Connect with us

Video Stories

നരകം കേന ഗമ്യതേ

Published

on


സുകുമാര്‍ കക്കാട്
ഫാഷിസം ഒരാഗോള തിന്മയാണ്. തിന്മയെ എന്നെന്നേക്കുമായി നശിപ്പിക്കാന്‍ നമുക്ക് കഴിയില്ല. തല്‍ക്കാലത്തേക്ക് അടിച്ചമര്‍ത്താനേ കഴിയൂ. അതുകൊണ്ട് തിന്മയുടെ പത്തിക്കുമേല്‍ നമ്മുടെ ഒരു പാദം സദാ അമര്‍ന്നിരിക്കണം.
എന്താണ് ഫാഷിസമെന്ന ചോദ്യം പ്രസക്തമാണ്. ചിരകാലാര്‍ജ്ജിതമായ മൂല്യങ്ങളുടെയും നീതിബോധത്തിന്റെയും മാനവികതയുടെയും നിരാസമാണത്. അസഹിഷ്ണുതയാണ് അതിന്റെ മുഖമുദ്ര. മേധാവിത്വ ത്വരയാണ് അതിനെ ചലിപ്പിക്കുന്നത്.
മനുഷ്യനും മനുഷ്യനും തമ്മില്‍ തീര്‍ത്താല്‍ തീരാത്ത അന്തരമുണ്ടെന്നും അത് ദൈവഹിതമാണെന്നും അതുകൊണ്ട് യുദ്ധം അനിവാര്യമാണെന്നും ഫാഷിസ്റ്റുകള്‍ വിശ്വസിക്കുന്നു. മനുഷ്യര്‍ ഭിന്ന രുചികളാണെന്നത് ഒരു വസ്തുതയാണ്. അതു പോരാട്ടത്തിനുള്ള പ്രേരകമായിട്ടല്ല, ബഹുസ്വരതയുടെ സിംഫണിയായിട്ടാണ് ബുദ്ധിയുള്ളവര്‍ കാണേണ്ടത്.
ഫാഷിസത്തിന്റെ വിജൃംഭണത്തെ തടയാനുള്ള ലളിതമായ മര്‍ഗം യുക്തിസഹമായ ചോദ്യങ്ങളത്രെ. സ്വന്തം പിതാവിന്റെ പൊയ്മുഖം ചീന്തിയെറിഞ്ഞ് സത്യത്തിന്റെ വെളിച്ചം തേടിച്ചെന്ന നചികേതസിനോട് യമന്‍ അത് വ്യക്തമാക്കുന്നുണ്ട്. ആ മുനികുമാരനെ പോലെ നല്ല ചോദ്യങ്ങള്‍ ചോദിക്കുന്ന ചുണക്കുട്ടികള്‍ ഇനിയും ജനിക്കട്ടെയെന്നാണ് മൃത്യുദേവന്‍ ആശംസിച്ചത്.
യജ്ഞ സംസ്‌കാരം കൊടികുത്തി വാണിരുന്ന ഒരു കാലഘട്ടം ഭൂതകാലത്ത് ഇവിടെയുണ്ടായിരുന്നു. അശ്വമേധ യാഗം നിറവേറ്റുന്നതിന് നൂറുകണക്കിന് മിണ്ടാപ്രാണികളെ കൊന്ന് ചോരപ്പുഴ ഒഴുക്കണമായിരുന്നു. ഈ നിന്ദ്യമായ ആചാരാനുഷ്ഠാനത്തെ വിമര്‍ശിക്കാന്‍ ധൈര്യമുള്ളവര്‍ ജനിച്ച നാടാണ് നമ്മുടേത്.
‘വൃക്ഷാന്‍ഛിത്വ പശൂന്‍ഹത്വാ
കൃത്വാ തധിര കര്‍ദ്ദമം
യദ്യേവം ഗമ്യതേ സ്വര്‍ഗം
നരകം കേന ഗമ്യതേ…?’
വൃക്ഷങ്ങളെ വെട്ടിമുറിച്ചും മിണ്ടാപ്രാണികളെ കൊന്ന് ചോരപ്പുഴയൊഴുക്കിയുമാണ് സ്വര്‍ഗത്തിലേക്ക് പോകുന്നതെങ്കില്‍ നരകത്തിലേക്കുള്ള പോക്ക് പിന്നെ എങ്ങനെയാണ്? ആക്ഷേപ ഹാസ്യത്തിന്റെ കൂരമ്പ് തൊടുത്തുവിട്ട ഈ ബുദ്ധി ജീവിതം യാഥാസ്ഥിതികള്‍ എന്തു ചെയ്തു എന്നു അറിഞ്ഞു കൂടാ. ഒരു പക്ഷേ, വധിച്ചിരിക്കാം.
ജീര്‍ണ്ണിച്ച ആശയങ്ങളെയും വിശ്വാസങ്ങളെയും എതിര്‍ത്തും വിമര്‍ശിച്ചുമൊക്കെയാണ് പുതിയ മതങ്ങള്‍ രംഗപ്രവേശം ചെയ്യുന്നത്. സാര്‍വലൗകിക സാഹോദര്യമാണ് ഇസ്‌ലാം ലോകത്തിന് നല്‍കിയ വലിയ സംഭാവന. എന്നാല്‍ ആ മഹത്തായ ആശയം ജനങ്ങളിലെത്താന്‍ സമയമെടുത്തു.
ഇസ്്‌ലാമിക ചരിത്രത്തിലെ രോമാഞ്ച ജനകമായൊരു സംഭവം ഓര്‍മ്മവരുന്നു. മക്കാ വിജയത്തിനുശേഷം ബാങ്ക് വിളിക്കാന്‍ നിയോഗിക്കപ്പെട്ടത് വലിയ ശബ്ദത്തിനുടമയായ ബിലാല്‍ എന്ന നീഗ്രോ അടിമയെയായിരുന്നു. അദ്ദേഹം വിശുദ്ധ കഅ്ബയുടെ ഉത്തുംഗതയിലേക്ക് കയറിപ്പറ്റുമ്പോള്‍ ശുദ്ധ അറബികള്‍ ബഹളം കൂട്ടി.
‘ഓ… ഈ കറുത്ത നീഗ്രോ അടിമക്ക് നാശം… അവനതാ കഅ്ബയുടെ മോന്തായത്തില്‍ കയറി നില്‍ക്കുന്നു…’ ഇസ്്‌ലാം മതം സ്വീകരിച്ചിട്ടും അവരുടെ രക്തത്തില്‍നിന്ന് വര്‍ണ്ണ വിവേചനത്തിന്റെ വൈറസുകള്‍ ഇറങ്ങിപ്പോയിരുന്നില്ല. ‘ഹേ മനുഷ്യവര്‍ഗമേ നിങ്ങളെ ഞാന്‍ ഒരു സ്ത്രീയില്‍ നിന്നും പുരുഷനില്‍നിന്നും സൃഷ്ടിച്ചു…’ എന്നാരംഭിക്കുന്ന ഖുര്‍ആന്‍ സൂക്തം ഉദ്ധരിച്ചാണ് നബി അവരെ നിശബ്ദരാക്കിയത്.
തിരുനബിയുടെ പ്രബോധനം വമ്പിച്ച പരിവര്‍ത്തനമാണ് അറബികളില്‍ വരുത്തിയത്. കാപ്പിരികളും മനുഷ്യരാണെന്ന് തിരിച്ചറിയാന്‍ അവര്‍ പഠിച്ചു. ബിലാല്‍ ഇബ്‌നു റബാഹിനെ സ്‌നേഹിക്കാനും ആദരിക്കാനും മാത്രമല്ല, പവന്‍ പോലുള്ള തങ്ങളുടെ പെണ്‍കുട്ടികളെ അദ്ദേഹത്തിന് കെട്ടിച്ചുകൊടുക്കാനും അവര്‍ സന്നദ്ധരായി.
പ്രവാചകന്റെ മാനവ ദര്‍ശനം വാഴ്ത്തപ്പെടേണ്ടതാണ്. അദൈ്വതത്തിന്റെ ഈറ്റില്ലമാണ് ഭാരതം. സാധാരണജനങ്ങളിലേക്ക് അത് എത്തിച്ചേര്‍ന്നില്ല.
മാനവദര്‍ശനം ശക്തിയാര്‍ജ്ജിച്ചാല്‍ ഫാഷിസത്തിന് കടന്നുവരാന്‍ സാധ്യമല്ല. നന്മ എവിടെയുണ്ടെങ്കിലും അത് നമ്മില്‍ വന്നുചേരണമെന്നാണ് മുനിമാര്‍ പ്രാര്‍ത്ഥിച്ചിരുന്നത്. ഈ പ്രാര്‍ത്ഥനയുടെ പിന്‍ബലമുള്ളത് കൊണ്ടാവാം പ്രവാചകനെക്കുറിച്ച് ഞാന്‍ കുറച്ചു കവിതകളെഴുതിയിട്ടുണ്ട്. ഇസ്‌ലാമിക ജീവിതം പശ്ചാത്തലമാക്കി കുറെ നോവലുകളും. മതനിരപേക്ഷ നിലപാട് കൈമോശം വരാത്തത് കൊണ്ടാവാം ഇതെല്ലാം സാധിക്കുന്നത്. ഇസ്്‌ലാമിക കഥകളും കവിതകളും കൂടുതല്‍ എഴുതിയത് കൊണ്ട് മുഖ്യധാരാ മാധ്യമങ്ങളും എഴുത്തുകാരും അവഗണിക്കുന്നത് പ്രശ്്‌നമേ അല്ല.

Video Stories

നിലമ്പൂരിലെ വിദ്യാര്‍ഥിയുടെ മരണം’ സര്‍ക്കാറിന്റെ കഴിവുകേടിന്റെ ഫലം; പി.കെ കുഞ്ഞാലിക്കുട്ടി

ഇത്രയും വലിയ ഒരു പ്രശ്‌നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്.

Published

on

സര്‍ക്കാറിന്റെ കഴിവുകേടിന്റെയും വനംവകുപ്പിന്റെ നിസ്സംഗതയുടെയും ഫലമാണ് നാട്ടില്‍ സംഭവിച്ച് കൊണ്ടിരിക്കുന്നതെന്നും വഴിക്കടവില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചത് ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണെന്നും മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മലയോര കര്‍ഷക ജനതയുടെ പ്രശ്‌നങ്ങള്‍ ഏറ്റവും ചര്‍ച്ചയായ പ്രദേശമാണ് നിലമ്പൂര്‍. അവിടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നു എന്നത് കൊണ്ട് ഇതൊന്നും ചര്‍ച്ചയാകാതെ പോകണം എന്നാണോ പറയുന്നത്? നിരുത്തരവാദപരമായ കമന്റുകളാണ് വനം മന്ത്രി നടത്തിയത്. തെരഞ്ഞെടുപ്പ് ഉള്ളത് കൊണ്ട് ഈ പ്രശ്‌നങ്ങള്‍ പ്രശ്‌നങ്ങളല്ലാതായി മാറുന്നില്ല.

ഇത്രയും വലിയ ഒരു പ്രശ്‌നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്. സര്‍ക്കാര്‍ ചെയ്യേണ്ടത് ചെയ്യാതെ ഉത്തരവാദിത്തമില്ലാതെ സംസാരിച്ചാല്‍ സര്‍ക്കാര്‍ കൂടുതല്‍ പരിഹാസ്യമാവുകയാണ് ചെയ്യുക. ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞ് മാറിയിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

kerala

ബസിന്റെ എയര്‍ ലീക്ക് പരിശോധിക്കുന്നതിനിടെ തല കുരുങ്ങി മെക്കാനിക്ക് മരിച്ചു

കണ്ണൂര്‍ പാട്യം പത്തായക്കുന്ന് സ്വദേശി സുകുമാരന്‍(60) ആണ് മരിച്ചത്.

Published

on

ബസിന്റെ എയര്‍ ലീക്ക് പരിശോധിക്കുന്നതിനിടെ തല മഡ്ഗാഡിനിടയില്‍ കുരുങ്ങി മെക്കാനിക്കിന് ദാരുണാന്ത്യം. കണ്ണൂര്‍ പാട്യം പത്തായക്കുന്ന് സ്വദേശി സുകുമാരന്‍(60) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടം സംഭവിച്ചത്.

വാഹനത്തിന്റെ പണി പൂര്‍ത്തിയാതോടെ കൈമാറുന്നതിന് മുമ്പ് എയര്‍ ബലൂണ്‍ ലീക്ക് ആകുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനിടെയാണ് അപകടം. മഡ്ഗാഡിനിടയിലൂടെ തലയിട്ട് എയര്‍ ബലൂണില്‍ സ്്രേപ ചെയ്ത് ലീക്ക് ആകുന്നുണ്ടോ എന്ന് പരിശോധിക്കുകയായിരുന്നു. എന്നാല്‍ എയര്‍ ബലൂണ്‍ താഴ്ന്നതോടെ വാഹനം തഴേക്ക് അമര്‍ന്നു. ഇതോടെ സുകുമാരന്റെ തല മഡ്ഗാഡിനിടെയില്‍ കുടുങ്ങി. സമീപവാസികള്‍ ഏറെ സമയം കഴിഞ്ഞാണ് അപകടം കണ്ടത്. പിന്നീട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Continue Reading

kerala

യുവ അഭിഭാഷകയെ മര്‍ദിച്ച കേസ്; പ്രതി ബെയ്‌ലിന്‍ ദാസിന് വഞ്ചിയൂര്‍ പരിധിയിലുള്ള വിലക്ക് തുടരും; ഹരജി തള്ളി

രണ്ടു മാസത്തേക്ക് വഞ്ചിയൂര്‍ പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കരുതെന്നായിരുന്നു ജാമ്യ വ്യവസ്ഥ.

Published

on

യുവ അഭിഭാഷകയെ മര്‍ദ്ദിച്ച കേസില്‍ പ്രതി ബെയിലിന്‍ ദാസിന് വഞ്ചിയൂര്‍ പരിധിയിലുള്ള വിലക്ക് തുടരും. വിലക്ക് നീക്കണമെന്ന ബെയിലിന്റെ ഹര്‍ജി കോടതി തള്ളി. രണ്ടു മാസത്തേക്ക് വഞ്ചിയൂര്‍ പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കരുതെന്നായിരുന്നു ജാമ്യ വ്യവസ്ഥ.

ഉപാധികളോടെയായിരുന്നു പ്രതി ബെയിലിന്‍ ദാസിന് കോടതി ജാമ്യം അനുവദിച്ചത്.

കഴിഞ്ഞ മാസമാണ് വഞ്ചിയൂര്‍ കോടതിയില്‍ യുവ അഭിഭാഷകയെ ബെയിലിന്‍ അതിക്രൂരമായി മര്‍ദിച്ചത്. യുവതിയുടെ ഇടതു കവിളില്‍ രണ്ടു തവണ ബെയ്ലിന്‍ അടിച്ചു ഗുരുതര പരിക്കേല്‍പ്പിച്ചിരുന്നു. അഭിഭാഷകന്‍ മോപ്സ്റ്റിക് കൊണ്ട് മര്‍ദിച്ചുവെന്നും അഭിഭാഷക പറഞ്ഞിരുന്നു.

ഇതിന് പിന്നാലെ ബെയിലിന്‍ ദാസിനെ പ്രാക്റ്റീസ് ചെയ്യാന്‍ അനുവദിക്കില്ലെന്ന് ബാര്‍ കൗണ്‍സില്‍ അറിയിച്ചിരുന്നു. അടിയന്തര ബാര്‍ കൗണ്‍സില്‍ യോഗം ചേര്‍ന്നാണ് നടപടി എടുത്തത്. പിന്നാലെ പ്രതിക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു.

Continue Reading

Trending