Connect with us

Video Stories

സംഘികളുടെ ദേശസ്‌നേഹം

Published

on


ഡോ. എം കെ മുനീര്‍


ആര്‍.എസ്.എസ് ഒരു ദേശീയ പ്രസ്ഥാനമായിരുന്നു എന്നതിനേക്കാള്‍ കല്ലുവെച്ച ഒരു നുണ ഈ നൂറ്റാണ്ടിന് കേള്‍ക്കാനാവില്ല. നമ്മുടെ ജനാധിപത്യ-മതേതര ഇന്ത്യയില്‍ രാഷ്ട്ര നിര്‍മ്മാണ പ്രക്രിയയുടെ ഒരു ഘട്ടത്തിലും ആര്‍.എസ്.എസ് ഉണ്ടായിരുന്നില്ല. എന്നാല്‍, 1925-ല്‍ ആര്‍.എസ്.എസ് ജന്മമെടുത്തത് മുതല്‍ അതിന്റെ ‘ഹിന്ദുത്വ’ കൂട്ടാളികളായ വി.ഡി സാവര്‍ക്കര്‍ നേതൃത്വം നല്‍കിയ ഹിന്ദു മഹാസഭയുമായി ചേര്‍ന്നു രാവും പകലും സാമ്രാജ്യത്വവിരുദ്ധ പോരാട്ടങ്ങളെയൊക്കെ തകര്‍ക്കാന്‍ ചതിയും വഞ്ചനയും നെയ്യുകയായിരുന്നു.
ദേശീയ ഐക്യത്തിന്റെ എല്ലാ കൊടിയടയാളങ്ങളേയും അവര്‍ തൂത്തെറിഞ്ഞു. മനുസ്മൃതിയെ ഭരണഘടനയായി സ്വീകരിക്കുന്നതിനായി പോരടിച്ചു. ദേശീയ പോരാട്ടങ്ങളെ പിന്നില്‍ നിന്ന് കുത്തിയെന്ന് ആര്‍.എസ്.എസ് തന്നെ സമ്മതിച്ചിട്ടുണ്ട്. നിസ്സഹകരണ പ്രസ്ഥാനത്തേയും ക്വിറ്റ് ഇന്ത്യാ സമരത്തേയും തുരങ്കം വെച്ച സന്ദര്‍ഭങ്ങള്‍ എം.എസ് ഗോള്‍വാര്‍ക്കര്‍ തന്നെ സമ്മതിച്ചിട്ടുണ്ട്.
1942-ലെ ക്വിറ്റ് ഇന്ത്യ പ്രക്ഷോഭത്തെക്കുറിച്ച് ഗോള്‍വാര്‍ക്കര്‍ പറഞ്ഞത്: ”1942 വലിയ വൈകാരികത ജനങ്ങള്‍ക്കുണ്ടായിരുന്നു. ഏതു സമയത്തും സംഘ്പരിവാറിന്റെ പ്രവര്‍ത്തനം തടസ്സമില്ലാതെ തുടര്‍ന്നു. പക്ഷേ, സംഘാംഗങ്ങള്‍ വന്‍തോതിലുള്ള അലങ്കോലങ്ങള്‍ (ഉതല്‍ – പുതല്‍) തുടര്‍ന്നു. സംഘം ഉത്സാഹം ഇല്ലാത്ത അംഗങ്ങളുടെ സംഘടനയായിരുന്നു. അവരുടെ സംസാരം പ്രയോജനശൂന്യമായിരുന്നു. പുറത്തുള്ളവര്‍ മാത്രമല്ല അകത്തുള്ളവരും ഇങ്ങനെ സംസാരിച്ചു. അവര്‍ വല്ലാതെ വെറുപ്പ് ബാധിച്ചവര്‍ ആയിരുന്നു.”1
1960-ല്‍ ഇന്റോറില്‍ നടത്തിയ പ്രസംഗത്തില്‍ ഗോള്‍വാര്‍ക്കര്‍ പറഞ്ഞു: ”നമ്മുടെ ജനങ്ങള്‍ വലിയ ആവേശത്തില്‍ പ്രവര്‍ത്തിച്ചു. ബ്രിട്ടീഷ് ഭരണം തൂത്തെറിഞ്ഞു. പക്ഷേ, അവരുടെ ഔപചാരികമായ വിട കൊള്ളലിനു ശേഷം, ആവേശം അണഞ്ഞവരായി. സത്യത്തില്‍ ഈ വലിയ ഉന്മേഷത്തിന്റെ ആവശ്യമില്ലായിരുന്നു. നമ്മള്‍ പ്രതിജ്ഞ ചെയ്തിരുന്നത് നമ്മുടെ മതവും സംസ്‌കാരവും നിലനിന്ന് കിട്ടണമെന്ന് മാത്രമായിരുന്നു. അതിലെവിടെയും അന്ന് ബ്രിട്ടീഷുകാര്‍ നാടുവിടണമെന്ന് നമ്മള്‍ പറഞ്ഞിട്ടേയില്ല.”2
ഗോള്‍വാര്‍ക്കറിന്റെ ഗുരു ഡോ. ഹെഡ്‌ഗേവാറും ഈ ആശയക്കാരന്‍ തന്നെയായിരുന്നു. ഹെഡ്‌ഗേവാറിന്റെ ആധികാരികമായ ജീവചരിത്രത്തില്‍ പറയുന്നു. ”സംഘം ഉണ്ടാക്കിയ ശേഷം ഡോക്ടര്‍ പ്രസംഗങ്ങളില്‍ ഹിന്ദു സംഘടനയെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. ഗവണ്‍മെന്റിനെക്കുറിച്ച് (ബ്രിട്ടീഷ്) ഒരക്ഷരം ഉരിയാടാറില്ലായിരുന്നു.”3
സാവര്‍ക്കാറിന്റെ ഹിന്ദു മഹാസഭ ബ്രിട്ടീഷുകാരുടെ പാദസേവകരായി മാറി. അദ്ദേഹം ഹിന്ദുക്കളോട് ആഹ്വാനം ചെയ്തു: ബ്രിട്ടീഷ് പട്ടാളത്തിലും നാവികസേനയിലും ലക്ഷക്കണക്കിന് ഹിന്ദു സംഘബോധമുള്ള ഹൃദയത്തോടെ നയിക്കണം; വ്യോമസേനയില്‍ ഹിന്ദു പോരാളികളെ കൊണ്ട് നിറയട്ടെ.”
ആര്‍.എസ്.എസ് ദേശീയ പതാകയെ മോശമായ ശകുനവും രാജ്യത്തിന് ഹാനികരമായും കണ്ടു. ഇതിന് പുറമെ പുരാതനഭാരതത്തിലെ ഭരണഘടനയായ മനുസ്മൃതിയെക്കുറിച്ച് ഒന്നു പറയാത്ത ഇന്ത്യന്‍ ഭരണഘടനക്കെതിരേയും ആഞ്ഞടിച്ചു. നവംബര്‍ 26, 1949-ല്‍ ഭരണഘടനാ നിര്‍മ്മാണസഭ ഇന്ത്യന്‍ ഭരണഘടന പൂര്‍ത്തീകരിച്ചു. നവംബര്‍ 30 (1949)-ല്‍ പുറത്തിറങ്ങിയ ഓര്‍ഗനൈസര്‍ എഴുതി: ”നമ്മുടെ ഭരണഘടനയില്‍ മനുസ്മൃതിയെ പരാമര്‍ശിച്ചതേയില്ല. ഇത് സ്പാര്‍ട്ടയിലെ ലുക്കുര്‍ഗസിനും പേര്‍ഷ്യയിലെ സോളോനും മുമ്പേ രചിക്കപ്പെട്ടതാണ്. ലോകം മുഴുവന്‍ മനുസ്മൃതിയിലെ നിമയങ്ങളെ അത്ഭുതത്തോടെയാണ് കണ്ടത്. പക്ഷേ, നമ്മുടെ ഇന്ത്യയിലെ വിദ്വാന്മാര്‍ക്ക് ഇത് ഒന്നുമല്ല എന്ന് തോന്നുന്നു. 4
സ്വാതന്ത്ര്യത്തിന്റെ ദിവസം രാവിലെ (ആഗസ്ത് 14, 1947) ഇറങ്ങിയ ‘ഓര്‍ഗനൈസര്‍’ ദേശീയ പതാകയെ പുച്ഛിച്ചു ഒരു ലേഖനമെഴുതി. ”ഒരു വിധിയുടെ തൊഴിയില്‍ അധികാരത്തില്‍ വന്നവര്‍ നമ്മുടെ കൈയിലേക്ക് ഒരു ത്രിവര്‍ണപതാക തന്നിരിക്കുന്നു. ഇതിനെ ഹിന്ദുക്കള്‍ ബഹുമാനിക്കരുത്, അംഗീകരിക്കരുത്. മൂന്ന് എന്നത് തന്നെ വിനാശകരമാണ്. മൂന്ന് നിറമുള്ള പതാക മനുഷ്യരില്‍ മാനസികപ്രശ്‌നങ്ങളാണ് ഉണ്ടാകുക. അത് രാജ്യത്തിന് ഹാനികരമാണ്.”5
സംഘ്പരിവാറിന്റെ മൃദുസമീപനരീതി ബ്രിട്ടീഷുകാരും തിരിച്ചറിഞ്ഞു. ആന്റേഴ്‌സണും ഡാമ്‌ലേയും ഇത് രേഖപ്പെടുത്തിയിട്ടുണ്ട്: ”ഗോള്‍വാര്‍ക്കര്‍ വ്യവസ്ഥാരൂപമായ നിര്‍വ്വചനത്തിന്മേല്‍ വരുന്ന വിപ്ലവകാരിയല്ല”.
ബ്രിട്ടീഷുകാര്‍ ഇതറിഞ്ഞു; 1943-ലെ ഒരു ഔദ്യോഗിക റിപ്പോര്‍ട്ടില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തനത്തെക്കുറിച്ച് ആഭ്യന്തരവകുപ്പ് പറഞ്ഞത്: ”ആര്‍.എസ്.എസ് എന്ന സംഘടന നിലവിലുള്ള നിയമവ്യവസ്ഥയ്ക്ക് ഒരു അപകടമാണെന്ന് കരുതാനാകില്ല.”6
1942-ല്‍ ക്വിറ്റ് ഇന്ത്യാസമരത്തിനു ശേഷം നടന്ന കലാപത്തെക്കുറിച്ച് ബോംബെ ആഭ്യന്തരവകുപ്പ് പറഞ്ഞത്. ”സംഘ്പരിവാര്‍ വളരെ കൃത്യമായി നിയമത്തിന്റെ ചട്ടക്കൂട്ടില്‍ നിന്നു. അവര്‍ 1942ല്‍ നടന്ന സംഘര്‍ഷത്തില്‍നിന്ന് പൂര്‍ണ്ണമായും വിട്ടുനിന്നു. 1880-ല്‍ മുസ്‌ലിംകള്‍ക്കെതിരെ നടന്ന ഗോവധ നിരോധന പ്രക്ഷോഭങ്ങളില്‍ നിന്നും ആക്രമണങ്ങളില്‍ നിന്നും ബ്രിട്ടീഷ് കണ്‍ടോണ്‍മെന്റിനെ ഒഴിവാക്കിക്കൊടുത്തു. അവിടെ വലിയ അളവില്‍ ഗോക്കളെ കശാപ്പ് ചെയ്തു ബ്രിട്ടീഷുകാര്‍ ആഘോഷിച്ചു” ബിപിന്‍ ചന്ദ്രയുടെ രീാാൗിമഹശാെ ശി ാീറലൃി ശിറശമയില്‍ പറയുന്നു.7
സ്വാതന്ത്ര്യസമര കാലഘട്ടത്തില്‍ ബ്രിട്ടീഷ് പാദസേവ ചെയ്ത സംഘപരിവാര്‍ ഇന്ന് ദേശീയതാബോധത്തെക്കുറിച്ച് സംസാരിക്കുന്നതും, സ്വാതന്ത്ര്യ സമരകാലത്ത് കല്‍ത്തുറുങ്കില്‍ കിടന്ന ജവഹര്‍ലാലിനെ അടക്കം അപമാനിക്കുകയും ചെയ്യുന്നത് കൃത്യമായ സ്യൂഡോ നാഷണലിസ (ുലൌറീ ിമശേീിമഹശാെ)മല്ലാതെ മറ്റെന്താണ്. 4, ജൂലൈ 1911-ല്‍ അന്തമാനില്‍ സെല്ലുലാര്‍ ജയില്‍ കൊണ്ടുവന്നു. ആറ് മാസത്തിനുള്ളില്‍ സവാര്‍ക്കര്‍ ഒരു ദയാഹര്‍ജി കൊടുത്തു. അതില്‍ ഒരു ഭാഗം ഇങ്ങനെയാണ്: ”സര്‍ക്കാര്‍ അവരുടെ നാനാമുഖമായ ഔദാര്യത്തിലും ദയയിലും എന്നെ മോചിതനാക്കിയാല്‍ ഞാന്‍ ഏറ്റവും വിശ്വസ്തതയോടെ വാദിക്കുന്നവനും, ഭരണഘടനാ നിര്‍വഹണത്തിന് ഇംഗ്ലീഷ് ഗവണ്‍മെന്റിനോട് ഏറ്റവും കൂറുള്ളവനും അതിലൂടെ രാജ്യപുരോഗതിയ്ക്ക് യജ്ഞിക്കുന്നവനുമാകും.”8
നവംബര്‍ 14, 1913ല്‍ വൈസ്രോയി എക്‌സിക്യൂട്ടീവ് കൗണ്‍സിലിന്റെ ആഭ്യന്തരമന്ത്രി സര്‍ റജിനോള്‍ഡ് ക്രഡോക്കിനെഴുതി, ”എന്റെ പരമാവധി കഴിവിന് അനുസരിച്ച് ഞാന്‍ ഗവണ്‍മെന്റിനെ സേവിച്ചുകൊള്ളാം. വേറെ എവിടെയാണ് ഒരു പശ്ചാത്തപിക്കുന്ന പാപിയായ മകന് പോകാനുള്ളത്. സര്‍ക്കാറിന്റെ പൈതൃകകവാടത്തിലല്ലാതെ.”9
രാവുപകലും ബ്രിട്ടീഷ് പ്രകീര്‍ത്തനം പറഞ്ഞ് നടന്നവര്‍ സ്വാതന്ത്ര്യ സമരകാലത്ത് ആത്മത്യാഗം ചെയ്യുന്ന സ്വാതന്ത്ര്യസമര സഖാക്കളെ ഒറ്റുകൊടുത്തവര്‍ ഏത് പാതാളകരണ്ടി കൊണ്ടാണ് ദേശീയതയെ ഇപ്പോള്‍ കോരിയെടുക്കുന്നത്.

കുറിപ്പുകള്‍

  1. Guruji Sanghe Darshan (Hindi) Works of Golwalkar Vol. IV, Page 40
  2. Ibid 41
  3. C P Bhishikar – Sangh Vriksh Ke Baj, Dr. Keshav Baliram Hedgewar, Page 479 – 80
  4. Organiser, Nov. 30, 1949
  5. Organiser, August 14, 1947
  6. Anderson, Walter & Shridhar D Damle The RSS: A view of
    7 Bipin Chandra : Communalism in Modern India
  7. A.G Noorani: The RSS; the menace of India, P-93
  8. ibid P-94

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending