Connect with us

Culture

എന്‍ അന്‍പാര്‍ന്ന വാക്കാര്‍കളേ, നം മതസാര്‍പട്ട ഏണി ചിഹ്നത്തില്‍…! വര്‍ഗീയതക്കല്ല, മതേതരത്വത്തിനൊപ്പം

Published

on


കെ.പി ജലീല്‍
രാമനാഥപുരം

”എന്‍ അന്‍പാര്‍ന്ന വാക്കാര്‍കളേ….നമ്മ മതസാര്‍പട്ട കൂട്ടണിയിലുള്ള മുസ്്‌ലിംലീഗുടയ ഏണി ചിഹ്നത്തില്‍ …..!” പതിഞ്ഞ ശബ്്ദത്തില്‍ കെ. നവാസ് ഗനി മുന്നേറുകയാണ്. രാമനാഥപുരത്ത് പതിവില്‍ കവിഞ്ഞ ജനക്കൂട്ടം. ഈ പൊരിവെയിലിലും വര്‍ഗീയതയെ നേരിടാന്‍ ഞങ്ങള്‍ തയ്യാറാണെന്നാണ ്ആ ജനക്കൂട്ടം വിളിച്ചുപറയുന്നത്. രാമനാഥപുരം പണ്ടുമുതലേ മതേതരത്വത്തിന ്‌പേരുകേട്ട പ്രദേശമാണ്. ഇവിടെയാണ് പ്രസിദ്ധസൂഫിവര്യന്മാര്‍ ഇസ്‌ലാം മതപ്രബോധനത്തിനായി എത്തിയതും പല ഇടങ്ങളിലായി അന്തിയുറങ്ങുന്നതും. ഏര്‍വാടിയിലെ സുല്‍ത്താന്‍ ഇബ്രാഹിം ബാദുഷായുടെ പാദസ്പര്‍ശം കൊണ്ട് ധന്യമാക്കപ്പെട്ട മണ്ണിലേക്ക് തെക്കേ ഇന്ത്യയുടെ പലഭാഗങ്ങളില്‍ നിന്നും വിശ്വാസികള്‍ കൂട്ടത്തോടെ ശാന്തി തേടി എത്തുന്നു.
ഇന്നലെ സ്ഥാനാര്‍ത്ഥിപര്യടനം രാമനാഥപുരത്തെ പരമക്കുടിയിലായിരുന്നു. പല ഇടങ്ങളിലും പുരുഷന്മാരേക്കാള്‍ സ്ഥാനാര്‍ത്ഥിപ്പടയെ വരവേറ്റത് സ്ത്രീകളുടെ കൂട്ടമാണ്. സാരിയുടുത്ത് കുറിവരച്ച സ്ത്രീകള്‍ യഥേഷ്ടം വീറോടെ ഗനി സാഹിബിനുവേണ്ടി വോട്ട് ചോദിക്കാന്‍ കൂടെയുണ്ട്. തമിഴ്‌നാട്ടിലെ ഏക മുസ്്‌ലിംലീഗ് എം.എല്‍.എ അബൂബക്കറിനാണ് പ്രചാരണത്തിന്റെ കടിഞ്ഞാണ്‍. അദ്ദേഹം എല്ലായിടത്തും ഓടിയെത്തി വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുന്നു. പച്ചക്കൊടികളേക്കാള്‍ കാണുന്നത് കറുത്തതും ചുവന്നതുമായ ഡി.എം.കെയുടെ കൊടിയാണ്. അണ്ണാദുരൈയുടെ ചിത്രമുള്ള കൊടികളുംതോരണങ്ങളും നഗരത്തിലെങ്ങും കാണാം. കഴിഞ്ഞദിവസം ഡി.എം.കെയുടെ ഭാവിമുഖ്യമന്ത്രി സ്റ്റാലിന്‍ നേരിട്ടെത്തിയത് അണികളില്‍ ആവേശമുയര്‍ത്തി. രാമനാഥപുരം, പരമക്കുടി (എസ്.സി), തിരുച്ചുളി, തിരുവടനൈ, അരന്താങ്കി, മുതുകുളത്തൂര്‍ എന്നിവയാണ് രാമനാഥപുരം ലോക്‌സഭാമണ്ഡലത്തിലെ നിയമസഭാമണ്ഡലങ്ങള്‍. ഇതില്‍ പലതിലും അണ്ണാ ഡി. എം.കെയാണ് മുമ്പ് ജയിച്ചത്. ഇത്തവണ പക്ഷേ കാറ്റ് മാറി വീശുകയാണ്. അണ്ണാ ഡി.എം.കെയെ ബി.ജെ.പിയുടെ കാവിത്തൊഴുത്തില്‍ കെട്ടിയതിനുള്ള പ്രതികാരം വീട്ടാനൊരുങ്ങുകയാണ് ജനത. രാമനാഥപുരത്തിന്റെ പാരമ്പര്യത്തെ ഒരു വര്‍ഗീയശക്തിക്കും വിട്ടുകൊടുക്കില്ലെന്ന ശപഥത്തോടെ.
മുസ്്‌ലിം ലീഗ് അഖിലേന്ത്യാ അധ്യക്ഷന്‍ മുന്‍ എം.പി കെ.എം ഖാദര്‍ മൊയ്തീന്‍ സാഹിബ് ഇന്നെത്തുമെന്നറിഞ്ഞതോടെ എങ്ങും ആവേശം. 16.39 ശതമാനമാണ് മണ്ഡലത്തിലെ മുസ്്‌ലിം ജനസംഖ്യ. പട്ടികവിഭാഗക്കാര്‍ 22 ശതമാനത്തിലധികം വരും. ഇവരാണ് വിധി നിര്‍ണയിക്കുക.
എന്‍ അന്‍പുക്കൂറിയ തമിഴ് മക്കളേ.. എന്ന ജയലളിതയുടെ വിളി ഇനിയില്ല. അന്ന് ബി.ജെ.പിയെ എതിര്‍ത്ത അണ്ണാ ഡി.എം.കെയെ ബി.ജെ.പിയുടെ ആലയില്‍ കെട്ടിയത് പണത്തിനുവേണ്ടിയാണെന്ന് ഡി.എം.കെ. -ലീഗ് മുന്നണി പ്രവര്‍ത്തകരും നേതാക്കളും പറയുന്നു. ഇത്തവണ വിജയം മുസ്്‌ലിംലീഗ് മുന്നണിക്ക് തന്നെയാണെന്ന് മുസ്‌ലിം ലീഗ് നേതാവ് തിരുപ്പൂര്‍ ശരീഫ് പറയുന്നു. ഡി.എം.കെ നേതാക്കളായ ശരവണന്‍, കോണ്‍ഗ്രസിന്റെ നാഗരത്‌നം, ഖാദര്‍ പാഷ, മുത്തുലിംഗം എന്നിവരും പൊതുയോഗങ്ങളില്‍ മുന്നണിക്ക് വേണ്ടി പ്രസംഗിക്കുന്നു. മുസ്്‌ലിം യൂത്ത് ലീഗ് കേരള സംസ്ഥാനപ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും സി.കെ.സുബൈറും കഴിഞ്ഞദിവസം ഇവിടെയെത്തിയിരുന്നു.
മുസ്്‌ലിം ലീഗ് സ്ഥാനാര്‍ത്ഥിക്കുവേണ്ടി ഡി.എം.കെ ഒഴിഞ്ഞുതന്നതാണ് ഇത്തവണ രാമനാഥപുരം. 15,56000 വോട്ടില്‍ 3,18000 മുസ്്‌ലിം വോട്ടുകള്‍ നിര്‍ണായകമാണ്. മുസ്്‌ലിം ലീഗിനെ വരിച്ചവര്‍ ഇതില്‍ ഭൂരിപക്ഷവും. തൊട്ടടുത്ത തിരുനെല്‍വേലി മണ്ഡലത്തിലാണ് മുസ്്‌ലിംലീഗ് സ്ഥാപകന്‍ ഖാഇദേമില്ലത്ത് പിറന്നതും ഇപ്പോള്‍ പാര്‍ട്ടിയുടെ ശക്തിദുര്‍ഗമായി മണ്ഡലം നിലകൊള്ളുന്നതും.
2014ല്‍ അണ്ണാ ഡി.എം.കെയുടെ അന്‍വര്‍രാജയാണ് വിജയിച്ചത്. ഭൂരിപക്ഷം 1.19,324. കോണ്‍ഗ്രസ് വേറിട്ടാണ് കഴിഞ്ഞതവണ മല്‍സരിച്ചത്. ഡി.എം.കെയുടെ ജലീലിനെയാണ് കഴിഞ്ഞതവണ പരാജയപ്പെടുത്തിയത്. 2009ലും 2004ലും ഡി.എം.കെയാണ് ഇവിടെ വിജയിച്ചത്. കൂടുതല്‍ തവണയും മണ്ഡലം കോണ്‍ഗ്രസ്- ഡി.എം.കെ ചേരിയൊടൊപ്പമായിരുന്നു. ഭൂരിപക്ഷം ഇത്തവണ അമ്പതിനായിരമായി മാറുമെന്ന് ഡി.എം.കെ സഖ്യം പറയുന്നു. ഡി.എം.കെ, കോണ്‍ഗ്രസ്, മുസ്്‌ലിംലീഗ്, സി.പി.എം, സി.പി.ഐ കക്ഷികളുടെ കൂട്ടായ്മയാണിത്. യു.പി.എയില്‍ 15 കൊല്ലമായി നിലകൊള്ളുന്ന ഡി.എം.കെ കരുണാനിധിയുടെ വിയോഗത്തോടെ നാമാവശേഷമാകുമെന്ന് കരുതിയവര്‍ക്ക് തെറ്റിയിരിക്കുന്നു. അന്‍വര്‍രാജയെ കണ്ടാല്‍ അടിക്കുമെന്നാണ് ഡി.എം.കെ അണികള്‍ പറയുന്നത്. അതുകൊണ്ടുതന്നെ കനത്ത ബന്ധവസ്സാണ് പൊലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞദിവസം പ്രധാനമന്ത്രി മോദി ഇവിടെ പ്രചാരണപ്രസംഗത്തിനെത്തി. കൂടെ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയും. പളനിസ്വാമിയെ കുറിച്ച് ചോദിച്ചപ്പോള്‍ കൂടിനിന്ന സ്ത്രീകളിലൊരാള്‍ പ്രതികരിച്ചത് നിലത്ത് തുപ്പിയാണ്. 18നാണ് രാമനാഥപുരത്തെ വോട്ടെടുപ്പ്. പൊതുപ്രചാരണം നാളെ അവസാനിക്കും. മൊത്തം 16 സ്ഥാനാര്‍ത്ഥികളാണ് രംഗത്തുള്ളത്. മുഖ്യഎതിരാളി അണ്ണാ ഡി.എം.കെയുടെ നൈനാര്‍ നാഗേന്ദ്രന്‍. അടുത്തിടെയാണ് ബി.ജെ.പിയിലേക്ക് ഇയാള്‍ ചേക്കേറിയത്. ഇപ്പോള്‍ ബി.ജെ.പിക്കാണ് മണ്ഡലംകൊടുത്തിരിക്കുന്നത്. ടി.ടി.വി ദിനകരന്റെ കക്ഷിയും മൂന്നാംസ്ഥാനത്തിനുവേണ്ടി മല്‍സരിക്കുന്നുണ്ട്. പരമക്കുടിയില്‍ ഇത്തവണ നിയമസഭാ ഉപെതരഞ്ഞെടുപ്പുമുണ്ട്.

Art

പാട്ടിന്റെ പാലാഴി ഇനി പടപ്പറമ്പിലും ഒഴുകും: എകെഎംഎസ്എയുടെ പുതിയ ബ്രാഞ്ച് ഉദ്ഘാടനം ചെയ്തു

Published

on

മലപ്പുറം: ഓൾ കേരള മാപ്പിള സംഗീത അക്കാദമിയുടെ പുതിയ ബ്രാഞ്ച് പടപ്പറമ്പിൽ കുറുവ പഞ്ചായത്ത് പ്രസിഡന്റ് നസീറ മോൾ ഉദ്ഘാടനം ചെയ്‌തു. ചടങ്ങിൽ എ കെ എം എസ് എ സംസ്ഥാന ജനറൽ സെക്രട്ടറിയും ആകാശവാണി മീഡിയ ആർട്ടിസ്റ്റുമായ കെ എം കെ വെള്ളയിൽ അദ്ധ്യക്ഷത വഹിച്ചു. എ കെ എം എസ് എയുടെ യു എ ഇ സെൻട്രൽ കമ്മറ്റി ജനറൽ സെക്രട്ടറി അഷറഫ് വെള്ളേങ്ങൽ വളാഞ്ചേരി മുഖ്യ പ്രഭാഷണം നിർവഹിച്ചു.

എ കെ എം എസ് എയുടെ പുതിയ ബ്രാഞ്ചിൻ്റെ പ്രചാരണ വിവരണ ഫ്ലയർ എ കെ എം എസ് എ സാരഥികളായ കെ എം കെ വെള്ളയിലും അഷറഫ് വെള്ളേങ്ങൽ വളാഞ്ചേരിയും ചേർന്ന് പഞ്ചായത്ത് പ്രസിഡന്റ് നസീറ മോൾക്കും മെമ്പർ സഹീറ ടീച്ചർക്കും നൽകി ഫ്ലയർ പ്രകാശനം ചെയ്തു.

അക്കാദമിയിലേക്കുള്ള പുതിയ അഡ്മിഷൻ എൻ എസ് എൻ എം പാലാണി (പോപുലർ ന്യൂസ് റിപ്പോർട്ടർ) നിർവ്വഹിച്ചു. വിദ്യാർത്ഥികൾക്ക് കൈ പുസ്‌തകം കുറുവ പഞ്ചായത്ത് മെമ്പർ സഹീറ ടീച്ചർ നൽകുകയും ആശംസകൾ നേർന്നു സംസാരിക്കുകയും ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി ഷാജഹാൻ ചീരങ്ങൻ സ്വാഗതം പറഞ്ഞു. മലപ്പുറം ജില്ലയിൽ മൂന്നാമത്തെ ബ്രാഞ്ചാണ് പടപ്പറമ്പിൽ ആരംഭിച്ചിരിക്കുന്നത്.

വിദേശത്ത് യുഎഇയിലും കേരളത്തിലെ എല്ലാ ജില്ലകളിലും പഠനകേന്ദ്രങ്ങളും, ചാപ്റ്ററുകളും, ഓൾ കേരള മാപ്പിള സംഗീത അക്കാദമി കേരള സർക്കാറിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്നുണ്ട്. പഠനം വിജയകരമായി പൂർത്തികരിച്ച വിദ്യാർത്ഥികൾക്ക് അംഗീകൃത സർട്ടിഫിക്കറ്റ് നൽകുന്ന അക്കാദമി പാവപെട്ട വിദ്യാർഥികൾക്ക് സാന്ത്വന സഹായ പ്രവർത്തനങ്ങൾ ചെയ്യുന്നുമുണ്ട്. എ കെ എം എസ് എ മലപ്പുറം ചാപ്റ്റർ ജനറൽ സെക്രട്ടറി മുസ്‌തഫ കൊടക്കാടൻ, മുഹമ്മദ് കുട്ടി കെ കെ, മൊയ്തീൻ കുട്ടി ഇരുങ്ങല്ലൂർ, അസ്ക്കർ തോപ്പിൽ, നൗഷാദ് കോട്ടക്കൽ, ഹുസൈൻ മൂർക്കനാട് എന്നിവർ ആശംസകൾ നേർന്നു. കുമാരി നാജിയ പരിപാടി ഏകോപനം ചെയ്തു. ആകാശവാണി മീഡിയ ആർട്ടിസ്റ്റ് കെ എം കെ വെള്ളയിൽ നേതൃത്വം നൽകിക്കൊണ്ട് എ കെ എം എസ് എ കോട്ടക്കൽ അക്കാദമിയിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഇമ്പമാർന്ന മാപ്പിള പാട്ടുകൾ പരിപാടിക്ക് നിറപ്പകിട്ടാർന്നു.

മാപ്പിളപ്പാട്ട്, ലളിതഗാനം, ഹിന്ദുസ്ഥാനി സംഗീതം, കർണാടക സംഗീതം, തബല, ദഫ് മുട്ട്, കോൽക്കളി, ഒപ്പന, എന്നിവ കുട്ടികൾക്കും, മുതിർന്നവർക്കും പഠിക്കാനുള്ള അവസരം എ കെ എം എസ് എ അക്കാദമി നൽകി വരുന്നുണ്ട്.

Continue Reading

award

വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌കാരം രമേഷ് പിഷാരടിക്ക്

പ്രശസ്ത സിനിമാ താരവും എഴുകത്തുകാരനുമായ രമേഷ് പിഷാരടിക്ക് മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌ക്കാരം.

Published

on

പ്രശസ്ത സിനിമാ താരവും എഴുകത്തുകാരനുമായ രമേഷ് പിഷാരടിക്ക് മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌ക്കാരം.അന്തരിച്ച കോണ്‍ഗ്രസ് നേതാവും,മുന്‍ മലപ്പുറം ഡിസിസി പ്രസിഡന്റുമായിരുന്ന വി.വി പ്രകാശിന്റെ ഓര്‍മ്മക്കായി ചര്‍ക്ക ഏര്‍പ്പെടുത്തിയ പുരസ്‌ക്കാരം രമേഷ് പിഷാരടിക്കാണെന്ന് ചര്‍ക്ക ചെയര്‍മാന്‍ റിയാസ് മുക്കോളി അറിയിച്ചു.ഈ വര്‍ഷം മുതല്‍ ഇരുപത്തി അയ്യായിരം രൂപയും പുരസ്‌കാരത്തോടൊപ്പം നല്‍കുന്നുണ്ട്.ആദ്യ പുരസ്‌ക്കാരം നജീബ് കാന്തപുരം എംഎല്‍എക്കും,രണ്ടാമത് എഴുത്തുകാരിയായ സുധാ മേനോനുമാണ് നല്‍കിയത്.

 

Continue Reading

Film

അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ എത്തുന്നു ! ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി…

പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

Published

on

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘അപ്പൻ’ ശേഷം മജു സംവിധാനം ചെയ്യുന്ന ‘പെരുമാനി’യുടെ ടീസർ പുറത്തുവിട്ടു. ‘പെരുമാനി’ എന്ന ഗ്രാമം, ഒന്നു പറഞ്ഞാ രണ്ടാമത്തതിന് ഒടിപ്പടച്ചെത്തുന്ന ഗ്രാമവാസികൾ, ഇനി കലഹത്തിനും പ്രശ്നങ്ങൾക്കുമാണെങ്കിലോ യാതൊരു കുറവൂല്ലാ, തനി നാടൻ മട്ടിൽ കളർഫുളായെത്തിയ ടീസർ പ്രേക്ഷകശ്രദ്ധ നേടുന്നു. ദുൽഖർ സൽമാനാണ് ടീസർ റിലീസ് ചെയ്തത്. പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

2022 ഒക്ടോബർ 28ന് റിലീസ് ചെയ്ത സണ്ണി വെയ്ൻ-അലൻസിയർ ചിത്രം ‘അപ്പൻ’ന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പെരുമാനി’. ചിത്രത്തിൽ വിനയ് ഫോർട്ട്‌ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് സോഷ്യൽ മീഡിയകളിൽ വലിയ രീതിയിൽ വൈറലായിരുന്നു. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കണ്ടതോടെ വലിയ പ്രത്യേകതയോടെ എത്തുന്ന സിനിമയാണ് ‘പെരുമാനി’ എന്ന നിഗമനത്തിലാണ് പ്രേക്ഷകർ എത്തിചേർന്നത്. അത് ശരിവെക്കുന്ന വിധത്തിലാണ് ടീസറും.

‘പെരുമാനി’ എന്ന ഗ്രാമവും അവിടുത്തെ മനുഷ്യരും അവർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും ഇതിവൃത്തമാക്കിയ ഈ ചിത്രം ഒരു ഫാന്റസി ഡ്രാമയാണ്. സംവിധായകൻ മജു തന്നെയാണ് തിരക്കഥ രചിച്ചത്. യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ സെഞ്ച്വറി ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിർമ്മാതാവ്. ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ്: സഞ്ജീവ് മേനോൻ, ശ്യാംധർ, ഛായാഗ്രഹണം: മനേഷ് മാധവൻ, ചിത്രസംയോജനം: ജോയൽ കവി, സംഗീതം: ഗോപി സുന്ദർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, ഗാനരചന: മുഹ്സിൻ പെരാരി, സുഹൈൽ കോയ, പ്രൊജക്ട് ഡിസൈനർ: ഷംസുദീൻ മങ്കരത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടേർസ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹാരിസ് റഹ്മാൻ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ: അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി, കലാസംവിധാനം: വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വി.എഫ്.എക്സ്: സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ്: രമേശ്‌ അയ്യർ, ആക്ഷൻ: മാഫിയ ശശി, സ്റ്റിൽസ്: സെറീൻ ബാബു, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്,ഡിസ്ട്രിബൂഷൻ – സെഞ്ചുറി ഫിലിംസ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Trending