Video Stories
മനോഹരമായ ഭൂമിയെ മനുഷ്യന് നശിപ്പിക്കുകയോ

പി. മുഹമ്മദ് കുട്ടശ്ശേരി
മനുഷ്യന് ജന്മം നല്കിയ, അവന് പാര്‍ക്കുന്ന ഈ ഭൂമി ദൈവം കനിഞ്ഞേകിയ മഹത്തായ ഒരു അനുഗ്രഹമാണ്. ഭൂമി എന്നു പറയുമ്പോള്‍ അതിലെ ആന്തരികവസ്തുക്കള്‍, ഖനിജങ്ങള്‍, ഉപരിതലത്തിലെ സസ്യങ്ങള്‍, വൃക്ഷങ്ങള്‍, വിവിധ തരം പ്രാണികള്‍, പക്ഷികള്‍, മൃഗങ്ങള്‍, കുന്നുകള്‍, മലകള്‍, ജലം, നദികള്‍, സമുദ്രങ്ങള്‍, വായു എല്ലാം ഉള്‍പ്പെടുന്നു. ഈ ഭൂമിയും അതിലെ വസ്തുക്കളും നിങ്ങള്‍ക്ക് വേണ്ടിയാണ് സൃഷ്ടിച്ചതെന്ന് സ്രഷ്ടാവ് മനുഷ്യനെ ഉണര്‍ത്തുന്നു. ദൈവത്തിന്റെ അസ്തിത്വത്തിനും സൃഷ്ടിവൈഭവത്തിനുമുള്ള ഏറ്റവും വലിയ തെളിവാണ് മനോഹരമായ ഈ ഭൂമിയും അതിലെ എണ്ണിയാല്‍ ഒടുങ്ങാത്ത വസ്തുക്കളും. ഈ ഭൂമിയിലെ വായു ശ്വസിച്ചും ജലം ഉപയോഗിച്ചും ഇവിടെ കൃഷി ചെയ്തും പഴങ്ങളും ഉല്‍പ്പന്നങ്ങളും തിന്നും സൃഷ്ടാവിന് നന്ദി കാണിച്ചും അവന്റെ ആജ്ഞകള്‍ അനുസരിച്ചും ജീവിക്കുകയാണ് മനുഷ്യന്റെ കടമ.
എന്നാല്‍ മനുഷ്യന് അവന്റെ താല്പര്യങ്ങള്ക്ക് വേണ്ടി ഈ ഭൂമിയെ അതില ജലം, കുന്നുകള്‍ മലകള്‍, വനങ്ങള്‍, വൃക്ഷങ്ങള്‍,ജീവികള്‍ എന്നിവയെ തെറ്റായി കൈകാര്യം ചെയ്യുക വഴി വമ്പിച്ച നാശത്തിലേക്കാണ് ഭൂലോകത്തെ നയിക്കുന്നത്. വെള്ളപ്പൊക്കം, മലയിടിച്ചല്‍, ഉരുള്‍പൊട്ടല്‍, അത്യുഷ്ണം തുടങ്ങിയ പ്രകൃതി മാറ്റങ്ങള്‍ക്കെല്ലാം ഒരളവോളം കാരണം മനുഷ്യന്റെ തന്നെ ദുഷ്ചെയ്തികളാണ്. സൂര്യനില്‍ നിന്നുള്ള അപകടകാരിയായ അള്‍ട്രാവയലറ്റ് കിരണങ്ങള്‍ ഭൂമിയിലേക്ക് വീണ് മനുഷ്യര്‍ക്കും ജീവജാലങ്ങള്‍ക്കും വിപത്ത് സംഭവിക്കാതിരിക്കാന്‍ സ്രഷ്ടാവ് അന്തരീക്ഷത്തില്‍ സ്ഥാപിച്ച കവചമാണ് ഓസോണ്‍ പാളി. എന്നാല്‍ മനുഷ്യന് പുറത്തേക്ക് വിടുന്ന മാരകമായ വാതകങ്ങള്‍ ഈ സംരക്ഷണ കവചത്തിന് തുളകള്‍ വീഴ്ത്തുകയാണ്. ഇത് ക്രമാതീതമായി വര്‍ധിച്ചാല്‍ ശക്തമായ ചൂട് കാരണം ഈ ഭൂമിയില്‍ ജീവിക്കുക തന്നെ അസാധ്യമാകുന്ന അവസ്ഥയുണ്ടാകുന്നു. ഇവിടെ ജനിച്ചു വളരുന്ന എല്ലാ തലമുറകള്‍ക്കും ഭാവിയില്‍ ജീവിക്കാനുള്ള സ്ഥലമാണ് ഈ ഭൂമി. പ്രസിദ്ധ അറബി ചിന്തകനായ അബ്ദുല്‍ ബായി ഖലീഫ ഒരു ലേഖനത്തില്‍ പ്രസ്താവിക്കുന്നത് ശ്രദ്ധേയമാണ്. 2080 ആകുമ്പോഴേക്കും പരിസ്ഥിതി പ്രശ്നം അതിരൂക്ഷമാകും. ജലം ഒരപൂര്‍വ്വ വസ്തുവായി മാറും. അറുനൂറ് ദശലക്ഷം മനുഷ്യന് ആഹാരം കിട്ടാതെ വിഷമിക്കും. ചൂട് അതികഠിനമാകും.
പ്രകൃതി നേരിടുന്ന ഏറ്റവും വലിയ ഭീഷണി ഇന്ന് മലിനീകരണമാണ്. വായു മലിനീകരണം, ജലമലിനീകരണം, മണ്ണ് മലിനീകരണം, പരിസര മലിനീകരണം തുടങ്ങിയവ. വിശ്വാസികളെ സംബന്ധിച്ചിടത്തോളം ശുദ്ധി വിശ്വാസത്തിന്റെ തന്നെ പകുതിയാണ്. ‘ദൈവം വൃത്തി പാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു’- ഖുര്‍ആന്‍ പ്രസ്താവിക്കുന്നു. മനുഷ്യന് ശ്വസിക്കുന്നത് ശുദ്ധ വായുവായിരിക്കണം.
അന്തരീക്ഷം ദുര്‍ഗന്ധ മലീമസമാകുന്ന പ്രവൃത്തികളൊന്നും മനുഷ്യന് ചെയ്തുകൂടാ. ജനങ്ങള്‍ നടന്നുപോകുന്ന വഴികളിലും വൃക്ഷത്തണലുകളിലും മൂത്രമൊഴിക്കുന്നതും മലവിസര്‍ജ്ജനം നടത്തുന്നതും പ്രവാചകന് നിരോധിക്കുന്നു. വിഷവാതകങ്ങളും മാലിന്യങ്ങളും വെയിസ്റ്റു അശുദ്ധ വസ്തുക്കളും കൊണ്ട് വായു മലിനീകരണം സൃഷ്ടിക്കുന്നത് ആരോഗ്യ ശാസ്ത്രരംഗത്തെ വിദഗ്ദ്ധര്‍ കഠിനമായി എതിര്‍ക്കുന്നു. ദൈവം മനുഷ്യര്‍ക്ക് നല്കിയ മറ്റൊരു വലിയ അനുഗ്രഹമാണല്ലോ വെള്ളം. ഒരു തുള്ളി ശുദ്ധജലത്തിന്റെ വില എത്രയാണ്. കിണറുകളും കുളങ്ങളും തോടുകളും പുഴകളും സമുദ്രങ്ങളുമെല്ലാം മലിനമാകാതെ സൂക്ഷിക്കാന്‍ അവര്‍ ബാധ്യസ്ഥനാണ്. ഒഴുകുന്നതോ കെട്ടിനില്‍ക്കുന്നതോ ആയ വെള്ളത്തിലും കുളിക്കുന്ന സ്ഥലത്തും മൂത്രമൊഴിക്കുന്നത് നബി നിരോധിക്കുന്നു. മൂത്രത്തിന്റെ മണമുള്ള വീടുകളിലേക്ക് അനുഗ്രഹത്തിന്റെ മാലാഖമാര്‍ കടന്നുവരികയില്ല- തിരുമേനി താക്കീത് ചെയ്യുന്നു. നിങ്ങള്‍ മൂത്രത്തില്‍ നിന്ന് ശുദ്ധിയാവുക-പ്രവാചകന് ഉപദേശിക്കുന്നു. മലിനജലത്തിന്റെ ഉപയോഗം കരള്‍ വൃക്ക തുടങ്ങിയവയെ സാരമായി ബാധിക്കുമെന്നു മാത്രമല്ല, കാന്‍സര്‍ വരെയെത്തുന്ന പല രോഗങ്ങള്‍ക്കും കാരണമാകുമെന്ന് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നു. പാഴ് വസ്തുക്കള്‍ അമിതമായി വെള്ളത്തില്‍ ഉപേക്ഷിച്ചാല്‍ വെള്ളം വിഷലിപ്തമാവുകയും അത് പല രോഗങ്ങളെയും വിളിച്ചുവരുത്തുകയും ചെയ്യുമെന്നും ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നു.
വൃക്ഷങ്ങള്‍ക്കും ചെടികള്‍ക്കും പ്രകൃതി സംരക്ഷണത്തില്‍ വലിയ പങ്ക് വഹിക്കാനുണ്ട്. അതുകൊണ്ട് അനിവാര്യഘട്ടത്തില്‍ മാത്രമേ മരം മുറിക്കാവൂ. വനനശീകരണം ഇന്ന് സര്‍വ്വ വ്യാപകമായ ഒരു ദുഷ്പ്രവണതയാണ്. വായു ശുദ്ധീകരിക്കുന്നതില്‍ മാത്രമല്ല, ആഴത്തില്‍ ഭൂമിയില്‍ പരന്നുകിടക്കുന്ന വേരുകള്‍ക്ക് മണ്ണൊലിപ്പ് തടയുന്നതില്‍ വലിയ പങ്കുണ്ട്. അതിനാല്‍ മരങ്ങള്‍ നശിപ്പിക്കുന്നതിനെ പ്രവാചകന് കഠിനമായി നിരോധിക്കുന്നു. അതുപോലെ മരങ്ങള്‍ വെച്ചുപിടിപ്പിക്കുന്നതിനെ ഒരു പുണ്യകര്‍മ്മമായി കാണുകയും ചെയ്യുന്നു. ഒരു മരത്തെ നടുകയോ ഒരു കൃഷി നടത്തുകയോ ചെയ്തിട്ട് അതില്‍ നിന്ന് പക്ഷികളും മൃഗങ്ങളും മനുഷ്യരും തിന്നുന്നത് പുണ്യദാനമായി കണക്കാക്കപ്പെടുന്നു.
കീടനാശിനികളുടെയും രാസവസ്തുക്കളുടെയും അമിതമായ ഉപയോഗം മണ്ണിന്റെ പ്രകൃതിജന്യമായ ഗുണം നശിപ്പിക്കുക മാത്രമല്ല, ഫലങ്ങളും കായകളും മറ്റു ഉല്‍പ്പന്നങ്ങളും വിഷപില്തമാവുകയും ചെയ്യുന്നു. ജനങ്ങളെ ദ്രോഹിക്കുന്ന വിധമുള്ള ഇത്തരം പ്രവൃത്തികളില്‍ നിന്ന് വിശ്വാസികള്‍ ഒഴിഞ്ഞുനില്ക്കണം. മനുഷ്യന് മണ്ണിനെയും വെള്ളത്തെയും വായുവിനെയും പ്രകൃതിയെയും തന്നെയും മറന്ന് തന്റെ സൗകര്യങ്ങളും താല്പര്യങ്ങളും മാത്രം പരിഗണിച്ചു പ്രവര്‍ത്തിക്കുമ്പോള്‍ എന്തെല്ലാം അനര്‍ത്ഥങ്ങളാണ് അത് സൃഷ്ടിക്കുന്നത്.
‘നിങ്ങള്‍ നിങ്ങളെ തന്നെ നാശത്തിലേക്ക് തള്ളി നീക്കരുത്’- ഖുര്‍ആന്‍. ഈ ഭൂമിയില്‍ നിന്നാണ് മനുഷ്യന് വന്നത്. ഇവിടെയാണ് അവന് പാര്‍ക്കുന്നത്. അവന്റെ ജീവിതത്തിനാവശ്യമായ വായുവും വെള്ളവും ധാന്യങ്ങളും പഴങ്ങളും പച്ചക്കറികളുമെല്ലാം ഭൂമിയാണ് തരുന്നത്. ജീവിതം അവസാനിച്ചാല്‍ തിരിച്ചുപോകുന്നത് ഈ ഭൂമിക്കുള്ളിലേക്ക് തന്നെ- ഇങ്ങനെയുള്ള ഈ ഭൂമിയെ മനുഷ്യന് എത്ര മാത്രം സ്നേഹിക്കണം.; ആദരിക്കണം. ഇതിന്റെ മനോഹരമായ പ്രകൃതി നശിപ്പിച്ച് മറ്റൊന്നായി മാറ്റുന്നത് എന്തൊരു നന്ദികേടാണ്. ‘നിങ്ങള്‍ ഭൂമിയില്‍ നാശം പ്രവര്‍ത്തിക്കരുത്’-ഖുര്‍ആന്‍.
Celebrity
‘എന്നെ വേടന് എന്ന് സ്നേഹത്തോടെ ആദ്യം വിളിച്ചത് അവരാണ്’; പേരിന് പിന്നിലെ കഥ പറഞ്ഞ് വേടന്
ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്.

സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ് താന്‍ നടത്തുന്നതെന്നും വേടന് പറയുന്നു.’ നമ്മള് നടത്തുന്നത് വ്യക്തികള്‍ക്കെതിരായ പോരാട്ടമല്ല, സംഘടിതമായി നിലനില്‍ക്കുന്ന ചാതുര്‍വര്‍ണ്യത്തിന് എതിരായി, സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ്. ഞാന്‍ സമത്വവാദിയാണ് എന്ന് വിശ്വസിക്കുന്ന ആളാണ്. ഞാന്‍ വേദികളില്‍ കയറി തെറി വിളിക്കുന്നു, പാട്ടിലൂടെ തെറി വിളിക്കുന്നു എന്ന് പറയുന്നവരുണ്ട്. എന്നാല്‍ ഞ ഒരു വ്യക്തിയെ അല്ല തെറി വിളിക്കുന്നത്.
ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്. ഇത് ഇപ്പോഴുമുണ്ടോ എന്ന് ചോദിക്കുന്നിടത്ത് കൂടിയാണ് നമ്മള് ജീവിക്കുന്നത്. വളരെ വിസിബിളായി ജാതി പറയുന്നിടത്ത് വന്നു ഇവിടെ ജാതിയുണ്ടോ വേടാ എന്ന് പറയുന്ന ആളുകളുമുണ്ട്,’ എന്നും വേടൻ കൂട്ടിച്ചേർത്തു.
film
ഒ.ടി.ടി റിലീസിനൊരുങ്ങി ഈ മൂന്ന് ചിത്രങ്ങള്‍ പ്രേക്ഷകരുടെ മുന്നിലേക്ക്
കഴിഞ്ഞ ആഴ്ച തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായിയെത്തിയ തുടരും ഒ.ടി.ടിയില്‍ എത്തിയിരുന്നു.

