Connect with us

Video Stories

മഹിതമായൊരു പാരമ്പര്യത്തിന്റെ ദാരുണാന്ത്യം

Published

on


അവ്ജിത് പഥക്


ജെ.എന്‍.യു ടീച്ചേഴ്‌സ് അസോസിയേഷന്‍ സംഘടിപ്പിച്ച സമാധാനപരമായ മാര്‍ച്ചില്‍ പങ്കെടുത്തതിന് കുറ്റപത്രം നല്‍കപ്പെട്ട 48 അധ്യാപകരില്‍ പെട്ട ഒരാളാണെങ്കിലും ഈ കുറിപ്പ് സര്‍വകലാശാലയുടെ ചട്ട-നിയമ വ്യാഖ്യാനങ്ങളുടെ അര്‍ത്ഥവിചാരങ്ങളെക്കുറിച്ചോ അതല്ലെങ്കില്‍ നിലവിലുള്ള അച്ചടക്ക-ശിക്ഷാസംവിധാനത്തെ സംബന്ധിച്ചോ അല്ല. മറിച്ച്, എന്റെ തികച്ചും സ്വകാര്യമായ വേദനയെയും നഷ്ടത്തെയും അവയുടെ വസ്തുനിഷ്ഠമായ കാരണങ്ങളെയുംകുറിച്ച് മാത്രമാണ്. ഒരു സ്വകാര്യാനുഭവം പങ്കുവെച്ച്‌കൊണ്ട് തന്നെ തുടങ്ങാം. കഴിഞ്ഞദിവസം ഒരു സുഹൃത്ത് തന്റെ മകള്‍ക്ക് ബിരുദാനന്തര ബിരുദ പഠനത്തിന് ജെ.എന്‍.യു പരിഗണിച്ചുകൂടെ എന്നാരാഞ്ഞപ്പോള്‍ നിസ്സന്ദേഹമായാണ് മറുപടി നല്‍കിയത്, ‘വേണ്ട, അവിടെ വേണ്ട’. ഇന്നലെവരെ എന്റെ ആവേശമായിരുന്ന ഈ സര്‍വകലാശാലയെക്കുറിച്ച് ഞാനിങ്ങനെ പറയുന്നത് ഇതാദ്യമായാണ്. മുമ്പൊക്കെ ഞാന്‍ ജനങ്ങളോട് ജെ.എന്‍.യുവിനെക്കുറിച്ച് വാചാലനായിരുന്നത് ഇപ്രകാരമായിരുന്നു: ജെ. എന്‍.യു ഒരു സ്വപ്‌നവും പദ്ധതിയും പരീക്ഷണവുമാണ്-മികവും സമത്വവും ഇഴചേരുന്ന, വിമര്‍ശനചിന്തകളുടെ വളര്‍ച്ചക്കും വിമോചനാശയങ്ങള്‍ക്കും ബദല്‍ ജീവിത പ്രയോഗങ്ങള്‍ക്കും തികച്ചും അനുകൂലമായ ഒരു സര്‍ഗാത്മക ഇടം.
പക്ഷേ, ഇന്നെനിക്ക് ഈ വിശ്വാസങ്ങളെല്ലാം നഷ്ടപ്പെട്ടിരിക്കുന്നു. ജീവിതത്തിന്റെ നിഖില മേഖലകളിലേക്കും ഭയത്തിന്റെ മന:ശാസ്ത്രമോ അതല്ലെങ്കില്‍ ഭീഷണിപ്പെടുത്തുന്ന സര്‍ക്കുലറുകളോ കടന്നാക്രമണം നടത്തുന്ന ഒരു സര്‍വകലാശാലയിലേക്ക് തന്റെ മകളെ പറഞ്ഞു വിടാന്‍ എനിക്കെങ്ങിനെ എന്റെ സുഹൃത്തിനോടു പറയാന്‍ കഴിയും? തികച്ചും ഏകമാനമായ അക്കാദമിക് കൗണ്‍ സില്‍ യോഗത്തില്‍ വിയോജിപ്പിന്റെ ശബ്ദമുള മുതിര്‍ന്ന പ്രൊഫസര്‍ അപമാനിക്കപ്പെടുകയും മറ്റുള്ളവര്‍ മൗനം പാലിക്കുകയും ചെയ്യുമ്പോള്‍ അതൊരു വ്യക്തമായ സന്ദേശം നല്‍കുന്നുണ്ട്: ‘കൃത്യനിര്‍വഹണത്തിന് ചുമതലപ്പെട്ട അധികാരികളെ’ ചോദ്യം ചെയ്യരുത്. അനുഭവസമ്പത്തുള്ള ധാരാളം സീനിയര്‍ പ്രഫസര്‍മാര്‍ ഉണ്ടായിരിക്കെ, ഒട്ടും അനുഭവ പരിജ്ഞാനമില്ലാത്ത ജൂനിയര്‍ അധ്യാപകന്‍ സര്‍വകലാശാലയുടെ സാമൂഹ്യ ശാസ്ത്ര വിഭാഗത്തില്‍ ഡീനായി അവരോധിതനാവുമ്പോള്‍, സ്ഥാപന നിയമങ്ങള്‍ക്കോ, അക്കാദമിക കീഴ്‌വഴക്കങ്ങള്‍ക്കോ ഇവിടെ യാതൊരു വിലയും കല്‍പിക്കപ്പെടുന്നില്ലെന്നും, നടപ്പാക്കപ്പെടുന്നത് മേല്‍പറഞ്ഞ അധികാരികളുടെ ‘വിവേചനാധികാരം’ മാത്രമാണെന്നും എളുപ്പത്തില്‍ മനസിലാക്കാന്‍ കഴിയും. അതേപോലെ, ലാവണ്യ ധന്യവും രാഷ്ട്രീയ മാനങ്ങളുമുള്ള പോസ്റ്ററുകള്‍ ചുവരുകളില്‍നിന്ന് നീക്കംചെയ്യപ്പെടുമ്പോള്‍ വിദ്യാര്‍ത്ഥികളോടത് ഓര്‍മപ്പെടുത്തുന്നത് അവരുടെ ‘പരിധി’കളെക്കുറിച്ച് എപ്പോഴും ബോധവാന്‍മാരായിരിക്കാന്‍ വേണ്ടിയാണ്.
തീര്‍ത്തും സമാധാനപരമായ മാര്‍ച്ചില്‍ പങ്കെടുത്ത നൂറ്റമ്പതോളം അധ്യാപകരില്‍ 48 പേരെ മാത്രം തിരഞ്ഞുപിടിച്ച് കുറ്റപത്രം സമര്‍പ്പിക്കുമ്പോഴുള്ള തന്ത്രവും വളരെ വ്യക്തം: ചെറുകഷ്ണങ്ങളാക്കി ഭിന്നിപ്പിച്ച് അധ്യാപകരുടെ ആത്മവീര്യം കെടുത്തുക. ഇത്തരം വിഷലിപ്തമായ ഒരന്തരീക്ഷത്തില്‍ ഈ സര്‍വകലാശാലയില്‍ നടക്കുന്ന എല്ലാംതന്നെ കേവലം ഉപരിപ്ലവവും കപടവും അര്‍ത്ഥശൂന്യവുമായിമാറുന്നു. അത് ഗാന്ധിജിയുടെ നിയമ ലംഘന പ്രസ്ഥാനത്തെക്കുറിച്ചുള്ള പ്രഭാഷണമാവട്ടെ, അതല്ലെങ്കില്‍ ഫൂക്കോയുടെ ‘അച്ചടക്കവും ശിക്ഷയും’ എന്ന കൃതിയെ അധികരിച്ചുള്ള പ്രബന്ധമാവട്ടെ അതുമല്ലെങ്കില്‍ ‘പ്രാന്തവല്‍കരണവും പ്രതിരോധവും’ എന്ന ശീര്‍ഷകത്തിലുള്ള ഒരു സെമിനാറാവട്ടെ. ഞാനിതിനകം തന്നെ ഒരു ദോഷൈകദൃക്കായി മാറിയിട്ടുണ്ടെന്ന് എനിക്ക് തന്നെ ബോധ്യമുണ്ട്. എന്റെ വിദ്യാര്‍ത്ഥികളോട് പറയാറുള്ളത് എത്രയും പെട്ടെന്ന് അവരുടെ ഗവേഷണ പ്രബന്ധങ്ങള്‍ സമര്‍പ്പിക്കാനാണ്. കാരണം ഇന്നത്തെ ജെ.എന്‍.യു അവര്‍ സ്വപ്‌നംകണ്ട സര്‍വകലാശാലയില്‍നിന്നും വളരെയകലെയാണ്. ഒട്ടനവധി മഹാരഥന്‍മാര്‍ അവരുടെ ജീവിതോര്‍ജം മുഴുവന്‍ ചിലവഴിച്ച് പടുത്തുയര്‍ത്തിയ സര്‍വകലാശാലയെ കേവലം മൂന്ന് മാസം കൊണ്ട് നശിപ്പിക്കാന്‍ കഴിയുന്നു എന്നത് വിരോധാഭാസമായി തോന്നാം. നമ്മുടെ കാലഘട്ടത്തില്‍ സംഹാരകര്‍ക്കായിരിക്കാം സ്രഷ്ടാക്കളെക്കാള്‍ ശകതി. ഒരു കാര്യം കൂടി പങ്ക്‌വെക്കാം. ഈ സര്‍വകലാശാലയില്‍ ഒന്നും അത്ര എളുപ്പമല്ല. നാല് വര്‍ഷം പരിശ്രമിച്ച് ഗവേഷണ പ്രബന്ധം തയ്യാറാക്കുന്ന വിദ്യാര്‍ത്ഥിയെ ഏതെങ്കിലും ഓഫീസ് ഗുമസ്ഥന്‍മാര്‍ ഉണ്ടാക്കുന്ന ചെറിയ സാങ്കേതിക പിഴവിന് അധികൃതര്‍ വട്ടം കറക്കുന്ന കാഴ്ച ജെ.എന്‍.യുവില്‍ പതിവാണ്. പ്രബന്ധ ശീര്‍ഷകത്തിലെ ഒരു ചെറിയ അക്ഷര തെറ്റിന് എല്ലാ ഉദ്യോഗസ്ഥരുടെയും മുന്നില്‍ ഹാജരായി അപമാനിതരാവേണ്ട സ്ഥിതിയാണ് ഇന്ന് വിദ്യാര്‍ത്ഥികള്‍ക്ക്. ഇങ്ങിനെ പീഡിപ്പിക്കപ്പെട്ട ഒരു വിദ്യാര്‍ത്ഥിയെ സഹായിക്കാന്‍ അക്കാദമിക് മൂല്യനിര്‍ണയ വിഭാഗത്തിലെ ഉദ്യോഗസ്ഥരെ കാണാന്‍ ഞാനൊരെളിയ ശ്രമം ഒരിക്കല്‍ നടത്തി. അപ്പോഴാണെനിക്ക് മനസിലായത് കാര്യങ്ങള്‍ ഇവിടെ പരിധിവിട്ടിരിക്കുന്നെന്ന്. ഓഫീസ് നടയിലെ പാറാവുകാരന്‍ എന്നെ ആദ്യം ചോദ്യം ചെയ്തു. അതെ, നീണ്ട 29 വര്‍ഷത്തെ അധ്യാപന പരിചയമുള്ള, ഇന്ത്യയിലെയും ലോകത്തിന്റെ പല ഭാഗങ്ങളിലെയും സര്‍വകലാശാലകളില്‍ അധ്യാപനം നടത്തുന്ന മികവുറ്റവരെ വാര്‍ത്തെടുക്കാന്‍ സഹായിച്ച എനിക്കാണ് ഈ ദുര്‍ഗതി. ഇല്ല. ഇതെനിയൊരിക്കലും എന്റെ സര്‍വകലാശാലയല്ല. രജിസ്ട്രാര്‍മാരുടെയും റക്ടര്‍മാരുടെയും സെക്ഷന്‍ ഓഫീസര്‍മാരുടെയും പാറാവുകാരുടെയും കലാശാലയായി ജെ.എന്‍. യു. നിപതിച്ചിരിക്കുന്നു .
പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കി പുതിയ വിദ്യാര്‍ത്ഥികള്‍ എത്തിക്കഴിഞ്ഞു. പതിവ് പോലെ എന്റെ കേന്ദ്രം അവര്‍ക്കൊരു ഓറിയന്റേഷന്‍ പരിപാടി സംഘടിപ്പിക്കും. പോയ വര്‍ഷങ്ങളിലെല്ലാം പുതിയ വിദ്യാര്‍ത്ഥികളെ സ്വാഗതം ചെയ്തിരുന്നപ്പോള്‍ ഞങ്ങള്‍ പങ്കിടുന്ന ചില ധന്യമായ ഓര്‍മകള്‍ അവരോട് പങ്ക്‌വെക്കാറുണ്ടായിരുന്നു. റൊമീലാ ഥാപ്പര്‍ തുടങ്ങി ധാരാളം പ്രഗല്‍ഭമതികളെ കണ്ട ക്യാമ്പസിലെ പേരാല്‍ വൃക്ഷം, ഒരു കൂട്ടം വിദ്യാര്‍ത്ഥികളോടൊപ്പം ലൈബ്രറിയിലേക്ക് നടന്ന് പോവുന്ന പ്രൊഫ. ബിപിന്‍ ചന്ദ്ര, പ്രഫ. നാംവര്‍ സിംഗുമായും പ്രൊഫ. സുധിപ്ത കവി രാജുമായും പുതുതായി എത്തിയ പുസ്തകങ്ങളെക്കുറിച്ച് സംസാരിക്കുന്ന തൊട്ടടുത്ത വ്യാപാര സമുച്ഛയത്തിലെ പുസ്തകക്കച്ചവടക്കാരന്‍, അടിയന്തിരാവസ്ഥക്കെതിരെ ക്യാമ്പസില്‍ നടന്ന ഐതിഹാസിക പ്രതിഷേധ സമരങ്ങള്‍, 84-ലെ കലാപത്തിനിരയായ സിഖ് സമുദായാംഗങ്ങള്‍ക്ക് സംരക്ഷണം കൊടുത്ത വിദ്യാര്‍ത്ഥികള്‍, ഭോപ്പാല്‍ വാതക ദുരന്തത്തിന്റെ ഇരകള്‍ക്ക് നിസ്വാര്‍ത്ഥ സേവനം ചെയ്തവര്‍, മേധാപട്കറെപോലെ പ്രഗല്‍ഭമതികള്‍ സംവദിച്ചിരുന്ന ഹോസ്റ്റല്‍ തീന്‍മുറിയിലെ നിശാ സദസ്സുകള്‍…. തുടങ്ങിയെത്രയെത്ര ഓര്‍മകളാണ് കഴിഞ്ഞ നാളുകളില്‍ വിദ്യാര്‍ത്ഥികളുമായി പങ്ക്‌വച്ചിരുന്നത്!
പുതിയ വിദ്യാര്‍ത്ഥികളോട് എന്താണ് സംസാരിക്കേണ്ടത്? സിലബസിനപ്പുറം ചിന്തിച്ചുപോകരുതെന്നോ അതല്ല, ആള്‍ക്കൂട്ട കൊലകള്‍, കലാപങ്ങള്‍, പട്ടിണി, ദാരിദ്ര്യം ഇവയൊന്നും കണ്ടില്ലെന്ന് നടിച്ച്, അച്ചടക്കമുള്ള പട്ടാളക്കാരെപോലെ ബിരുദദാന ചടങ്ങില്‍ പങ്കെടുത്താല്‍മാത്രം മതിയെന്നോ? നല്ല പുസ്തകങ്ങള്‍ വായിക്കുന്നത് കര്‍ശനമായി വിലക്കുകയും പകരം സമയാസമയങ്ങളില്‍ സര്‍വകലാശാല ഇറക്കുന്ന സര്‍ക്കുലറുകളുടെ അര്‍ത്ഥങ്ങളും വിവക്ഷകളും വ്യാഖ്യാനിക്കാന്‍ അഭിഭാഷകരെ ചുമതലപ്പെടുത്താന്‍ ആവശ്യപ്പെടുകയോ? ഈ മഹത്തായ സര്‍വകലാശാലയുടെ പതനം എന്നെ അക്ഷരാര്‍ത്ഥത്തില്‍ തകര്‍ത്തു കളയുന്നു.
(ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ സാമൂഹ്യ ശാസ്ത്രം അധ്യാപകനാണ് ലേഖകന്‍)
കടപ്പാട്: ദി വയര്‍
മൊഴിമാറ്റം: ഉബൈദുറഹിമാന്‍ ചെറുവറ്റ

kerala

അന്ത്യയാത്രയിലും താങ്ങാകും ”അത്താണി”

അശരണരും ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയവരുമായ സ്ത്രീകള്‍ക്ക് സ്ത്രീകളാല്‍ നടത്തുന്ന അത്താണിയില്‍ മരിച്ച പരിയാരം സ്വദേശിനി അമ്മിണിയുടെ മൃതദേഹമാണ് ബന്ധുവിന്റെ കൂടെ സാന്നിധ്യത്തില്‍ പയ്യാമ്പലത്ത് അവരുടെ വിശ്വാസപൂര്‍വം സംസ്‌കരിച്ചത്.

Published

on

കണ്ണൂര്‍: ആഴ്ചകള്‍ക്ക് മുമ്പ് ഈ തണലില്‍ എത്തിയ അമ്മിണിയെ മരണസമയത്തും കൈവിട്ടില്ല. അന്ത്യചടങ്ങുകള്‍ ഏറ്റെടുത്ത് ആദരവോടെ യാത്രയയപ്പ് നല്‍കി അത്താണിയുടെ കരുതല്‍.

അശരണരും ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയവരുമായ സ്ത്രീകള്‍ക്ക് സ്ത്രീകളാല്‍ നടത്തുന്ന അത്താണിയില്‍ മരിച്ച പരിയാരം സ്വദേശിനി അമ്മിണിയുടെ മൃതദേഹമാണ് ബന്ധുവിന്റെ കൂടെ സാന്നിധ്യത്തില്‍ പയ്യാമ്പലത്ത് അവരുടെ വിശ്വാസപൂര്‍വം സംസ്‌കരിച്ചത്. കാന്‍സര്‍രോഗബാധിതയായി കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന അമ്മിണിയെ അത്താണി ഏറ്റെടുത്തത് ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ്.

അത്താണിയുടെ ഞാലുവയലിലെ വീട്ടില്‍ പരിചരണത്തിലിരിക്കെ രോഗം മൂര്‍ഛിച്ച അമ്മിണി രാവിലെയോടെ മരണപ്പെടുകയായിരുന്നു. തുടര്‍ന്ന് കണ്ണൂര്‍ കോര്‍പ്പറേഷന്‍ സ്ഥിരംസമിതി അധ്യക്ഷയും അത്താണി ജനറല്‍ സെക്രട്ടറി പി ഷമീമയുടെ നേതൃത്വത്തില്‍ ഉച്ചയോടെയാണ് പയ്യാമ്പലത്ത് എത്തിച്ച് സംസ്‌കരിച്ചത്.

അമ്മിണിയുടെ വിശ്വാചാരത്തോടെ തന്നെ സംസ്‌ക്കരിക്കണമെന്ന കരുതലില്‍ അന്ത്യനിമിഷങ്ങള്‍ക്ക് ബന്ധുവിനെ കൂടി ഉറപ്പാക്കി കര്‍മിയുടെ നേതൃത്വത്തിലായിരുന്നു സംസ്‌കാരം. നേരത്തെയും വിവിധ മതവിശ്വാസികളായ സ്ത്രീകള്‍ മരണപ്പെട്ടാല്‍ അവരുടെ വിശ്വാസങ്ങള്‍ക്കനുസരിച്ച് സംസ്‌ക്കാരം ഉറപ്പാക്കുന്നതോടൊപ്പം ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയവരുടെ സന്തോഷത്തിലും കൂടെ നില്‍ക്കുന്ന അത്താണി ഇതിനകം കണ്ണൂരിലും പുറത്തും ശ്രദ്ധനേടിയ സ്ത്രീകളുടെ കൂട്ടായ്മയാണ്.

വിശേഷ ദിവസങ്ങളില്‍ സൗഹൃദപരമായ ആഘോഷവും വിനോദയാത്രകളും ഒത്തുചേരലുകളുമായി അഗതികളായ സ്ത്രീകള്‍ക്ക് മാനസികോല്ലാസം നല്‍കാന്‍ അത്താണി പ്രവര്‍ത്തകര്‍ ശ്രദ്ധിക്കാറുണ്ട്. അന്തേവാസികളുടെ മാനസികോല്ലാസത്തോടൊപ്പം ആരോഗ്യ ശുശ്രൂഷയും ഉറപ്പാക്കിയാണ് അത്താണിയുടെ പ്രവര്‍ത്തനം.

കെയര്‍ ആന്റ് കെയറസ് സൊസൈറ്റിക്ക് കീഴില്‍ ആയിക്കര കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അത്താണിയുടെ നാല് കെയര്‍ ഹോമുകളിലായി 70 സ്ത്രീകളാണുള്ളത്. 18 വയസ് മുതല്‍ 90 വയസ് വരെ പ്രായക്കാര്‍ ഇവരിലുണ്ട്.
സഫിയ മുനീറാണ്. സ്ത്രീകളായ 60 പേര്‍ ഭാരവാഹികളായ അത്താണിയുടെ പ്രസിഡന്റ് പി ഷമീമ ജനറല്‍ സെക്രട്ടറിയും താഹിറ അഷ്‌റഫ് ട്രഷററുമാണ്. നഴ്‌സുമാരുള്‍പ്പെടെ 15 ജീവനക്കാരാണ് നാല് കെയര്‍ ഹോമുകളിലു കഴിയുന്ന അന്തേവാസികളെ പരിപാലിക്കുന്നത്.

Continue Reading

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

Trending