Video Stories
കറന്‍സികള്‍ ആവിയായപ്പോള്‍

അല്പം നോട്ടോര്‍മ്മ
സി.കെ താനൂര്‍
പണമെന്നാല്‍ പിണവും വാ തുറക്കും-അത്രക്കുണ്ട്, പണത്തിന്റെ ശക്തി. പണം കാണപ്പെട്ട ദൈവം എന്നു വിശ്വസിക്കുന്നവരുടെ കാലഘട്ടമുണ്ടായിരുന്നു. ഉണ്ടായിരുന്നു എന്നു പറയുന്നത് പൂര്‍ണമായും ശരിയായിരിക്കില്ല- ഇന്നുമുണ്ട്. എന്നല്ല, നാളെയുമുണ്ടാവും! ‘ആര് ക്കാണ് പണം വേണ്ടാത്തത്’ ഉള്ളവന് ഇനി യും ഒത്തിരി വേണം. തീരെ ഇല്ലാത്തവന് ഇ ത്തിരിയെങ്കിലും വേണം. ഇനി, ഇത്തിരി ഉണ്ടായലോ? അത് ഒത്തിരിയാക്കണം. ആഗ്രഹങ്ങള്‍ കുതിരകളായിരുന്നെങ്കില്‍…
അതുകൊണ്ട് തന്നെയാണ് പണമെന്നു കേട്ടാല്‍ പിണവും വാ തുറക്കുമെന്ന് പറയുന്നത്. അക്കാലത്ത് മാത്രമല്ല, ഇക്കാലത്തും ഇനി എക്കാലത്തും പണത്തിനുള്ള സ്ഥാനം മനുഷ്യനുപോലും കല്പ്പിക്കപ്പെടുന്നില്ല. ഇന്നെന്നല്ല, എന്നും പണവും മനുഷ്യനും ചേരുന്നിടത്തേ ജീവിതമുള്ളൂ എന്നതാണ് അ വസ്ഥ. അതങ്ങനെ പിടികിട്ടാത്തൊരു ഫിലോസഫിയില്‍ ഉറങ്ങട്ടെ. നമുക്ക് വഴിമാറാം.
ആയിരത്തിന്റെയും അഞ്ഞൂറിന്റെയും കറന്‍സി നോട്ടുകളുടെ ശവപ്പെട്ടിയില്‍ കേന്ദ്ര ഗവണ്മെന്റ് കഴിഞ്ഞ നവംബര്‍ എട്ടിന് ആ ദ്യത്തെ ആണിയടിച്ചപ്പോള്‍ അത് ആഴത്തില്‍ തറച്ചത് ഇന്ത്യന്‍ ജനതയുടെ നെഞ്ചകങ്ങളിലായിരുന്നു. ശവമായത്, ആ നോട്ടുകള്‍ മാത്രമല്ല. സാദാ ജനങ്ങള്‍ കൂടിയായിരുന്നു. നമ്മള് മാറിമാറി ഭരിച്ചിട്ടും ആയിരത്തിന്റെ നോട്ടു കൊടുത്താല്‍ ആയിരം മത്തി പോലും കി ട്ടാത്ത ഒരവസ്ഥയിലാണ് രാജ്യം ഇന്നെത്തി നില്‍ക്കുന്നത്.
ഒരു രൂപക്ക് ഒരു മത്തി കിട്ടാത്ത അവസ്ഥയില്ലേ! പിന്നെന്ത്? വിലക്കയറ്റത്തെക്കുറിച്ച് സദാ നാം നാവിട്ടടിക്കുമ്പോള്‍ രൂപയുടെ മുല്യശോഷണത്തെക്കുറിച്ച് ആരെങ്കിലും പറയാറുണ്ടോ? ആ അവസ്ഥയിലേക്ക് എത്തിച്ച ഭരണ വൈകല്യത്തെക്കുറിച്ച് ആരെങ്കിലും ചിന്തിക്കാറുണ്ടോ? മാസം ഒന്നു കഴിഞ്ഞില്ലേ? ഗവണ്മെന്റ് എന്ത് ചെയ്യാന്‍ എന്ന് ആരെങ്കിലും ചോദിച്ചാല്‍ തിരിച്ചങ്ങോട്ടൊരു ചോദ്യം, പിന്നെന്തിനാണൊരു ഗവണ്മെന്റ്?
ഓരോ ജനതക്കും അവര്‍ അര്‍ഹിക്കുന്ന ഭരണകൂടത്തെ കിട്ടുമെന്ന് ഖുര്‍ആന്‍ വിവക്ഷിക്കുന്നു. -ഞാന്‍ വഴിമാറട്ടെ.
കള്ളനോട്ടും കള്ളപ്പണവും സ്വതന്ത്ര ഇന്ത്യയുടെ ശാപമാണെന്നു പാല് കുടിക്കുന്ന കു ഞ്ഞുങ്ങള്‍ക്ക് പോലുമറിയാവുന്ന അവസ്ഥയാണിന്ന്. സമ്പദ്വ്യവസ്ഥയെ അത് തകര് ക്കുന്നു എന്നത് ഭവിഷ്യല് ഫലം! അതല്ല, ഒരുറക്കുണരും മുമ്പ് നോട്ടുകള്‍ പിന്‍വലിക്കലാണോ പരിഹാരം? ആണെങ്കില്‍ തന്നെ, ബദല്‍ സംവിധാനം ചെയ്യാതെ ഒരു രാഷ്ട്ര ജനതയെ ഇരുട്ടിലടച്ചതിന് എന്ത് ന്യായീകരണം?
സാമ്പത്തിക ശാസ്ത്ര നൈപുണ്യം അത്രക്കൊന്നുമില്ലാത്ത നമ്മള്, ആരെന്ത് ഉരുക്കഴിച്ചാലും അതപ്പടിയങ്ങ് തൊണ്ട തൊടാതെ വിഴുങ്ങിക്കളയുമെന്ന് ഭരണാധികാരികള്‍ ധരിച്ചുവെച്ചിട്ടുണ്ടെങ്കില്‍ പിന്നെ രക്ഷയെവിടെ? നമ്മളെന്നാണിനി മാറുക? ഉണരുക?
അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ (പൊടുന്നനെ) പിന്‍വലിച്ച് രണ്ടായിരത്തി ന്റെ നോട്ടുകളിറക്കിയാല്‍ കള്ളനോട്ടടിക്കാന്‍ കഞ്ഞിവെച്ചു കൊടുക്കലല്ലാതെ മറ്റെന്താണ്? ആയിരത്തിന്റെ രണ്ട് നോട്ടടിക്കുന്നതിന് പകരം രണ്ടായിരത്തിന്റെ ഒറ്റ നോട്ടടിക്കാം. ഇനി, അയ്യായിരത്തിന്റെ ഒറ്റ നോട്ടിറക്കിയാലോ? കള്ളനോട്ടടിക്കാരന്റെ ജോലി അഞ്ചിരട്ടി കുറയും. എന്നല്ലേ അത്രയൊന്നും ബുദ്ധിയില്ലാത്തവര്‍ പോലും മനസ്സിലാക്കുക.
പതിനെട്ടാം നൂറ്റാണ്ടിലാണ് ഇന്ത്യയില്‍ ആദ്യമായി നോട്ടച്ചടിച്ചത്. അതാകട്ടെ, സര്‍ക്കാര്‍ തലത്തില്‍ ആയിരുന്നില്ല. ഹിന്ദുസ്ഥാന്‍ ബാങ്ക്, ബോംബെ ബാങ്ക്, ബങ്കാള്‍ ബാങ്ക്, മെഡ്രാസ് ബാങ്ക് എന്നീ സ്വകാര്യ സ്ഥാപനങ്ങളായിരുന്നു. ഈ നോട്ടുകളാണ് 1938 വരെ പ്രാബല്യത്തിലുണ്ടായിരുന്നത്. ഇതേ വര്‍ഷം തന്നെ സെന്‍ട്രല്‍ റിസര്‍വ് ബാങ്ക് ഔദ്യോഗികമായി കടലാസ് നോട്ടും അച്ചടിച്ചിറക്കി. നോട്ടുകളുടെ കൂട്ടത്തില്‍ ഏറ്റവും വലിയ സംഖ്യയുടേത് പതിനായിരത്തിന്റെ ഒറ്റ നോട്ടായിരുന്നു. 1938 മുതല്‍ 54 വരെ ഇവ പ്രാബല്യത്തിലുണ്ടായിരുന്നു. 1946-78 വര്‍ഷങ്ങളില്‍ ഈ കറന്‍സികള്‍ ദുര്‍ബലപ്പെടുത്തി.
