Connect with us

Culture

ഗിരീഷ് കര്‍ണാടും ന്യൂനപക്ഷ സംരക്ഷണവും

Published

on

റഷീദ് പാനൂര്‍

സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ ആവിര്‍ഭാവം ചരിത്രത്തിന്റെ അനിവാര്യതയായിരുന്നു. ”ക്വിറ്റ് ഇന്ത്യ” സമരത്തിന്റെ ശില്‍പികളായിരുന്ന ഡോ. രാംമനോഹര്‍ ലോഹ്യയും, ലോക്‌നായ്ക് ജയപ്രകാശ് നാരായണനും, അശോക് മെത്തയും അച്ചുത് പടുവര്‍ദ്ധനും നയിച്ച ഈ പ്രസ്ഥാനം സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ വെളിച്ചമായിരുന്നു. ലോഹ്യയുടെയും ജെ.പിയുടെയും ആദര്‍ശ രാഷ്ട്രീയത്തിന്റെ പിന്‍മുറക്കാരായി രംഗത്ത് വന്ന പണ്ഡിതനായ മധുലിമായെ, മധുദന്തവാദെ, നാഥപൈ, എച്ച്.വി കാമത്ത്, ഫര്‍ണാണ്ടസ്, സുരേന്ദ്രമോഹന്‍ തുടങ്ങിയ നേതാക്കള്‍ ജനാധിപത്യത്തിലും സോഷ്യലിസത്തിലും സെക്കുലറിസത്തിലും ന്യൂനപക്ഷ സംരക്ഷണത്തിലും വിട്ടുവീഴ്ച ചെയ്യാത്ത നേതാക്കളായിരുന്നു. നിര്‍ഭാഗ്യവശാല്‍ അടിയന്തരാവസ്ഥയെ ഒറ്റക്ക് നേരിട്ട ഫര്‍ണാണ്ടസ് ഹൈന്ദവ ഫാസിസ്റ്റുകളുമായി അധികാരത്തിന് വേണ്ടി സഖ്യമുണ്ടാക്കി. പക്ഷേ ദന്തവാദെയും അരങ്ങില്‍ ശ്രീധരനും അധികാര രാഷ്ട്രത്തിന് പിറകെ പോയി ആദര്‍ശം കളഞ്ഞ്കുളിച്ചില്ല.
കര്‍ണാടക സാഹിത്യത്തിലെ രണ്ട് സൂര്യജ്വാലകളായിരുന്നു വിഖ്യാതരായ ഡോ. യു.ആര്‍ അനന്തമൂര്‍ത്തിയും ഗിരീഷ് കര്‍ണാടും. ലോഹ്യാ സോഷ്യലിസ്റ്റായി രംഗത്ത് വന്ന ഈ രണ്ട് പ്രതിഭകളും അവസാന നിമിഷം വരെയും ഫാസിസത്തെയും സെക്കുലറിസത്തിനെതിരെയുള്ള വെല്ലുവിളികളെയും ചെറുത്തുനിന്നു. ഫര്‍ണാണ്ടസിന്റെ മാറ്റത്തില്‍ ഖേദം പ്രകടിപ്പിച്ച കര്‍ണാടും അനന്തമൂര്‍ത്തിയും ന്യൂനപക്ഷ വിരുദ്ധ നിലപാടുകള്‍ക്കെതിരെ കരിങ്കല്‍ ഭിത്തികള്‍ തീര്‍ത്ത പ്രതിഭകളായിരുന്നു.

സാഹിത്യ ജീവിതം
നെഹ്‌റുവിയന്‍ സോഷ്യലിസ്റ്റ് ആശയങ്ങളോട് വിയോജിപ്പുള്ള ലോഹ്യയുടെ ശിഷ്യനായ കര്‍ണാട് തന്റെ ആദ്യ നാടകം പതിനാലാം നൂറ്റാണ്ടില്‍ ഡല്‍ഹി ഭരിച്ച തുഗ്ലക്കിനെ പ്രതീകാതമകമാക്കിയാണ് രചിച്ചത്. നെഹ്‌റുവായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. വലിയ ആശയങ്ങളുടെ സ്വപ്‌നം പേറി നടന്ന പണ്ഡിറ്റ്ജിയെ നിരൂപണാത്മകമാക്കി ചിത്രീകരിക്കുന്ന ഈ നാടകം സ്വതന്ത്ര ഭാരതത്തിലെ നെഹ്‌റുവിന്റെ കാലഘട്ടത്തെ സൂക്ഷ്മമായി വിലയിരുത്തുന്നു.
1970കളില്‍ ഇന്ത്യന്‍ ഭാഷകളെ ഏറെ സ്വാധീനിച്ച യൂറോപ്യന്‍ അസ്തിത്വവാദത്തിന്റെ സ്വാധീനം കര്‍ണാടിന്റെ ആദ്യകാല രചനകളില്‍ പ്രകടമായിരുന്നു. എം. മുകുന്ദനും കാക്കനാടും ചെയ്തതുപോലെ അസ്തിത്വദുഃഖം ഇന്ത്യനവസ്ഥയുമായി കൂട്ടിയോജിപ്പിക്കാതെ ചെയ്ത എഴുത്തുകാരനല്ലായിരുന്നു കര്‍ണാട്. മഹാഭാരതം വായിച്ച് തീര്‍ന്നപ്പോള്‍ ”യയാതി” എന്ന കഥാപാത്രത്തെ മരണത്തിന്റെ പൊരുള്‍ അന്വേഷിക്കുന്ന ഒരു എക്‌സിസ്റ്റെന്‍ഷ്യല്‍ കഥാപാത്രമാക്കി മാറ്റിയ കര്‍ണാട് പാശ്ചാത്യ ചിന്ത കടമെടുക്കുമ്പോഴും അത് ഇന്ത്യന്‍ മിഥോളജിയുടെ പുനര്‍വ്യാഖ്യാനത്തിലവസാനിക്കുന്നു.

സാമൂഹ്യ ബാധ്യത എഴുത്തുകാരനുണ്ട് എന്ന് വിശ്വസിച്ച കര്‍ണാട് പന്ത്രണ്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ബസവണ്ണ എന്ന സാമൂഹ്യ പരിഷ്‌കര്‍ത്താവിനെ ”അഗ്‌നിമട്ടുമളൈ” എന്ന നാടകത്തിലൂടെ പുനര്‍സൃഷ്ടിച്ചു. അഭിനയം, സംവിധാനം, തിരക്കഥ, ആക്ടിവിസത്തിന്റെ അഗ്നി വിതറല്‍ തുടങ്ങിയ രംഗങ്ങളിലെല്ലാം കര്‍ണാട് തന്റെ പ്രതിഭ മാറ്റുരച്ചു. ഭാരതീയ സാഹിത്യ ചരിത്രത്തില്‍ അധഃകൃത വിഭാഗത്തിന്റെ കണ്ണീര്‍ ഒപ്പിയെടുത്ത നാടകമായിരുന്നു ശുദ്രകന്‍ എഴുതിയ ”മൃച്ഛഘടികം” എന്ന സംസ്‌കൃത നാടകം. ”ഠവല ഇഹമ്യരമൃ’േ’ എന്ന പേരില്‍ വിശ്വമഹാകവി ടാഗോര്‍ ഈ നാടകം ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. കര്‍ണാട് ഈ നാടകത്തെ ആധുനിക കാലഘട്ടത്തിലെ ഇന്ത്യന്‍ ജനജീവിതത്തെ വിഴുങ്ങിയ ഹൈന്ദവ ജാതീയതയെ വിമര്‍ശിക്കുന്ന തരത്തില്‍ ”ഉത്സവ്” എന്ന പേരില്‍ സിനിമയാക്കിയപ്പോള്‍ കര്‍ണാടകത്തിലെ സവര്‍ണ ഹിന്ദുക്കള്‍ പ്രത്യക്ഷത്തില്‍ എതിര്‍പ്പുമായി രംഗത്ത് വന്നു.
അടിയന്തരാവസ്ഥയുടെ ഇരുണ്ട ദിനങ്ങളില്‍ ഫര്‍ണാണ്ടസിന്റെ സഹോദരന്‍ മൈക്കിള്‍ ഫര്‍ണാണ്ടസും, സ്‌നേഹലതാ റെഡ്ഡിയും പീഡിപ്പിക്കപ്പെട്ടിരുന്നു. അനന്തമൂര്‍ത്തിയും, ഗിരീഷ് കര്‍ണാടും അടിയന്തരാവസ്ഥയുടെ നാളുകളെ അവരുടെ രചനകളില്‍ പ്രതിഫലിപ്പിച്ചിരുന്നു. അനന്തമൂര്‍ത്തി അടിയന്തരാവസ്ഥയെ ഫോക്കസ് ചെയ്ത് എഴുതി ”ഠവല ങീിറെലൃ” (ചെകുത്താന്‍) എന്ന കഥക്ക് നാടകാവിഷ്‌കരണം നടത്തിയത് കര്‍ണാടായിരുന്നു. അനന്തമൂര്‍ത്തിയുടെ ”സംസ്‌കാര” എന്ന നോവല്‍ ഇന്ത്യന്‍ ജാതിവ്യവസ്ഥയെ ശക്തിയായി വിമര്‍ശിക്കുന്ന നോവലായിരുന്നു. ഈ നോവലും നാടക രൂപത്തിലാക്കിയത് കര്‍ണാടായിരുന്നു. സമാന്തര ഹിന്ദി സിനിമയില്‍ സാരമായ മാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കാനും കര്‍ണാടിന് കഴിഞ്ഞു. ശ്യാം ബനഗലും, കര്‍ണാടും ഇന്ത്യന്‍ ക്ലാസിക്കല്‍ പാരമ്പര്യങ്ങളെയും മിത്തിനെയും ചരിത്രത്തെയും വ്യാഖ്യാനം ചെയ്തു നവ സിനിമയുടെ വാതിലുകള്‍ തുറന്നിട്ടു.

മത നിരപേക്ഷത
ഇന്ത്യന്‍ ന്യൂനപക്ഷ വിഭാഗങ്ങളും ഹിന്ദു സമുദായത്തിലെ അധഃകൃത വിഭാഗങ്ങളും യോജിച്ചുള്ള മുന്നേറ്റത്തിനാണ് ലോഹ്യ ശ്രമിച്ചത്. കര്‍ണാടും ഹൈന്ദവ ഫാസിസത്തിന്റെ തീജ്വാലകളെ വകവെക്കാതെ കുരുക്ഷേത്രത്തിലേക്കിറങ്ങി. ബാബരി മസ്ജിദിന്റെ തകര്‍ച്ചയോടെ ഇന്ത്യയില്‍ മുസ്‌ലിം ജനവിഭാഗം നേരിട്ട ഭീഷണിക്കെതിരെ നിരന്തരം എഴുതിക്കൊണ്ടിരുന്നത് ഒ.വി വിജയനും, കര്‍ണാടും, അനന്തമൂര്‍ത്തിയുമായിരുന്നു. ഹിന്ദുത്വ രാഷ്ട്രവാദത്തെ എതിര്‍ത്തത് കൊണ്ടാകാം ഗൗരി ലങ്കേഷിനെ വധിച്ച തീവ്രവാദി സംഘം കര്‍ണാടിനെയും ലക്ഷ്യമിട്ടതായി അന്വേഷണ സംഘം വെളിപ്പെടുത്തിയത്. ഹസ്രത്ത് ദാദാഹയാത്ത് ബലാന്തര്‍ എന്ന സൂഫിവര്യന്റെ മക്ബറയില്‍ എല്ലാ മത വിഭാഗങ്ങളും സന്ദര്‍ശിക്കാറുണ്ടായിരുന്നു. കര്‍ണാടകത്തിലെ ഈ ”ദര്‍ഗ്” ബാബ ബുധന്‍ഗിരി എന്ന പേരിലാണ് അറിയപ്പെട്ടത്. ഹൈന്ദവ സംഘടനകള്‍ ബാബരി മസ്ജിദിന് ശേഷം ഈ ദര്‍ഗയ്ക്ക് അവകാശവാദം ഉന്നയിച്ചപ്പോള്‍ ഈ വാദം തള്ളി ഹൈന്ദവ തീവ്രവാദികള്‍ക്കെതിരെ ആയിരക്കണക്കിനാളുടെ പിന്‍ബലത്തോടെ ബാബാ ബുധന്‍ഗിരി ദര്‍ഗയിലേക്ക് ഒരു മാര്‍ച്ച് നടത്തിയപ്പോള്‍ അതിന്റെ നേതൃത്വം നല്‍കിയത് കര്‍ണാടായിരുന്നു.

പശുമാസം
ഗോ സംരക്ഷണത്തിന്റെ പേരില്‍ ഇന്ത്യ മുഴുവന്‍ മുസ്‌ലിം സമുദായത്തെ ഹൈന്ദവ തീവ്രവാദികള്‍ വേട്ടയാടിയപ്പോള്‍ പ്രതിഷേധവുമായി കര്‍ണാടും അനന്ദമൂര്‍ത്തിയും രംഗത്ത് വന്നു. മഹാരാഷ്ട്രയില്‍ മാട്ടിറച്ചി നിരോധനത്തെ എതിര്‍ത്ത് ബോംബെ നഗരത്തില്‍ പ്രസംഗിക്കുമ്പോള്‍ കര്‍ണാടിനെ വകവരുത്താന്‍ ശ്രമമുണ്ടായി. ബാംഗ്ലൂര്‍ നഗരത്തില്‍ ഇടതുപക്ഷ രാഷ്ട്രീയ പാര്‍ട്ടികളും ന്യൂനപക്ഷ സംഘടനകളും സംഘടിപ്പിച്ച ബീഫ് ഫെസ്റ്റിവല്‍ ഉദ്ഘാടന സമയത്തും കര്‍ണാടിനെതിരെ ഹൈന്ദവ വര്‍ഗീയവാദികള്‍ ഭീഷണിയുയര്‍ത്തി രംഗത്ത് വന്നു. അവസാന നാളുകളില്‍ പൊലീസ് പ്രൊട്ടക്ഷനില്‍ ആയിരുന്നു. ഇനി ഒരു കര്‍ണാടിന് വേണ്ടി ദശകങ്ങള്‍ കാത്തിരിക്കേണ്ടിവരും.

Art

പാട്ടിന്റെ പാലാഴി ഇനി പടപ്പറമ്പിലും ഒഴുകും: എകെഎംഎസ്എയുടെ പുതിയ ബ്രാഞ്ച് ഉദ്ഘാടനം ചെയ്തു

Published

on

മലപ്പുറം: ഓൾ കേരള മാപ്പിള സംഗീത അക്കാദമിയുടെ പുതിയ ബ്രാഞ്ച് പടപ്പറമ്പിൽ കുറുവ പഞ്ചായത്ത് പ്രസിഡന്റ് നസീറ മോൾ ഉദ്ഘാടനം ചെയ്‌തു. ചടങ്ങിൽ എ കെ എം എസ് എ സംസ്ഥാന ജനറൽ സെക്രട്ടറിയും ആകാശവാണി മീഡിയ ആർട്ടിസ്റ്റുമായ കെ എം കെ വെള്ളയിൽ അദ്ധ്യക്ഷത വഹിച്ചു. എ കെ എം എസ് എയുടെ യു എ ഇ സെൻട്രൽ കമ്മറ്റി ജനറൽ സെക്രട്ടറി അഷറഫ് വെള്ളേങ്ങൽ വളാഞ്ചേരി മുഖ്യ പ്രഭാഷണം നിർവഹിച്ചു.

എ കെ എം എസ് എയുടെ പുതിയ ബ്രാഞ്ചിൻ്റെ പ്രചാരണ വിവരണ ഫ്ലയർ എ കെ എം എസ് എ സാരഥികളായ കെ എം കെ വെള്ളയിലും അഷറഫ് വെള്ളേങ്ങൽ വളാഞ്ചേരിയും ചേർന്ന് പഞ്ചായത്ത് പ്രസിഡന്റ് നസീറ മോൾക്കും മെമ്പർ സഹീറ ടീച്ചർക്കും നൽകി ഫ്ലയർ പ്രകാശനം ചെയ്തു.

അക്കാദമിയിലേക്കുള്ള പുതിയ അഡ്മിഷൻ എൻ എസ് എൻ എം പാലാണി (പോപുലർ ന്യൂസ് റിപ്പോർട്ടർ) നിർവ്വഹിച്ചു. വിദ്യാർത്ഥികൾക്ക് കൈ പുസ്‌തകം കുറുവ പഞ്ചായത്ത് മെമ്പർ സഹീറ ടീച്ചർ നൽകുകയും ആശംസകൾ നേർന്നു സംസാരിക്കുകയും ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി ഷാജഹാൻ ചീരങ്ങൻ സ്വാഗതം പറഞ്ഞു. മലപ്പുറം ജില്ലയിൽ മൂന്നാമത്തെ ബ്രാഞ്ചാണ് പടപ്പറമ്പിൽ ആരംഭിച്ചിരിക്കുന്നത്.

വിദേശത്ത് യുഎഇയിലും കേരളത്തിലെ എല്ലാ ജില്ലകളിലും പഠനകേന്ദ്രങ്ങളും, ചാപ്റ്ററുകളും, ഓൾ കേരള മാപ്പിള സംഗീത അക്കാദമി കേരള സർക്കാറിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്നുണ്ട്. പഠനം വിജയകരമായി പൂർത്തികരിച്ച വിദ്യാർത്ഥികൾക്ക് അംഗീകൃത സർട്ടിഫിക്കറ്റ് നൽകുന്ന അക്കാദമി പാവപെട്ട വിദ്യാർഥികൾക്ക് സാന്ത്വന സഹായ പ്രവർത്തനങ്ങൾ ചെയ്യുന്നുമുണ്ട്. എ കെ എം എസ് എ മലപ്പുറം ചാപ്റ്റർ ജനറൽ സെക്രട്ടറി മുസ്‌തഫ കൊടക്കാടൻ, മുഹമ്മദ് കുട്ടി കെ കെ, മൊയ്തീൻ കുട്ടി ഇരുങ്ങല്ലൂർ, അസ്ക്കർ തോപ്പിൽ, നൗഷാദ് കോട്ടക്കൽ, ഹുസൈൻ മൂർക്കനാട് എന്നിവർ ആശംസകൾ നേർന്നു. കുമാരി നാജിയ പരിപാടി ഏകോപനം ചെയ്തു. ആകാശവാണി മീഡിയ ആർട്ടിസ്റ്റ് കെ എം കെ വെള്ളയിൽ നേതൃത്വം നൽകിക്കൊണ്ട് എ കെ എം എസ് എ കോട്ടക്കൽ അക്കാദമിയിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഇമ്പമാർന്ന മാപ്പിള പാട്ടുകൾ പരിപാടിക്ക് നിറപ്പകിട്ടാർന്നു.

മാപ്പിളപ്പാട്ട്, ലളിതഗാനം, ഹിന്ദുസ്ഥാനി സംഗീതം, കർണാടക സംഗീതം, തബല, ദഫ് മുട്ട്, കോൽക്കളി, ഒപ്പന, എന്നിവ കുട്ടികൾക്കും, മുതിർന്നവർക്കും പഠിക്കാനുള്ള അവസരം എ കെ എം എസ് എ അക്കാദമി നൽകി വരുന്നുണ്ട്.

Continue Reading

award

വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌കാരം രമേഷ് പിഷാരടിക്ക്

പ്രശസ്ത സിനിമാ താരവും എഴുകത്തുകാരനുമായ രമേഷ് പിഷാരടിക്ക് മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌ക്കാരം.

Published

on

പ്രശസ്ത സിനിമാ താരവും എഴുകത്തുകാരനുമായ രമേഷ് പിഷാരടിക്ക് മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌ക്കാരം.അന്തരിച്ച കോണ്‍ഗ്രസ് നേതാവും,മുന്‍ മലപ്പുറം ഡിസിസി പ്രസിഡന്റുമായിരുന്ന വി.വി പ്രകാശിന്റെ ഓര്‍മ്മക്കായി ചര്‍ക്ക ഏര്‍പ്പെടുത്തിയ പുരസ്‌ക്കാരം രമേഷ് പിഷാരടിക്കാണെന്ന് ചര്‍ക്ക ചെയര്‍മാന്‍ റിയാസ് മുക്കോളി അറിയിച്ചു.ഈ വര്‍ഷം മുതല്‍ ഇരുപത്തി അയ്യായിരം രൂപയും പുരസ്‌കാരത്തോടൊപ്പം നല്‍കുന്നുണ്ട്.ആദ്യ പുരസ്‌ക്കാരം നജീബ് കാന്തപുരം എംഎല്‍എക്കും,രണ്ടാമത് എഴുത്തുകാരിയായ സുധാ മേനോനുമാണ് നല്‍കിയത്.

 

Continue Reading

Film

അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ എത്തുന്നു ! ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി…

പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

Published

on

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘അപ്പൻ’ ശേഷം മജു സംവിധാനം ചെയ്യുന്ന ‘പെരുമാനി’യുടെ ടീസർ പുറത്തുവിട്ടു. ‘പെരുമാനി’ എന്ന ഗ്രാമം, ഒന്നു പറഞ്ഞാ രണ്ടാമത്തതിന് ഒടിപ്പടച്ചെത്തുന്ന ഗ്രാമവാസികൾ, ഇനി കലഹത്തിനും പ്രശ്നങ്ങൾക്കുമാണെങ്കിലോ യാതൊരു കുറവൂല്ലാ, തനി നാടൻ മട്ടിൽ കളർഫുളായെത്തിയ ടീസർ പ്രേക്ഷകശ്രദ്ധ നേടുന്നു. ദുൽഖർ സൽമാനാണ് ടീസർ റിലീസ് ചെയ്തത്. പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

2022 ഒക്ടോബർ 28ന് റിലീസ് ചെയ്ത സണ്ണി വെയ്ൻ-അലൻസിയർ ചിത്രം ‘അപ്പൻ’ന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പെരുമാനി’. ചിത്രത്തിൽ വിനയ് ഫോർട്ട്‌ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് സോഷ്യൽ മീഡിയകളിൽ വലിയ രീതിയിൽ വൈറലായിരുന്നു. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കണ്ടതോടെ വലിയ പ്രത്യേകതയോടെ എത്തുന്ന സിനിമയാണ് ‘പെരുമാനി’ എന്ന നിഗമനത്തിലാണ് പ്രേക്ഷകർ എത്തിചേർന്നത്. അത് ശരിവെക്കുന്ന വിധത്തിലാണ് ടീസറും.

‘പെരുമാനി’ എന്ന ഗ്രാമവും അവിടുത്തെ മനുഷ്യരും അവർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും ഇതിവൃത്തമാക്കിയ ഈ ചിത്രം ഒരു ഫാന്റസി ഡ്രാമയാണ്. സംവിധായകൻ മജു തന്നെയാണ് തിരക്കഥ രചിച്ചത്. യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ സെഞ്ച്വറി ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിർമ്മാതാവ്. ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ്: സഞ്ജീവ് മേനോൻ, ശ്യാംധർ, ഛായാഗ്രഹണം: മനേഷ് മാധവൻ, ചിത്രസംയോജനം: ജോയൽ കവി, സംഗീതം: ഗോപി സുന്ദർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, ഗാനരചന: മുഹ്സിൻ പെരാരി, സുഹൈൽ കോയ, പ്രൊജക്ട് ഡിസൈനർ: ഷംസുദീൻ മങ്കരത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടേർസ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹാരിസ് റഹ്മാൻ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ: അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി, കലാസംവിധാനം: വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വി.എഫ്.എക്സ്: സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ്: രമേശ്‌ അയ്യർ, ആക്ഷൻ: മാഫിയ ശശി, സ്റ്റിൽസ്: സെറീൻ ബാബു, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്,ഡിസ്ട്രിബൂഷൻ – സെഞ്ചുറി ഫിലിംസ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Trending