Connect with us

Video Stories

താമരയില്‍ അലിയുന്ന ചെമ്പട സ്റ്റൈല്‍

Published

on

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ അവസാനഘട്ട വോട്ടെടുപ്പിന് രണ്ട് നാള്‍ ബാക്കി നില്‍ക്കെ സംസ്ഥാനത്ത് ഇടത് പാര്‍ട്ടികള്‍ ചിത്രത്തില്‍ നിന്നും പൂര്‍ണമായും മാഞ്ഞിരിക്കുന്നു. അവസാനഘട്ട തെരഞ്ഞെടുപ്പിന് മുമ്പ് ബംഗാളിലെ വോട്ടെടുപ്പ് ഏത് രീതിയില്‍ എന്നറിയാനായി ബിദ്‌രി സ്വദേശിയായ സമീര്‍ മഹാതോ എന്ന സി.പി.എം അനുഭാവിയെ സമീപിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെ.
‘ഞങ്ങള്‍ (സി.പി.എം) ഒരു കാലത്ത് വളരെ ശക്തരായിരുന്നു ഇവിടെ. ആദ്യം ഞങ്ങള്‍ക്ക് നേരെ മാവോയിസ്റ്റ് ആക്രമണമായിരുന്നു ഉണ്ടായിരുന്നത്. പിന്നീട് അത് തൃണമൂല്‍കാരുടേതായി. ഇപ്പോള്‍ ഞങ്ങളുടെ വളരെയധികം പ്രവര്‍ത്തകര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു കഴിഞ്ഞു. ജാര്‍ഖണ്ഡ് അതിര്‍ത്തിയോട് ചേര്‍ന്നു നില്‍ക്കുന്ന ജാര്‍ഗ്രാം ലോക്‌സഭാ മണ്ഡലത്തിലെ സാല്‍ വന മേഖലയിലാണ് സമീറിന്റെ ഗ്രാമം.
ബി.ജെ.പി ഇടത് തത്വശാസ്ത്രവുമായി ഒരു തരത്തിലും ഒത്തു പോകുന്നതല്ല. പക്ഷേ ബി.ജെ.പി ഇവിടെ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നും, പൊലീസില്‍ നിന്നും ഞങ്ങള്‍ക്ക് സംരക്ഷണം നല്‍കുന്നു. ഒരു കമ്മ്യൂണിസ്റ്റുകാരന്‍ ഹിന്ദുത്വ പാര്‍ട്ടിയില്‍ ചേരുന്നത് ശരിയോ എന്ന ചോദ്യത്തിന് സമീറിന്റെ മറുപടി ഇങ്ങനെ. തൃണമൂല്‍ ബ്രത്തമ ഹുമാകി (തൃണമൂല്‍ വലിയ ഭീഷണിയാണ്) ബി.ജെ.പി സംഘെ കോന സമസ്യ നെയ് (ബി.ജെ.പിയില്‍ ചേരുന്നത് വലിയ പ്രശ്‌നമല്ല). പാര്‍ട്ടിയുള്ള കാലത്തോളം ഞാന്‍ അതില്‍ തുടരുമെന്ന് അദ്ദേഹം പറയുന്നു. പക്ഷേ പ്രവര്‍ത്തകരുടെ കാര്യം അങ്ങനെയല്ല. 34 വര്‍ഷം അധികാരത്തില്‍ ഇരുന്ന ശേഷം 2011ല്‍ തൃണമൂല്‍ കോണ്‍ഗ്രസ് അധികാരം പിടിച്ചതോടെ പുറത്തായ ഇടത് പാര്‍ട്ടികള്‍ ബംഗാളില്‍ ഇപ്പോള്‍ ഏറെക്കുറെ മാഞ്ഞു പോയിരിക്കുന്നു. പ്രവര്‍ത്തകരും നേതാക്കളും ഒന്നിനു പുറകെ ഒന്നായി ബി.ജെ.പിയിലെത്തിക്കഴിഞ്ഞു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഭാഷ ഏറെക്കുറെ വഹിക്കുന്ന തൃണമൂലിലേക്ക് പക്ഷേ ഇടത് പ്രവര്‍ത്തകര്‍ മാറുന്നില്ലെന്നതാണ് വസ്തുത. പകരം അവര്‍ ചേക്കേറുന്നത് ഹിന്ദുത്വ പാര്‍ട്ടിയിലേക്കാണ്.
2011ല്‍ അധികാരം നഷ്ടമായെങ്കിലും 41 ശതമാനം വോട്ട് ഷെയറുമായി തൃണമൂലിനേക്കാളും വോട്ട് നേടിയത് ഇടത് പാര്‍ട്ടികളായിരുന്നു. പക്ഷേ 2016ലെ തെരഞ്ഞെടുപ്പ് ആയപ്പോഴേക്കും ഇത് 24 ശതമാനമായി കുറഞ്ഞു. വലിയ അളവോളം വോട്ടു ചോര്‍ച്ച സംഭവിച്ചു. എങ്കിലും നാലില്‍ ഒരു ബംഗാളിയും ഇടത് പാര്‍ട്ടികള്‍ക്ക് വോട്ടു ചെയ്തിരുന്നുവെന്നതാണ് സ്ഥിതി. ഇതിന് ശേഷമാണ് ഇടത് വോട്ടുകളില്‍ നിന്നും വലിയ തോതില്‍ ബി.ജെ.പിയിലേക്ക് വോട്ടു മറിഞ്ഞത്. പ്രവര്‍ത്തകര്‍ മാര്‍ക്‌സിന് പകരം മോദിയില്‍ അഭയം കണ്ടതോടെ 2017ലെ കോണ്ഡായി സൗത്ത് മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പി ഒമ്പത് ശതമാനത്തില്‍ നിന്നും 31ലേക്കും ഇടത് പാര്‍ട്ടികള്‍ 34 ശതമാനത്തില്‍ നിന്നും 10 ശതമാനത്തിലേക്കുമായി മാറി.
മണ്ഡലം തൃണമൂല്‍ കൈയ്യടക്കിയെങ്കിലും ചെമ്പട താമര വിരിയിക്കാന്‍ വ്യഗ്രത കാണിക്കാന്‍ തുടങ്ങിയെന്നതിന്റെ ശക്തമായ തെളിവായിരുന്നു ഇത്. 2018ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പോടെ തൃണമൂലിനെ തോല്‍പിക്കാന്‍ ഏത് മാര്‍ഗവും സ്വീകരിക്കുക എന്ന രീതിയിലേക്ക് ഇടത് പ്രവര്‍ത്തകര്‍ മാറി. ഇതിന്റെ ഫലമായി പല സി.പി.എം ഓഫീസുകളും ബി.ജെ.പി ഓഫീസുകളായി മാറി. പ്രവര്‍ത്തകര്‍ ഒന്നടങ്കം കാവിപുതച്ചു.
ബംഗാളില്‍ മുഖ്യ പ്രതിപക്ഷ പാര്‍ട്ടി സ്ഥാനത്തു പോലും സി.പി.എം നേതൃത്വം നല്‍കുന്ന ഇടതിന് ഇനി സ്ഥാനമില്ലെന്ന രീതിയിലേക്കാണ് പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലം കൊണ്ടെത്തിച്ചത്. ബി.ജെ.പിക്ക് അധികാരവും പണവുമുള്ളതിനാല്‍ തൃണമൂലിനെ ഭയക്കേണ്ട എന്നതാണ് പ്രവര്‍ത്തകര്‍ ബി.ജെ.പിയിലേക്ക് ഒഴുകാന്‍ കാരണമെന്ന് സി.പി.എം ജാര്‍ഗ്രാം ജില്ലാ കമ്മിറ്റി അംഗം പ്രദീപ് കുമാര്‍ സര്‍ക്കാര്‍ പറയുന്നു. തൃണമൂലിനെ ഏത് വിധേനയും തോല്‍പിക്കാന്‍ സി.പി.എം അണികള്‍ തയാറാണ് അതിനായി അവര്‍ ബി.ജെ.പിക്കൊപ്പം ചേരുന്നു. ഇതില്‍ തല്‍ക്കാലത്തേക്കെങ്കിലും അപകടം കാണുന്നില്ല അദ്ദേഹം പറഞ്ഞു. ഇവിടെ ഇപ്പോള്‍ ഇടതില്ല, ബി.ജെ.പിയേ ഉള്ളൂ മുന്‍ സി.പി.എം അംഗമായ സുരേന്ദ്ര നാഥ് ബര്‍മന്‍ പറയുന്നു.
പാര്‍ട്ടി എം.എല്‍.എയായ ഗഗന്‍ മുര്‍മു പോലും ബി.ജെ.പിയില്‍ എത്തിയില്ലേ അദ്ദേഹം ചോദിക്കുന്നു. തൃണമൂലിനെ നേരിടുക എന്ന തന്ത്രത്തിന് അപ്പുറം ഇടത് ഭരണത്തിലെ വികസന മുരടിപ്പും പാര്‍ട്ടിയില്‍ നിന്നും കൊഴിഞ്ഞു പോക്കിന് ഒരു കാരണമായി ഇവര്‍ ചൂണ്ടിക്കാട്ടുന്നു. മമത അധികാരത്തിലെത്തിയ ശേഷം പലയിടത്തും റോഡുകളും പാലങ്ങളും സ്‌കൂളുകളും വന്നത് സ്ത്രീ വോട്ടര്‍മാരെ തൃണമൂലിലേക്ക് അടുപ്പിച്ചതായും ഇവര്‍ പറയുന്നു.
മുര്‍ഷിദാബാദ് പോലുള്ള മുസ്്‌ലിംകള്‍ കൂടുതലുള്ള മേഖലയില്‍ സി.പി.എമ്മില്‍ നിന്നും തൃണമൂലിലേക്കാണ് പ്രവര്‍ത്തകര്‍ ഒഴുകുന്നത്. പക്ഷേ കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും പ്രവര്‍ത്തകര്‍ ബി.ജെ.പിയില്‍ ചേരുന്നു എന്നത് സ്ഥിരീകരിക്കാന്‍ സി.പി.എം സംസ്ഥാന നേതൃത്വം തയാറല്ല. പക്ഷേ കൊല്‍ക്കത്തയിലെ അലീമുദ്ദീന്‍ സ്ട്രീറ്റിലെ പാര്‍ട്ടി ഓഫീസിലേക്കും പുറത്തേക്കും ഒന്ന് എത്തി നോക്കിയാല്‍ യാഥാര്‍ത്ഥ്യം പകല്‍ പോലെ വ്യക്തം. പൊതു തെരഞ്ഞെടുപ്പായിട്ടു പോലും സി.പി.എമ്മിന്റേയോ ഇടത് പാര്‍ട്ടികളുടേയോ കൊടികളോ തോരണങ്ങളോ അണികളേയോ എവിടേയും കാണാനില്ല. എല്ലായിടത്തും തൃണമൂല്‍ പതാകകളും അവിടവിടെയായി ബി.ജെ.പി ബാനറുകളും മാത്രം. പാര്‍ട്ടി ഓഫീസിലുള്ള പ്രവര്‍ത്തകര്‍ തന്നെ ടിവിയില്‍ സിനിമയും കണ്ടിരിക്കുന്നു. ഇനി എന്തെന്ന മട്ടില്‍.

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending