Connect with us

kerala

പ്രോട്ടോകോള്‍ ഓഫീസിലെ ഫയലുകളെല്ലാം ഇ-ഫയലുകളല്ല; ഭൂരിഭാഗവും പേപ്പര്‍ ഫയല്‍

പ്രോട്ടോക്കോള്‍ ഓഫിസിലെ വി.ഐ.പി പരിഗണന, നയതന്ത്രാനുമതി, ഗസ്റ്റ് ഹൗസുകളിലെ റൂം അനുവദിക്കല്‍ തുടങ്ങിയവയുടെ ആദ്യ ഘട്ട ഫയലുകള്‍ ഇപ്പോഴും പേപ്പര്‍ ഫയലുകള്‍ തന്നെയാണ് .

Published

on

 

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ ഫയലുകളെല്ലാം ഇ-ഫയലുകളാണെന്ന സര്‍ക്കാര്‍ വാദം തെറ്റ്. പ്രോട്ടോക്കോള്‍ ഓഫിസിലെ വി.ഐ.പി പരിഗണന, നയതന്ത്രാനുമതി, ഗസ്റ്റ് ഹൗസുകളിലെ റൂം അനുവദിക്കല്‍ തുടങ്ങിയവയുടെ ആദ്യ ഘട്ട ഫയലുകള്‍ ഇപ്പോഴും പേപ്പര്‍ ഫയലുകള്‍ തന്നെയാണ് .എന്നാല്‍ കത്തി നശിച്ചവയില്‍ നിര്‍ണായക വിവരങ്ങളുള്ള ഫയലുകളില്ലെന്നാണ് സെക്രട്ടറിയേറ്റില്‍ നിന്നുള്ള ഔദ്യോഗിക വിശദീകരണം.

പേപ്പര്‍ രഹിത കംപ്യൂട്ടര്‍ ഫയലുകളായ ഇ ഫയലുകളും മാനുവല്‍ രീതിയിലുള്ള പേപ്പര്‍ ഫയലുകളും എന്നീ രണ്ടു തരത്തിലുള്ള ഫയലുകളാണ് സെക്രട്ടേറിയറ്റില്‍ ഉള്ളത് . നിര്‍ണായക പ്രാധാന്യമുള്ള ഫയലുകള്‍ കൈകാര്യം ചെയ്യുന്ന പൊതുഭരണ പൊളിറ്റിക്കല്‍ വിഭാഗത്തിലെ ആദ്യ ഘട്ട ഫയലുകളായ ബാക്ക് അപ് ഫയലുകളെല്ലാം പേപ്പര്‍ ഫയലുകളാണ്. നയതന്ത്ര പാഴ്‌സലുകളുടെ അനുമതി ചോദിച്ചു കൊണ്ടുള്ള കോണ്‍സുലേറ്റുകളുടെ കത്തുകള്‍, വി.ഐ.പി പരിഗണന ആവശ്യപ്പെട്ടുള്ള കത്തുകള്‍,ഗസ്റ്റ് ഹൗസ് മുറികള്‍ ആവശ്യപ്പെട്ടുള്ള കത്തുകള്‍, അടിയന്തര അനുമതി ആവശ്യമുള്ള കാര്യങ്ങള്‍ എന്നിവ ഉദാഹരണങ്ങള്‍. ഇതു രണ്ടാം ഘട്ടത്തിലാണ് ഇ-ഫയലുകളായി മാറുന്നത്.

തീപിടുത്തമുണ്ടായ പൊതുഭരണ വകുപ്പ് പൊളിറ്റിക്കലിന് മൂന്നു വിഭാഗങ്ങളാണുള്ളത്. ഇതില്‍ പൊളിറ്റിക്കല്‍ 2 എ വിഭാഗത്തില്‍ വി.ഐ.പി സന്ദര്‍ശനം, ഗസ്റ്റ് ഹൗസുകളിലെ റൂം, അനുവദിക്കല്‍ മന്ത്രിമാരുടെ ആതിഥേയ ചെലവുകള്‍ എന്നിവയും 2 ബി വിഭാഗത്തില്‍ സര്‍ക്കാരിന്റ കോണ്‍ഫറന്‍സ് ഉള്‍പ്പെടെയുള്ള ഔദ്യോഗിക കാര്യങ്ങളും പൊളിറ്റിക്കല്‍ 5 വിഭാഗത്തില്‍ മന്ത്രിമാരുടെ യാത്രാ വിവരങ്ങള്‍, വി.വി.ഐ.പി പരിഗണന, സന്ദര്‍ശനങ്ങള്‍ ,മറ്റു നയതന്ത്ര അനുമതികള്‍ എന്നീ ഫയലുകളുമാണ് കൈകാര്യം ചെയ്യുന്നത്.നേരത്തെ എന്‍.ഐ.എ ഉള്‍പ്പെടെയുള്ള അന്വേഷണ ഏജന്‍സികള്‍ നയതന്ത്ര പാഴ്‌സലിനു അനുമതി നല്‍കിയതും, ചോദിച്ചെത്തിയതുമായ രണ്ടു തരത്തിലുള്ള ഫയലുകളും ആവശ്യപ്പെട്ടിരുന്നു. ആദ്യ തവണ രണ്ടു വര്‍ഷത്തേയും, പിന്നീട് 2016 മുതലുള്ള മുഴുവന്‍ ഫയലുകളും എന്‍.ഐ.എ ആവശ്യപ്പെട്ടിരുന്നു. തിങ്കളാഴ്ച അസിസ്റ്റന്റ് പ്രോട്ടോക്കോള്‍ ഓഫിസര്‍ എം.എസ്.ഹരികൃഷ്ണന്‍ കൊച്ചിയിലെ എന്‍.ഐ.എ ഓഫിസില്‍ നേരിട്ടെത്തിയാണ് വിവരങ്ങള്‍ കൈമാറിയത്. തൊട്ടുപിന്നാലെയുണ്ടായ തീപിടുത്തമാണ് വിവാദമായത്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഡ്രൈവിങ് ടെസ്റ്റിൽ കൂട്ടത്തോൽവി 98 പേരിൽ പാസായത് 15 പേര് മാത്രം

കാറിന്റെ ടെസ്റ്റിലാണ് കൂടുതൽ പേരും തോറ്റത്.

Published

on

ദിവസവും 100 മുതൽ 125 പേരെ വരെ ഡ്രൈവിങ് ടെസ്റ്റിൽ വിജയിപ്പിച്ച് ലൈസൻസ് നൽകിയ മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർമാരുടെ ‘ഈ മികവ്’ പരിശോധിക്കാൻ നടത്തിയ പരീക്ഷണത്തിൽ കൂട്ടത്തോൽവി. ഈ ഉദ്യോഗസ്ഥർ ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ നടത്തിയ 98 പേരുടെ ടെസ്റ്റിൽ ആകെ പാസായത് 15 പേരാണ്. കാറിന്റെ ടെസ്റ്റിലാണ് കൂടുതൽ പേരും തോറ്റത്.

ഡ്രൈവിങ് ടെസ്റ്റ് വെറും 2 മിനിറ്റ് കൊണ്ട് നടത്തി പാസാക്കി വിടുന്നുവെന്നും ഇതിന്റെ പേരിൽ വൻതോതിൽ അഴിമതി നടക്കുന്നുവെന്നും പരാതി ഉയർന്നതിനെ തുടർന്ന് മന്ത്രി കെ.ബി. ഗണേഷ്കുമാറിന്റെ നിർദേശപ്രകാരമാണ് ഡ്രൈവിങ് െടസ്റ്റിൽ പരിഷ്കാരം കൊണ്ടുവന്നത്. ഇതിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ദിവസവും 100–125 പേരെ പാസാക്കുന്ന ടെസ്റ്റ് നടത്തുന്ന വിവരം പുറത്തുവന്നത്. ഈ ഉദ്യോഗസ്ഥർ എങ്ങനെയാണ് 2 മിനിറ്റ് കൊണ്ട് ടെസ്റ്റ് നടത്തി പാസാക്കുന്നത് എന്ന് അവർ തന്നെ എല്ലാവരുടെയും മുന്നിൽ കാണിക്കാനായിരുന്നു നിർദേശം.

ഇതിനായി മോട്ടർ വാഹന വകുപ്പിന്റെ മുട്ടത്തറയിലെ ഓട്ടമേറ്റഡ് ടെസ്റ്റിങ് സ്റ്റേഷനിൽ വിളിച്ചു വരുത്തി ഇന്നലെ സൂപ്പർ ടെസ്റ്റ് നടത്തി. ഏറ്റവും കുറഞ്ഞത് 10 മിനിറ്റ് വരെ ഇന്നലത്തെ ടെസ്റ്റിന് വേണ്ടിവന്നുവെന്ന് ഉന്നത ഉദ്യോഗസ്ഥർ വിലയിരുത്തി.

ഈ പരസ്യ ടെസ്റ്റിൽ വെട്ടിലായത് ഇന്നലെ ലൈസൻസ് എടുക്കാൻ എത്തിയവരാണ്. കൂടുതൽ ക്യാമറകളും ഉദ്യോഗസ്ഥരും എത്തിയതോടെ പരീക്ഷയ്ക്കെത്തിയ പലരും തോറ്റു. പരീക്ഷ പ്രയാസമായിരുന്നുവെന്നും ഇൻഡിക്കേറ്റർ ഇടാൻ അൽപം താമസിച്ചതിന്റെ പേരിൽ പോലും തോറ്റെന്നും പലരും പറഞ്ഞു. ഇത്തരം സൂപ്പർ ടെസ്റ്റാണ് നടക്കുന്നതെന്നറിഞ്ഞ് 22 പേർ ടെസ്റ്റിനു വന്നില്ല.

ഓരോ ഗ്രൗണ്ട് ടെസ്റ്റിനും റോഡ് ടെസ്റ്റിനുമായി ഉദ്യോഗസ്ഥർ എത്ര സമയമെടുത്തു എന്നു നിരീക്ഷിക്കാൻ പ്രത്യേക സംഘത്തെയാണ് നിയോഗിച്ചത്. സൂപ്പർ ടെസ്റ്റിനു ശേഷം പ്രത്യേക സംഘം മന്ത്രിക്ക് റിപ്പോർട്ട് നൽകും. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർ നടപടി. എന്നാൽ, ഉദ്യോഗസ്ഥരെ ശിക്ഷിക്കാനല്ല സൂപ്പർ ടെസ്റ്റ് എന്നാണു മോട്ടർ വാഹന വകുപ്പിന്റെ വിശദീകരണം. എല്ലാ ചട്ടങ്ങളും പാലിച്ച് ഈ ഉദ്യോഗസ്ഥർക്ക് എത്ര ടെസ്റ്റ് നടത്താനാകുമെന്ന് കണ്ടെത്തുകയാണു ലക്ഷ്യം.

Continue Reading

kerala

കൊല്ലത്ത് ഇടിമിന്നലേറ്റ് അറുപ്പത്തിയഞ്ചുകാരന്‍ മരിച്ചു, ഒരാള്‍ക്ക് പരിക്ക്

സെന്റ് മേരീസ് ക്യാഷ്യു ഫാക്ടറിയിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു.

Published

on

കൊല്ലം കിഴക്കേകല്ലട ഓണമ്പലത്ത് ഇടിമിന്നലേറ്റ് കശുവണ്ടി ഫാക്ടറി ജീവനക്കാരന്‍ മരിച്ചു. അടൂര്‍ മണ്ണടി സ്വദേശി തുളസീധരന്‍പിള്ള(65)ആണ് മരിച്ചത്. സെന്റ് മേരീസ് ക്യാഷ്യു ഫാക്ടറിയിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു.

വൈകുന്നേരം 3.45 ഓടുകൂടിയായിരുന്നു തുളസീധരന്‍പിള്ളക്ക് മിന്നലേറ്റത്. ഫാക്ടറിയില്‍ നിന്നും ചായ കുടിക്കാന്‍ പുറത്ത് പോയിട്ട് തിരികെ വന്നപ്പോഴാണ് മിന്നല്‍ ഏറ്റത്.

മുട്ടം സ്വദേശിയായ പ്രസന്നകുമാരിക്കു (54) ഇടിമിന്നലില്‍ പരിക്കേറ്റിട്ടുണ്ട്. കിഴക്കേ കല്ലടയിലുള്ള കശുവണ്ടി ഫാട്കറിയിലെ ജീവനക്കാരിയാണ് ഇവര്‍. ഇവര്‍ കുണ്ടറ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.

Continue Reading

EDUCATION

എം.ജി സര്‍വകലാശാല പി.ജി: M.G CAT ; ഓൺലൈൻ രജിസ്ട്രേഷൻ മെയ് 5 വരെ

അവസാന സെമസ്റ്റർ ബിരുദ വിദ്യാർഥികൾക്കും അപേക്ഷിക്കാം.

Published

on

മഹാത്മാ ഗാന്ധി സർവകലാശാലയിലെ പഠന വകുപ്പുകളിലും ഇന്റർ സ്‌കൂൾ സെന്ററുകളിലും നടത്തുന്ന നാഷണല്‍ അസസ്‌മെന്‍റ് ആന്‍റ് അക്രഡിറ്റേഷന്‍ കൗണ്‍സിലിന്‍റെ നാലാം സൈക്കിള്‍ റീ അക്രഡിറ്റേഷനില്‍ എ പ്ലസ് പ്ലസ് ഗ്രേഡ് നേടിയ സര്‍വകലാശാലയിലെ വിപുല സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തി എം.എ, എം.എസ്.സി, എം.ടി.ടി.എം, എൽ.എൽ.എം. എം.എഡ്, എം.പി.ഇ.എസ്, എം.ബി.എ പ്രോഗ്രാമുകളിൽ 2024 വർഷത്തെ പൊതു പ്രവേശന പരീക്ഷയ്ക്ക് 05.05.2024 വരെ ഓൺലൈനിൽ രജിസ്റ്റർ ചെയ്യാം.

.അവസാന സെമസ്റ്റർ ബിരുദ വിദ്യാർഥികൾക്കും അപേക്ഷിക്കാം.
ഇവർ സർവകലാശാല നിശ്ചയിക്കുന്ന തീയതിക്കുള്ളിൽ യോഗ്യത നേടിയിരിക്കണം.

. അപേക്ഷാ ഫീസ്
ഓരോ പ്രോഗ്രാമിനും പൊതുവിഭാഗത്തിന് 1200 രൂപയും എസ്.സി, എസ്.ടി വിഭാഗത്തിന് 600 രൂപയും

.പ്രവേശന പരീക്ഷ
മെയ് 17,18 തീയതികളിൽ തിരുവനന്തപുരം, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ പരീക്ഷാ കേന്ദ്രങ്ങളിൽ

.എം.ബി.എ ഒഴികെയുള്ള പ്രോഗ്രാം👇🏻
https://cat.mgu.ac.in/
0481 2733595
cat@mgu.ac.in

.എം.ബി.എ പ്രോഗ്രാം👇🏻
https://smbsadmissions.mgu.ac.in/
0481 2733367
smbs@mgu.ac.in

Continue Reading

Trending