Connect with us

Video Stories

കൊലക്കത്തി രാഷ്ട്രീയത്തിനെതിരെ സാക്ഷ്യം പറഞ്ഞ് രക്തസാക്ഷികളുടെ ബന്ധുക്കൾ; സി.പി.എം ഫാസിസത്തെ തുറന്നുകാട്ടി ഡോക്യു ഫിക്ഷൻ

Published

on

കോഴിക്കോട്: ”ഏട്ടന് നല്ല ഫുട്‌ബോൾ ഭ്രാന്തനായിരുന്നു. സ്വന്തമായി ഒരു ബൂട്ട് വേണമെന്നത് അവന്റെ ആഗ്രഹമായിരുന്നു. മാമനെക്കൊണ്ട് ദുബായിന്ന് ബൂട്ട് വരുത്തിക്കുകയും ചെയ്തു. എന്നാൽ, ആ ബൂട്ടിട്ട് കളിക്കാൻ ഏട്ടന് വിധിയുണ്ടായില്ല.”കാസർകോട് പെരിയയിലെ ഇരട്ടക്കൊലപാതകത്തിൽ ജീവൻ നഷ്ടപ്പെട്ട കൃപേഷിന്റെ ഒറ്റമുറിക്കുടിലിലിരുന്ന് ഓർമകൾ പങ്കുവെക്കുന്നത് സഹോദരി.”സ്‌കൂളിലെ പ്രോജക്ടുകൾ എഴുതാൻ എന്നെ ഏട്ടൻ എപ്പോഴും സഹായിക്കുമായിരുന്നു. അവസാനവും പ്രോജക്ടുകൾ ചെയ്തു തന്നാണ് പോയത്. ബാക്കിയുള്ളത് നാട്ടിലെ ഉത്സവമൊക്കെ കഴിഞ്ഞു ചെയ്തു തരാമെന്നു പറഞ്ഞു പോയതാണ്. പിന്നീട്ട് ഏട്ടൻ തിരിച്ചുവന്നില്ല”പെരിയ ഇരട്ടക്കൊലയിലെ മറ്റൊരു ഇര ശരത്‌ലാലിന്റെ സഹോദരി പൂർത്തിയാക്കാനാകാതെ പോയ ആ വാഗ്ദാനത്തിന്റെ കഥയിൽ നിന്ന് ഏട്ടനെ ഓർത്തെടുക്കുന്നു. സി.പി.എം കൊലക്കത്തി രാഷ്ട്രീയത്തിന് ഇരകളായി ജീവൻ പൊലിഞ്ഞവരുടെ രക്തബന്ധുക്കളുടെ നഷ്ടങ്ങളുടെ ജീവിതസാക്ഷ്യം പുറത്തെത്തിച്ചിരിക്കുകയാണ് ‘രക്തവും സാക്ഷ്യവും’  എന്ന ഡോക്യു ഫിക്ഷൻ. എഴുത്തുകാരൻ കൂടിയായ എ. മുഹമ്മദ് ഹനീഫയാണ് ഡോക്യു ഫിക്ഷന്റെ സംവിധാനവും തിരക്കഥയും നിർവഹിച്ചിരിക്കുന്നത്. പുറത്തിറങ്ങി ദിവസങ്ങൾക്കകം യൂടൂബിലും സമൂഹമാധ്യമങ്ങളിലും വൈറലായിരിക്കുകയാണ് ഡോക്യുമെന്ററി. ദിവസങ്ങൾക്കുള്ളിൽ പതിനായിരങ്ങളാണ് ‘രക്തവും സാക്ഷ്യവം’ കണ്ടുകഴിഞ്ഞത്. അരിയിൽ ഷുക്കൂർ മുതൽ ഏറ്റവുമൊടുവിൽ പെരിയ ഇരട്ടക്കൊല വരെ നീണ്ടുനിൽക്കുന്ന സി.പി.എം അക്രമരാഷ്ട്രീയ പരമ്പരയുടെ ഇരകളുടെ കുടുംബങ്ങളും ബന്ധുക്കളും തങ്ങൾക്കുണ്ടായ വലിയ നഷ്ടങ്ങളുടെ കണക്ക് നിരത്തുന്നു ഡോക്യു ഫിക്ഷനിൽ. ഷുക്കൂറിന്റെ സഹോദരനും സുഹൃത്തും, ടി.പി ചന്ദ്രശേഖരന്റെ വിധവ, നാദാപുരത്തെ മുഹമ്മദ് അസ്ലമിന്റെ മാതാവ്, തലശ്ശേരിയിയിലെ ഷുഹൈബിന്റെ പിതാവ്, പെരിയയിലെ കൃപേഷ്, ശരത്‌ലാൽ എന്നിവരുടെ സഹോദരിമാരും രക്ഷിതാക്കളും എന്നിവരുമൊക്കെയാണ് ഡോക്യുമെന്ററിയിൽ സി.പി.എം കൊലക്കത്തി രാഷ്ട്രീയത്തിനെതിരെ സാക്ഷ്യം പറയുന്നത്.ഷുക്കൂറിന്റെ സഹോദരനും സുഹൃത്തും ആ ഭീകരദിനത്തിന്റെ ഓർമകൾ ഓർത്തെടുക്കുന്നു. നാടിനു നന്മ ചെയ്യാൻ നിരന്തരം ഉണർത്തിയിരുന്നു അവനെന്ന് അവർ ഉറപ്പിച്ചു പറയുന്നു. ഇനിയും കൊലക്കത്തിക്കിരയായി ഒരു ഭാര്യക്കും ഭർത്താവിനെയും ഒരു രക്ഷിതാക്കൾക്കും തങ്ങളുടെ മകനെയും ഒരു കുടുംബത്തിനും തങ്ങളുടെ സഹോദരനെയും നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാകരുതെന്ന് ടി.പിയുടെ വിധവ രമ. നാടിനു മുഴുവൻ നന്മ മാത്രം ചെയ്ത മകനോട് എന്തിന് അവർ ഈ ക്രൂരകൃത്യം ചെയ്‌തെന്ന് ഷുഹൈബിന്റെ പിതാവ്, ആ നടുക്കുന്ന ഓർമകളിൽ നിന്ന് ഇനിയും മുക്തമല്ലെന്ന് അസ്ലമിന്റെ ഉമ്മയും ഡോക്യുമെന്ററിയിൽ മനസ് തുറക്കുന്നു.കൃപേഷിന്റെയും ശരത്‌ലാലിന്റെയും സഹോദരിമാരുടെ കരളലിയിക്കുന്ന ഏട്ടനോർമകളാണ് ഡോക്യുമെന്ററിയിലെ ശ്രദ്ധേയ ഭാഗം. വീട്ടിനു കുറച്ചകലെ സി.പി.എം ക്രിമിിനലുകളുടെ വെട്ടേറ്റ് ജീവച്ഛവമായി കിടക്കുന്ന സഹോദരനെ കണ്ട ആ നടുക്കുന്ന കാഴ്ച ഒരു കാലത്തും മനസിൽനിന്ന് മായില്ലെന്ന് പറയുന്നു ശരത്‌ലാലിന്റെ സഹോദരിമാർ. അപരന്റെ ശബ്ദം സംഗീതമാകുന്ന കാലത്തിനായി കാത്തിരിക്കുന്നവർ അപരനെ കൊലക്കത്തിക്കിരയാക്കുന്ന വിരോധാഭാസം ചൂണ്ടിക്കാണിച്ചാണ് ഡോക്യു ഫിക്ഷൻ അവസാനിക്കുന്നത്. കെ.എം.സി.സി സൗദി നാഷനൽ കമ്മിറ്റിയാണ് ഡോക്യു ഫിക്്ഷൻ നിർമിച്ചിരിക്കുന്നത്.

kerala

ഉഷ്ണതരംഗം മൂലം മരിച്ചവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കണം; മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

സംസ്ഥാനത്തെ കനത്ത ചൂടില്‍ ഉഷ്ണതരംഗം മൂലം മരണപ്പെട്ടവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ ആവിശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുഖ്യമന്ത്രക്ക് കത്തയച്ചു.

Published

on

തിരുവനന്തപുരം: സംസ്ഥാനത്തെ കനത്ത ചൂടില്‍ ഉഷ്ണതരംഗം മൂലം മരണപ്പെട്ടവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ ആവിശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുഖ്യമന്ത്രക്ക് കത്തയച്ചു.

കടുത്ത ചൂട് കാര്‍ഷിക-ക്ഷീര മേഖലകളിലും കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. വിളകള്‍ കരിഞ്ഞു പോവുകയും ഉദ്പാദനം കുറയുകയും ചെയ്തതോടെ കര്‍ഷര്‍ പ്രതിസന്ധിയിലാണ്. തോട്ടം മേഖലയില്‍ ഉദ്പാദനത്തില്‍ 25-50 ശതമാനം വരെയാണ്
കുറവ് സംഭവിച്ചിരിക്കുന്നത്. ഈ പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ കര്‍ഷകര്‍ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നും കത്തില്‍ പ്രതിപക്ഷ നേതാവ് ആവിശ്യപ്പെട്ടു.

കത്തിന്റെ പൂര്‍ണ രൂപം

നമ്മുടെ സംസ്ഥാനം ഏറ്റവും കഠിനമായ ഉഷ്ണതരംഗം നേരിടുകയാണ്. ചരിത്രത്തില്‍ ആദ്യമായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഉഷ്ണ തരംഗ മാപ്പില്‍ കേരളവും ഉള്‍പ്പെട്ടിരിക്കുന്നു. വേനല്‍ച്ചൂടില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി പേരാണ് മരണമടഞ്ഞത്. ഉഷ്ണതരംഗത്തെ പ്രകൃതി ദുരന്തമായി പരിഗണിച്ച് മരിച്ചവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണം.

ദിവസ വേതനത്തിന് ജോലി ചെയ്ത് അന്നന്നത്തെ അന്നം നേടുന്ന നിരവധി പേര്‍ നമുക്കിടയിലുണ്ട്. നിര്‍മാണത്തൊഴിലാളികള്‍, കര്‍ഷകത്തൊഴിലാളികള്‍, വഴിയോരക്കച്ചവടക്കാര്‍, മത്സ്യത്തൊഴിലാളികള്‍ അടക്കമുള്ളവര്‍ പൊള്ളുന്ന വെയിലില്‍ ജോലി ചെയ്യണ്ട അവസ്ഥയിലാണ്. ഇതില്‍ അതിഥി തൊഴിലാളികളും ഉള്‍പ്പെടുന്നു. ഇവരുടെ ജീവനോപാധിക്ക് കോട്ടം തട്ടാത്ത രീതിയില്‍ ജോലി സമയത്തില്‍ ക്രമീകരണം ഏര്‍പ്പെടുത്തുകയും ആവശ്യമുള്ളവര്‍ക്ക് സര്‍ക്കാര്‍ സഹായം എത്തിക്കുകയും വേണം.

അതോടൊപ്പം കടുത്ത ചൂട് കാര്‍ഷിക-ക്ഷീര മേഖലകളിലും കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. വിളകള്‍ കരിഞ്ഞു പോവുകയും ഉദ്പാദനം കുറയുകയും ചെയ്തതോടെ കര്‍ഷകര്‍ പ്രതിസന്ധിയിലാണ്. തോട്ടം മേഖലയില്‍ ഉദ്പാദനത്തില്‍ 25-50 ശതമാനം വരെയാണ് കുറവ് സംഭവിച്ചിരിക്കുന്നത്. ഈ പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ കര്‍ഷകര്‍ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം.

കുടിവെള്ള ക്ഷാമവും സംസ്ഥാനത്ത് രൂക്ഷമാണ്. ഇത് പരിഹരിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഗ്രാമീണ മേഖലകളില്‍ ഉള്‍പ്പെടെ സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും അടിയന്തര ഇടപെടലുണ്ടാകണം.

Continue Reading

india

പ്രജ്വലിനെ തിരഞ്ഞ് കര്‍ണാടക പൊലീസ് ജര്‍മനിയിലേക്ക്

ലൈംഗിക പീഡനക്കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് രാജ്യംവിട്ട ജനതാദള്‍ എംപി പ്രജ്വല്‍ രേവണ്ണയെ കണ്ടത്താന്‍ കര്‍ണാടക പൊലീസ് ജര്‍മനിയിലേക്ക്.

Published

on

ബെംഗളൂര്‍; ലൈംഗിക പീഡനക്കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് രാജ്യംവിട്ട ജനതാദള്‍ എംപി പ്രജ്വല്‍ രേവണ്ണയെ കണ്ടത്താന്‍ കര്‍ണാടക പൊലീസ് ജര്‍മനിയിലേക്ക്.ഇതിന് മുന്നോടിയായി കര്‍ണാടക പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം വിമാനത്താവളത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി. ഞായറാഴ്ച വൈകിട്ടോ, തിങ്കാളാഴ്ച രാവിലെയോ പ്രജ്വല്‍ പൊലീസിന് മുന്നില്‍ കീഴടങ്ങിയേക്കുമെന്നായിരുന്നു പൊലീസിന്റെ നിഗമനം.

ബംഗളൂരു, മംഗളൂരു, ഗോവ വിമാനത്താവളങ്ങളില്‍ പൊലീസ് ജാഗ്രത കര്‍ശനമാക്കിയിട്ടുണ്ട്.അശ്ലീല വിഡിയോകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് നയതന്ത്ര പാസ്‌പോര്‍ട്ട് ഉപയോഗിച്ച് പ്രജ്വല്‍ രാജ്യം വിട്ടത്.തുടര്‍ന്ന് രണ്ട് തവണ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിട്ടും പ്രജ്വല്‍ കീഴടങ്ങാത്ത സാഹചര്യത്തിലാണ് ഇത്തരത്തിലുളള നടപടികല്‍ പൊലീസ് സ്വകരിച്ചത്.ബ്ലൂകോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിച്ച ഇന്റര്‍പോളിന്റെ സഹായത്തോടെയാണ് എട്ടംഗ അന്വേഷണ സംഘം വിദേശത്തേക്കു പോകുക.

പ്രജ്വലിനെ സ്ഥാനാര്‍ഥിയാക്കും മുന്‍പു തന്നെ അശ്ലീല വിഡിയോകളെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ആഭ്യന്തരമന്ത്രി അമിത്ഷായ്ക്കും അറിയാമെന്ന് മുന്‍എംപിയും ബിജെപി നേതാവുമായ എല്‍.ആര്‍.ശിവരാമെഗൗഡ വെളിപ്പെടുത്തി.പ്രജ്വലിന്റെ ഹമാസിലെ വീടായ എംപി ക്വാര്‍ട്ടേഴ്‌സ് പൊലീസ് മുദ്രവച്ചു.വിവാദ വിഡിയോയിലുള്ള സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസില്‍ അറസ്റ്റിലായ പിതാവും ദള്‍ എംഎല്‍എയുമായ രേവണ്ണയുടെ ബെംഗളൂരുവിലെ വീട്ടിലും ഇന്നലെ പരിശോധന നടത്തി.

Continue Reading

Health

കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ വെസ്റ്റ്‌നൈല്‍ ഫീവര്‍ സ്ഥിരീകരിച്ചു

രോഗബാധയുള്ള നാലുപേര്‍ കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരാണ്.

Published

on

കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ പത്തുപേര്‍ക്ക് വെസ്റ്റ്‌നൈല്‍ ഫീവര്‍ സ്ഥിരീകരികരിച്ചു. രോഗബാധയുള്ള 4 പേര്‍ കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരാണ്. ഇതില്‍ കോഴിക്കോട്ടേ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ളയാളുടെ നില ഗുരുതരമാണ്. ക്യൂലക്‌സ് കൊതുകുകളാണ് രോഗം പരത്തുന്നത്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് രോഗം പകരില്ല.

പനി, തലവേദന, അപസ്മാരം, പെരുമാറ്റത്തിലെ വ്യത്യാസം, കൈകാല്‍ തളര്‍ച്ച, ബോധക്ഷയം, എന്നിവയാണ് രോഗലക്ഷണങ്ങള്‍. രോഗലക്ഷണങ്ങള്‍ കാണപ്പെട്ടവരുടെ രക്തം, നട്ടെല്ലില്‍ നിന്ന് കുത്തിയെടുത്ത നീര് എന്നിവ മെഡിക്കല്‍ കോളജിലെ വൈറസ് റിസര്‍ച്ച് ആന്‍ഡ് ഡയഗ്‌നോസ്റ്റിക് ലാബോറട്ടറിയില്‍ നടത്തിയ പരിശോധനയിലാണ് രോഗം വെസ്റ്റ്‌നൈല്‍ ഫീവറാണെന്ന സംശയം ഉടലെടുത്തത്. തുടര്‍ന്ന് സ്രവങ്ങള്‍ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അയച്ച് രോഗം സ്ഥിരീകരിക്കുകയായിരുന്നു.
ഈ രോഗത്തിന്റെ ലക്ഷണങ്ങളും മസ്തികജ്വരത്തിന്റെ ലക്ഷണങ്ങളും സമാനമാണ്. അതിനാല്‍ രോഗം ബാധിച്ച ചിലര്‍ക്ക് മസ്തികജ്വരത്തിനുള്ള ചികിത്സ നല്‍കിയതായും ആക്ഷേപമുണ്ട്. ഈ രോഗം ബാധിച്ച മൃഗം, പക്ഷി തുടങ്ങിയവയെ കടിച്ച കൊതുക് മനുഷ്യനെ കടിക്കുമ്പോഴാണ് രോഗവ്യാപനം ഉണ്ടാകുന്നത്. രോഗത്തിന് ചികിത്സയുണ്ടെങ്കിലും പ്രതിരോധ ശേഷി കുറഞ്ഞവരില്‍ രോഗം കൂടുതല്‍ അപകരമാകും.

Continue Reading

Trending