തുടര്‍ന്ന് 1987 ല്‍ അഞ്ഞൂറ് രൂപയുടെ നോട്ട് ആദ്യമായിറക്കി. ഇപ്പോള്‍ കേന്ദ്ര ഗവണ്മെന്റ് അസാധുവാക്കിയ ആയിരം രൂപയുടെ നോട്ട് 1946ന് മുമ്പും പ്രാബല്യത്തിലുണ്ടായിരുന്നു. അയ്യായിരം, പതിനായിരം രൂപയുടെ നോട്ടും 1954ല്‍ പ്രയോഗത്തിലുണ്ടായിരുന്നതാണ്. ഇവ 1978ലാണ് ദുര്‍ബലപ്പെടുത്തിയത്. ഇപ്പോള്‍ ‘ഇല്ലാതാക്കിയ’ ആയിരം രൂപയുടെ നോട്ട് 2000ത്തില്‍ പ്രാബല്യത്തില്‍ വന്നതാണ്.
1950ല്‍ രാഷ്ട്രം റിപ്പബ്ലിക്കായപ്പോള്‍ പുതിയ നാണയങ്ങള്‍ പുറത്തിറക്കിയിരുന്നു. അന്ന് നയാപൈസയല്ല, അണയാണ്. ഒരു രൂപക്ക് പതിനാറണ. ഒരു അണയാകട്ടെ, നാലു പൈസ. 1957ന് ശേഷമാണ് ഒരു രൂപ, നൂറു നയാപൈസ എന്ന നിലക്ക് മാറ്റി നിജപ്പെടുത്തിയത്.
റിസര്‍വ് ബാങ്കിന്റെ 75-ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ചും ദേശീയഗാനത്തിന്റെ പിതാവായ രവീന്ദ്രനാഥ് ടാഗോറിന്റെ 150-ാം ജന്മവാര്ഷികാഘോഷം, തഞ്ചാവൂര്‍ പ്രഗദീശ്വര്‍ ക്ഷേത്രത്തിന്റെ സഹസ്രാബ്ദിയാഘോഷം എന്നിവയോടനുബന്ധിച്ചും ഇന്ത്യാ ഗവണ്മെന്റ് 2010ല്‍ 75, 100, 1000 രൂപാ നാണയങ്ങള്‍ (നോട്ടുകളല്ല) പുറത്തിറക്കിയിരുന്നു. അവ, പക്ഷേ പ്രാബല്യത്തിലുണ്ടായിരുന്നില്ല. സ്മരാകാര്‍ത്ഥം മാത്രം. (അത്തരം നാണയങ്ങള്‍ ഒറ്റത്തവണ മാത്രമേ പുറത്തിറക്കാറുള്ളു). നാണയ ശേഖരണത്തില്‍ താല്പര്യമുള്ളവര്, ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ക്ക് അപേക്ഷ നല്കിയാല് മുമ്പൊക്കെ ലഭിക്കുമായിരുന്നു. (ഇപ്പോഴത്തെ നില വ്യക്തമല്ല.)
രൂപാ നോട്ടുകളുടെ ഇടത് വശത്ത് ലംബമായി ഒരു പ്രത്യേക രൂപം പ്രകടമായിരിക്കും. (ആയിരം രൂപയില്‍ വൈരം, അഞ്ഞൂറില്‍ വൃത്തം, നൂറില്‍ ത്രികോണം, അമ്പതില്‍ ചതുരം എന്നിങ്ങനെ… അന്ധരായ ആളുകള്‍ ഈ നോട്ടില്‍ തൊട്ടുതടവി ‘നോക്കി’യാണ് അവയുടെ മൂല്യം നിര്‍ണയിക്കുന്നത്. ആ അനുഭവ പരിജ്ഞാനം പരാജയപ്പെടാറില്ല.
ഃ ഃ ഃ ഃ
ഇന്ത്യയില്‍, 1917ല്‍ ‘രണ്ടര’ രൂപാ (രണ്ടു രൂപാ എട്ടണ) നോട്ടുകള്‍ പ്രാബല്യത്തിലുണ്ടായിരുന്നു. ‘റുപീസ് ടൂ അണാസ് എയ്റ്റ്’ എന്നായിരുന്നു അതിന്റെ പേര്.
ഇന്ത്യയില്‍ ബ്രിട്ടീഷുകാര്‍ ഭരണമേല്‍ക്കുന്നതിന് മുമ്പ് തന്നെ ഹൈദരാബാദ് നിസാം നാണയ നിര്‍മ്മാണ ശാലക്ക് തുടക്കമിട്ടിരുന്നുവെന്നു ചരിത്രം.
‘രൂപ്യാ’ എന്ന സംസ്കൃത പദത്തില്‍ നിന്നാണ് ‘രൂപ’ ഉത്ഭവിച്ചതെന്നും കരുതപ്പെടുന്നു. ഇംഗ്ലീഷുകാരുടെ സ്റ്റേളിങ് എന്ന നാണയവും ഇതേ അര്‍ത്ഥമുള്‍ക്കൊള്ളുന്നു.
ഇന്ത്യന്‍ രൂപ-ഉറുപ്പികയുടെ ഉച്ചാരണം രാജ്യത്തിനകത്ത് തന്നെ വ്യത്യസ്ത രീതിയിലാണ്. കേരളത്തില്‍ ഉറുപ്പിക എന്നും ‘രൂപ’ എന്നും പറയുമ്പോള്‍ സംസ്കൃതത്തില്‍ ‘രൂപ്യാകം’ എന്നാണ്. ഹിന്ദിയില്‍ രൂപയ, കാശ്മീരി ഉറുദുവില്‍ ‘റുപ്പായ്’ അസമില്‍ ‘ടോക്കോ’ ഗുജറാത്തില്‍ ‘റുപ്പിയേ’ ബെങ്കാളില്‍ ‘ടാക്കാ’ ഉറുദുവില്‍ ‘രൂപായ്’ ഒറിയാ ഭാഷയില്‍ ‘ടാങ്ക’ കന്നട, തുളു- തെലുങ്ക് ഭാഷകളില്‍ ‘രൂപ്പായി’ കൊങ്കിണി ഭാഷയില്‍ ‘റുപ്പായാ’ നേപ്പാളില്‍ ‘റുപിയാ’ മറാഠിയില്‍ ‘റുപ്പായേ’ സിന്ധിലും തുളുവിലും ‘റുപ്പിയോ’ എന്നിങ്ങനെയാണ്. ഈ ഉച്ചാരണ രീതി, ഇവിടെ എഴുതിയതിലും വ്യത്യസ്തമായിരിക്കാം വിവിധ ഭാഷകളില്‍, പ്രദേശങ്ങളില്‍.
അച്ചടിച്ചിലവ് വര്‍ധന കണക്കിലെടുത്ത്, കേന്ദ്ര സര്‍ക്കാര്‍ 1994-ലാണ് ഒരു രൂപാ നോട്ട് ഒഴിവാക്കുകയും രണ്ടു രൂപാ അഞ്ച് രൂപാ നോട്ടുകള്‍ 95ല്‍ പുറത്തിറക്കുകയും ചെയ് തത്. അതേസമയം അന്നേ പ്രചാരത്തിലുണ്ടായിരുന്ന ഒരു രൂപ (പഴയ) നോട്ടുകള്‍ പിന്‍വലിക്കുകയുണ്ടായില്ല. 1916-ല്‍ ലോക രാഷ്ട്രങ്ങളുടെ സമ്മര്‍ദ്ദത്തിനു വഴങ്ങി, ഇന്ത്യാ ഗവണ്മെന്റ് അമേരിക്കന്‍ ഡോളറിനു സൗകര്യപ്രദമാംവിധം ഇന്ത്യന്‍ രൂപയുടെ മൂല്യം കുറക്കുകയായിരുന്നു.
അന്നത്തെ കേന്ദ്ര ധനകാര്യ മന്ത്രി സച്ചിന് ചൗധരിയുടെ ഒരു പ്രസ്താവന വലിയ പ്രതിഷേധങ്ങള്‍ക്കിടയാക്കിയത് ഓര്‍ക്കുക.
‘വിദേശ നാണ്യത്തിനായി ഭാരതമാതാ മടിത്തട്ട് തുറന്നുവെച്ച് കാത്തിരിക്കുന്നു എന്നോ മറ്റോ അര്‍ത്ഥം വരുന്ന രീതിയില്‍ നടത്തിയ ആ പ്രസ്താവനയാണ് ഏറെ ബഹളങ്ങള്‍ക്കിടയാക്കിയത്.
നാളെ: ആന ചത്താലും പന്തിരായിരം
kerala
കൊച്ചി കപ്പലപകടം: ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍
കപ്പലില്‍ നിന്നും കടലിലേക്ക് വീണ 56 കണ്ടെയ്നറുകള്‍ തീരത്ത് കണ്ടെത്തിയതായി റവന്യു വകുപ്പ് അറിയിച്ചു.

കൊച്ചി തീരത്ത് അറബിക്കടലിലുണ്ടായ കപ്പലപകടവുമായി ബന്ധപ്പെട്ട് ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍. ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയില്‍ നഷ്ടപരിഹാരം, കപ്പലപകടം ഉണ്ടാക്കാന്‍ ഇടയുള്ള മലിനീകരണം, കപ്പലപകടം ഉണ്ടാക്കാനിടയുള്ള ആഘാതം എന്നിവ പഠിക്കാനാണ് സമിതികള്‍ രൂപീകരിച്ചത്. പരിസ്ഥിതി വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി, ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി എന്നിവര്‍ അധ്യക്ഷന്മാരായ സമിതികളാണ് രൂപീകരിച്ചത്.
പരിസ്ഥിതി വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറിയാണ് പ്രിന്‍സിപ്പല്‍ ഇംപാക്ട് അസെസ്മെന്റ് ഓഫീസര്‍. ഇദ്ദേഹമാണ് കപ്പല്‍ കമ്പനിയുമായി ചര്‍ച്ച നടത്തുന്ന നോഡല്‍ ഓഫീസര്‍. നഷ്ടപരിപരിഹാരം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി ചര്‍ച്ച ചെയ്യും. മലിനീകരണം പഠിക്കാനാണ് ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി അധ്യക്ഷനായ സമിതി.
അതേസമയം കപ്പലില്‍ നിന്നും കടലിലേക്ക് വീണ 56 കണ്ടെയ്നറുകള്‍ തീരത്ത് കണ്ടെത്തിയതായി റവന്യു വകുപ്പ് അറിയിച്ചു. മെയ് 29ന് വൈകിട്ട് 5.30 വരെയുള്ള കണക്കനുസരിച്ച് കൊല്ലത്ത് നിന്ന് 43 എണ്ണവും ആലപ്പുഴ തീരത്ത് നിന്ന് രണ്ടെണ്ണവും തിരുവനതപുരംത്ത് നിന്ന് 13 എണ്ണവുമാണ് കണ്ടെത്തിയത്.
നിലവില്‍ അപകടകാരിയായ കാല്‍സ്യം കാര്‍ബൈഡ് അടങ്ങിയ കണ്ടെയ്നറുകള്‍ കണ്ടെത്താനായിട്ടില്ല.
india
ഫുഡ് ലേബലിംഗിലും പ്രമോഷനുകളിലും ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന ‘100%’ ക്ലെയിമുകള്‍ ഉപയോഗിക്കരുത്: എഫ്എസ്എസ്എഐ
ഫുഡ് ലേബലുകള്‍, പാക്കേജിംഗ്, പ്രൊമോഷണല്‍ ഉള്ളടക്കം എന്നിവയില്‍ ഈ പദം ഉപയോഗിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അപെക്സ് ഫുഡ് റെഗുലേറ്റര്‍ എല്ലാ ഫുഡ് ബിസിനസ്സ് ഓപ്പറേറ്റര്‍മാരോടും (FBOs) നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്

ന്യൂഡല്‍ഹി: ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) ഫുഡ് ലേബലിംഗിലും പ്രൊമോഷണല്‍ മെറ്റീരിയലുകളിലും ‘100%” എന്ന പദം ഉപയോഗിക്കുന്നതിനെതിരെ ശക്തമായ ഉപദേശം നല്കി, ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കാനുള്ള സാധ്യത ചൂണ്ടിക്കാട്ടി.
ഫുഡ് ലേബലുകള്‍, പാക്കേജിംഗ്, പ്രൊമോഷണല്‍ ഉള്ളടക്കം എന്നിവയില്‍ ഈ പദം ഉപയോഗിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അപെക്സ് ഫുഡ് റെഗുലേറ്റര്‍ എല്ലാ ഫുഡ് ബിസിനസ്സ് ഓപ്പറേറ്റര്‍മാരോടും (FBOs) നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്, നിലവിലുള്ള റെഗുലേറ്ററി വ്യവസ്ഥകള്‍ക്ക് കീഴിലുള്ള അവ്യക്തതയും തെറ്റായ വ്യാഖ്യാനത്തിനുള്ള സാധ്യതയും കാരണം.
ഭക്ഷ്യ ഉല്പന്ന ലേബലുകളിലും പരസ്യ പ്ലാറ്റ്ഫോമുകളിലും ‘100%” ഉപയോഗത്തില്‍ ശ്രദ്ധേയമായ വര്‍ദ്ധനവ് എഫ്എസ്എസ്എഐ വ്യാഴാഴ്ച പുറത്തിറക്കിയ ഒരു ഉപദേശത്തില്‍ എടുത്തുകാട്ടി. നിലവിലെ നിയന്ത്രണങ്ങള്‍ പ്രകാരം ഈ പദം നിര്‍വചിക്കപ്പെട്ടിട്ടില്ലെന്നും ഉപഭോക്താക്കള്‍ക്കിടയില്‍ തെറ്റിദ്ധരിപ്പിക്കുന്ന മതിപ്പ് സൃഷ്ടിക്കാന്‍ കഴിയുമെന്നും അതോറിറ്റി ഊന്നിപ്പറഞ്ഞു.
2018ലെ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്സ് (പരസ്യവും ക്ലെയിമുകളും) റെഗുലേഷന്‍സ് അനുസരിച്ച്, 2006ലെ ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ് ആക്ട് പ്രകാരമോ അതിന് കീഴിലുള്ള ഏതെങ്കിലും നിയമങ്ങളും നിയന്ത്രണങ്ങളും പ്രകാരം ‘100%” എന്ന പദം നിര്‍വചിക്കുകയോ പരാമര്‍ശിക്കുകയോ ചെയ്തിട്ടില്ല.
കൂടാതെ, മേല്‍പ്പറഞ്ഞ നിയന്ത്രണങ്ങളുടെ ഉപനിയന്ത്രണം 10(7) മറ്റ് നിര്‍മ്മാതാക്കളെ ഇകഴ്ത്തുന്നതോ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ ഏതെങ്കിലും പരസ്യമോ ??അവകാശവാദമോ വ്യക്തമായി നിരോധിക്കുന്നു. സബ്-റെഗുലേഷന് 4(1) പ്രകാരം, എല്ലാ ക്ലെയിമുകളും സത്യസന്ധവും അവ്യക്തവും അര്‍ത്ഥവത്തായതും തെറ്റിദ്ധരിപ്പിക്കുന്നതും അല്ലാത്തതും ഉപഭോക്താക്കള്‍ക്ക് നല്‍കിയിരിക്കുന്ന വിവരങ്ങള്‍ മനസ്സിലാക്കാന്‍ സഹായിക്കുന്നതുമായിരിക്കണം.
‘100%’ എന്ന പദം സ്വന്തമായോ മറ്റ് വിവരണങ്ങളുമായി സംയോജിപ്പിച്ചോ ഉപയോഗിക്കുന്നത് കേവലമായ പരിശുദ്ധിയോ ശ്രേഷ്ഠതയോ തെറ്റായി നിര്‍ദ്ദേശിക്കാന്‍ സാധ്യതയുണ്ടെന്ന് FSSAI അഭിപ്രായപ്പെട്ടു. ”ഇത് വിപണിയില്‍ ലഭ്യമായ മറ്റ് താരതമ്യപ്പെടുത്താവുന്ന ഉല്‍പ്പന്നങ്ങള്‍ നിലവാരം കുറഞ്ഞതോ അല്ലെങ്കില്‍ റെഗുലേറ്ററി മാനദണ്ഡങ്ങള്‍ പാലിക്കാത്തതോ ആണെന്ന് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കും,” പ്രസ്താവനയില്‍ പറയുന്നു.
ഈ ആശങ്കകളുടെ വെളിച്ചത്തില്‍, ഭക്ഷ്യ ഉല്‍പ്പന്ന ലേബലുകള്‍, പാക്കേജിംഗ്, ഏതെങ്കിലും തരത്തിലുള്ള പ്രമോഷണല്‍ ഉള്ളടക്കം എന്നിവയില്‍ ‘100%’ ഉപയോഗിക്കുന്നത് ഒഴിവാക്കാന്‍ എല്ലാ FBO-കളോടും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഉപഭോക്തൃ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും അറിവോടെയുള്ള തീരുമാനമെടുക്കല്‍ പ്രോത്സാഹിപ്പിക്കുന്നതിനുമായി ഫുഡ് ലേബലിംഗില്‍ സുതാര്യതയും നീതിയും ഉറപ്പാക്കുന്നതിനുള്ള പ്രതിബദ്ധത FSSAI ആവര്‍ത്തിച്ചു.
Video Stories
എറണാകുളത്ത് കോണ്‍ക്രീറ്റ്കട്ട തലയില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

സംസ്ഥാനത്ത് മഴക്കെടുതിയില്‍ വീണ്ടും മരണം. ജോലി കഴിഞ്ഞു മടങ്ങവെ വൈകീട്ട് കെട്ടിടത്തിന്റെ മുകളില്‍ നിന്നും കോണ്‍ക്രിറ്റ് കട്ട തലയില്‍ വീണ് യുവതിക്ക് ദാരൂണാന്ത്യം. വടക്കേക്കര സത്താര്‍ ഐലന്റ് സ്വദേശിനി ആര്യാ ശ്യാംമോനാണ് മരിച്ചത്. മൂന്നാം നിലയില്‍ നിന്നും കോണ്‍ക്രീറ്റ് കട്ട യുവതിയുടെ തലയിലേക്ക് പതിക്കുകയായിരുന്നു.
തുടര്‍ന്ന് ആര്യയെ നാട്ടുക്കാര് ആശുപത്രിയിലെത്തിച്ചു. എന്നാല്‍ ഇന്ന് രാവിലെ ചികിത്സയിലിരിക്കെ മരണം സംഭവിച്ചു. മകള്‍ക്കൊപ്പമാണ് ആര്യ ബസ് സ്റ്റോപ്പില്‍ പോയിരുന്നത്. എന്നാല്‍ അപകടത്തില്‍ പരുക്കേല്‍ക്കാതെ കുട്ടി രക്ഷപ്പെടുകയായിരുന്നു. സംസ്ഥാനത്തെ മഴക്കെടുതിയില്‍ ഇന്ന് മാത്രം മൂന്ന് പേരാണ് മരണപ്പെട്ടത്.
എറണാകുളത്ത് മഴക്കെടുതിയില്‍ വ്യാപകനഷ്ടമാണ് ഉണ്ടായത്. കണ്ണമാലി, നായരമ്പലം എന്നീ ഭാഗങ്ങളിലും കനത്ത മഴയിലും കാറ്റിലും വ്യാപക നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. തെക്കന്‍ കേരളത്തിലും ശക്തമായ മഴ തുടരുകയാണ്. തിരുവനന്തപുരത്തും കൊല്ലത്തും നിരവധി വീടുകള്‍ തകര്‍ന്നു. പത്തനംതിട്ടയില്‍ വിവിധ നദികളില്‍ ജലനിരപ്പ് ഉയര്‍ന്നു.
-
kerala1 day ago
കൊച്ചി കപ്പലപകടം: ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍
-
kerala3 days ago
സി.കെ.സി.ടി.ക്ക് പുതിയ ഭാരവാഹികള്‍
-
GULF1 day ago
ഇന്ന് നാട്ടിൽ വരാനിരുന്ന പ്രവാസി അബുദാബിയിൽ മരണപ്പെട്ടു
-
Video Stories3 days ago
രാജ്യത്തെ പിടിച്ചുലച്ച പഹല്‍ഗാം ആക്രമണത്തിന് ഒരു മാസം; ഭീകരകയ്ക്കെതിരായ ഇന്ത്യയുടെ വിട്ട്വീഴ്ച്ചയില്ലാ പോരാട്ടം തുടരുന്നു
-
GULF3 days ago
ജീവിത നിലവാരത്തിലും സുരക്ഷയിലും സന്തോഷത്തിലും അബുദാബി മുമ്പില്‍
-
Cricket2 days ago
കിങ്സിനെ തകര്‍ത്തു; ഐപിഎല്‍ ഫൈനലില്‍ ആര്‍സിബി
-
kerala3 days ago
വീട്ടുമുറ്റത്ത് നിന്ന് കുട്ടിക്ക് ഭക്ഷണം നല്‍കുന്നതിനിടെ പാമ്പ് കടിയേറ്റ് യുവതി മരിച്ചു
-
india3 days ago
ഊട്ടി-ഗൂഡല്ലൂര്‍ പാതയില്‍ ഗതാഗത നിയന്ത്രണം; ബസുകള്‍ക്കും പ്രാദേശിക വാഹനങ്ങള്‍ക്കും മാത്രം അനുമതി