Connect with us

Video Stories

മണിമണിപോലെ ഉരുട്ടിക്കൊടുക്കപ്പെടും!

Published

on


ജലീല്‍ കെ. പരപ്പന

ഞൊട്ടുക, ഉലത്തല്‍, മറ്റേപ്പണി, ഓ….,ത്ഫൂ, ഒറ്റപ്പെട്ട ..തുടങ്ങിയ വാക്കുകള്‍ മലയാള ഭാഷാനിഘണ്ടുക്കളില്‍ ഉണ്ടോ എന്ന് പൊലീസിനെപോലെ അരിച്ചുപെറുക്കി മഷിയിട്ടുനാക്കിയിട്ടും കണ്ടുകിട്ടിയിട്ടില്ല. കണ്ടവര്‍ അറിയിക്കണം. പുതിയതലമുറ മലയാളിക്കുവേണ്ടി നാട്ടുഭാഷാനിഘണ്ടു ഇറക്കുന്നതിലേക്കായാണ്. വണ്‍, ടു, ത്രീ..ഒക്കെ എല്‍..കെ.ജിക്കാരുടെ പുസ്തകത്തിലുണ്ട്. തല്‍ക്കാലം നമ്മുടെ വൈദ്യുതിവകുപ്പുമന്ത്രി മണിയാശാനെ ആശ്രയിക്കുകയാവും ഉചിതമെന്നുതോന്നുന്നു. അങ്ങോരുടെ ജില്ലയിലാണ് ഇക്കഴിഞ്ഞ ജൂണ്‍ 21ന് ഒരു പൗരനെ ഉലക്കകൊണ്ടിടിച്ചും ഉരുട്ടിയും കാന്താരിമുളക് പ്രയോഗിച്ചുമൊക്കെ ഇരട്ടച്ചങ്കുള്ള പൊലീസ് കാലപുരിക്കയച്ചത്. ഇതേക്കുറിച്ച് ചോദിക്കാന്‍ മൈക്കുമായി ചെന്ന ചാനലുകാരനോടാണ് മണിയാശാന്‍ ഷോക്കേറ്റതുപോലെ മേല്‍പ്രയോഗാദികള്‍ നടത്തിയത്.
താനിരിക്കുന്നിടത്ത് താനിരുന്നില്ലെങ്കില്‍ ഡാഷ് ചെന്നിരിക്കുമെന്ന പഴഞ്ചൊല്ലൊക്കെ മലയാളി മറന്നിരിക്കുന്ന സമയത്താണ് പുതിയ മണിപ്രവാളം. നമ്മുടെ പാവം പൊലീസുകാര്‍ക്ക് ഈ ഭാഷയൊന്നും അറിയത്തില്ലകേട്ടോ. അവര്‍ക്ക് ഒറ്റ ഭാഷയേ അറിയൂ- അടി, ഇടി, ഉഴിച്ചില്‍, പിഴിച്ചില്‍, ഉരുട്ടല്‍,പുരട്ടല്‍.. ഇത്യാദി ആയുര്‍വേദ ക്രിയകള്‍ മാത്രം. മുമ്പ് റാസ്‌കല്‍, ബാസ്റ്റാഡ് തുടങ്ങിയ ചില പദങ്ങള്‍ കേരള പൊലീസിന്റെ നിഘണ്ടുവിലുണ്ടായിരുന്നത് ഇപ്പോള്‍ പരിഷ്‌കരിച്ചിട്ടുണ്ട്. ബ്രിട്ടീഷ് തായ്‌മൊഴിയാണ്. ഇപ്പോള്‍ പറഞ്ഞാല്‍ മനുഷ്യാവകാശകമ്മീഷനുണ്ട്. തമിഴ് സംസാരിക്കുന്ന കോലാഹലമേട് രാജ്കുമാറാണ് പൊലീസുകാര്‍ വെറുതെയൊന്ന് മദ്യപിക്കുമ്പോഴേക്കും മരിച്ചുവീണത്. പൊലീസിന് തമിഴ് അറിയാത്തതുകൊണ്ട് ചോദ്യംചെയ്യല്‍ ഒഴിവാക്കി. മദ്യപിച്ചതിനെ മര്‍ദിച്ചതാണെന്ന് ഭാഷയറിയാത്ത ചില ഭരണപക്ഷ വിരോധികളും പറഞ്ഞുണ്ടാക്കി. പ്രതിയെ ചോദ്യം ചെയ്യാന്‍ വീഡിയോയുടെയും ഒളിക്യാമറയുടെയും ഉലക്കയുടെയും തൈരു ചോറിന്റെയുമൊക്കെ സ്ഥാനത്ത് കയറും ചൂരലും കാന്താരിമളകുമൊക്കെയാണ് ഇപ്പോഴത്തെ ആംസ് ആന്റ്് അമ്യൂണിഷന്‍സ്. പെണ്ണായാലും ആണായാലും പ്രത്യേക പരിശീലനം സിദ്ധിച്ച വിദഗ്ധര്‍ സേനയിലുണ്ട്.
നെടുങ്കണ്ടം പൊലീസ്‌സ്റ്റേഷന്‍ മുറ്റത്ത് നല്ല ഒന്നാന്തരം പൊള്ളാച്ചി കാന്താരിമുളക് കൃഷി നടത്തുന്നത് എസ്.ഐ ഏമാന്റെ അച്ചിവീട്ടിലേക്ക് കൊണ്ടുപോകാനാണെന്ന് ധരിച്ചോ. സ്‌പെഷല്‍ മുളകു ചെടിയാണ്. ആശാന്‍ ആജ്ഞാപിക്കുമ്പോള്‍ മാത്രം മുളകുപ്രയോഗം തുടങ്ങിയേക്കണം. തെളിവ് മണിമണിയായി കിട്ടും. ഇതാണ് മൂന്നാംമുറ എന്ന് പണ്ടു പറഞ്ഞ കാന്താരിമുറ. ഏതായാലും മന്ത്രി ബാലനെ മാറ്റി മണിയാശാന് കേരളഭാഷാ ഇന്‍സ്റ്റിറ്റിറ്റിയൂട്ടിന്റെ (അത് മലയാളമല്ലകേട്ടോ) അധിക ചുമതലയോടെ ആഭ്യന്തരം, സാംസ്‌കാരിക വകുപ്പുകളുടെ ചുമതലകൂടി കൊടുക്കണം. പൊലീസിലെ സംഗീത സംവിധായകനെ വരുത്തി ഒരുപാട്ടു ട്രൂപ്പുമാകാം: പെരിയാറിന്‍ തീരത്ത്… ഇവിടുത്തെ പൊലീസാണ്, പോലീസ്… !

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending