Connect with us

Video Stories

കത്തെഴുതുന്നതും രാജ്യദ്രോഹമോ

Published

on

പ്രജകളുടെ ആവശ്യങ്ങളും വികാരവിചാരങ്ങളും അറിയുന്നതിന് രാജകൊട്ടാരങ്ങള്‍ക്കുമുമ്പില്‍ ചങ്ങല കെട്ടിത്തൂക്കിയിരുന്നതായി കേട്ടിട്ടുണ്ട്. ഇത് വലിച്ച് മണിമുഴക്കുന്നവരെ കൊട്ടാരത്തിനുള്ളിലെത്തിക്കുകയും ആവശ്യ നിവൃത്തിവരുത്തുകയും ചെയ്യുന്നത് സ്വേച്ഛാധിപത്യകാലത്തുപോലും പതിവാണെന്നിരിക്കെ ഇന്നത്തെ ഇന്ത്യയില്‍ അധികാരികള്‍ക്ക് നേര്‍വഴി ഉപദേശിക്കുന്നതും അവര്‍ക്കെതിരെ സംസാരിക്കുന്നതുപോലും രാജ്യദ്രോഹ കുറ്റമാകുകയാണോ.

അതെ എന്നാണ് ഇന്നലെ ബീഹാറില്‍നിന്ന് പുറത്തുവന്ന വാര്‍ത്ത വിളിച്ചുപറയുന്നത്. ഇക്കഴിഞ്ഞ ജൂലൈയില്‍ രാജ്യത്തെ പ്രമുഖ സാംസ്‌കാരിക നായകര്‍ ചേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എഴുതിയ കത്താണ് ഇവര്‍ക്കെല്ലാമെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുക്കാന്‍ ഇപ്പോള്‍ പ്രേരകമായിരിക്കുന്നത്. പ്രസിദ്ധ സിനിമാസംവിധായകരായ അടൂര്‍ ഗോപാലകൃഷ്ണന്‍, മണിരത്‌നം, മഹാത്മാഗാന്ധിയുടെ ജീവചരിത്രമെഴുതിയ രാമചന്ദ്രഗുഹ, നടിയും കഥാകൃത്തുമായ അപര്‍ണസെന്‍ തുടങ്ങി 49 പേരാണ് പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നത്.

ഈ തുറന്ന കത്തിലൂടെ രാജ്യത്തെ ഗ്രസിച്ചിരിക്കുന്ന അഭൂതപൂര്‍വമായ ആള്‍ക്കൂട്ടക്കൊലകളെയാണ് പ്രധാനമായും അവര്‍ വിമര്‍ശിച്ചത്. അത്യന്തം ഹീനവും രാജ്യപാരമ്പര്യത്തിന് ലജ്ജയുണ്ടാക്കുന്നതുമായ ഒരുവിഷയം പ്രധാനമന്ത്രിയുടെയും സര്‍ക്കാരിന്റെയും ശ്രദ്ധയില്‍കൊണ്ടുവരികയും അതിനുതക്ക നടപടികള്‍ സര്‍ക്കാരിന്റെയും ഭരണകക്ഷിയായ ബി.ജെ.പിയുടെയും ഭാഗത്തുനിന്നുണ്ടാകുകയും വേണമെന്നായിരുന്നു സാംസ്‌കാരിക പ്രമുഖരുടെ ആത്മാര്‍ത്ഥമായ ഉദ്ദേശ്യം. സുപ്രീംകോടതിപോലും ഇക്കാര്യത്തില്‍ പല തവണ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളെ ശാസിച്ചതാണ്.

ബീഹാറിലെ മുസഫര്‍പൂര്‍ ജില്ലാകോടതിയില്‍ ബി.ജെ.പി അനുകൂലിയായ അഭിഭാഷകന്‍ സുധീര്‍കുമാര്‍ ഓജ നല്‍കിയ ഹര്‍ജിയിലാണ് ഇവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റമടക്കം ഉള്‍പെടുത്തി കേസെടുത്തിരിക്കുന്നത്. കത്ത് ‘രാജ്യത്തിന്റെ യശസ്സിന് കളങ്കം വരുത്തിയെന്നും മികച്ചപ്രവര്‍ത്തനം കാഴ്ചവെക്കുന്ന പ്രധാനമന്ത്രിയെ കുറച്ചുകാണിക്കുന്നതാണെന്നും വിഘടന ശക്തികളെ പിന്തുണക്കുന്നതുമാണെന്നു’ മാണ് ഹര്‍ജിയില്‍ കുറ്റപ്പെടുത്തിയിരിക്കുന്നത്. ആരോപണം കേട്ട പാതി കേള്‍ക്കാത്ത പാതി മജിസ്‌ട്രേറ്റ ്‌സൂര്യകാന്ത് തിവാരിയാണ് കേസെടുക്കാന്‍ പൊലീസിന് നിര്‍ദേശംനല്‍കിയത്. രാജ്യദ്രോഹക്കുറ്റത്തിന് പുറമെ മതവികാരം വ്രണപ്പെടുത്തല്‍, ക്രമസമാധാനം തകര്‍ക്കാന്‍ ശ്രമം എന്നീ കുറ്റങ്ങളും സാംസ്‌കാരിക നായകര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. രാജ്യത്തെ നിയമസംവിധാനംതന്നെ സംശയിക്കപ്പെടുന്ന അവസ്ഥയാണ് കോടതിയുടെ നടപടിയിലൂടെ ഉണ്ടായിരിക്കുന്നതെന്നാണ് അടൂരിന്റെ പ്രതികരണം. കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ഗാന്ധി എം.പി, മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ തുടങ്ങിയ പ്രമുഖരും രംഗത്തുവരികയുണ്ടായി.

അടൂരിന്റെയും മറ്റും കത്ത് പുറത്തുവന്നതിനുശേഷം ബി.ജെ.പി അനുകൂലികളായ അമ്പതിലധികം എഴുത്തുകാര്‍ അടൂരിനും മറ്റുമെതിരെയും തുറന്ന കത്തെഴുതുകയുണ്ടായി. ഇതേദിവസംതന്നെ ബി.ജെ.പിയുടെ കേരളത്തിലെ നേതാക്കളിലൊരാളായ ബി. ഗോപാലകൃഷ്ണനും പരസ്യമായി രംഗത്തുവന്നു. അടൂരിന് ഇന്ത്യയില്‍ ജീവിക്കാന്‍ വയ്യെങ്കില്‍ പാക്കിസ്താനിലേക്കോ ചന്ദ്രനിലേക്കോ പോകട്ടെ എന്നായിരുന്നു പൊതുയോഗത്തില്‍ ഗോപാലകൃഷ്ണന്റെ അത്യന്തം നിന്ദാഭരിതമായ പരാമര്‍ശം. ജയ്ശ്രീറാം വിളിക്കാനാവശ്യപ്പെട്ട് മുസ്‌ലിം യുവാക്കളെ തല്ലിക്കൊല്ലുന്നതിനെതിരെ നൊബേല്‍ സമ്മാന ജേതാവ് അമര്‍ത്യാസെന്നും ഏതാണ്ടിതേ സമയത്തുതന്നെ രംഗത്തുവന്നിരുന്നതാണ്.

സ്വാമിഅഗ്നിവേശിനെപോലുള്ള ഹിന്ദുസന്യാസികളെപോലും പരസ്യമായി അധിക്ഷേപിക്കുകയും കായികമായി ആക്രമിക്കുകയുംചെയ്യുന്ന നിലപാടാണ് ബി.ജെ.പിയുടെയും ആര്‍.എസ്.എസ്സിന്റെയും അനുയായികള്‍ ചെയ്തുവരുന്നത്. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ഝാര്‍ഖണ്ഡിലും കഴിഞ്ഞദിവസം കേരളത്തില്‍പോലും സ്വാമി അഗ്നിവേശിനെ ആക്രമിക്കാനുള്ള ശ്രമമുണ്ടായി. തിരുവനന്തപുരത്ത് ഒരുപരിപാടിയില്‍നിന്ന് പകുതിവെച്ച് അദ്ദേഹത്തിന് ഇറങ്ങിപ്പോകേണ്ടിവന്നത് കേരളത്തിന് വലിയ നാണക്കേടാണുണ്ടാക്കിയത്. ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകരായ അമ്പതുപേര്‍ക്കെതിരെ പൂജപ്പുര പൊലീസ് കേസെടുത്തിരിക്കുകയാണപ്പോള്‍. മറ്റൊരു സ്വാമി സന്ദീപാനന്ദഗിരിയുടെ വീട് തീവെച്ച് കൊലപ്പെടുത്താനും കഴിഞ്ഞവര്‍ഷം ഇതേ ശക്തികളുടെ ഭാഗത്തുനിന്ന് ശ്രമമുണ്ടായി.

രാജ്യത്ത് മറ്റൊരു കാലത്തുമുണ്ടാകാത്ത വിധത്തില്‍ തെരുവോരങ്ങളില്‍ മുസ്‌ലിംകള്‍ കൊല ചെയ്യപ്പെടുന്ന ഒട്ടനവധി സംഭവങ്ങളാണ് ഇക്കഴിഞ്ഞ മോദി ഭരണ വര്‍ഷങ്ങളില്‍ ഉണ്ടായിരിക്കുന്നത്. മുപ്പതിലധികം പേര്‍ ആര്‍.എസ്.എസ്സുകാരുടെ ആള്‍ക്കൂട്ടക്കൊലയില്‍ കൊല ചെയ്യപ്പെടുകയും നൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തെന്ന് ഹ്യൂമണ്‍ റൈറ്റ്‌സ് വാച്ച് പറയുന്നു. ദലിതുകള്‍ക്കെതിരെയും സമാന രീതിയിലുള്ള ആക്രമണമാണ് ഭരണകക്ഷി അനുകൂലികളില്‍നിന്നുണ്ടായിക്കൊണ്ടിരിക്കുന്നത്. പശുവിന്റെയും തുകലിന്റെയും പേരില്‍ മാത്രമല്ല, തൊപ്പിധരിച്ചുവെന്നതുകൊണ്ടും പേര് അറബി ഭാഷയിലായിപ്പോയതുകൊണ്ടുമെല്ലാം കൊല ചെയ്യപ്പെടുക എന്നത് ഏതെങ്കിലും സാമൂഹിക ദ്രോഹികളുടെ മാത്രം ബുദ്ധിയിലുദിക്കുന്നതാവാന്‍ വഴിയില്ല.

രാജ്യത്തെ ആഭ്യന്തര വകുപ്പു മന്ത്രിതന്നെ നിരന്തരം മുസ്‌ലിം വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത് മറ്റെന്ത് പ്രേരണയിലാണ്? അസമില്‍ പതിറ്റാണ്ടുകള്‍ക്കുമുമ്പ് കുടിയേറപ്പെട്ടവരില്‍ 19.06 ലക്ഷം പേരെ പൗരത്വപ്പട്ടികയില്‍നിന്ന് പുറത്താക്കിയിട്ടും തീരാതെ രാജ്യം മുഴുവന്‍ പൗരത്വനിയമം നടപ്പാക്കുമെന്നും അതില്‍ മുസ്‌ലിംകളൊഴികെയുള്ളവരെയെല്ലാം രാജ്യത്ത് തങ്ങാന്‍ അനുവദിക്കുമെന്നും ആവര്‍ത്തിച്ച് പ്രഖ്യാപിക്കുകയാണ് യാതൊരു ഉളുപ്പുമില്ലാതെ മതേതര ഇന്ത്യയുടെ ആഭ്യന്തര വകുപ്പുമന്ത്രി. ആര്‍.എസ്.എസ്സിന്റെയും ഹിന്ദുത്വ പ്രസ്ഥാനങ്ങളുടെയുമൊക്കെ പതിറ്റാണ്ടുകളായുള്ള മുസ്‌ലിം വിരുദ്ധത മാത്രമാണ് ഇതിലെല്ലാം തെളിഞ്ഞുനില്‍ക്കുന്നത്. ‘ജയ് ശ്രീറാം’ വിളിച്ചില്ലെങ്കില്‍ തല്ലിക്കൊല്ലുന്നത് ഹിന്ദുമതത്തെ അവഹേളിക്കലാണെന്ന് പറഞ്ഞവര്‍ക്കെതിരെ മത വിദ്വേഷത്തിന് കേസെടുക്കുന്നവരല്ലാതെ മറ്റാരാണ് യഥാര്‍ത്ഥ ഹിന്ദുവിരോധികള്‍? സാംസ്‌കാരിക നായകര്‍ക്കെതിരായ കേസ് ഉടനടി പിന്‍വലിക്കാനാവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയാണ് രാജ്യത്തെ മതേതരത്വത്തോടും പൗരാവകാശങ്ങളോടും തെല്ലെങ്കിലും അഭിമാനമുണ്ടെങ്കില്‍ ബീഹാര്‍ സര്‍ക്കാരും ബി.ജെ.പിയും ചെയ്യേണ്ടത്. കൊലപാതകങ്ങളെയും മുസ്്‌ലിം വിരുദ്ധതയെയും വിമര്‍ശിച്ചതിന് ഇപ്പോള്‍ ജയിലിലിടുന്നവര്‍ രാഷ്ട്രപിതാവിനെ വെടിവെച്ച് കൊന്നതിലെന്തിനത്ഭുതപ്പെടണം!

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending