Connect with us

Video Stories

മുസ്‌ലിങ്ങളുടെ സ്വര്‍ഗത്തിലെ ഹൂറന്‍മാരെ തിരയുന്ന എസ്.എഫ്.ഐക്കാരനോട്

Published

on

ശുഐബുല്‍ ഹൈത്തമി

ഒന്ന്
——-

ആദർശേ , സ്വർഗത്തിൽ പെണ്ണുങ്ങൾക്ക് ഉറച്ച ലിംഗമുള്ള ഉറപ്പുള്ള പുരുഷന്മാർ ഉണ്ടെങ്കിൽ പർദ്ധയണിയാം എന്നാണ് നിങ്ങൾ സമ്മതിക്കുന്നതെന്ന് നിങ്ങളറിഞ്ഞോ ? പാർട്ടിയിലെ പ്രധാന പരിപാടി നോക്കി സ്വർഗത്തിലെ പ്രധാന പരിപാടി തീരുമാനിച്ച് കളഞ്ഞത് കൊള്ളാം ,അടിപൊളി .
സ്വർഗത്തിലെത്തുന്ന പെണ്ണുങ്ങൾക്ക് അടിപൊളി ഹൂറന്മാരുണ്ട് , വിഷണ്ണിക്കണ്ട. നൂറുപ്രാവശ്യം ഒറ്റയെടുപ്പിൽ ബന്ധപ്പെടാം .കസ്തൂരി ഗന്ധമാണ് സ്ഖലനം .ക്ഷീണമേ ഉണ്ടാവില്ല, പോരേ. ഇങ്ങനെ വിശ്വസിക്കുന്ന ഉമ്മച്ചിക്കുട്ടികൾക്ക് ചുറ്റിത്തുണി ആവാം അല്ലേ ,എങ്കിൽ അതാണ് കാര്യം .നിങ്ങൾക്കെന്തറിയാം സ്വർഗത്തിന്റെ അതൃപ്പകൃതൃപ്പങ്ങളെ സംബന്ധിച്ച് .

രണ്ട് .
——–

ഒരു അധിക വായനക്ക് താൽപര്യമുള്ളവർക്ക് തുടരാം .

” ഹൂറികൾ ” എന്നാണ് മലയാളികൾ അപ്സരസുകളെ സംബന്ധിച്ച് മറബീകരിച്ച് പറയുന്നത്. “ഹൂറുൻ ഈൻ / ഹൂറുൽഈൻ ” (حورعين / حورالعين ) എന്നതാണ് ശരിയായ അറബി പദം . ” ഹൂർ” എന്നത് ബഹുവചനമാണ് . ” അഹ് വർ , ഹൗറാഅ ‘ ” ( احور ، حوراء )എന്നീ രണ്ട് പദങ്ങങ്ങളാണ് അതിന്റെ ഏകവചനം . വിശ്വ പ്രസിദ്ധമായ അറബി ഭാഷാവ്യാകരണ നിയമഗ്രന്ഥമായ അൽഫിയതുബിനിൽ മാലിക് ഈ നിയമം ചൊവ്വേ പറയുന്നുണ്ട് .

( فعل لنحو احمر وحمرا
و فعلة جمعا بنقل يدرى)

അതായത് ” സുറുമാലങ്കൃതനായ നയന മനോഹരൻ ” (പുരുഷൻ) എന്നർത്ഥമുള്ള احور എന്ന പദത്തിന്റെയും ” സുറുമാലാങ്കൃതയായ നയന മനോഹരി ” ( സ്ത്രീ) എന്നർത്ഥമുള്ള حوراء എന്ന പദത്തിന്റെയും ബഹുവചനമാണ് ” ഹൂർ ” . അപ്പോൾ തീർച്ചയായും ആ പദത്തിന്റെ സാരം അതിസുന്ദരന്മാർ എന്നും അതിസുന്ദരികൾ എന്നുമാണ്. അല്ലാതെ അതിസുന്ദരികൾ എന്ന് മാത്രമല്ല . ” ഈൻ ” എന്നതിനർത്ഥം തിളങ്ങുന്ന കണ്ണുള്ളത് എന്നാണ്. വദനശോഭയാണ് ഉദ്ദേശ്യം . ഭാഷാ നിയമം ഇതായിരിക്കേ ” പുരുഷന്മാർക്ക് ഹൂറികൾ കിട്ടുന്നത് പോലെ സ്ത്രീകൾക്ക് ആരാണുള്ളത് എന്ന ചോദ്യം സംഗതമല്ല.
മാത്രമല്ല , സ്വർഗത്തിൽ സുന്ദരന്മാരായ ദേവപുരുഷന്മാർ ഇല്ല എന്ന് ഖുർആനിലോ പ്രവാചക വചനങ്ങളിലോ ഇല്ല. ( മേൽ സന്ദേഹമുന്നയിക്കുന്നവരുടെ ഇസ്ലാം രേഖകൾ അവയാണല്ലോ , അവരവയെ സമീപിക്കുന്നതാവട്ടെ ഭാഷാമാപിനികൾ വെച്ചും).

ഇവിടെ വരുന്ന ഒരു സംശയം , ഖുർആനിക ഭാഷാഖ്യാന ശൈലി “സ്ത്രീ ഹൂറികൾ ” മാത്രമായത് എന്ത് കൊണ്ടാവും എന്നതാണ്. പൊതുവേ അഭിസംബോധനാ ലിംഗം ഖുർആനിൽ പുലിംഗമാണ് . ( അതെന്തേയെന്ന് വേറെ പറയാം ) അപ്പോൾ വാഗ്ദാനം വിപരീത ലിംഗക്കാരെ കുറിച്ചാവലാണ് കാൽപ്പനികത . മാത്രമല്ല , പരസ്ത്രീഗമനമാണ് അന്നുമിന്നും പരപുരുഷഗമനത്തേക്കാൾ സ്വാഭാവികം .
ചുരുക്കത്തിൽ ,
സ്വർഗപ്രവേശം ലഭിക്കുന്ന സ്ത്രീകൾക്ക് ശാരീരികാടനങ്ങൾക്കായി അഴക് തികഞ്ഞ ആണുങ്ങളുണ്ടാവുക എന്നത് ഭാഷാപരമായോ യുക്തിപരമായോ പ്രകട പ്രമാണങ്ങളോട് എതിരാവുന്നില്ല .

എന്നാൽ അങ്ങനെ ദേവകുമാരന്മാർ ഉണ്ടായാൽ മാത്രമേ സ്വർഗത്തിൽ ലിംഗ നീതിയുണ്ടാവുകയുള്ളൂ എന്ന യുക്തിന്യായങ്ങൾ യുക്തിഭദ്രമല്ല.

(ഈ ഭാഗം ഇസ്ലാമിക പക്ഷമല്ല ,യുക്തിപക്ഷമാണ് )

കാരണം ആഗ്രഹിക്കുന്നതൊക്കെ ലഭിക്കുന്ന ഇടമാണ് ഇസ്ലാം പറയുന്ന സ്വർഗം . പക്ഷെ ഭൂമിയിൽ വെച്ച് ആഗ്രഹിച്ചത് / ആഗ്രഹിക്കുന്നതെല്ലാം കിട്ടുന്ന ഇടമാണ് സ്വർഗം എന്നല്ല ആ പറഞ്ഞത്. സ്വർഗത്തിൽ വെച്ച് ആഗ്രഹിക്കുന്നത് കിട്ടും എന്നാണ്. സ്വർഗത്തിൽ വെച്ച് സ്ത്രീ സമൂഹം ദേവന്മാരേയോ പരപുരുഷന്മാരെയോ ഒക്കെ ആഗ്രഹിക്കുമെന്ന് വന്നാലല്ലേ ആ പറഞ്ഞ അനീതിയുടെ പ്രശ്നം ഉദിക്കുന്നുള്ളൂ . ആഗ്രഹിച്ചിട്ട് കിട്ടാതിരിക്കുമ്പോഴേ സ്വർഗം അപൂർണ്ണമാവുകയുള്ളൂ.
സ്വർഗത്തിലെ സ്ത്രീകൾ തങ്ങളാഗ്രഹിക്കുന്ന ഫെയർബഡീസിനെ കിട്ടാതെ ലൈംഗികഭംഗം വന്ന് വിഷണ്ണരാവുന്നത് ശരിയാണോ എന്ന് ചോദിക്കുന്നത് സ്വർഗത്തിലോ പരലോകത്തിലോ വിശ്വസിക്കാൻ പാടില്ലാത്ത ഭൗതികമാത്ര വാദികളാണ് എന്ന വൈരുധ്യമാണ് മറ്റൊരു തമാശ .

സ്ത്രീ – പുരുഷ ലൈംഗിക ചോയിസിന്റെ നാച്വറലിസം യുക്തിവാദികൾ മറന്നെന്ന് കളിക്കുകയാണ് . സ്നേഹ മസൃണവും സുരക്ഷാ നിർഭരവുമായ ഒരു സാഹചര്യത്തിൽ ഇഷ്ടപ്പെട്ട ഒരു പുരുഷന്റെ ഒപ്പമുള്ള സഹശയനമാണ് സ്ത്രീയുടെ നോർമൽ & നാച്വറൽ ചോയിസ്. പുരുഷന്റെ സൗന്ദര്യം പെണ്ണിന് ലൈംഗികതയിൽ അടിസ്ഥാന ഘടകമല്ല. സ്നേഹമാണ് ഫസ്റ്റ് ഫാക്ടർ .ഒരു ടേമിൽ ഒന്നിലേറെ പുരുഷന്മാർ സ്ത്രീക്ക് അചിന്ത്യമാണ്. പക്ഷെ പുരുഷന് ലൈംഗികതൃഷ്ണ ഉണരണമെങ്കിൽ സൗന്ദര്യ പ്രലോഭനം മതി. സ്നേഹമോ സുരക്ഷിതത്വമോ ആദ്യ ഘടകമല്ല. ഒരേ സമയം നിരവധി പങ്കാളികൾ അചിന്ത്യവുമല്ല.
നാടൻ പ്രയോഗത്തിൽ പറഞ്ഞാൽ ആണിന് കമ്പം ഫ്രൂട്ട് സലാഡും പെണ്ണിന് തികഞ്ഞ മധുരമുള്ള ഒറ്റപ്പഴവുമാണ് .
പറഞ്ഞു വന്നത് , സ്വർഗത്തിലെ സ്ത്രീകൾ ” ഹൂറികളെ ” ആഗ്രഹിക്കാതിരിക്കാനാണ് യുക്തി ന്യായം കാണുന്നത് എന്നാണ്. എന്നാൽ സ്ത്രീകൾ പോൺ ബൈ സെക്സൊക്കെ ഷൂട്ട് ചെയ്യുന്ന ഇക്കാലത്ത് അപ്പറഞ്ഞ ന്യായം ശരിയാണോ എന്ന് ചോദിച്ചാൽ , നമ്മുടെ ചർച്ച ഇസ്ലാം പറഞ്ഞ സ്വർഗത്തിൽ കടക്കുന്ന സ്ത്രീകളെ സംബന്ധിച്ചാണ്. അവരുടെ മനോഗതി നടേ പറഞ്ഞ പോലെ നാച്വറൽ ശാലീനതണ്.

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending