Video Stories
വന്‍ ശക്തികള്‍ കൊമ്പുകോര്‍ക്കുന്നു ‘ശീതയുദ്ധം’ വീണ്ടും….

കെ. മൊയ്തീന്‍കോയ
ശീതയുദ്ധ കാലഘട്ടത്തിലേക്ക് തിരിച്ച് പോകുകയാണ് വന്‍ ശക്തികള്‍. സംഘര്‍ഷവും വാക്‌പോരും മൂര്‍ച്ഛിക്കുന്നു. ആണവായുധങ്ങള്‍ പ്രയോഗിക്കുമെന്നാണ് പരസ്പരം ഭീഷണി. രാജ്യാന്തര ധാരണകളും ഉടമ്പടികളുമൊക്കെ ഏകപക്ഷീയമായി വലിച്ചുകീറുന്നു. ലോക മേധാവിത്വത്തിനുള്ള പടപ്പുറപ്പാടില്‍ അമേരിക്കയും റഷ്യയും ഏറ്റുമുട്ടുമ്പോള്‍ അവര്‍ക്ക് പിന്തുണയേകാന്‍ മത്സരിക്കുകയാണ് മറ്റ് രാഷ്ട്രങ്ങള്‍! ഇതിന്റെ അവസാനം മൂന്നാമതൊരു ലോക മഹായുദ്ധത്തെ ക്ഷണിച്ച് വരുത്തുമോ എന്നാണ് പരക്കെ ഉല്‍ക്കണ്ഠ. ഏറ്റവും അവസാനം അമേരിക്കയും സോവിയറ്റ് യൂണിയനും 1987-ല്‍ ഒപ്പുവെച്ച മധ്യദൂര ആണവായുധ കരാറില്‍ (ഐ.എന്‍.എഫ്) നിന്ന് അമേരിക്ക പിന്‍മാറുകയാണെന്ന് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. കരയില്‍ നിന്ന് 500 മുതല്‍ 5500 കിലോമീറ്റര്‍ വരെ ദൂരപരിധിയുള്ള മിസൈലുകള്‍ ഇരു രാജ്യങ്ങളും നിരോധിക്കുന്ന ഈ കരാര്‍ ലോക സമാധാനത്തിന് അനിവാര്യമെന്നാണ് ഒപ്പുവെച്ച അമേരിക്കന്‍ പ്രസിഡണ്ട് റീഗനും സോവിയറ്റ് പ്രസിഡണ്ട് മീഖായേല്‍ ഗോര്‍ബച്ചേവും അവകാശപ്പെട്ടിരുന്നത്. ശീതയുദ്ധത്തിന് വിരാമമാവുകയും 1991-ല്‍ സോവിയറ്റ് യൂണിയന്‍ ശിഥിലമാവുകയും ചെയ്ത ശേഷം കരാറില്‍ റഷ്യ വെള്ളം ചേര്‍ത്തുവെന്നാണ് ട്രംപിന്റെ ആരോപണം! ട്രംപിന് പുതിയ കരാര്‍ വേണം. ഈ കരാറിലാകട്ടെ ചൈനയെയും ഉള്‍പ്പെടുത്തുകയുമാണ് ആവശ്യമെന്ന് ട്രംപ് വ്യക്തമാക്കുന്നത്. ട്രംപ് നയ-നിലപാടുകള്‍ ഏതവസരത്തിലും മാറ്റാം. അമേരിക്കയുടെ വിശ്വാസ്യത തന്നെ തകര്‍ക്കുമെന്നതാണ് ട്രംപ് സ്വീകരിച്ചുവരുന്ന നിലപാട്.
2015-ല്‍ ഇറാനുമായി ഒപ്പുവെച്ച ആണവ കരാറിനെ ട്രംപ് ഏകപക്ഷീയമായി കുഴിച്ചുമൂടിയതിന്റെ വിവാദം കെട്ടടങ്ങിയിട്ടില്ല. പാരീസ് കാലാവസ്ഥ ഉച്ചകോടിയുടെ കരാറില്‍ നിന്ന് പിന്മാറിയതും ട്രംപ് തന്നെ. അതേസമയം പുതിയ മിസൈല്‍ വികസിപ്പിച്ചെടുക്കാനുള്ള ട്രംപിന്റെ തന്ത്രമായി റഷ്യ ഈ നീക്കത്തെ വിലയിരുത്തുന്നു. കരാറില്‍ നിന്ന് പിന്മാറാനുള്ള അമേരിക്കയുടെ നീക്കത്തെ ചൈനയും കടുത്ത ഭാഷയില്‍ വിമര്‍ശിക്കുന്നു. കരാര്‍ ഇല്ലാതായതില്‍ യൂറോപ്പ് ആശങ്കയിലാണ്. ഐ.എന്‍.എഫ് നിലനില്‍ക്കെ 2014-ല്‍ റഷ്യ ക്രൂസ് മിസൈല്‍ പരീക്ഷിച്ചത് കരാറിന്റെ ലംഘനമെന്ന് അമേരിക്ക വിമര്‍ശിച്ചതാണ്. അതേസമയം, റഷ്യയെ വരിഞ്ഞ് മുറുക്കുന്ന നിലയില്‍ മിസൈല്‍ പ്രതിരോധ സംവിധാനം അയല്‍ രാജ്യങ്ങളില്‍ തയാറാക്കി കൊണ്ടാണ് റഷ്യന്‍ നീക്കത്തെ അമേരിക്ക പ്രതിരോധിക്കുന്നത്. ‘ആയുധ കളി’ക്ക് റഷ്യ ഇല്ലെന്ന് പ്രസിഡണ്ട് വഌഡ്മിര്‍ പുട്ടിന്‍ അവകാശപ്പെടുന്നുണ്ടെങ്കിലും ഭീഷണിപ്പെടുത്തുന്നതിലും പിറകോട്ടില്ല. റഷ്യക്ക് ചുറ്റും കൂടുതല്‍ മിസൈലുകള്‍ വിന്യസിക്കാനാണ് അമേരിക്കയുടെ നീക്കമെങ്കില്‍ യുദ്ധ കപ്പലുകളിലും അന്തര്‍വാഹിനികളിലും ഹൈപ്പവര്‍ ആണവ മിസൈല്‍ സ്ഥാപിക്കാന്‍ മടിക്കില്ലെന്നാണ് പുട്ടിന്റെ നിലപാട്. ഇവയൊക്കെ അമേരിക്കയെ ലക്ഷ്യമാക്കിയാണ്. 2021-ല്‍ കാലാവധി അവസാനിക്കുന്ന മറ്റൊരു കരാറും ഇരു രാജ്യങ്ങളും തമ്മിലുണ്ടെങ്കിലും അവയും പുതുക്കാന്‍ സാധ്യത കുറവാണ്.
ലോക സംഘര്‍ഷം മൂര്‍ച്ഛിക്കുന്ന നിലപാട് മാത്രമാണ് ട്രംപില്‍ നിന്ന് കേള്‍ക്കുന്നത്. ഉത്തര കൊറിയയുമായി നടത്തിവന്ന സമാധാന നീക്കം ഇപ്പോള്‍ അനിശ്ചിതത്വത്തിലായി. ഉത്തര കൊറിയക്ക് എതിരായ ഉപരോധം പിന്‍വലിക്കാത്തതാണ് പ്രശ്‌നം. മിസൈല്‍ പരീക്ഷണം കിം ജോംഗ് ഉന്‍ നിരവധി തവണ നടത്തുകയും അമേരിക്കയെയും ദക്ഷിണ കൊറിയയെയും വെല്ലുവിളിക്കുകയും ചെയ്തു. ചൈനയുമായി ‘വ്യാപാര യുദ്ധം’ ശക്തമാക്കാനുള്ള നീക്കത്തിലാണ് ട്രംപ്. റഷ്യക്ക് എതിരെ സാമ്പത്തിക ഉപരോധത്തിനാണ് പടപ്പുറപ്പാട്!
അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങള്‍ റഷ്യക്ക് വായ്പയോ, സാങ്കേതിക സഹായമോ നല്‍കരുതെന്നാണ് അമേരിക്കയുടെ ആവശ്യം. ഇതേവരെ നികുതി ചുമത്താതിരുന്ന ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് 10 ശതമാനം ഏര്‍പ്പെടുത്തി. 25 ശതമാനമാക്കി വര്‍ധിപ്പിക്കാനും പോകുന്നു. ചൈന തിരിച്ചടിക്കുന്നുണ്ടെങ്കിലും അവയൊന്നും അമേരിക്കയെ കാര്യമായി ബാധിക്കില്ലത്രെ. ഫലത്തില്‍ ചൈന അമേരിക്കയുടെ വ്യാപാര പങ്കാളിയല്ലാതായി. അമേരിക്കയുടെ അടുത്ത ‘ഇര’ ഇന്ത്യയാണ്.
അമേരിക്ക-റഷ്യ ‘ഏറ്റുമുട്ടല്‍’ തുടരുന്നു. ട്രംപിന്റെ നയ-നിലപാടുകള്‍ ‘അമേരിക്ക ഫസ്റ്റ്’ എന്നാണ്. അതിനാല്‍ തന്നെ മറ്റുള്ളവരെ തള്ളിക്കളയുന്നു. ട്രംപിന്റെ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നില്‍ റഷ്യന്‍ കരങ്ങള്‍ ആണെന്ന ആരോപണം വ്യാപകമായിരുന്നതാണ്. ഇതേകുറിച്ച് നടന്ന അന്വേഷണ റിപ്പോര്‍ട്ട് അമേരിക്കന്‍ കോണ്‍ഗ്രസിന്റെ മുന്നിലുണ്ട്. ട്രംപ് അധികാരത്തില്‍ വന്നതോടെ റഷ്യന്‍ സൗഹൃദം സുദൃഢമാകുമെന്നാണ് പ്രതീക്ഷിച്ചത്. എന്നാല്‍ സ്ഥിതി പെട്ടെന്ന് മാറി. ‘ലോക പൊലീസ്’ കളിയില്‍ റഷ്യയെ കൂടി വരുതിയില്‍ നിര്‍ത്താന്‍ അമേരിക്ക നടത്തിയ നീക്കം വഌഡ്മിര്‍ പുട്ടിന്റെ വരവോടെ പാളി. സോവിയറ്റ് യൂണിയന്‍ തകര്‍ന്ന് പിന്‍ഗാമിയായി രൂപമെടുത്ത റഷ്യയില്‍ ബോറിസ് യെല്‍സിന്‍ അധികാരത്തില്‍ വന്ന ഘട്ടത്തില്‍ അമേരിക്കയെ ആശ്രയിച്ചിരുന്നു. പക്ഷെ, പുട്ടിന്‍ റഷ്യയെ പഴയ പ്രതാപത്തിലേക്ക് തിരിച്ച് കൊണ്ടുവരാനാണ് ശ്രമിച്ചത്. ഈ നീക്കമാകട്ടെ അമേരിക്കയെയും യൂറോപ്പിലെ സഖ്യ രാഷ്ട്രങ്ങളെയും ചൊടിപ്പിച്ചു. ഉക്രൈന്‍ അക്രമിച്ച് ‘ക്രിമിയ’ സംസ്ഥാനം റഷ്യ കയ്യടക്കിയതോടെ യൂറോപ്പ് ആശങ്കയിലായി. പശ്ചിമേഷ്യയില്‍ 1967-ലെ യുദ്ധത്തെ തുടര്‍ന്ന് സോവിയറ്റ് യൂണിയന് നഷ്ടപ്പെട്ട സ്വാധീനം തിരിച്ച് പിടിക്കാനുള്ള ശ്രമത്തിലാണ് റഷ്യ. സിറിയയില്‍ ബശാറുല്‍ അസദ് ഭരണകൂടത്തെ അട്ടിമറിക്കാന്‍ അമേരിക്കന്‍ സഹായത്തോടെ പ്രതിപക്ഷം നടത്തിയ നീക്കം തകര്‍ത്തത് റഷ്യന്‍ സൈനിക സാന്നിധ്യമാണ്. അതേസമയം, സിറിയയില്‍ തങ്ങളുടെ നിലപാടിന് എതിരെ നിലകൊള്ളുന്ന രാഷ്ട്രമാണെങ്കിലും റഷ്യയുമായി ആയുധ ഇടപാടിന് സഊദി അറേബ്യയുടെ ശ്രമം വര്‍ധിച്ചുവരുന്ന സ്വാധീനമാണ് തെളിയിക്കുന്നത്. ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ വെനിസുലയില്‍ സോഷ്യലിസ്റ്റ് ഭരണകൂടത്തെ അട്ടിമറിക്കാനുള്ള അമേരിക്കയുടെ ശ്രമത്തെ ചെറുക്കാന്‍ പ്രസിഡണ്ട് നിക്കോളാസ് മഡ്‌റോവിനെ സഹായിക്കുകയാണ് വഌഡ്മിര്‍ പുട്ടിന്‍.
വന്‍ ശക്തികള്‍ തമ്മില്‍ ആയുധ നിയന്ത്രണത്തിനുള്ള പ്രധാന കരാറുകള്‍ ഇപ്പോഴില്ല. ആണവ നിര്‍വ്യാപന കരാറില്‍ നിന്ന് വികസ്വര രാജ്യങ്ങള്‍ പോലും മാറിനില്‍ക്കുന്നു. ആണവായുധങ്ങള്‍ പ്രയോഗിച്ചതിന്റെ ഭീകരാവസ്ഥയാണ് ഹിരോഷിമയിലും നാഗസാക്കിയിലും ലോകം കണ്ടത്. അവയില്‍ നിന്നും പാഠം ഉള്‍ക്കൊള്ളുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കില്‍ അസ്ഥാനത്താകുന്ന സംഘര്‍ഷമാണ് ലോകം എമ്പാടും കാണുന്നത്. ഏഷ്യയിലും ആഫ്രിക്കയിലും സംഘര്‍ഷമില്ലാത്ത രാജ്യങ്ങളില്ല. ഇവയുടെ അണിയറയില്‍ വന്‍ ശക്തികള്‍ ആയുധങ്ങള്‍ക്ക് മൂര്‍ച്ഛ കൂട്ടുന്നുണ്ട്. ആയുധ കച്ചവടവും വ്യക്തമാണ്. രണ്ട് ലോക മഹായുദ്ധങ്ങളില്‍ നിന്ന് അനുഭവം ഉള്‍ക്കൊണ്ട് രൂപീകൃതമായ ഐക്യരാഷ്ട്ര സംഘടന പകച്ച് നില്‍ക്കുന്നു. യു.എന്‍ കരുത്തോടെ രംഗത്ത് വരാതിരുന്നാല്‍ സംഘര്‍ഷത്തിന് അയവുണ്ടാകില്ല; ‘ശീതയുദ്ധ’ത്തിന് അന്ത്യവും!
Video Stories
കഠിനം, തീവ്രം, അസഹ്യം..ഞാൻ വളരെ പരിഭ്രാന്തിയിലാണ്”, ഭീകര ലുക്കില്‍ രശ്‌മിക മന്ദാന; ‘മൈസ’ ഫസ്റ്റ് ലുക്ക് ട്രെൻഡിങ്
ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് ചെയ്തിട്ടുണ്ട്. ‘മൈസ’ എന്നാണ് ചിത്രത്തിന്റെ പേര്.

വെള്ളിത്തിരയിൽ എത്തി വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ സൗത്ത് ഇന്ത്യൻ സിനിമയിൽ ഒരു പ്രമുഖ സ്ഥാനം നേടിയെടുത്ത നടിയാണ് രശ്മിക മന്ദാന. നാഷണൽ ക്രഷ് എന്ന് ആരാധകർ വിളിക്കുന്ന രശ്മിക തന്റെ കരിയറിൽ ഇതുവരെ ചെയ്തതിൽ നിന്നും വ്യത്യസ്തമായൊരു വേഷത്തിലെത്തുന്നു. ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് ചെയ്തിട്ടുണ്ട്. ‘മൈസ’ എന്നാണ് ചിത്രത്തിന്റെ പേര്.
ദുൽഖർ സൽമാനാണ് മൈസയുടെ മലയാളം പോസ്റ്റർ റിലീസ് ചെയ്തതത്. വളരെ ബോൾഡ് ആയിട്ടുള്ള വേഷത്തിലാണ് പടത്തിൽ രശ്മിക എത്തുന്നതെന്നാണ് പോസ്റ്റർ സൂചിപ്പിക്കുന്നത്. ഫസ്റ്റ് ലുക്ക് ഇതിനകം ഏറെ ട്രെൻഡിങ് ആയി കഴിഞ്ഞു. മലയാളത്തിന് പുറമെ ഹിന്ദി, തെലുഗു, കന്നഡ, തമിഴ് ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. രവീന്ദ്ര പുല്ലെ സംവിധാനം ചെയ്യുന്ന ചിത്രം അജയ്, അനിൽ സയ്യാപുരെഡ്ഡി എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. സഹനിർമ്മാണം – സായി ഗോപ, ബാനർ- ആൺഫോർമുല ഫിലിംസ്, പി ആർ ഒ- വൈശാഖ് വടക്കേവീട് & ജിനു അനിൽകുമാർ
കഴിഞ്ഞ ദിവസമായിരുന്നു രശ്മിക മന്ദാനയുടെ പുതിയ സിനിമ വരുന്നുവെന്ന വിവരം പുറത്തുവന്നത്. “ഹണ്ടഡ്, വൂണ്ടഡ്, അൺബ്രോക്കൺ” എന്ന ടാഗ്‌ലൈനോട് കൂടിയായിരുന്നു പ്രഖ്യാപനം. അൺഫോർമുല ഫിലിംസിന്റെ ബാനറിലാണ് പുതിയ ചിത്രം നിര്‍മ്മിക്കുന്നത്. ‘പുഷ്പ 2: ദി റൂൾ’, ‘ഛാവ’, ‘സികന്ദർ’, ‘കുബേര’ തുടങ്ങിയ സിനിമകളുടെ വിജയത്തിനു ശേഷം എത്തുന്ന രശ്മികയുടെ ചിത്രമാണ് മൈസ. നൂറ് കോടിയിലധികം കളക്ഷൻ നേടി ധനുഷ് നായകനായി എത്തിയ കുബേരയാണ് രശ്‌മികയുടെ ഇപ്പോൾ പ്രദർശനത്തിലുള്ള ചിത്രം.
ഇതുവരെ താൻ കണ്ടിട്ടില്ലാത്ത ഒരു കഥാപാത്രത്തെയാണ് ഈ കഥാപാത്രം പ്രതിനിധീകരിക്കുന്നതെന്ന് നടി പങ്കുവെച്ചു. ‘ഞാൻ എപ്പോഴും നിങ്ങൾക്ക് പുതിയ എന്തെങ്കിലും, വ്യത്യസ്തമായ എന്തെങ്കിലും ആവേശകരമായ എന്തെങ്കിലും നൽകാൻ ശ്രമിക്കാറുണ്ട്. ഇതും അത്തരത്തിലൊന്നാണ്. ഞാൻ ഇതുവരെ അഭിനയിച്ചിട്ടില്ലാത്ത ഒരു കഥാപാത്രം. ഞാൻ ഒരിക്കലും കടന്നുചെന്നിട്ടില്ലാത്ത ഒരു ലോകത്തിലേക്ക്. ഇതുവരെ ഞാൻ കണ്ടിട്ടില്ലാത്ത എന്റെ ഒരു പതിപ്പ്. ഇത് കഠിനമാണ്. അത് തീവ്രവും അത്യധികം പരുക്കനുമാണ്. ഞാൻ വളരെ പരിഭ്രാന്തനും അതിയായ ആവേശഭരിതയുമാണ്. നമ്മൾ എന്താണ് സൃഷ്ടിക്കാൻ പോകുന്നതെന്ന് കാണാൻ ഞാൻ ശരിക്കും കാത്തിരിക്കുകയാണ്.. ഇത് ഒരു തുടക്കം മാത്രമാണ്..’ എന്നാണ് രശ്‌മിക കുറിച്ചത്.
kerala
കനത്ത മഴ; കൊടകരയില്‍ ഇരുനില കെട്ടിടം തകര്‍ന്നു വീണു, മൂന്ന് തൊഴിലാളികള്‍ കുടുങ്ങി
THRISSUR
BUILDING COLLAPSED

സംസ്ഥാനത്ത് കനത്തമഴയില്‍ കൊടകരയില്‍ ഇരുനില കെട്ടിടം ഇടിഞ്ഞു വീണു. മൂന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ കുടുങ്ങി. ഫയര്‍ഫോഴ്സും പൊലീസും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.
ഇന്ന് രാവിലെ ആറുമണിയോടെയാണ് സംഭവം. ശക്തമായ മഴയില്‍ കെിട്ടിടം തകര്‍ന്നുവീഴുകയായിരുന്നു. ഈസമയത്ത് കെട്ടിടത്തിനുള്ളില്‍ ഉണ്ടായിരുന്ന മൂന്ന് പശ്ചിമ ബംഗാള്‍ സ്വദേശികളാണ് കെട്ടിടാവിശിഷ്ടങ്ങള്‍ക്കുള്ളില്‍ കുടുങ്ങി കിടക്കുന്നത്.
വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ഫയര്‍ഫോഴ്സും പൊലീസും കെട്ടിടാവിശിഷ്ടങ്ങള്‍ നീക്കി തൊഴിലാളികളെ രക്ഷിക്കുന്നതിനുള്ള പ്രവര്‍ത്തനം ആരംഭിച്ചിരിക്കുകയാണ്.
കെട്ടിടത്തില്‍ 13 പേരാണ് താമസിച്ചിരുന്നത്.
kerala
കനത്ത മഴ; നദികളില്‍ ജലനിരപ്പ് ഉയരുന്നു, ജാഗ്രതാ നിര്‍ദേശം
അപകടരമായ രീതിയില്‍ ജല നിരപ്പ് ഉയരുന്ന പശ്ചാത്തലത്തില്‍ കേന്ദ്ര ജലകമ്മീഷന്‍ വിവിധ നദികളുമായി ബന്ധപ്പെട്ട് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ നദികളില്‍ ജലനിരപ്പ് ഉയരുന്നു. അപകടരമായ രീതിയില്‍ ജല നിരപ്പ് ഉയരുന്ന പശ്ചാത്തലത്തില്‍ കേന്ദ്ര ജലകമ്മീഷന്‍ വിവിധ നദികളുമായി ബന്ധപ്പെട്ട് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. പത്തനംതിട്ട: പമ്പ (മടമണ്‍ സ്റ്റേഷന്‍), ഇടുക്കി: തൊടുപുഴ (മണക്കാട് സ്റ്റേഷന്‍) എന്നിവിടങ്ങളിലാണ് ഏറ്റവും പുതിയ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.
ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. ഒരുകാരണവശാലും നദികളില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. അധികൃതരുടെ നിര്‍ദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളില്‍ നിന്ന് മാറി താമസിക്കാന്‍ തയ്യാറാവണം എന്നും ജലകമ്മീഷന്‍ അറിയിച്ചു.
മഴ ശക്തമായ സാഹചര്യത്തില്‍ ഇന്നലെ സംസ്ഥാന ജലസേചന വകുപ്പും വിവിധ നദികളില്‍ ഓറഞ്ച്, മഞ്ഞ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിരുന്നു. എറണാകുളം: മൂവാറ്റുപുഴ (തൊടുപുഴ സ്റ്റേഷന്‍), തൃശൂര്‍: ഭാരതപ്പുഴ (ചെറുതുരുത്തി സ്റ്റേഷന്‍), മലപ്പുറം: ഭാരതപ്പുഴ (തിരുവേഗപ്പുര സ്റ്റേഷന്‍) എന്നിവിടങ്ങളിലായിരുന്നു അപകടകരമായ രീതിയില്‍ ജലനിരപ്പുയരുന്നതിനെ തുടര്‍ന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്.
പത്തനംതിട്ട : അച്ചന്‍കോവില്‍ (കല്ലേലി & കോന്നി ജിഡി സ്റ്റേഷന്‍, പമ്പ (മടമണ്‍ സ്റ്റേഷന്‍ – സിഡബ്ല്യൂസി). കോട്ടയം : മണിമല (പുല്ലാകയര്‍ സ്റ്റേഷന്‍ – സിഡബ്ല്യൂസി). ഇടുക്കി : തൊടുപ്പുഴ (മണക്കാട് സ്റ്റേഷന്‍ – സിഡബ്ല്യൂസി). എറണാകുളം: പെരിയാര്‍ (കാലടി സ്റ്റേഷന്‍ & മാര്‍ത്താണ്ഡവര്‍മ്മ സ്റ്റേഷന്‍), മുവാറ്റുപ്പുഴ (കക്കടശ്ശേരി സ്റ്റേഷന്‍). പാലക്കാട്: ഭാരതപ്പുഴ (വണ്ടാഴി സ്റ്റേഷന്‍). തൃശൂര്‍ : ചാലക്കുടി (വെറ്റിലപ്പാറ സ്റ്റേഷന്‍). വയനാട് : കബനി (ബാവേലി & കക്കവയല്‍, മുത്തന്‍കര സ്റ്റേഷന്‍ – സിഡബ്ല്യൂസി). എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്.
-
local1 day ago
വെള്ളി, ഞായർ ദിവസങ്ങളിൽ അന്ത്യോദയ എക്സ്പ്രസിന് തലശ്ശേരിയിൽ നിന്നു കയറാം
-
film3 days ago
ചിരിയും ആക്ഷനുമായി ത്രസിപ്പിക്കാൻ “ധീരൻ” ജൂലൈ നാലിനു; ട്രെയ്ലർ പുറത്ത്
-
kerala3 days ago
യുവാവിനെ സംഘം ചേര്‍ന്ന് മര്‍ദിച്ചതായി പരാതി; പ്രൊബേഷന്‍ എസ്ഐക്ക് സ്ഥലമാറ്റം
-
india2 days ago
മകന് വൃദ്ധസദനത്തിലേക്ക് അയച്ചു; മനംനൊന്ത് ദമ്പതികള്‍ ജീവനൊടുക്കി
-
india3 days ago
അഹമ്മദാബാദ് വിമാനാപകടം; 275 പേര് കൊല്ലപ്പെട്ടതായി ഔദ്യോഗിക സ്ഥിരീകരണം
-
News3 days ago
പ്രതാപത്തിലേക്കുള്ള കൗണ്ട്ഡൗണ്‍: ഇന്ത്യയുടെ ശുഭാന്‍ഷു ശുക്ല ഇന്ന് ബഹിരാകാശത്തേക്ക്
-
News2 days ago
ഇറാന്റെ ആണവകേന്ദ്രങ്ങള്‍ നശിപ്പിക്കുന്നതില്‍ യുഎസ് ആക്രമണം പരാജയപ്പെട്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്
-
News2 days ago
ഭക്ഷണം കാത്തുനില്‍ക്കുന്നവര്‍ക്ക് നേരെ ഇസ്രാഈല്‍ ആക്രമണം; ഗസ്സയില്‍ 37 പേര് കൊല്ലപ്പെട്ടു