More
മെസി പോകുന്നു, പകരം നെയ്മര്‍; ബാഴ്‌സയുടെ പുതിയ പദ്ധതി ഇങ്ങനെയെന്ന് സ്പാനിഷ് മാധ്യമങ്ങള്‍
മെസി ക്ലബിനോട് ഗുഡ്ബൈ പറയുന്ന സാഹചര്യം മുന്നില്‍ കണ്ട് ബാഴ്സലോണ മറ്റൊരു നീക്കം നടത്തുന്നുണ്ടെന്നാണ് പുതിയ റിപ്പോട്ടുകള്‍ വ്യക്തമാക്കുന്നത്. 2021 വരെയാണ് മെസി ബാഴ്‌സയില്‍ കരാറിലേര്‍പ്പെട്ടിട്ടുണ്ട്. ഒരുപക്ഷേ ഇതിനുമുമ്പേ പത്താം നമ്പര്‍ താരം ക്ലബ് വിടാനുള്ള പദ്ധതിയുമുണ്ടെന്ന് സ്പാനിഷ് മാധ്യമമായ എസ്പോര്‍ട്ട് ഇന്ററാറ്റിവോ റിപ്പോര്‍ട്ട് ചെയ്യുന്നു. മെസി ബാഴ്‌സ വിടുന്ന സാഹചര്യത്തില്‍ ബ്രസീല്‍ സൂപ്പര്‍ താരം നെയ്മറെ തിരിച്ചെത്തിക്കാനുള്ള ലക്ഷ്യത്തിലാണ് സ്പാനിഷ് ക്ലബ്.

മാഡ്രിഡ്: ചാമ്പ്യന്‍സ് ലീഗില്‍ ബയേണ്‍ മ്യൂണിക്കിനോടേറ്റ ദയനീയ പരാജയത്തിന് പിന്നാലെ അര്‍ജന്റീന ഇതിഹാസം ലയണല്‍ മെസി ബാഴ്സലോണ ക്ലബ് വിടുകയാണെന്ന വാര്‍ത്ത ഇതിനകം ഫുട്ബോള്‍ ലോകത്ത് വലിയ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. കാല്‍പന്തിന്റെ ബാലപാഠം പഠിച്ച സ്വ്പാനിഷ് ക്ലബില്‍ നിന്നും പടിയിറങ്ങുന്ന സൂപ്പര്‍ താരം ഇംഗ്ലീഷ് ക്ലബിലേക്കാണ് ചേക്കേറുകയെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
എന്നാല്‍ ഈ വര്‍ഷത്തോടെ മെസി ക്ലബിനോട് ഗുഡ്ബൈ പറയുന്ന സാഹചര്യം മുന്നില്‍ കണ്ട് ബാഴ്സലോണ മറ്റൊരു നീക്കം നടത്തുന്നുണ്ടെന്നാണ് പുതിയ റിപ്പോട്ടുകള്‍ വ്യക്തമാക്കുന്നത്. 2021 വരെയാണ് മെസി ബാഴ്‌സയില്‍ കരാറിലേര്‍പ്പെട്ടിട്ടുണ്ട്. ഒരുപക്ഷേ ഇതിനുമുമ്പേ പത്താം നമ്പര്‍ താരം ക്ലബ് വിടാനുള്ള പദ്ധതിയുമുണ്ടെന്ന് സ്പാനിഷ് മാധ്യമമായ എസ്പോര്‍ട്ട് ഇന്ററാറ്റിവോ റിപ്പോര്‍ട്ട് ചെയ്യുന്നു. മെസി ബാഴ്‌സ വിടുന്ന സാഹചര്യത്തില്‍ ബ്രസീല്‍ സൂപ്പര്‍ താരം നെയ്മറെ തിരിച്ചെത്തിക്കാനുള്ള ലക്ഷ്യത്തിലാണ് സ്പാനിഷ് ക്ലബ്.
എന്നാല്‍, ബാഴ്സലോണയില്‍ നിന്ന് റെക്കോര്‍ഡ് തുകക്ക് ഫ്രഞ്ച് ലീഗ് വണ്‍ ക്ലബ് പാരിസ് സെന്റ് ജെര്‍മെയ്നിലേക്ക് പോയ നെയ്മറെ തിരികെ ടീമിലെത്തിക്കുക എന്നതും ക്ലബിന് വെല്ലുവിളിയുയര്‍ത്തുന്നുണ്ട്. കഴിഞ്ഞ സീസണിലും ബാഴ്സലോണ നെയ്മറെ തിരികെയെത്തിക്കാനുള്ള ശ്രമം നടത്തിയിരുന്നു. എന്നാല്‍ അത് വിജയിച്ചില്ല. തുടര്‍ന്ന് അത്ലറ്റിക്കോ മാഡ്രിഡില്‍ നിന്നും ഫ്രഞ്ച് സൂപ്പര്‍ താരം അന്റോയിന്‍ ഗ്രിസ്മാനെ സ്വന്തമാക്കുകയാണ് ബാഴ്‌സ ചെയ്തത്. എന്നാല്‍ ഗിസ്മാന്‍ വേണ്ട പോലെ തിളങ്ങാതെ പോയതും ക്ലബിന്റെ കണക്കുകൂട്ടലുകളെ തെറ്റിച്ചിരുന്നു. പുതിയ സീസണിലേക്ക് നെയ്മറെ എത്തിക്കാന്‍ പകരം ഗ്രിസ്മാനെ പിഎസ്ജിക്ക് നല്‍കുകയെന്ന ആലോചനയും ബാഴ്‌സ നടത്തുന്നതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇതിനായുള്ള നീക്കങ്ങള്‍ ക്യാമ്പ് നൗവില്‍ നടക്കുന്നതായും നെയ്മറിനായി ബാഴ്‌സലോണ ഗ്രിസ്മാന് പുറമെ 60 മില്യണ്‍ ഡോളറും വാഗ്ദാനം ചെയ്യാന്‍ തയ്യാറാണെന്നും സ്‌പോര്‍ട്ട് റിപ്പോര്‍ട്ടു ചെയ്തു.
അതേസമയം, നിലവില്‍ ബാഴ്സലോണ പുറത്തായ ചാമ്പ്യന്‍സ് ലീഗിന്റെ സെമി കളിക്കുന്ന പിഎസ്ജി നെയ്മറിനെ പുതിയ സീസണില്‍ വിട്ടുകൊടുക്കുമോ എന്നതും ബാഴ്‌സ ആരാധകര്‍ കാത്തിരുന്നു കാണേണ്ടതാണ്.
കഴിഞ്ഞ 16 വര്‍ഷമായി ബാഴ്സലോണയില്‍ കളിക്കുന്ന മെസി കരിയറില്‍ മറ്റൊരു ക്ലബിന് വേണ്ടിയും കളത്തിലിറങ്ങിയിട്ടില്ല. ബാഴ്സലോണയില്‍ നിന്ന് തന്നെ വിരമിക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് മെസി പലപ്പോഴായി തുറന്നു പറഞ്ഞിട്ടുണ്ട്. എന്നാല്‍ ചാമ്പ്യന്‍സ് ലീഗില്‍ ബയേണ്‍ മ്യൂണിക്കിനോട് 8-2ന്റെ നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ ക്ലബിനോട് വിട പറയാനുള്ള തീരുമാനം താരം എടുത്തതായാണ് മെസിയോടടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.
Celebrity
‘എന്നെ വേടന്‍ എന്ന് സ്നേഹത്തോടെ ആദ്യം വിളിച്ചത് അവരാണ്’; പേരിന് പിന്നിലെ കഥ പറഞ്ഞ് വേടന്‍
ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്.

സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ് താന്‍ നടത്തുന്നതെന്നും വേടന്‍ പറയുന്നു.’ നമ്മള്‍ നടത്തുന്നത് വ്യക്തികള്‍ക്കെതിരായ പോരാട്ടമല്ല, സംഘടിതമായി നിലനില്‍ക്കുന്ന ചാതുര്‍വര്‍ണ്യത്തിന് എതിരായി, സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ്. ഞാന്‍ സമത്വവാദിയാണ് എന്ന് വിശ്വസിക്കുന്ന ആളാണ്. ഞാന്‍ വേദികളില്‍ കയറി തെറി വിളിക്കുന്നു, പാട്ടിലൂടെ തെറി വിളിക്കുന്നു എന്ന് പറയുന്നവരുണ്ട്. എന്നാല്‍ ഞ ഒരു വ്യക്തിയെ അല്ല തെറി വിളിക്കുന്നത്.
ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്. ഇത് ഇപ്പോഴുമുണ്ടോ എന്ന് ചോദിക്കുന്നിടത്ത് കൂടിയാണ് നമ്മള്‍ ജീവിക്കുന്നത്. വളരെ വിസിബിളായി ജാതി പറയുന്നിടത്ത് വന്നു ഇവിടെ ജാതിയുണ്ടോ വേടാ എന്ന് പറയുന്ന ആളുകളുമുണ്ട്,’ എന്നും വേടൻ കൂട്ടിച്ചേർത്തു.
kerala
ഞാൻ ആർക്കും എതിരല്ല ; എതിർപ്പ് സിസ്റ്റത്തിനോട്; വേടൻ
വിദ്യാര്‍ഥികള്‍ നമ്മെ കുറിച്ച് പഠിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് പറഞ്ഞ വേടന്‍ പഠനം തുടരാന്‍ പറ്റാതിരുന്ന ജീവിത സാഹചര്യങ്ങളെ കുറിച്ചും സംസാരിച്ചു.

കാലിക്കറ്റ് സര്‍വകലാശാല സിലബസില്‍ ഗാനം ഉള്‍പ്പെടുത്തിയതിനോട് പ്രതികരിച്ച് റാപ് ഗായകന്‍ വേടന്‍. വിദ്യാര്‍ഥികള്‍ നമ്മെ കുറിച്ച് പഠിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് പറഞ്ഞ വേടന്‍ പഠനം തുടരാന്‍ പറ്റാതിരുന്ന ജീവിത സാഹചര്യങ്ങളെ കുറിച്ചും സംസാരിച്ചു. കാലിക്കറ്റ് സര്‍വകലാശാല നാലാം സെമസ്റ്ററിലാണ് വേടന്റെ പാട്ട് ഉള്‍പ്പെടുത്തിയിട്ടുള്ളത്.
‘പണ്ട് ഞാന്‍ എന്റെ സുഹൃത്തുക്കളോട് പറയും നിങ്ങള്‍ കണ്ടോ ഞാന്‍ മരിച്ച് കഴിഞ്ഞിട്ടാണെങ്കിലും ഒരു ദിവസം എന്നെക്കുറിച്ച് പത്താം ക്ലാസിലെങ്കിലും പഠിക്കുമെന്ന്. ഞാന്‍ വെറുതെ തമാശയ്ക്ക് പറഞ്ഞതാണ്. എന്റെ ഒരു സുഹൃത്താണ് ഇക്കാര്യം എന്നോട് പറയുന്നത്. ഞാന്‍ ആരോടും ഒന്നും പറഞ്ഞില്ല. എന്നാല്‍ എനിക്ക് ഇതിൽ അതിയായ സന്തോഷമായി. നമ്മളെക്കുറിച്ച് വിദ്യാര്‍ത്ഥികള്‍ പഠിക്കുക എന്നതില്‍ സന്തോഷമുണ്ട്. ഞാന്‍ പത്തുവരെ കൃത്യമായി സ്‌കൂളില്‍ പോയി പഠിച്ചു. എന്നാല്‍ ജീവിത സാഹചര്യങ്ങള്‍ കൊണ്ട് അത് തുടരാന്‍ കഴിഞ്ഞില്ല.’ എന്ന് വേടൻ പറഞ്ഞു.
വഴികാട്ടാന്‍ ആരുമുണ്ടായിരുന്നില്ല; ലഹരി ഉപയോഗിച്ചിരുന്നതില്‍ പശ്ചാത്തപമുണ്ടെന്ന് റാപ്പര്‍ വേടന്‍
വേടൻ എന്ന പേര് വന്നതിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ‘എനിക്ക് വളരെ ചെറുപ്പത്തില്‍ മുതല്‍ വേടന്‍ എന്ന പേരുണ്ട്. സ്ലിങ് ഷോട്ട് ഉപയോഗിക്കുക, മീന്‍ പിടിക്കുക തുടങ്ങിയ കാര്യങ്ങളില്‍ ഞാന്‍ സ്‌കില്‍ഡാണ്. അങ്ങനെ കൂട്ടുകാര്‍ സ്‌നേഹത്തോടെ വിളിക്കാന്‍ തുടങ്ങിയ പേരാണത്. സ്‌കൂള്‍ കാലത്ത് എന്റെ യഥാര്‍ത്ഥ പേര് ആര്‍ക്കുമറിയില്ല. എല്ലാവരും വിളിച്ച് വിളിച്ച് സ്‌കൂളുകളില്‍ മുഴുവന്‍ എന്നെ വേടന്‍ എന്നായിരുന്നു വിളിച്ചിരുന്നത്. ഞാന്‍ എന്തെങ്കിലും പ്രശ്‌നം വന്നാലോ എന്ന് കരുതി പേര് മാറ്റാന്‍ ഞാന്‍ ആലോചിച്ചിരുന്നു. പിന്നീട് വേടര്‍ മഹാസമാജം ഈ പേരുമായി ബന്ധപ്പെട്ട് കേസിന് പോയിരുന്നു. എന്നാല്‍ അതെല്ലാം പറഞ്ഞ് ഒത്തുതീര്‍പ്പാക്കി. തെറ്റിദ്ധാരണകള്‍ കൊണ്ടായിരിക്കാം അവര്‍ അങ്ങനെ പരാതികള്‍ ഉന്നയിച്ചത്,’ എന്നാണ് വേടൻ പറഞ്ഞത്.
More
‘വിദ്യാർത്ഥികൾ ചൂഷണവിധേയമാകുന്നതിൽ ജാഗ്രത പാലിക്കണം’: ഇന്ത്യൻ ഹൈക്കമീഷണർ

ലണ്ടൻ: പഠനാവശ്യാർത്ഥം യു.കെയിലേക്ക് വരുന്ന ചില വിദ്യാർത്ഥികൾ, അനധികൃത ഏജൻസികളുടെ വലയത്തിൽ പെട്ട് ചൂഷണത്തിനു വിധേയമാകുന്നുണ്ടെന്നും ഇത്തരം കാര്യങ്ങളിൽ സമൂഹം ജാഗ്രത പാലിക്കണമെന്നും ലണ്ടനിലെ ഇന്ത്യൻ ഹൈക്കമീഷണർ വിക്രം കുമാർ ദൊറൈസ്വാമി അഭിപ്രായപ്പെട്ടു.
കേരളത്തിലേക്ക് നേരിട്ട് വിമാനയാത്രാ സൗകര്യമില്ലായ്മ ഉൾപ്പെടെയുള്ള യു. കെ മലയാളി പ്രവാസികൾ നേരിടുന്ന പ്രയാസങ്ങൾ വിവരിച്ചു കൊണ്ട് ബ്രിട്ടൻ കെ. എം. സി. സി ഭാരവാഹികൾ ഇന്ത്യൻ ഹൈക്കമീഷണർക്ക് നൽകിയ നിവേദനം സ്വീകരിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു ഹൈക്കമീഷണർ. ലണ്ടനിലെ ഇന്ത്യൻ കോൺസലേറ്റിൽ നടന്ന മീറ്റിങ്ങിൽ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ദേശീയ സെക്രട്ടറിയും ഇന്ത്യൻ പാർലമെന്റ് അംഗവുമായ അഡ്വ: ഹാരിസ് ബീരാൻ എം. പി. യുടെ സാന്നിധ്യത്തിൽ ബ്രിട്ടൻ കെ. എം. സി. സി. ചെയർമാൻ കരീം മാസ്റ്റർ മേമുണ്ട, വൈസ് പ്രസിഡണ്ട് അഹമ്മദ് അരീക്കോട് തുടങ്ങിയവർ പങ്കെടുത്തു.
ബ്രിട്ടൻ കെ.എം. സി. സിയുടെ പ്രവർത്തനങ്ങളെ പ്രശംസിച്ച ഹൈക്കമീഷണർ, ഇന്ത്യൻ പ്രവാസികൾക്ക് വേണ്ടി ഉന്നയിക്കപ്പെട്ട ആവശ്യങ്ങൾ അനുഭാവപൂർവ്വം പരിഗണിക്കുമെന്നും കഴിയാവുന്ന തുടർ നടപടികൾ സ്വീകരിക്കുമെന്ന് ഉറപ്പ് നൽകുകയും ചെയ്തു.
-
kerala3 days ago
ലക്ഷദ്വീപ് സ്‌കൂള്‍ ഭാഷാ പരിഷ്കരണം; ഉത്തരവ് ഇറക്കിയത് വിശദമായ പഠനം നടത്താതെ, വിമര്‍ശനവുമായി ഹൈക്കോടതി
-
india3 days ago
കെനിയയില്‍ വാഹനാപകടം; അഞ്ച് വിനോദസഞ്ചാരികള്‍ മരിച്ചു
-
Celebrity2 days ago
‘എന്നെ വേടന്‍ എന്ന് സ്നേഹത്തോടെ ആദ്യം വിളിച്ചത് അവരാണ്’; പേരിന് പിന്നിലെ കഥ പറഞ്ഞ് വേടന്‍
-
Football2 days ago
പാരഗ്വായെ വീഴ്ത്തി ബ്രസീൽ ലോകകപ്പിന്; അർജന്റീനയ്ക്ക് സമനിലക്കുരുക്ക്
-
News3 days ago
ഉപരോധം പുനഃസ്ഥാപിക്കാന്‍ സമ്മര്‍ദം ശക്തമാകുന്ന സാഹചര്യത്തില്‍ ഇസ്രാഈലിന്റെ ആണവ രഹസ്യങ്ങള്‍ പുറത്തുവിടും; ഇറാന്
-
film3 days ago
ഒ.ടി.ടി റിലീസിനൊരുങ്ങി ഈ മൂന്ന് ചിത്രങ്ങള്‍ പ്രേക്ഷകരുടെ മുന്നിലേക്ക്
-
kerala3 days ago
തീപിടിച്ച ചരക്കുകപ്പല്‍ ചെരിഞ്ഞു; രക്ഷാദൗത്യം പ്രതിസന്ധിയില്‍
-
india3 days ago
മൂല്യം 17,000 കോടി രൂപ; ആര്‍സിബി വില്‍പ്പനയ്ക്ക്?