Connect with us

More

‘സ്വപ്‌നം കണ്ടതെല്ലാം യാഥാര്‍ത്ഥ്യമാകുന്നു’; ‘സുഡാനിയില്‍’ തുടങ്ങി ‘തമാശയില്‍’ തിളങ്ങിയ നടന്‍ നവാസ് വള്ളിക്കുന്ന്

Published

on

സുഡാനി ഫ്രം നൈജീരിയയിലൂടെ സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് കടന്നുവരികയും പുതിയ ചിത്രമായ തമാശയില്‍ തിളങ്ങി നില്‍ക്കുകയും ചെയ്യുന്ന യുവനടനാണ് നവാസ് വള്ളിക്കുന്ന്. സ്വാഭാവികത്തനിമയുള്ള അഭിനയം കാഴ്ച്ചവെച്ച് പ്രേക്ഷകരുടെ ഹൃദയത്തിലെത്തിയിരിക്കുകയാണ് നവാസ്. തമാശയില്‍ നായകനായ വിനയ് ഫോര്‍ട്ടിനോടൊനൊപ്പം തന്നെ പ്രാധാന്യമുള്ള കഥാപാത്രമാണ് നവാസിന്റെ റഹീമും.

കോഴിക്കോട്ടെ പന്തീരാങ്കാവില്‍ പെയിന്റിംങ് തൊഴിലാളിയായിരുന്ന നവാസിപ്പോള്‍ നാട്ടുഭാഷയും പ്രയോഗങ്ങളുമായി തിയ്യേറ്ററില്‍ അരങ്ങുവാഴുകയാണ്. സിനിമയെക്കുറിച്ചുള്ള ചില കൊച്ചുവിശേഷങ്ങള്‍ നവാസ് ചന്ദ്രികയോട് മനസു തുറക്കുന്നു.

സിനിമയിലേക്കുള്ള വരവ് എങ്ങനെയാണ്?

സിനിമയിലേക്ക് വരുന്നതിന് മുമ്പ് ഞാന്‍ കൈരളിയിലും ഏഷ്യാനെറ്റിലും മറ്റു വേദികളിലുമൊക്കെയായി മിമിക്രി അവതരിപ്പിച്ചിരുന്നു. അതിനു മുമ്പ് കോഴിക്കോട് ജില്ലയിലെ പന്തീരാങ്കാവില്‍ വള്ളിക്കുന്ന് പെയിന്റ്ിംഗ് തൊഴിലാളിയായിരുന്നു. അതായിരുന്നു ഉപജീവനമാര്‍ഗ്ഗം. എന്നാല്‍ മിമിക്രി വേദികളൊന്നും വേണ്ട രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. പിന്നീട് മഴവില്‍ മനോരമയിലെ കോമഡി സര്‍ക്കസ് എന്ന പരിപാടിയിലൂടെയാണ് ഞാന്‍ ശ്രദ്ധിക്കപ്പെടുന്നത്. പരിപാടിയില്‍ ജനപ്രിയ നായകന്‍ അവാര്‍ഡ് എനിക്ക് ലഭിച്ചിരുന്നു. ഇത് കണ്ടാണ് സുഡാനിഫ്രം നൈജീരിയയുടെ സംവിധായകനായ സക്കരിയ മുഹമ്മദ് എന്നെ സുഡാനിയിലേക്ക് വിളിക്കുന്നത്. മൂന്നാമത്തെ മകളായ ആയിഷയെ പ്രസവിച്ച അന്നാണ് സുഡാനിയുടെ ഷൂട്ടിങ്ങ് തുടങ്ങുന്നത്. ആസ്പത്രിയില്‍ നിന്ന് നേരെ ഷൂട്ടിങ് സെറ്റിലേക്കാണ് പോയത്. അങ്ങനെ സുഡാനിയിലെ കഥാപാത്രം ജീവിതത്തില്‍ വഴിത്തിരിവാവുകയായിരുന്നു.

സുഡാനിയിലെ അഭിനയത്തെക്കുറിച്ച്?

സുഡാനി ഫ്രം നൈജീരിയ ഇറങ്ങിയപ്പോള്‍ തന്നെ അഭിനയത്തിന് വളരെയധികം അംഗീകാരം ലഭിച്ചിരുന്നു. ഒരുപാട് പേരുടെ വിളികളും മെസേജുകളുമൊക്കെ ലഭിച്ചിരുന്നു. അറിയുന്നവരും അറിയാത്തവരുമൊക്കെയായി പലരും വിളിച്ച് അഭിനന്ദിക്കാറുണ്ട്.

സുഡാനിക്ക് ശേഷം പിന്നീട് എങ്ങനെയായിരുന്നു?

അതിന് ശേഷമാണ് ഫ്രഞ്ച് വിപ്ലവം എന്ന സിനിമയില്‍ അഭിനയിക്കുന്നത്. കെ.ബി മജുവായിരുന്നു സംവിധായകന്‍. സിനിമയിലെ മാവോ എന്ന ക്യാരക്റ്ററിന്റെ അഭിനയം നന്നായിരുന്നുവെന്ന് അഭിനന്ദനങ്ങള്‍ ലഭിച്ചിരുന്നു. തുടര്‍ന്നാണ് തമാശയിലെത്തുന്നത്.

തമാശയിലേക്ക് എങ്ങനെയാണ്?

തമാശയിലേക്ക് സമീര്‍ താഹിര്‍ വിളിക്കുകയായിരുന്നു. വിദ്യാഭ്യാസമൊക്കെയുള്ള ക്യാരക്റ്ററാണ് ചെയ്യാനുള്ളതെന്ന് പറഞ്ഞിരുന്നു. പൊന്നാനിയിലും കുറ്റിപ്പുറത്തൊക്കെയായിരുന്നു സിനിമയുടെ ഷൂട്ടിങ്. സംവിധായകന്‍ അഷ്‌റഫ്ക്ക സിനിമയെക്കുറിച്ച് നല്ല ധാരണയുള്ളയാളാണ്. ഭയങ്കരമായി ഓവറായി ഒന്നും ചെയ്യേണ്ടതില്ല. പിന്നെ ഹാപ്പി ഹവേഴ്‌സ് ടീമിനൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതാണ് ഏറ്റവും വലിയ ഭാഗ്യമായി കാണുന്നത്. അത് വലിയൊരു എക്‌സ്പീരിയന്‍സുമാണ്. ഇവര്‍ക്കൊപ്പം നിന്നാല്‍ പിന്നെ എവിടെപോയാലും നമുക്ക് ചെയ്യാന്‍ കഴിയും. തമാശയിലെ അഭിനയവും ഒരുപാട് പേര്‍ക്ക് ഇഷ്ടപ്പെട്ടുവെന്ന് അറിഞ്ഞു. തിയ്യേറ്ററിലൊക്കെ വലിയ കയ്യടിയാണ് കിട്ടുന്നത്.പലരും മാമുക്കോയയോട് സാദൃശ്യപ്പെടുത്തി സംസാരിക്കുന്നുണ്ട്. അതിലൊക്കെ ഭയങ്കര സന്തോഷവാനാണ്. ഗസല്‍ ഗായകന്‍ ഷഹബാസ് അമന്‍ മാമുക്കോയയുടെ പിന്‍ഗാമിയെന്നൊക്കെ ഫേസ്ബുക്കില്‍ പറഞ്ഞിരുന്നു. അള്ളാഹുവിന് സ്തുതി. സ്വപ്‌നം കണ്ടതൊക്കെ യാഥാര്‍ത്ഥ്യമാവുകയാണ്.

മലയാളത്തിലെ ഇഷ്ടപ്പെട്ട നടന്‍മാര്‍ ആരൊക്കെയാണ്?

പ്രേംനസീറും സത്യനുമാണ് ഇഷ്ടപ്പെട്ട താരങ്ങള്‍. അവരെ മിമിക്രിയില്‍ അനുകരിച്ചാണ് അഭിനയമോഹം പൂവിടുന്നത്. പ്രേനസീറിന്റെ ഫാനാണെങ്കിലും മമ്മുട്ടിയും മോഹന്‍ലാലുമാണ് ഇക്കാലത്തെ ഇഷ്ടപ്പെട്ട താരങ്ങള്‍. സിനിമയിലെ ചെറിയ റോളുകള്‍ ചെയ്യുന്നവരോട് പ്രത്യേകതരം ഇഷ്ടമാണ്. മാമുക്കോയയുടെ പോലെ അഭിനയം ഉണ്ടെന്നൊക്കെ പറഞ്ഞതിന് ശേഷം ഞാന്‍ മാമുക്കോയയെ വീട്ടില്‍പോയി കണ്ടിരുന്നു.

സിനിമാ അഭിനയത്തോട് സാധാരണ കുടുംബങ്ങളിലുള്ളവര്‍ മുഖം തിരിഞ്ഞുനില്‍ക്കാറുണ്ട്. നവാസിന്റെ കുടുംബത്തിന്റെ കാര്യത്തിലെങ്ങനെയാണ്?

അഭിനയത്തിന് പൂര്‍ണ്ണപിന്തുണയാണ് കുടുംബത്തിന്റെ ഭാഗത്തുനിന്നുള്ളത്. അവര്‍ക്ക് ഞാന്‍ അഭിനയിക്കുന്നത് ഇഷ്ടവുമാണ്. മതപരമായ കാര്യങ്ങളൊന്നും ഇതിന് തടസ്സമില്ല. നമുക്കു ചെയ്യാനുള്ളതായ നോമ്പും നിസ്‌ക്കാരവുമൊക്കെ ചെയ്തതിന് ശേഷമാണ് സിനിമയും അഭിനയവുമൊക്കെ.

അടുത്ത പ്രൊജക്ടറ്റുകള്‍?

തമാശ കഴിഞ്ഞപ്പോള്‍ പുതിയ സിനിമയൊക്കെ കിട്ടി. ഒരുപാട് വര്‍ക്കുകള്‍ വന്നുകിടക്കുന്നുണ്ട്. പിടികിട്ടാപ്പുള്ളിയാണ് പുതിയ സിനിമ. നവാഗതനായ ഷൈജു ശ്രീകണ്ഠനാണ് സംവിധായകന്‍.

കുടുംബം?

ഭാര്യയും മൂന്ന് മക്കളുമുണ്ട്. മൂത്തമകന്‍ നിയാസ് ആറാംക്ലാസിലാണ് പഠിക്കുന്നത്. മകള്‍ നസ്ല രണ്ടിലും പഠിക്കുന്നു. മൂന്നാമത്തെ മകള്‍ ആയിഷ ഒരു വയസ്സുകാരിയാണ്. ഉമ്മയും ഉപ്പയും മൂന്ന് പെങ്ങന്‍മാരും ഒരനിയനും അടങ്ങുന്നതാണ് കുടുംബം.

Celebrity

‘എന്നെ വേടന്‍ എന്ന് സ്നേഹത്തോടെ ആദ്യം വിളിച്ചത് അവരാണ്’; പേരിന് പിന്നിലെ കഥ പറഞ്ഞ് വേടന്‍

ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്.

Published

on

സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ് താന്‍ നടത്തുന്നതെന്നും വേടന്‍ പറയുന്നു.’ നമ്മള്‍ നടത്തുന്നത് വ്യക്തികള്‍ക്കെതിരായ പോരാട്ടമല്ല, സംഘടിതമായി നിലനില്‍ക്കുന്ന ചാതുര്‍വര്‍ണ്യത്തിന് എതിരായി, സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ്. ഞാന്‍ സമത്വവാദിയാണ് എന്ന് വിശ്വസിക്കുന്ന ആളാണ്. ഞാന്‍ വേദികളില്‍ കയറി തെറി വിളിക്കുന്നു, പാട്ടിലൂടെ തെറി വിളിക്കുന്നു എന്ന് പറയുന്നവരുണ്ട്. എന്നാല്‍ ഞ ഒരു വ്യക്തിയെ അല്ല തെറി വിളിക്കുന്നത്.

ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്. ഇത് ഇപ്പോഴുമുണ്ടോ എന്ന് ചോദിക്കുന്നിടത്ത് കൂടിയാണ് നമ്മള്‍ ജീവിക്കുന്നത്. വളരെ വിസിബിളായി ജാതി പറയുന്നിടത്ത് വന്നു ഇവിടെ ജാതിയുണ്ടോ വേടാ എന്ന് പറയുന്ന ആളുകളുമുണ്ട്,’ എന്നും വേടൻ കൂട്ടിച്ചേർത്തു.

Continue Reading

kerala

ഞാൻ ആർക്കും എതിരല്ല ; എതിർപ്പ് സിസ്റ്റത്തിനോട്; വേടൻ

വിദ്യാര്‍ഥികള്‍ നമ്മെ കുറിച്ച് പഠിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് പറഞ്ഞ വേടന്‍ പഠനം തുടരാന്‍ പറ്റാതിരുന്ന ജീവിത സാഹചര്യങ്ങളെ കുറിച്ചും സംസാരിച്ചു.

Published

on

കാലിക്കറ്റ് സര്‍വകലാശാല സിലബസില്‍ ഗാനം ഉള്‍പ്പെടുത്തിയതിനോട് പ്രതികരിച്ച് റാപ് ഗായകന്‍ വേടന്‍. വിദ്യാര്‍ഥികള്‍ നമ്മെ കുറിച്ച് പഠിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് പറഞ്ഞ വേടന്‍ പഠനം തുടരാന്‍ പറ്റാതിരുന്ന ജീവിത സാഹചര്യങ്ങളെ കുറിച്ചും സംസാരിച്ചു. കാലിക്കറ്റ് സര്‍വകലാശാല നാലാം സെമസ്റ്ററിലാണ് വേടന്റെ പാട്ട് ഉള്‍പ്പെടുത്തിയിട്ടുള്ളത്.

‘പണ്ട് ഞാന്‍ എന്റെ സുഹൃത്തുക്കളോട് പറയും നിങ്ങള്‍ കണ്ടോ ഞാന്‍ മരിച്ച് കഴിഞ്ഞിട്ടാണെങ്കിലും ഒരു ദിവസം എന്നെക്കുറിച്ച് പത്താം ക്ലാസിലെങ്കിലും പഠിക്കുമെന്ന്. ഞാന്‍ വെറുതെ തമാശയ്ക്ക് പറഞ്ഞതാണ്. എന്റെ ഒരു സുഹൃത്താണ് ഇക്കാര്യം എന്നോട് പറയുന്നത്. ഞാന്‍ ആരോടും ഒന്നും പറഞ്ഞില്ല. എന്നാല്‍ എനിക്ക് ഇതിൽ അതിയായ സന്തോഷമായി. നമ്മളെക്കുറിച്ച് വിദ്യാര്‍ത്ഥികള്‍ പഠിക്കുക എന്നതില്‍ സന്തോഷമുണ്ട്. ഞാന്‍ പത്തുവരെ കൃത്യമായി സ്‌കൂളില്‍ പോയി പഠിച്ചു. എന്നാല്‍ ജീവിത സാഹചര്യങ്ങള്‍ കൊണ്ട് അത് തുടരാന്‍ കഴിഞ്ഞില്ല.’ എന്ന് വേടൻ പറഞ്ഞു.

വഴികാട്ടാന്‍ ആരുമുണ്ടായിരുന്നില്ല; ലഹരി ഉപയോഗിച്ചിരുന്നതില്‍ പശ്ചാത്തപമുണ്ടെന്ന് റാപ്പര്‍ വേടന്‍
വേടൻ എന്ന പേര് വന്നതിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ‘എനിക്ക് വളരെ ചെറുപ്പത്തില്‍ മുതല്‍ വേടന്‍ എന്ന പേരുണ്ട്. സ്ലിങ് ഷോട്ട് ഉപയോഗിക്കുക, മീന്‍ പിടിക്കുക തുടങ്ങിയ കാര്യങ്ങളില്‍ ഞാന്‍ സ്‌കില്‍ഡാണ്. അങ്ങനെ കൂട്ടുകാര്‍ സ്‌നേഹത്തോടെ വിളിക്കാന്‍ തുടങ്ങിയ പേരാണത്. സ്‌കൂള്‍ കാലത്ത് എന്റെ യഥാര്‍ത്ഥ പേര് ആര്‍ക്കുമറിയില്ല. എല്ലാവരും വിളിച്ച് വിളിച്ച് സ്‌കൂളുകളില്‍ മുഴുവന്‍ എന്നെ വേടന്‍ എന്നായിരുന്നു വിളിച്ചിരുന്നത്. ഞാന്‍ എന്തെങ്കിലും പ്രശ്‌നം വന്നാലോ എന്ന് കരുതി പേര് മാറ്റാന്‍ ഞാന്‍ ആലോചിച്ചിരുന്നു. പിന്നീട് വേടര്‍ മഹാസമാജം ഈ പേരുമായി ബന്ധപ്പെട്ട് കേസിന് പോയിരുന്നു. എന്നാല്‍ അതെല്ലാം പറഞ്ഞ് ഒത്തുതീര്‍പ്പാക്കി. തെറ്റിദ്ധാരണകള്‍ കൊണ്ടായിരിക്കാം അവര്‍ അങ്ങനെ പരാതികള്‍ ഉന്നയിച്ചത്,’ എന്നാണ് വേടൻ പറഞ്ഞത്.

Continue Reading

More

‘വിദ്യാർത്ഥികൾ ചൂഷണവിധേയമാകുന്നതിൽ ജാഗ്രത പാലിക്കണം’: ഇന്ത്യൻ ഹൈക്കമീഷണർ

Published

on

ലണ്ടൻ: പഠനാവശ്യാർത്ഥം യു.കെയിലേക്ക്‌ വരുന്ന ചില വിദ്യാർത്ഥികൾ, അനധികൃത ഏജൻസികളുടെ വലയത്തിൽ പെട്ട്‌ ചൂഷണത്തിനു വിധേയമാകുന്നുണ്ടെന്നും ഇത്തരം കാര്യങ്ങളിൽ സമൂഹം ജാഗ്രത പാലിക്കണമെന്നും ലണ്ടനിലെ ഇന്ത്യൻ ഹൈക്കമീഷണർ വിക്രം കുമാർ ദൊറൈസ്വാമി അഭിപ്രായപ്പെട്ടു.

കേരളത്തിലേക്ക്‌ നേരിട്ട്‌ വിമാനയാത്രാ സൗകര്യമില്ലായ്മ ഉൾപ്പെടെയുള്ള യു. കെ മലയാളി പ്രവാസികൾ നേരിടുന്ന പ്രയാസങ്ങൾ വിവരിച്ചു കൊണ്ട്‌ ബ്രിട്ടൻ കെ. എം. സി. സി ഭാരവാഹികൾ ഇന്ത്യൻ ഹൈക്കമീഷണർക്ക്‌ നൽകിയ നിവേദനം സ്വീകരിച്ചുകൊണ്ട്‌ സംസാരിക്കുകയായിരുന്നു ഹൈക്കമീഷണർ. ലണ്ടനിലെ ഇന്ത്യൻ കോൺസലേറ്റിൽ നടന്ന മീറ്റിങ്ങിൽ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്‌ ദേശീയ സെക്രട്ടറിയും ഇന്ത്യൻ പാർലമെന്റ്‌ അംഗവുമായ അഡ്വ: ഹാരിസ്‌ ബീരാൻ എം. പി. യുടെ സാന്നിധ്യത്തിൽ ബ്രിട്ടൻ കെ. എം. സി. സി. ചെയർമാൻ കരീം മാസ്റ്റർ മേമുണ്ട, വൈസ്‌ പ്രസിഡണ്ട്‌ അഹമ്മദ്‌ അരീക്കോട്‌ തുടങ്ങിയവർ പങ്കെടുത്തു.

ബ്രിട്ടൻ കെ.എം. സി. സിയുടെ പ്രവർത്തനങ്ങളെ പ്രശംസിച്ച ഹൈക്കമീഷണർ, ഇന്ത്യൻ പ്രവാസികൾക്ക്‌ വേണ്ടി ഉന്നയിക്കപ്പെട്ട ആവശ്യങ്ങൾ അനുഭാവപൂർവ്വം പരിഗണിക്കുമെന്നും കഴിയാവുന്ന തുടർ നടപടികൾ സ്വീകരിക്കുമെന്ന് ഉറപ്പ്‌ നൽകുകയും ചെയ്തു.

Continue Reading

Trending