സിനിമ പ്രേമികള്‍ ഏറെ നാളായി കാത്തിരുന്ന മൂന്ന് ചിത്രങ്ങളാണ് ഈ ആഴ്ച ഒ.ടി.ടിയില്‍ എത്തുന്നത്. കഴിഞ്ഞ ആഴ്ച തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായിയെത്തിയ തുടരും ഒ.ടി.ടിയില്‍ എത്തിയിരുന്നു.
ആലപ്പുഴ ജിംഖാന, പടക്കളം, കര്‍ണിക എന്നി ചിത്രങ്ങളാണ് ഈ ആഴ്ച കാണികളുടെ മുന്നിലേക്കെത്തുന്നത്.
ഖാലിദ് റഹ്മാന് സംവിധാനം ചെയ്ത ആലപ്പുഴ ജിംഖാന ഈ വര്‍ഷം വിഷു റിലീസായി തിയറ്ററുകളില്‍ എത്തിയിരുന്നു. ഖാലിദ് റാഹ്മാനും ശ്രീനി ശശീന്ദ്രനും ചേര്‍ന്ന് തിരക്കഥ രചിച്ച ചിത്രത്തിന് സംഭാഷണം തയ്യാറാക്കിയത് രതീഷ് രവിയാണ്. മുന്‍നിര താരങ്ങളായ നസ്ലിന്, ഗണപതി, ലുക്ക്മാന്‍, സന്ദീപ് പ്രദീപ്, അനഘ രവി, ഫ്രാങ്കോ ഫ്രാന്‍സിസ്, ബേബി ജീന്‍, ശിവ ഹരിഹരന്, ഷോണ്‍ ജോയ്, കാര്‍ത്തിക്, നന്ദ നിഷാന്ത്, നോയില ഫ്രാന്‍സി എന്നിവരാണ് ചിത്രത്തില്‍ പ്രാധാനവേഷത്തിലെത്തിയത്. ചിത്രത്തില്‍ ജിംഷി ഖാലിദ് ഛായഗ്രഹണവും നിഷാദ് യൂസഫ് എഡിറ്റിങ്ങുമാണ് നിര്‍വഹിച്ചിരിക്കുന്നത്. സോണിലൈവിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിക്കും.
സുരാജ് വെഞ്ഞാറാമൂട്,ഷറഫുദ്ദീന്,സന്ദീപ് പ്രദീപ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ മനു സ്വരാജ് സംവിധാനം ചെയ്ത ഫാന്റസി കോമഡി ചിത്രമായ ‘പടക്കളം’ ജൂണ്‍ പത്തിന് ജിയോ ഹോട്ട് സ്റ്റാറിലൂടെ സ്ട്രീമിംങ് ആരംഭിക്കും. ചിത്രത്തിന്റെ പേരുപോലെ ആദ്യവസാനം ഒരു ഗെയിം മോഡലിലാണ് പടക്കളം കഥ പറയുന്നത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പ്രാധാന അഭിനേതാക്കളായി സാഫ്, അരുണ്‍ അജികുമാര്‍, യൂട്യൂബര്‍ അരുണ്‍ പ്രദീപ്, നിരഞ്ജ അനൂപ്, ഇഷാന് ഷൗക്കത്ത്,പൂജ മോഹന്‍രാജ് എന്നിവരാണ് ഉള്ളത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവും വിജയ് സുബ്രഹ്മണ്യവുമാണ് നിര്‍മാണം വഹിച്ചത്.
അരുണ്‍ വെണ്‍പാല സംവിധാനം ചെയ്ത ചിത്രമായ ‘കര്‍ണികയാണ് ‘ അടുത്ത ചിത്രം. പയ്യാവൂര്‍ എന്ന ഗ്രാമത്തില്‍ ഒരു എഴുത്തുകാരന് ദുരൂഹ ആക്രമണത്തിനിരയാകുന്നതിനെ കേന്ദ്രീകരിച്ചുള്ള ഒരു ത്രിലര്‍ ചിത്രമാണിത്. പ്രിയങ്ക നായര്‍, വിയാന്‍ മംഗലശേരി, ടി.ജി രവി, ക്രിസ് വേണുഗോപാല്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി അവതരിപ്പിക്കുന്നത്. മനോരമ മാക്സിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിച്ചു കഴിഞ്ഞു.
Video Stories
നിലമ്പൂരിലെ വിദ്യാര്‍ഥിയുടെ മരണം’ സര്‍ക്കാറിന്റെ കഴിവുകേടിന്റെ ഫലം; പി.കെ കുഞ്ഞാലിക്കുട്ടി
ഇത്രയും വലിയ ഒരു പ്രശ്നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്.

സര്‍ക്കാറിന്റെ കഴിവുകേടിന്റെയും വനംവകുപ്പിന്റെ നിസ്സംഗതയുടെയും ഫലമാണ് നാട്ടില്‍ സംഭവിച്ച് കൊണ്ടിരിക്കുന്നതെന്നും വഴിക്കടവില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചത് ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണെന്നും മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മലയോര കര്‍ഷക ജനതയുടെ പ്രശ്നങ്ങള്‍ ഏറ്റവും ചര്‍ച്ചയായ പ്രദേശമാണ് നിലമ്പൂര്‍. അവിടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നു എന്നത് കൊണ്ട് ഇതൊന്നും ചര്‍ച്ചയാകാതെ പോകണം എന്നാണോ പറയുന്നത്? നിരുത്തരവാദപരമായ കമന്റുകളാണ് വനം മന്ത്രി നടത്തിയത്. തെരഞ്ഞെടുപ്പ് ഉള്ളത് കൊണ്ട് ഈ പ്രശ്നങ്ങള്‍ പ്രശ്നങ്ങളല്ലാതായി മാറുന്നില്ല.
ഇത്രയും വലിയ ഒരു പ്രശ്നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്. സര്‍ക്കാര്‍ ചെയ്യേണ്ടത് ചെയ്യാതെ ഉത്തരവാദിത്തമില്ലാതെ സംസാരിച്ചാല്‍ സര്‍ക്കാര്‍ കൂടുതല്‍ പരിഹാസ്യമാവുകയാണ് ചെയ്യുക. ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞ് മാറിയിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
-
kerala3 days ago
ലക്ഷദ്വീപ് സ്കൂള്‍ ഭാഷാ പരിഷ്കരണം; ഉത്തരവ് ഇറക്കിയത് വിശദമായ പഠനം നടത്താതെ, വിമര്‍ശനവുമായി ഹൈക്കോടതി
-
india3 days ago
കെനിയയില്‍ വാഹനാപകടം; അഞ്ച് വിനോദസഞ്ചാരികള്‍ മരിച്ചു
-
Celebrity2 days ago
‘എന്നെ വേടന് എന്ന് സ്നേഹത്തോടെ ആദ്യം വിളിച്ചത് അവരാണ്’; പേരിന് പിന്നിലെ കഥ പറഞ്ഞ് വേടന്
-
Football2 days ago
പാരഗ്വായെ വീഴ്ത്തി ബ്രസീൽ ലോകകപ്പിന്; അർജന്റീനയ്ക്ക് സമനിലക്കുരുക്ക്
-
film3 days ago
ഒ.ടി.ടി റിലീസിനൊരുങ്ങി ഈ മൂന്ന് ചിത്രങ്ങള്‍ പ്രേക്ഷകരുടെ മുന്നിലേക്ക്
-
kerala3 days ago
തീപിടിച്ച ചരക്കുകപ്പല്‍ ചെരിഞ്ഞു; രക്ഷാദൗത്യം പ്രതിസന്ധിയില്‍
-
india3 days ago
മൂല്യം 17,000 കോടി രൂപ; ആര്‍സിബി വില്‍പ്പനയ്ക്ക്?
-
Health3 days ago
കോവിഡ്: ‘പ്രായമായവരിലും രോഗികളിലും കോവിഡ് ഗുരുതരമാകുന്നു, മാസ്ക് നിർബന്ധം’: ആരോഗ്യമന്ത്രി