Connect with us

Video Stories

അമിത് ഷായുടെ വാര്‍ത്താ സമ്മേളനത്തില്‍ കയറിക്കൂടിയത് അവസാന നിമിഷം; തിരിച്ചടിയായത് ചീത്തപ്പേര് ഒഴിവാക്കാനുള്ള നീക്കം

Published

on

പ്രധാനമന്ത്രി പദത്തില്‍ അഞ്ചു വര്‍ഷം തികയ്ക്കുന്ന മോദി, ഒടുവില്‍ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി. അധികാരത്തിലേറിയ ശേഷം ഒരിക്കല്‍ പോലും മാധ്യമങ്ങളെ അഭിമുഖീകരിച്ചിട്ടില്ലാത്ത പ്രധാനമന്ത്രി, ഇന്നലെ അപ്രതീക്ഷിതയാണ് ബി.ജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ വിളിച്ച വാര്‍ത്താ സമ്മേളനത്തിന് എത്തിയത്. ബി.ജെ.പി ആസ്ഥാനത്ത് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ മോദി പങ്കെടുക്കുമെന്ന അറിയിപ്പ് വന്നത് അവസാന നിമിഷമായിരുന്നു. കിട്ടിയ അവസരത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ ചോദ്യങ്ങള്‍ ഉന്നയിച്ചെങ്കിലും ഒരു ചോദ്യത്തിനു പോലും മറുപടി നല്‍കാനുള്ള ആര്‍ ജ്ജവം മോദി കാട്ടിയില്ല. വാര്‍ത്താ സമ്മേളനം വിളിച്ചത് അമിത് ഷാ ആയതിനാല്‍ ചോദ്യങ്ങള്‍ക്ക് താന്‍ മറുപടി നല്‍കില്ലെന്നും ബി.ജെ.പിയുടെ പാര്‍ട്ടി അച്ചടക്കം പാലിക്കുന്നതിനാലാണ് ഇതെന്നുമായിരുന്നു മോദിയുടെ ന്യായീകരണം. അച്ചടക്കമുള്ള പാര്‍ട്ടി പടയാളികള്‍ ആണ് തങ്ങളെന്നും അദ്ദേഹം ന്യായീകരിച്ചു.

അതേസമയം അഞ്ചു വര്‍ഷത്തെ ഭരണത്തിനിടയില്‍ ഒരിക്കല്‍പോലും മാധ്യമങ്ങളെ കണ്ടില്ലെന്ന ചീത്തപ്പേര് ഒഴിവാക്കാനാണ് ഇന്നലെ അവസാന നിമിഷം മോദി മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയതെന്നാണ് റിപ്പോര്‍ട്ട്.

വാര്‍ത്താ സമ്മേളനത്തിന്റെ സിംഹ ഭാഗവും കൈയടക്കിയത് അമിത് ഷായുടെ ഏകപക്ഷീയ പ്രസംഗമായിരുന്നു. എന്‍.ഡി.എ സര്‍ക്കാറിന്റെ ഭരണ നേട്ടങ്ങളെ പുകഴ്ത്തിയ അമിത് ഷാ, മോദി സര്‍ക്കാര്‍ രാജ്യത്ത് വീണ്ടും അധികാരത്തില്‍ വരുമെന്ന് അവകാശപ്പെട്ടു. ഏറ്റവും നല്ല നിലയിലാണ് തെരഞ്ഞെടുപ്പ് പ്രചാരണം നടന്നതെന്നും അമിത് ഷാ വ്യക്തമാക്കി. മികച്ച ഭൂരിപക്ഷത്തോടെ തന്റെ സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്ന് മോദിയും അവകാശപ്പെട്ടു.
അതേസമയം ബി.ജെ.പിയുടെ ഭോപാല്‍ സ്ഥാനാര്‍ത്ഥിയും മലേഗാവ് സ്‌ഫോടനക്കേസ് പ്രതിയുമായ പ്രഗ്യാസിങ് താക്കൂര്‍ നടത്തിയ ഗോഡ്‌സെ അനുഭാവ പരാമര്‍ശം ഉള്‍പ്പടെ വിവാദ വിഷയങ്ങളിലൊന്നും പ്രതികരിക്കാന്‍ അമിത് ഷായും തയ്യാറായില്ല. മാധ്യമ പ്രവര്‍ത്തകരുടെ മൂന്നോ നാലോ ചോദ്യങ്ങള്‍ക്ക് മാത്രം മറുപടി നല്‍കിയ ഇരവരും വാര്‍ത്താ സമ്മേളനം അവസാനിച്ച് ചേംബറില്‍നിന്ന് മടങ്ങുകയായിരുന്നു.
2014ലേതിനേക്കാള്‍ ബി.ജെ. പിക്ക് ഇത്തവണ സീറ്റു കൂടുമെന്ന് നേതാക്കള്‍ ആവര്‍ത്തിച്ച് അവകാശപ്പെടുമ്പോള്‍ എന്‍.ഡി.എ കേവല ഭൂരിപക്ഷം നേടുമെന്ന മോദിയുടെ പരാമര്‍ശവും കല്ലുകടിയായി. 2014ല്‍ ബി.ജെ.പിക്ക് തനിച്ച് കേവല ഭൂരിപക്ഷവും എന്‍. ഡി.എക്ക് മൂന്നില്‍ രണ്ട് ഭൂരിപക്ഷവുമുണ്ടായിരുന്ന സ്ഥാനത്താണ്, ബി.ജെ.പി ഇത്തവണ കനത്ത തിരിച്ചടി നേരിടുമെന്ന സൂചന നല്‍കുന്ന പ്രധാനമന്ത്രിയുടെ വാക്കുകള്‍. ഊര്‍ജ്ജസ്വലനായി മാത്രം പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടു കണ്ടിട്ടുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാര്‍ത്താ സമ്മേളനത്തിലെ ശരീര ഭാഷ പോലും പരാജയ ഭീതി നിഴലിക്കുന്നതായിരുന്നു. അമിത് ഷാ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴെല്ലാം മോദിയെ അസ്വസ്ഥനായാണ് കാണപ്പെട്ടത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

film

മഞ്ഞുമ്മല്‍ ബോയ്സിന്റെ നിര്‍മാതാക്കള്‍ക്ക് സാമ്പത്തിക തട്ടിപ്പ് കേസില്‍ തിരിച്ചടി; ഹൈക്കോടതി കേസ് റദ്ദാക്കണമെന്ന ആവശ്യം തളളി

മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട് തട്ടിപ്പ് കേസില്‍ നിര്‍മാതാക്കള്‍ക്ക് തിരിച്ചടി.

Published

on

കൊച്ചി: മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട് സാമ്പത്തിക തട്ടിപ്പ് കേസില്‍ നിര്‍മാതാക്കള്‍ക്ക് തിരിച്ചടി. കേസ് റദ്ധാക്കണമെന്ന ആവിശ്യം ഹൈക്കോടതി തളളി. ഷോണ്‍ ആന്റണി, ബാബു ഷാഹിന്‍, സൗബിന്‍ ഷാഹിര്‍ എന്നിവരുടെ ഹര്‍ജിയാണ് തളളിയത്.

ആലപ്പുഴ സ്വദേശിയുടെ പരാതിയെ തുടര്‍ന്ന് പൊലീസ് അന്വേഷണം നടത്തുകയും റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി നിര്‍മാതാക്കള്‍ കോടതിയെ ബന്ധപ്പെടുകയായിരുന്നു.

200 കോടിയോളം രൂപ നേടി ഹിറ്റായി മാറിയ ചിദംബരം സംവിധാനം ചെയ്ത ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്സ്.

Continue Reading

Video Stories

ദേശീയപാത നിര്‍മ്മാണത്തിലെ അശാസ്ത്രീയത; ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി സമദാനി

Published

on

സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ദേശീയപാത വികസന പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങള്‍ അന്വേഷിക്കാനെത്തിയ നാഷണല്‍ ഹൈവേ അഥോറിറ്റി ഉദ്യോഗസ്ഥരെ ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി. കേരള റീജ്യണല്‍ ഓഫീസര്‍ ബി.എല്‍. മീണയുടെ നേതൃത്വത്തിലുള്ള സംഘത്തെയാണ് സമദാനി സന്ദര്‍ശിച്ചത്.

Continue Reading

News

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേക പ്രാര്‍ത്ഥന; ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ

അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു.

Published

on

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേകം പ്രാര്‍ത്ഥന നടത്താന്‍ ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ. ഭാരതത്തിനും, സൈനികര്‍ക്കും, അതിര്‍ത്തിയിലെ ജനസമൂഹത്തിനും വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു.

അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു. ഞായറാഴ്ച്ച വിശുദ്ധ കുര്‍ബാന മധ്യേ മലങ്കരസഭയിലെ മുഴുവന്‍ പള്ളികളിലും രാജ്യത്തിന് വേണ്ടി പ്രാര്‍ത്ഥന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഇന്ത്യയുടെ തിരിച്ചടിയില്‍ പാകിസ്താന് വന്‍ നാശനഷ്ടമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.

Continue Reading

Trending