Video Stories
അധികാര വികേന്ദ്രീകരണം തകര്‍ത്ത ഇടതുസര്‍ക്കാര്‍
കെ. കുട്ടി അഹമദ്കുട്ടി
എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാര വികേന്ദ്രീകരണത്തിന് കത്തിവെക്കുന്ന നിരവധി സംഭവങ്ങളാണ് മുന്നിലുള്ളത്.
1. തദ്ദേശസ്വയംഭരണങ്ങള്‍ക്കുണ്ടായിരുന്ന അധികാരങ്ങള്‍ എല്‍. ഡി.എഫ് സര്‍ക്കാര്‍ കവര്‍ന്നെടുത്തു.
(i) അബ്കാരി ഷാപ്പുകള്‍ തുറക്കാന്‍ അനുമതി നല്‍കുന്നതിന് ഗ്രാമ പഞ്ചായത്തുകള്‍ക്കും ഗ്രാമ സഭകള്‍ക്കും ഉണ്ടായിരുന്ന അധികാരം എല്‍.ഡി. എഫ് എടുത്തുകളഞ്ഞു. കേരള പഞ്ചായത്ത് രാജ്‌നിയമം വകുപ്പ് 232(2) പ്രകാരം ഗ്രാമപഞ്ചായത്തുകളുടെ അനുമതിയില്ലാതെ ഷാപ്പുകള്‍ തുറക്കാന്‍ പാടില്ലായെന്ന നിയമ വ്യവസ്ഥ 2017ല്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ നടത്തിയ ഭേദഗതിയിലൂടെ എടുത്ത് കളഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍നിന്നും ആരാധനാലയങ്ങളില്‍നിന്നും നിശ്ചിത അകലം പാലിച്ചുകൊണ്ട് മാത്രം അബ്കാരി ഷാപ്പുകള്‍ തുറക്കാന്‍ അനുമതി നല്‍കാന്‍ പാടുള്ളു എന്ന നിയമവകുപ്പ് 232 (3) പ്രകാരമുള്ള വ്യവസ്ഥയും പ്രസ്തുത ഭേദഗതി റദ്ദാക്കി. പൊതുസമാധാനത്തിന്റെയും ധാര്‍മ്മികതയുടെയും ശല്യത്തിന്റെയും അടിസ്ഥാനത്തില്‍ അബ്കാരി ഷാപ്പുകള്‍ മാറ്റി സ്ഥാപിക്കുന്നതിനും അടച്ചുപൂട്ടുന്നുതിനും ഉത്തരവ് നല്‍കാന്‍ പഞ്ചായത്തുകള്‍ക്കുണ്ടായിരുന്ന വകുപ്പ് 232(4) പ്രകാരമുള്ള അധികാരവും ഇതോടൊപ്പം റദ്ദാക്കി.
(ii) വ്യവസായ സ്ഥാപനങ്ങള്‍ തുടങ്ങാന്‍ അനുമതി നല്‍കുന്നതിന് ഗ്രാമപഞ്ചായത്തുകള്‍ക്കും ഗ്രാമസഭകള്‍ക്കും ഉണ്ടായിരുന്ന അധികാരം എടുത്ത് കളഞ്ഞു. കേരള പഞ്ചായത്ത് രാജ് നിയമം വകുപ്പ് 233 പ്രകാരം വ്യവസായ ശാലകള്‍ തുടങ്ങുന്നതിന് ഗ്രാമപഞ്ചായത്തിന്റെ അനുമതി ആവശ്യമായിരുന്നു. വ്യവസായശാല സ്ഥാപിക്കുന്ന പരിസരത്തെ ജനസാന്ദ്രത, പൊതുജനങ്ങള്‍ക്കുണ്ടാകുന്ന ശല്യം, മലിനീകരണം, ആരോഗ്യ പ്രശ്‌നങ്ങള്‍ എന്നിവ പരിഗണിച്ചായിരുന്നു പഞ്ചായത്ത് അനുമതി നല്‍കിയിരുന്നത്. എന്നാല്‍ 2019 ല്‍ കേരള സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായ സ്ഥാപനങ്ങള്‍ സുഗമമാക്കല്‍ നിയമപ്രകാരം (MSME Rule) പഞ്ചായത്തിന്റെ അനുമതി ഇല്ലാതെ തന്നെ ഒരു വ്യവസായ സ്ഥാപനം ആരംഭിക്കാന്‍ സംരംഭകന് കഴിയും. ഈസ് ഓഫ് ഡൂയിങ് ബിസിനസ്സിന്റെ മറവിലാണ് ഇത് ചെയ്തത്. ഇത് മൂലം ഗ്രാമപഞ്ചായത്തിന് വിവിധ നികുതിയും ഫീസുകളും ഇനത്തില്‍ ലഭിക്കേണ്ട വലിയൊരു തുകയാണ് നഷ്ടപ്പെടുന്നത്. മാത്രവുമല്ല വ്യാപകമായി കെട്ടിട നിര്‍മ്മാണ നിയമ ലംഘനങ്ങളും ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാകാനും സാധ്യതയും ഉണ്ട്.
(iii) പന്ത്രണ്ടാം പദ്ധതി മാര്‍ഗരേഖയില്‍ ഫണ്ട് വിനിയോഗത്തില്‍ കൂടുതല്‍ സ്വാതന്ത്ര്യം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കിയിരുന്നു. പതിമൂന്നാം പദ്ധതി മാര്‍ഗരേഖ നിബന്ധകളുടെ ശൃംഖലയാണ്. ഉദാ. ലൈഫ് മിഷന് 20 ശതമാനം, ഉത്പാദന മേഖലക്ക് 30 ശതമാനം, മാലിന്യനിര്‍മ്മാര്‍ജ്ജനത്തിന് 10 ശതമാനം, വനിതാഘടക പദ്ധതി 10 ശതമാനം, ഭിന്നശേഷിവിഭാഗങ്ങള്‍ക്ക് 5 ശതമാനം, വയോജനങ്ങള്‍/പാലിയേറ്റീവ് കെയര്‍ 5 ശതമാനം എന്നീ നിര്‍ബന്ധിത വകയിരുത്തല്‍മൂലം ജനകീയാസൂത്രണത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സ്വാതന്ത്ര്യം നഷ്ടപ്പെടുത്തിയിരിക്കുകയാണ്.
ഗ്രാമസഭാ നിര്‍ദ്ദേശപ്രകാരമുള്ള പ്രൊജക്ടുകള്‍ നടപ്പിലാക്കാന്‍ പഞ്ചായത്തുകള്‍ക്ക് കഴിയുന്നില്ല. വികസന ഫണ്ടിന്റെ നല്ലൊരു ശതമാനവും സുഭിക്ഷകേരളം പദ്ധതിയ്ക്കായി മാറ്റിവെക്കാന്‍ പഞ്ചായത്തുകള്‍ നിര്‍ബന്ധിതരാകുന്നു.
(iv) സാങ്കേതിക സഹായത്തിനെന്ന പേരില്‍ വിവിധ മിഷനുകളിലൂടെ സമാന്തര സംവിധാനങ്ങള്‍ കൊണ്ടുവന്നത് തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ അധികാരത്തെയും സ്വാതന്ത്ര്യത്തെയും പ്രതികൂലമായി ബാധിച്ചു. എല്‍.ഡി. എഫിന്റെ പോഷക സംഘടനാ പ്രവര്‍ത്തകരെ നിലനിര്‍ത്താന്‍ മാത്രമാണ് ഇവ സഹായിച്ചത്.
(v) പത്രണ്ടാം പദ്ധതി കാലയളവില്‍ സംസ്ഥാന ബജറ്റിന് ശരാശരി 23 ശതമാനം തുക തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. പതിമൂന്നാം പദ്ധതിയിലും ശരാശരി തുക 23 ശതമാനം മാത്രമാണ്.
(vi) സംസ്ഥാന ബജറ്റിന്റെ അനുബന്ധം 4 ല്‍ പറയുന്ന പദ്ധതി വിഹിതം മുഴുവന്‍ നല്‍കാതെ എല്‍.ഡി.എഫ് സര്‍ക്കാര്‍ തുക വെട്ടിക്കുറച്ചു സ്പില്‍ ഓവര്‍ തുക 20 ശതമാനമായി പരിമിതപ്പെടുത്തി. അടുത്ത വര്‍ഷത്തെ തുകയില്‍ നിന്നാണ് ക്യൂ ബില്ലിലെ തുക നല്‍കുന്നത്.
2. സവിശേഷമായ മാതൃകകള്‍ ഇല്ലായ്മ ചെയ്തു.
(i) യു.ഡി.എഫിന്റെ സ്വപ്‌ന പദ്ധതിയാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ടോട്ടല്‍ ക്വാളിറ്റി മാനേജ്‌മെന്റ് (TQM) നടപ്പിലാക്കി ഐ.എസ്.ഒ (ISO) 9001:2008 സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കുകയെന്നത്. സേവനപ്രദാന സംവിധാനത്തിന്റെ ഗുണമേന്മയിലൂടെ ജനസംതൃപ്തി ഉറപ്പുവരുത്തുന്ന പദ്ധതി 2013 ല്‍ യു.ഡി.എഫ് ആരംഭിച്ചു. എന്നാല്‍ എല്‍.ഡി.എഫ് അധികാരത്തില്‍ വന്നതോടുകൂടി ടി.ക്യു.എം എന്നത് പഞ്ചായത്ത് കെട്ടിടത്തിന്റെ പെയ്ന്റിങും ഫര്‍ണിഷിങും ആയി ചുരുക്കി. ജനസംതൃപ്തി ഉറപ്പ്‌വരുത്തുന്ന സേവന ഗുണമേന്മക്ക് പകരം തട്ടിക്കൂട്ടി സര്‍ട്ടിഫിക്കറ്റ് ഐ.എസ്.ഒ കരസ്ഥമാക്കുന്നതിന് മുന്‍തൂക്കും നല്‍കിക്കൊണ്ട്് പദ്ധതിയുടെ അന്ത:സ്സത്ത നഷ്ടപ്പെടുത്തുകയാണ് എല്‍.ഡി.എഫ് ചെയ്തത്.
(ii) അധികാര വികേന്ദ്രീകരണം താഴെത്തട്ടില്‍ എത്തിക്കാന്‍ ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനും വാര്‍ഡുകള്‍ കേന്ദ്രീകരിച്ച്് സേവാഗ്രാം ഗ്രാമകേന്ദ്രം സ്ഥാപിച്ചുകൊണ്ട് സേവനപ്രദാന സംവിധാനം വാര്‍ഡ്തലം വരെ യു.ഡി.എഫ് എത്തിച്ചു. ഓരോ ഗ്രാമ കേന്ദ്രത്തിന്റെ പ്രവര്‍ത്തനത്തിന് 5000 രൂപ വരെ ചെലവഴിക്കാന്‍ വ്യവസ്ഥും ചെയ്തു. എന്നാല്‍ എല്‍.ഡി.എഫ് ഇതിനെ അട്ടിമറിക്കുകയാണ് ചെയ്തത്.
(iii) ജനകീയസൂത്രണത്തില്‍ ജനപങ്കാളിത്തം സജീവമാക്കുന്നതിന് വികസന പദ്ധതി ആശയങ്ങള്‍ അയല്‍സഭകളില്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കണമെന്ന് പന്ത്രണ്ടാം പദ്ധതിയില്‍ വ്യവസ്ഥ ചെയ്തിരുന്നു. ഇതിലൂടെ കമ്യൂണിറ്റി പ്ലാന്‍ എന്ന ആശയമാണ് യു.ഡി.എഫ് നടപ്പിലാക്കിയത്. പതിമൂന്നാം പദ്ധതിയില്‍ ഇവ ഒഴിവാക്കുകയാണുണ്ടായത്.
(iv) ജനകീയാസൂത്രണത്തില്‍ പരമ്പരാഗത മല്‍സ്യത്തൊഴിലാളികളുടെ സജീവ പങ്കാളിത്തം ഉറപ്പ്‌വരുത്തുന്നതിന് ആദിവാസി മേഖലയിലെ ഊരു കൂട്ടത്തിന് സമാനമായി മല്‍സ്യസഭ യു.ഡി.എഫ് വിഭാവനം ചെയ്ത് നടപ്പിലാക്കി. എന്നാല്‍ ഇവ ക്രിയാത്മകമാക്കാന്‍ എല്‍. ഡി.എഫ് സര്‍ക്കാരിന് കഴിഞ്ഞില്ല.
(v) തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ കാര്യശേഷി വികസനത്തിനായുള്ള കിലയിലെ റിസോഴ്‌സ് പേഴ്‌സണ്‍മാരെ തെരഞ്ഞെടുത്തിരുന്നത് കാര്യപ്രാപ്തിയുടെ അടിസ്ഥാനത്തിലായിരുന്നു. ആയതിലേക്ക് പരിശീലക പരിശീലനം ശാസ്ത്രീയമായ രീതിയില്‍ നടത്തി മികവുറ്റവരെ കണ്ടെത്തിയിരുന്നത്. എന്നാല്‍ എല്‍.ഡി.എഫ് ഭരണത്തില്‍ വന്നതോടുകൂടി പാര്‍ട്ടി അനുഭാവികളെയും സി.പി.എമ്മിന്റെ പോഷകസംഘടനകളുടെ പ്രവര്‍ത്തകരെയും തിരുകി കയറ്റുന്ന ഒരു സ്ഥാപനമാക്കി കിലയെ മാറ്റിക്കൊണ്ട്് അക്കാദമിക സ്ഥാപനത്തെ രാഷ്ട്രീയവത്കരിക്കുകയാണ് ചെയ്തത്.
Video Stories
വോട്ട് കൊള്ള; കൃത്യമായ ഉത്തരമില്ലാതെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍
വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത മാധ്യമ പ്രവര്‍ത്തകര്‍ക്കും പല ചോദ്യങ്ങള്‍ക്കും കൃത്യമായ മറുപടി ലഭിച്ചില്ല.

പ്രതിപക്ഷ നേതാവ് രാഹുല്‍ രാഹുല്‍ ഗാന്ധി ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരമില്ലാതെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഞായറാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ രാഹുല്‍ ഗാന്ധിക്ക് മാത്രമല്ല, വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത മാധ്യമ പ്രവര്‍ത്തകര്‍ക്കും പല ചോദ്യങ്ങള്‍ക്കും കൃത്യമായ മറുപടി ലഭിച്ചില്ല.
വൈകിട്ട് അഞ്ച് മണിക്ക് ശേഷം പോളിങ് നിരക്ക് കുത്തനെ ഉയരുന്നത് ബിജെപിയെ സഹായിക്കാന്‍ ആണെന്ന് നേരത്തെ രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു. പോളിംഗ് ബൂത്തിലെ സിസി ടിവി ദൃശ്യങ്ങള്‍ രാഹുല്‍ ഗാന്ധി ചോദിക്കുമ്പോള്‍, സ്വകാര്യത എന്ന പരിച ഉപയോഗിച്ചാണ് കമ്മീഷന്‍ തടയുന്നത്. പരേതര്‍ എന്ന് രേഖപ്പെടുത്തി പട്ടികയില്‍ നിന്നും വെട്ടി നിരത്തപ്പെട്ടവര്‍ സുപ്രിം കോടതിയില്‍ നേരിട്ട് ഹാജരായതിനെ പറ്റിയും മൗനമായിരുന്നു ഉത്തരം . ഒരേ വോട്ടര്‍ വിവിധ ബൂത്തുകളിലും വിവിധ സംസ്ഥാനങ്ങളിലും ഉണ്ടായത് എങ്ങനെയെന്ന ചോദ്യത്തിനും കൃത്യമായ ഉത്തരമില്ല. വീഴ്ച സംഭവിച്ചു എന്നതില്‍ പരോക്ഷ സമ്മതവുമായി ഇറക്കിയ വാര്‍ത്താ കുറിപ്പിലെ വാചകങ്ങള്‍ പോലും വാര്‍ത്താ സമ്മേളനത്തില്‍ ഉണ്ടായില്ല. രാഹുല്‍ ഗാന്ധി ഉന്നയിച്ച പ്രശനങ്ങളില്‍ അന്വേഷണമില്ല എന്നത് മാത്രമായിരുന്നു കൃത്യമായ മറുപടി .
Film
വീണ്ടും ഞെട്ടിക്കാൻ മമ്മൂട്ടി; “കളങ്കാവൽ” പുത്തൻ പോസ്റ്റർ പുറത്ത്
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിക്കുന്ന കളങ്കാവൽ എന്ന ത്രില്ലർ ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്ത്.

മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിക്കുന്ന കളങ്കാവൽ എന്ന ത്രില്ലർ ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്ത്. നിഗൂഢവും വിചിത്രവുമായ പശ്ചാത്തലത്തിൽ അവതരിപ്പിച്ചിരിക്കുന്ന മമ്മൂട്ടിയെയാണ് പോസ്റ്ററിൽ കാണാൻ സാധിക്കുന്നത്. ചിത്രത്തിൻ്റെതായി ഇതിന് മുമ്പ് പുറത്ത് വന്ന സ്റ്റിൽ വലിയ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രം വേഫറർ ഫിലിംസാണ് കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്.
ജിഷ്ണു ശ്രീകുമാറും ജിതിൻ കെ ജോസും ചേർന്നാണ് ചിത്രത്തിൻ്റെ തിരക്കഥ രചിച്ചത്. ദുൽഖർ സൽമാൻ നായകനായെത്തിയ സൂപ്പർഹിറ്റ് ചിത്രം ‘കുറുപ്പ്’ന്റെ കഥ ഒരുക്കി ശ്രദ്ധ നേടിയ ജിതിൻ കെ ജോസ് ആദ്യമായ് സംവിധാനം ചെയ്യുന്ന ഈ ചിത്രം മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രം കൂടിയാണ്.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – ജോർജ് സെബാസ്റ്റ്യൻ, ഛായാഗ്രഹണം- ഫൈസൽ അലി, സംഗീതം – മുജീബ് മജീദ്, എഡിറ്റർ – പ്രവീൺ പ്രഭാകർ, ലൈൻ പ്രൊഡ്യൂസർ- സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ- അരോമ മോഹൻ, പ്രൊഡക്ഷൻ ഡിസൈനർ- ഷാജി നടുവിൽ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ബോസ് വി, മേക്കപ്പ്- അമൽ ചന്ദ്രൻ, ജോർജ് സെബാസ്റ്റ്യൻ, വസ്ത്രാലങ്കാരം-അഭിജിത്ത് സി, സ്റ്റിൽസ്- നിദാദ്, പബ്ലിസിറ്റി ഡിസൈൻസ്- ആൻ്റണി സ്റ്റീഫൻ, ആഷിഫ് സലിം, ടൈറ്റിൽ ഡിസൈൻ- ആഷിഫ് സലിം, ഡിജിറ്റൽ മാർക്കറ്റിംഗ്- വിഷ്ണു സുഗതൻ, പിആർഓ – വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ, ഓവർസീസ് ഡിസ്ട്രിബൂഷൻ പാർട്ണർ- ട്രൂത് ഗ്ലോബൽ ഫിലിംസ്.
News
ഫിഫ ക്ലബ് ലോകകപ്പ് ബോണസിന്റെ ഒരു വിഹിതം ഡിയോഗോ ജോട്ടയുടെയും ആന്ദ്രെ സില്‍വയുടെയും കുടുംബങ്ങള്‍ക്ക് നല്‍കാന്‍ തീരുമാനിച്ച് ചെല്‍സി
ക്ലബ്ബ് വേള്‍ഡ് കപ്പ് ബോണസായി ചെല്‍സി 15.5 മില്യണ്‍ ഡോളര്‍ (£11.4 മില്യണ്‍) കളിക്കാര്‍ക്കിടയില്‍ വിതരണം ചെയ്യാന്‍ അനുവദിച്ചു.

ഫിഫ ക്ലബ് ലോകകപ്പ് ബോണസിന്റെ ഒരു വിഹിതം ഡിയോഗോ ജോട്ടയുടെയും ആന്ദ്രെ സില്‍വയുടെയും കുടുംബങ്ങള്‍ക്ക് നല്‍കാന്‍ തീരുമാനിച്ച് ചെല്‍സി. ക്ലബ്ബ് വേള്‍ഡ് കപ്പ് ബോണസായി ചെല്‍സി 15.5 മില്യണ്‍ ഡോളര്‍ (£11.4 മില്യണ്‍) കളിക്കാര്‍ക്കിടയില്‍ വിതരണം ചെയ്യാന്‍ അനുവദിച്ചു. ഒരു ഭാഗം ഡിയോഗോ ജോട്ടയുടെയും ആന്‍ഡ്രെ സില്‍വയുടെയും കുടുംബത്തിന് സംഭാവന ചെയ്യാനാണ് ചെല്‍സിയുടെ തീരുമാനം.
ജൂലൈയില്‍ ന്യൂജേഴ്സിയിലെ മെറ്റ്ലൈഫ് സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ പാരീസ് സെന്റ്-ജെര്‍മെയ്നെ 3-0 ന് പരാജയപ്പെടുത്തിയ ഫിഫയുടെ വിപുലീകൃത ടൂര്‍ണമെന്റില്‍ ചെല്‍സി വിജയിച്ചതിന് ശേഷമാണ് ഈ തീരുമാനം. ടൂര്‍ണമെന്റില്‍ എന്‍സോ മാരെസ്‌കയുടെ ടീമിനെ പ്രതിനിധീകരിച്ച കളിക്കാര്‍ക്കിടയില്‍ ബോണസ് ഫണ്ട് തുല്യമായി വിതരണം ചെയ്യും. ഓരോ വിഹിതത്തിനും 500,000 ഡോളറില്‍ കൂടുതല്‍ വിലവരും. ജോട്ടയുടെ കുടുംബത്തിന് ഒരു പേയ്മെന്റ് ഉള്‍പ്പെടുത്താനുള്ള തീരുമാനം ക്ലബ്ബും കളിക്കാരും സംയുക്തമായി എടുത്തതാണ്. ചെല്‍സിയുടെ ക്ലബ് വേള്‍ഡ് കപ്പ് ഫൈനല്‍ വിജയത്തിന് പത്ത് ദിവസം മുമ്പ്, ജൂലൈ 3 ന് സ്പാനിഷ് പ്രവിശ്യയായ സമോറയില്‍ ലിവര്‍പൂള്‍ ഫോര്‍വേഡ് ഡിയോഗോ ജോട്ടയും പോര്‍ച്ചുഗീസ് ക്ലബ്ബ് പെനാഫിയലിനായി കളിച്ച സഹോദരന്‍ ആന്‍ഡ്രെ സില്‍വയും മരിച്ചതിനെ തുടര്‍ന്നാണ് ഈ നടപടി.
ജോട്ടയുടെ സ്മരണയ്ക്കായി ലിവര്‍പൂള്‍ ഫുട്‌ബോള്‍ ക്ലബ് നിരവധി സംരംഭങ്ങള്‍ ഏറ്റെടുത്തിട്ടുണ്ട്. ലിവര്‍പൂളില്‍ 182 മത്സരങ്ങളില്‍ നിന്ന് 65 ഗോളുകള്‍ നേടിയ പോര്‍ച്ചുഗീസ് ഫോര്‍വേഡിന് ക്ലബ് സ്ഥിരം ആദരാഞ്ജലി അര്‍പ്പിച്ചിട്ടുണ്ട്. 2025-26 സീസണില്‍, ലിവര്‍പൂള്‍ കളിക്കാര്‍ അവരുടെ ഷര്‍ട്ടുകളിലും സ്റ്റേഡിയം ജാക്കറ്റുകളിലും ‘ഫോറെവര്‍ 20’ എന്ന ചിഹ്നം ധരിക്കും. 2020 ല്‍ വോള്‍വര്‍ഹാംപ്ടണ്‍ വാണ്ടറേഴ്സില്‍ നിന്ന് എത്തിയതിനുശേഷം ജോട്ട ക്ലബ്ബിന് നല്‍കിയ ഗണ്യമായ സംഭാവനകളെ ഈ ആദരാഞ്ജലി അംഗീകരിക്കുന്നു.
ലിവര്‍പൂളിന്റെ ഔദ്യോഗിക ചാരിറ്റിയായ എല്‍എഫ്സി ഫൗണ്ടേഷന്‍, പോര്‍ച്ചുഗീസ് ഇന്റര്‍നാഷണലിന്റെ ബഹുമാനാര്‍ത്ഥം ഒരു ഗ്രാസ്റൂട്ട് ഫുട്‌ബോള്‍ പരിപാടി ആരംഭിക്കും. കമ്മ്യൂണിറ്റി ഇടപഴകലിലൂടെയും യുവജന വികസനത്തിലൂടെയും ജോട്ടയുടെ പാരമ്പര്യം തുടരുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം. ആന്‍ഫീല്‍ഡില്‍ ബോണ്‍മൗത്തിനെതിരെ സീസണിലെ ആദ്യ പ്രീമിയര്‍ ലീഗ് മത്സരത്തിനായി ലിവര്‍പൂള്‍ കൂടുതല്‍ അനുസ്മരണ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്.
-
kerala2 days ago
സൗദി കെ.എം.സി.സി സെൻ്റർ ശിലാസ്ഥാപനം നാളെ
-
kerala2 days ago
തിരുവനന്തപുരത്തെ സ്കൂള്‍ തിരഞ്ഞെടുപ്പില്‍ വോട്ടു വാങ്ങാന്‍ എസ്എഫ്ഐ മദ്യം വിതരണം ചെയ്തതായി പരാതി
-
crime3 days ago
കോഴിക്കോട് 237 ഗ്രാം എംഡിഎംഎ പിടിക്കൂടി
-
Cricket2 days ago
സഞ്ജുവിന് വേണ്ടി കൊല്‍ക്കത്തയുടെ വമ്പന്‍ നീക്കം; സിഎസ്കെയ്ക്കും വെല്ലുവിളി
-
india2 days ago
മിന്നു മണിയുടെ തിളക്കത്തില്‍ ഇന്ത്യ എയ്ക്ക് രണ്ടാം ഏകദിനത്തില്‍ ആവേശകരമായ ജയം; പരമ്പര സ്വന്തമാക്കി
-
india2 days ago
കിഷ്ത്വാർ മേഘവിസ്ഫോടനം; മരണസംഖ്യ ഇനിയും ഉയരും, കണ്ടെത്താനുള്ളത് 80 പേരെ
-
india2 days ago
ബംഗളൂരു ബന്നര്‍ഘട്ട പാര്‍ക്കില്‍ സഫാരിക്കിടെ 13കാരനെ പുലി ആക്രമിച്ചു
-
Cricket2 days ago
ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം ബോബ് സിംപ്സണ് അന്തരിച്ചു