Connect with us

Video Stories

ഇസ്രാഈലും ഇറാനും പടിയിറങ്ങുന്ന ബോള്‍ട്ടനും

Published

on


കെ. മൊയ്തീന്‍കോയ

വൈറ്റ്ഹൗസില്‍ അധികാരം കയ്യാളിയ യുദ്ധകൊതിയന്‍മാരില്‍ ‘വമ്പന്‍’ പടിയിറങ്ങിയ വാര്‍ത്ത ലോകം ആശ്വാസത്തോടെയാണ് സ്വാഗതം ചെയ്തത്. ഭരണരംഗത്തെ പരിചയക്കുറവും നിലപാടുകളിലെ ധാര്‍ഷ്ട്യവും ഡോണാള്‍ഡ് ട്രംപ് തന്നെ പ്രതിസന്ധി സൃഷ്ടിക്കുമ്പോള്‍ എരിതീയില്‍ എണ്ണയൊഴിക്കുകയായിരുന്നു ദേശീയസുരക്ഷ മേധാവിയുടെ സ്ഥാനത്തിരുന്ന് ജോണ്‍ ബോള്‍ട്ടന്‍. പ്രസിഡണ്ടിന്മേല്‍ അധികാരം കൈകാര്യം ചെയ്യുന്ന ‘സൂപ്പര്‍ പ്രസിഡണ്ടാ’യി ജോണ്‍ബോള്‍ട്ടന്‍ ലോക സംഘര്‍ഷം മൂര്‍ച്ഛിപ്പിക്കുന്നതിനിടെയാണ് പുറത്താക്കാന്‍ പ്രസിഡണ്ട് ഡോണാള്‍ഡ് ട്രംപ് വിവേകം പ്രകടിപ്പിച്ചത്. അധികാരത്തിലെത്തിയ ശേഷം ട്രംപ് സ്വീകരിച്ച വിവേകപൂര്‍വ്വമായ തിരുമാനം എന്നാണ് ലോക വാര്‍ത്താമാധ്യമങ്ങളുടെ നിരീക്ഷണം.
സമീപകാലത്ത് സങ്കീര്‍മായ ഫലസ്തീന്‍, ഇറാന്‍, ഉത്തരകൊറിയ, അഫ്ഗാന്‍ പ്രശ്‌നങ്ങളിന്മേല്‍ പരിഹാരനിര്‍ദ്ദേശങ്ങള്‍ ഉയര്‍ന്നുവന്നപ്പോള്‍ സമാധാനത്തിന്റെ പാത തുറന്നു കിടന്നപ്പോഴും അവയൊക്കെ തകര്‍ത്ത് അമേരിക്കയെ യുദ്ധത്തിലേക്ക് നയിക്കാന്‍ കരുക്കള്‍ നീക്കുകയായിരുന്നു ജോണ്‍ബോള്‍ട്ടന്‍. അദ്ദേഹത്തിന്റെ കൂട്ടാളി സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ ഇനിയും വൈറ്റ്ഹൗസില്‍ കഴിയുന്നത് ആശങ്കയുളവാക്കുന്നു.
പശ്ചിമേഷ്യക്ക് തീ കൊടുക്കാന്‍ ബോള്‍ട്ടന്‍ നടത്തിയ നീക്കത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഇസ്രാഈല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുവിന്റെ ‘ജോര്‍ദ്ദാന്‍ താഴ്‌വര’ പ്രഖ്യാപനം. ജോണ്‍ ബോള്‍ട്ടന്‍ ജറൂസലമില്‍ കൂടിയാലോചന അമേരിക്കയിലേക്ക് മടങ്ങിയ ശേഷമാണ് നെതന്യാഹുവിന്റെ പ്രഖ്യാപനം എന്നത് ശ്രദ്ധേയം. ഉപദേശകനെ അന്വേഷിക്കേണ്ട കാര്യമില്ല. ചൊവ്വാഴ്ച നടന്ന ഇസ്രാഈലി തെരഞ്ഞെടുപ്പില്‍ നെതന്യാഹുവിന് പിടിച്ചുനില്‍ക്കാന്‍ അവസാന ആയുധമായിട്ടാണ് ഈ പ്രഖ്യാപനം.
1967-ലെ യുദ്ധത്തില്‍ ഇസ്രാഈല്‍ കയ്യടക്കിയ വെസ്റ്റ്ബാങ്ക് പ്രദേശത്തിന്റെ മൂന്നില്‍ ഒന്നുവരുന്ന ‘ജോര്‍ദ്ദാന്‍ താഴ്‌വര’ ഇസ്രാഈലിനോട് കൂട്ടിചേര്‍ക്കുമെന്നാണ് നെതന്യാഹുവിന്റെ അവകാശവാദം, യു.എന്‍, അറബ്‌ലീഗ്, ഒ.ഐ.സി, യൂറോപ്യന്‍ യൂണിയന്‍ അപലപിച്ചിട്ടുണ്ടെങ്കിലും ട്രംപ് ഭരണകൂടം മൗനത്തിലാണ്. 65,000 ഫലസ്തീനികള്‍ താമസിക്കുന്നു. 7,50 ലക്ഷം ഫലസ്തീനികള്‍ അഭയാര്‍ത്ഥികളായി അയല്‍ രാജ്യങ്ങളിലും കഴിയുന്നുണ്ട്.
ജോര്‍ദ്ദാന്‍ താഴ്‌വരയില്‍ 10,000-ത്തോളം ജൂത കൂടിയേറ്റക്കാരുണ്ട്. ഇസ്രാഈലി സര്‍ക്കാര്‍ അവര്‍ക്ക് സര്‍വസൗകര്യവും നല്‍കുകയാണ്. അമേരിക്ക തയ്യാറാക്കിവരുന്ന ‘സമാധാന’ പദ്ധതിയില്‍, വെസ്റ്റ്ബാങ്കിലെ ജൂത കുടിയേറ്റ മേഖല ഇസ്രാഈലിന്റെ നിയന്ത്രണത്തില്‍ തുടരാനും അധിനിവിഷ്ട ഫലസ്തീന് ഇസ്രാഈലിന് കീഴില്‍ സ്വയംഭരണം അനുവദിക്കാനുമാണ് നിര്‍ദ്ദേശിക്കുന്നത്. ഇസ്രാഈലി തെരഞ്ഞെടുപ്പിന്‌ശേഷം പദ്ധതി പ്രഖ്യാപനം ഉണ്ടാകുമത്രെ. 1967-ല്‍ യുദ്ധത്തെതുടര്‍ന്ന് ഇസ്രാഈല്‍ പിടിച്ചെടുത്ത ഗോലാന്‍കുന്ന് പ്രദേശം ഇസ്രാഈലിനോട് കൂട്ടിച്ചേര്‍ത്തതായി പ്രഖ്യാപനം വന്നത് ഏതാനും മാസങ്ങള്‍ക്ക്മുമ്പാണ്. എല്ലാ രാഷ്ട്രാന്തരീയ നിയമങ്ങളും ഇസ്രാഈല്‍ വലിച്ചുകീറുന്നു. അമേരിക്കയുടെ പദ്ധതി അനുസരിച്ചുതന്നെയാണ് നെതന്യാഹുവിന്റെ പുതിയ പ്രകോപനവും. 120 അംഗ നെസെറ്റില്‍ (പാര്‍ലമെന്റ്) നെതന്യാഹുവിന്റെ ലിക്കുഡ് പാര്‍ട്ടിക്ക് തനിച്ച് ഭൂരിപക്ഷം ലഭിക്കില്ല. തീവ്ര വലതുപക്ഷ പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കി ഭരിക്കാമെന്നാണ് നെതന്യാഹുവിന്റെ പ്രതീക്ഷ. ഏപ്രില്‍ മാസം നടന്ന തെരഞ്ഞെടുപ്പിനുശേഷം ഇങ്ങനെ ശ്രമം നടന്നിരുന്നുവെങ്കിലും വിജയിക്കാതെ വന്നതാണ് തെരഞ്ഞെടുപ്പിനു കാരണം. മുന്‍ സൈനിക മേധാവി ബെന്നി ഗാന്റ്‌സ് നേതൃത്വംനല്‍കുന്ന ബ്ലു ആന്റ് വൈറ്റ് സഖ്യമാണ് എതിരാളികളായത്. 13 വര്‍ഷമായി നെതന്യാഹു പ്രധാനമന്ത്രിയാണ്. അതേസമയം, പ്രതിപക്ഷത്ത് സോഷ്യലിസ്റ്റ്, അറബ് ഗ്രൂപ്പ് എന്നിവരുടെ പിന്തുണയുണ്ട്. ഫലസ്തീനികള്‍ക്കിടയില്‍ അഞ്ച് അറബ്പാര്‍ട്ടികള്‍ പ്രവര്‍ത്തിക്കുന്നു. നിലവിലെ പാര്‍ലമെന്റില്‍ അഞ്ച് അറബ് അംഗങ്ങളുണ്ട്. ഇസ്രാഈലി രാഷ്ട്രീയത്തില്‍ തീവ്ര നിലപാട് സ്വീകരിക്കുന്ന നെതന്യാഹുവിന്റെ നിലനില്‍പ്പ് ട്രംപ് ഭരണകൂടത്തിന്റെ പിന്തുണയിലാണ്. ഇസ്രാഈലി രൂപീകരണത്തെതുടര്‍ന്ന് ലോകമെമ്പാടുമുള്ള ജൂതര്‍ ഇസ്രാഈലിലേക്ക് കൂടിയേറിയപ്പോള്‍, ഏറ്റവും കൂടുതല്‍ എത്തിയത് റഷ്യയില്‍നിന്നായിരുന്നു എന്നത് ശ്രദ്ധേയം. തെരഞ്ഞെടുപ്പിന് ഏതാനും മാസംമുമ്പ്, മോസ്‌കോ സന്ദര്‍ശിച്ച് റഷ്യന്‍ പിന്തുണ ഉറപ്പാക്കാന്‍ നെതന്യാഹു ശ്രമിച്ചു. നിരവധി അഴിമതി കേസുകളെ അഭിമുഖീകരിക്കുന്ന നെതന്യാഹുവിന് ജീവന്‍മരണപോരാട്ടമാണ്.
ജോണ്‍ ബോള്‍ട്ടന്‍ അവസാനംവരെ ശ്രമിച്ചത് ഇറാനെതിരെ യുദ്ധം എന്ന നിലപാടിലേക്ക് അമേരിക്കയെ എത്തിക്കാനായിരുന്നു. 2015-ലെ ആണവകരാറില്‍നിന്ന് ഏകപക്ഷീയമായി പിന്‍മാറുന്നതിനും ഉപരോധം പുനസ്ഥാപിക്കുന്നതിനും തന്ത്രം ആസൂത്രണം ചെയ്തത് ബോള്‍ട്ടന്‍ ആണെന്ന് വൈറ്റ്ഹൗസില്‍നിന്ന് വാര്‍ത്തകള്‍ പുറത്തുവരുന്നത് അല്‍ഭുതപ്പെടുത്തുന്നു. മെച്ചപ്പെട്ട ഒരു കരാറ് എന്നാണ് ട്രംപിന്റെ തന്ത്രം. ഇറാനുമായി ഏറ്റുമുട്ടല്‍ അപകടകരമായിരിക്കുമെന്ന് യുദ്ധകാര്യ വിദഗ്ധര്‍ ട്രംപ് ഭരണകൂടത്തിന് മുന്നറിയിപ്പ് നല്‍കിയതാണ്. എന്നാല്‍ ജോണ്‍ ബോള്‍ട്ടന് ഈ നീക്കത്തോട് വിയോജിപ്പാണ്. ഇറാനുമായി ചര്‍ച്ചക്ക് സന്നദ്ധത അറിയിക്കാന്‍ അമേരിക്ക നിരവധി ശ്രമം നടത്തിയെങ്കിലും ഉപരോധം പിന്‍വലിക്കാതെ ചര്‍ച്ചയില്ലെന്ന നിലപാടില്‍ ഇറാന്‍ നേതൃത്വം ഉറച്ചുനില്‍ക്കുന്നു. അരാംകോ അക്രമണത്തിനുശേഷവും ഇറാനുമായി ചര്‍ച്ചക്ക് ട്രംപ് തയ്യാറാണ്. സെപ്തംബര്‍ 23ന് യു.എന്‍ പൊതുസഭയെ അഭിമുഖീകരിക്കാന്‍ ന്യൂയോര്‍ക്കിലെത്തുമ്പോള്‍ ഇറാന്‍ പ്രസിഡണ്ട് ഹസന്‍ റൂഹാനിയുമായി ചര്‍ച്ച നടത്തണമെന്നാണ് ട്രംപിന്റെ താല്‍പര്യം. ഫ്രാന്‍സ് മുഖേന ഇങ്ങനെ നീക്കം ട്രംപ് നേരിട്ട് നടത്തിയിരുന്നു. ചര്‍ച്ചക്ക് ഉപാധികളില്ലെന്ന് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ വ്യക്തമാക്കുമ്പോള്‍ ‘ഉപരോധത്തിന് എന്ത് സംഭവിക്കുമെന്ന് കാണാ’മെന്നുള്ള ട്രംപിന്റെ പ്രതികരണം ഉപരോധത്തില്‍ അയവുവരുത്തിയെങ്കിലും ഇറാന്‍ നേതാവിനെ കാണുക എന്ന താല്‍പര്യം പ്രകടമാവുന്നു. ജോണ്‍ ബോള്‍ട്ടന്‍ ട്രംപിന്റെ ഈ നീക്കത്തോട് ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചതോടെയാണ് ധൃതിപിടിച്ച് പുറത്താക്കല്‍ നടപടിവന്നത്.
2004-07 കാലഘട്ടത്തില്‍ അന്നത്തെ പ്രസിഡണ്ട് ജോര്‍ജ് ഡബ്ല്യു ബുഷിന്റെ വിദേശനയ രൂപീകരണത്തില്‍ മുഖ്യപങ്ക് വഹിച്ചവരാണ് യുദ്ധകൊതിയന്‍മാരായ ജോണ്‍ ബോള്‍ട്ടനും മൈക് പോംപിയോവും. ഇറാഖ് അധിനിവേശത്തിന് കാരണമായതും ഇവരുടെ തെറ്റായ ഉപദേശമാണ്. അന്നത്തെ വൈസ് പ്രസിഡണ്ട് ഡിക്‌ചെനിയുടെ സന്തത സഹചാരികളാണ് ഇരുവരും. ഇറാഖിനുശേഷം ഇറാനെ അക്രമിക്കാന്‍ ഇവരുടെ സമ്മര്‍ദ്ദം ശക്തമായിരുന്നു. ഇറാഖ് അധിനിവേശംതന്നെ സാമ്പത്തികരംഗം തകര്‍ത്തതിനാല്‍ ഇറാന്‍ ആക്രമിക്കാനുള്ള പദ്ധതി അമേരിക്ക മാറ്റിവെക്കുകയായിരുന്നു. സഊദിയുമായി കൈകോര്‍ക്കുമ്പോള്‍ ഇറാനെതിരെ അക്രമത്തിന് ട്രംപ് മടിച്ചുനില്‍ക്കുകയാണ്. ഉത്തരകൊറിയ, അഫ്ഗാന്‍, ചൈന തുടങ്ങി വിദേശനയ രൂപീകരണത്തിന് കടുത്ത നിലപാട് സ്വീകരിക്കുകയും തെറ്റായ ഉപദേശം പ്രസിഡണ്ടിന് നല്‍കുകയും ചെയ്തിരുന്നുവെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. പ്രസിഡണ്ട് സ്ഥാനത്ത് ഡമോക്രാറ്റിക്, റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരായ ആരുവന്നാലും മുന്‍കാലങ്ങളില്‍ വിദേശനയം രൂപീകരിക്കുക ഇത്തരം യുദ്ധകൊതിയന്‍മാരായിരുന്നു. ട്രംപിന്റെ ഇപ്പോഴത്തെ തിരിച്ചറിവ് ബോര്‍ട്ടനെ മാറ്റുന്നതില്‍ മാത്രമായി ചുരുങ്ങിയാല്‍ മാറില്ല, വിദേശനയം ലോകാഭിപ്രായത്തെ മാനിക്കാനും സംഘര്‍ഷം ലഘൂകരിക്കാനും മറ്റേതൊരു രാഷ്ട്രീയത്തേക്കാളും നിലപാട് സ്വീകരിക്കാന്‍ കഴിയുക അമേരിക്ക എന്ന വന്‍ ശക്തിക്കാണ്. ലോക രാജ്യങ്ങളുടെ ഗതിവിഗതികള്‍ നിയന്ത്രിക്കാന്‍ കഴിയുന്ന സാമ്പത്തിക, സൈനിക ശക്തിക്ക് വിവേകപൂര്‍വമായ സമീപനം ഇനിയെങ്കിലും ഉണ്ടാകുമെന്ന് പ്രത്യാശിക്കാം.

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending