Connect with us

Culture

റെയില്‍വേയില്‍ സ്വകാര്യവല്‍ക്കരണത്തിന്റെ ചൂളംവിളി

Published

on

കോഴിക്കോട്: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ റെയില്‍വേയെ സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കത്തിന് വേഗത കൂടുമ്പോള്‍ യാത്രക്കാര്‍ ആശങ്കയില്‍. 100 ദിവസത്തിനുള്ളില്‍ രണ്ടു തീവണ്ടികള്‍ റെയില്‍വേ കാറ്ററിങ് ആന്റ് ടൂറിസം കോര്‍പറേഷന് കൈമാറാനാണ് ഉദ്ദ്യേശിക്കുന്നത്. കോച്ച് നിര്‍മാണം ഉള്‍പ്പെടെയുള്ള ജോലികളും സ്വകാര്യമേഖലക്ക് കൈമാറാന്‍ നീക്കം തുടങ്ങിയിട്ടുണ്ട്. ഏറ്റവും ലാഭകരമായി നീങ്ങുന്ന ചെന്നൈ, ഡല്‍ഹി, മുംബൈ, ഹൗറ എന്നിവ ഉള്‍പ്പെടുന്ന സുവര്‍ണ ചതുഷ്‌കോണ്‍ ലൈനിലാണ് സ്വകാര്യവല്‍ക്കരണത്തിന് തുടക്കമിടുന്നത്. ഇവിടെ സര്‍വീസ് നടത്തുന്ന പാസഞ്ചര്‍ വണ്ടികളാണ് തുടക്കത്തില്‍ സ്വകാര്യവല്‍ക്കരിക്കുക. രാജധാനി, ശതാബ്ദി ട്രെയിനുകളും സ്വകാര്യവല്‍ക്കരിക്കാന്‍ ആലോചനയുണ്ട്. പാസഞ്ചര്‍ ട്രെയിനുകള്‍ സ്വകാര്യ ഏജന്‍സികള്‍ക്ക് കൈമാറുന്നതോടെ യാത്രാക്കൂലി കൂടുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. നിലവില്‍ ടിക്കറ്റ് നിരക്കിന്റെ 53 ശതമാനം റെയില്‍വെ സബ്‌സിഡിയാണ്. സ്വകാര്യ ഏജന്‍സികള്‍ വരുന്നതോടെ സബ്‌സിഡി ഇല്ലാതാവും. സ്വാഭാവികമായും ടിക്കറ്റ് നിരക്ക് കുതിച്ചുയരും. ചരക്കുനീക്കവും സ്വകാര്യമേഖലക്ക് കൈമാറാന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. ലോക്കോപൈലറ്റുമാര്‍, ടെക്‌നിക്കല്‍ ജീവനക്കാര്‍ എന്നിവരുടെ ഒഴിവുകള്‍ നികത്തുന്നില്ല. ഒന്നര വര്‍ഷം മുമ്പ് തയാറാക്കിയ ലിസ്റ്റില്‍ നിന്ന് ആരെയും നിയമിച്ചിട്ടില്ല.ശുചീകരണം ഉള്‍പ്പെടെയുള്ള മേഖലകളിലും നിയമനം നടത്താതെ സ്വകാര്യ ഏജന്‍സികളെ ഏല്‍പിക്കുകയാണ്. ട്രാക്കുകളുടെ പരിശോധന അടക്കം അത്യന്തം ശ്രദ്ധയും സൂക്ഷ്മതയും ആവശ്യപ്പെടുന്ന രംഗത്തുപോലും സ്വകാര്യ ഏജന്‍സികളെ നിയോഗിക്കാന്‍ റെയില്‍വേ മടിക്കുന്നില്ല. ചരക്കുനീക്കവും സ്വകാര്യമേഖലക്ക് വിട്ടുകൊടുക്കുകയാണ്.
അതിനിടെ തീവണ്ടികള്‍ വഴിയുള്ള പാര്‍സല്‍ സര്‍വീസ് നിര്‍ത്തിയതും തൊഴിലാളികള്‍ക്ക് ഇരുട്ടടിയായി. അഞ്ചു മിനുട്ടില്‍ കുറവ് സമയം സ്റ്റേഷനുകളില്‍ നിര്‍ത്തുന്ന വണ്ടികളിലൊന്നും പാര്‍സല്‍ സ്വീകരിക്കേണ്ടതില്ല എന്നാണ് റെയില്‍വേ തീരുമാനിച്ചിട്ടുള്ളത്. 2018 ഓഗസ്റ്റ് മുതല്‍ തീരുമാനം നടപ്പാക്കാന്‍ ആലോചിച്ചിരുന്നുവെങ്കിലും പിന്നീട് നിര്‍ബന്ധം പിടിച്ചിരുന്നില്ല. എന്നാല്‍, ജൂണ്‍ മുതല്‍ നിയമം കര്‍ശനമാക്കിയിരിക്കുകയാണ്. എല്ലാ സ്റ്റേഷനുകളിലും ഇതുമായി ബന്ധപ്പെട്ട നിര്‍ദേശം ലഭിച്ചുകഴിഞ്ഞു. കോഴിക്കോട് സ്‌റ്റേഷന്‍ വഴി 90ലേറെ വണ്ടികള്‍ കടന്നുപോകുന്നുണ്ട്. ഇവയില്‍ മിക്കതിലും പാര്‍സല്‍ അയക്കാന്‍ പറ്റിയിരുന്നു ഇതുവരെ. പുതിയ നിയമം വന്നതോടെ രണ്ടോ മൂന്നോ വണ്ടികളില്‍ മാത്രമേ പാര്‍സല്‍ അയക്കാന്‍ പറ്റു എന്നാണ് അവസ്ഥ. ഇതോടെ റെയില്‍വേക്ക് പാര്‍സല്‍ വഴിയുള്ള വരുമാനം 70 ശതമാനം കുറയും. ചെന്നൈ, ബംഗളുരു, ഗുഹാവതി എക്‌സ്പ്രസുകളില്‍ പാര്‍സല്‍ അയക്കാന്‍ പറ്റില്ല. ഇത്തരത്തില്‍ സ്വകാര്യവല്‍ക്കരണത്തിന്റെ പുതിയ തന്ത്രങ്ങള്‍ റെയില്‍വേ പയറ്റുമ്പോള്‍ ജീവനക്കാരും യാത്രക്കാരും ഒരുപോലെ ആശങ്കയിലാണ്. കുറഞ്ഞ ചെലവില്‍ യാത്ര ചെയ്യാന്‍ കഴിയുന്നതാണ് റെയില്‍വേയെ ആശ്രയിക്കാന്‍ സാധാരണക്കാരെ പ്രവേശിപ്പിക്കുന്നത്. യാത്രാവണ്ടികള്‍ സ്വകാര്യ ഏജന്‍സികള്‍ക്ക് തീറെഴുതി കൊടുക്കുന്നതോടെ ടിക്കറ്റ് നിരക്കും തോന്നിയപോലെയാവും. ഏജന്‍സികളെ നിയന്ത്രിക്കാന്‍ റെയില്‍വേക്ക് സാധിക്കില്ല. യാത്രക്കാര്‍ക്ക് അമിതഭാരം സഹിക്കേണ്ടിവരും.

Film

‘ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിന്ന് ​ഗോകുലം മൂവീസ് പിന്മാറിയത് ഉണ്ണിയ്ക്ക് വലിയ ഷോക്കായി’; വിപിൻ

Published

on

സിനിമകൾ തുടർച്ചയായി പരാജയപ്പെട്ടതിന്റെ ഫ്രസ്ട്രേഷനാണ് ഉണ്ണിമുകുന്ദനെന്ന് അദ്ദേഹത്തിന്റെ മുൻ മാനേജർ വിപിൻകുമാർ. മാർക്കോ സിനിമയ്ക്കു ശേഷം ഉണ്ണിമുകുന്ദന്റെ സിനിമകളൊന്നും വിജയിച്ചില്ലെന്നും ​ഗെറ്റ് സെറ്റ് ബേബി വൻപരാജയമായതോടെ ഉണ്ണി മുകുന്ദൻ നിരാശനായി മാറിയെന്നുമാണ് വിപിൻ പറയുന്നത്.
കഴിഞ്ഞ ദിവസമാണ് ഉണ്ണി മുകുന്ദൻ തന്നെ മർദിച്ചെന്ന ആരോപണവുമായി വിപിൻ രം​ഗത്തെത്തിയത്. ശ്രീഗോകുലം മൂവീസുമായി ചേർന്ന് ഉണ്ണി മുകുന്ദൻ സംവിധാനം ചെയ്യാനിരുന്ന ഒരു ചിത്രത്തിൽ നിന്ന് അവർ പിന്മാറിയിരുന്നു. അത് അദ്ദേഹത്തിന് വലിയ ഷോക്കായെന്നും വിപിന്റെ പരാതിയിൽ പറയുന്നു. താനൊരു സിനിമാ പ്രവര്‍ത്തകനാണെന്നും പല സിനിമകള്‍ക്കുവേണ്ടിയും ജോലി ചെയ്തിട്ടുണ്ടെന്നും വിപിൻ പരാതിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. നരിവേട്ടയെ പ്രശംസിച്ചതാണ് മർദനത്തിന് കാരണം. സിനിമാ സംഘടനകൾക്കും പരാതി നൽകിയിട്ടുണ്ട്.
കഴിഞ്ഞ ആറ് വർഷമായി ഞാൻ സിനിമാ താരം ഉണ്ണിമുകുന്ദന്റെ പ്രൊഫഷനൽ മാനേജരായി ജോലി ചെയ്‌ത് വരികയാണ്. കൂടാതെ കഴിഞ്ഞ പതിനെട്ട് വർഷമായി മറ്റ് പല താരങ്ങളുടേയും പിആർ വർക്കുകളും സിനിമാ പ്രമോഷൻ പ്രവർത്തനങ്ങളും ചെയ്തുവരികയാണ്. ഉണ്ണിമുകുന്ദന്റെ കൂടെ പ്രവർത്തിച്ച ഈ കാലയളവിലെല്ലാം എന്നെ അദ്ദേഹം മാനസികമായി പീഡിപിക്കുകയും തേജോ വധം ചെയ്യുകയും ചെയ്‌തിട്ടുണ്ട്. അദ്ദേഹത്തിന്റെ കൂടെ മുൻകാലങ്ങളിൽ പ്രവർത്തിച്ച പലർക്കും ഇതേ അനുഭവങ്ങൾ ഉണ്ടായതിനെത്തുടർന്ന് പുറത്തു പോയിട്ടുള്ളതാണ്. അദ്ദേഹത്തിന്റെ കരിയറിൽ വലിയ വിജയമായ ചിത്രമാണ് മാർക്കോ. എന്നാൽ അതിനുശേഷം വന്ന ഗെറ്റ് സെറ്റ് ബേബി എന്ന ചിത്രം വൻ പരാജയമായി മാറി. അന്നുമുതൽ അദ്ദേഹം മാനസികമായി വലിയ നിരാശയിലാണ്. ആ ചിത്രത്തിന്റെ അണിയറ പ്രവർത്തകരുമായും നായികയുമായും അദ്ദേഹം അസ്വാരസ്യത്തിലാണ്. അദ്ദേഹത്തോടൊപ്പം നിൽക്കുന്ന ആളെന്ന രീതിയിൽ ഈ പ്രശ്നങ്ങൾ പ്രൊഫഷണലായി എന്നേയും ബാധിച്ചിട്ടുണ്ടെന്നാണ് വിപിൻ പരാതിയിൽ പറയുന്നത്.
Continue Reading

Film

മോഹൻലാൽ ചിത്രം ‘തുടരും’ ഹോട്ട്സ്റ്റാറിലേക്ക്; റിലീസ് തിയതി പ്രഖ്യാപിച്ചു

Published

on

മലയാള സിനിമയിലെ തന്നെ ചരിത്ര വിജയമായി മാറിയ ഫാമിലി ത്രില്ലർ ചിത്രം ‘തുടരും’  മെയ് 30 മുതൽ ജിയോ ഹോട്ട് സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിക്കുന്നു. കെ.ആർ. സുനിൽ രചിച്ച ഈ ത്രില്ലർ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് തരുൺ മൂർത്തിയാണ്. രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം. രഞ്ജിത്താണ് ഈ ഫാമിലി ത്രില്ലർ ചിത്രം നിർമ്മിച്ചിരിക്കുന്നത്.
മോഹൻലാൽ, ശോഭന, പ്രകാശ് വർമ്മ, ബിനു പപ്പു, ഫർഹാൻ ഫാസിൽ, തോമസ് മാത്യു, മണിയൻപിള്ള രാജു, ഇർഷാദ്, സംഗീത് പ്രതാപ്, നന്ദു, അബിൻ ബിനോ, ആർഷ ചാന്ദിനി ബൈജു, ഷോബി തിലകൻ, ഭാരതിരാജ, ശ്രീജിത്ത് രവി എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
ബെൻസ് എന്നറിയപ്പെടുന്ന ടാക്സി ഡ്രൈവർ ഷൺമുഖം, കുടുംബത്തിന്റെയും നാട്ടുകാരുടെയും പ്രിയപ്പെട്ടവനാണ്. തൻ്റെ ഏറ്റവും പ്രിയപ്പെട്ട അംബാസഡർ കാറുമായി ഒരു അസാധാരണ സംഭവത്തിൽ അദ്ദേഹം കുരുങ്ങുന്നു. ആ കുരുക്കിൽ നിന്ന് അദ്ദേഹം എങ്ങനെ രക്ഷപെടും എന്നതാണ് കഥയുടെ പ്രമേയം. ആവേശം നിറച്ച നിമിഷങ്ങളിലൂടെ, ‘തുടരും’ പ്രേക്ഷകരെ തുടക്കം മുതൽ അവസാനം വരെ മുൾമുനയിൽ ഇരുത്തുന്ന ഒരു ഗംഭീര ദൃശ്യാനുഭവമായി മാറുന്നു.
Continue Reading

GULF

ദുബൈ കെഎംസിസി മലപ്പുറം ജില്ല ടാലെന്റ് ഈവ് 2025 ശ്രദ്ധേയമായി; വിദ്യാര്‍ത്ഥി പ്രതിഭകളെ ആദരിച്ചു

2025 എസ്.എസ് എല്‍.സി, ഹയര്‍ സെക്കണ്ടറി പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഇരുന്നൂറില്‍ പരം പ്രതിഭകളെ അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് നല്‍കി ആദരിച്ചു

Published

on

ദുബൈ കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ യു.എ.ഇ യിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളില്‍ 2025 എസ്.എസ് എല്‍.സി, ഹയര്‍ സെക്കണ്ടറി പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഇരുന്നൂറില്‍ പരം പ്രതിഭകളെ അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് നല്‍കി ആദരിച്ചു

ദുബൈ വിമണ്‍സ് അസോസിയേഷന്‍ ഹാളില്‍ മലപ്പുറം ജില്ലാ കെ.എം.സി.സി ക്ക് കീഴിലുള്ള സ്മാര്‍ട്ട് എഡ്യുക്കേഷന്‍ ആന്റ് എന്‍ഡോവ്‌മെന്റ് വിംഗ് സംഘടിപ്പിച്ച ടാലന്റ് ഈവ് 2025 എന്ന ചടങ്ങിലാണ് വിദ്യാര്‍ത്ഥികള്‍ ആദരം ഏറ്റുവാങ്ങിയത്

ഡോ. പുത്തൂര്‍ റഹ്‌മാന്‍ചടങ്ങ് ഉത്ഘാടനം ചെയ്തു,സിദ്ധീഖ് കാലൊടി അദ്ധ്യക്ഷം വഹിച്ചു സൈനുല്‍ ആബിദീന്‍ സഫാരി, ഡോ.അന്‍വര്‍ അമീന്‍, പി.കെ ഫിറോസ്, സലാം പരി, നിഷാദ് പുല്‍പ്പാടന്‍ എന്നിവര്‍ പ്രസംഗിച്ചു

പ്രമുഖ വിദ്യാഭ്യാസ പ്രവര്‍ത്തകനും, അന്തരാഷ്ട്ര ട്രെയിനറും, മോട്ടിവേഷന്‍ സ്പീക്കറുമായ ഡോ. റാഷിദ് ഗസ്സാലി ക്ലാസെടുത്തു. കെ.എം.സി.സി സംസ്ഥാന, ജില്ലാ നേതാക്കളും വിവിധ വിദ്യാഭ്യാസ സ്ഥാപന പ്രതിനിധികളും സംബന്ധിച്ചു. എ.പി. നൗഫല്‍ സ്വാഗതവും, സി.വി അശ്‌റഫ് നന്ദിയും പറഞ്ഞു.

Continue Reading

Trending