Connect with us

Cricket

അവസാന ഇന്നിങ്‌സില്‍ സച്ചിന്‍ പുറത്തായപ്പോള്‍ ഞാനും ക്രിസ് ഗെയ്‌ലും കരഞ്ഞു; വൈകാരിക നിമിഷങ്ങള്‍ വെളിപ്പെടുത്തി കിര്‍ക് എഡ്വാഡ്‌സ്

Published

on

ചെന്നൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ അവസാന ടെസ്റ്റ് മത്സരം ഇന്ത്യന്‍ കായികരംഗത്ത് എക്കാലത്തും ഓര്‍ക്കപ്പെടുന്ന സംഭവങ്ങളില്‍ ഒന്നാണ്. സ്വന്തം സ്റ്റേഡിയമായ മുംബൈയിലെ വാംഖഡെയില്‍ വിന്‍ഡീസിനെതിരെയായിരുന്നു സച്ചിന്റെ അവസാന മത്സരം. തിങ്ങിനിറഞ്ഞ കാണികള്‍ തങ്ങളുടെ പ്രിയപ്പെട്ട താരത്തിന് വിട നല്‍കിയ ദിവസം തങ്ങളും കരഞ്ഞു പോയെന്ന് വെളിപ്പെടുത്തുകയാണ് ഇപ്പോള്‍ വിന്‍ഡീസ് താരം കിര്‍ക് എഡ്വാഡ്‌സ്.

Made in India, for India
We are supporting Make in India initiative by manufacturing efficient and reliable Elevators in India

വിന്‍ഡീസ് നിരയില്‍ ഉണ്ടായിരുന്നെങ്കിലും അവസാന പതിനൊന്നില്‍ ഇടം ലഭിക്കാത്ത താരമായിരുന്നു കിര്‍ക്ക്. സച്ചിന്‍ ഔട്ടായ വേളില്‍ തന്റെയും ക്രിസ് ഗെയിലിന്റെയും കണ്ണുകള്‍ നിറഞ്ഞു എന്നാണ് ഇപ്പോള്‍ കിര്‍ക്ക് വെളിപ്പെടുത്തുന്നത്. ‘ക്രിക്ട്രാക്കറു’മായി ഇന്‍സ്റ്റഗ്രാം ലൈവില്‍ നടത്തിയ സംഭാഷണത്തിലാണ് കിര്‍കിന്റെ വെളിപ്പെടുത്തല്‍.

‘സച്ചിന്റെ കരിയറിലെ 200ാം ടെസ്റ്റില്‍ വിന്‍ഡീസ് ടീമില്‍ ഞാനുമുണ്ടായിരുന്നു. എന്നെ സംബന്ധിച്ചും വളരെ വൈകാരികമായ രംഗമായിരുന്നു അത്. ക്രിസ് ഗെയ്‌ലിന് സമീപത്തായിരുന്നു ഞാന്‍. ഞങ്ങള്‍ രണ്ടുപേരും കണ്ണീരടക്കാന്‍ പെടാപ്പാടു പെടുകയായിരുന്നു. കണ്ണീര്‍ താഴേക്കു വീഴാതിരിക്കാന്‍ പരമാവധി ശ്രമിച്ചു. വളരെ വേദനിപ്പിച്ച നിമിഷമായിരുന്നു അത്. ഈ മനുഷ്യന്‍ വീണ്ടും കളത്തിലിറങ്ങുന്നത് കാണാനാകില്ലല്ലോ എന്ന ചിന്ത ഞങ്ങളെ തകര്‍ത്തുകളഞ്ഞു’ എഡ്വേഡ്‌സ് പറഞ്ഞു.

74 റണ്‍സെടുത്ത സച്ചിന്‍ പുറത്തായതിനു പിന്നാലെ വാങ്കഡെയില്‍ സൂചി വീണാല്‍ കേള്‍ക്കുന്ന നിശ്ശബ്ദതയായിരുന്നു. പ്രിയതാരം കളി നിര്‍ത്തിയ നിമിഷമാണിതെന്ന തിരിച്ചറിവില്‍ സ്റ്റേഡിയം നിറച്ചെത്തിയ കാണികള്‍ എഴുന്നേറ്റുനിന്ന് കയ്യടികളോടെയാണ് സച്ചിനെ യാത്രയാക്കിയത്.

സച്ചിന്റെ വിരമിക്കല്‍ ടെസ്റ്റില്‍ ആദ്യം ബാറ്റു ചെയ്ത വിന്‍ഡീസിനെ ഇന്ത്യ 182 റണ്‍സിന് പുറത്താക്കിയിരുന്നു. ഒന്നാം ദിനം കളിനിര്‍ത്തുമ്പോള്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സ് എന്ന നിലയിലായിരുന്നു ഇന്ത്യ. ചേതേശ്വര്‍ പൂജാര 34 റണ്‍സോടെയും സച്ചിന്‍ 38 റണ്‍സോടെയും ക്രീസില്‍. മികച്ച ഫോമിലായിരുന്ന സച്ചിന്‍ വാങ്കഡെയിലെ സ്വന്തം കാണികള്‍ക്കു മുന്നില്‍ വിരമിക്കല്‍ ടെസ്റ്റില്‍ സെഞ്ചുറി തികയ്ക്കുമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകര്‍. എന്നാല്‍, വ്യക്തിഗത സ്‌കോര്‍ 74ല്‍ നില്‍ക്കെ നര്‍സിങ് ദിയോനരൈന്റെ പന്തില്‍ സച്ചിന്‍ പുറത്തായി. സ്ലിപ്പില്‍ ഡാരണ്‍ സമിയാണ് ക്യാച്ചെടുത്തത്. എന്നാല്‍ സമി ആ വിക്കറ്റ് നേട്ടം ആഘോഷിച്ചില്ല. കൈയില്‍ പന്തുമായി തലകുനിച്ചാണ് സമി ഗ്രൗണ്ടില്‍ നിന്നത്.

ഒന്നാം ഇന്നിങ്‌സില്‍ സച്ചിന്റെ അര്‍ധസെഞ്ചുറിക്കു പുറമെ രോഹിത് ശര്‍മയുടെ സെഞ്ചുറിയും വിരാട് കോലിയുെട അര്‍ധസെഞ്ചുറിയും ചേര്‍ന്നതോടെ ഇന്ത്യ 495 റണ്‍സാണ് നേടിയത്. വിന്‍ഡീസിനെ രണ്ടാം ഇന്നിങ്‌സില്‍ 187 റണ്‍സിന് പുറത്താക്കിയ ഇന്ത്യ ഇന്നിങ്‌സിനും 126 റണ്‍സിനും ജയിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Cricket

ട്വന്റി 20 ലോകകപ്പ്: ഇംഗ്ലണ്ടിനെ ജോസ് ബട്‍ലർ നയിക്കും

പരിക്ക് കാരണം ദീര്‍ഘകാലമായി പുറത്തിരുന്ന പേസര്‍ ജോഫ്ര ആര്‍ച്ചര്‍ 15 അംഗ ടീമില്‍ ഇടംപിടിച്ചു.

Published

on

ജൂണില്‍ തുടങ്ങുന്ന ട്വന്റി 20 ലോകകപ്പില്‍ മുന്‍ ചാമ്പ്യന്മാരായ ഇംഗ്ലണ്ട് ടീമിനെ ജോസ് ബട്‌ലര്‍ നയിക്കും. കൈമുട്ടിലെ പരിക്ക് കാരണം ദീര്‍ഘകാലമായി പുറത്തിരുന്ന പേസര്‍ ജോഫ്ര ആര്‍ച്ചര്‍ 15 അംഗ ടീമില്‍ ഇടംപിടിച്ചു. 2021ന് ശേഷം ആദ്യമായാണ് ആര്‍ച്ചര്‍ ടീമിലെത്തുന്നത്.

ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ മികച്ച പ്രകടനം പുറത്തെടുത്ത സ്പിന്നര്‍ ടോം ഹാര്‍ട്ട്‌ലിയും സ്‌ക്വാഡിലുണ്ട്. ലോകകപ്പ് നേടിയ ട്വന്റി 20, ഏകദിന ടീമുകളില്‍ അംഗമായിരുന്ന ആള്‍റൗണ്ടര്‍ ക്രിസ് വോക്‌സ്, ബാറ്റര്‍ ഡേവിഡ് മലാന്‍ എന്നിവര്‍ പുറത്തായി. ജൂണ്‍ നാലിന് ബര്‍ബദോസില്‍ സ്‌കോട്ട്‌ലന്‍ഡിനെതിരെയാണ് ഇംഗ്ലീഷുകാരുടെ ആദ്യ അങ്കം.

ഇംഗ്ലണ്ട് ടീം: ജോസ് ബട്‌ലര്‍ (ക്യാപ്റ്റന്‍), മൊയീന്‍ അലി, ജോഫ്ര ആര്‍ച്ചര്‍, ജൊനാഥന്‍ ബെയര്‍‌സ്റ്റോ, ഹാരി ബ്രൂക്, സാം കറണ്‍, ബെന്‍ ഡക്കറ്റ്, ടോം ഹാര്‍ട്ട്‌ലി, വില്‍ ജാക്‌സ്, ക്രിസ് ജോര്‍ദാന്‍, ലിയാം ലിവിങ്സ്റ്റണ്‍, ആദില്‍ റാഷിദ്, ഫില്‍ സാള്‍ട്ട്, റീസ് ടോപ്‌ലി, മാര്‍ക് വുഡ്.

Continue Reading

Cricket

ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; സഞ്ജു ടീമില്‍

സഞ്ജുസാംസണിനൊപ്പം ഋഷഭ് പന്തചും വിക്കറ്റ് കീപ്പറായി ടീമിലിടം നേടിയിട്ടുണ്ട്.

Published

on

2024 ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. 15 അംഗ ടീമിനേയാണ് പ്രഖ്യാപിച്ചത്. മലയാളി താരം സഞ്ജു സാംസണ്‍ ടീമിലിടം നേടി. 2015 ജൂലൈയിലാണ് സിംബാബ്‌വെയ്‌ക്കെതിരെ സഞ്ജു സാംസണ്‍ ഇന്ത്യയ്ക്കായി ട്വന്റി20യില്‍ അരങ്ങേറ്റിയത്.25 രാജ്യാന്തര മത്സരങ്ങളില്‍ നിന്നായി 374 റണ്‍സ് താരം നേടിയിട്ടുണ്ട്.ഋഷഭ് പന്തും വിക്കറ്റ് കീപ്പറായി ടീമിലുണ്ട്.

രോഹിത് ശർമയാണ് ഇന്ത്യൻ ടീമിനെ നയിക്കുന്നത്. ഹർദിക് പാണ്ഡ്യയാണ് ഉപനായകൻ. സഞ്ജുസാംസണിനൊപ്പം ഋഷഭ് പന്തചും വിക്കറ്റ് കീപ്പറായി ടീമിലിടം നേടിയിട്ടുണ്ട്.ശിവം ദുബെയും ടീമിലെത്തി. പകരക്കാരുടെ നിരയില്‍ ശുഭ്മാന്‍ ഗില്‍, റിങ്കു സിംഗ്, ഖലീല്‍ അഹമ്മദ്, ആവേഷ് ഖാന്‍ എന്നിവരുണ്ട്.

ജൂണ്‍ രണ്ടിനാണ് ട്വന്റി20 ലോകകപ്പ് മത്സരങ്ങള്‍ ആരംഭിക്കുന്നത്.ജൂണ്‍ അഞ്ചിനാണ് അയര്‍ലന്‍ഡിനെതിരെ ഇന്ത്യയുടെ ആദ്യ മത്സരം.

ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), ശിവം ദുബെ, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, യൂസ്‌വേന്ദ്ര ചാഹല്‍, ജസ്പ്രിത് ബുമ്ര, അര്‍ഷ്ദീപ് സിംഗ്, മുഹമ്മദ് സിറാജ്.

Continue Reading

Cricket

ടി20 ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ച് ന്യൂസിലാന്‍ഡ്; വില്യംസണ്‍ ക്യാപ്റ്റന്‍

ഐസിസി ടി20 ലോകകപ്പ് ജൂണില്‍ യുഎസിലും വെസ്റ്റ് ഇന്‍ഡീസിലുമായി നടക്കാനിരിക്കെ 15 അംഗ ടീമിനെ പ്രഖ്യാപിക്കിന്ന ആദ്യ രാജ്യമായി ന്യൂസിലാന്‍ഡ്

Published

on

വെല്ലിങ്ടണ്‍: ഐസിസി ടി20 ലോകകപ്പ് ജൂണില്‍ യുഎസിലും വെസ്റ്റ് ഇന്‍ഡീസിലുമായി നടക്കാനിരിക്കെ 15 അംഗ ടീമിനെ പ്രഖ്യാപിക്കിന്ന ആദ്യ രാജ്യമായി ന്യൂസിലാന്‍ഡ്. കെയിന്‍ വില്യംസനാണ് ക്യാപ്റ്റന്‍. ട്രെന്റ് ബോള്‍ട്ട്, ടിം സൗത്തി, ലോക്കി ഫെര്‍ഗൂസണ്‍ എന്നിവരടങ്ങിയ ടീം ബൗളിങ്ങ് ആക്രമണത്തിലേക്ക് ഹെന്റി ഇടംപിടിച്ചു. കഴിഞ്ഞ ഏകദിന ലോകകപ്പില്‍ ന്യൂസിലാന്‍ഡിന്റെ മികച്ച ഓള്‍ റൗണ്ടറായി പ്രകടനം കാഴ്ച വെച്ച രച്ചിന്‍ രവീന്ദ്രയും ടീമിലുണ്ട്.ആദം മില്‍നെയും കൈല്‍ ജാമിസണും കണങ്കാലിനു പരിക്കേറ്റതിനാല്‍ ഇത്തവണ ടീമിലില്ല.

നാലാം തവണയാണ് വില്യംസണ്‍ ന്യൂസിലാന്‍ഡിന്റെ ടി20 ലോകകപ്പ് ടീമിന്റെ ക്യാപ്റ്റനാവുന്നത്. കഴിഞ്ഞ മൂന്ന് തവണയും സെമി ഫൈനലില്‍ എത്തിയെങ്കിലും കിരീടം നേടാനാവാതെ ന്യൂസിലാന്‍ഡ് കളിക്കളം വിട്ടിരുന്നു.

കെയിന്‍ വില്യംസണ്‍ (ക്യാപ്റ്റന്‍),ഫിന്‍ അലന്‍, ട്രെന്റ് ബോള്‍ട്ട്, മൈക്കിള്‍ ബ്രോസ് വെല്‍, മാര്‍ക്ക് ചപ്മാന്‍, ദേവണ്‍ കോണ്‍ വെ, ലോക്കി ഫെര്‍ഗൂസണ്‍, മാറ്റ് ഹെന്റി, ഡറില്‍ മിച്ചല്‍, ജിമ്മി നീഷാം, ഗ്ലെന്‍ ഫിലിംപ്‌സ്, രചിന്‍ രവീന്ദ്ര, മിച്ചല്‍ സാന്റ്‌നര്‍, ഇഷ് സോധി, ടിം സൗത്തി എന്നിവരാണ് ന്യൂസിലന്‍ഡ് ടീം അംഗങ്ങള്‍. ഗ്രൂപ്പ് സിയില്‍ ജൂണ്‍ ഏഴിന് അഫ്ഗാനിസ്ഥാനെതിരെയാണ് ന്യൂസിലാന്‍ഡിന്റെ ആദ്യ മത്സരം.

 

Continue Reading

Trending