Culture
ഖത്തറില്‍ പന്ത് തട്ടാന്‍ ഇന്ത്യ ഉണ്ടാകുമോ?

ദിബിന്‍ ഗോപന്‍
മറ്റൊരു ഫുട്‌ബോള്‍ ലോകകപ്പ് യോഗ്യത മത്സരങ്ങളുടെ പട്ടിക പുറത്ത് വന്നിരിക്കുന്നു. ഇന്ത്യ ഗ്രൂപ്പ് ഇ യില്‍ ഖത്തര്‍,ഒമാന്‍,അഫ്ഗാനിസ്ഥാന്‍,ബംഗ്ലാദേശ് എന്നിവരോടൊപ്പം മത്സരിക്കണം.
നിലവില്‍ ലോക റാംങ്കിങില്‍ ഇന്ത്യ 101 ാം സ്ഥാനത്താണ്. ഗ്രൂപ്പില്‍ മറ്റുള്ള ടീമുകളുടെ സ്ഥാനം ഇങ്ങനെയാണ്. ഒമാന്‍ (86), ഖത്തര്‍ (55),അഫ്ഗാനിസ്ഥാന്‍ (149), ബംഗ്ലാദേശ് (183) .
സ്ഥാനത്തിന്റെ കാര്യത്തില്‍ വിലയിരുത്തുകയാണെങ്കില്‍ ഗ്രൂപ്പിലെ രണ്ട് ടീമുകള്‍ ഇന്ത്യയെക്കാളും മികച്ചവര്‍ തന്നെയാണ്. എന്നാല്‍ യുവത്വമാണ് ഇന്ത്യയുടെ ശക്തി. പുതിയ പരിശീലകന്‍ ഇഗര്‍ സ്റ്റിമാച്ച് ഇന്റര്‍കോണ്ടിനെന്റല്‍ കപ്പില്‍ ടീമില്‍ ഇടം നേടിയ എല്ലാ കളിക്കാര്‍ക്കും അവസരം നല്‍കിയത് അവരുടെ മികവും പോരായ്മകളും വിലയിരുത്താനാണെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കിയിരുന്നു. ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയും സംഘവും സെപ്തംബര്‍ 5 ന് ഒമാനെതിരെ ആദ്യ യോഗ്യത മത്സരത്തിന് ബൂട്ടണിയുമ്പോള്‍ ജയമല്ലാതെ മറ്റൊന്നും ആരും പ്രതീക്ഷിക്കില്ല.
ഇന്ത്യയിലെ ഫുട്‌ബോള്‍ ആരാധകര്‍
കേരളവും ബംഗാളും ഗോവയും മാറ്റി നിര്‍ത്തിയാല്‍ ഇന്ത്യയിലെ ഫുട്‌ബോളിനെ സ്‌നേഹിക്കുന്നവരുടെ എണ്ണം വളരെ വിരളമാണ്. ക്രിക്കറ്റിന് കിട്ടുന്ന പിന്തുണ എന്തുകൊണ്ട് ഫുട്‌ബോളിന് ലഭിക്കുന്നില്ല എന്ന് പലപ്പോഴും ചിന്തിപ്പിക്കുന്ന രീതിയിലാണ് നമ്മുടെ ഗാലറികളുടെ പ്രതികരണം. ഒരു രാജ്യത്തിന്റെ ക്യാപ്റ്റന്‍ തന്റെ ടീമിനെ പിന്തുണക്കാന്‍ യാചിക്കുന്നത് കാണേണ്ടി വന്നത് നമ്മുടെ ഇന്ത്യയിലാണ്. ക്രിക്കറ്റാണെങ്കിലും ഏത് കായിക വിനോദമാണെങ്കിലും രാജ്യത്തിന്റെ കുപ്പായത്തില്‍ അവര്‍ മത്സരിക്കുന്നത് നമ്മളടങ്ങുന്ന രാജ്യത്തിന്റെ പ്രതീകങ്ങളായാണ്. പലപ്പോഴും ഒരു കായിക വിനോദത്തോടുള്ള അമിത സ്‌നേഹം മറ്റൊന്നിനെ തടയുന്നത് ഭൂഷണമാണോ?.
ഇന്ത്യ ലോകകപ്പ് നേടുമെന്ന തമാശ…!
ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിനെ കുറ്റപെടുത്തുന്നവര്‍ പലപ്പോഴും ഉപയോഗിക്കുന്ന വാചകമാണ് ഇന്ത്യയുടെ ലോകകപ്പ് പ്രവേശനവും ഇന്ത്യ ലോകകപ്പ് കരസ്ഥമാക്കുന്നതും. ഒരു സുപ്രഭാതത്തില്‍ ഇന്ത്യ ലോകകപ്പ് നേടുമെന്ന് ആരും പ്രതീക്ഷിക്കുന്നില്ല. എന്നാല്‍ അത് നേടാനുള്ള കരുത്ത് ഇന്ത്യ ആര്‍ജിക്കുമെന്ന് ഉറപ്പാണ്. ഇന്ത്യയുടെ ക്രിക്കറ്റ് ടീം ലോകത്തിലെ നെറുകയില്‍ എത്തിയതിന് ആരാധകരുടെ പങ്ക് വളരെ വലുതാണ്. ഇന്ത്യന്‍ ഫുട്‌ബോളിനെ പിന്തുണ നല്‍കാത്തവര്‍ക്ക് കുറ്റപെടുത്താന്‍ എന്താണ് അര്‍ഹത?. രാജ്യത്തിന് വേണ്ടി ബൂട്ടണിയുന്ന ഓരോ കളിക്കാരനും ആഗ്രഹിക്കുക അവന്റെ കാലിന് ഊര്‍ജ്ഞം നല്‍കുന്ന ആരാധകരെയാണ് ഇനി വരുന്ന മത്സരങ്ങളില്‍ കാലിയായി കിടക്കുന്ന കസേരകള്‍ക്ക് മുന്നില്‍ ബൂട്ടണിയേണ്ട നിര്‍ഭാഗ്യം ഇന്ത്യന്‍ ടീമിന് ഉണ്ടാവാതിരിക്കട്ടെ.
Film
വാഹനാപകടം; നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു
മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും.

തമിഴ്നാട്ടിലെ വാഹനാപകടത്തില്‍ മരിച്ച നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ മൃതദേഹം തൃശൂര്‍ മുണ്ടൂരിലെ വീട്ടിലെത്തിച്ചു. മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. നാളെ മുണ്ടൂര്‍ പരികര്‍മ്മല മാതാ പള്ളിയിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക.
വെള്ളിയാഴ്ച ധര്‍മപുരിയെയും ഹൊസൂറിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പുതുതായി നിര്‍മിച്ച അതിവേഗ ദേശീയപാത 844ലൂടെ കാറില്‍ ബെംഗളുരുവിലേക്ക് സഞ്ചരിക്കവെയായിരുന്നു ഇവര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ നടന്റെ ഷോള്‍ഡറിന് താഴെ മൂന്ന് പൊട്ടലുകള്‍, നട്ടെല്ലിനും ചെറിയ പൊട്ടല്‍ സംഭവിച്ചു. ശസ്ത്രക്രിയ അനിവാര്യമെങ്കിലും സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം തിങ്കളാഴ്ച ശസ്ത്രക്രിയ നടത്താനാണ് തീരുമാനം.
അപകടത്തില്‍ കൂടുതല്‍ പരുക്ക് മാതാവിനാണെങ്കിലും ഇരുവരുടെയും ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
Film
സാന്ദ്ര തോമസിനെതിരെ വധഭീഷണി; പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുത്തില്ല
പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം.

നിര്‍മാതാവ് സാന്ദ്ര തോമസിനെതിരായ വധഭീഷണിയില്‍ പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപണം. പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം. പാലാരിവട്ടം പൊലീസിനെതിരെ ഡിജിപിക്ക് പരാതി നല്‍കുമെന്നും നിര്‍മാതാവ് വ്യക്തമാക്കി.
പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ ആണ് വധഭീഷണി സന്ദേശമെത്തിയത്. ഭീഷണിയുടെ ശബ്ദസന്ദേശമടക്കം പരാതി നല്‍കിയിട്ടും പൊലീസിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടായില്ലെന്ന് സാന്ദ്ര ആരോപിച്ചു. സാന്ദ്രയുടെ പിതാവിനെതിരെയും വധഭീഷണി മുഴക്കിയിരുന്നു.
പൊലീസിനെതിരെ ഡിജിപിക്കും വിജിലന്‍സിനും പരാതി നല്‍കുമെന്നും ഉദ്യോഗസ്ഥരുടെ ഫോണ്‍ പരിശോധിക്കണമെന്നും സാന്ദ്ര ആവശ്യപ്പെടുന്നു.
സാന്ദ്രയെ ‘തല്ലിക്കൊന്ന് കാട്ടിലെറിയും’ എന്നാണ് ശബ്ദസന്ദേശത്തിലുള്ള ഭീഷണി. സാന്ദ്രയുടെ പിതാവ് തോമസിനെ കൊല്ലുമെന്നും ഓഡിയോ സന്ദേശത്തിലുണ്ട്.
‘എന്തുകൊണ്ടാണ് ഹേമാ കമ്മിറ്റിയിലെ പരാതിക്കാര്‍ മുന്നോട്ട് വന്നില്ലായെന്നത് ഇപ്പോള്‍ മനസ്സിലായില്ലേ. ആരെങ്കിലും ശബ്ദമുയര്‍ത്തിയാല്‍ അവരെ നിശബ്ദമാക്കുന്നതാണ് രീതി. സംഭവത്തില്‍ തൊട്ടടുത്ത ദിവസം പരാതി നല്‍കിയിരുന്നു. സ്ത്രീ ആയതുകൊണ്ടാണ് ഇത്തരത്തില്‍ ആക്രമിക്കുന്നത്. ഇവര്‍ക്കെല്ലാം സ്വാധീനമുള്ളവരുടെ പിന്തുണയുണ്ട്. ഔദ്യോഗിക ഗ്രൂപ്പില്‍ സന്ദേശം എത്തിയിട്ടും ഫെഫ്ക ജനറല്‍ സെക്രട്ടറി നടപടിയെടുത്തില്ല. രണ്ട് മാസമായി പൊലീസിന്റെ ഭാഗത്ത് നിന്നും നടപടിയുണ്ടായിട്ടില്ല. വേദനാജനകമാണ്. ഇതില്‍ നിന്നും പിന്നോട്ടില്ല’, എന്നായിരുന്നു സാന്ദ്രാ തോമസിന്റെ പ്രതികരണം.
രണ്ടുമാസം മുന്‍പ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്കെതിരെ സാന്ദ്ര തോമസ് രംഗത്തെത്തിയത്.
Art
ഇന്നുവീണ മുറിവ് നാളെ അറിവല്ലേ… ‘തെരുവിന്റെ മോൻ’ മ്യൂസിക് വീഡിയോയുമായി വേടൻ

-
kerala2 days ago
തീര്‍ത്ഥാടകര്‍ക്ക് കേരള ഹജ്ജ് കമ്മിറ്റി സര്‍പ്രൈസ് ഗിഫ്റ്റ് കൊടുക്കുന്നതായി വ്യാജ പ്രചരണം
-
kerala3 days ago
ബലി പെരുന്നാള്‍; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി
-
film2 days ago
അന്ന് മുതല്‍ ഇന്ന് വരെ ചിരിപ്പിച്ചു ബൈജു സന്തോഷ് ; ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’ ജൂണ്‍ 13ന്
-
india2 days ago
ചിന്ന സ്വാമി സ്റ്റേഡിയം അപകടം; ആര്‍സിബി മാര്‍ക്കറ്റിംങ് ഹെഡ് അറസ്റ്റില്‍
-
india2 days ago
തപാല്‍ വകുപ്പും ഇനി ഡിജിറ്റലാവും; പിന്‍കോഡിന് പകരം ഇനി ഡിജിപിന്‍
-
india2 days ago
യുപിയിലെ സംഭലില്‍ ഖബര്‍സ്ഥാനിലും ബുള്‍ഡോസര്‍ രാജ്
-
kerala2 days ago
ബസിന്റെ എയര്‍ ലീക്ക് പരിശോധിക്കുന്നതിനിടെ തല കുരുങ്ങി മെക്കാനിക്ക് മരിച്ചു
-
kerala2 days ago
‘സഹോദരങ്ങളെ പൈസ കയ്യിലില്ലാ, സഹായിക്കണം’ പ്രചാരണത്തിന് ധനസഹായം ചോദിച്ച് പി വി അൻവർ