Connect with us

Culture

കുതിപ്പ് തുടരാന്‍ ഇന്ത്യ; ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റ് ഇന്നുമുതല്‍

Published

on

പൂനെ:വിശാഖപ്പട്ടണത്തിന് ശേഷം ഇന്ന് മുതല്‍ പൂനെ… ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റ് ഇന്നിവിടെ ആരംഭിക്കുമ്പോള്‍ സമ്മര്‍ദ്ദമത്രയും ഫാഫ് ഡുപ്ലസിയുടെ ദക്ഷിണാഫ്രിക്കക്ക്. മൂന്ന് മല്‍സര പരമ്പരയിലെ സാധ്യത നിലനിര്‍ത്താന്‍ പൂനെയില്‍ എന്തെങ്കിലും ചെയ്‌തേ തീരു. പക്ഷേ അത് അത്ര എളുപ്പവുമല്ല. വിശാഖപ്പട്ടണത്ത് ഇന്ത്യന്‍ സ്പിന്നിലും പിന്നെ പേസിലും തകര്‍ന്നിരുന്നു സന്ദര്‍
ശകര്‍. ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യ നേടിയ കൂറ്റന്‍ ഒന്നാം ഇന്നിംഗ്‌സ് സ്‌ക്കോറിന് (7ന് 5-2 ഡിക്ലയേര്‍ഡ്) മുന്നില്‍ വിയര്‍ത്തിട്ടും 75 റണ്‍സ് വരെ അരികിലെത്താന്‍ ദക്ഷിണാഫ്രിക്കക്ക്് കഴിഞ്ഞെങ്കില്‍ രണ്ടാം ഇന്നിംഗ്‌സില്‍ അവര്‍ മുഹമ്മദ് ഷമിയുടെ പേസിലും രവിന്ദു ജഡേജയുടെ സ്പിന്നിലും തകര്‍ന്നടിയുകയായിരുന്നു. ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങളുണ്ടാവില്ലെന്ന് വ്യക്തമായ സൂചനയാണ് ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ നായകന്‍ വിരാത് കോലി പറഞ്ഞത്. പൂനെയിലെ ട്രാക്ക് വിശാഖപ്പട്ടണത്തിന് സമാനമാണെന്നാണ് സൂചന. തുടക്കത്തില്‍ പേസിനെയ.ും പിന്നെ സ്പിന്നിനെയും പിന്തുണക്കുന്ന ട്രാക്ക്.
ലോക ടെസറ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായി നടക്കുന്ന മല്‍സരത്തില്‍ പൂര്‍ണ പോയിന്റ് സ്വന്തമാക്കുകയാണ് ടീമിന്റെ ലക്ഷ്യമെന്ന് കോലി വ്യക്തമാക്കി. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ആരംഭിച്ച ശേഷം ഇന്ത്യ മൂന്ന് മല്‍സരങ്ങളിലാണ് കളിച്ചത്. രണ്ട് മല്‍സരങ്ങള്‍ വിന്‍ഡീസില്‍ വിന്‍ഡീസിനെതിരെയും പിന്നെ വിശാഖപ്പട്ടണത്തില്‍ ദക്ഷിണാഫ്രിക്കക്കെതിരെയും. കളിച്ച മൂന്ന് മല്‍സരങ്ങളിലും വ്യക്തമായ വിജയം നേടാനായതോട് കൂടി ഇന്ത്യയാണ് ഇപ്പോള്‍ ഒന്നാം സ്ഥാനത്ത്. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് വന്നതോട് കൂടി ടീമുകള്‍ കൂടുതല്‍ പോയിന്റിനായി ശ്രമിക്കുന്നത് മല്‍സരങ്ങളെ ആവേശകരമാക്കുന്നുണ്ടെന്ന് നായകന്‍ അഭിപ്രായപ്പെട്ടു. സാധാരണ ഗതിയില്‍ മൂന്ന് മല്‍സര ടെസ്റ്റ് പരമ്പകരയാണെങ്കില്‍ ഒരു മല്‍സരം ജയിച്ചാല്‍ പിന്നെ സമനിലക്കായിട്ടാണ് ടീമുകള്‍ കളിക്കുക. ഇത് പലപ്പോഴും കളിയെ വിരസമാക്കാറുണ്ട്. എന്നാല്‍ പോയിന്റ് സമ്പ്രദായം വന്നപ്പോള്‍ എല്ലാ മല്‍സരങ്ങളിലും പൂര്‍ണ പോയിന്റ് സ്വന്തമാക്കാനാണ് എല്ലാവര്‍ക്കും താല്‍പ്പര്യമെന്നും അദ്ദേഹം പറഞ്ഞു. കളിക്കാരും ആവേശത്തിലാണ്. വിജയമെന്നത് തന്നെയാണ് എല്ലാവരുടെയും ആഗ്രഹം. ഈ താല്‍പ്പര്യത്തില്‍ മല്‍സരങ്ങള്‍ ആവേശകരമാവുകയാണ്. നിലവിലെ പോയിന്റ്് സമ്പ്രദായത്തില്‍ ചെറിയ മാറ്റം വേണമെന്നതാണ് കോലിയുടെ ആവശ്യം. എവേ മല്‍സരങ്ങള്‍ക്ക്് കൂടുതല്‍ പോയിന്റ് നല്‍കണം. ഇന്ത്യയില്‍ കളിക്കുക വിദേശ ടീമുകള്‍ക്ക്് എളുപ്പമുള്ള കാര്യമല്ല. ഇതേ സാഹചര്യത്തില്‍ കളിക്കുമ്പോള്‍ മുമ്പ് ഇന്ത്യന്‍ ടീമും പതറിയിട്ടുണ്ടെന്നും എന്നാല്‍ ഇപ്പോള്‍ വിജയം മാത്രം മുദ്രാവാക്യമായി കളിക്കുമ്പോള്‍ പ്രയാസങ്ങളില്ലെന്നും കോലി പറഞ്ഞു.
ദക്ഷിണാഫ്രിക്കയെ ഒരു സാഹചര്യത്തിലും എഴുതിത്തള്ളാനാവില്ല. വിശാഖപ്പട്ടണത്തില്‍ ആദ്യ ഇന്നിംഗ്‌സ് ബാറ്റിംഗില്‍ തുടക്കം തകര്‍ന്നിട്ടും അവര്‍ ശക്തരായി തിരിച്ചെത്തി. പിച്ചിനെ പേടിച്ചില്ല. ആക്രമിച്ച്് കളിക്കുന്നതാണ് ഈ സാഹചര്യങ്ങളില്‍ നല്ലത്. ഒന്നാം ടെസ്റ്റില്‍ പിച്ച് നാലാം ദിവസത്തിന്റെ അവസാന സെഷന്‍ തൊട്ടാണ് മാറാന്‍ തുടങ്ങിയത്. ഈ സാഹചര്യങ്ങളെ മനോഹരമായി ഉപയോഗപ്പെടുത്താന്‍ കഴിയുന്ന സീമറാണ് മുഹമ്മദ് ഷമി. അദ്ദേഹത്തോട് എങ്ങനെ പന്തെറിയണമെന്ന് പറഞ്ഞ് കൊടുക്കേണ്ട കാര്യമില്ല. സാഹചര്യങ്ങളെ പഠിച്ച് നന്നായി പന്തെറിയാന്‍ കഴിയുന്ന സീമറാണ് ഷമി. അനുഭവ സമ്പത്താണ് അദ്ദേഹത്തിന്റെ പ്രധാന ആയുധം. ഓപ്പണര്‍മാര്‍ തിളങ്ങിയതോടെ ബാറ്റിംഗും എളുപ്പമായി. രണ്ട് ഇന്നിംഗ്‌സിലും മികച്ച ബാറ്റിംഗാണ് രോഹിത് നടത്തിയത്. ബാറ്റിംഗിലും ബൗളിംഗിലും ആശങ്കയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.അതേ സമയം പൂനെയില്‍ മികവ് പ്രകടപ്പിക്കാനാവുമെന്ന വിശ്വാസത്തിലാണ് ഫാഫ് ഡുപ്ലസി. വിശാഖപ്പട്ടണത്ത് ആദ്യ ഇന്നിംഗ്‌സില്‍ മെച്ചപ്പെട്ട ബാറ്റിംഗ് പ്രകടനം നടത്താന്‍ ടീമിനായിരുന്നു. എന്നാല്‍ രണ്ടാം ഇന്നിംഗ്‌സില്‍ അവസാന ദിവസത്തെ ആദ്യ സെഷനിലാണ് തിരിച്ചടി നേരിട്ടതെന്നും അദ്ദേഹം പറഞ്ഞു. രാവിലെ 9 മുതലാണ് മല്‍സരം.

Film

അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ എത്തുന്നു ! ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി…

പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

Published

on

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘അപ്പൻ’ ശേഷം മജു സംവിധാനം ചെയ്യുന്ന ‘പെരുമാനി’യുടെ ടീസർ പുറത്തുവിട്ടു. ‘പെരുമാനി’ എന്ന ഗ്രാമം, ഒന്നു പറഞ്ഞാ രണ്ടാമത്തതിന് ഒടിപ്പടച്ചെത്തുന്ന ഗ്രാമവാസികൾ, ഇനി കലഹത്തിനും പ്രശ്നങ്ങൾക്കുമാണെങ്കിലോ യാതൊരു കുറവൂല്ലാ, തനി നാടൻ മട്ടിൽ കളർഫുളായെത്തിയ ടീസർ പ്രേക്ഷകശ്രദ്ധ നേടുന്നു. ദുൽഖർ സൽമാനാണ് ടീസർ റിലീസ് ചെയ്തത്. പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

2022 ഒക്ടോബർ 28ന് റിലീസ് ചെയ്ത സണ്ണി വെയ്ൻ-അലൻസിയർ ചിത്രം ‘അപ്പൻ’ന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പെരുമാനി’. ചിത്രത്തിൽ വിനയ് ഫോർട്ട്‌ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് സോഷ്യൽ മീഡിയകളിൽ വലിയ രീതിയിൽ വൈറലായിരുന്നു. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കണ്ടതോടെ വലിയ പ്രത്യേകതയോടെ എത്തുന്ന സിനിമയാണ് ‘പെരുമാനി’ എന്ന നിഗമനത്തിലാണ് പ്രേക്ഷകർ എത്തിചേർന്നത്. അത് ശരിവെക്കുന്ന വിധത്തിലാണ് ടീസറും.

‘പെരുമാനി’ എന്ന ഗ്രാമവും അവിടുത്തെ മനുഷ്യരും അവർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും ഇതിവൃത്തമാക്കിയ ഈ ചിത്രം ഒരു ഫാന്റസി ഡ്രാമയാണ്. സംവിധായകൻ മജു തന്നെയാണ് തിരക്കഥ രചിച്ചത്. യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ സെഞ്ച്വറി ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിർമ്മാതാവ്. ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ്: സഞ്ജീവ് മേനോൻ, ശ്യാംധർ, ഛായാഗ്രഹണം: മനേഷ് മാധവൻ, ചിത്രസംയോജനം: ജോയൽ കവി, സംഗീതം: ഗോപി സുന്ദർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, ഗാനരചന: മുഹ്സിൻ പെരാരി, സുഹൈൽ കോയ, പ്രൊജക്ട് ഡിസൈനർ: ഷംസുദീൻ മങ്കരത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടേർസ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹാരിസ് റഹ്മാൻ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ: അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി, കലാസംവിധാനം: വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വി.എഫ്.എക്സ്: സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ്: രമേശ്‌ അയ്യർ, ആക്ഷൻ: മാഫിയ ശശി, സ്റ്റിൽസ്: സെറീൻ ബാബു, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്,ഡിസ്ട്രിബൂഷൻ – സെഞ്ചുറി ഫിലിംസ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Film

മരുഭൂമിയിൽ പെയ്ത ദുരിതമഴയിൽ നിന്ന് ഗൾഫ് ജനത കരകയറട്ടെ, ആശ്വാസവാക്കുകളുമായി മമ്മൂട്ടിയും ടോവിനോയും

ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

Published

on

കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈയില്‍ പെയ്ത കനത്ത മഴയില്‍ പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലായിരുന്നു. കഴിഞ്ഞ ഏഴുദശകത്തിനിടയില്‍ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴയായിരുന്നു ഇത്. ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

‘ഗള്‍ഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തില്‍ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകള്‍ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ എന്നാണ് മമ്മൂട്ടി പറയുന്നത്.

‘മരുഭൂമിയില്‍ സ്വപ്നനഗരിയില്‍ പടുത്തുയര്‍ത്തിയ അതേ ആര്‍ജ്ജവത്തോടെ ഈ ദുരിതപെയ്തിയില്‍ നിന്നും എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുവാന്‍ നമ്മുടെ സഹോദരര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് ജനതയ്ക്ക് സാധിക്കട്ടെ’ എന്നാണ് ടോവിനോ തോമസ് കുറിച്ചത്. നിരവധിപേര്‍ ദുബൈയി ജനതയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

Continue Reading

Film

തർക്കം പരിഹരിച്ചു; പിവിആറിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കും

നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.

Published

on

പിവിആർ സിനിമാസും – പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തർക്കം പരിഹരിച്ചു. നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.വ്യവസായി എം എ യുസഫ് അലിയുടെ മാധ്യസ്ഥതയിൽ ഫെഫ്ക്കയും പിവിആർ അധികൃതരും നടത്തി ചർച്ചയിലാണ് തീരുമാനം.

പിവിആർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ഭാവിയിൽ മൊഴിമാറ്റ ചിത്രങ്ങൾ അടക്കം പ്രദർശിപ്പിക്കാൻ അനുമതി നൽകില്ലെന്ന് സാങ്കേതിക ഫെഫ്ക നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തിരുമാനത്തിൽ നിന്നും പിവിആർ അധികൃതർ പിന്മാറിയത്.

പിവിആര്‍ കയ്യൂക്ക് കാണിക്കുകയാണെന്നും പ്രദര്‍ശനം നിര്‍ത്തിവച്ച ദിവസങ്ങളിലെ നഷ്ടപരിഹാരം നല്‍കാതെ പ്രസ്തുത മള്‍ട്ടിപ്ലെക്സ് ശൃംഖലയ്ക്ക് ഇനി മലയാള സിനിമകള്‍ നല്‍കില്ലെന്നും ഫെഫ്ക അറിയിച്ചിരുന്നു. പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം പിവിആർ സ്ക്രീനുകളിലേക്ക് വ്യാപിപ്പിക്കും. പിവിആറിന്‍റെ നീക്കം പുതിയ സിനിമകള്‍ക്ക് വലിയ തിരിച്ചടിയാണെന്നും ഫെഫ്ക അറിയിച്ചിരുന്നു.

പിവിആറും നിർമാതാക്കളും തമ്മിലുള്ള ഡിജിറ്റൽ കണ്ടന്റ് പ്രൊഡക്ഷൻ സംബന്ധിച്ച തർക്കമാണ് സിനിമകളുടെ പ്രദർശനം നിർത്തിവെക്കുന്നതിലേക്ക് എത്തിയത്. വൻതുക നൽകുന്നത് ഒഴിവാക്കാൻ നിർമാതാക്കൾ സ്വന്തമായി ഇതിനുള്ള സംവിധാനം ഒരുക്കിയത് അ‌ംഗീകരിക്കാൻ തയ്യാറല്ലാത്തതാണ് തർക്കത്തിന് കാരണം.

Continue Reading

Trending