Connect with us

Video Stories

ഡൊണാള്‍ഡ് ട്രംപ് ഇംപീച്ച്‌മെന്റ് ഭീഷണിയില്‍

Published

on

കെ. മൊയ്തീന്‍കോയ

അമേരിക്കയിലെ ഹൂസ്റ്റണില്‍ കഴിഞ്ഞ മാസം അവസാനം അരങ്ങേറിയ രാഷ്ട്രീയ നാടകത്തിന് തിരിച്ചടിയാവുന്നു. ഇന്ത്യന്‍ സമൂഹത്തിന്റെ പേരില്‍ സംഘടിപ്പിച്ച ഹൗഡി മോദി എന്ന പരിപാടിയില്‍ അമേരിക്കയുടെ അടുത്ത പ്രസിഡണ്ടായി റൊണാള്‍ഡ് ട്രംപ് തന്നെ വരണം എന്ന ആശംസകള്‍ നേര്‍ന്നുകൊണ്ടാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തിരിച്ചുവന്നത്. നരേന്ദ്രമോദിയെ ഇന്ത്യയുടെ രാഷ്ട്രപതിയായി പ്രകീര്‍ത്തിച്ച് പ്രചരിപ്പിച്ചുകൊണ്ടാണ് അമേരിക്കന്‍ പ്രസിഡണ്ടിന്റെ വാക്കുകള്‍ പുറത്തുവന്നത്. ഇരുവരും വാനോളം പരസ്പരം പുകഴ്ത്താനും മറന്നില്ല. എന്നാല്‍ മോദിയുടെ പ്രശംസ അറംപറ്റിയോ എന്ന് സംശയിക്കാവുന്ന സംഭവവികാസങ്ങളാണ് അമേരിക്കന്‍ രാഷ്ട്രീയത്തില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്.

ട്രംപിനെ ഇംപീച്ച് ചെയ്യാന്‍ അമേരിക്കന്‍ കോണ്‍ഗ്രസ് നടപടി തുടങ്ങുകയും ഇതുമായി ബന്ധപ്പെട്ട് അന്വേഷണ സമിതികളെ നിയോഗിക്കുകയും ചെയ്തിരിക്കുകയാണ്. അന്വേഷണം ആരംഭിക്കുകയും ചെയ്തു. ഉക്രൈന്‍ പ്രസിഡണ്ടുമായി ബന്ധപ്പെട്ട് നടത്തിയ ടെലിഫോണ്‍ സംഭാഷണങ്ങള്‍ വ്യക്തമായ തെളിവോടെ പുറത്തുവന്നതാണ് ട്രംപിനെ കുടുക്കിയത്. അടുത്തവര്‍ഷം നടക്കുന്ന പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ തന്റെ രാഷ്ട്രീയ എതിരാളിയായ മുന്‍ വൈസ് പ്രസിഡണ്ട് ഡെമോക്രാറ്റിക്കുകാരനായ ജോ ബൈഡനെ വ്യക്തിപരമായി തേജോവധം ചെയ്യാനാണ് സംഭാഷണത്തില്‍ അഭ്യര്‍ത്ഥിച്ചുകാണുന്നത്. ബൈഡനും മകനും ഉക്രൈനില്‍ ഒരു പ്രകൃതിവാതക കമ്പനിയുടെ ഡയറക്ടര്‍മാര്‍ ആയിരുന്നു. അവര്‍ പ്രവര്‍ത്തിച്ചിരുന്ന കാലഘട്ടത്തിലെ നടപടികളെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിടാനാണ് ഉക്രൈന്‍ പ്രസിഡണ്ടിനോട് വ്യക്തിപരമായി സമ്മര്‍ദ്ദം ചെലുത്തുന്നത്. എന്നാല്‍ ഉക്രൈന്‍ പ്രസിഡണ്ട് റമിസെല ഇക്കാര്യത്തില്‍ വാഗ്ദാനമൊന്നും അമേരിക്കന്‍ പ്രസിഡണ്ടിന് നല്‍കിയിട്ടില്ല. ഇത്തരമൊരു അഭ്യര്‍ത്ഥനതന്നെ അമേരിക്കന്‍ ഭരണഘടനാവിരുദ്ധമാണെന്ന് ജനപ്രതിനിധി സഭ സ്പീക്കര്‍ കൂടിയായ നാന്‍സി പെലോസി കുറ്റപ്പെടുത്തി.

അമേരിക്കയില്‍ മാത്രമല്ല ഉക്രൈനിലും ടെലഫോണ്‍ അഭ്യര്‍ത്ഥന വിവാദമായി കഴിഞ്ഞു. സംഭാഷണത്തിന്റെ വിവരങ്ങള്‍ വിവിധ വാര്‍ത്താമാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. എന്നാല്‍ സമ്മര്‍ദ്ദം ചെലുത്തിയിട്ടില്ല എന്ന വൈറ്റ്ഹൗസ് അവകാശവാദം ഇത്തരമൊരു അഭ്യര്‍ത്ഥന നടത്തി എന്ന കാര്യം ഇതുവഴി തുറന്നു സമ്മതിക്കുന്നുണ്ട്. ഇംപീച്ച്‌മെന്റിലേക്കുള്ള അന്വേഷണം ആരംഭിച്ചുകഴിഞ്ഞു. പ്രത്യേക പ്രതിനിധി ഇതുമായി ബന്ധപ്പെട്ട് രാജി സമര്‍പ്പിച്ചു കഴിഞ്ഞു അടുത്ത ദിവസം തന്നെ അന്വേഷണ സമിതി മുമ്പാകെ ഹാജരാകാന്‍ അദ്ദേഹത്തോടു ആവശ്യപ്പെട്ടിട്ടുണ്ട്. ഉക്രൈന്‍ പ്രസിഡണ്ട് റമിസെലയോട് നടത്തിയ ആശയവിനിമയത്തിന്റെ പൂര്‍ണ്ണ രേഖകള്‍ സമിതി മുമ്പാകെ ഹാജരാക്കണമെന്ന് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോവിനോട് അന്വേഷണ സമിതി ആവശ്യപ്പെട്ടു കഴിഞ്ഞു.

കൂടുതല്‍ തെളിവുകള്‍ ശേഖരിച്ച് ശേഷം അന്വേഷണസമിതിയാണ് റൊണാള്‍ഡ് ട്രംപ് നടത്തിയ കുറ്റങ്ങള്‍ സംബന്ധിച്ച് അമേരിക്കന്‍ കോണ്‍ഗ്രസ് മുമ്പാകെ റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടത്. ഡെമോക്രാറ്റിക് പാര്‍ട്ടി ട്രംപിനെതിരെ രണ്ടുംകല്‍പ്പിച്ച് രംഗത്തിറങ്ങിക്കഴിഞ്ഞു. അടുത്തവര്‍ഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി ട്രംപ് തന്നെയാണ്. വിദേശ രാജ്യങ്ങളോട് ട്രംപ് ഈ നിലയില്‍ സഹായം തേടുന്നത് ഇതാദ്യമായല്ല. അമേരിക്കന്‍ കോണ്‍ഗ്രസിലെ രണ്ട് അംഗങ്ങള്‍ ഇസ്രാഈല്‍ സന്ദര്‍ശിക്കാന്‍ നടത്തിയ ശ്രമം തടഞ്ഞതും പ്രസിഡണ്ട് തന്നെയാണ് ആണ്. അമേരിക്കന്‍ കോണ്‍ഗ്രസിന്റെ ചരിത്രത്തില്‍ ആദ്യമായി അംഗങ്ങളായ രണ്ട് മുസ്‌ലിം വനിതാഅംഗങ്ങളുടെ സന്ദര്‍ശനമാണ് തടഞ്ഞത്. സോമാലിയന്‍ വംശജയായ ഇല്‍ഹാന്‍ ഒമര്‍, ഫലസ്തീന്‍ വംശജയായ റാഷിദ് തലയില്‍ എന്നിവര്‍ക്കാണ് ഈ ദുരനുഭവം.

സന്ദര്‍ശനത്തിന് ഏതാനും ദിവസങ്ങള്‍ക്കുമുമ്പ് ഇസ്രാഈലി പ്രധാനമന്ത്രി നെതന്യാഹു നേരിട്ട് ടെലഫോണില്‍ വിളിച്ചാണ്് സന്ദര്‍ശനം തടഞ്ഞത്. അമേരിക്കന്‍ ചരിത്രത്തില്‍ ഇത്തരം സംഭവങ്ങള്‍ അത്യപൂര്‍വമാണ്. ഉത്തരവാദിത്തം മറന്നുകൊണ്ടുള്ള കോമാളിവേഷമായി അമേരിക്കന്‍ രാഷ്ട്രീയക്കാര്‍ ഇതുവഴി ഡൊണാള്‍ഡ് ട്രംപിനെ പരിഹസിക്കുകയാണ്. ഇല്‍ഹാന്‍ ഒമറിനെ വംശീയമായി അധിക്ഷേപിച്ചതും ആരും മറന്നിട്ടില്ല. 30 വര്‍ഷം മുമ്പ് സോമാലിയയില്‍നിന്നും കുടിയേറിയ കുടുംബത്തിലെ അംഗമായ ഇവര്‍ സൊമാലിയയിലേക്ക് തിരിച്ചു പോകണമെന്നാണ് പ്രസിഡണ്ട് ആവശ്യപ്പെട്ടത്. ഇത് അമേരിക്കന്‍ രാഷ്ട്രീയത്തില്‍ വലിയ കോളിളക്കം സൃഷ്ടിച്ചു.

ഹൂസ്റ്റണിലെ ചടങ്ങിനിടയില്‍ പ്രശംസകള്‍ വായിക്കുമ്പോള്‍ ഇരു രാഷ്ട്രീയ നേതാക്കന്മാരും രാഷ്ട്രീയ മര്യാദയും സ്വന്തം രാജ്യത്തിന്റെ താല്‍പര്യങ്ങളും വിസ്മരിച്ചു എന്നത് നിര്‍ഭാഗ്യകരമാണ്. നരേന്ദ്രമോദിയെ അമേരിക്കന്‍ പ്രസിഡണ്ട് ഇന്ത്യന്‍ രാഷ്ട്രപതി എന്ന് വിശേഷിപ്പിച്ചത് സംഘ്പരിവാര്‍ അജണ്ടക്ക് ശക്തിപകരുന്നതാണ്. രാഷ്ട്രപതി മഹാത്മാഗാന്ധിയെ വിസ്മരിക്കാനും വിസ്മൃതിയില്‍ തള്ളാനും സംഘ്പരിവാര്‍ നടത്തുന്ന നീക്കങ്ങള്‍ക്ക് അമേരിക്കന്‍ പ്രസിഡണ്ടിന്റെ മോഡി പ്രശംസ ആക്കംകൂട്ടും എന്ന കാര്യത്തില്‍ സംശയമില്ല. ട്രംപ് സര്‍ക്കാര്‍ തന്നെ അമേരിക്കയില്‍ ഇനിയും അധികാരത്തില്‍ വരണം എന്ന മോദിയുടെ പ്രകീര്‍ത്തനം പ്രതിപക്ഷ ഡെമോക്രാറ്റിക് സ്വാധീനമുള്ള ഹൂസ്റ്റണിലും തൊട്ടടുത്ത പ്രവിശ്യകളിലും ഇന്ത്യന്‍ വംശജരില്‍ വളരെയേറെ സ്വാധീനം ചെലുത്തും. അമേരിക്കന്‍ രാഷ്ട്രീയത്തില്‍ ഇടപെടുന്നതിന് തുല്യമായി ഈ നീക്കത്തെ കാണുന്നതില്‍ തെറ്റില്ല. രാഷ്ട്രാന്തരീയ മര്യാദയുടെ ലംഘനമായി ഡെമോക്രാറ്റിക് പാര്‍ട്ടി ഈ നീക്കത്തെ കുറ്റപ്പെടുത്തി കഴിഞ്ഞു. ട്രംപിന് അനുകൂലമായി ഇന്ത്യന്‍ വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള ശ്രമമായി പ്രതിപക്ഷം ഇതിനെ കാണുന്നു.

ഇസ്രാഈലി പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നെതന്യാഹു ഈ തന്ത്രം നോക്കിയതാണ്. പ്രചാരണ ബോര്‍ഡുകളില്‍ അമേരിക്കന്‍ പ്രസിഡണ്ടിന്റെയും ഇന്ത്യന്‍ പ്രധാനമന്ത്രിയുടെയും ഫോട്ടോ പ്രദര്‍ശിപ്പിച്ചു. എന്നാല്‍ തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. ഭരണകൂടത്തിന്റെ വികലമായ നിലപാടുകള്‍ ലോക സമൂഹത്തിനുമുമ്പില്‍ അമേരിക്കയെ ഒറ്റപ്പെടുകയാണ്. പാരീസ് കാലാവസ്ഥാ ഉച്ചകോടി, ഇറാന്‍ ആണവ കരാര്‍, റഷ്യന്‍ കരാര്‍ എന്നിവയില്‍നിന്നൊക്കെ ഏകപക്ഷീയമായി പിന്മാറി. സ്വന്തം രാജ്യത്ത് രണ്ടരക്കോടി വരുന്ന സാധാരണക്കാര്‍ക്ക് ഗുണം ചെയ്യുന്ന ആരോഗ്യ സുരക്ഷാപദ്ധതി തന്റെ മുന്‍ഗാമിയായ ബരാക് ഒബാമ കൊണ്ടുവന്നതുകൊണ്ട് മാത്രം പിന്‍വലിച്ചു. ലോക സംഘര്‍ഷങ്ങളില്‍ അമേരിക്ക ഇപ്പോള്‍ സ്വീകരിക്കുന്നത് സമാധാനത്തിന് ന്റെ പാതയല്ല. ജറുസലേം ഇസ്രായേല്‍ തലസ്ഥാനമായി അംഗീകരിച്ചത് അറബ് ലോകത്തെ പിണക്കി. ഇറാനുമായി ഏറ്റുമുട്ടാന്‍ അറബ് രാജ്യങ്ങളുടെമേല്‍ സമ്മര്‍ദ്ദം ചെലുത്തുമ്പോള്‍തന്നെ അവരുമായി ചര്‍ച്ചക്ക് അണിയറ നീക്കവും അമേരിക്ക നടത്തുന്നു.

തനിക്ക് നോബല്‍ സമ്മാനത്തിന് അര്‍ഹതയുണ്ടെന്നും അത് എന്തുകൊണ്ടാണ് അനുവദിക്കാത്തതെന്നുമാണ് അമേരിക്കന്‍ പ്രസിഡണ്ടിന്റെ ചോദ്യം. മുന്‍ഗാമി ബറാക് ഒബാമക്ക് എന്തുകൊണ്ടാണ് നോബല്‍ സമ്മാനം നല്‍കിയത് എന്നും അദ്ദേഹം ചോദിക്കുന്നു. സിറിയയിലെ യസീദി വംശജയായ ആക്ടിവിസ്റ്റ് നാദിയ മുറാദിനെ അധിക്ഷേപിച്ചത് ലോക വാര്‍ത്തയായതാണ്. നോബല്‍ സമ്മാന ജേതാവായ ഹായ് നാദിയ വൈറ്റ്ഹൗസില്‍ പ്രസിഡണ്ടിനെ സന്ദര്‍ശിക്കാന്‍ എത്തിയപ്പോഴായിരുന്നു ഇത്തരമൊരു ദുരനുഭവമുണ്ടായത്. ലോക സംഘര്‍ഷങ്ങളും രാജ്യങ്ങളെ തമ്മിലടിപ്പിക്കാനും അമേരിക്കയുടെ വികാരപരമായ സമീപനം മറ്റു രാജ്യങ്ങള്‍ക്ക്‌മേല്‍ അടിച്ചേല്‍പ്പിക്കാനും അദ്ദേഹത്തിന്റെ ഭരണകൂടം നടത്തുന്ന നീക്കം പലപ്പോഴും ലോകമെമ്പാടും അസ്വസ്ഥത സൃഷ്ടിക്കുന്നു. പുതിയ പ്രസിഡണ്ടിനെ കണ്ടെത്താന്‍ അമേരിക്കന്‍ ജനത അടുത്ത വര്‍ഷം നീങ്ങുന്നതിന് മുമ്പ് തന്നെ അദ്ദേഹത്തെ പുറത്താക്കാനാണ് പ്രതിപക്ഷ പാര്‍ട്ടിയുടെ നീക്കം. സ്വന്തം പാര്‍ട്ടിയില്‍തന്നെ നിരവധി പേര്‍ റൊണാള്‍ഡ് ട്രംപ് ഭരണകൂടത്തിന്റെ പല നിലപാടുകളോടും വിയോജിക്കുന്നവരാണ്. അതുകൊണ്ടുതന്നെ ഇംപീച്ച് മെന്റ് വിജയിച്ചാലും ഇല്ലെങ്കിലും അടുത്ത തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ പരാജയത്തിന് കാരണമാകുമെന്ന നിരവധി ഘടകങ്ങള്‍ ഒത്തുവന്നിട്ടുണ്ട്.

kerala

അക്രമകാരികളായ മൃഗങ്ങളെ വെടിവെക്കാന്‍ അനുമതി; വന്യജീവി ഭേദഗതി ബില്‍ സഭയില്‍

സ്വകാര്യ ഭൂമിയിലെ ചന്ദനം മുറിക്കാന്‍ അനുമതി നല്‍കുന്ന വനം നിയമ ഭേദഗതി ബില്ലും സഭയില്‍ കൊണ്ടുവന്നു. വനംവകുപ്പിന്റെ അനുമതിയോടെ ചന്ദനമരം മുറിച്ചു നീക്കാമെന്നതാണ് വ്യവസ്ഥ.

Published

on

തിരുവനന്തപുരം: മനുഷ്യജീവന് ഭീഷണിയാകുന്ന അക്രമകാരികളായ മൃഗങ്ങളെ നേരിട്ട് വെടിവെച്ചു കൊല്ലാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡിന് അധികാരം നല്‍കുന്ന വന്യജീവി ഭേദഗതിബില്‍ നിയമസഭയില്‍ അവതരിപ്പിച്ചു.

സ്വകാര്യ ഭൂമിയിലെ ചന്ദനം മുറിക്കാന്‍ അനുമതി നല്‍കുന്ന വനം നിയമ ഭേദഗതി ബില്ലും സഭയില്‍ കൊണ്ടുവന്നു. വനംവകുപ്പിന്റെ അനുമതിയോടെ ചന്ദനമരം മുറിച്ചു നീക്കാമെന്നതാണ് വ്യവസ്ഥ.

1972ലെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിലെ കടുത്ത നിയന്ത്രണങ്ങള്‍ ഇളവ് ചെയ്യുന്നതിന് വേണ്ടിയാണ് ഭേദഗതി. നിലവിലെ നിയമപ്രകാരം ക്യാമറ നിരീക്ഷണം, കെണിവെക്കല്‍ എന്നിവക്ക് ശേഷമേ വെടിവെക്കാന്‍ കഴിയൂ. പുതിയ ഭേദഗതിയോടെ ജില്ലാ കലക്ടറോ വനംവകുപ്പിലെ ഉദ്യോഗസ്ഥരോ വിവരം നല്‍കിയാല്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡിന് നേരിട്ട് ഉത്തരവ് നല്‍കാനാകും.

നിയമസഭ ബില്ലിന് അംഗീകാരം നല്‍കിയാലും കേന്ദ്ര നിയമത്തില്‍ ഭേദഗതി വരുത്തുന്നതിനാല്‍ രാഷ്ട്രപതിയുടെ അനുമതി ആവശ്യമാണ്. തെരഞ്ഞെടുപ്പ് കൂടി മുന്നില്‍ കണ്ടാണ് നിയമ ഭേദഗതിയുമായി സര്‍ക്കാര്‍ എത്തിയത്.

അതേസമയം, മലപ്പുറം മണ്ണാര്‍മലയിലിറങ്ങിയ പുലിയെ പിടികൂടാത്തതിനെതിരെ നിയമസഭയില്‍ സബ്മിഷനായി ഉയര്‍ന്നപ്പോള്‍ വനം വകുപ്പ് ഒന്നും ചെയ്യുന്നില്ലെന്ന വിമര്‍ശനങ്ങള്‍ ഉണ്ടായി. പുലിയെ മയക്കുവെടിവെക്കാന്‍ ഉത്തരവിട്ടിട്ടുണ്ടെന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രന്‍ മറുപടി നല്‍കി.

Continue Reading

Auto

പുതിയ ലോഗോ അവതരിപ്പിച്ച് ബിഎംഡബ്ല്യു

ജര്‍മനിയിലെ മ്യൂണിക് മോട്ടോര്‍ ഷോയിലാണ് ബിഎംഡബ്ല്യുവിന്റെ പുതിയ ലോഗോ അവതരിപ്പിച്ചത്

Published

on

പുതിയ ലോഗോ അവതരിപ്പിച്ച് ബിഎംഡബ്ല്യു. ജര്‍മനിയിലെ മ്യൂണിക് മോട്ടോര്‍ ഷോയിലാണ് ബിഎംഡബ്ല്യുവിന്റെ പുതിയ ലോഗോ അവതരിപ്പിച്ചത്. ഒറ്റനോട്ടത്തില്‍ വ്യത്യാസങ്ങള്‍ പ്രകടമല്ലെങ്കിലും സൂക്ഷിച്ചുനോക്കിയാല്‍ മാറ്റം അറിയാന്‍ കഴിയും. ബിഎംഡബ്ല്യു ഇലക്ട്രിക് ഐഎക്‌സ്3 അവതരണത്തിനൊപ്പമാണ് പുതിയ ലോഗോയും കമ്പനി കൊണ്ടുവന്നത്.

ഒറ്റനോട്ടത്തില്‍, ബ്രാന്‍ഡിന്റെ ഇനീഷ്യലുകള്‍ക്കൊപ്പം കറുപ്പ് ലുക്കില്‍ നീലയും വെള്ളയും നിറങ്ങള്‍ പൊതിഞ്ഞ അതേ വൃത്താകൃതിയിലുള്ളതായി തോന്നുന്നു. കൂടുതല്‍ പരിശോധനയില്‍ ക്രോമിന്റെ ഉപയോഗം കുറച്ചതായി കാണാം. പ്രത്യേകിച്ചും, അകത്തെ ക്രോം റിംഗ് ഒഴിവാക്കിയിരിക്കുന്നു, ഇത് നീലയും വെള്ളയും കറുപ്പില്‍ നിന്ന് വേര്‍തിരിക്കുന്നു.

ലോഗോയിലെ അക്ഷരങ്ങളുടെ വലുപ്പത്തിലും മാറ്റങ്ങള്‍ കാണാം. ഐഎക്‌സ്3 ഉള്‍പ്പെടെയുള്ള പുതിയ വാഹന നിരയ്ക്ക് ഇനി പുതിയ ലോഗോയായിരിക്കും ഉപയോഗിക്കുക. നേരത്തെയുണ്ടായിരുന്ന മോഡലുകളില്‍ പഴയ ലോഗോ തന്നെ തുടരും.

Continue Reading

News

‘ഈ സ്ഥലം ഞങ്ങളുടേതാണ്’, ഫലസ്തീന്‍ രാഷ്ട്രം ഉണ്ടാകില്ല’: നെതന്യാഹു

ഫലസ്തീന്‍ രാഷ്ട്രം ഉണ്ടാകില്ലെന്ന് ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. അധിനിവേശ വെസ്റ്റ് ബാങ്കില്‍ ഒരു സെറ്റില്‍മെന്റ് വിപുലീകരണ പദ്ധതിയുമായി ഔദ്യോഗികമായി മുന്നോട്ട് വന്നതിനുപിന്നാലെയാണ് ഈ പ്രഖ്യാപനം.

Published

on

ഫലസ്തീന്‍ രാഷ്ട്രം ഉണ്ടാകില്ലെന്ന് ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. അധിനിവേശ വെസ്റ്റ് ബാങ്കില്‍ ഒരു സെറ്റില്‍മെന്റ് വിപുലീകരണ പദ്ധതിയുമായി ഔദ്യോഗികമായി മുന്നോട്ട് വന്നതിനുപിന്നാലെയാണ് ഈ പ്രഖ്യാപനം. അത് ഭാവിയില്‍ ഫലസ്തീന്‍ രാഷ്ട്രത്തെ ഫലത്തില്‍ അസാധ്യമാക്കും.

വെസ്റ്റ് ബാങ്കിനെ വിഭജിക്കുന്ന പദ്ധതിയുമായി മുന്നോട്ട് പോകാനുള്ള കരാറില്‍ നെതന്യാഹു വ്യാഴാഴ്ച ഒപ്പുവച്ചു.

‘ഫലസ്തീന്‍ രാഷ്ട്രം ഉണ്ടാകില്ല എന്ന ഞങ്ങളുടെ വാഗ്ദാനം ഞങ്ങള്‍ നിറവേറ്റാന്‍ പോകുന്നു. ഈ സ്ഥലം ഞങ്ങളുടേതാണ്,’ ജറുസലേമിന് കിഴക്കുള്ള ഇസ്രായേല്‍ സെറ്റില്‍മെന്റായ മാലെ അദുമിമില്‍ നടന്ന ചടങ്ങില്‍ നെതന്യാഹു പറഞ്ഞു.

”ഞങ്ങള്‍ നഗരത്തിലെ ജനസംഖ്യ ഇരട്ടിയാക്കാന്‍ പോകുന്നു.”

ഇസ്രാഈലി കുടിയേറ്റക്കാര്‍ക്കായി 3,400 പുതിയ വീടുകള്‍ ഉള്‍പ്പെടുന്ന വികസന പദ്ധതി, അധിനിവേശ കിഴക്കന്‍ ജറുസലേമില്‍ നിന്ന് വെസ്റ്റ് ബാങ്കിന്റെ ഭൂരിഭാഗവും വിച്ഛേദിക്കും. അതേസമയം പ്രദേശത്തെ ആയിരക്കണക്കിന് ഇസ്രായേലി സെറ്റില്‍മെന്റുകളെ ബന്ധിപ്പിക്കും.

കിഴക്കന്‍ ജറുസലേമിന് ഫലസ്തീനികള്‍ ഭാവി പലസ്തീന്‍ രാഷ്ട്രത്തിന്റെ തലസ്ഥാനം തിരഞ്ഞെടുക്കുന്നതിന് പ്രത്യേക പ്രാധാന്യം നല്‍കുന്നു.

1967 മുതല്‍ അധിനിവേശമുള്ള വെസ്റ്റ് ബാങ്കിലെ എല്ലാ ഇസ്രാഈലി സെറ്റില്‍മെന്റുകളും അന്താരാഷ്ട്ര നിയമപ്രകാരം നിയമവിരുദ്ധമായി കണക്കാക്കപ്പെടുന്നു,

കിഴക്കന്‍ ജറുസലേം തലസ്ഥാനമായുള്ള ഫലസ്തീന്‍ രാഷ്ട്രമാണ് മേഖലയിലെ സമാധാനത്തിന്റെ താക്കോലെന്ന് ഫലസ്തീന്‍ അതോറിറ്റി പ്രസിഡന്‍ഷ്യല്‍ വക്താവ് നബീല്‍ അബു റുദീനെ വ്യാഴാഴ്ച പറഞ്ഞു.

അന്താരാഷ്ട്ര നിയമപ്രകാരം ഇസ്രാഈലി കുടിയേറ്റങ്ങള്‍ നിയമവിരുദ്ധമാണെന്ന് റുഡൈന്‍ അപലപിക്കുകയും നെതന്യാഹു ‘മുഴുവന്‍ പ്രദേശത്തെയും അഗാധത്തിലേക്ക് തള്ളിവിടുകയാണെന്ന്’ ആരോപിച്ചു.

ഐക്യരാഷ്ട്രസഭയിലെ 149 അംഗരാജ്യങ്ങള്‍ ഇതിനകം പലസ്തീനെ അംഗീകരിച്ചിട്ടുണ്ടെന്നും ഇതുവരെ അങ്ങനെ ചെയ്യാത്ത എല്ലാ രാജ്യങ്ങളും ഉടന്‍ തന്നെ പലസ്തീനിയന്‍ രാഷ്ട്രത്തെ അംഗീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

Trending