Connect with us

Video Stories

കൊലക്കത്തി രാഷ്ട്രീയത്തിനെതിരെ സാക്ഷ്യം പറഞ്ഞ് രക്തസാക്ഷികളുടെ ബന്ധുക്കൾ; സി.പി.എം ഫാസിസത്തെ തുറന്നുകാട്ടി ഡോക്യു ഫിക്ഷൻ

Published

on

കോഴിക്കോട്: ”ഏട്ടന് നല്ല ഫുട്‌ബോൾ ഭ്രാന്തനായിരുന്നു. സ്വന്തമായി ഒരു ബൂട്ട് വേണമെന്നത് അവന്റെ ആഗ്രഹമായിരുന്നു. മാമനെക്കൊണ്ട് ദുബായിന്ന് ബൂട്ട് വരുത്തിക്കുകയും ചെയ്തു. എന്നാൽ, ആ ബൂട്ടിട്ട് കളിക്കാൻ ഏട്ടന് വിധിയുണ്ടായില്ല.”കാസർകോട് പെരിയയിലെ ഇരട്ടക്കൊലപാതകത്തിൽ ജീവൻ നഷ്ടപ്പെട്ട കൃപേഷിന്റെ ഒറ്റമുറിക്കുടിലിലിരുന്ന് ഓർമകൾ പങ്കുവെക്കുന്നത് സഹോദരി.”സ്‌കൂളിലെ പ്രോജക്ടുകൾ എഴുതാൻ എന്നെ ഏട്ടൻ എപ്പോഴും സഹായിക്കുമായിരുന്നു. അവസാനവും പ്രോജക്ടുകൾ ചെയ്തു തന്നാണ് പോയത്. ബാക്കിയുള്ളത് നാട്ടിലെ ഉത്സവമൊക്കെ കഴിഞ്ഞു ചെയ്തു തരാമെന്നു പറഞ്ഞു പോയതാണ്. പിന്നീട്ട് ഏട്ടൻ തിരിച്ചുവന്നില്ല”പെരിയ ഇരട്ടക്കൊലയിലെ മറ്റൊരു ഇര ശരത്‌ലാലിന്റെ സഹോദരി പൂർത്തിയാക്കാനാകാതെ പോയ ആ വാഗ്ദാനത്തിന്റെ കഥയിൽ നിന്ന് ഏട്ടനെ ഓർത്തെടുക്കുന്നു. സി.പി.എം കൊലക്കത്തി രാഷ്ട്രീയത്തിന് ഇരകളായി ജീവൻ പൊലിഞ്ഞവരുടെ രക്തബന്ധുക്കളുടെ നഷ്ടങ്ങളുടെ ജീവിതസാക്ഷ്യം പുറത്തെത്തിച്ചിരിക്കുകയാണ് ‘രക്തവും സാക്ഷ്യവും’  എന്ന ഡോക്യു ഫിക്ഷൻ. എഴുത്തുകാരൻ കൂടിയായ എ. മുഹമ്മദ് ഹനീഫയാണ് ഡോക്യു ഫിക്ഷന്റെ സംവിധാനവും തിരക്കഥയും നിർവഹിച്ചിരിക്കുന്നത്. പുറത്തിറങ്ങി ദിവസങ്ങൾക്കകം യൂടൂബിലും സമൂഹമാധ്യമങ്ങളിലും വൈറലായിരിക്കുകയാണ് ഡോക്യുമെന്ററി. ദിവസങ്ങൾക്കുള്ളിൽ പതിനായിരങ്ങളാണ് ‘രക്തവും സാക്ഷ്യവം’ കണ്ടുകഴിഞ്ഞത്. അരിയിൽ ഷുക്കൂർ മുതൽ ഏറ്റവുമൊടുവിൽ പെരിയ ഇരട്ടക്കൊല വരെ നീണ്ടുനിൽക്കുന്ന സി.പി.എം അക്രമരാഷ്ട്രീയ പരമ്പരയുടെ ഇരകളുടെ കുടുംബങ്ങളും ബന്ധുക്കളും തങ്ങൾക്കുണ്ടായ വലിയ നഷ്ടങ്ങളുടെ കണക്ക് നിരത്തുന്നു ഡോക്യു ഫിക്ഷനിൽ. ഷുക്കൂറിന്റെ സഹോദരനും സുഹൃത്തും, ടി.പി ചന്ദ്രശേഖരന്റെ വിധവ, നാദാപുരത്തെ മുഹമ്മദ് അസ്ലമിന്റെ മാതാവ്, തലശ്ശേരിയിയിലെ ഷുഹൈബിന്റെ പിതാവ്, പെരിയയിലെ കൃപേഷ്, ശരത്‌ലാൽ എന്നിവരുടെ സഹോദരിമാരും രക്ഷിതാക്കളും എന്നിവരുമൊക്കെയാണ് ഡോക്യുമെന്ററിയിൽ സി.പി.എം കൊലക്കത്തി രാഷ്ട്രീയത്തിനെതിരെ സാക്ഷ്യം പറയുന്നത്.ഷുക്കൂറിന്റെ സഹോദരനും സുഹൃത്തും ആ ഭീകരദിനത്തിന്റെ ഓർമകൾ ഓർത്തെടുക്കുന്നു. നാടിനു നന്മ ചെയ്യാൻ നിരന്തരം ഉണർത്തിയിരുന്നു അവനെന്ന് അവർ ഉറപ്പിച്ചു പറയുന്നു. ഇനിയും കൊലക്കത്തിക്കിരയായി ഒരു ഭാര്യക്കും ഭർത്താവിനെയും ഒരു രക്ഷിതാക്കൾക്കും തങ്ങളുടെ മകനെയും ഒരു കുടുംബത്തിനും തങ്ങളുടെ സഹോദരനെയും നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാകരുതെന്ന് ടി.പിയുടെ വിധവ രമ. നാടിനു മുഴുവൻ നന്മ മാത്രം ചെയ്ത മകനോട് എന്തിന് അവർ ഈ ക്രൂരകൃത്യം ചെയ്‌തെന്ന് ഷുഹൈബിന്റെ പിതാവ്, ആ നടുക്കുന്ന ഓർമകളിൽ നിന്ന് ഇനിയും മുക്തമല്ലെന്ന് അസ്ലമിന്റെ ഉമ്മയും ഡോക്യുമെന്ററിയിൽ മനസ് തുറക്കുന്നു.കൃപേഷിന്റെയും ശരത്‌ലാലിന്റെയും സഹോദരിമാരുടെ കരളലിയിക്കുന്ന ഏട്ടനോർമകളാണ് ഡോക്യുമെന്ററിയിലെ ശ്രദ്ധേയ ഭാഗം. വീട്ടിനു കുറച്ചകലെ സി.പി.എം ക്രിമിിനലുകളുടെ വെട്ടേറ്റ് ജീവച്ഛവമായി കിടക്കുന്ന സഹോദരനെ കണ്ട ആ നടുക്കുന്ന കാഴ്ച ഒരു കാലത്തും മനസിൽനിന്ന് മായില്ലെന്ന് പറയുന്നു ശരത്‌ലാലിന്റെ സഹോദരിമാർ. അപരന്റെ ശബ്ദം സംഗീതമാകുന്ന കാലത്തിനായി കാത്തിരിക്കുന്നവർ അപരനെ കൊലക്കത്തിക്കിരയാക്കുന്ന വിരോധാഭാസം ചൂണ്ടിക്കാണിച്ചാണ് ഡോക്യു ഫിക്ഷൻ അവസാനിക്കുന്നത്. കെ.എം.സി.സി സൗദി നാഷനൽ കമ്മിറ്റിയാണ് ഡോക്യു ഫിക്്ഷൻ നിർമിച്ചിരിക്കുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending