയ്തുകൊണ്ടിരിക്കെ. അവര്‍ ഇസ്‌ലാമിന്റെ രക്തസാക്ഷികള്‍ മാത്രമല്ല ന്യൂസിലാന്‍ഡിന്റെ രക്തസാക്ഷികള്‍ കൂടിയാണ്.
ഞങ്ങള്‍ക്ക് നിങ്ങളെ നഷ്ടപ്പെട്ടെങ്കിലും ന്യൂസിലാന്‍ഡിന്റെ അഖണ്ഡതക്കും ശക്തിക്കും നിങ്ങള്‍ ഒരു മുതല്‍ക്കൂട്ട് തന്നെയാണ്. നിങ്ങളുടെ വേര്‍പാട് ഉണര്‍ത്തുപാട്ടാണ്. നമ്മുടെ രാജ്യത്തിന് മാത്രമല്ല, മുഴുവന്‍ മനുഷ്യ സമൂഹത്തിനും. നിങ്ങളുടെ രക്തസാക്ഷിത്വം ന്യൂസിലാന്‍ഡിന് നവജീവന്‍ പകര്‍ന്നു നല്‍കിയിരിക്കുന്നു. ഒരുപാട് പേര്‍ക്ക് മുന്നോട്ട് വളരാനുള്ള അവസരമാണത് സൃഷ്ടിച്ചിരിക്കുന്നത്.
എല്ലാ വൈവിധ്യങ്ങളെയും ആവാഹിച്ചിരിക്കുന്ന നമ്മുടെ ഈ മഹാസംഗമം മാനുഷിക ഐക്യത്തിന്റെ സാക്ഷ്യപത്രമാണ്. നമ്മെ വീണ്ടെടുക്കാന്‍ കരുത്തുള്ള സ്‌നേഹത്തെ ഉയര്‍ത്തിപ്പിടിക്കുകയും വെറുപ്പിനെ ഇല്ലാതാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തിനുവേണ്ടിയാണ് ആയിരക്കണക്കായ മനുഷ്യര്‍ ഇന്നിവിടെ ഒത്തുചേര്‍ന്നിരിക്കുന്നത്. മറ്റു മനുഷ്യരോട് നന്ദി കാണിക്കാതെ ഒരിക്കലും നിങ്ങള്‍ക്ക് ദൈവത്തോട് നന്ദി കാണിക്കാ നാവില്ലെന്ന് നമ്മുടെ പ്രവാചകന്‍ മുഹമ്മദ് പഠിപ്പിച്ചിട്ടുണ്ട്. അതിനാല്‍ ന്യൂസിലാന്‍ഡിലെ ജനസമൂഹത്തോട് നമ്മള്‍ പറയുന്നു നിങ്ങള്‍ക്ക് ഒരുപാട് നന്ദി. നിങ്ങള്‍ക്ക് നന്ദി. നിങ്ങളുടെ കണ്ണുനീരിനു നന്ദി. നിങ്ങളുടെ ഹാക്കക്ക് (സവിശേഷ ഐക്യദാര്‍ഡ്യ നൃത്തം) നന്ദി. നിങ്ങള്‍ നല്‍കിയ പൂച്ചെണ്ടുകള്‍ക്ക് നന്ദി. നിങ്ങളുടെ സ്‌നേഹത്തിനും സഹാനുഭൂതിയും നന്ദി. നമ്മുടെ പ്രധാനമന്ത്രിയോട് പറയട്ടെ. താങ്കള്‍ക്ക് നന്ദി. താങ്കളുടെ നേതൃത്വത്തിന് നന്ദി. ലോകത്തിലെ എല്ലാ നേതാക്കള്‍ക്കും മുഴുവന്‍ അതൊരു മികച്ച മാതൃകയായിത്തീര്‍ന്നിരിക്കുന്നു. ഞങ്ങളുടെ കുടുംബങ്ങളെ ചേര്‍ത്തുപിടിച്ചതിന്, ഒരു കൊച്ചു സ്‌കാഫ് കൊണ്ട് ഞങ്ങളെ ആദരിച്ചതിന് ഒരുപാട് നന്ദി. ആര്‍ദ്രമായ താങ്കളുടെ വാക്കുകള്‍ക്കും കണ്ണുനീര്‍ത്തുള്ളികള്‍ക്കും ഒരുപാട് നന്ദി. ഞങ്ങളില്‍ ഒരാളായി മാറിയതിന് താങ്കള്‍ക്ക് നന്ദി. ന്യൂസിലാന്‍ഡ് ഗവണ്‍മെന്റിനും ഒപ്പം ഞങ്ങള്‍ വിസ്മരിക്കപ്പെട്ടവരല്ലെന്ന് ബോധ്യപ്പെടുത്തിയ എല്ലാ അല്‍ഭുത മനുഷ്യര്‍ക്കും നന്ദി. പൊലീസ് സേനക്കും സന്നദ്ധസേവകര്‍ക്കും നന്ദി. എന്നും ഞങ്ങളുടെ ജീവനായിരുന്നല്ലോ നിങ്ങളുടെ ജീവനേക്കാള്‍ നിങ്ങള്‍ വില കല്‍പ്പിച്ചത്. കൊലയാളിയില്‍നിന്ന് ഞങ്ങളെ രക്ഷിക്കാനായി വീടിന്റെ വാതില്‍ തുറന്നുവെച്ച എല്ലാ അയല്‍വാസികള്‍ക്കും ഒരുപാട് നന്ദി. ഞങ്ങളെ സഹായിക്കാന്‍ കാറുമായി ഓടിയെത്തിയ വര്‍ക്ക് നന്ദി. ഞങ്ങള്‍ പൊറുതിമുട്ടിയപ്പോള്‍ ഭക്ഷണം തന്ന് സഹായിച്ചവര്‍ക്ക് നന്ദി. ന്യൂസിലാന്‍ഡേ നിങ്ങള്‍ക്ക് നന്ദി. നിങ്ങള്‍ക്ക് നന്ദി. സ്‌നേഹവും കരുതലും എന്താണെന്ന് ലോകത്തെ പഠിപ്പിച്ചതിനു നിങ്ങള്‍ക്ക് നന്ദി.
ഇന്നിവിടെ നമസ്‌കാരത്തിനായി ഒത്തുചേര്‍ന്ന സഹോദരീ സഹോദരന്മാരെ ഒരിക്കല്‍കൂടി ഒന്നിച്ചുചേര്‍ന്നതിന് നിങ്ങള്‍ക്ക് കൃതജ്ഞത രേഖപ്പെടുത്തുന്നു. നമുക്ക് സംഭവിച്ച ആഘാതത്തിന്‌ശേഷം വലിയ നഷ്ടം നാം അനുഭവിക്കുന്നുണ്ട്. പക്ഷേ അല്ലാഹു നമുക്ക് നല്‍കിയ വാഗ്ദത്തം യാഥാര്‍ത്ഥ്യമാകുന്നു. ഈ സന്ദര്‍ഭങ്ങളില്‍ ക്ഷമയവലംബിക്കുകയും ഏതാപത്തു ബാധിക്കുമ്പോഴും ഞങ്ങള്‍ അല്ലാഹുവിന്റേതല്ലോ, അവനിലേക്കല്ലോ ഞങ്ങള്‍ മടങ്ങേണ്ടതും എന്ന് പറയുകയും ചെയ്യുന്നവരെ സുവാര്‍ത്തയറിയിച്ചുകൊള്ളുക. അവര്‍ക്ക് തങ്ങളുടെ റബ്ബില്‍നിന്ന് വലുതായ അനുഗ്രഹങ്ങള്‍ ഉണ്ടായിരിക്കും. അവന്റെ കാരുണ്യം അവര്‍ക്ക് തണലേകുകയും ചെയ്യും. (ഖുര്‍ആന്‍ 2: 157)
നിങ്ങള്‍ പ്രകടിപ്പിച്ച കരുത്തിനും വിട്ടുവീഴ്ച്ചക്കും നന്ദി. നിങ്ങള്‍ നിയന്ത്രിച്ച് നിര്‍ത്തിയ ദേഷ്യത്തിനും കവിഞ്ഞൊഴുകിയ ദയാവായ്പിനും നന്ദി. നിങ്ങളുടെ നിശ്ചയദാര്‍ഢ്യത്തിനും മറ്റുള്ളവര്‍ വീഴുമായിരുന്ന സന്ദര്‍ഭത്തില്‍ ഉയര്‍ന്ന് നിന്നതിനും നന്ദി. ഇസ്‌ലാമോഫോബിയ നമ്മെ കൊല്ലും. മുസ്‌ലിംകള്‍മുമ്പും അതിന്റെ വേദന അനുഭവിച്ചവരാണ്. കാനഡയില്‍ അത് ആളുകളെ കൊന്നിട്ടുണ്ട്. നോര്‍വേയില്‍ നമുക്ക് എതിരെയും യു.കെയിലും യു.എസിലും നിരപരാധികളായ മനുഷ്യര്‍ക്കെതിരെയും അത് ഉപയോഗിച്ചിട്ടുണ്ട്. ലോകത്ത് പലയിടത്തും അങ്ങനെതന്നെ. ഇസ്‌ലാമോഫോബിയ യാഥാര്‍ത്ഥ്യമാണ്. മുസ്‌ലിംകളെ അപമാനവീകരിക്കാനും യുക്തിരഹിതമായി ഭയപ്പെടാനും ജനങ്ങളെ പ്രേരിപ്പിക്കലാണവരുടെ ലക്ഷ്യം. നാം ധരിക്കുന്ന വസ്ത്രത്തെ പേടിക്കാന്‍, നമ്മള്‍ ഇഷ്ടപ്പെടുകയും തിന്നുകയും ചെയ്യുന്ന ഭക്ഷണത്തെ പേടിക്കാന്‍, നമ്മുടെ പ്രാര്‍ത്ഥനാരീതിയെ പേടിക്കാന്‍, നമ്മുടെ വിശ്വാസത്തെയും ആചാരങ്ങളെയും പേടിക്കാന്‍. അതാണവര്‍ പറയുന്നത്. വിദ്വേഷ പ്രഭാഷണങ്ങളും പേടിയുടെ രാഷ്ട്രീയവും അവസാനിപ്പിക്കാന്‍ നടപടികളെടുക്കണമെന്ന് ന്യൂസിലാന്‍ഡിനോടും അയല്‍ രാജ്യങ്ങളോടും ലോക ഭരണകൂടങ്ങളോടും നാം അഭ്യര്‍ഥിക്കുകയാണ്.
50 പേര്‍ രക്തസാക്ഷികള്‍ ആകേണ്ടിവന്നതും 42 പേര്‍ക്ക് മുറിവേറ്റതും ഒരുനാള്‍ കൊണ്ടുണ്ടായ യാദൃച്ഛികതയല്ല. ചില രാഷ്ട്രീയനേതാക്കളും മീഡിയകളും ഒക്കെ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന ഇസ്‌ലാം വിരുദ്ധ മുസ്‌ലിം വിരുദ്ധ മുദ്രാവാക്യങ്ങളുടെ അനന്തര ഫലമാണത്. ഭീകരതക്ക് വര്‍ണ്ണമോ വംശമോ മതമോ ഇല്ലെന്ന് ലോകത്തെ ബോധ്യപ്പെടുത്തിയ സംഭവങ്ങളാണ് കഴിഞ്ഞയാഴ്ച നടന്നത്. വ്യാപകമായിക്കൊണ്ടിരിക്കുന്ന വെള്ള വംശീയതയും വലതുപക്ഷ തീവ്രവാദവും ആഗോള സമൂഹത്തിന് വന്‍ ഭീഷണിയായിതീര്‍ന്നിരിക്കുന്നു . ഇത് അവസാനിപ്പിച്ചേ മതിയാവൂ. ഇന്നിവിടെ ഒത്തുകൂടിയ മുസ്‌ലിംകളും അല്ലാത്തവരുമായ എന്റെ എല്ലാ സഹോദരീ സഹോദരന്മാരോടും ഈ വിഷമ ഘട്ടത്തില്‍ നമ്മെ സഹായിക്കാനും പിന്തുണക്കാനുമായി ഇവിടെ എത്തിയ എല്ലാ അന്താരാഷ്ട്ര അഗതികളോടും ഞാന്‍ നന്ദി പറയുന്നു. അല്ലാഹുവേ ഞങ്ങളോട് നീ കാരുണ്യം കാണിക്കേണമേ. അല്ലാഹുവേ കഴിഞ്ഞയാഴ്ച കൊല്ലപ്പെട്ടവരോട് നീ കാരുണ്യം കാണിക്കേണമേ. അവര്‍ക്ക് നീ സ്വര്‍ഗത്തില്‍ ഉന്നതസ്ഥാനം നല്‍കി അനുഗ്രഹിക്കേണമേ. അല്ലാഹുവേ പരിക്കേറ്റവര്‍ക്ക് സമാശ്വാസവും മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് ക്ഷമയും നല്‍കേണമേ. അല്ലാഹുവേ ഞങ്ങളുടെ നാടും രാജ്യവുമായ ന്യൂസിലന്‍ഡിന് സമാധാനവും സുരക്ഷയും നല്‍കുകയും അതിനെയും അവിടത്തെ ജനങ്ങളെയും എല്ലാ പൈശാചികതകളില്‍നിന്നും കാത്തുരക്ഷിക്കുകയും ചെയ്യേണമേ. അല്ലാഹുവേ ലോകത്തിനു മുഴുവന്‍ ശാന്തിയും സുരക്ഷയും ഐശ്വര്യവും നല്‍കി അനുഗ്രഹിക്കണമേ. ന്യൂസിലാന്‍ഡിന് സുരക്ഷ നല്‍കേണമേ. അല്ലാഹുവേ ന്യൂസിലാന്‍ഡിലെ മനുഷ്യര്‍ക്കും ലോകത്തിനും നീ രക്ഷ നല്‍കേണമേ.

Film

‘ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിന്ന് ​ഗോകുലം മൂവീസ് പിന്മാറിയത് ഉണ്ണിയ്ക്ക് വലിയ ഷോക്കായി’; വിപിൻ

Published

on

സിനിമകൾ തുടർച്ചയായി പരാജയപ്പെട്ടതിന്റെ ഫ്രസ്ട്രേഷനാണ് ഉണ്ണിമുകുന്ദനെന്ന് അദ്ദേഹത്തിന്റെ മുൻ മാനേജർ വിപിൻകുമാർ. മാർക്കോ സിനിമയ്ക്കു ശേഷം ഉണ്ണിമുകുന്ദന്റെ സിനിമകളൊന്നും വിജയിച്ചില്ലെന്നും ​ഗെറ്റ് സെറ്റ് ബേബി വൻപരാജയമായതോടെ ഉണ്ണി മുകുന്ദൻ നിരാശനായി മാറിയെന്നുമാണ് വിപിൻ പറയുന്നത്.
കഴിഞ്ഞ ദിവസമാണ് ഉണ്ണി മുകുന്ദൻ തന്നെ മർദിച്ചെന്ന ആരോപണവുമായി വിപിൻ രം​ഗത്തെത്തിയത്. ശ്രീഗോകുലം മൂവീസുമായി ചേർന്ന് ഉണ്ണി മുകുന്ദൻ സംവിധാനം ചെയ്യാനിരുന്ന ഒരു ചിത്രത്തിൽ നിന്ന് അവർ പിന്മാറിയിരുന്നു. അത് അദ്ദേഹത്തിന് വലിയ ഷോക്കായെന്നും വിപിന്റെ പരാതിയിൽ പറയുന്നു. താനൊരു സിനിമാ പ്രവര്‍ത്തകനാണെന്നും പല സിനിമകള്‍ക്കുവേണ്ടിയും ജോലി ചെയ്തിട്ടുണ്ടെന്നും വിപിൻ പരാതിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. നരിവേട്ടയെ പ്രശംസിച്ചതാണ് മർദനത്തിന് കാരണം. സിനിമാ സംഘടനകൾക്കും പരാതി നൽകിയിട്ടുണ്ട്.
കഴിഞ്ഞ ആറ് വർഷമായി ഞാൻ സിനിമാ താരം ഉണ്ണിമുകുന്ദന്റെ പ്രൊഫഷനൽ മാനേജരായി ജോലി ചെയ്‌ത് വരികയാണ്. കൂടാതെ കഴിഞ്ഞ പതിനെട്ട് വർഷമായി മറ്റ് പല താരങ്ങളുടേയും പിആർ വർക്കുകളും സിനിമാ പ്രമോഷൻ പ്രവർത്തനങ്ങളും ചെയ്തുവരികയാണ്. ഉണ്ണിമുകുന്ദന്റെ കൂടെ പ്രവർത്തിച്ച ഈ കാലയളവിലെല്ലാം എന്നെ അദ്ദേഹം മാനസികമായി പീഡിപിക്കുകയും തേജോ വധം ചെയ്യുകയും ചെയ്‌തിട്ടുണ്ട്. അദ്ദേഹത്തിന്റെ കൂടെ മുൻകാലങ്ങളിൽ പ്രവർത്തിച്ച പലർക്കും ഇതേ അനുഭവങ്ങൾ ഉണ്ടായതിനെത്തുടർന്ന് പുറത്തു പോയിട്ടുള്ളതാണ്. അദ്ദേഹത്തിന്റെ കരിയറിൽ വലിയ വിജയമായ ചിത്രമാണ് മാർക്കോ. എന്നാൽ അതിനുശേഷം വന്ന ഗെറ്റ് സെറ്റ് ബേബി എന്ന ചിത്രം വൻ പരാജയമായി മാറി. അന്നുമുതൽ അദ്ദേഹം മാനസികമായി വലിയ നിരാശയിലാണ്. ആ ചിത്രത്തിന്റെ അണിയറ പ്രവർത്തകരുമായും നായികയുമായും അദ്ദേഹം അസ്വാരസ്യത്തിലാണ്. അദ്ദേഹത്തോടൊപ്പം നിൽക്കുന്ന ആളെന്ന രീതിയിൽ ഈ പ്രശ്നങ്ങൾ പ്രൊഫഷണലായി എന്നേയും ബാധിച്ചിട്ടുണ്ടെന്നാണ് വിപിൻ പരാതിയിൽ പറയുന്നത്.
Continue Reading

Film

മോഹൻലാൽ ചിത്രം ‘തുടരും’ ഹോട്ട്സ്റ്റാറിലേക്ക്; റിലീസ് തിയതി പ്രഖ്യാപിച്ചു

Published

on

മലയാള സിനിമയിലെ തന്നെ ചരിത്ര വിജയമായി മാറിയ ഫാമിലി ത്രില്ലർ ചിത്രം ‘തുടരും’  മെയ് 30 മുതൽ ജിയോ ഹോട്ട് സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിക്കുന്നു. കെ.ആർ. സുനിൽ രചിച്ച ഈ ത്രില്ലർ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് തരുൺ മൂർത്തിയാണ്. രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം. രഞ്ജിത്താണ് ഈ ഫാമിലി ത്രില്ലർ ചിത്രം നിർമ്മിച്ചിരിക്കുന്നത്.
മോഹൻലാൽ, ശോഭന, പ്രകാശ് വർമ്മ, ബിനു പപ്പു, ഫർഹാൻ ഫാസിൽ, തോമസ് മാത്യു, മണിയൻപിള്ള രാജു, ഇർഷാദ്, സംഗീത് പ്രതാപ്, നന്ദു, അബിൻ ബിനോ, ആർഷ ചാന്ദിനി ബൈജു, ഷോബി തിലകൻ, ഭാരതിരാജ, ശ്രീജിത്ത് രവി എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
ബെൻസ് എന്നറിയപ്പെടുന്ന ടാക്സി ഡ്രൈവർ ഷൺമുഖം, കുടുംബത്തിന്റെയും നാട്ടുകാരുടെയും പ്രിയപ്പെട്ടവനാണ്. തൻ്റെ ഏറ്റവും പ്രിയപ്പെട്ട അംബാസഡർ കാറുമായി ഒരു അസാധാരണ സംഭവത്തിൽ അദ്ദേഹം കുരുങ്ങുന്നു. ആ കുരുക്കിൽ നിന്ന് അദ്ദേഹം എങ്ങനെ രക്ഷപെടും എന്നതാണ് കഥയുടെ പ്രമേയം. ആവേശം നിറച്ച നിമിഷങ്ങളിലൂടെ, ‘തുടരും’ പ്രേക്ഷകരെ തുടക്കം മുതൽ അവസാനം വരെ മുൾമുനയിൽ ഇരുത്തുന്ന ഒരു ഗംഭീര ദൃശ്യാനുഭവമായി മാറുന്നു.
Continue Reading

GULF

ദുബൈ കെഎംസിസി മലപ്പുറം ജില്ല ടാലെന്റ് ഈവ് 2025 ശ്രദ്ധേയമായി; വിദ്യാര്‍ത്ഥി പ്രതിഭകളെ ആദരിച്ചു

2025 എസ്.എസ് എല്‍.സി, ഹയര്‍ സെക്കണ്ടറി പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഇരുന്നൂറില്‍ പരം പ്രതിഭകളെ അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് നല്‍കി ആദരിച്ചു

Published

on

ദുബൈ കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ യു.എ.ഇ യിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളില്‍ 2025 എസ്.എസ് എല്‍.സി, ഹയര്‍ സെക്കണ്ടറി പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഇരുന്നൂറില്‍ പരം പ്രതിഭകളെ അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് നല്‍കി ആദരിച്ചു

ദുബൈ വിമണ്‍സ് അസോസിയേഷന്‍ ഹാളില്‍ മലപ്പുറം ജില്ലാ കെ.എം.സി.സി ക്ക് കീഴിലുള്ള സ്മാര്‍ട്ട് എഡ്യുക്കേഷന്‍ ആന്റ് എന്‍ഡോവ്‌മെന്റ് വിംഗ് സംഘടിപ്പിച്ച ടാലന്റ് ഈവ് 2025 എന്ന ചടങ്ങിലാണ് വിദ്യാര്‍ത്ഥികള്‍ ആദരം ഏറ്റുവാങ്ങിയത്

ഡോ. പുത്തൂര്‍ റഹ്‌മാന്‍ചടങ്ങ് ഉത്ഘാടനം ചെയ്തു,സിദ്ധീഖ് കാലൊടി അദ്ധ്യക്ഷം വഹിച്ചു സൈനുല്‍ ആബിദീന്‍ സഫാരി, ഡോ.അന്‍വര്‍ അമീന്‍, പി.കെ ഫിറോസ്, സലാം പരി, നിഷാദ് പുല്‍പ്പാടന്‍ എന്നിവര്‍ പ്രസംഗിച്ചു

പ്രമുഖ വിദ്യാഭ്യാസ പ്രവര്‍ത്തകനും, അന്തരാഷ്ട്ര ട്രെയിനറും, മോട്ടിവേഷന്‍ സ്പീക്കറുമായ ഡോ. റാഷിദ് ഗസ്സാലി ക്ലാസെടുത്തു. കെ.എം.സി.സി സംസ്ഥാന, ജില്ലാ നേതാക്കളും വിവിധ വിദ്യാഭ്യാസ സ്ഥാപന പ്രതിനിധികളും സംബന്ധിച്ചു. എ.പി. നൗഫല്‍ സ്വാഗതവും, സി.വി അശ്‌റഫ് നന്ദിയും പറഞ്ഞു.

Continue Reading

Trending